വൻതിമിംഗലങ്ങൾ നീന്തികളിക്കുന്ന ദുബായ് ടൂറിസം രംഗത്ത് ജാസ് ടൂറിസം കമ്പനി വെറും നെത്തോലി മാത്രം! ബിനോയ് കോടിയേരിക്ക് 13 കോടി കടം കൊടുത്തെന്ന് പറയുന്ന കമ്പനിയുടെ ആകെ പരിപാടി ഡെസേർട്ട് സഫാരിയും ടൂർ ഗൈഡിങ്ങും; പരാതി വാർത്തയായതോടെ നാഇഫിൽ അൽ ഖലീജ് സെന്ററിന് എതിർവശത്തെ കമ്പനി ഓഫീസിലേക്ക് കേസ് വിവരം അറിയാൻ ഫോണുകളുടെ പ്രവാഹം
മറുനാടൻ മലയാളി ഡസ്ക്
തിരുവനന്തപുരം:ദുബായിലെ ജാസ് ടൂറിസം കമ്പനിയിൽ നിന്ന് ബിനോയ് കോടിയേരിക്കും, ശ്രീജിത്തിനും പണം ഏർപ്പാടാക്കി നൽകിയത് താനാണെന്ന് രാകുൽ കൃഷ്ണ അവകാശപ്പെടുന്നു.ലക്ഷങ്ങളല്ല 13 കോടിയാണ് രാകുകൽ വിഐപി പുത്രന്മാർക്ക് വേണ്ടി കമ്പനിയിൽ നിന്ന് തരപ്പെടുത്തി കൊടുത്തത്.എന്നാൽ, ജാസ് ടൂറിസം കമ്പനിയുടെ പരിപാടി എന്താണ്, ഇത്രയും പണം നൽകാൻ അവർക്ക് ആസ്തിയുണ്ടോ എന്നൊക്കെ അന്വേഷിക്കുമ്പോഴാണ് സംഗതിയുടെ കിടപ്പ് മനസ്സിലാകുന്നത്.
13 കോടി ബിനോയ് കോടിയേരിക്ക് നൽകാൻ തക്ക ശേഷി ജാസ് ടൂറിസം കമ്പനിക്കില്ല എന്നാണ് അറിയുന്നത്.വമ്പന്മാർ കൊടികുത്തിവാവുന്ന ദുബായ് ടൂറിസം രംഗത്ത് ഈ കമ്പനിക്ക് വെറും ഗസ്റ്റ് ആർട്ടിസ്റ്റിന്റെ റോൾ മാത്രമേയുള്ളുവെന്ന് യുഎഇ വൃത്തങ്ങൾ പറയുന്നു. 25 തരം സേവനങ്ങളാണ് തങ്ങളുടെ ബ്രോഷറിൽ ജാസ് ടൂറിസം കമ്പനി മേനി നടിക്കുന്നത്. എന്നാൽ, ഇതിൽ, കമ്പനി കാര്യമായി എന്തെങ്കിലും ചെയ്യുന്നത് ഡെസേർട്ട് സഫാരിയിൽ മാത്രം.
ദുബായിലെ ദെയ് രാ മേഖലയിലെ കൈഫ ബിൽഡിങ്ങിൽ സ്ഥിതി ചെയ്യുന്ന ജാസ് ടൂറിസം കമ്പനിയുടെ ഓഫീസ് സാധാരണയിൽ സാധാരണം.താഴത്തെ നിലയിൽ, രണ്ടു അലക്ക് ഷോപ്പുകൾക്ക് ഇടയിലാണ് കമ്പനിയുടെ ഓഫീസ്.കമ്പനിക്ക് ആകെ നാല് ജീവനക്കാരെയുള്ളു. ഇതിൽ രണ്ടുപേർ ടൂർ ഗൈഡുമാരാണ്.
