പ്രണയപരവശനായി സുകേഷ് 52 ലക്ഷത്തിന്റെ കുതിരയും 9 ലക്ഷത്തിന്റെ പേർഷ്യൻ പൂച്ചയും ഒക്കെ സമ്മാനിക്കുമ്പോൾ ജാക്വിലിൻ ഫെർണാണ്ടസിന് അറിയാമായിരുന്നു കള്ളപ്പണമാണെന്ന്; ബോളിവുഡ് താരം കൈപ്പറ്റിയത് അഞ്ചുകോടിയിലേറെ; ജാക്വിലിനെയും പ്രതിയാക്കി ഇഡി

മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസും പ്രതി. 200 കോടിയുടെ കള്ളപ്പണതട്ടിപ്പ് കേസിലെ പ്രതിയായ തട്ടിപ്പുകാരൻ സുകേഷ് ചന്ദ്രശേഖറിന് എതിരായ കേസിലാണ് ജാക്വിലിനെയും ഇഡി പ്രതിയാക്കിയത്.
ഡൽഹി കോടതിയിൽ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ അനുബന്ധ കുറ്റപത്രത്തിലാണ് താരത്തിന്റെ പേരും ഉൾപ്പെടുത്തിയത്. 200 കോടിയുടെ കള്ളപ്പണത്തിന്റെ ഉറവിടമാണ് ഇഡി അന്വേഷിക്കുന്നത്. ഫാർമസിക്യൂട്ടിക്കൽ കമ്പനിയായ റാൻബാക്സിയുടെ പ്രമോട്ടർമാരായിരുന്ന അദിതി സിങ്, ശിവേന്ദ്ര സിങ് എന്നിവരെ കബളിപ്പിച്ച് 215 കോടി തട്ടിയതിനാണ് സുകേഷ് ചന്ദ്രശേഖറിനെ അറസ്റ്റ് ചെയ്തത്.
സുകേഷ് ചന്ദ്രശേഖർ തട്ടിയെടുത്ത പണം എങ്ങനെ വിനിയോഗിച്ചു എന്നാണ് ഇഡിയുടെ ആദ്യ കുറ്റപത്രത്തിൽ വിശദീകരിച്ചിരുന്നത്. തട്ടിയെടുത്ത പണത്തിൽ നിന്ന് അഞ്ച് കോടിയിലേറെ ചന്ദ്രശേഖർ സമ്മാനമായി ജാക്വിലിൻ ഫെർണാണ്ടസിന് നൽകിയെന്ന് അനുബന്ധ കുറ്റപത്രത്തിൽ പറയുന്നു. സാമ്പത്തിക തിരിമറിയിലൂടെ കിട്ടിയ പണമാണ് തനിക്ക് സമ്മാനമായി നൽകുന്നതെന്ന് താരത്തിന് അറിയാമായിരുന്നു എന്നാണ് ഇഡി ആരോപിക്കുന്നത്.
തന്റെ ദീർഘകാലത്തെ കൂട്ടാളിയും കൂട്ടുപ്രതിയുമായ പിങ്കി ഇറാനിയെ ഉപയോഗിച്ചാണ് 5.71 കോടിയുടെ സമ്മാനങ്ങൾ ജാക്വിലിന് കൈമാറിയത്. നേരത്തെ ഇഡി, ജാക്വിലിനെ ചോദ്യം ചെയ്യുകയും അവരുടെ 7 കോടിയോളം രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്തിരുന്നു. ഇക്കൂട്ടത്തിൽ 52 ലക്ഷം വിലമതിക്കുന്ന കുതിര, 9 ലക്ഷത്തിന്റെ പേർഷ്യൻ പൂച്ച
എന്നിവയും ഉൾപ്പെടുന്നു. ഇതുകൂടാതെ ജാക്വിലിന്റെ കുടുംബാംഗങ്ങൾക്കും സുകേഷ് ചന്ദ്രശേഖർ വൻതോതിൽ പണം നൽകിയിരുന്നു. ആഡംബര ബ്രാൻഡുകളായ ഗൂച്ചിയുടെയും ചാനലിന്റെയും ഒക്കെ ഡിസൈനർ ബാഗുകളും വസ്ത്രങ്ങളും ജാക്വിലിന് സമ്മാനമായി കിട്ടിയിരുന്നു. ഒരു വെബ്സീരീസ് തുടങ്ങാൻ ജാക്വിലിന് വേണ്ടി ഒരു തിരക്കഥാകൃത്തിന് 15 ലക്ഷം രൂപയും സുകേഷ് കൈമാറി.
ശ്രീലങ്കൻ പൗരയായ ജാക്വിലിൻ ഫെർണാണ്ടസ് 2009 ലാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സുകേഷ് ചന്ദ്രശേഖറും ഭാര്യ ലീന മരിയ പോളും അടക്കം എട്ടുപേരെ ഇഡി അറസ്റ്റ് ചെയ്തിട്ടുണ്ട്.
