ജിഷ പി പി തങ്കച്ചന്റെ മകൾ ആണെന്നും കൊലപാതകത്തിൽ പങ്കുണ്ടെന്നും ആരോപിച്ച ജോമോൻ പുത്തൻപുരക്കലിന് വെറും വക്കീൽ നോട്ടീസ് അയച്ചു കേസ് അവസാനിപ്പിച്ചത് എന്തുകൊണ്ട്? പിതൃത്വം തെളിയിക്കാൻ എന്തുകൊണ്ട് ഡിഎൻഎ ടെസ്റ്റ് നടത്തിയില്ല? ഒന്നും ഇല്ലാതെ നടന്ന പാപ്പുവിന്റെ അക്കൗണ്ടിൽ 5 ലക്ഷം വന്നത് എങ്ങനെ? രാജേശ്വരി ആഡംബര ജീവിതം നയിക്കുന്നത് എങ്ങനെ? അമീറുളിനൊപ്പം അറസ്റ്റു ചെയ്തയാൾ കൊല്ലപ്പെട്ട വിവരം പൊലീസ് മറച്ചുവെച്ചത് എന്തിന്? ജിഷ വധക്കേസിൽ ഇപ്പോൾ പുറത്തുവന്നതെല്ലാം വെറും പുകമറകളോ?
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കേരളത്തെ ഞെട്ടിച്ച ജിഷ കൊലപാതക കേസിൽ തുടക്കം മുതൽ അടിമുടി ദുരൂഹതകൾ നിലനിൽക്കുന്നതാണ്. എന്തിനാണ് ജിഷയെ കൊലപ്പെടുത്തിയതെന്നും ആരാണ് കൊലപ്പെടുത്തിയതെന്നുമായിന്നു ഉയർന്ന ചോദ്യങ്ങൾ. കേസിന്റെ അന്വേഷണത്തിൽ വീഴ്ച്ച വന്നു എന്ന ആരോപണം ശക്തമായതോടെയാണ് മറ്റൊരു അന്വേഷണ സംഘത്തെ വെച്ച് അന്വേഷണം നടത്തിയതും ഒടുവിൽ അമീറുൽ ഇസ്ലാമെന്ന ആസാം കാരാനാണ് കൊലയാളിയെന്ന് പൊലീസ് പറഞ്ഞതും കസ്റ്റഡിയിൽ എടുത്തതും. എന്നാൽ, ജിഷയുടെ യഥാർത്ഥ ഘാതകൻ അമീറുൾ തന്നെയാണോ?
അമീറുൾ ഇസ്ലാമിന്റെ അഭിഭാഷകൻ അഡ്വ. ആളൂർ ഇന്നലെ നടത്തിയ വെളിപ്പെടുത്തൽ കേരളത്തെ ഞെട്ടിക്കുന്നതായിരുന്നു. അനാറൂൽ ഇസ്ലാം എന്ന അമീറിന്റെ സുഹൃത്താണ് യഥാർത്ഥ കൊലയാളിയെന്നും ഇയാളെ പൊലീസ് മർദ്ദിച്ചു കൊന്നു എന്നുമാണ് പുറത്തുവന്ന വാർത്തകൾ. ഇതിനിടെ കേസിൽ പേര് പരാമർശിക്കപ്പെട്ട് പോയത് യുഡിഎഫ് കൺവീനർ പി പി തങ്കച്ചന്റെ പേരാണ്. ജിഷയുടെ അച്ഛൻ തങ്കച്ചനാണെന്ന വിധത്തിലായിരുന്നു ആരോപണം ഉയർന്നത്. ഈ ആരോപണം ഉയർത്തിയതാകട്ടെ പൊതുപ്രവർത്തകൻ ജോമോൻ പുത്തൻപുരക്കലുമാണ്. ജിഷയുടെ കൊലയ്ക്ക് കാരണമാക്കിയത് ഈ ഉന്നത ബന്ധമായിരുന്നു എന്നായിരുന്നു ജോമോന്റെ ആരോപണം.
