മന്ത്രി ജലീലിനെ എൻഐഎ ചോദ്യം ചെയ്യുന്നു; അതിരാവിലെ ചോദ്യം ചെയ്യലിന് മന്ത്രി എത്തിയത് സ്വകാര്യ വാഹനത്തിൽ; നയതന്ത്ര ഖുറാൻ കടത്തിന് പിന്നിൽ സ്വർണ്ണ കടത്തെന്ന സംശയം അതിശക്തം; മാർച്ച് നാലിന് എത്തിയത് 250 പായ്ക്കറ്റുകളിലായി 4479 കിലോ കാർഗോ; സി-ആപ്റ്റിന്റെ വാഹനത്തിൽ മലപ്പുറത്തെത്തിച്ചത് 32പായ്ക്കറ്റുകളും; കണ്ടെത്തേണ്ടത് ബാക്കി 218 പായ്ക്കറ്റുകൾ; ഇഡിക്ക് നൽകിയ മന്ത്രി ജലീലിന്റെ മൊഴികളിൽ അവ്യക്തതയുണ്ടെന്ന തിരിച്ചറിവിൽ എൻഐഎ ചോദ്യം ചെയ്യൽ; ഇനി കൂടുതൽ വിവാദം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: മന്ത്രി ജലീലിനെ എൻഐഎ ചോദ്യം ചെയ്യുന്നു. യുഎഇ കോൺസുലേറ്റിന്റെ പേരിലെത്തിയ നയതന്ത്ര പാഴ്സൽ ഏറ്റുവാങ്ങിയതിലെ പ്രോട്ടോക്കോൾ ലംഘനം സംബന്ധിച്ച കേസിൽ കേന്ദ്ര ഏജൻസികൾ സംയുക്ത അന്വേഷണത്തിന് തയ്യാറെടുക്കുകയാണ്. മന്ത്രി കെ.ടി. ജലീൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) നൽകിയ മൊഴിയുടെ പരിശോധന എൻഐഎ നടത്തിയിരുന്നു. ഇതിന് ശേഷമാണ് ചോദ്യം ചെയ്യൽ. സ്വകാര്യ വാഹനത്തിലാണ് ചോദ്യം ചെയ്യലിന് മന്ത്രി എത്തിയത്. രാവിലെ ആറുമണിക്കാണ് മന്ത്രി എത്തിയത്.
എൻഐഎ സംഘം ഇന്നലെ ഇഡിയുടെ കൊച്ചി ഓഫിസിലെത്തിയിരുന്നു. പരിശോധനയ്ക്കു ശേഷം ജലീലിന്റെ മൊഴി എൻഐഎയും രേഖപ്പെടുത്താൻ തീരുമാനിച്ചത്. നയതന്ത്ര പാഴ്സൽ കേന്ദ്ര അനുമതി വാങ്ങാതെ ഏറ്റുവാങ്ങിയതുമായി ബന്ധപ്പെട്ട് കസ്റ്റംസും ജലീലിന്റെ മൊഴി രേഖപ്പെടുത്തും. ആരും അറിയാതെ എത്താനാണ് അതിരാവിലെ മന്ത്രി കൊച്ചിയിലെ എൻഐഎ ഓഫീസിൽ എത്തിയത്. ഇതോടെ തന്നെ ചോദ്യം ചെയ്യൽ തുടങ്ങി. മന്ത്രിയെ വിശദമായി തന്നെ എൻഐഎ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന്റെ വിവരങ്ങൾ ഡൽഹിയിലും തൽസമയം നിരീക്ഷിക്കുന്നുണ്ടെന്നാണ് സൂചന. കേസിൽ ജലീലിനെതിരെ എന്ത് നടപടി എടുക്കണമെന്ന് ഇന്ന് തീരുമാനിക്കും. ഇതോടെ സർക്കാരും കൂടുതൽ പ്രതിരോധത്തിലാകും. പ്രതിഷേധങ്ങളും ശക്തമാകും.