മലയാളി നടി ലീന മരിയ പോൾ മാസ്റ്റർബ്രെയിൻ
ഇഡിയുടെ കുറ്റപത്ര പ്രകാരം, മലയാളി നടി ലീന മരിയ പോളാണ് തട്ടിപ്പ് പദ്ധതികളുടെ മാസ്റ്റർ ബ്രെയിൻ. സുകാഷിനെയാണ് ആദ്യം 200 കോടി തട്ടിപ്പ് കേസിൽ അറസ്റ്റ് ചെയ്തത്. വാർത്ത എത്തിയതോടെ, ലീന തെളിവെല്ലാം നശിപ്പിച്ചു. തനിക്ക് ഈ തട്ടിപ്പിൽ ഒന്നും ഒരു പങ്കുമില്ലെന്നാണ് ലീന ഭാവിക്കുന്നത്. കൂട്ടുപ്രതികളുടെ മൊഴികൾ അവർക്ക് എതിരാണ് താനും.
2009 ലാണ് ലീന തന്റെ മോഡലിങ് കരിയർ ആരംഭിക്കുന്നത്. ഹസ്ബൻഡ്സ് ഇൻ ഗോവ,കോബ്ര, ബിരിയാണി എന്നീ ചിത്രങ്ങളിൽ വേഷമിട്ടു.ഷൂജിത് സിർകാറിന്റെ മദ്രാസ് കഫേയിൽ തമിഴ് വിമത നേതാവിന്റെ റോളിലായിരുന്നു. 2010 ലാണ് സുകാഷിനെ പരിയപ്പെടുന്നത്. താൻ ഒരു രാഷ്ട്രീയ കുടുംബാംഗമാണ് എന്നാണ് സുകാഷ് ലീനയോട് പറഞ്ഞത്. ഇതാദ്യമായല്ല ദമ്പതികൾ അറസ്റ്റിലാകുന്നത്. 2013 ൽ ഒരു ചെന്നൈ ബാങ്കിനെ 19 കോടി തട്ടിച്ച കേസിൽ അറസ്റ്റിലായിരുന്നു. അതിന് ശേഷം ഇവർ ഗോറിഗോണിലേക്ക് താമസം മാറ്റി. അവിടെ 10 കോടിയുടെ വഞ്ചനാ കേസിൽ കുടുങ്ങി. 2018 ലാണ് അധോലോക ഡോൺ രവി പൂജാരിയുടെ ഗൂണ്ടകൾ ലീനയുടെ കൊച്ചി പനമ്പള്ളി നഗറിലെ ലക്ഷ്വറി നെയിൽ സലൂണിൽ വെടിവെപ്പ് നടത്തിയത്.
പണം തിരിച്ച് പിടിക്കണമെങ്കിൽ ലീനയാണ് മുഖ്യകണ്ണി എന്നും ഇഡിയുടെ കുറ്റപത്രത്തിൽ പറയുന്നുണ്ട്. ലീന മരിയ പോൾ ഒരു മലയാളം വെബ് സീരിസിനു ഫണ്ട് ചെയ്തതിന്റെ വിശദാംശങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഫെബ്രുവരിയിൽ യുട്യൂബിൽ റിലീസ് ചെയ്ത, പ്രമുഖ താരങ്ങൾ പലരും അഭിനയിച്ച വെബ്സീരിസിന്റെ നിർമ്മാണത്തിനു പിന്നിൽ നിന്നതു ലീനയുടെയും സുകേഷിന്റെയും കമ്പനിയാണെന്നാണു പൊലീസ് കണ്ടെത്തൽ. ആഡംബര കാറുകൾ വാങ്ങാൻ സുകാഷിനെയും ഭാര്യ ലീന മരിയ പോളിനെയും സഹായിച്ച, സ്വകാര്യ കമ്പനി ഡയറക്ടർ അരുൺ മുത്തുവാണു ലീനയെയും സുകാഷിനെയും ഫിലിം കമ്പനി ആരംഭിക്കാൻ സഹായിച്ചതെന്നു പറയുന്നു.
2018 ലാണു കമ്പനി ആരംഭിക്കുന്നത്. വെബ്സീരിസ് നിർമ്മാണത്തിൽ ലീന പ്രധാന പങ്കാളിയായി. യുട്യൂബിൽ ഏറെ ശ്രദ്ധ നേടിയ സീരിസ് ഒരു മലയാളം ഒടിടി പ്ലാറ്റ്ഫോമിനു 3 കോടി രൂപയ്ക്കാണു വിറ്റത്.
ജയിൽ ഓഫീസാക്കി സുകേഷിന്റെ തട്ടിപ്പുകൾ
2017 മുതൽ ജയിയിൽ കഴിയുന്ന സുകേഷ് ചന്ദ്രശേഖർ ജയിയിൽ നിന്നു നടത്തിയ 84 ഫോൺ കോളുകളുടെ വിശദാംശങ്ങളാണ് ഇഡി കാടതിയിൽ സമർപ്പിച്ചിരിക്കുന്നത്. പരിശോധനയിൽ സുകാഷിന്റെ ജയിൽ മുറിയിൽ നിന്നു രണ്ട് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തിരുന്നു. പെയ്ഡ് മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിച്ചു നമ്പരുകൾ വ്യാജമാക്കിയാണു കേന്ദ്ര മന്ത്രാലയ ജീവനക്കാർ അടക്കമുള്ള ഉന്നതർ എന്ന വ്യാജേന സുകാഷ് എല്ലാവരെയും ഫോണിൽ ബന്ധപ്പെട്ടിരുന്നത്.
