അമേരിക്കയിൽ പോയ മന്ത്രി ജലീൽ പാക്കിസ്ഥാൻ ഗ്രൂപ്പിന്റെ പരിപാടിയിൽ പങ്കെടുത്തു; മോദി സർക്കാർ മുസ്ലീങ്ങളെ രണ്ടാം തരം പൗരന്മരായി കാണുന്നതായും കുറ്റപ്പെടുത്തിയത് മന്ത്രി പദവിക്ക് ചേരാത്ത നടപടി; വടക്കേ അമേരിക്കയിലെ മലയാളി മുസ്ലിം കൂട്ടായ്മയായ 'നന്മ'യുടെ ധനസഹായം എങ്ങനെ ചെലവിട്ടുവെന്നതിലും സംശയങ്ങൾ; സ്വർണ്ണ കടത്തിൽ എൻഐഎ ചോദ്യം ചെയ്തതിന് പിന്നാലെ കൂടുതൽ ആരോപണങ്ങൾ; ജലീലിനെ വിടാതെ പിന്തുടരാൻ കേന്ദ്ര ഏജൻസികൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന്റെ അമേരിക്കൻ സന്ദർശനവും സംശയത്തിൽ. കഴിഞ്ഞ ഒക്ടോബർ 10 മുതൽ 12 വരെ ന്യൂജഴ്സി എഡിസൺ ഹോട്ടലിൽ നടന്ന ഇന്ത്യാ പ്രസ്സ് ക്ളബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ വാർഷികത്തിൽ പങ്കെടുക്കാനാണ് മന്ത്രി എത്തിയത്. പ്രസ്സ് കൽബ്ബിന്റെ ആദ്യ ചർച്ചയിലും അവസാന സമ്മേളനത്തിലും മാത്രമാണ് പങ്കെടുത്തത്. ന്യൂയോർക്ക് ന്യൂജഴ്സി മേഖലയിലെ വിവിധ മോസ്കുകൾ നടത്തിയ വിവിധ പരിപാടികൾക്കാണ് പ്രധാന്യം കൊടുത്തത്. ഇതിനിടയിൽ ഒരു പാക്കിസ്ഥാൻ ഗ്രൂപ്പ് നടത്തിയ പരിപാടിയിലും ജലീൽ പങ്കെടുത്തതായി അന്വേഷണ ഏജൻസികൾക്ക് സൂചന ലഭിച്ചുവെന്ന് റിപ്പോർട്ട് ചെയ്യുന്നത് ആർ എസ് എസ് പത്രമായ ജന്മഭൂമിയാണ്.ു
പ്രസ്സ് ക്ളബ്ബിന്റെ അവസാന ദിന പരിപാടിയിൽ മുഖ്യ അതിഥി യായി പങ്കെടുത്ത ജലീലിന്റ പ്രസംഗം മുഗളന്മാർ മുതൽ ഇൻന്ത്യ ഭരിച്ച മുസ്ലിം ഭരണാധികാരികളുടെ മഹത്വം വിളമ്പുകയും അവർ ഹിന്ദുക്കളെ എത്രമാത്രം കരുതലോടെ പരിപാലിച്ചും പോയിരുന്നു എന്ന് വിവരിക്കലുമായിരുന്നു. മോദി സർക്കാർ മുസ്ലീങ്ങളെ രണ്ടാം തരം പൗരന്മരായി കാണുന്നതായും കുറ്റപ്പെടുത്തി. വിദേശരാജ്യത്തെത്തി മന്ത്രി സ്ഥാനത്തെത്തി പൊതുചടങ്ങിൽ വർഗ്ഗിയത പറയുന്നതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നുവെന്നും പരിവാർ പത്രം എഴുതുന്നു. ജലീലിനെ എൻഐഎ ചോദ്യം ചെയ്യാൻ തുടങ്ങിയതിന് പിന്നാലെയാണ് ഈ വിവാദം പുറത്തു വരുന്നത്.
