നോട്ടുനിരോധനം കള്ളപ്പണക്കാരെയും ഹവാല ലോബിയെയും ഇല്ലാതാക്കാണെന്നത് വെറും ബഡായി മാത്രം; ദിവസവും കോടികൾ കൈമറിഞ്ഞിട്ടും ഒറ്റ ഹവാല രാജാവിനെപ്പോലും തൊടാൻ ധൈര്യമില്ലാതെ അധികൃതർ; പുതിയനോട്ട് നൽകലെന്ന ഒരു തൊഴിൽ മേഖല കൂടി തുറന്ന് കുഴൽപ്പണ ലോബി; മലബാറിന്റെ കുഴൽപ്പണ തലസ്ഥാനമായ കൊടുവള്ളിയുടെ അനുഭവ സാക്ഷ്യം ഇങ്ങനെ
കെ വി നിരഞ്ജൻ
കോഴിക്കോട്: 'പുത്തൻപണം' എന്ന സിനിമയിലൂടെ രഞ്ജിത്ത് കാണിച്ചുതന്നതൊന്നും ഒന്നുമല്ല. നാട്ടുനിരോധനം കള്ളപ്പണക്കാരെയും ഹവാലലോബിയെയും ഇല്ലാതാക്കാണെന്നത് വെറും ബഡായി മാത്രമാണെന്നതിന് മലബാറിലെ ഹവാലസംഘങ്ങളുടെ പ്രതാപത്തിൽനിന്ന് തന്നെ വ്യക്താമണ്. കഴിഞ്ഞ ദിവസം കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിക്കുമുന്നിൽനിന്ന് 1.2കോടിയോളം രൂപയുടെ അസാധുനോട്ടാണ് പടികൂടിയത്. ഒരു കോടിയുടെ പഴയനോട്ടിന് 70 ലക്ഷം രൂപയുടെ പുത്തൻനോട്ടുനൽകുന്ന സംഘത്തെ കോഴിക്കോട് കൊടുവള്ളിയിൽവെച്ച് പൊലീസ് പിടകൂടിയത് ഒരു വർഷം മുമ്പാണെന്ന് ഓർക്കണം.
മലബാറിന്റെ കുഴൽപ്പണ തലസ്ഥാനം എന്നറിയപ്പെടുന്ന സ്ഥലമാണ് കോഴിക്കോട് ജില്ലയിലെ കൊടുവള്ളി. ഒരുകാലത്ത് ജൂവലറികളുടെ നഗരമെന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ നാട് പിന്നീട് സ്വർണബിസിനിസിൽ അത്ര ശോഭിക്കാതെ കുഴൽപ്പണത്തിലേക്ക് കുടിൽവ്യവസായംപോലെ തിരയുകയായിരുന്നു. ഇവിടുത്തെ അറിയപ്പെടുന്ന മുസ്ലിംലീഗ് നേതാക്കൾ തൊട്ട്, ലീഗിൽനിന്ന് തെറ്റിപ്പിരിഞ്ഞ് സ്വതന്ത്രനായി എൽ.ഡി.എഫ് പിന്തുണയോടെ മൽസരിച്ച് ജയിച്ച കാരാട്ട് റസാഖ് അടക്കമുള്ളവർ കുഴൽപ്പണലോബിയുടെ ആളുകളാണെന്നത് പരസ്യമായ രഹസ്യമാണ്.എതാണ്ട് ഒരു കുടിൽ വ്യവസായംപോലെ പ്രവർത്തിക്കുന്ന ഈ ശൃഖലയിൽ നാലായിരത്തോളം ചെറുപ്പക്കാർ പണിയെടുക്കുന്നു ഈ മേഖല നോട്ടുനിരോധനത്തോടെ തകരുമെന്നാണ് കരുതിയത്.പക്ഷേ സംഭവിച്ചത് നേരെ മറിച്ചായിരുന്നു. ഒരുമാസം കുഴൽപ്പണ ലോബി വീണ്ടും തലപൊക്കി.മാത്രമല്ല പഴയനോട്ട് മാറിക്കൊടുക്കൽ എന്ന പുതിയ ബിസിനനസും അവർ തുടങ്ങി! ഇത് ഇപ്പോഴം നിർബാധം തുടരുകയാണ്.