2020 ജൂണിൽ ആദ്യം ആഭ്യന്തര മന്ത്രാലയം സെക്രട്ടറി അജയ് ഭല്ലയെന്ന പേരിൽ സുകാഷ് അദിതി സിങ്ങിനെ ബന്ധപ്പെട്ടു. നിയമ സെക്രട്ടറി അനൂപ് കുമാറെന്ന പേരിലാണ് വിളിച്ചത്. പിന്നീട് നിയമമന്ത്രാലയത്തിലെ ജൂനിയർ ഉദ്യോഗസ്ഥൻ അഭിനവായും വിളിച്ചു. പണമിടപാടുകൾ ഉന്നത ഉദ്യോഗസ്ഥർ സംസാരിക്കുന്നത് ഉചിതമല്ലാത്തതിനാൽ തന്നെ നിയോഗിച്ചുവെന്നാണ് അഭിനവ് അദിതിയോടു പറഞ്ഞിരുന്നത്.
ജാക്വിലിനെ വീഴ്ത്തിയത് ഇങ്ങനെ
കേന്ദ്ര മന്ത്രി അമിത് ഷായുടെ ഓഫീസിൽ നിന്നെന്ന വ്യാജേന ജാക്വിലിനെ വിളിച്ച സുകേഷ് ചന്ദ്രശേഖർ അവകാശപ്പെട്ടത് താൻ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ.ജയലളിതയുടെ രാഷ്ട്രീയ കുടുംബത്തിൽ പെട്ടയാളെന്നായിരുന്നു. കേസുമായി ബന്ധപ്പെട്ട 36 കാരിയായ ജാക്വിലിന്റെ മൊഴി ഇഡി രണ്ടു വട്ടം എടുത്തിരുന്നു. ശേഖർരത്ന വാല എന്നാണ് സുകേഷ് സ്വയം പരിചയപ്പെടുത്തിയതെന്ന് ജാക്വിലിൻ പറഞ്ഞു. ഡൽഹിയിലെ കോടതിയിലാണ് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ഇഡി കുറ്റപത്രം ഫയൽ ചെയ്തത്. സുകേഷിന്റെ ഭാര്യ ലീന മരിയ പോളും മറ്റ് ആറ് പേരും കേസിലെ പ്രതികളാണ്.
വീഴ്ത്താൻ പഠിച്ച പണി പതിനെട്ടും പയറ്റി
2020 ഡിസംബർ മുതൽ 2021 ജനുവരി വരെ പല ആഴ്ചകളായി സുകേഷ് ജാക്വിലിനെ പരിചയപ്പെടാനും, അടുക്കാനും ശ്രമിച്ച് വരികയായിരുന്നു. നിരവധി കോളുകൾ വന്നങ്കിലും ആളെ പരിചയം ഇല്ലാത്തതുകൊണ്ട് ജാക്വിലിൻ കോളുകൾ എടുത്തില്ല. ഇതോടെ സുകേഷ് അടുത്ത തന്ത്രം പ്രയോഗിച്ചു. ഒരുസർക്കാർ ഓഫീസിൽ നിന്നാണെന്ന് പറഞ്ഞ് ജാക്വിലിന്റെ മെയ്ക്ക് അപ്പ് ആർട്ടിസ്റ്റ് ഷാൻ മുത്തത്തിലിനെ വിളിച്ചു. ശേഖർരത്ന വാല വളരെ പ്രധാനപ്പെട്ട വ്യക്തിയാണെന്നും ജാക്വിലിൻ അദ്ദേഹത്തെ പരിചയപ്പെടണമെന്നും, അദ്ദേഹം അവരുമായി സംസാരിക്കാൻ താൽപര്യപ്പെടുന്നു എന്നുമായിരുന്നു കോൾ.
ജാക്വിലിൻ പിന്നീട് സുകേഷിനെ പരിചയപ്പെട്ടപ്പോൾ, അയാൾ താൻ സൺ ടിവിയുടെ ഉടമയാണ് എന്നാണ് പരിചയപ്പെടുത്തിയത്. ജെ.ജയലളിതയുടെ രാഷ്ട്രീയ കുടുംബത്തിലെ അംഗമാണെന്നും തങ്ങൾ ചെന്നൈ സ്വദേശികൾ ആണെന്നും നുണ പറഞ്ഞു. മാത്രമല്ല, താൻ ജാക്വിലിന്റെ കടുത്ത ആരാധികയാണെന്നും ദക്ഷിണേന്ത്യൻ ചിത്രങ്ങളിൽ അവർ അഭിനയിക്കണമെന്നും സൺ ടിവിക്ക് നിരവധി പ്രോജക്റ്റുകൾ ഉണ്ടെന്നും സുകേഷ് ധരിപ്പിച്ചു.
ഇത് കൂടാതെയാണ് മെയ്ക്ക് അപ്പ് ആർട്ടിസ്റ്റിന് അമിത് ഷായുടെ ഓഫീസിൽ നിന്നാണെന്നും സുകേഷ് വിഐപി ആണെന്നും പറഞ്ഞ് കോൾ വന്നത്. അതൊരു തട്ടിപ്പ് കോളായിരുന്നു എന്ന് ഇഡിയുടെ കുറ്റപത്രത്തിൽ പറയുന്നു.
