ചെങ്കൽചൂളയിലെ സിപിഎം പ്രവർത്തകനായ വിജയാണ് ഈ വാഹനത്തിന്റെ ഉടമ; 12 തവണ എകെജി സെന്ററിന്റെ മുന്നിൽ കൂടി കടന്നുപോയ വിജയ് പടക്കം എറിയാൻ മുൻകൂട്ടി നിശ്ചയിച്ച വ്യക്തിയുമായി ബന്ധപ്പെടുന്ന ദൃശ്യങ്ങളും പൊലീസിന്റെ പക്കൽ; വില്ലൻ ഐപി ബിനുവെന്ന് ജനംടിവിയും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: എകെജി സെന്റർ ആക്രമണത്തിലെ രണ്ടാം ബൈക്കുകാരൻ ചെങ്കൽചൂളക്കാരൻ. ജനറൽ ആശുപത്രിക്ക് അടുത്തുള്ള തട്ടുകടയിൽ ജോലി നോക്കുന്ന ആൾ. ഇയാൾ അവിടെ നിന്ന് വെള്ളം എടുക്കാൻ വേണ്ടി എകെജി സെന്ററിന് മുമ്പിലെത്തേണ്ട ഒരു സാഹചര്യവുമില്ല. എന്നിട്ടും വന്നു. ഇയാളുടെ ബൈക്ക് നമ്പർ അടക്കം പൊലീസിന് കിട്ടി. ആളെ പിടികൂടി. ഇയാൾ എന്തോ ഒരു പൊതി മറ്റേയാൾക്ക് കൊടുത്തുവെന്ന് ടിവി ചാനലുകൾ പൊലീസിനെ ഉദ്ദരിച്ച് വാർത്തയും നൽകി. എന്നാൽ പെട്ടെന്ന് ഇടപെടൽ വന്നു. ഇയാൾ വെറുമൊരു സാധാരണക്കാരനെന്ന് വിശദീകരണമെത്തി. ഇതോടെ കേസ് തന്നെ അട്ടിമറിക്കപ്പെട്ടു. ഇതിന് പിന്നിലെ പ്രദേശവാസിയായ സിപിഎം നേതാവിന്റെ ഫോൺ വിളി കണ്ടെത്തിയതായിരുന്നുവെന്നതാണ് വസ്തുത. ഇത് മറുനാടൻ നേരത്തെ പുറത്തു വിട്ടിരുന്നു. ഇപ്പോൾ കൂടുതൽ വിശദാംശങ്ങൾ പുറത്തു വരികയാണ്.
അന്വേഷണം വഴിമുട്ടിക്കാൻ ഉന്നതരുടെ ഇടപെടൽ നടന്നതായാണ് കണ്ടെത്തൽ. ജനം ടിവി റിപ്പോർട്ടർ വി വിനീഷ് ആണ് നിർണായക വിവരങ്ങൾ പുറത്തുവിട്ടത്. 30-06-22 11 മണി മുതൽ 11.45 വരെ 12 തവണയാണ് എകെജി സെന്ററിന് മുന്നിലൂടെ KL01 BS--- എന്ന ചുവന്ന ഹോണ്ട ആക്ടീവ കടന്നു പോയത് . എന്നാൽ ഇപ്പോൾ ആ ആക്ടിവയെ കുറിച്ച് അന്വേഷണത്തിൽ എവിടെയും പരാമർശമില്ല. ചെങ്കൽചൂളയിലെ സിപിഎം പ്രവർത്തകനായ വിജയാണ് ഈ വാഹനത്തിന്റെ ഉടമ. 12 തവണ എകെജി സെന്ററിന്റെ മുന്നിൽ കൂടി കടന്നുപോയ വിജയ് പടക്കം എറിയാൻ മുൻകൂട്ടി നിശ്ചയിച്ച വ്യക്തിയുമായി ബന്ധപ്പെടുന്ന ദൃശ്യങ്ങളും പൊലീസിന്റെ പക്കലുണ്ട്. ഇതിൽ വ്യക്തതയില്ലെന്ന് കാട്ടി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഈ ദൃശ്യങ്ങളും ഇപ്പോൾ മറച്ചു പിടിക്കുകയാണ്. അതേസമയം വിജയുടെ കോൾരേഖകളും പൊലീസ് പരിശോധിച്ചു-ജനം ടിവി റിപ്പോർട്ട് പറയുന്നു.