തന്റെ അറിവിൽ ദിനം പ്രതി രണ്ടുകോടിയുടെയെങ്കിലും കുഴൽപ്പണം കൊടുവള്ളിയിലേക്ക് എത്തുന്നുണ്ടെന്ന് ഇത്തരമൊരു സംഘത്തിൽപ്പെട്ട യുവാവ് 'മറുനാടൻ മലയാളിയോട്' വെളിപ്പെടുത്തി.'നോട്ടുനിരോധനത്തിന്റെ ആദ്യത്തെ കുറച്ചു ദിവസങ്ങൾ അൽപ്പം പ്രശ്നമായിരുന്നു. അന്ന് ഒറ്റ ദിവസങ്ങൾ കൊണ്ട് ലക്ഷങ്ങൾ പോയവരെ എനിക്കറിയാം. ഇതേതുടർന്ന് ഞങ്ങൾക്കൊക്കെ കുറച്ചുദിവസം പണിയില്ലാതെയും ഇരുന്നു.പക്ഷേ വൈകാതെ തന്നെ പുതിയ പണം വരാൻ തുടങ്ങി. ജനം നോട്ടിനായി ബാങ്കിനുമുന്നിൽ ക്യൂ നിൽക്കുന്ന സമയത്തും ഇത്രയും പണം എങ്ങനെ ഇവിടെയത്തെുന്നുവെന്ന് എനിക്കറിയില്ല'- കുഴൽപ്പന വിതരണക്കാരനായ ആ ചെറുപ്പക്കാരൻ പറഞ്ഞു.
'ഇത് വിതരണം ചെയ്യുന്നവർക്ക് പ്രതിദിനം രണ്ടായിരം രൂപയും ചെലവും കിട്ടും. വലിയ അധ്വാനമുള്ള പണിയൊന്നുമല്ല. ബൈക്കോ കാറോ എന്താണെന്നുവച്ചാൽ അവർ തരും. നമ്മൾ ഒരു ഉച്ചക്ക് ശേഷം ഇറങ്ങി പറഞ്ഞ് അഡ്രസിൽ എത്തിച്ചാൽ മതി. മുമ്പൊക്കെ രാത്രിയിലാണ് ജോലിയെങ്കിൽ ഇപ്പോഴത് പകലാക്കിയിരക്കയാണ്.അതാണ് സുരക്ഷിതവും, സൗകര്യവും. പ്രവാസികൾ ഗൾഫിൽനിന്ന് അയക്കുന്ന പണം തന്നെയാണ് ഇങ്ങനെ വിതരണം ചെയ്യുന്നതിൽ ഭൂരിഭാഗവും. ഇതിലും ലാഭവും റിസ്ക്കുമുള്ള പണിയാണ് പഴയനോട്ട് മാറിക്കൊടുക്കൽ. പഴയ കറൻസി ബോംബെക്കാണ് പോകുന്നത് എന്ന് മാത്രമേ എനിക്കറിയൂ'- അയാൾ പറഞ്ഞു.