ജാക്വിലിനും നോറ ഫത്തേഹിക്കും സമ്മാന പെരുമഴ
ജാക്വിലിൻ ഫെർണാണ്ടസിനും നോറ ഫത്തേഹിക്കും അത്യാഡംബര വസ്തുക്കൾ സമ്മാനിച്ചതായി സുകേഷ് ചന്ദ്രശേഖർ ഇഡിയോട് വെളിപ്പെടുത്തി. മിനി കൂപ്പർ കാർ മുതൽ ഗുച്ചി , ചാനൽ തുടങ്ങിയ ബ്രാൻഡ് ബാഗുകൾ, ഗുച്ചിയുടെ ജിം വെയർ, ലൂയിസ് വൂട്ടന്റെ ഷൂസ്, രണ്ട് ജോഡി വജ്ര മോതിരങ്ങൾ, ബ്രെയിസ്ലെറ്റ് എന്നിവ ജാക്വിലിന് സമ്മാനമായി നൽകി. വിവിധ ഹോട്ടലുകളിലെ താമസവും യാത്രയ്ക്കുള്ള ജെറ്റ് വിമാനസർവീസും ജാക്വിലിന് തരപ്പെടുത്തി നൽകി. മിനി കൂപ്പർ പിന്നീട് താൻ സുകേഷിന് തിരിച്ചുനൽകിയെന്ന് ജാക്വിലിൻ ചോദ്യം ചെയ്യലിൽ പറഞ്ഞു.
നോറ ഫത്തേഹിക്ക് ബിഎംഡബ്യു കാറാണ് സമ്മാനിച്ചത്. കൂടാതെ ഗൂച്ചിയുടെ ബാഗ്, ഐ ഫോൺ എന്നിവയും സമ്മാനിച്ചു. ഭാര്യയും നടിയുമായ മരി ലിനാ പോൾ വഴിയാണ് ഇവ എത്തിച്ചതെന്ന് സുകേശ് ഇഡിയുടെ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. നോറ ഫത്തേഹിയും ഇക്കാര്യം ഇഡിക്ക് മുന്നിൽ സമ്മതിച്ചിട്ടുണ്ട്.
തട്ടിപ്പിന്റെ സൂത്രധാരൻ
ഓഗസ്റ്റ് ഏഴിന് ഡൽഹി പൊലീസിന്റെ പിടിയിലാകും വരെ ജാക്വിലിനുമായി നിരന്തരം ബന്ധം പുലർത്തിയിരുന്നു സുകേഷ്. ഫോർട്ടിസ് ഹെൽത്ത് കെയർ പ്രമോട്ടർ ശിവിന്ദർ മോഹൻ സിങ്ങിന്റെ ഭാര്യ അദിതി സിങ് അടക്കം നിരവധി സമ്പന്ന വ്യക്തികളെ സുകേഷും ഭാര്യ ലീന മരിയ പോളും ചേർന്ന് തട്ടിച്ചതായി ഡൽഹി പൊലീസും ഇഡിയും കണ്ടെത്തിയിട്ടുണ്ട്
ജയിലിൽ വച്ച് ഫോൺ സ്പൂഫ് ചെയ്ത് തട്ടിപ്പ്
രോഹിണി ജയിലിൽ കഴിയുമ്പോൾ ഫോൺ സ്പൂഫിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് സുകേഷും ഗ്യാങ്ങും തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു. സുകേഷിനും ഭാര്യക്കും ഒപ്പം കൂട്ടുപ്രതികളായ പ്രദീപ് രംണനി, ദീപക് രംണനി, സുകേഷിന്റെ കൂട്ടാളി പിങ്കി ഇറാനി എന്നിവരെയും പിടികൂടിയിരുന്നു. ഓഗസ്റ്റിൽ സുകേഷിന്റെ ചെന്നൈയിലെ കടലിന് അഭിമുഖമായ ബംഗ്ലാവ് ഇഡി റെയ്ത് ചെയ്തിരുന്നു. അവിടെ നിന്ന് 82.5 ലക്ഷവും 12 ലധികം ആഡംബര കാറുകളും പിടിച്ചെടുക്കുകയും ചെയ്തു.