ജാസ് ടൂറിസത്തെ കുറിച്ച് ട്രിപ് അഡൈ്വസർ തിരഞ്ഞാലും അത്ര നല്ല അഭിപ്രായങ്ങൾ കാണാനില്ലെന്ന് മാത്രമല്ല, മോശം അഭിപ്രായങ്ങൾ ഏറെയുണ്ട് താനും.ബ്രിസ്ബേനിൽ നിന്നുള്ള ലിസ എന്ന വിനോദ സഞ്ചാരി അഭിപ്രായപ്പെടുന്നത് തനിക്കുണ്ടായ ഏറ്റവും മോശം ടൂറിസ്റ്റ് അനുഭവമെന്നാണ്.സിഡ്നി സ്വദേശിയായ സാബ് കെ. ഈ കമ്പനിയുടെ സേവനങ്ങൾ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നൽകുന്നു.അങ്ങനെ ആകെ മൊത്തം ഒരു പന്തികേട്!.
ബിനോയ് കോടിയേരി 13 കോടി രൂപയുടെ തട്ടിപ്പ് നടത്തി യു.എ.ഇയിൽനിന്ന് മുങ്ങിയതായ പരാതി പുറത്തുവന്നതോടെ ജാസ് ടൂറിസം കമ്പനിയിൽ ഇപ്പോൾ ഫോൺ കോളുകളുടെ പ്രവാഹമാണ്. കേസിന്റെ കാര്യങ്ങൾ അറിയാനും, രാകുൽ കൃഷ്ണനെ തിരക്കിയുമുള്ള അന്വേഷണങ്ങൾക്ക് മറുപടി പറഞ്ഞ് ജീവനക്കാർ തളർന്നു. സംഭവം പുറത്തുവന്നതോടെ നിരവധി മലയാളികളും മാധ്യമപ്രവർത്തകരും ജാസ് ടൂറിസം ഓഫിസുമായി ബന്ധപ്പെട്ടു.
അതിനിടെ, സ്ഥാപനം പരാതി നൽകിയതായി ജാസ് ടൂറിസം ജീവനക്കാർ സ്ഥിരീകരിച്ചു. രാഹുൽ കൃഷ്ണൻ ഇന്ത്യയിലാണെന്ന് പറഞ്ഞ ഇവർ കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ തയാറായില്ല.ജാസ് ടൂറിസം എൽ.എൽ.സി കമ്പനി ഉടമ യു.എ.ഇ സ്വദേശി ഹസൻ ഇസ്മാഈൽ അബ്ദുല്ല അൽമർസൂക്കിയാണ് പരാതിക്കാരൻ. സിപിഎം നേതൃത്വത്തിനെയോ മറ്റാരെയുമോ അഭിസംബോധന ചെയ്യാതെയാണ് പണം തട്ടിപ്പ് സംബന്ധിച്ച ആക്ഷേപം പരാതിയിൽ വിശദീകരിക്കുന്നത്. ദുബായ് 2018 ജനുവരി അഞ്ചാണ് കത്തിലെ തീയതി.
പരാതിയിൽ നിന്ന്:തന്റെ കമ്പനിയെയും പാർട്ണറായ രാഹുൽ കൃഷ്ണനെയും 13 കോടി രൂപ തട്ടിച്ച് ദുബൈയിൽ നിന്ന് കടന്ന ബിനോയ് വിനോദിനി ബാലകൃഷ്ണനെ തിരിച്ച് കൈമാറുന്നതിന് ഇന്ത്യൻ അധികൃതരുടെ സഹായം അഭ്യർത്ഥിച്ച് ഹരജി സമർപ്പിക്കുകയാണെന്ന് ഹസൻ പറയുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെന്റ മൂത്തമകനായ ബിനോയ് സോൾവ് മാനേജ്മെന്റ് കൺസൾട്ടൻസി എഫ്.ഇസഡ്.ഇ എന്ന സ്ഥാപനത്തിലെ പാർട്ണറായിരുന്നു.തന്റെ കമ്പനിയുടെ പാർട്ണർ രാഹുലുമായുള്ള സൗഹൃദം മുതലെടുത്ത് കമ്പനിക്ക് അക്കൗണ്ടുകളുള്ള ബാങ്കുകളിൽനിന്ന് വായ്പകൾ എടുത്തു.