ഒരു ലക്ഷം രൂപയുടെ പഴയനോട്ട് നൽകിയ 55,000 രൂപയുടെ പുതിയ കറൻസി നൽകുയാണ് ഇത്തരം സംഘങ്ങളുടെ ഇപ്പോഴത്തെ പുതിയ തൊഴിൽ.ഒരു കോടി രൂപക്ക് 70 ലക്ഷവും. എത്ര പഴയ കറൻസിയുണ്ടെങ്കിലും കുഴപ്പമില്ല. അതൊക്കെ ഈ സംഘം വെളുപ്പിച്ചുതരും. പ്രവാസികൾക്ക് പഴയ നോട്ടുകൾ മാറ്റിയെടുക്കാനുള്ള അനുമതിയുടെ മറവിിലാണ് കോടികളുടെ വെളുപ്പിക്കൽ നടക്കുന്നതെന്നും റിസർവ്ബാങ്ക് തൊട്ട് ന്യൂജന ബാങ്കുകളിലെവരെ ചില ജീവനക്കാർക്ക് ഈ റാക്കറുമായി അടുത്ത ബന്ധമുണ്ടെന്നും വിവരം കിട്ടിയിട്ടുണ്ട്. പക്ഷേ അധികൃതർ നടപടിയൊന്നും എടുത്തിട്ടില്ല.പണം വരുന്നത് ഗൾഫിൽനിന്നാണ്.
ഒരു ഒറ്റ ദിവസംകൊണ്ട് അഞ്ചര തൊട്ട് എഴുകോടി രൂപയുടെവരെ കുഴൽപ്പണ ഇടപാടാണ് കൊടുവള്ളി സംഘങ്ങൾ നടത്തുന്നതെന്ന് എൻഫോഴ്സ്മെന്റ് അധികൃതർക്കും അറയാത്തകാര്യമല്ല. അഞ്ചൂറിന്റെയും ആയിരത്തിന്റെയും കറൻസികൾ നിരോധിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം വന്നതോടെ എല്ലാവരും കരുതിയത് കുഴൽപ്പണക്കാരുടെ അടപ്പിളകിയെന്നാണ്. എന്നാൽ സംഭവിച്ചത് മറിച്ചാണ്.പാവപ്പെട്ടവരും സാധാരണക്കാരും ബാങ്കുകൾക്ക് മുന്നിൽ ക്യൂനിന്ന് തളർന്നുവീഴുമ്പോൾ കുഴൽപ്പണക്കാർ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ഒറ്റ കുഴൽപ്പണക്കാരനുപോലും നയാപ്പൈസയുടെ നഷ്ടം ഇതുമൂലം ഉണ്ടായിട്ടില്ളെന്നാണ് കൊടുവള്ളിക്കാരുടെ അനുഭവസാക്ഷ്യം. കൊടുവള്ളിയിലെ ഹവാലസംഘങ്ങളും തങ്ങളുടെ ലാഭം കറൻസിയായിട്ടല്ല ശേഖരിച്ചത് എന്നാണ് ഇതിന്റെ പ്രധാനകാരണം. റിയൽഎസ്റ്റേറ്റ ബിസിനസുകൾ, വൻകിട ആശുപത്രികൾ,സി.ബി.എസ്.ഇ സ്കൂളുകൾ ജൂവലറികൾ, അനാഥശാലകൾ അടങ്ങുന്ന ജീവകാരുണ്യ ട്രസ്റ്റുകൾ എന്നിങ്ങനെയുള്ള വിവിധ നിക്ഷേപങ്ങളിലായിട്ടാണ് അവരുടെ പണം ഇരിക്കുന്നത്.ഇതാവട്ടെ താരതമ്യേന സുരക്ഷിതമാണുതാനും.
നോട്ട് അസാധുവാക്കുന്നതിന്റെ തലേന്നും കൊടുവള്ളിയിലേക്ക് ഏതാണ്ട് അഞ്ചരകോടിയുടെ കറൻസി വിതരണത്തിനായി എത്തിയാതായാണ് പറയുന്നത്. പക്ഷേ ഇതുമുഴുവൻ 25,0000രൂപ തൊട്ട് രണ്ടുലക്ഷംവരെയുള്ള ഗൾഫിൽ ജോലിചെയ്യുന്നവർ അയച്ച പണമായിരുന്നു. അതുകൊണ്ടുതന്നെ കേരളമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് ഈ പണം കൃത്യമായി കൈമാറിയെന്നും അവർ ഇത് അക്കൗണ്ടിലിട്ടും നോട്ട്മാറിയും നിയമാനുസൃതമാക്കിയെന്നുമാണ് വിവരം.