സുകേഷ ചന്ദ്രശേഖറാണ് ഈ തട്ടിപ്പിന്റെ സൂത്രധാരൻ. 17 ാം വയസിലേ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് കടന്നു. നിരവധി കേസുകൾ ഇയാൾക്കെതിരെ ഉണ്ട്, ഇഡി പറഞ്ഞു. ജയിലിലായിരിക്കുമ്പോഴും ആളുകളെ തട്ടിച്ചു. ജയിലിൽ അനധികൃതമായി സമ്പാദിച്ച സെൽപോൺ വഴി സ്പൂഫിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉന്നത സർക്കാർ ഉദ്യോഗസ്ഥരുടെ നമ്പറുകളിൽ നിന്ന് തട്ടിപ്പ് നടത്താനായി വിളിക്കുക പതിവായിരുന്നു. ജയിലിൽ നിന്ന് ആളുകളെ വിളിക്കുമ്പോൾ, താൻ ഉയർന്ന സർക്കാർ ഉദ്യോഗസ്ഥൻ ആണെന്നാണ് ഇയാൾ അവകാശപ്പെട്ടിരുന്നത്. തുക വാങ്ങി ആളുകളെ സഹായിക്കുകയാണ് താൻ എന്നാണ് ഇയാൾ പറഞ്ഞിരുന്നതെന്നും ഇഡിയുടെ കുറ്റപത്രത്തിൽ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഡോ ഷഹ്നയുടെ ജീവനെടുത്ത സ്ത്രീധന ആരോപണത്തിന് പിന്നിൽ മെഡിക്കൽ പിജി സംസ്ഥാന അധ്യക്ഷൻ; ആരാണെന്ന് പറയാതെ പറഞ്ഞ് സംഘടനയുടെ പത്രക്കുറിപ്പ്; സംസ്ഥാന പ്രസിഡന്റിന്റെ പേര് ലെറ്റർ പാഡിൽ നിന്നും നീക്കി നൽകിയത് പ്രതിയിലേക്കുള്ള സൂചന; പിന്നാലെ ജാമ്യമില്ലാ കേസെടുത്ത് പൊലീസ്; ആ 'സഖാവ്' ഡോ റുവൈസ്; ഡോ ഷഹ്നയ്ക്ക് നീതി കിട്ടുമ്പോൾ
- രാഹുൽ ഗാന്ധിയുടെ ഓഫീസിന് രാവിലെയും വൈകുന്നേരവും വേർതിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല; വൈകുന്നേരം കാണാമെന്ന് അറിയിച്ചിട്ട് രാഹുൽ വന്നത് രാവിലെ; കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ രാഹുലിന് കഴിയുമെന്ന് പ്രണബ് മുഖർജി കരുതിയിരുന്നില്ല; മകൾ ശർമിഷ്ട മുഖർജിയുടെ പുസ്തകം ചർച്ചയാവുമ്പോൾ
- 50 ലക്ഷവും 50പവനും ഒരു കാറും നൽകാമെന്ന് പറഞ്ഞ വധു വീട്ടുകാർ; വിപ്ലവകാരിയായ ഡോക്ടർക്ക് ഫ്ളാറ്റും ബി എം ഡബ്ല്യൂ കാറും 150 പവനും അനിവാര്യം; വിവാഹത്തിൽ നിന്നും പിന്മാറിയത് പണക്കൊതിയിൽ; പിജി വിദ്യാർത്ഥിനിയുടെ ജീവനെടുത്തതും സ്ത്രീധനം; ആരോപണ നിഴലിലുള്ളത് സഖാവ്! മറ്റൊരു 'വിസ്മയ'യായി ഡോ ഷഹ്നയും
- ലഷ്കറെ തയിബ ഭീകരൻ ഹാൻസല അദ്നാനെ പാക്കിസ്ഥാനിൽ വെടിവെച്ച് കൊന്നു; അജ്ഞാതരുടെ വെടിയേറ്റത് വീടിനുമുൻപിൽ വച്ച്; കൊല്ലപ്പെട്ടത്, ഉധംപുർ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ; ഹാഫിസ് സയീദിന്റെ അടുത്ത കൂട്ടാളി
- 'വിവാഹ ആലോചന വന്നപ്പോൾ തന്നെ ഇത്ര സ്വർണം വേണമെന്ന് വരന്റെ കുടുംബം ആവശ്യപ്പെട്ടു; വലിയ സംഖ്യ സ്ത്രീധനം കൊടുക്കാൻ കുടുംബത്തിന് ഇല്ലായിരുന്നു'; വനിതാ കമ്മിഷനോട് തുറന്നുപറഞ്ഞ് ഷഹാനയുടെ ഉമ്മ; വിവാഹം മുടങ്ങിയതോടെ കോളജിലുള്ളവരെ അഭിമുഖീകരിക്കാൻ കഴിയാതെ ഷഹാന വിഷമിച്ചു
- പണം വാരിയെറിഞ്ഞ് മലയാളികൾ കാശു കൊടുത്തു വാങ്ങിയ വിനയായി മാറുമോ യുകെ വിസയും ജീവിതവും? നിലവിൽ എത്തിയവരുടെ കാര്യത്തിലും ആശങ്ക; മലയാളികൾ നേരിട്ട് നടത്തിയ വിസ കച്ചവടം ഗൗരവത്തോടെ എടുത്ത് ബ്രീട്ടഷ് സർക്കാർ
- കേരളാകുണ്ട് വെള്ളച്ചാട്ടത്തിലേക്ക് ഫുട്ബോൾ അടിച്ചു അരീക്കോട് സ്വദേശി; പത്ത് ദിവസം കൊണ്ട് ആ റീൽ കണ്ടത് 35 കോടി ആളുകൾ; റെക്കോർഡിനരികെ മുഹമ്മദ് റിസ്വാൻ
- രശ്മിക മന്ദാനയ്ക്ക് ഏഴ് കോടി, ബോബി ഡിയോളിന് നൽകിയത് നാല് കോടി; 'അനിമലിൽ' ടോക്സിക് നായകനാവാൻ രൺബീർ വാങ്ങിയത് വൻ പ്രതിഫലം
- അന്ന് കുടക്കമ്പിയെന്ന് വിളിച്ച് മലയാള സിനിമ പരിഹസിച്ച നടൻ; ഇന്ന് മമ്മൂട്ടിയെയും ലാലിനെയും കടന്ന് ലോക സിനിമയുടെ കേരളീയ മുഖം; അന്ന് പുസ്തകം വാങ്ങാൻ പണമില്ലാത്തതിനാൽ പഠിപ്പ് നിർത്തി; ഇന്ന് 67ാം വയസ്സിൽ വീണ്ടും അധ്യയനത്തിലേക്ക്; മലയാളത്തിന്റെ ചാർലി ചാപ്ലിൻ വീണ്ടും വിസ്മയമാവുമ്പോൾ!
