Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിദ്യാർത്ഥിനിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച സംഭവം: പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും; പീഡിപ്പിച്ച നാല് പേരും പെൺകുട്ടിക്ക് പരിചയം ഉള്ളവർ; കാമുകനെ വിശ്വസിച്ച പെൺകുട്ടിക്ക് വൻചതി പറ്റി; ജാനകിക്കാട് ടൂറിസം കേന്ദ്രം സാമൂഹിക വിരുദ്ധർ താവളമാക്കുന്നതായി ആക്ഷേപം

വിദ്യാർത്ഥിനിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച സംഭവം: പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും; പീഡിപ്പിച്ച നാല് പേരും പെൺകുട്ടിക്ക് പരിചയം ഉള്ളവർ; കാമുകനെ വിശ്വസിച്ച പെൺകുട്ടിക്ക് വൻചതി പറ്റി; ജാനകിക്കാട് ടൂറിസം കേന്ദ്രം സാമൂഹിക വിരുദ്ധർ താവളമാക്കുന്നതായി ആക്ഷേപം

മറുനാടൻ മലയാളി ബ്യൂറോ

കുറ്റ്യാടി: കോഴിക്കോട് കുറ്റ്യാടി കായക്കൊടി സ്വദേശിയായ പതിനേഴുകാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. പെൺകുട്ടിയുടെ പരാതിയിൽ പറയും പ്രകാരം പീഡനം നടന്നിട്ടുണ്ടോ എന്ന കാര്യം അടക്കം വിശദമായ പരിശോധിക്കാൻ പൊലീസ് ശ്രമിക്കുന്നുണ്ട്. ചില സംശയങ്ങൾ കേസുമായി ബന്ധപ്പെട്ട് ഉണ്ടെന്നാണ് സൂചനകൾ. ഈ സാഹചര്യത്തിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസ് ഒരുങ്ങുന്നത്.

ബുധനാഴ്ച വൈകീട്ടാണ് പ്രതികളെ അറസ്റ്റ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ച കോഴിക്കോട് പോക്‌സോ കോടതിയിൽ ഹാജരാക്കും. പെൺകുട്ടിക്ക് മധുര പാനീയത്തിൽ മയക്കുമരുന്നു ചേർത്താണ് കൃത്യത്തിന് വിധേയമാക്കിയതെന്ന് പരാതിയുണ്ടെന്നും അതിനെപ്പറ്റി ശാസ്ത്രീയ അന്വേഷണം നടത്തുമെന്നും നാദാപുരം എ.എസ്‌പി നിധിൻരാജ് പറഞ്ഞു. ജാനകിക്കാട്ടിൽ സാമൂഹിക വിരുദ്ധ ശല്യം തടയാൻ പൊലീസ് പട്രോളിങ് ഏർപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.

മരുതോങ്കര ജാനകിക്കാട് വിനോദ സഞ്ചാര കേന്ദ്രത്തിൽ കൊണ്ടുപോയാണ് പ്രതികൾ പ്ലസ് ടു വിദ്യാർത്ഥിനിയെ കൂട്ട ബലാൽസംഗം ചെയ്തത്. ഈ മാസം മൂന്നിന് നടന്ന സംഭവവുമായി ബന്ധപ്പെട്ട് മരുതോങ്കര സ്വദേശികളായ അടുക്കത്ത് പാറച്ചാലിൽ ഷിബു (34), മൊയിലോത്തറ തമിഞ്ഞീമ്മൽ രാഹുൽ (22), മൊയിലോത്തറ തെക്കെപറമ്പത്ത് സായൂജ്(24), കായക്കൊടി ആക്കൽ പാലോളി അക്ഷയ് (22) എന്നിവരെയാണ് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയുടെ കാമുകനായ യുവാവ് വിദ്യാർത്ഥിനിയെ സ്ഥലത്തുകൊണ്ടുപോയി പീഡിപ്പിക്കുകയും പിന്നീട് ബാക്കിയുള്ളവരും പീഡിപ്പിച്ചു എന്നാണ് പരാതി. ചൊവ്വാഴ്ച വൈകീട്ട് കുറ്റ്യാടി ചെറുപുഴ പാലത്തിന് സമീപം പെൺകുട്ടിയെ സംശയാസ്പദ നിലയിൽ കണ്ട ആളുകൾ പൊലീസിൽ വിവരം അറിയിക്കുകയും തുടർന്ന് കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെത്തിക്കുകയും ചെയ്യുകയായിരുന്നു.

