സിബിഐയുടെ ചോദ്യം ചെയ്യൽ പീഡനമായി; കുമാറിന്റെ ആത്മഹത്യയിൽ അന്വേഷണ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി ബന്ധുക്കൾ; കൈക്കൂലിക്കേസിൽ ചീഫ് ഇൻകംടാക്സ് കമ്മീഷണർ അനിൽ ഗോയലും പ്രതിയാകും
തിരുവനന്തപുരം: സിബിഐക്കെതിരെ ആരോപണവുമായി ആത്മഹത്യ ചെയ്ത തിരുവനന്തപുരം സ്വദേശി കുമാറിന്റെ ബന്ധുക്കൾ. സിബിഐ കസ്റ്റഡിയിലെടുത്ത ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥൻ ശരത്തിന്റെ മൊഴിയെ തുടർന്നാണ് പോത്തൻകോട് സ്വദേശിയായ കുമാറിന്റെ ഇടത്തറയിലെ വീട്ടിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിന് എത്തിയ ഉദ്യോഗസ്ഥർ കുമാറിനെ മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ബന്ധുക്കൾ ആരോപിക്കുന്നു. റെയ്ഡിൽ കുമാറിന്റെ വീട്ടിൽ നിന്ന് അനധികൃത സമ്പത്തിന്റെയും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥനുമായുള്ള ബിനാമി ഇടപാടുകളുടേയും നിരവധി രേഖകകൾ കണ്ടെടുത്തിരുന്നു.
അതേസമയം റിയൽ എസ്റ്റേറ്റ് ബിസിനസുകാരാനായ കുമാറുമായി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥനായ ശരത്തിന് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. കൂടാതെ കുമാറിന്റെ വീട്ടിലെ നിത്യസന്ദർശകനായിരുന്നു ശരത്തെന്നും വീട്ടുകാർ പറഞ്ഞു. എന്നാൽ ഇവരുടെ സാമ്പത്തിക ഇടപാടിനെ കുറിച്ചോ മറ്റു ബിനാമി ഇടപാടുകളെ കുറിച്ചോ അറിയില്ലെന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം. ബന്ധുക്കളുടെ പരാതിയെ തുടർന്ന് പോത്തൻകോട് പൊലീസ് അസ്വാഭിക മരണത്തിന് കേസെടുത്തു. തിരുവനന്തപുരം ആദായനികുതി പ്രിൻസിപ്പൽ കമ്മിഷണർ ശൈലേന്ദ്ര മമ്മിടി, ഓഫീസർ ശരത്, ചാർട്ടേഡ് അക്കൗണ്ടന്റായ എം.കെ.കുരുവിള, ജൂവലറി ഉടമ ജോയ് തോമസ്, നിർമ്മാണമേഖലയിൽ പ്രവർത്തിക്കുന്ന മാത്യു അലക്സ് എന്നിവരെയാണ് കൈക്കൂലിക്കേസിൽ സിബിഐ. പിടികൂടിയത്. ഇതിന്റെ ഭാഗമായാണ് കുമാറിനെ ചോദ്യം ചെയ്തത്.
അതിനിടെ ചീഫ് ഇൻകംടാക്സ് കമ്മീഷണർ അനിൽ ഗോയലിനെതിരെ സിബിഐ അന്വേഷണം തുടങ്ങി. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടാണ് കമ്മീഷണർക്കെതിരെ സിബിഐ അന്വേഷണം നടത്തുന്നത്. അനിൽ ഗോയലിന്റെ മുംബൈയിലേയും ഡൽഹിയിലേയും വീടുകളിൽ സിബിഐ റെയ്ഡ് നടത്തി. 30 കോടി രൂപയുടെ അനധികൃത സമ്പാദ്യത്തിന്റെ രേഖകൾ കണ്ടെത്തിയിട്ടുണ്ട്. കോട്ടയം ഏറ്റുമാനൂർ കൈക്കൂലിക്കേസ് ഉൾപ്പടെ നിരവധി കൈക്കൂലിക്കേസുകളിൽ അനിലിന് പങ്കുള്ളതായി സിബിഐ കണ്ടെത്തിയിട്ടുണ്ട്. 10 ലക്ഷം കൈക്കൂലി: ആദായനികുതി കമ്മിഷണറും ഓഫീസറും അറസ്റ്റിൽ ജുവലറിയുടമയിൽനിന്ന് കോട്ടയത്തുവച്ച് കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ശൈലേന്ദ്ര മമ്മിടി അറസ്റ്റിലായത്. ശരത്തിനെ തിരുവനന്തപുരത്തുനിന്നാണ് അറസ്റ്റുചെയ്തത്.
അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് കൈക്കൂലി ഇടപാടിൽ അനിലിനും പങ്കുള്ളതായി സിബിഐ കണ്ടെത്തിയത്. കുമാറിന്റെ വീട്ടിൽ നിന്നും സിബിഐ കണ്ടെത്തിയ 11 ലക്ഷം രൂപ ഗോയലിന് നൽകുന്നതിന് വേണ്ടി ആദായ നികുതി ഓഫീസർ ശരത് കുമാറിനെ ഏൽപ്പിച്ചതാണെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്. ശരതിന്റെ ബിനാമിയായിരുന്നു കുമാറെന്നാണ് സിബിഐ ഉദ്യോഗസ്ഥർ നൽകുന്ന വിവരം. ഈ സാഹചര്യത്തിൽ ആദായ നികുതി വകുപ്പിലെ അഴിമതിക്കെതിരെ വ്യാപകമായ അന്വേഷണം നടത്താനാണ് സിബിഐ തീരുമാനം. ഇതുമായി ബന്ധപ്പെട്ടുള്ള റെയ്ഡുകൾ ഇന്നും തുടരുമെന്നും സിബിഐ അറിയിച്ചിട്ടുണ്ട്.
ഏറ്റുമാനൂർ പവ്വത്തിൽ ജൂവലറിയുടമയിൽ നിന്ന് പത്ത് ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ഇൻകംടാക്സ് പ്രിൻസിപ്പൽ കമ്മീഷണർ ശൈലന്ദ്ര മമ്മടിക്ക് കോടികളുടെ ആസ്തികളുണ്ടെന്ന് സിബിഐ നേരത്തെ കണ്ടെത്തിയിരുന്നു. ആദായനികുതി വകുപ്പിലെ മറ്റൊരു ഓഫീസർ ശരത്തിനെയും ഇടനിലക്കാരൻ അലക്സിനെയും തിരുവനന്തപുരം സിബിഐ യൂണിറ്റ് കസ്റ്റഡിയിലെടുത്തു്. മൂന്നു മാസങ്ങൾക്ക് മുമ്പ് മാത്രം ചെന്നൈയിൽ നിന്ന തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റി കിട്ടി വന്ന ശൈലേന്ദ്ര മമ്മടി കുറഞ്ഞ സമയത്തിനുള്ളിൽ കോടികളാണ് സംസ്ഥാനത്ത് നിന്ന് ഉണ്ടാക്കിയത്. ആദായനികുതി വകുപ്പ് പ്രിൻസിപ്പൽ കമ്മീഷണർ തന്നെ കൈക്കൂലി കേസിൽ അകത്തായത് വകുപ്പിന് തന്നെ നാണക്കേടായി.
ആദായനികുതി വകുപ്പിലെ തന്നെ മറ്റൊരു ഉദ്യോഗസ്ഥനായ ശരത്തിനും ഈ ഇടപാടിൽ വ്യക്തമായ പങ്ക് ഉള്ളതായി തെളിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ശരത്തിന്റെ പിടിപി നഗറിൽ വീട്ടിൽ നടത്തിയ റെയ്ഡിൽ പത്ത് വെടിയുണ്ടകളും വിദേശ മദ്യവും കണ്ടെത്തി. വെടിയുണ്ടകൾ സൂക്ഷിക്കാൻ അധികാരമില്ലാത്ത ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നും വെടിയുണ്ടകൾ കണ്ടെത്തിയത് ഗൗരവമായിട്ടാണ് കാണുന്നത്. സിബിഐ നിർദ്ദേശപ്രകാരം അനധികൃതമായി വെടിയുണ്ടകൾ സൂക്ഷിച്ചതിനും വിദേശമദ്യം സൂക്ഷിച്ചതിനും വട്ടിയൂർക്കാവ് പൊലീസ് കേസെടുത്തു. വിലകൂടിയ പത്തിലധികം വിദേശമദ്യങ്ങളാണ് റെയ്ഡിൽ കണ്ടെത്തിയത്. എന്നാൽ ശരത്തിന്റെ വീടിന്റെ സമീപത്തുള്ള മരണപ്പെട്ട റിട്ട. കേണൽ സമ്മാനിച്ചതാണെന്നാണ് സിബിഐക്ക് നൽകിയ വിശദീകരണം. എന്നാൽ സിബിഐ ഇത് മുഖവിലയ്ക്കെടുത്തിട്ടില്ല.