വടക്കേ അമേരിക്കയിലെ മലയാളി മുസ്ലിം കൂട്ടായ്മയായ 'നന്മ'യുടെ( നോർത്ത് അമേരിക്കൻ നാഷണൽ മുസ്ലിം അസോസിയോഷൻ) ഉന്നത വിദ്യാഭ്യസ പഠനത്തിനുള്ള സ്കോളർഷിപ്പിന്റെ പുതിയ പ്രോജക്ടിന്റെ ഉദ്ഘാടനവും പ്രസ്സ് ക്ളബ് കോൺഫറൻസിൽ വച്ച് കെ.ടി.ജലീൽ നിർവഹിച്ചിരുന്നു. കേരളത്തിന്റെ ഉന്നത വിദ്യഭ്യസ രംഗത്തുള്ള പ്രതിഭകളെ തിരഞ്ഞെടുത്ത് അവർക്കുള്ള സ്കോളർഷിപ് പദ്ധതി, ഉദ്യോഗാർഥികൾക്കുള്ള ട്രെയിനിങ് പദ്ധതിയും എന്നിവ ഉടൻ ആരംഭിക്കുമെന്നും പറഞ്ഞിരുന്നു
നന്മ എന്ന സംഘടന തുടങ്ങിയിട്ടു ഒന്നര വർഷമേ ആയിട്ടുള്ളു എങ്കിലും കേരളത്തിലെ പ്രളയത്തിൽ ദുരിതാനുഭവിച്ചവർക്ക് 45 വീടുകൾ പണിതു നൽകിയും പ്രളയ പ്രദേശത്തു സൗജന്യ സൂപ്പർമാർകറ്റ് തുറന്നും ദുരിതാനുഭവിച്ചവരെ സഹായിച്ചതായി അവകാശപ്പെട്ട സംഘടന 2 കോടിയുടെ സഹായം കേരളത്തിന് നൽകിയതായി പറഞ്ഞിരുന്നു. 20 ലക്ഷം രൂപ ചടങ്ങിൽ വെച്ച് മന്ത്രിക്ക് സംഘടന ചയർമാൻ അബ്ദുൾ സമദ് പൊന്നെരി, പ്രസിഡന്റ് യു. എ. നസീർ, സെക്രട്ടറി മെഹബൂബ് എന്നിവർ ചേർന്ന് കൈമാറി. ഇവർ ചലവഴിച്ചതും നൽകിയതുമായ പണം ഉപയോഗിച്ചതിനെക്കുറിച്ചും അന്വേഷണമുണ്ടെന്ന് ജന്മഭൂമി പറയുന്നു.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഐഎ മന്ത്രി കെ.ടി. ജലീലിനെ ചോദ്യം ചെയ്യുന്നത് ഏറെ പ്രധാന്യത്തോടെയാണ് കേരളം ചർച്ചയായത്. പുലർച്ചെ ആറ് മണിയോടെ കൊച്ചി എൻഐഎ ഓഫീസിലെത്തിയ ജലീലിനെ ആറ് മണിക്കൂറിൽ കൂടുതലെടുത്താണ് അന്വേഷണ സംഘം ചോദ്യം ചെയ്യൽ പൂർത്തിയാക്കിയത്. സംസ്ഥാനത്തെ ഒരു മന്ത്രിയെ ചരിത്രത്തിലാദ്യമായാണ് എൻഐഎ പോലുള്ള ഒരു കേന്ദ്ര ഏജൻസി ചോദ്യം ചെയ്യുന്നത്. അതേസമയം ആരും വേവലാതിപ്പെടേണ്ട. പ്രതിപക്ഷ ആരോപണങ്ങളുടെ ആയുസ് അന്വേഷണം തീരും വരെ മാത്രമെന്ന് കെ.ടി. ജലീൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
രാവിലെ ചോദ്യം ചെയ്യലിനായി അതീവ രഹസ്യമായി എൻഐഎ ഓഫീസിലെത്താൻ കെ.ടി. ജലീൽ ശ്രമിച്ചിരുന്നു. മാധ്യമങ്ങളുടെ ശ്രദ്ധ പതിയാതിരിക്കുന്നതിനായിരുന്നു അത്. ഡിസിപി പൂങ്കുഴലിയുടെ നേതൃത്വത്തിൽ എൻഐഎ കൊച്ചി ഓഫീസിൽ അതീവ സുരക്ഷയിലാണ് ചോദ്യം ചെയ്യൽ നടത്തിയത്. ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം മന്ത്രിയെ മൊഴി വായിച്ച് കേൾപ്പിച്ച ശേഷം ഒപ്പിട്ടു വാങ്ങണമെന്നാണ് നടപടിക്രമം. അതിനിടെ എൻഐഎ ഓഫീസിന് മുമ്പിലായി ബിജെപിയുടേയും യൂത്ത് കോൺഗ്രസിന്റേയും നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പൊലീസ് ബാരിക്കേഡ് വെച്ച് ഇതിനെ തടയുകയായിരുന്നു.