സംഭവം നടന്ന 01-07-2022 രാവിലെ 6:45ന് വിജയുടെ ----- എന്ന നമ്പറിലേക്ക് ------- എന്ന നമ്പറിൽ നിന്ന് 10 സെക്കൻഡ് ദൈർഘ്യമുള്ള സിപിഎം വഞ്ചിയൂർ ലോക്കൽ സെക്രട്ടറിയും മുൻ നഗരസഭ അംഗവുമായ ഐ പി ബിനു വിളിച്ചതിന്റെ വിവരങ്ങൾ പൊലീസിന് ലഭിച്ചു. എന്നാൽ ഇതൊന്നും അന്വേഷണത്തിൽ എവിടെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പരാമർശിച്ചില്ല. ഐപി ബിനുവിനെതിരെ ലഭിച്ച ഫോൺ കോൾ തെളിവുകളുടെ തുടരന്വേഷണം ഉന്നത ഉദ്യോഗസ്ഥരുടെ സമ്മർദ്ദത്തിൽ പാതിവഴിയിൽ ഉപേക്ഷിക്കാനെ അന്വേഷണ ഉദ്യോഗസ്ഥർക്ക് സാധിച്ചുള്ളൂ-ഇതാണ് ജനം ടിവി വിശദീകരിക്കുന്നത്. ഇതിനിടയിൽ പൊലീസ് പിടികൂടിയ ചെങ്കച്ചുള്ളയിലെ സിപിഎം പ്രവർത്തകനായ വിജയുടെ ഫോണിലെ ഐപി ബിനുവും വിജയുമായുള്ള വാട്സ്ആപ്പ് സന്ദേശങ്ങൾ ചില ഉന്നത ഉദ്യോഗസ്ഥർ ഡിലീറ്റ് ചെയ്തുവെന്നും ജനം ടിവി ആരോപിക്കുന്നു.
ഐപി ബിനുവിനെയും പാർട്ടിയെയും സംരക്ഷിക്കാനായി സിഡിആർ രേഖകളിൽ പോലും സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ സതീഷ് കൃത്രിമം കാട്ടിയെന്ന ഗുരുതര ആരോപണവും ജനം ടിവി വാർത്തയിലുണ്ട്. തുടർന്ന് തെറ്റായ വിവരങ്ങളാണ് ഡിസിപി അങ്കിത്ത് അശോകന് എസി റിപ്പോർട്ട് ചെയ്തത്. ഇനി ബാക്കി നിൽക്കുന്ന ആകെയുള്ള തെളിവ് ടെലികോം സർവീസ് പ്രൊവൈഡർ നൽകിയ എഡിറ്റ് ചെയ്യാത്തെ സിഡിആർഉം, പടക്കേ്റ നടക്കുന്നതാണ് മുൻപും പിൻപുമുള്ള ദൃശ്യങ്ങളുമാണ്. ഇതൊന്നും പൊലീസ് മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നതാണ് വസ്തുത. ഏതായാലും ജനം ടിവി വാർത്തയോടെ എകെജി സെന്ററിലെ ബോംബാക്രമണം പുതിയ തലത്തിലെത്തുകയാണ്. ബോംബാക്രമണം നടന്നിട്ട് മൂന്നാഴ്ചയാകുമ്പോഴാണ് നിർണ്ണായക വിവരങ്ങൾ പുറത്തു വരുന്നത്.
