പേഴ്സും എടിഎമ്മും തന്നേ മതിയാവൂ എന്ന് മദ്യലഹരിയിൽ അശ്വിൻ ആവശ്യപ്പെട്ടു; തർക്കം മൂത്തതോടെ പ്രകോപിതനായ മകൻ അച്ഛനെ തള്ളിയിട്ടു; തലയ്ക്ക് പിന്നിൽ ആഴത്തിലുണ്ടായ മുറിവ് മരണ കാരണം; മുൻ രഞ്ജി ക്രിക്കറ്റ് താരം കെ.ജയമോഹൻ തമ്പിയുടെ മരണം കൊലപാതകം തന്നെ; മകൻ അശ്വിൻ അറസ്റ്റിൽ; കുറ്റം സമ്മതിച്ചതായും സൂചന; തമ്പിയെ മരിച്ച നിലയിൽ കണ്ടത് തലസ്ഥാനത്തെ വസതിയിൽ; കൊലപാതകമെന്ന് പൊലീസിന് സൂചന കിട്ടിയത് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെ
എം മനോജ് കുമാർ
തിരുവനന്തപുരം: കേരള ക്രിക്കറ്റിലെ മിന്നും താരങ്ങളിൽ പ്രമുഖനായിരുന്ന കെ ജയമോഹൻ തമ്പിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. മകൻ അശ്വിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമ്പിയെ തള്ളിയിട്ടപ്പോൾ തലയുടെ പിന്നിലുണ്ടായ ആഴത്തിലുള്ള മുറിവാണ് മരണകാരണം. ഇരുവരും തമ്മിൽ തർക്കമുണ്ടായതിനെ തുടർന്നാണ് കാര്യങ്ങൾ അക്രമത്തിൽ കലാശിച്ചത്. അച്ഛന്റെ പേഴ്സും ഏടിഎമ്മും ആവശ്യപ്പെട്ട് അശ്വിൻ വഴക്കുണ്ടാക്കിയതോടെയാണ് കാര്യങ്ങൾ വഷളായത്. ഇയാൾ കടുത്ത മദ്യപാനിയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മദ്യപിച്ചതിനെ തുടർന്നാണ് കൂടുതൽ പണം ആവശ്യപ്പെട്ടത്. അശ്വിൻ കുറ്റം സമ്മതിച്ചതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസമാണ് കെ ജയമോഹൻ തമ്പിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ജയമോഹൻ തമ്പിയുടെ (64) മരണത്തിൽ പൊലീസ് നേരത്തെ അസ്വാഭാവികത സംശയിച്ചിരുന്നു. തലയ്ക്കേറ്റ പരുക്കാണ് മിഡിൽ ഓർഡർ ബാറ്റ്സ്മാന്റെ മരണത്തിനു കാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിനു ശേഷമുള്ള പ്രാഥമിക നിഗമനം. ഈ പരുക്ക് വീഴ്ചയിൽ സംഭവിച്ചതാണോ അല്ലെങ്കിൽ ആക്രമിക്കപ്പെട്ടതാണോ എന്ന കാര്യത്തിലായിരുന്നു അന്വേഷണം. മൃതദേഹത്തിനു രണ്ടു ദിവസത്തെ പഴക്കമുണ്ട്. മുകൾ നിലയിൽ താമസിക്കുന്നവർ ദുർഗന്ധം കാരണം അന്വേഷിച്ച് വന്നപ്പോഴാണ് തമ്പി മരിച്ച നിലയിൽ കാണുന്നത്.
പ്രമുഖ ഷെഫായ മകൻ അശ്വിൻ ഈ സമയത്ത് വീട്ടിൽ തന്നെയുണ്ടായിരുന്നു. അശ്വിനും മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയിലായിരുന്നു. എന്താണ് ഈ വീട്ടിൽ സംഭവിച്ചത് എന്നാണ് പൊലീസ് അന്വേഷിച്ചത്. മുൻപ് ഒരു വീഴ്ചയിൽ താടിയെല്ല് പൊട്ടിയിരുന്നു. ഇത് ഭേദമായിരുന്നില്ല. ഈ ഘട്ടത്തിൽ തന്നെയാണ് പിന്നെയും വീഴ്ച സംഭവിക്കുന്നത്. തലയ്ക്ക് ഏറ്റ മുറിവാണ് മരണകാരണമെന്നു പോസ്റ്റ്മോർട്ടം വേളയിൽ വിലയിരുത്തപ്പെട്ടതോടെയാണ് അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയത്. അസ്വാഭാവിക മരണത്തിനാണ് ഫോർട്ട് പൊലീസ് കേസ് എടുത്തത്. മരണകാരണം വീഴ്ചയാണോ പിന്നിൽ നിന്നുള്ള ആക്രമണമാണോ എന്നാണ് അന്വേഷിച്ചത്.