എൻഐഎ ഓഫീസിന് മുന്നിൽ കനത്ത പൊലീസ് സന്നാഹം ഒരുക്കിക്കൊണ്ടാണ് എൻഐഎ സംഘം ജലീലിനെ ചോദ്യം ചെയ്തത്. ഡിസിപി ജി പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് പൊലീസ് വിന്യാസം. മതഗ്രന്ഥത്തിന്റെ മറവിൽ ഹവാല ഇടപാടുകളോ സ്വർണക്കടത്തുകളുമായോ ബന്ധമുണ്ടോയെന്നാണ് അന്വേഷണ സംഘം പരിശോധിച്ചത്. പുലർച്ചെ ആറ് മണിയോടെ മുൻ എംഎൽഎയും സിപിഎം നേതാവുമായ എ.എം. യൂസഫിന്റെ കാറിലാണ് മന്ത്രി ചോദ്യം ചെയ്യലിനായി എൻഐഎ ഓഫീസിലെത്തിയത്. ചോദ്യം ചെയ്യൽ നാല് മണിക്കൂർ പിന്നിട്ടു. യുഎഇ കോൺസുലേറ്റിന്റെ പേരിലെത്തിയ നയതന്ത്ര പാഴ്സലുമായി ബന്ധപ്പെട്ടായിരിക്കും പ്രധാനമായും ചോദ്യം ചെയ്യൽ.
മതഗ്രന്ഥങ്ങൾ കൈപ്പറ്റി വിതരണം ചെയ്യാൻ യുഎഇ കോൺസുൽ ജനറലാണ് മന്ത്രി കെ.ടി. ജലീലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ കോൺസുൽ ജനറൽ അടക്കമുള്ളവർക്ക് കള്ളക്കടത്തുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. മുമ്പ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് പോലെയല്ല എൻഐഎ ചോദ്യം ചെയ്യുന്നത് പിണറായി സർക്കാരിനെ തന്നെ പരുങ്ങലിൽ ആക്കുന്നുണ്ട്. ഭീകരവാദ കേസുകൾ അന്വേഷിക്കുന്ന ഏജൻസിയാണ് മന്ത്രി ജലീലിനെ ചോദ്യം ചെയ്യുന്നത്. ഇനിയും നാണം കെടാതെ ജലീൽ രാജിവെക്കണം. രാജിവെച്ചില്ലെങ്കിൽ മന്ത്രിസഭയിൽ നിന്ന് മുഖ്യമന്ത്രി ജലീലിനെ പുറത്താക്കണം. എൻഐഎ തന്നെയെും ചോദ്യം ചെയ്യുമോയെന്ന് പിണറായിക്ക് പേടിയാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
Stories you may Like
- അനിൽകുമാറിനെ പാർട്ടി ഒറ്റപ്പെടുത്തും; ജലീലും ആരിഫും ഒരുമിക്കുമ്പോൾ
- ചോദ്യം ചെയ്യലിൽ കണ്ടത് എൻഐഎയുടെ മറ്റൊരുമുഖം; ജലീൽ അനുഭവങ്ങൾ പറയുമ്പോൾ
- അദാനിയുടെയും അംബാനിയുടെയും കടത്തോളം വരുമോ കേരളത്തിലെ സ്വർണക്കടത്ത്
- ഏകസിവിൽകോഡ് ഇന്ത്യയെ ദുർബലമാക്കും, കെ ടി ജലീൽ
- മിസ്റ്റർ ചാണ്ടി ഉമ്മൻ, നിങ്ങളുടെ ശത്രുക്കൾ നിങ്ങൾക്ക് ഒപ്പമാണ് ഇരിക്കുന്നത്