ശരത്തിന്റെ വീട്ടിൽ നിന്നും അനധികൃത സ്വത്തുക്കളുടെ രേഖകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്്. ഇതേ തുടർന്ന് നടത്തിയ അന്വേഷണമാണ് കുമാറിലേക്ക് കാര്യങ്ങളെത്തിച്ചത്. പറയ്ക്കോട് സ്വദേശിയായ കുമാറിന്റെ വീട്ടിലും സിബിഐ റെയ്ഡ് നടത്തി. നിരവധി രേഖകളും പണവും ഇവിടെ നിന്നും കണ്ടെത്തി. ഇതോടെയാണ് ഇയാൾ സമ്മർദ്ദത്തിലായത്. തുടർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു. ഏതായാലും ഇൻകം ടാക്സ് ഉദ്യോഗസ്ഥർക്ക് ബിനാമികൾ ഏറെയുണ്ടെന്ന സൂചനയാണ് അന്വേഷണത്തിൽ സിബിഐയ്ക്ക് ലഭിക്കുന്നത്. കൂടതൽ ചോദ്യം ചെയ്യലുകൾ വരും ദിവസങ്ങളിൽ നടക്കും.
അതിനിടെ ശൈലേന്ദ്ര മമ്മടിയുടെ സ്വത്തുക്കളെ കുറിച്ച് അന്വേഷിക്കാൻ സിബിഐ ചെന്നൈ യൂണിറ്റിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ആദായനികുതി ഇനത്തിൽ ലക്ഷക്കണക്കിന് രൂപയുടെ കുടിശികയുള്ള ഏറ്റുമാനൂർ പൗവ്വത്തിൽ ജൂവലറിക്കെതിരെ ആദായനികുതി വകുപ്പ് പലതവണ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇളവുകൾ അനുവദിക്കാനാവില്ലെന്ന് അറിയിപ്പ് വന്നതോടെയാണ് ഇടനിലക്കാരൻ അലക്സുമായി ജൂവലറി ഉടമകൾ ബന്ധപ്പെടുന്നത്. ഇടനിലക്കാരനായ അലക്സ് മുഖേനെ കോട്ടയത്തെ ഫ്ളാറ്റിൽ വച്ച് കമ്മീഷണർ ശൈലേന്ദ്ര മമ്മടിക്ക് കൈമാറിയത്.
ഈ ജൂവലറിയുടെ ആദായനികുതി ഇടപാടുകളും കുടിശ്ശികകളും കൈകാര്യം ചെയ്ത ഉദ്യോഗസ്ഥരെയും സിബിഐ ചോദ്യം ചെയ്യുന്നുണ്ട്. തിരുവനന്തപുരം സിബിഐ യൂണിറ്റ് ഡിവൈഎസ്പി ശ്രീവാസ്തവയുടെ നേതൃത്വത്തിലായിരുന്നു മൂവരെയും അറസ്റ്റ് ചെയ്തത്.
Stories you may Like
- മാസപ്പടി വിവാദത്തിൽ ഒടുവിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി
- വീണാ വിജയൻ വിവാദത്തിൽ ഗവർണ്ണർ നിർണ്ണായക കൂടിയാലോചനകളിൽ
- ഗുരുവായൂർ ദേവസ്വം ബോർഡിലെ പരിശോധന ശരിവച്ച് ആദായ നികുതി വകുപ്പ്
- കരിമണൽ കർത്തയിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്ക് വെറുതെ കിട്ടിയത് 1.72 കോടി
- നിയമസഭ അതിവേഗം പിരിയും; കർത്തയുടെ 'പടിയിൽ' വിവാദം
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