എൺപതുകളിലെ തിളക്കമുള്ള ഈ ക്രിക്കറ്റ് താരത്തിന്റെ ജീവിതത്തിൽ ഏറ്റവും വലിയ തിരിച്ചടിയായത് ഭാര്യ അനിതയുടെ കുഴഞ്ഞുവീണുള്ള മരണമായിരുന്നു. എസ്ബിറ്റിയിൽ നിന്ന് ഡിജിഎമ്മായി വിരമിച്ച് തിരുവനന്തപുരത്ത് താമസം തുടങ്ങിയപ്പോഴാണ് രണ്ടു വർഷം മുൻപ് ഭാര്യ അനിത മസ്തിഷ്കാഘാതത്തെ തുടർന്ന് കുഴഞ്ഞു വീണു മരിക്കുന്നത്. ഓഫീസ് ജോലിക്ക് ഒഴികെ എന്തിനും ഏതിനും അനിത വേണ്ടിയിരുന്ന ജയമോഹൻ തമ്പിക്ക് ഏറ്റ ഏറ്റവും വലിയ ഷോക്കായിരുന്നു ഭാര്യയുടെ പെട്ടെന്നുള്ള മരണം. അപ്രതീക്ഷിതമായി വന്ന ഈ ദുരന്തത്തിൽ അടിപതറിയ തമ്പി പിന്നീട് നൂറു ശതമാനം ആൽക്കഹോളിക്ക് ആയി മാറുകയായിരുന്നു. ഏറ്റവും അടുപ്പമുള്ള സുഹൃത്തും സഹതാരവും സഹപ്രവർത്തകനുമായിരുന്ന പഴയ രൺജി താരം രഞ്ജിത്ത് തോമസ് അടക്കമുള്ളവർ പലകുറി വീട്ടിലെത്തി ഉപദേശിച്ചെങ്കിലും മദ്യം കൈവിടാൻ തമ്പി തയ്യാറായിരുന്നില്ല.
രഞ്ജി താരമായപ്പോഴും എസ്ബിറ്റി ക്രിക്കറ്റ് താരമായപ്പോഴുമൊക്കെ പാർട്ടികളിൽ മാത്രം മദ്യപിക്കാറുണ്ടായിരുന്ന തമ്പി ഭാര്യയുടെ മരണത്തോടെ മദ്യത്തിനു അടിമയായി മാറി. രണ്ടു മക്കളിൽ പ്രമുഖ ഷെഫ് ആയി തിളങ്ങിയിരുന്ന മകൻ അശ്വിന്റെ ദാമ്പത്യ ബന്ധത്തിൽ പൊരുത്തക്കേട് വന്നതോടെ തമ്പിയുടെ ജീവിതവും കൂടുതൽ ദുരന്തമായി മാറി. ദാമ്പത്യ പ്രശ്നത്തിൽ തമ്പിക്ക് ഒപ്പം അശ്വിനും മദ്യത്തിൽ അഭയം തേടുന്ന അവസ്ഥ വന്നു. തമ്പിയുടെ കാര്യത്തിൽ ഞങ്ങൾക്ക് ആരെയും സമീപിക്കാൻ കഴിയാത്ത അവസ്ഥ വന്നു. മകനും തമ്പിയുടെ അവസ്ഥ ഇതോടെയാണ് ഞങ്ങൾക്ക് ഒന്നും ചെയ്യാനാകാത്ത അവസ്ഥ വന്നത്-തമ്പിയുടെ ഉറ്റ സുഹൃത്ത് രഞ്ജിത്ത് തോമസ് മറുനാടനോട് പറഞ്ഞു.