മറുനാടൻ ജൂലൈ 14ന് പുറത്തു വിട്ട വാർത്ത ചുവടെ
എകെജി സെന്ററിലെ സിസിടിവിയിൽ പതിഞ്ഞ ആ അജ്ഞാതനെ തേടി പുലർച്ചെ എത്തിയത് സഖാവിന്റെ സെക്കന്റുകൾ നീളുന്ന ഫോൺ കോൾ! ബൈക്കിലെത്തിയ രണ്ടാമന്റെ പങ്ക് വ്യക്തമായിട്ടും അറസ്റ്റില്ല; ആളെ തിരിച്ചറിഞ്ഞെങ്കിലും പ്രാദേശിക നേതാവിന്റെ സൗഹൃദം സമ്മർദ്ദമായി; ബോംബെറിഞ്ഞയാൾ സിപിഎമ്മുകാരനോ? നിർണ്ണായക ദൃശ്യങ്ങൾ മറുനാടൻ പുറത്തു വിടുന്നു
എകെജി സെന്റർ ബോംബാക്രമണത്തിൽ നിർണ്ണായക വിവരങ്ങൾ പൊലീസിന് കിട്ടിയെങ്കിലും ഇതിനെ മറ്റൊരു 'സുകുമാരക്കുറുപ്പ്' കേസാക്കാൻ ഉന്നത ഇടപെടൽ. രണ്ടു ബൈക്കുകൾക്ക് ബോംബാക്രമണത്തിൽ പങ്കുണ്ട്. ആദ്യം ഒരു ബൈക്ക് എത്തുന്നു. സാഹചര്യം നിരീക്ഷിക്കുന്നു. പിന്നീട് തിരിച്ചു പോകുന്നു. അതിന് ശേഷം ഈ ബൈക്ക് വീണ്ടും എകെജി സെന്ററിന് മുമ്പിലൂടെ പോകുന്നു. അതിന് ശേഷമാണ് ബോംബേറ്. ഇതിൽ ബോംബ് എറിഞ്ഞ ആളിന് പിറകെ മാത്രമാണ് പൊലീസ് യാത്ര. ഇയാൾ എത്തിയത് ടിവി എസ് കമ്പനി ഇറക്കിയ മോഡൽ സ്കൂട്ടറിലാണ്. തിരുവനന്തപുരത്ത് ആയിരത്തിൽ താഴെ പേർക്കു മാത്രമേ ഈ ബൈക്ക് ഉണ്ടാകാനും സാധ്യതയുള്ളൂ. എന്നാൽ ഈ വഴിക്കൊന്നും പൊലീസിന് മുമ്പോട്ട് പോകാനാകുന്നില്ല. ഇതിന് കാരണം ആദ്യം സിസിടിവിയിൽ കാണുന്ന വ്യക്തിക്കുള്ള പാർട്ടി സൗഹൃദമാണ്.
ഇതുമായി ബന്ധപ്പെട്ട നിർണ്ണായക വീഡിയോ മറുനാടന് ലഭിച്ചു. എകെജി സെന്ററിലെ വീഡിയോ പൊലീസുകാർ പരിശോധിക്കുമ്പോൾ എടുത്ത വീഡിയോ ആണിത്. ഇതിൽ രണ്ടു പേരെ കുറിച്ചും അവരുടെ ബോംബ് എറിയുന്നതിലെ ബന്ധത്തെ കുറിച്ചുമെല്ലാം വിശദമായി പൊലീസുകാർ തന്നെ പറയുന്നുണ്ട്. ടിവിഎസിന്റെ സ്കൂട്ടറാണെന്നും വിശദീകരിക്കുന്നു. എന്നാൽ പൊലീസുകാർ കണ്ടെത്തിയ ഈ വിവരത്തിലേക്ക് അന്വേഷണം പോയില്ല. രണ്ടു പേർ സംഭവത്തിൽ പങ്കെടുത്തുവെന്ന് പറഞ്ഞ പൊലീസ് പിന്നീട് അതൊരു തട്ടുകടക്കാരനായിരുന്നു എന്നും വിശദീകരിച്ചു. വെള്ളം എടുക്കാൻ പോയ തട്ടുകടക്കാരൻ. എന്നാൽ ദൃശ്യത്തിലുള്ള ആളിന്റെ ഫോൺ റിക്കോർഡ് പരിശോധിച്ച പൊലീസ് ഞെട്ടി. ഈ തട്ടുകടക്കാരനെ പൊലീസ് കണ്ടെത്തും മുമ്പ് തന്നെ ആ ആളിന്റെ ഫോണിലേക്ക് ഒരു കോൾ പോയി. അതും അന്ന് രാവിലെ അഞ്ചു മണിക്ക്. സെക്കന്റുകൾ മാത്രം നീണ്ട ഫോൺ സംഭാഷണം. ഈ ഫോൺ സംഭാഷണം കണ്ടെത്തിയതോടെ ആ വഴിക്ക് അന്വേഷണം വേണ്ടെന്ന് ഉന്നത നിർദ്ദേശവും വന്നു.