- ഹിന്ദി ഹൃദയഭൂമിയിൽ ചുവടുറപ്പിച്ചതോടെ, ഇനി ഒരേയൊരു ലക്ഷ്യം ലോക്സഭാ തിരഞ്ഞെടുപ്പ്; മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും മുഖ്യമന്ത്രിമാരായി പുതുമുഖങ്ങൾ വരും; തലമുറ മാറ്റത്തിന് തീരുമാനിച്ച് ബിജെപി കേന്ദ്ര നേതൃത്വം; മധ്യപ്രദേശിലെ വിജയത്തിൽ തന്റെ പങ്കിനെ കുറിച്ച് സൗമ്യമായി ഓർമിപ്പിച്ച് ശിവ് രാജ് സിങ് ചൗഹാൻ
- പ്രിഡിഗ്രി പ്രണയം ഒളിച്ചോട്ടമായി; ചാത്തന്നൂരിലെ മരുമകൾ സ്വന്തം അച്ഛനേയും അമ്മയേയും വഞ്ചിച്ച് വീടും വസ്തുവും എഴുതി വാങ്ങി; അച്ഛൻ മരിച്ചിട്ടും പോകാത്ത മകൾ പെറ്റമ്മയെ വീട്ടിൽ നിന്നും ആട്ടിയോടിച്ചത് പട്ടിക്കൂട്ടത്തെ തുറന്ന് വിട്ട്; ഓയൂരിലെ മാസ്റ്റർ ബ്രെയിൻ പണത്തിനായി എന്തും ചെയ്യും! കന്യാകുഴിക്കാരി അനിതയുടെ കഥ
- 150 പവനും 15 ഏക്കറും ബി എം ഡബ്ല്യൂ കാറും വേണമെന്ന് നിർബന്ധം പിടിച്ച സ്ത്രീധന ക്രൂരത; മികച്ച സാമ്പത്തിക ശേഷിയുള്ള കുടുബത്തിന്റെ വിലപേശലിൽ ആ ഡോക്ടർ തകർന്നു; അച്ഛനില്ലാത്ത മകൾ അഭയം തേടിയത് ആത്മഹത്യയിൽ; ഡോ ഷഹ്നയുടെ മരണത്തിന് ഉത്തരവാദിയും ഡോക്ടർ?
- കുട്ടികളെ തട്ടിയെടുക്കാനുള്ള കുബുദ്ധി അനിതാ കുമാരിയുടേത്; പാരിജാതം ജീവിച്ചിരുന്നപ്പോൾ പത്മകുമാറിന് രണ്ടു മനസ്സ്; മകൾ ആദ്യം എതിർത്തതും നിർണ്ണായകമായി; അമ്മൂമ്മ മരിച്ചതിന് പിന്നാലെ യൂ ട്യൂബിന്റെ ഡീ മോണിടൈസേഷൻ കൂടിയെത്തിയതോടെ അനുപമയും കൂടെ കൂടി; ഓയൂരിലേത് ചാത്തന്നൂരിലെ പെൺ ബുദ്ധി!
- 50 ലക്ഷവും 50പവനും ഒരു കാറും നൽകാമെന്ന് പറഞ്ഞ വധു വീട്ടുകാർ; വിപ്ലവകാരിയായ ഡോക്ടർക്ക് ഫ്ളാറ്റും ബി എം ഡബ്ല്യൂ കാറും 150 പവനും അനിവാര്യം; വിവാഹത്തിൽ നിന്നും പിന്മാറിയത് പണക്കൊതിയിൽ; പിജി വിദ്യാർത്ഥിനിയുടെ ജീവനെടുത്തതും സ്ത്രീധനം; ആരോപണ നിഴലിലുള്ളത് സഖാവ്! മറ്റൊരു 'വിസ്മയ'യായി ഡോ ഷഹ്നയും
- തെലങ്കാനയിൽ, കാമാറെഡ്ഡിയിൽ ഇപ്പോൾ താരം ബിജെപിയുടെ വെങ്കട്ട രമണ റെഡ്ഡി; മണ്ഡലത്തിൽ കെ സി ആറിനെയും കോൺഗ്രസ് അദ്ധ്യക്ഷൻ രേവന്ത് റെഡ്ഡിയെയും അട്ടിമറിച്ചത് ഈ കോടീശ്വരൻ; ആരാണ് വെങ്കട്ട രമണ ?
