നിങ്ങൾക്ക് അറിയാമോ ഇന്ത്യയും ഇറാനും തമ്മിൽ നല്ല ബന്ധത്തിലാണ്? തിരുവല്ലയിൽ തട്ടിപ്പിന് പിടിയിലായ ഇറാനി ചോദ്യം ചെയ്ത പൊലീസിനെ വലയ്ക്കുന്നു; തട്ടിപ്പു ശൃംഖല ഇന്ത്യൻ മുഴുവനുമെന്ന് സംശയം; എത്തിയത് ഹരിയാന രജിസ്ട്രേഷൻ കാറിൽ; പണം തട്ടിയെടുക്കുന്നത് നോട്ടെണ്ണലിലെ മാജിക്കിലൂടെ; ഇന്ത്യയിൽ വന്നത് മാർച്ച് നാലിന്; പിടിയിലായ സൊഹ്റാബ് ഘോലിപോറിനെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുന്നത് തുടരുന്നു
ശ്രീലാൽ വാസുദേവൻ
തിരുവല്ല: മണി എക്സ്ചേഞ്ച് സ്ഥാപനത്തിൽ ഡോളർ മാറാനെത്തി ദിർഹം തട്ടിയെടുക്കാൻ ശ്രമിച്ചതിന് പിടിയിലായ ഇറാനിയൻ പൗരനെ പൊലീസും കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയും റോയും ചേർന്ന് ചോദ്യം ചെയ്യുന്നു. തനിക്ക് അറബി അറിയില്ല എന്നാണ് ഇയാൾ ഉദ്യോഗസ്ഥരോട് പറയുന്നത്. ഇംഗ്ലീഷ് അല്ലാതെ തനിക്കൊന്നും അറിയില്ലെന്നും പറഞ്ഞ സൊഹ്റാബ് സാലേഹ് ഘോലിപോർ എന്ന ഇറാൻകാരൻ ഇന്ത്യയും ഇറാനും തമ്മിൽ നല്ല ബന്ധത്തിലാണെന്ന് നിങ്ങൾക്ക് അറിയാമോ എന്നൊരു ഞെട്ടിക്കുന്ന പ്രസ്താവനയും തൊടുത്തു വിട്ടു.
ഹരിയാന രജിസ്ട്രേഷനിലുള്ള ഒരു കാറിലാണ് ഇയാൾ തട്ടിപ്പിന് തിരുവല്ലയിൽ എത്തിയത്. ഇന്നലെ ഉച്ച കഴിഞ്ഞ് രണ്ടരയോടെ നഗരത്തിൽ സ്ഥിതി ചെയ്യുന്ന അഹല്യ മണി എക്സ്ചേഞ്ചിലാണ് ഇയാൾ തട്ടിപ്പ് നടത്താൻ ശ്രമിച്ചത്. 100 യു.എസ്. ഡോളർ മാറി നൽകണം എന്നാവശ്യപ്പെട്ടാണ് ഇയാൾ സ്ഥാപനത്തിൽ വന്നത്. 50 യു.എസ്. ഡോളറും 50 ഡോളറിന്റെ ഇന്ത്യൻ കറൻസിയുമാണ് ഇയാൾ ആവശ്യപ്പെട്ടത്. ഇതിനിടയിൽ കുറച്ചു പണം ദിർഹമാക്കി ലഭിക്കുമോ എന്നും ചോദിച്ചു. തുടർന്ന് അവിടെ നിന്ന് ദിർഹത്തിന്റെ ഒരു കെട്ട് വാങ്ങി ഇയാൾ പരിശോധിച്ചു. ദിർഹം എണ്ണുന്നതിലെ പ്രത്യേകത കണ്ട് സംശയം തോന്നിയ സ്ഥാപനത്തിന്റെ മാനേജർ ശ്രീരാജ് ഇയാളെ തടഞ്ഞു വച്ച് പൊലീസിൽ വിവരം അറിയിച്ചു. എസ്ഐ. സലിമിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി ഇയാളുടെ പഴ്സ് പരിശോധിച്ചപ്പോഴാണ് നിരോധിച്ച ആയിരത്തിന്റെയും അഞ്ഞൂറിന്റെയും ഓരോ കറൻസി കണ്ടത്. കൂടാതെ 2820 രൂപയും നൂറിന്റെ ഒന്നും ഒന്നിന്റെ 84 ഉം യു.എസ്. ഡോളറും കണ്ടെത്തി. ഇറാനിയൻ പാസ്പോർട്ടും ഇറാനിയൻ ഇന്റർ നാഷണൽ െ്രെഡവിങ് ലൈസൻസും പിടികൂടി. മൊബൈൽ ഫോണൊന്നും കൈവശം ഉണ്ടായിരുന്നില്ല.