കുന്നുകുഴിയിലെ മുൻ കൗൺസിലറും സിപിഎം ജനറൽ ആശുപത്രി ലോക്കൽ സെക്രട്ടറിയുമായി ഐപി ബിനുവാണ് ഇയാളെ വിളിച്ചിട്ടുള്ളത്. ബിജെപി ഓഫീസ് ആക്രമണക്കേസിലെ പ്രതിയാണ് ബിനു. എകെജി സെന്റർ ആക്രമിച്ച അന്നായിരുന്നു ബിജെപി ഓഫീസ് ആക്രമണ കേസിൽ നിർണ്ണായക വിധി കോടതിയിൽ നിന്നുണ്ടായത്. ഐപി ബിനുവിനെ വിചാരണയ്ക്ക് മുമ്പ് കുറ്റവിമുക്തനാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യമാണ് കോടതി തള്ളിയത്. എകെജി സെന്റർ ആക്രമിച്ചിട്ടും തൊട്ടടുത്ത് താമസിക്കുന്ന ഐപി ബിനു ഏറെ വൈകിയാണ് സ്ഥലത്ത് എത്തിയത്. പ്രതിഷേധങ്ങളുടെ മുന്നിൽ നിന്നതുമില്ല. ഇതെല്ലാം സംശയത്തിന് ഇടനൽകിയിരുന്നു. ഇതിനൊപ്പമാണ് ഇപ്പോൾ മറുനാടൻ പുറത്തു വിടുന്ന വീഡിയോയിലുള്ള ആളുമായി ഐപി ബിനുവിനുള്ള ബന്ധം ചർച്ചയാകുന്നതും. ഈ ഫോൺ കോളാണ് എകെജി സെന്റർ ആക്രമണത്തിലെ രണ്ടാമനിലേക്കുള്ള അന്വേഷണം വഴി തെറ്റിച്ചത്.
വീഡിയോയിലുള്ള രണ്ടാമനുമായി അടുത്ത സൗഹൃദം ഐപി ബിനുവിനുണ്ടെന്ന് വ്യക്തമായതായി പൊലീസിലെ ഉന്നതരും സമ്മതിക്കുന്നു. എന്നാൽ അന്വേഷണം മുമ്പോട്ട് കൊണ്ടു പോകാനും കഴിയുന്നില്ല. ഈ സാഹചര്യത്തിൽ എകെജി സെന്റർ ആക്രമണ കേസിലെ പ്രതിയും സുകുമാരക്കുറുപ്പിനെ പോലെ അപ്രത്യക്ഷനായി തന്നെ തുടരാനാണ് സാധ്യത. ഈ കേസിൽ സിപിഎമ്മിനും നിലവിൽ താൽപ്പര്യമില്ല. എകെജി സെന്റർ ആക്രമണത്തിൽ സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിന് അറിവോ പങ്കാളിത്തമോ ഇല്ലെന്നതും വസ്തുതയാണ്. അതിന് അപ്പുറത്ത് പ്രാദേശിക തലത്തിലെ സിപിഎം അനുഭാവമുള്ളവർ ഈ കേസിൽ ഉൾപ്പെടാനുള്ള സാധ്യതയാണ് കൂടുതൽ. രണ്ടാമത്തെ ആളിനെ പിടിക്കാൻ അനുവദിച്ചിരുന്നുവെങ്കിൽ ബോംബ് എറിഞ്ഞ ആളിനേയും കണ്ടെത്താനാകുമായിരുന്നു. ഇതിന് കഴിയാത്തതാണ് അന്വേഷണം വഴിമുട്ടിച്ചത്.