ഈ ആരോപണത്തെ തുടർന്ന് ജോമോനെതിരെ മാനനഷ്ട കേസ് നൽകിയെങ്കിലും പിന്നീട് കേസിൽ കാര്യമായ താൽപ്പര്യം കോൺഗ്രസ് നേതാവ് പ്രകടിപ്പിച്ചില്ല. അഡ്വ. രാംകുമാർ മുഖേന കൃത്യമായ മറുപടി വക്കീൽ നോട്ടീസിന് നൽകിയതോട സംഭവം തണുത്തു. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിച്ചില്ലെങ്കിൽ ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടാണ് തങ്കച്ചൻ കേസ് നൽകിയച്യ ജോമോൻ പുത്തൻപുരയ്ക്കൽ തങ്കച്ചന് ജിഷ കൊലക്കേസിൽ വ്യക്തമായ പങ്കുണ്ടെന്നും ജിഷ തങ്കച്ചന്റെ മകളാണെന്നും സ്വത്ത് ചോദിച്ചതിനാൽ തങ്കച്ചൻ ഇടപെട്ടാണ് കൊലപാതകം നടത്തിയതെന്ന് ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. എന്നാൽ പിന്നീട് കേസ് പതിയെ തണുത്തു.
പാപ്പുവിന്റെ മരണത്തോടെ അദ്ദേഹത്തിന്റെ അക്കൗണ്ടിൽ എത്തിയ അഞ്ച് ലക്ഷം രൂപയും ആളൂർ നടത്തിയ വെൡപ്പെടുത്തലും രാജേശ്വരിയുടെ അത്യാഢംബര ജീവിതവും കൂടിയാകുമ്പോൾ ജിഷ കേസിൽ വീണ്ടും ചില സംശയങ്ങൾക്ക് ഇടയാക്കുകയാണ്. ഇപ്പോൾ കേസുമായി ബന്ധപ്പെട്ട് പുറത്തുവന്നത് വെറും പുകമറകൾ മാത്രമാണെന്നും കേസിലെ സുപ്രധാനമായ വിവരളെല്ലാം കുഴിച്ചു മൂടപ്പെട്ടു എന്നുമാണ് ഉയരുന്ന ആരോപണം.
തങ്കച്ചന്റെ വീട്ടിൽ ജിഷയുടെ മാതാവ് ജോലിക്ക് പോയിരുന്നെന്നും അന്നുണ്ടായ ബന്ധത്തിലാണ് ജിഷ പിറന്നതെന്നുമാണ് നേരത്തെ ജോമോൻ പുത്തൻപുരയ്ക്കൽ ഉന്നയിച്ച ആരോപണം. എന്നാൽ, ഈ ആരോപണങ്ങൾ തങ്കച്ചൻ തള്ളിക്കളയുകയും ചെയ്തു. ഇതിന് ശേഷമാണ് ജോമോന് വക്കീൽ നോട്ടീസ് അയച്ചത്. അന്ന് പുത്തൻപുരയ്ക്കലിനൊപ്പം നിന്ന പാപ്പു പിന്നീട് കളം മാറുകയാണ് എന്നാണ് ജോമോൻ വ്യക്തമാക്കുന്നത്. ഇതിന് പിന്നിൽ ആരുടെ സ്വാധീനമാണ് ഉള്ളതെന്നും അദ്ദേഹം ആരോപിക്കുന്നു. പാപ്പു ഏറെക്കാലം പണമൊന്നുമില്ലാതെ മരുന്നു പോലും വാങ്ങാൻ കാശില്ലാതെയാണ് കഴിഞ്ഞിരുന്നത്. ഇങ്ങനെയുള്ള പാപ്പുവിന്റെ അക്കൗണ്ടിൽ ലക്ഷങ്ങൾ എത്തിയതിനും ദുരൂഹതകൾ ആരോപിക്കപ്പെടുന്നുണ്ട്.
എന്നാൽ, പുറത്തുവന്ന വിവരങ്ങൾ പ്രകാരം പാപ്പു ജോലി ചെയ്തിരുന്ന വീട്ടിലെ ഉടമ അടങ്ങുന്ന ഒരു സന്നദ്ധ സംഘടനയാണ് അദ്ദേഹത്തിന്റെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചത്. ഇങ്ങനെ പണം നൽകിയതിന് പിന്നിൽ ചില അദൃശ്യകരങ്ങൾ ഉണ്ടെന്നാണ് ഒരു വിഭാഗം ഉന്നയിക്കുന്ന സംശയം. പാപ്പുവിനെ ആരോ വിലക്കെടുക്കുക ആയിരുന്നോ എന്ന സംശയമാണ് ഇക്കൂട്ടരുടേത്്. ഇതിന് പിന്നാലെയാണ് കേസിലെ യഥാർത്ഥ പ്രതിയെ കുറിച്ചുള്ള സംശയംങ്ങളും ബലപ്പെടുന്നത്.