രേഖകൾ എല്ലാം കൃത്യമായിരുന്നതിനാലും തട്ടിപ്പ് നടത്തിയതായി കണ്ടെത്താൻ കഴിയാത്തതിനാലും ഇയാളെ പൊലീസ് വിട്ടയയ്ക്കാനാണ് ആദ്യം ശ്രമിച്ചത്. എന്നാൽ സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി കെഎ വിദ്യാധരന് തോന്നിയ ഒരു സംശയമാണ് ഇറാനിയെ തടഞ്ഞു വയ്ക്കാൻ കാരണമായത്. 2018 ജൂലൈ 31 ന് പത്തനംതിട്ട റോയൽ ഡ്യൂട്ടി പെയ്ഡ് ഷോപ്പിൽ നിന്ന് ഇയാൾ 60,000 രൂപ തട്ടിയെടുത്തിരുന്നു. അന്നു മുതൽ വിദ്യാധരൻ ഇയാൾക്ക് പിന്നാലെയായിരുന്നു. ഡ്യൂട്ടി പെയ്ഡ് ഷോപ്പുടമ ഷെറിൻ ഷാ പറഞ്ഞ അടയാളം വച്ച് നോക്കിയപ്പോൾ തട്ടിപ്പ് നടത്തിയത് ഇതേ ഇറാനിയൻ തന്നെയാണെന്ന് തോന്നി. തുടർന്ന് ഷെറിൻ ഷായെ വിളിച്ചു വരുത്തി ആളെ തിരിച്ചറിഞ്ഞു.
എന്നാൽ, താൻ കഴിഞ്ഞവർഷം മാത്രമാണ് ഇന്ത്യയിൽ വന്നിട്ടുള്ളത് എന്നാണ് സോറാബ് പറയുന്നത്. ഐബിയും റോയും ഇന്ത്യയൊട്ടാകെ ഇയാളുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. തമിഴ്നാട്ടിലും ഡൽഹിയിലും താൻ നേരത്തേ ജയിൽവാസം അനുഭവിച്ചിട്ടുണ്ടെന്നും ഇയാൾ പറയുന്നു. ഇയാൾ ഇന്ത്യിലും ഇറാനിലുമായി നിരന്തരം വന്നു പോയിരുന്നുവെന്ന് പാസ്പോർട്ടിൽ നിന്ന് മനസിലാകുന്നുണ്ട്. ഇക്കഴിഞ്ഞ മാർച്ച് നാലിന് ഡൽഹിയിലാണ് ഇയാൾ വന്നിറങ്ങിയത്. ഹരിയാന രജിസ്ട്രേഷനിലുള്ള മാരുതി ബലേനോ വാഹനത്തിലാണ് ഇയാൾ തിരുവല്ലയിൽ ഇന്നലെ എത്തിയത്. പൊലീസിന്റെ കസ്റ്റഡിയിലായിട്ടും തനിക്ക് വാഹനമുണ്ടെന്ന കാര്യം ഇയാൾ പറഞ്ഞിരുന്നില്ല.
ഇന്ന് രാവിലെ രഹസ്യാന്വേഷണ വിഭാഗമാണ് കാർ ടൗണിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കാർ നിറയെ സാധനങ്ങളാണ്. ഒരു മനുഷ്യന് ജീവിക്കാൻ വേണ്ട സാധനങ്ങൾ എല്ലാം കാറിനുള്ളിൽ സജ്ജീകരിച്ചിട്ടുണ്ട്. ഒരു മിനി വീടാണ് കാറിനുള്ളിൽ ഇയാൾ ഒരുക്കിയിരുന്നത്. ഭക്ഷണസാധനങ്ങൾ, തുണികൾ, പാകം ചെയ്യാനുള്ള പാത്രങ്ങൾ, റൂട്ട് മാപ്പ് എന്നിവ ഇതിലുണ്ട്. എച്ച്ആർ 05 ആർ 4911 എന്നതാണ് കാറിന്റെ നമ്പർ. മാരുതിയുടേതായ എംബ്ലം, ബ്രാൻഡ് നെയിം എന്നിവയെല്ലാം കാറിൽ നിന്ന് നീക്കിയിട്ടുണ്ട്. ഇതെവിടെ നിന്നെങ്കിലും മോഷ്ടിച്ചതാകാമെന്നാണ് കരുതുന്നത്. ഇതേപ്പറ്റി ലോക്കൽ പൊലിസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്. ഇന്ത്യയിൽ വന്ന് തട്ടിപ്പ് നടത്തി കൈ നിറയെ പണവുമായി നാട്ടിലേക്ക് മടങ്ങുന്നതാണ് ഇയാളുടെ രീതി.