ഗൾഫിൽ ജോലിചെയ്യുന്ന സാധാരക്കാരാണ് കൂഴൽപ്പണലോബിയുടെ വലയിൽ വീഴുന്നതെന്നാണ് എറ്റവും വിചിത്രം. നികുതിയൊന്നുമില്ലാതെ ഞൊടിയിടയിൽ പണം നേരിട്ട് വീട്ടിലത്തെിക്കുന്ന സമാന്തര സംവിധാനമാണിത്.പത്തിരുപത് വർഷം മുമ്പ് ചെറിയതോതിൽ തുടങ്ങിയ കുഴൽപ്പണ ശൃഖല ഇന്ന് മലബാറിലെ സമാന്തര സാമ്പത്തിക ശക്തിയായിരിക്കുന്നു. എത്ര ലക്ഷം രൂപവേണമെങ്കിലും ഞൊടിയിടയിൽ നാട്ടിലത്തെിക്കുന്ന സംഘങ്ങൾ ഇവിടെയുണ്ട്. കുഴൽപ്പണത്തെ നിയമവിരുദ്ധമായ ഒന്നായി ഇവിടുത്തുകാർ കാണുന്നില്ല എന്നതാണ് ഏറ്റവും വിചിത്രം. ഈ പണം സാധാരണക്കാരുടെ അധ്വാനമാണെന്നും ആദായനികുതി കൊടുക്കുന്നില്ല എന്ന ഒറ്റക്കാരണംകൊണ്ട് ഇത് കള്ളപ്പണമാവുന്നില്ളെന്നുമാണ് ഇവരുടെ വാദം.ഇതേ പണം കൊണ്ട് എന്തുവാങ്ങിച്ചാലും സെയിൽടാക്സും എക്സൈസ് ഡ്യൂട്ടിയും അടക്കമുള്ളവ വരുന്നുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ കുഴലിനും ഡോളറിനുമൊപ്പം പിന്നെ മയക്കമരുന്നും പ്രവഹിക്കാൻ തുടങ്ങിയതോടെയാണ് ജനം ഇതിൻെ വിപത്തുകൾ തിരിച്ചറിയുന്നത്. രേഖയില്ലാത്ത പണമായതിനാൽ ഇവ തട്ടിയെടുക്കുന്ന സംഘങ്ങളും വന്നതോടെ പ്രദേശത്തെ് ക്രമസമാധാന പ്രശ്നങ്ങളും വർധിച്ചിരുന്നു.എട്ട് വർഷംമുമ്പ് കൊടുവള്ളിയിലുള്ള സഫ്വാൻ എന്ന ചെറുപ്പക്കാരനെ കുഴൽപ്പണ വിതരണത്തിനിടെ എതിർ സംഘങ്ങൾ കുത്തിക്കൊന്നിരുന്നു. അന്ന് കുഴൽപ്പണമാഫിയക്കെതിരെ ചില മതസംഘടകൾ ഈ മേഖലയിൽ കാമ്പയിൻ നടത്തിയെങ്കിലും പിന്നീട് ഇതൊന്നും എവിടെയും എത്തിയില്ല. ഇപ്പോഴും പൂർവാധികം ശക്തയോടെ ഹവാലാലോബി പ്രവർത്തിക്കുമ്പോൾ നോട്ടുനിരോധനംപോലുള്ള ഗിമ്മിക്കുകൾകൊണ്ട് കള്ളപ്പണലോബിയെ നേരിടാനാവില്ളെന്ന എന്നതിന്റെ സൂചനയാണ്.കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ മുഖംനോക്കാതെയുള്ള നടപടികളാണ് ഇക്കാര്യത്തിൽ ആവശ്യം.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