കേരളത്തിന്റെ അണ്ടർ 25 ക്രിക്കറ്റ് ടീമിൽ ഉൾപ്പെട്ടതോടെയാണ് തമ്പി ശ്രദ്ധേയനായി മാറിയത്. അന്ന് അണ്ടർ 22 വും അണ്ടർ 25 ഉം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ തിളക്കമുള്ള പ്രകടനമായിരുന്നു തമ്പിയുടേത്. ഈ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് രഞ്ജി ട്രോഫി താരമായി തമ്പി മാറുന്നത്. രണ്ടു സീസണിൽ മാത്രമാണ് കേരളത്തിനു വേണ്ടി പാഡണിയാൻ തമ്പിക്ക് കഴിഞ്ഞത്. ശിവലാൽ യാദവ്, വെങ്കിട്ടരാഘവൻ തുടങ്ങിയ അന്നത്തെ പ്രമുഖ താരങ്ങളുടെ തീ പാറുന്ന ബൗളുകൾ ആണ് രഞ്ജിയിൽ തമ്പി നേരിട്ടത്. വലുതായി രഞ്ജി ട്രോഫിയിൽ കളിക്കാനും നിലനിൽക്കാനുമൊന്നുമുള്ള നീക്കങ്ങൾ തമ്പിയുടെ ഭാഗത്ത് നിന്നും വന്നതുമില്ല. ഇതോടെയാണ് സ്റ്റേറ്റ് ക്രിക്കറ്റിൽ നിന്നും മാറി ബാങ്ക് ക്രിക്കറ്റിൽ ശ്രദ്ധയൂന്നുന്നത്. എസ്ബിറ്റി ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നു തമ്പി.
സ്പോർട്സ് ക്വാട്ടയിൽ അല്ല ടെസ്റ്റ് എഴുതി ജയിച്ചാണ് തമ്പി എസ്ബിറ്റിയിൽ കയറിയത്. തുടർന്ന് എസ്ബിറ്റി ക്രിക്കറ്റ് ടീമിന്റെ ഭാഗമായി തമ്പി മാറുകയായിരുന്നു. എസ്ബിറ്റിക്ക് വേണ്ടി ഒട്ടനവധി ക്രിക്കറ്റ് മാച്ചുകളാണ് തമ്പി കളിച്ചത്. എസ്ബിറ്റിയുടെ ഏറ്റവും തിളക്കമുള്ള ബാറ്റ്സ്മാനും വിക്കറ്റ് കീപ്പറുമായിരുന്നു തമ്പി. പ്രകൃതം കൊണ്ടും സ്വഭാവ സവിശേഷതകൾ കൊണ്ടും സഹപ്രവർത്തകർക്ക് പ്രിയങ്കരനായിരുന്നു തമ്പി. എസ്ബിറ്റിയിൽ ഡിജിഎം വരെയായി മാറുകയും ചെയ്തിരുന്നു. ഡിജിഎം ആയതോടെ തമ്പിക്ക് ക്രോസ് ഡെപ്യുട്ടെഷൻ വന്നു. അന്ന് സ്റ്റേറ്റ് ബാങ്കിന് അസോസിയേറ്റ് ബാങ്കുകൾ ഉണ്ടായിരുന്നു. ഇങ്ങിനെയാണ് തമ്പി സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂരിൽ പോകുന്നത്. മംഗളൂരു സോണൽ ഹെഡ് ആയാണ് തമ്പി എസ്ബിറ്റിയിൽ നിന്നും റിട്ടയർ ചെയ്യുന്നത്. ഈ ഘട്ടത്തിൽ തന്നെയാണ് എസ്ബിഐ-എസ്ബിറ്റി ലയനവും വരുന്നത്. റിട്ടയർ ചെയ്യുന്നതോടെയാണ് ജയമോഹൻ തമ്പിയും ഭാര്യയും തിരുവനന്തപുരത്ത് എത്തുന്നത്.
വിരമിച്ച ശേഷവും കൺകറന്റ് ഓഡിറ്റർ ആയാണ് മെഡിക്കൽ കോളെജ് എസ്ബിഐയിൽ നിയമനം ലഭിച്ചത്. ജോയിൻ ചെയ്ത് ഒരു വർഷത്തിന്നിടെയാണ് ഭാര്യ അനിതയുടെ മരണം വരുന്നത്. ഇതോടെ തമ്പി മദ്യത്തിനു അടിമയായി. സുഹൃത്തുക്കൾ ഉപദേശിച്ചെങ്കിലും അത് നിർത്താൻ തമ്പിക്ക് കഴിഞ്ഞില്ല. തമ്പി ബാങ്കിൽ പോകാതെയായതോടെ ബാങ്ക് തമ്പിയെ പോസ്റ്റിൽ നിന്നും ഒഴിവാക്കി. ഇതിനു ശേഷം പൂർണമായും മദ്യപാനത്തിനു തമ്പി അടിപ്പെട്ടു. ഈ മദ്യപാനം തന്നെയാണ് തമ്പിയുടെ മരണത്തിലും കലാശിച്ചത്. തമ്പിയുടെ കൂടെയുണ്ടായിരുന്ന മകനും മദ്യത്തിനു അടിമയായപ്പോൾ ഇതിൽ നിന്നെല്ലാം ഒഴിഞ്ഞു നിന്ന എസ്ബിഐയിൽ തന്നെയുള്ള ആഷിക്ക് ആണ് ഈ ഘട്ടത്തിൽ തമ്പിക്ക് തുണയായത്.