രണ്ടു തവണ പിടിയിലായിട്ടുണ്ടെന്നും ഡൽഹിയിലും തമിഴ്നാട്ടിലും ജയിൽവാസം അനുഭവിച്ചിട്ടുണ്ടെന്നും പറയുന്ന ഇയാൾ വീണ്ടും എങ്ങനെ ഇന്ത്യയിലെത്തി എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. ഇന്ത്യയിൽ കുറ്റകൃത്യം നടത്തി തടവുശിക്ഷ അനുഭവിക്കുന്ന വിദേശ പൗരന്മാരെ ഡിപോർട്ട് ചെയ്യുകയാണ് പതിവ്. ഇവിടെ എന്തു കൊണ്ട് അതുണ്ടായില്ല എന്ന ചോദ്യം പ്രസക്തമാണ്. ഇനി ഇയാളുടെ മൊഴി കളവാണോ എന്നും പരിശോധിക്കേണ്ടതുണ്ട്. കഴിഞ്ഞ മാർച്ച് നാലിന് ഇവിടെ വന്ന ഇയാൾ നാലു മാസം കൊണ്ടാണ് കേരളത്തിൽ എത്തിയിരിക്കുന്നത്. അതും ലോക്ഡൗൺ നിയന്ത്രണം കർശക്കമാക്കിയിട്ടുള്ള സംസ്ഥാനങ്ങൾ മറി കടന്ന്. അതിന് ഇയാൾക്ക് എങ്ങനെ സാധിച്ചുവെന്ന ചോദ്യവും പ്രസക്തമാണ്.
തട്ടിപ്പിന്റെ രീതി..
രാജ്യമെമ്പാടുമുള്ള മണിഎക്സ്ചേഞ്ച് സ്ഥാപനങ്ങൾ ഇയാൾ സ്കെച്ച് ചെയ്തിട്ടുണ്ട്. വിദേശ കറൻസി മാറാനെന്ന വ്യാജേനെ ഇത്തരം സ്ഥാപനങ്ങളിലേക്ക് കടന്നു ചെല്ലും. പത്തോ നൂറോ ഡോളർ കൊടുത്ത ശേഷം അവിടെയുള്ള മറ്റു കറൻസികൾ കാണാനും എണ്ണി നോക്കാനുമായി വാങ്ങും. നന്നായി ഡ്രസ് ധരിച്ച്, ആരെയും ആകർഷിക്കുന്ന വാക്ചാതുരിയാണ് ഇയാളുടേത്. കയറി ചെല്ലുമ്പോഴേ സ്ഥാപനത്തിലെ ജീവനക്കാരുമായി ഒരു ബന്ധം ഇയാൾ സ്ഥാപിച്ചു കഴിയും. അത് മുതലെടുത്താണ് തട്ടിപ്പ്. നോട്ടെണ്ണുന്നതിനിടെ കൈയടക്കം കൊണ്ടാണ് പണം അടിച്ചു മാറ്റുന്നത്. ഇതിനായി ഇയാളുടെ പഴ്സ് ആദ്യം മേശപ്പുറത്ത് വയ്ക്കും. അതിന് മുകളിൽ കൈവച്ചാകും നോട്ട് എണ്ണുക. ഇടതു കൈ നോട്ടിന് അടിയിൽ താഴെയായി പിടിക്കും വലതു കൈ മുകൾ അറ്റത്തും വയ്ക്കും. പിന്നെ അതിവേഗതയിൽ എണ്ണാൻ തുടങ്ങും.
അതിനിടെ താഴെ പിടിച്ചിരിക്കുന്ന ഇടതു കൈയിലേക്ക് ഇയാൾ അതിവേഗം നോട്ടുകൾ തിരുകും. നഗ്നനേത്രങ്ങളോ വീഡിയോ ക്യാമറ കൊണ്ടോ ഇത് കണ്ടു പിടിക്കാൻ കഴിയില്ല. അടിച്ചു മാറ്റുന്ന അതേ സ്പീഡിൽ നോട്ട് ചുരുട്ടി ഇയാൾ പഴ്സിന്റെ അറയിലേക്ക് തിരുകും. ഒരാൾക്കും കണ്ടുപിടിക്കാൻ കഴിയാത്ത മാജിക്കാണ് ഇത്. ്ഇന്നലെ തിരുവല്ലയിൽ ഇയാൾ പിടിയിലാകാൻ കാരണമായത് നോട്ട് പിടിച്ച് എണ്ണിയ ഇതേ രീതിയായിരുന്നു. സ്ഥാപന ജീവനക്കാരിക്ക് ഇതിലെ എന്തോ കുഴപ്പം ഉണ്ടെന്ന് മനസിലായി. അവർ മാനേജർ ശ്രീരാജിനോട് പറയുകയും തടഞ്ഞു വച്ച് പൊലീസിന് കൈമാറുകയുമായിരുന്നു. പ്രതിയെ ഇന്ന് കോടതിക്ക് കൈമാറും. തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നൽകും.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