നിർണ്ണായക വീഡിയോ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ റിപ്പോർട്ട് ചുവടെ
തിരുവനന്തപുരത്തെ മിക്ക തട്ടുകടകളും രാത്രി പതിനൊന്ന് മണിവരെയാണ് പ്രവർത്തിക്കാറുള്ളത്. അതുകൊണ്ട് തന്നെ തട്ടുകടക്കാരനായ ബൈക്ക് യാത്രികൻ ആ സമയം അവിടെ എത്തിയതും ദുരൂഹമാണ്. സിസിടിവി ദൃശ്യത്തിൽ പൊലീസ് ഗൗരവത്തോടെ സംസാരിക്കുന്ന ആൾ തട്ടുകടക്കാരനാണോ എന്ന് വ്യക്തമല്ല. എന്നാൽ ആ വ്യക്തിയെ പൊലീസ് തിരിച്ചറിഞ്ഞുവെന്നാണ് ലഭിക്കുന്ന വ്യക്തമായ സൂചന. എകെജി സെന്ററിനുനേരെ ബോംബാക്രമണം നടന്നിട്ട് രണ്ടാഴ്ച ആവാറായി. അപ്പോഴും ഒന്നും തെളിയുന്നില്ല. ഇതിന് കാരണം അന്വേഷണ സംഘത്തിന് മേലുള്ള സമ്മർദ്ദമാണ്.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ താമസിക്കുന്ന ഫ്ളാറ്റ് സമുച്ചയം വിളിപ്പാടകലെയാണ്. ആ നിലയിൽ സെന്ററിന് നേരെ നടന്ന ബോംബേറ് സിപിഎം ഫ്ളാറ്റിന് നേരെകൂടി നടന്ന അക്രമമായി വ്യാഖ്യാനിക്കുന്നതിൽ തെറ്റില്ല. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും താമസിക്കുന്ന ഔദ്യോഗിക വസതികളും ഏറെയൊന്നും അകലെയല്ല. സംസ്ഥാന പൊലീസ് ഹെഡ് ക്വാർട്ടേഴ്സും മിനിറ്റുകൾക്കുള്ളിൽ എത്താനുള്ള ദൂരമേയുള്ളൂ. എന്നിട്ടും ബോംബെറിഞ്ഞ ആളിനെ പിടികൂടാൻ പൊലീസിന് സാധിച്ചില്ല.
ഭരിക്കുന്ന പാർട്ടിയുടെ ആസ്ഥാന മന്ദിരത്തിനുപോലും രക്ഷയില്ലാത്ത രീതിയിൽ അരാജകത്വവും അക്രമങ്ങളും അഴിഞ്ഞാടുകയാണ്. കേരളത്തിൽ അതീവ സ്ഫോടന ശേഷിയുള്ള ബോംബ് വന്ന് വീണപ്പോൾ പ്രദേശമാകെ കിടുങ്ങിയെന്നാണ് ശ്രീമതി ടീച്ചറും ഇപി ജയരാജനും വിശദീകരിക്കുന്നത്. രാത്രി 11.26ന് ബോംബ് സ്ഫോടനമുണ്ടായ ഉടനെതന്നെ സ്ഥലത്തെത്തിയ ഇപി ജയരാജന് യാതൊരു സംശയവുമുണ്ടായിരുന്നില്ല, അക്രമികൾ കോൺഗ്രസുകാരെന്ന് പറയാൻ. എന്നിട്ടും സംഭവമുണ്ടായി രണ്ടാഴ്ചയോടടുത്തിട്ടും പ്രതികളിൽ ഒരാളെയെങ്കിലും അറസ്റ്റ് ചെയ്യാൻ പൊലീസിന് സാധിച്ചില്ല.