ഇന്നലെ രാവിലെയാണ് ജയമോഹൻ തമ്പിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം മണക്കാട് മുക്കോലക്കൽ ദേവി ക്ഷേത്രത്തിന് സമീപത്തെ വീട്ടിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. തമ്പിയുടെ വീടിനു മുകളിൽ താമസിക്കുന്നവർ ദുർഗന്ധത്തെ തുടർന്ന് പരിശോധന നടത്തുകയായിരുന്നു. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ട്. സിറ്റൗട്ടിനോട് ചേർന്ന മുറിയിൽ മൂത്തമകൻ അശ്വിനും താമസിച്ചിരുന്നെങ്കിലും വീടിന്റെ മുകളിലത്തെ നിലയിൽ വാടകയ്ക്ക് താമസിച്ചിരുന്നവർ ദുർഗന്ധം പരന്നതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. അച്ഛൻ ഇങ്ങനെ കിടന്നുറങ്ങാറുണ്ടെന്നും അതിനാൽ സംശയം ഒന്നും തോന്നിയില്ലെന്നുമാണ് മകൻ അശ്വിൻ പൊലീസിന് നൽകിയ മൊഴി. അസ്വാഭാവിക മരണത്തിന് ഫോർട്ട് പൊലീസ് കേസെടുത്തിട്ടുണ്ട്.
ആലപ്പുഴ എസ്ഡിവി സ്കൂളിലെ മുൻ അദ്ധ്യാപകൻ പി ഉണ്ണിക്കൃഷ്ണൻ നായരുടെ മകനാണ് ജയമോഹൻ തമ്പി. ആലപ്പുഴ തോണ്ടൻകുളങ്ങരയിലായിരുന്നു വീട്. എസ്എസ്എൽസി മുതൽ എംഎ വരെ ഫസ്റ്റ് ക്ലാസിൽ പാസായ ജയമോഹൻ തമ്പി ക്രിക്കറ്റിൽ മിഡിൽ ഓർഡർ ബാറ്റ്സ്മാനായി തിളങ്ങി. 1982-84ൽ കേരളത്തിന്റെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനാണ്. ഇക്കണോമിക്സിൽ എംഎ ബിരുദം നേടിയ ശേഷമാണ് എസ്ബിറ്റിയിൽ ജോലിക്ക് കയറിയത്.തമ്പിയുടെ വിയോഗത്തോടെ കേരള ക്രിക്കറ്റിനു കരുത്തനായ ഒരു മുൻ നിര താരത്തെ കൂടി നഷ്ടമാവുകയാണ്.
Stories you may Like
- മഞ്ഞുമ്മൽ ബോയ്സിനെ പൊറുക്കികൾ എന്ന് വിളിച്ച ജയമോഹൻ ഇങ്ങനെയാണ്
- അപമാനിക്കപ്പെട്ട കേരള ഗുൽസാർ; ശ്രീകുമാരൻ തമ്പിയുടെ ജീവിത കഥ
- മഞ്ഞുമ്മൽ ബോയ്സിലെ ചെറുപ്പക്കാർ മലയാളികളല്ല, മലയാളത്തിലെ പെറുക്കികൾ തന്നെ
- 'കുടിച്ച് കൂത്താടുന്ന പൊറുക്കികൾ'; അധിക്ഷേപിച്ച് ജയമോഹൻ;
- രഞ്ജി ട്രോഫി കളിച്ചില്ലെങ്കിൽ ഐപിഎല്ലിൽ പങ്കെടുപ്പിക്കില്ല; ലേലത്തിൽ പോലും ഉൾപ്പെടില്ല
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്