- 67 വയസ്സുള്ള രണ്ടു കാലുകൾക്കും അസുഖമുള്ള അമ്മ; അച്ഛൻ മരിച്ചിട്ട് പോലും വീട്ടിലേക്ക് വരാത്ത മകളെ കുറിച്ച് പറയുന്നത് നിർവ്വികാരത്തോടെ; ഓയൂരിലെ തട്ടിക്കൊണ്ടു പോകൽ പൊറുക്കാൻ കഴിയാത്ത ക്രൂരത; 11 സെന്റും വീടും അച്ഛനെ പറ്റിച്ച് ചാത്തന്നൂരിലെ മരുമകൾ എഴുതി വാങ്ങിയത് തന്ത്രത്തിൽ; അനിതാ കുമാരിയുടെ കുണ്ടറ കന്യാകുഴിയിലെ കുടുംബ വീട്ടിൽ കണ്ടത് വേദന മാത്രം
- എല്ലാം അനുപമ അറിഞ്ഞോ? കിഡ്നാപ്പിങ് കേസിലെ മാസ്റ്റർ ബ്രെയിനെന്ന് പറയുന്ന അമ്മ അനിതാ കുമാറിയേക്കാൾ വലിയ കള്ളിയോ? യു ടൂബിനെ കബളിപ്പിച്ചതു പോലെ പൊലീസിനെയും കബളിപ്പിച്ചോ? സഹതാപം ഉറപ്പിക്കാനും തന്ത്രങ്ങൾ; 'അനുപമ പത്മന്റെ' യു ടൂബ് ചാനലിലും നിറയുന്നത് തട്ടിപ്പുകൾ
- കേരളത്തിൽ കണ്ടെത്തിയ ഏറ്റവും വലിയ ജി എസ് ടി വെട്ടിപ്പ്! മർട്ടിലെവൽ മാക്കറ്റിങ് സ്ഥാപനം തട്ടിച്ചത് 126 കോടി; ഹൈറിച്ച് ഓൺലൈൻ ഷോപ്പ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ പ്രതാപൻ കെഡി അഴിക്കുള്ളിൽ; അറസ്റ്റ് രഹസ്യമായി സൂക്ഷിച്ചെന്നും ആക്ഷേപം
- കിഡ്നാപ്പിങ്ങിനായി റാംജിറാവ് സ്പീക്കിങ് സിനിമ മൂവരും കണ്ടത് 10 തവണ; ദൃശ്യത്തിലേത് പോലെ ക്രൈമിൽ പുറത്തുനിന്ന് ആരെയും ഉൾപ്പെടുത്താതിരിക്കാനും ശ്രദ്ധ വച്ചു; പത്മകുമാറും കുടുംബവും തട്ടിക്കൊണ്ടുപോകലിന് ഇറങ്ങി പുറപ്പെട്ടത് ഒരുമാസത്തെ ആസൂത്രണത്തിന് ശേഷം; കച്ചവടം പൊട്ടിയതോടെ ഒന്നര കോടിയുടെ ബാധ്യത; കുട്ടിയുടെ അച്ഛനോട് അഞ്ച് ലക്ഷം വാങ്ങിയെന്നതിനും സ്ഥിരീകരണമില്ല
- അഖില ഹാദിയയും ഷെഫിൻ ജഹാനും ബന്ധം വേർപിരിഞ്ഞു; മറ്റൊരാളെ വിവാഹം കഴിച്ചുവെന്നും പിതാവ് അശോകൻ; മാതാപിതാക്കളോടു പോലും പറയാതെ മകൾ മറ്റൊരു വിവാഹം കഴിച്ചതിൽ ദുരൂഹത; കേന്ദ്ര ഏജൻസികളും പൊലീസും അന്വേഷിക്കണമെന്നും കോടതിയെ അറിയിക്കുമെന്നും അശോകൻ
- അഞ്ചു വയസ്സുകാരി സ്കൂട്ടർ ഇടിച്ചു മരിച്ച സംഭവം; സ്കൂട്ടർ ഓടിച്ചതും പിന്നിൽ ഇരുന്നതും പ്രായപൂർത്തിയാകാത്ത കുട്ടികൾ; വിദ്യാർത്ഥികൾ യാത്രചെയ്തത് സഹപാഠിയുടെ അമ്മയുടെ സ്കൂട്ടറിൽ: ഉടമയായ യുവതിക്കെതിരെ കേസ് എടുത്ത് പൊലീസ്
- മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ ഓടുന്ന ബുള്ളറ്റ് ട്രെയിൻ; തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് വരെ എത്താൻ വേണ്ടി വരിക മൂന്ന് മണിക്കൂറിൽ താഴെ സമയം; ഡൽഹി-തിരുവനന്തപുരം ബുള്ളറ്റ് ട്രെയിൻ ഉടൻ പ്രഖ്യാപിച്ചേക്കും; കെ റെയിലുമായി സഹകരണത്തിന് കേന്ദ്രം; കെവി തോമസ് നിർണ്ണായക നീക്കങ്ങളിൽ
