ഐസിസ് ആശയങ്ങൾ പ്രചരിപ്പിച്ച മലയാളം ബ്ലോഗ് സുരക്ഷാ ഏജൻസികൾ പൂട്ടിച്ചു; അൽ മുഹാജിറൂന് പൂട്ടുവീണത് തീവ്രആശയ പ്രചരണത്തെ കുറിച്ചുള്ള മറുനാടൻ വാർത്തയ്ക്ക് പിന്നാലെ; ബ്ലോഗിൽ പ്രചരിപ്പിച്ചത് ജനാധിപത്യം മുസ്ലീങ്ങൾക്ക് ശിർക്കാണെന്നും ജിഹാദി ആഹ്വാനങ്ങളുമായി
എം പി റാഫി
കോഴിക്കോട്: ഇസ്ലാമാക്ക് സ്റ്റേറ്റി(ഐഎസ്)ന്റെ മലയാളം ബ്ലോഗ് സജീവമായി പ്രവർത്തിക്കുന്നുവെന്ന വാർത്തക്കു പിന്നാലെ ബ്ലോഗ് പൂട്ടിച്ച് സംസ്ഥാന കേന്ദ്ര സുരക്ഷാ ഏജൻസികൾ. ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ മലയാളം ബ്ലോഗ് സജീവമാണെന്നും ബ്ലോഗിനു പിന്നിൽ ഐഎസ് അനുകൂലികളായ ഒരു സംഘം മലയാളികളുണ്ടെന്നുമുള്ള വാർത്ത ജൂലൈ 30ന് ആയിരുന്നു മറുനാടൻ മലയാളി പ്രസിദ്ധീകരിച്ചത്. കാസർകോഡ് നിന്നും ഐഎസിലേക്ക് പോയതായി കണക്കാക്കുന്ന അഷ്ഫാഖ് മജീദ് സഹോദരിക്കയച്ച സന്ദേശത്തിൽ ഐഎസിന്റെ മലയാളം ആശയം പ്രചരിപ്പിക്കുന്ന പ്രധാന വേദഗ്രന്ഥമായ അൽ മുഹാജിറൂൻ ബ്ലോഗിനെ കുറിച്ച് പറഞ്ഞിരുന്നു. ഈ വിഷയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മറുനാടൻ മലയാളി വിശദമായ അന്വഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. അതിഭീകരവും മനുഷ്യന് ഉൾകൊള്ളാൻ സാധിക്കാത്തതുമായ തീവ്രമായ ആശയങ്ങൾ അടങ്ങുന്നതായിരുന്നു അൽ മുഹാജിറൂൻ എന്ന ഐഎസിന്റെ മലയാളം ബ്ലോഗ്. മറുനാടൻ വാർത്തക്കു പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകി പൂട്ടിക്കുകയായിരുന്നു.
കഴിഞ്ഞ ഒരു വർഷത്തിലേറെയായി സജീവമായിരുന്ന ബ്ലോഗ് നിരവധി പേരെ ആകർഷിക്കുകയും ഐഎസിലേക്ക് അടുപ്പിക്കുകയും ചെയ്തതായാണ് വിവരം. മാത്രമല്ല, ദുരൂഹ സാഹചര്യത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കാണാതായ മലയാളികൾക്കെല്ലാം ഈ വെബ്സൈറ്റുമായി ബന്ധമുണ്ടായിരുന്നു. എന്നാൽ ഇത് പൂട്ടിക്കുന്നതിനോ നടപടിയെടുക്കുന്നതിനോ ബന്ധപ്പെട്ട ഏജൻസികളുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയുമുണ്ടായിരുന്നില്ല. മറുനാടൻ വാർത്ത പ്രസിദ്ധീകരിച്ചതിനു പിന്നാലെ ഇൻലിജൻസ് ഉദ്യോഗസ്ഥർ ബ്ലോഗിന്റെ വിവരങ്ങൾ ശേഖരിക്കുകയും വെബ് പേജ് പൂട്ടിക്കുന്നതിനായി നടപടി സ്വീകരിക്കുകയുമായിരുന്നു. മറുനാടൻ വാർത്തയുടെ വിവരണങ്ങളും കണ്ടെത്തലുകളും അടങ്ങുന്നതായിരുന്നു റിപ്പോർട്ട്.