'എച്ച് 71597' എന്ന ഓഡി കാർ വാങ്ങുന്നതിനായി ആദ്യം 3,13,200 ദിർഹമാണ് ബാങ്കുകളിൽനിന്ന് പണയ വായ്പ എടുത്തത്. അത് തവണകളായി അടച്ച് തീർക്കാമെന്നായിരുന്നു ഉറപ്പ്. ശേഷം യു.എ.ഇ, ഇന്ത്യ, നേപ്പാൾ, സൗദി അറേബ്യ എന്നിവിടങ്ങളിൽ വിവിധ വ്യവസായ ആവശ്യങ്ങൾക്കായെന്ന് രാകുൽ കൃഷ്ണനോട് അഭ്യർത്ഥിച്ച് 45 ലക്ഷം ദിർഹവും വായ്പ എടുത്തു. 2016 ജൂൺ 10 ന് മുമ്പ് മുഴുവൻ തുകയും തിരിച്ചടക്കാമെന്നായിരുന്നു ഉറപ്പ്. എന്നാൽ, മാസ തിരിച്ചടവ് അടയ്ക്കുന്നത് 2015 ഓഗസ്റ്റ് മുതൽ മുടങ്ങി. കൂടാതെ വാഹനത്തിന്റെ പ്രതിമാസ തവണയും അദ്ദേഹം മുടക്കി.
ഇതോടെ അടക്കാൻ ബാക്കിയുണ്ടായിരുന്ന 2,09,704 ദിർഹത്തിന് തങ്ങളുടെ കമ്പനിക്ക് നോട്ടീസ് നൽകി. മറ്റു വായ്പ തുകയായ 45 ലക്ഷം ദിർഹം തിരിച്ചടക്കുന്നതിന് മുേമ്പ ബിനോയ് യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേക്ക് രക്ഷപ്പെടുകയും ചെയ്തു. തന്റെ കമ്പനിയിൽനിന്നും രാഹുലിൽ നിന്നും മാത്രമല്ല, നിരവധി വ്യക്തികളിൽനിന്നും ബാങ്കുകളിൽനിന്നും ബിനോയ് പണം കടംവാങ്ങിയിട്ടുണ്ടെന്നും തിരിച്ചടക്കാതെയാണ് രക്ഷപ്പെട്ടതെന്നും പിന്നീടാണ് മനസ്സിലായത്. തന്റെ അറിവിൽ ബിനോയിക്ക് എതിരെ ദുബായ് പൊലീസും പബ്ലിക് പ്രോസിക്യൂഷനും അഞ്ചിലധികം ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തിരിച്ചടക്കാമെന്ന ഉറപ്പിൽ പണം കടംവാങ്ങിയ ബിനോയിയുടെ ഉദ്ദേശ്യം നല്ലതല്ലായിരുന്നുവെന്ന് വെളിവാക്കുന്നതാണിത്.
അതേസമയം, 2015- 17 വർഷങ്ങളിൽ പലപ്പോഴായി തെന്റ പാർട്ണർ രാകുൽ കൃഷ്ണൻ പണം തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് ബിനോയിയെ ബന്ധപ്പെട്ടിരുന്നു. പക്ഷേ, എല്ലായ്പോഴും പറ്റിക്കുകയാണുണ്ടായത്. കൂടാതെ, രാഹുൽ കേരളത്തിലെത്തി ബിനോയിയുടെ വീട്ടിലും പോയി. ബാങ്ക് പലിശ ഉൾപ്പെടെ മുഴുവൻ തുകയായ 13കോടി രൂപയും നൽകാമെന്നാണ് ബിനോയ് ഉറപ്പ് നൽകിയത്. ഉറപ്പ് പറഞ്ഞിരുന്ന കാലാവധിയും കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടതോടെ ബിനോയ് വാക്ക് പാലിക്കുന്നില്ലെന്ന് രാഹുൽ തിരിച്ചറിഞ്ഞു.
പണം അടക്കണമെന്ന വീണ്ടുമുള്ള അഭ്യർത്ഥനയും ബിനോയ് ഇതുവരെയും ചെവിക്കൊണ്ടില്ല.