ജലീലിന്റെ മൊഴികളിൽ അവ്യക്തതയുണ്ടെന്നാണ് ഇ.ഡിയുടെ വിലയിരുത്തൽ. മൊഴികളും രേഖകളുമായി ഒത്തുനോക്കുകയും, സ്വപ്നയും സരിത്തുമടക്കമുള്ള പ്രതികളിൽ നിന്ന് വ്യക്തത തേടിയ ശേഷമാവും ജലീലിനെതിരായ ഇഡിയുടെ അടുത്ത നടപടി. വിദേശയാത്രകൾ, കോൺസുലേറ്റ് ബന്ധം, കോൺസുൽ ജനറലുമായും സ്വപ്നയുമായുമുള്ള ബന്ധം എന്നിവയിലെല്ലാം ഇ.ഡി വിശദമായ മൊഴിയെടുത്തിട്ടുണ്ട്. പല മറുപടികളും തൃപ്തികരമല്ലാത്തതിനാലാണ് ക്ലീൻചിറ്റ് നൽകാത്തത്. നെഞ്ചുവേദനയ്ക്കുള്ള ചികിത്സ കഴിഞ്ഞ സ്വപ്നാ സുരേഷ് ആശുപത്രി വിട്ടാലുടൻ എൻ.ഐ.എ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യും. ഇ.ഡി മൊഴിയെടുത്തതിനു പിന്നാലെ, സി-ആപ്റ്റ് ഉന്നതരുമായി മന്ത്രി രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതും തന്ത്രങ്ങൾ ചമയാനാണെന്നാണ് കേന്ദ്ര ഏജൻസികളുടെ വിലയിരുത്തൽ.
250 പായ്ക്കറ്റുകളിലായി 4479കിലോ കാർഗോയാണ് മാർച്ച് നാലിനെത്തിച്ചത്. സി-ആപ്റ്റിന്റെ വാഹനത്തിൽ മലപ്പുറത്തെത്തിച്ചത് 32പായ്ക്കറ്റുകൾ. ബാക്കി 218 പായ്ക്കറ്റുകൾ കണ്ടെത്തേണ്ടതുണ്ട്. ഇവയിൽ സ്വർണമോ വിദേശ കറൻസിയോ കടത്തിയെന്നാണ് അന്വേഷണ ഏജൻസികൾ സംശയിക്കുന്നത്. സി-ആപ്റ്റിൽ നിന്ന് പിടിച്ചെടുത്ത മതഗ്രന്ഥം സാമ്പിളാക്കിയുള്ള ഭാരപരിശോധനയിൽ യു.എ.ഇയിൽ നിന്നെത്തിച്ച കാർഗോയിൽ വ്യത്യാസം കണ്ടെത്തിയിരുന്നു. എയർവേബില്ലിലെ തൂക്കവും സാമ്പിൾ പരിശോധനയിലെ തൂക്കവും തമ്മിൽ 14കിലോഗ്രാമിന്റെ വ്യത്യാസമുണ്ടെന്ന് അന്വേഷണഏജൻസികൾ വെളിപ്പെടുത്തിയതോടെ പുതിയ തന്ത്രവുമായി ജലീൽ രംഗത്തെത്തി.സി-ആപ്റ്റിലെത്തിച്ച പായ്ക്കറ്റുകളിലൊന്ന് പൊട്ടിച്ച് ജീവനക്കാർ മതഗ്രന്ഥമെടുത്തെന്നാണ് വിശദീകരണം.
അതിനിടെ നയതന്ത്ര ബാഗേജ് വഴി വന്ന മതഗ്രന്ഥത്തെക്കുറിച്ചും ഈന്തപ്പഴത്തെക്കുറിച്ചും വെവ്വേറെ കേസെടുക്കാൻ കസ്റ്റംസ് തീരുമാനം. അന്വേഷണത്തിനായി 2 സംഘത്തെ നിയോഗിക്കും. ഇവ വിതരണം നടത്തിയതു വിദേശ സഹായ നിയന്ത്രണ നിയമ (എഫ്സിആർഎ) ത്തിന്റെയും പ്രോട്ടോക്കോളിന്റെയും ലംഘനമാണെന്നാണു കസ്റ്റംസ് ആരോപിക്കുന്നത്. രണ്ടിലും കസ്റ്റംസ് ആക്ടിന്റെ ലംഘനമുണ്ട്. മതഗ്രന്ഥ വിതരണത്തിൽ മന്ത്രി ഉൾപ്പെടെ ആരോപണ വിധേയനായതിനാൽ വിപുലമായ അന്വേഷണം നടത്തും. 2017 ൽ ഒരു കണ്ടെയ്നറിൽ 17,000 കിലോ ഈന്തപ്പഴമാണു നയതന്ത്ര ബാഗേജിലൂടെ വന്നത്. കോൺസുലേറ്റിന്റെ വാർഷികാഘോഷത്തിനായിരുന്നു ഇത്. അതിന്റെ ഭാഗമായി സംസ്ഥാനത്തെ സ്പെഷൽ സ്കൂളിലെയും മറ്റും കുട്ടികൾക്ക് ഒരാൾക്കു 250 ഗ്രാം എന്ന കണക്കിൽ 40,000 കുട്ടികൾക്ക് ഈന്തപ്പഴം നൽകാനും തീരുമാനിച്ചു.