ഇന്റലിജൻസ് ഉദ്യോഗസ്ഥർ ശേഖരിച്ച വിവരം സംസ്ഥാന ഇന്റലിജൻസ് ഐജി വഴി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് കൈമാറി. തുടർന്ന് കേന്ദ്ര ഏജൻസികൾ ബ്ലോഗ് നിരീക്ഷണ വിധേയമാക്കുകയും ബ്ലോഗ് അപകടകരമാണെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥർ വേഡ് പ്രസ്സിന് പൂട്ടാൻ ആവശ്യപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. വേഡ് പ്രസ്സിന്റെ പേജിലായിരുന്നു അൽ മുഹാജിറൂൻ ബ്ലോഗ് പ്രവർത്തിച്ചിരുന്നത്. ഇതിനാൽ സുരക്ഷാ ഏജൻസികളുടെ റിപ്പോർട്ട് ലഭിച്ച് രണ്ട് ദിവസത്തിനകം തന്നെ ബ്ലോഗ് പൂട്ടുകയായിരുന്നു. സുരക്ഷാ മാനദണ്ഡങ്ങളും നിർദേശങ്ങളും ലംഘിച്ചതിനെ തുടർന്നായിരുന്നു വേഡ് പ്രസ്സ് അൽമുഹാജിറൂൻ ബ്ലോഗ് അടച്ചു പൂട്ടിയത്. കഴിഞ്ഞ ആഴ്ചയിലായിരുന്നു പൂട്ടുന്നതിനായി കേന്ദ്ര ഏജൻസി റിപ്പോർട്ട് സമർപ്പിച്ചത്.
അൽ മൂഹാജിറൂൻ എന്ന പേരിൽ 2015ൽ ആരംഭിച്ച ഐഎസ് അനുകൂല ബ്ലോഗ് കഴിഞ്ഞ ഏതാനും ദിവസം മുമ്പ് വരെ സജീവമായി തന്നെ നിലനിൽക്കുകയായിരുന്നു. ഐഎസിനെ ന്യായീകരിക്കുന്ന ആശയങ്ങളും ലേഖനങ്ങളം മാത്രമുള്ള ഈ ബ്ലോഗിൽ ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ പതാകയും ഖിലാഫത്ത് സ്ഥാപിക്കുന്നതിനായി ജിഹാദിനിറങ്ങണെമെന്ന ആഹ്വാനങ്ങളും ആണ് ഉണ്ടായിരുന്നത്. ഇസ്ലാമിക രാഷ്ട്രം -ഇസ്ലാമിക ഖിലാഫത്തിന്റെ പുനഃസ്ഥാപനം സാധ്യാമാക്കുന്നതിനായി ഖുർആൻ സൂക്തങ്ങളും ഹദീസു(പ്രവാചക വചനം)കളും തെറ്റായി വ്യാഖ്യാനിച്ചാണ് ബ്ലോഗിലൂടെ ഐഎസിലേക്ക് ആളുകളെ ആകൃഷ്ടരാക്കുന്നത്. ഐഎസ് അടക്കമുള്ള തീവ്രവാദ സംഘങ്ങളിലേക്ക് ഓൺലൈൻ വഴി റിക്രൂട്ട് നടത്തുന്നതായും ഓൺലൈൻ വഴി തീവ്രവാദ ആശയങ്ങളും തെറ്റായി പ്രചരിപ്പിക്കുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.