താൻ ബിനോയിയുടെ ഒന്നും അദ്ദേഹത്തിന്റെ കമ്പനിയുടെ മൂന്നും ചെക്കുകൾ 2017 മെയ് 16 ന് ബാങ്കിൽ സമർപ്പിച്ചുവെങ്കിലും അത് മടങ്ങി. ഇതോടെ അതിന് '12719/2016' , '12722/2016' എന്നീ നമ്പറുകളിൽ താൻ ദുബൈ പൊലീസിൽ കേസ് ഫയൽ ചെയ്തു. ദുബൈ പൊലീസും പ്രോസിക്യൂഷനും ബിനോയ് ബോധപൂർവം കുടിശ്ശിക വരുത്തിയ ആളെന്ന് പ്രഖ്യാപിച്ചു. അതിനാൽ പണം തിരികെ കിട്ടുന്നതിന് തിരിച്ച് അദ്ദേഹത്തെ കൊണ്ടുവരുന്നതിന് ഇന്റർപോളിന്റെ സഹായം തേടാൻ യു.എ.ഇയിലെ കോടതി തങ്ങളോട് നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ തങ്ങൾ നിയോഗിച്ച അഭിഭാഷകൻ, ബിനോയ്ക്ക് എതിരെ ഇന്റർപോളിന്റെ റെഡ് വാറന്റ് ഇന്ത്യൻ പങ്കാളികൾക്ക് കൈമാറാനും അറസ്റ്റ് ചെയ്യാനും യു.എ.ഇയിൽ കാണിച്ച തട്ടിപ്പിന് നിയമനടപടികൾ നേരിടാനും ദുബായ് കോടതിയിൽ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.
പണം തിരിച്ചുകിട്ടാൻ രണ്ടു വർഷം കാത്തിരുന്ന ശേഷവും രാഹുൽ കൃഷ്ണനും പിതാവും ബിനോയിയുടെ പിതാവായ കോടിയേരി ബാലകൃഷ്ണനെ തിരുവനന്തപുരത്ത് വെച്ച് കണ്ടു. തട്ടിപ്പിനെയും താൻ ആരംഭിച്ച കോടതി നടപടികളെ കുറിച്ചും രാഹുൽ അദ്ദേഹത്തെ ധരിപ്പിച്ചു. പണം തന്ന് പ്രശ്നം രമ്യമായി പരിഹരിക്കാമെന്ന് കോടിയേരി ബാലകൃഷ്ണൻ നൽകിയ ഉറപ്പിന് ശേഷവും തങ്ങൾ കഷ്ടപെട്ട് സമ്പാദിച്ച് പൈസ തിരിച്ച് നൽകാൻ ഒരു നടപടിയും ഉണ്ടായിട്ടില്ല. അതിനാൽ വിഷയത്തിൽ മധ്യസ്ഥത നടത്തി രാഹുൽ കൃഷ്ണന് ഉറപ്പ് നൽകിയ 13 കോടി രൂപ മുഴുവനായി തിരിച്ചു നൽകിക്കാൻ നടപടി സ്വീകരിക്കണമെന്നും ഹസൻ ഇസ്മാഈൽ അബ്ദുല്ല അൽമർസൂക്കി അഭ്യർത്ഥിക്കുന്നു.
ജാസ് ടൂറിസം കമ്പനിയുടെ ലാഭവിഹിതത്തിൽ നിന്നാണ് താൻ ഇടപെട്ട് പണം ലഭ്യമാക്കിയതെന്ന് രാകുൽ കൃഷ്ണ പറയുന്നു.60000 ദിർഹം നൽകി കേസ് ഒഴിവാക്കിയതായി ബിനോയ് അവകാശപ്പെട്ടിരുന്നു. എന്നാൽ, ഇതു വണ്ടിചെക്കുമായി ബന്ധപ്പെട്ട കേസാണെന്നാണ് രാകുൽ കൃഷ്ണയുടെ അവകാശവാദം. ബിനോയ് കോടിയേരി കമ്പനിക്ക് നൽകിയിരുന്ന വണ്ടിചെക്ക് മടങ്ങിയതിന്റെ പിഴ മാത്രമാണ് നൽകിയിട്ടുള്ളത്.