ജിഷ കേസിൽ യഥാർത്ഥ പ്രതിയെ പൊലീസ് തല്ലിക്കൊന്നെന്നാണ് അഡ്വ.ആളൂർ കഴിഞ്ഞ ദിവസം മറുനാടനോട് വ്യക്തമാക്കിയത്. നിലവിൽ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട അമിറുൾ ഇസ്ളാമിന് ഒപ്പം കസ്റ്റഡിയിൽ എടുത്ത അനാറുൾ ഇസ്ലാം പൊലീസിന്റെ ചോദ്യം ചെയ്യലിനിടെ മർദ്ധനമേറ്റ് മരണപ്പെടുകയായിരുന്നെന്നാണ് വിവരം ലഭിച്ചിട്ടുള്ളതെന്നും ഇക്കാര്യം വിചാരണകോടതിയെ ധരിപ്പിച്ചിട്ടുണ്ടെന്നും ആളുർ വ്യക്തമാക്കിയിരുന്നു.
അമിറുൾ ഉൾപ്പെടെ മൂന്ന് പേരെയാണ് കേസിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരിൽ ഒരാൾ രക്ഷപെട്ടു. ഭീകര മർദ്ധനത്തിനിടെ അനാറുൾ കൊല്ലപ്പെട്ടതോടെ ഭീതിയിൽ അമിറുൾ കുറ്റം ഏറ്റെടുക്കുകയായിരുന്നു. ജിഷ കേസിൽ അറസ്റ്റ് നടക്കുന്ന അവസരത്തിൽ പെരുമ്പാവൂരിൽ കണ്ടെത്തിയ അജ്ഞാത മൃതദ്ദേഹം തിരിച്ചറിഞ്ഞിട്ടില്ല. ഈ വസ്തുത കൂടി കേസിൽ പരാമർശിക്കപ്പെടുമെന്നും ഇതോടെ കേസിൽ നിർണ്ണായമായതും ഞെട്ടിക്കുന്നതുമായ വിവരങ്ങൾ പുറത്തുവരുമെന്നുമാണ് തന്റെ പ്രതീക്ഷയെന്നും ആളൂർ പറഞ്ഞിരുന്നു.
ഇക്കാര്യത്തിൽ പ്രധാനമായും വിസ്തരിക്കുക അന്നത്തെ റൂറൽ എസ് പി ഉണ്ണിരാജയെയായിരിക്കുമെന്നും ചോദ്യം ചെയ്യലിനും അറസ്റ്റിനും നേതൃത്വം നൽകിയ ഉദ്യോഗസ്ഥനെന്ന നിലയിലാണ് ഇദ്ദേഹത്തെ വിസ്തരിക്കാൻ ലക്ഷ്യമിട്ടിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു. കേസിൽ 30 പേരെ പുനർവിചാരണ നടത്താൻ അവസരം നൽകണമെന്നാവശ്യപ്പെട്ട് ആളൂർ നൽകിയ ഹർജിയിൽ ആറ് പേരെ വിസ്തരിക്കാൻ ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഇതിൽ ഉണ്ണിരാജയും ഉൾപ്പെട്ടിട്ടുണ്ട്.
ജിഷയുടെ പിതാവ് പാപ്പു, സഹോദരി ദീപ, ജിഷയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തികണ്ടെടുത്ത സ്ഥലത്തിന്റെ ഉടമ ശാന്താകുമാരി,അമിറുൾ ഇസ്ളാമിനെ തമിഴ്നാട്ടിൽ നിന്നും കണ്ടെത്താൻ സഹായിച്ച പൊലീസ് കോൺസ്റ്റബിൾ ഹബീബ്, കുറുപ്പംപടി എസ് ഐ, ആലുവ പൊലീസ് ക്ലെബ്ബ് ഇൻ ചാർജ്ജ് ഓഫീസർ എന്നിവരെയാണ് വിസ്തരിക്കാൻ കോടതി അനുവദിച്ചിരുന്നത്.പാപ്പു മരണപ്പെട്ടതോടെ വിസ്താരം നേരിടേണ്ടവരുടെ എണ്ണം ആറായി ചുരുങ്ങി.
ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടത്തിൽ ജിഷയെ കൂടുതലായി ആക്രമിച്ചത് താനല്ല കൂടെയുണ്ടായിരുന്ന സുഹൃത്താണെന്ന് അമിറുൾ വെളിപ്പെടുത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.അമിറുൾ അറസ്റ്റിലായത് സംമ്പന്ധിച്ച വിവരങ്ങൾ മാധ്യമങ്ങളോട് വിശദീകരിച്ചപ്പോൾ ഇത്തരം പ്രചാരണങ്ങളിൽ കഴമ്പില്ലന്നും ലൈംഗികമായ താൽപര്യം ഉണ്ടായതിനെത്തുടർന്ന് അമിറുൾ വീട്ടിലെത്തി ജിഷയെ കീഴ്പ്പെടുത്താൻ ശ്രമിച്ചെന്നും ഇതിനിടെയാണ് കൊലയെന്നുമായിരുന്നു പൊലീസ് വിശദീകരണം.
അതേസമയം ഭക്ഷണത്തിനും മരുന്നിനും പണമില്ലാതെ വാർദ്ധക്യത്തിന്റെ അവശതകളും രോഗാവസ്ഥകളും വേട്ടയാടി മരിച്ച പാപ്പുവിന്റെ അക്കൗണ്ടിൽ അഞ്ച് ലക്ഷം രൂപ ഉണ്ടായിരുന്നു എന്നറിഞ്ഞ് നാട്ടുകാരും ഞെട്ടലിലാണ്. രാജേശ്വരിയോ മൂത്തമകൾ ദീപയോ പാപ്പുവിന് പണം നൽകിയിരുന്നില്ല. പിന്നെ എങ്ങനെ ഇത്രയും വലിയ തുക അക്കൗണ്ടിൽ എത്തിയെന്നതിന് നാട്ടുകാർക്കും ഉത്തരമില്ല. പാപ്പുവിനെ ആരെങ്കിലും സഹായിച്ചിരുന്നതായി അറിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
കയ്യിൽ മൂവായിരത്തിൽപ്പരം രൂപയാണ് അവശേഷിച്ചിരുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓടക്കാലി ശാഖയിലെ പാസ് ബുക്ക് പ്രകാരം ബാങ്ക് അക്കൗണ്ടിൽ അവശേഷിക്കുന്നത് 452000 രൂപ. ദാരുണമായി മരിച്ച ജിഷയുടെ പിതാവ് പാപ്പുവിന്റെ സമ്പാദ്യത്തിന്റെ ഉറവിടം കണ്ടെത്താൻ പൊലീസ് തെളിവെടുപ്പ് തുടങ്ങി. ഉടുതുണിക്ക് മറുതുണിയില്ലാതെ അവശതകളുമായി കഴിഞ്ഞിരുന്ന പാപ്പുവിന്റെ കൈവശം ഇത്രയും തുക എത്തിയത് എങ്ങിനെ എന്ന കാര്യത്തിൽ ബന്ധുക്കൾക്കും അടുപ്പക്കാരായ നാട്ടുകാർക്കും ഇനിയും ഒരെത്തും പിടിയുമില്ല. പാപ്പുവിന്റെ സാമ്പത്തീക ഉറവിടം സംമ്പന്ധിച്ച് വ്യക്തവരുത്താൻ പൊലീസ് ബാങ്ക് അധികൃതരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിരുന്നു. അപ്പോഴാണ് ഒരു സന്നദ്ധ സംഘടന നൽകിയ പണമാണെന്ന് സൂചന ലഭിച്ചത്.
അതേസമയം ജിഷയുടെ മാതാവ് രാജേശ്വരിക്ക് ആഡംബര ജീവിതം നയിക്കാൻ മാത്രം പണം എങ്ങനെ ലഭിച്ചു എന്ന ചോദ്യവും ഉയരുന്നുണ്ട. കെപിസിസി ജിഷയുടെ അമ്മക്ക് പണം നൽകിയതിന് പിന്നിലും ചില ലക്ഷ്യങ്ങളുണ്ടെന്ന ആരോപണം ശക്തമായിരുന്നു. തങ്കച്ചൻ ബന്ധം പുറത്തുവരാതിരിക്കാനാണ് കെപിസിസി പണം നൽകിയതെന്നാണ് അന്നുയർന്ന ആരോപണം. എന്നാൽ, ഇത്തരം ആരോപണങ്ങൾക്ക് മറുപടി നൽകേണ്ട രണ്ട് പേർ ജീവിച്ചിരിപ്പില്ലാത്ത സാഹചര്യത്തിൽ നിലവിൽ കേസുമായി ഉയർന്നിരിക്കുന്ന പുകമറകൾ അന്തരീക്ഷത്തിൽ തന്നെ നിലനിൽക്കുമെന്നത് ഉറപ്പാണ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്