- വീട്ടിൽ തുടങ്ങിയ സാമ്പത്തിക തർക്കം; ബന്ധുക്കൾ ഉള്ളതിനാൽ സിൽവർ ഹോണ്ടയിൽ യാത്ര തുടങ്ങി; പാതി വഴിക്ക് തർക്കം മൂത്തു; പിൻസീറ്റിൽ ഇരുന്ന മീരയ്ക്ക് നേരെ നിറയൊഴിച്ച് പ്രതികാരം; പള്ളി പാർക്കിംഗിൽ കാർ ഒതുക്കി പൊലീസിനെ വരുത്തിയതും അമൽ റെജി; ഷിക്കാഗോയിൽ ആ രാത്രി സംഭവിച്ചത്
- പ്രിഡിഗ്രി പ്രണയം ഒളിച്ചോട്ടമായി; ചാത്തന്നൂരിലെ മരുമകൾ സ്വന്തം അച്ഛനേയും അമ്മയേയും വഞ്ചിച്ച് വീടും വസ്തുവും എഴുതി വാങ്ങി; അച്ഛൻ മരിച്ചിട്ടും പോകാത്ത മകൾ പെറ്റമ്മയെ വീട്ടിൽ നിന്നും ആട്ടിയോടിച്ചത് പട്ടിക്കൂട്ടത്തെ തുറന്ന് വിട്ട്; ഓയൂരിലെ മാസ്റ്റർ ബ്രെയിൻ പണത്തിനായി എന്തും ചെയ്യും! കന്യാകുഴിക്കാരി അനിതയുടെ കഥ
- സർക്കാർ ജീവനകകാരുടെ ക്ഷാമബത്ത കുടിശ്ശികയിൽ വിധി പഠിക്കാൻ ധനവകുപ്പ്; വേണ്ടത് 23,000 കോടി രൂപ; കുടിശ്ശിക എന്നുനൽകും എന്നതിൽ ഉറപ്പു നൽകാനാവാതെ സർക്കാർ; സർക്കാർ അറിയിച്ചില്ലെങ്കിൽ സ്വന്തം നിലയ്ക്ക് തീയതി തീരുമാനിക്കാൻ ട്രിബ്യൂണൽ
- ലോകത്തിലെ ബേബി ക്ലോത്ത് നിർമ്മാണത്തിൽ ഒന്നാമൻ കേരളത്തിലെ ഈ കമ്പനി; അമേരിക്കയിൽ കുട്ടികളിൽ ഏറെയും ധരിക്കുന്നത് ഈ വസ്ത്രങ്ങൾ; തെലങ്കാനയിലെ ഫാക്ടറി സജ്ജമാവുന്നതോടെ പ്രതിദിനശേഷി 14 ലക്ഷമാവും; സാബു എം ജേക്കബിന് ഇത് മധുര പ്രതികാരം; പിണറായി ഓടിച്ച കിറ്റെക്സ് ലോകം കീഴടക്കുമ്പോൾ!
- റോബിൻ ബസിനു പിന്നാലെ യുകെ മലയാളി സിബി തോമസിന്റെ ഹോളി മരിയ ബസിനും സർക്കാരിന്റെ മിന്നൽ പൂട്ട്; കോവിഡ് കാലത്തു വായ്പ്പക്കാരിൽ നിന്നും ബസിനെ ഒളിപ്പിച്ചു നിർത്തിയ സിബി യുകെയിലേക്ക് പറന്നത് ബസുകൾ ഷെഡിൽ കിടക്കാതിരിക്കാൻ; ബസ് പിടിച്ചെടുക്കൽ ചർച്ച തുടരുമ്പോൾ
- ലണ്ടനിൽ മലയാളി നഴ്സിന് അപ്രതീക്ഷിത വിയോഗം; കഴിഞ്ഞാഴ്ച സ്ഥിരീകരിച്ച അർബുദത്തിനു പിന്നാലെ ആദ്യ കീമോയ്ക്ക് ബുക്ക് ചെയ്ത് കാത്തിരിക്കവേ മരണമെത്തിയത് നടുവേദനയുടെ രൂപത്തിൽ; 38കാരി ജെസ് എഡ്വിന്റെ മരണം വിശ്വസിക്കാനാകാതെ മലയാളി സമൂഹം
- കൊല്ലത്തെ കുട്ടിയെ തിരിച്ചു കിട്ടി; തട്ടിക്കൊണ്ടു പോയവർ കൊല്ലം ആശ്രാമം മൈതാനത്തിൽ കുട്ടിയെ ഉപേക്ഷിച്ച് മുങ്ങി; കുട്ടിയെ പൊലീസ് സംരക്ഷണയിലാക്കി; കേരളം മുഴുവൻ പരിശോധനയിലേക്ക് പോയപ്പോൾ തട്ടിക്കൊണ്ടു പോയവർക്ക് രക്ഷപ്പെടാനാകില്ലെന്ന് വ്യക്തമായി; ആ കുട്ടി താമസിയാതെ ഓയൂരിൽ തിരിച്ചെത്തും; പ്രാർത്ഥന ഫലിക്കുമ്പോൾ
- ഫ്ലൈറ്റിൽ അധികമാർക്കും അറിയാത്തഒരു രഹസ്യ ബട്ടൺ ഉണ്ടെന്ന് അറിയാമോ? വിമാനയാത്ര കൂടുതൽ സുഖകരമാക്കുവാൻ സീറ്റിൽ ഒളിഞ്ഞിരിക്കുന്ന ഈ സംഗതി അറിഞ്ഞിരിക്കുക; ഒരു ഫ്ലൈറ്റ് അറ്റൻഡിന്റെ വീഡിയോ വൈറലാകുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്