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തെറിക്കുത്തരം മുറിപ്പത്തൽ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കിൽ എന്റെ ഭാഷാശൈലി അതല്ലെന്ന് ഡീൻ കുര്യാക്കോസ്; എംഎം മണിയുടേത് സമാനതകളില്ലാത്ത വ്യക്തി അധിക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകിയേക്കും; 'ഷണ്ഡനും പെണ്ണുപിടിയനും' സിപിഎമ്മിന് തലവേദനയാകും; മണിയാശാൻ ചർച്ചകളിൽ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും; വെവയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
- ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്; ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത് എന്ന് ആരോപണം; പിഎം കെയറിലും മോദിയെ കുടുക്കാൻ കോൺഗ്രസ്; ആര് ആർക്ക് പണം നൽകിയെന്നത് നിർണ്ണായകമാകും; ആളിക്കത്തി ബോണ്ട് വിവാദം
- 39 ഡിഗ്രി ചൂടിലും ആവേശം ചോരാതെ അണികളുടെ ആവേശം; പ്രധാനമന്ത്രിയെ ഒരു നോക്ക് കാണാനായി കാത്തുനിന്ന ജനാവലി അദ്ദേഹത്തെ പുഷ്പവൃഷ്ടി നടത്തിയും വന്ദേമാതരം വിളിച്ചും സ്വീകരിച്ചു; പാലക്കാടിനെ ഇളക്കി മറിച്ച് മോദിയുടെ റോഡ് ഷോ
- ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച് കരകവിഞ്ഞ് പൊട്ടാറായ അവസ്ഥയിലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്; ലണ്ടനിലെ പ്രധാന സിറ്റി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു കോടിയിലേറെ, ഉയർന്ന ജീവിത ചെലവും വീടു വാടകയും ലണ്ടനിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോൾ
- സുരേഷ് ഗോപി എല്ലാ സ്ഥലത്തും കയറി നിരങ്ങുകയാണ്; വീട്ടിലെത്തുമ്പോൾ ഗെറ്റൗട്ട് അടിക്കുന്ന പാരമ്പര്യം കുടുംബത്തിനില്ല; മൂന്നാം സ്ഥാനത്ത് പോകുന്നതിന്റെ അങ്കലാപ്പാണ് സുരേഷ് ഗോപിക്ക്; കെ കരുണാകരന്റെ ഭാര്യ സഹോദരിയുടെ വസതി സന്ദർശിച്ച സുരേഷ് ഗോപിക്ക് മറുപടി നൽകി കെ മുരളീധരൻ
- വിദേശ നഴ്സുമാരെ അമിതമായി വേണ്ടെന്നു ബ്രിട്ടന്റെ നയവിദഗ്ധയായ നഴ്സിങ് ഓഫീസർ; മലയാളി നഴ്സുമാർക്ക് മുൻപിൽ വാതിൽ അടയുമോ? സർക്കാരിന് വേണ്ടി റൂത് മേ പറയുന്നത് റിക്രൂട്ടിങ് കുറയ്ക്കണം എന്നു തന്നെ; യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- സുഹൃത്തിനെ കാണാനെത്തിയ മലയാളി യുവാവിനെ കാത്തിരുന്നത് ആകസ്മിക മരണം; വെയിൽസിലെ ബ്രഹ്മോവരിൽ മരിച്ചത് പാലക്കാട് സ്വദേശി രാജേഷ്; രണ്ടു പതിറ്റാണ്ടായി യുകെ മലയാളിയായ രാജേഷ് മരണത്തിനു കീഴടങ്ങുമ്പോൾ നിസ്സഹായതയോടെ കുടുംബം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