ജിഹാദിന്റെയും ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുന്നതിന്റെ ആവശ്യകതയും നിരന്തരം പ്രതിപാതിക്കുകയും ഇന്ത്യൻ മുസ്ലിംങ്ങളെ ജിഹാദിലേക്ക് ക്ഷണിച്ചു കൊണ്ടുമുള്ള 53 അധ്യായങ്ങളാണ് പൂട്ടിയ ബ്ലോഗിൽ ഉണ്ടായിരുന്നത്. ലേഖനങ്ങളിലുടനീളം ഐഎസ് നിലപാടുകൾ ആധികാരികമായി തന്നെ അടിവരയിട്ടു പറയുന്നുണ്ട്. മാത്രമല്ല, ലേഖനങ്ങളെല്ലാം പരിശോധന വിധേയമാക്കിയാൽ ഇവയെല്ലാം ഒരേ സ്വഭാവമുള്ളതാണെന്നും ഇതിനു പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത് ഒരേ സ്രോതസ്സാണെന്നും വ്യക്തമാകുകയും ചെയ്യും. ജനാധിപത്യം ശിർക്കാണെന്നും അമുസ്ലിംങ്ങളുമായി സമാധാന കരാർ ഇല്ലെങ്കിൽ ജിഹാദിന്റെ ബന്ധമാണുള്ളതെന്നും പലയാവർത്തി ബ്ലോഗിൽ പറയുന്നുണ്ടായിരുന്നു. ഐഎസിന്റെ ഔദ്യോഗിക മാഗസിൻ, വിഷ്വൽ മീഡിയ ക്ലിപ്പിംങുകളും ബ്ലോഗിലുണ്ട്. 2015 ൽ ആരംഭിച്ച ബ്ലോഗിൽ 2016 മെയ് മാസത്തിലായിരുന്നു അവസാന അപ്ലോഡിംങ് നടന്നത്. തിരോധാനങ്ങൾ വിവാദമായതോടെ അപ്ലോഡിംങ് നിർത്തി വെയ്ക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ബ്ലോഗിനു മേൽ പിടിവീഴുന്നതു വരെ പിന്നീട് പോസ്റ്റിംങ് നടന്നിട്ടില്ല.
ബ്ലോഗ് പൂട്ടിയെങ്കിലും ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന സംഘത്തെ കുറിച്ച് ഏജൻസിക്ക് ക്രിത്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല. നേരത്തെ ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ പേജെന്ന് തോന്നിപ്പിക്കുന്ന അൻസാറുൽ ഖിലാഫ കേരള എന്ന ഫേസ്ബുക്ക് പേജ് തുടങ്ങിയിരുന്നു. അത് ആരംഭിച്ച ഉടനെ പൂട്ടിച്ചിരുന്നു. അൻസാറുൽ ഖിലാഫ, അൽമുഹാജിറൂൻ എന്നിവക്കു പിന്നിൽ ഒരേ ആളുകൾ തന്നെയാകാമെന്ന നിഗമനത്തിലാണ് അന്വേഷണ ഏജൻസികൾ. വിദേശ രാജ്യങ്ങളിൽ ഇരുന്നാണ് അപ് ലോഡിംങ് നടത്തിയിരുന്നത്. എന്നാൽ ബ്ലോഗിനും ഇത്തരം ഫേസ്ബുക്ക് പേജുകൾക്കും പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടു പിടിക്കാത്തതിനാൽ ആശയ പ്രചരണത്തിന് മറ്റു സമാന്തര മാർഗങ്ങളുമായി ഇവർ രംഗത്തിറങ്ങുകയാണ് പതിവ്. മലയാളത്തിനു പുറമെ ഹിന്ദി, ഉറുദു, തമിഴ് ഭാഷകളിലും ഐഎസ് ബ്ലോഗ് ഉണ്ടെന്ന സൂചനയുമുണ്ട്.
അതേസമയം അൽഖൈ്വദയിലേക്ക് ബ്ലോഗ് വഴി ആളുകളെ റിക്രൂട്ട് ചെയ്യുന്നതായി രഹസ്യ വിവരം ഇന്റലിജൻസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്. മലയാളത്തിലടക്കം വിവിധ ഭാഷകളിൽ ഇത്തരം സൈറ്റ് പ്രവർത്തിക്കുന്നതായാണ് വിവരം ലഭിച്ചതെന്ന് ഇൻലിജൻസ് വൃത്തങ്ങൾ മറുനാടൻ മലയാളിയോടു വെളിപ്പെടുത്തി.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