രണ്ടു കേസുകളാണ് ബിനോയ്ക്കെതിരെ കോടതിയിൽ ഉണ്ടായിരുന്നത്. ഒന്ന് കമ്പനിക്ക് നൽകിയ പണം തിരിച്ചുകൊടുക്കാത്തിനെതിരെയുള്ളതാണ്. ഈ കേസ് ഇപ്പോഴും നിലവിലുണ്ട്. വണ്ടിചെക്കുമായി ബന്ധപ്പെട്ട മറ്റൊരു കേസ് പൊലീസ് സ്റ്റേഷനിൽ വെച്ച് തന്നെ ഒത്തുതീർപ്പായി. ഈ കേസാണ് 60,000 ദിർഹം നൽകി ഒത്തുതീർപ്പാക്കിയത്. പക്ഷെ, വാങ്ങിയ 13 കോടി രൂപ തുക തിരിച്ചു നൽകാത്തിനുള്ള കേസ് ഇപ്പോഴും നിലവിലുണ്ട്. ഈ പണം ആവശ്യപ്പെട്ടാണ് കമ്പനി ഉടമ അബ്ദുള്ള മർസൂക്കി ഇന്ത്യയിലെത്തിയിരിക്കുന്നതെന്നും രാഹുൽ കൃഷ്ണ പറഞ്ഞു.
പണം ആവശ്യപ്പെട്ട് 17 ലധികം തവണ ശ്രീജിത്തിന്റെ അച്ഛനും എംഎൽഎയുമായ വിജയൻപിള്ളയെ കണ്ടിരുന്നു. പക്ഷെ ശ്രമങ്ങളെല്ലാം വിഫലമയിരുന്നുവെന്നാണ് രാകുൽ കൃഷ്ണ പറയുന്നത്. ചർച്ചയിലൂടെ കേസ് ഒത്തുതീർക്കാനായിരിക്കും ആദ്യം ശ്രമിക്കുകയെന്നും അത് നടന്നില്ലെങ്കിൽ മാത്രമേ ഇന്റർപോളിന്റെ സഹായം തേടുകയടക്കമുള്ള മറ്റു നടപടികളിലേക്ക് കടക്കുകയുള്ളുവെന്നും രാകുൽ കൃഷ്ണ പറഞ്ഞു.
2015ലാണ് ഈ കേസിന് ആസ്പദമായ സംഭവങ്ങളുടെ തുടക്കം. അക്കാലത്താണ് രാകുൽ കൃഷ്ണ ഇടപെട്ട് ബിനോയ് കോടിയേരിക്ക് പണം വാങ്ങി നൽകുന്നത്. രാകുലിന് അന്ന് ജാസ് ടൂറിസം കമ്പനിയിൽ 49 ശതമാനം ഓഹരി പങ്കാളിത്തവും മാനേജിങ് പാർട്ട്നർ എന്ന തസ്തികയും ഉണ്ടായിരുന്നു. 2016ലാണ് രാകുൽ കൃഷ്ണ തന്റെ ഓഹരികൾ മറ്റൊരാൾക്ക് വിൽക്കുന്നത്. ഇതാർക്കാണെന്നതിന്റെ സ്ഥിരീകരണം രാകുൽ നൽകുന്നില്ല. തനിക്കിപ്പോൾ കമ്പനിയുമായി യാതൊരു ബന്ധവുമില്ലെന്ന് മാത്രമാണ് രാകുൽ കൃഷ്ണ പറയുന്നത്.
Stories you may Like
- ഒക്ടോബറിലെ നഷ്ടം കോടിയേരി; പ്രിയ സഖാവിനെ കേരളം ഓർക്കുമ്പോൾ
- പരസ്യ പ്രതികരണത്തിൽ ബിനോയ് വിശ്വത്തിന് അതൃപ്തി; സിപിഐയിൽ പ്രശ്നം തുടങ്ങി
- സിപിഐയ്ക്ക് കൗൺസിൽ യോഗം നിർണ്ണായകം
- 'വിനോദിനീസ് കോടിയേരി ഫാമിലി കലക്ടീവ്' തയ്യാറെടുക്കുമ്പോൾ
- പ്രീജിത് രാജിന്റെ 'കോടിയേരി ഒരു ജീവചരിത്രം' പറയുന്നത് സഖാവിന്റെ രാഷ്ട്രീയ പോരാട്ടക്കഥ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്