ആഭ്യന്തര വകുപ്പ് ഭരിക്കുന്ന പിണറായി വിജയന് നാണക്കേടുണ്ടാക്കാൻ സിപിഎം തന്നെ ആസൂത്രണം ചെയ്ത പദ്ധതിയാണിതെന്നാമ് കോൺഗ്രസിന്റെ ആരോപണം. പിണറായി വിജയന്റെ ഭരണത്തിൽ നടന്നുവരുന്ന അഴിമതികൾക്കും സ്വജനപക്ഷപാതങ്ങൾക്കുമെതിരെ ഉയരുന്ന ജനരോഷത്തിന് തടയിടാൻ വേണ്ടിയാണ് എകെജി സെന്റർ ആക്രമണ തിരക്കഥ രചിച്ചത് എന്ന മറ്റൊരു വ്യാഖ്യാനവും പ്രതിപക്ഷം ഉയർത്തുന്നുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- അഭിപ്രായം പുറത്തല്ല, പാർട്ടി വേദികളിലാണ് പറയേണ്ടത്; സി കെ പിയുടെ വിവാദ പ്രസ്താവനകൾ കടുത്ത അച്ചടക്ക ലംഘനമെന്ന് സംസ്ഥാന നേതൃത്വം; നിലയ്ക്ക് നിർത്താൻ ദേശീയ നേതൃത്വം ഇടപടണമെന്ന് ആവശ്യം; വിവാദത്തിൽ നിന്ന് തലയൂരാൻ ശ്രമിച്ച് സി കെ പിയും
- മുൻഭാര്യയെ കുടുക്കാൻ കാറിൽ മയക്കു മരുന്ന് വെച്ച ശേഷം പൊലീസിൽ അറിയിച്ചു; ചോദ്യം ചെയ്യലിൽ ദമ്പതികൾ നിരപരാധികളെന്ന് മനസ്സിലായതോടെ കള്ളം പൊളിച്ച് പൊലീസ്: യുവാവ് അറസ്റ്റിൽ: ഒളിവിൽ പോയ മുൻഭർത്താവിനായി തിരച്ചിൽ
- എന്റെ എക്കാലത്തെയും സുഹൃത്ത്; പ്രവൃത്തിയും സ്വഭാവവും നല്ല പോലെ ബോധ്യം; കലാമണ്ഡലത്തിൽ അദ്ധ്യാപകൻ ആയിരിക്കുമ്പോഴും ചിരപരിചിതൻ; ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ രാധാകൃഷ്ണന് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് കലാമണ്ഡലം ഗോപി; വീഡിയോ സന്ദേശം, സുരേഷ് ഗോപിക്ക് വേണ്ടി ചില വിഐപികൾ സ്വാധീനിക്കാൻ ശ്രമിച്ചെന്ന വിവാദത്തിന് പിന്നാലെ
- രജപുത്രയുടെ സിനിമയിൽ മോഹൻലാൽ നായകൻ; തരുൺ മൂർത്തി സംവിധായകൻ
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- ടോവിനോയ്ക്ക് ഒപ്പമുള്ള ചിത്രം: വി എസ് സുനിൽ കുമാറിന്റെ വിശദീകരണത്തിൽ തൃപ്തിയില്ല; ടോവിനോയുടെ ചിത്രം ദുരുപയോഗം ചെയ്തത് തിരഞ്ഞെടുപ്പ് ചട്ട ലംഘനം; സുനിൽ കുമാറിനെ സ്ഥാനാർത്ഥി ആക്കുന്നത് തടയണം; എൻഡിഎയുടെ പരാതി
- ഇന്ത്യയിൽ നിന്നും നൈജീരിയയിൽ നിന്നും അടക്കമുള്ള വിദേശ രാജ്യങ്ങളിലെ വിദ്യാർത്ഥികളുടെ പ്രവേശനത്തിൽ വൻ ഇടിവ്; പാപ്പരാകുമെന്ന് മുന്നിൽക്കണ്ട് യു കെയിലെ 15 യൂണിവേഴ്സിറ്റികൾ കോഴ്സുകളും സ്റ്റാഫിനെയും വെട്ടിക്കുറക്കുന്നു
- ' താൻ നേരിട്ടത് ക്രൂരമായ ബലാത്സംഗം; പണം കവർന്നു; പ്രതിക്ക് അന്ന് ശിക്ഷ ഉറപ്പാക്കിയിരുന്നെങ്കിൽ അനു കൊല്ലപ്പെടില്ലായിരുന്നു; മുജീബ് റഹ്മാനെ തൂക്കിക്കൊല്ലുകയാണ് വേണ്ടത്; മുത്തേരി ബലാത്സംഗ കേസിലെ അതിജീവിത പറയുന്നു
- വിവാഹം കഴിഞ്ഞിട്ട് 11 മാസം; തിരുവനന്തപുരത്ത് 19 കാരിയായ ഗർഭിണി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ; ബിരുദ പഠനം തുടരുന്നത് ഭർതൃവീട്ടുകാർ വിലക്കിയത് കാരണമെന്ന് ആരോപണം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്