അതിനിടെ മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തെങ്ങും യുവജന സംഘടനകളുടെ പ്രതിഷേധം തുടരുന്നു. അതുകൊണ്ട് തന്നെ മന്ത്രിയെ എൻഐഎയും കസ്റ്റംസും ചോദ്യം ചെയ്താൽ അത് സംഘർഷം അതിരൂക്ഷമാകും. ഇന്നലെ മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കു പ്രതിഷേധവുമായെത്തിയ യൂത്ത് കോൺഗ്രസ് വനിതാ പ്രവർത്തകർ മതിലും ഗേറ്റും ചാടിക്കടക്കാൻ ശ്രമിച്ചതു കാവലുണ്ടായിരുന്ന പുരുഷ പൊലീസ് സംഘത്തെ വലച്ചു. 9 വനിതാ പ്രവർത്തകരാണു റോഡിലെ പൊലീസ് കാവൽ വെട്ടിച്ചു മന്ത്രിവസതിക്കു മുന്നിലെത്തിയത്. 20 മിനിറ്റോളം നീണ്ട പ്രതിഷേധത്തിനൊടുവിൽ വനിതാ പൊലീസ് എത്തി പിടിയും വലിയുമായി ഏറെ പണിപ്പെട്ടാണ് ഇവരെ അറസ്റ്റ് ചെയ്തു നീക്കിയത്.
മുഖ്യമന്ത്രിയുടെയും കെ.ടി. ജലീലിന്റെയും രാജി ആവശ്യപ്പെട്ടു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്കു നടത്തിയ മാർച്ച് സമാധാനപരമായിരുന്നു. കൊല്ലത്ത്, യൂത്ത് കോൺഗ്രസ് കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞു പോകാതിരുന്നതിനെ തുടർന്നു പൊലീസ് 4 തവണ ഗ്രനേഡ് പൊട്ടിച്ചു. 3 പ്രവർത്തകർക്കു പരുക്കേറ്റു. ഒരു ഗ്രനേഡ് പൊട്ടുന്നതിനു മുൻപു യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസിനു നേർക്കു തിരിച്ചെറിഞ്ഞു.
കൊച്ചിയിൽ കെഎസ്യു പ്രവർത്തകർ നടത്തിയ പ്രകടനത്തിൽ സംഘർഷം. ഡിസിസി ഓഫിസിൽനിന്നു പൊലീസ് കമ്മിഷണർ ഓഫിസിലേക്കുള്ള പ്രകടനം കോർപറേഷൻ ഓഫിസിനു സമീപം പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. പൊലീസ് ഏതാനും പ്രവർത്തകരെ അറസ്റ്റ് ചെയ്തു വാഹനത്തിൽ കയറ്റി. ഈ വാഹനത്തിനു മുന്നിലേക്കു ചാടി വീണവരെ നീക്കാൻ പൊലീസ് ലാത്തി വീശി. ഒട്ടേറെ പേർക്കു പരുക്കേറ്റു. പത്തനംതിട്ടയിൽ യുവമോർച്ച ജില്ലാ കമ്മിറ്റി കലക്ടറേറ്റ് മാർച്ച് നടത്തി. റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു ബലപ്രയോഗത്തിലൂടെ നീക്കി. മലപ്പുറത്ത് യുവമോർച്ച ജില്ലാ കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാർച്ചിനു നേരെയുണ്ടായ ലാത്തിച്ചാർജിൽ 8 പേർക്കു പരുക്കേറ്റു. പ്രവർത്തകർ പൊലീസ് ബാരിക്കേഡ് മറികടന്ന് സിവിൽ സ്റ്റേഷൻ കവാടത്തിലേക്കു തള്ളിക്കയറാൻ ശ്രമിച്ചപ്പോഴാണ് സംഘർഷമുണ്ടായത്. കവാടത്തിനു മുൻപിൽ കുത്തിയിരുന്ന യുവമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
പാലക്കാട്ട് മഹിളാ മോർച്ച നടത്തിയ കലക്ടറേറ്റ് മാർച്ചിൽ പ്രവർത്തകർ പൊലീസ് ബാരിക്കേഡ് മറികടന്ന് ഉള്ളിൽ പ്രവേശിച്ചു. നേരിയ തോതിൽ സംഘർഷമുണ്ടായി. മഹിളാ മോർച്ച ജില്ലാ കമ്മിറ്റി കോട്ടയം കലക്ടറേറ്റിലേക്കു മാർച്ച് നടത്തി. കലക്ടറേറ്റിനു മുന്നിൽ കുത്തിയിരുന്ന പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