പെൺകുട്ടി പട്ടികജാതിക്കാരിയായതിനാൽ റൂറൽ എസ്‌പിയുടെ മേൽനോട്ടത്തിൽ നാദാപുരം എ.എസ്‌പി. അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. പോക്‌സോ, പട്ടികജാതി പീഡനം, ബലാത്സംഗം എന്നിങ്ങനെ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തതെന്ന് എ.എസ്‌പി നിധിൻരാജ് പറഞ്ഞു.

തൊട്ടിൽപ്പാലം പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പ്ലസ് ടു വിദ്യാർത്ഥിനിയായ പെൺകുട്ടിക്ക് പരിചയമുള്ളവരാണ് നാലു പേരും. സംഭവത്തിനു ശേഷം പ്രതികൾ പെൺകുട്ടിയെ സ്വന്തം വീട്ടിൽ എത്തിച്ചു കൊടുക്കുകയും ചെയ്തു.

കാമുകനായ യുവാവ് ബൈക്കിലാണ് കുട്ടിയെ കൊണ്ടുപോയതും തിരിച്ചെത്തിച്ചതും. കാമുകനെ വിശ്വസിച്ചതാണ് പെൺകുട്ടിക്കു ചതിപറ്റാൻ കാരണം. അതേസമയം പതിനേഴുകാരി കൂട്ടബലാത്സംഗത്തിനിരയായ മരുതോങ്കര പഞ്ചായത്തിലെ ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രം സാമൂഹിക വിരുദ്ധർ താവളമാക്കുന്നതായി നാട്ടുകാർക്കും പരാതിയുണ്ട്.

ലഹരി, മയക്കുമരുന്ന് ഉപയോഗിക്കാനും വിതരണം ചെയ്യാനും സംഘങ്ങൾ ഇവിടെ എത്താറുള്ളതായി നാട്ടുകാർ പറയുന്നു. ഉൾക്കാട്ടിലേക്ക് കയറിപ്പോയാൽ ആളുകൾ കാണില്ല. കുട്ടിയുടെ കാമുകനാണ് അഞ്ചു പേർക്കുമുള്ള ടിക്കറ്റ് എടുത്തത്. പ്രതികളെ ബുധനാഴ്ച വൈകുന്നേരത്തോടെ ജാനകിക്കാട്ടിൽ കൊണ്ടുപോയി തെളിവെടുത്തു. പീഡനം നടന്ന സ്ഥലം പ്രതികൾ കാട്ടിക്കൊടുത്തു. തൊട്ടിൽപ്പാലം പൊലീസ് ഇൻസ്‌പെക്ടർ എം ടി.ജേക്കബ്, സി.പി.ഒ മാരായ പ്രകാശൻ, ശ്രീനാഥ് എന്നിവർ പ്രതികളെ പിടികൂടാൻ സംഘത്തിലുണ്ടായിരുന്നു.

പീഡനം നടന്നത് തൊട്ടിൽപാലം പൊലീസ് സ്റ്റേഷൻ പരിധിയിലാണെങ്കിലും കുട്ടി പരാതി നൽകിയത് കുറ്റ്യാടി പൊലീസ് സ്റ്റേഷനിലായതിനാൽ അവിടെയാണ് കേസെടുത്തത്. തുടർന്ന് അന്വേഷണം എ.എസ്‌പി നിധിൻരാജിനെ ഏൽപ്പിക്കുകയായിരുന്നു. പ്രതികളെ ജാനകിക്കാട്ടിൽ തെളിവെടുപ്പിനെത്തിച്ചപ്പോൾ നിരവധി പേരാണ് കാണാനെത്തിയത്. നാലു പേരെയും വിലങ്ങണിയിച്ച് പൊലീസിന്റെ ട്രാവലർ വാനിലാണ് കൊണ്ടുപോയത്. ശക്തമായ പൊലീസ് കാവലും ഏർപ്പെടുത്തിയിരുന്നു.

ഏതാനും വർഷം മുമ്പ് ഒരു യുവാവ് മലപ്പുറം സ്വദേശിയായ വീട്ടമ്മയെ മുള്ളൻകുന്നിലെ വീട്ടിൽ മന്ത്രവാദത്തിന് കൊണ്ടുവന്ന് കൊലചെയ്ത് സ്വർണ്ണാഭരണങ്ങൾ അപഹരിച്ച ശേഷം ജനകിക്കാടിന് സമീപം പുഴയിൽ തള്ളിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP