Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിബിഐയുടെ ചോദ്യം ചെയ്യൽ പീഡനമായി; കുമാറിന്റെ ആത്മഹത്യയിൽ അന്വേഷണ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി ബന്ധുക്കൾ; കൈക്കൂലിക്കേസിൽ ചീഫ് ഇൻകംടാക്‌സ് കമ്മീഷണർ അനിൽ ഗോയലും പ്രതിയാകും

സിബിഐയുടെ ചോദ്യം ചെയ്യൽ പീഡനമായി; കുമാറിന്റെ ആത്മഹത്യയിൽ അന്വേഷണ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി ബന്ധുക്കൾ; കൈക്കൂലിക്കേസിൽ ചീഫ് ഇൻകംടാക്‌സ് കമ്മീഷണർ അനിൽ ഗോയലും പ്രതിയാകും

തിരുവനന്തപുരം: സിബിഐക്കെതിരെ ആരോപണവുമായി ആത്മഹത്യ ചെയ്ത തിരുവനന്തപുരം സ്വദേശി കുമാറിന്റെ ബന്ധുക്കൾ. സിബിഐ കസ്റ്റഡിയിലെടുത്ത ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥൻ ശരത്തിന്റെ മൊഴിയെ തുടർന്നാണ് പോത്തൻകോട് സ്വദേശിയായ കുമാറിന്റെ ഇടത്തറയിലെ വീട്ടിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിന് എത്തിയ ഉദ്യോഗസ്ഥർ കുമാറിനെ മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ബന്ധുക്കൾ ആരോപിക്കുന്നു. റെയ്ഡിൽ കുമാറിന്റെ വീട്ടിൽ നിന്ന് അനധികൃത സമ്പത്തിന്റെയും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥനുമായുള്ള ബിനാമി ഇടപാടുകളുടേയും നിരവധി രേഖകകൾ കണ്ടെടുത്തിരുന്നു.

അതേസമയം റിയൽ എസ്റ്റേറ്റ് ബിസിനസുകാരാനായ കുമാറുമായി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥനായ ശരത്തിന് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. കൂടാതെ കുമാറിന്റെ വീട്ടിലെ നിത്യസന്ദർശകനായിരുന്നു ശരത്തെന്നും വീട്ടുകാർ പറഞ്ഞു. എന്നാൽ ഇവരുടെ സാമ്പത്തിക ഇടപാടിനെ കുറിച്ചോ മറ്റു ബിനാമി ഇടപാടുകളെ കുറിച്ചോ അറിയില്ലെന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം. ബന്ധുക്കളുടെ പരാതിയെ തുടർന്ന് പോത്തൻകോട് പൊലീസ് അസ്വാഭിക മരണത്തിന് കേസെടുത്തു. തിരുവനന്തപുരം ആദായനികുതി പ്രിൻസിപ്പൽ കമ്മിഷണർ ശൈലേന്ദ്ര മമ്മിടി, ഓഫീസർ ശരത്, ചാർട്ടേഡ് അക്കൗണ്ടന്റായ എം.കെ.കുരുവിള, ജൂവലറി ഉടമ ജോയ് തോമസ്, നിർമ്മാണമേഖലയിൽ പ്രവർത്തിക്കുന്ന മാത്യു അലക്‌സ് എന്നിവരെയാണ് കൈക്കൂലിക്കേസിൽ സിബിഐ. പിടികൂടിയത്. ഇതിന്റെ ഭാഗമായാണ് കുമാറിനെ ചോദ്യം ചെയ്തത്.

അതിനിടെ ചീഫ് ഇൻകംടാക്‌സ് കമ്മീഷണർ അനിൽ ഗോയലിനെതിരെ സിബിഐ അന്വേഷണം തുടങ്ങി. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടാണ് കമ്മീഷണർക്കെതിരെ സിബിഐ അന്വേഷണം നടത്തുന്നത്. അനിൽ ഗോയലിന്റെ മുംബൈയിലേയും ഡൽഹിയിലേയും വീടുകളിൽ സിബിഐ റെയ്ഡ് നടത്തി. 30 കോടി രൂപയുടെ അനധികൃത സമ്പാദ്യത്തിന്റെ രേഖകൾ കണ്ടെത്തിയിട്ടുണ്ട്. കോട്ടയം ഏറ്റുമാനൂർ കൈക്കൂലിക്കേസ് ഉൾപ്പടെ നിരവധി കൈക്കൂലിക്കേസുകളിൽ അനിലിന് പങ്കുള്ളതായി സിബിഐ കണ്ടെത്തിയിട്ടുണ്ട്. 10 ലക്ഷം കൈക്കൂലി: ആദായനികുതി കമ്മിഷണറും ഓഫീസറും അറസ്റ്റിൽ ജുവലറിയുടമയിൽനിന്ന് കോട്ടയത്തുവച്ച് കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ശൈലേന്ദ്ര മമ്മിടി അറസ്റ്റിലായത്. ശരത്തിനെ തിരുവനന്തപുരത്തുനിന്നാണ് അറസ്റ്റുചെയ്തത്.

അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് കൈക്കൂലി ഇടപാടിൽ അനിലിനും പങ്കുള്ളതായി സിബിഐ കണ്ടെത്തിയത്. കുമാറിന്റെ വീട്ടിൽ നിന്നും സിബിഐ കണ്ടെത്തിയ 11 ലക്ഷം രൂപ ഗോയലിന് നൽകുന്നതിന് വേണ്ടി ആദായ നികുതി ഓഫീസർ ശരത് കുമാറിനെ ഏൽപ്പിച്ചതാണെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്. ശരതിന്റെ ബിനാമിയായിരുന്നു കുമാറെന്നാണ് സിബിഐ ഉദ്യോഗസ്ഥർ നൽകുന്ന വിവരം. ഈ സാഹചര്യത്തിൽ ആദായ നികുതി വകുപ്പിലെ അഴിമതിക്കെതിരെ വ്യാപകമായ അന്വേഷണം നടത്താനാണ് സിബിഐ തീരുമാനം. ഇതുമായി ബന്ധപ്പെട്ടുള്ള റെയ്ഡുകൾ ഇന്നും തുടരുമെന്നും സിബിഐ അറിയിച്ചിട്ടുണ്ട്.

ഏറ്റുമാനൂർ പവ്വത്തിൽ ജൂവലറിയുടമയിൽ നിന്ന് പത്ത് ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ഇൻകംടാക്‌സ് പ്രിൻസിപ്പൽ കമ്മീഷണർ ശൈലന്ദ്ര മമ്മടിക്ക് കോടികളുടെ ആസ്തികളുണ്ടെന്ന് സിബിഐ നേരത്തെ കണ്ടെത്തിയിരുന്നു. ആദായനികുതി വകുപ്പിലെ മറ്റൊരു ഓഫീസർ ശരത്തിനെയും ഇടനിലക്കാരൻ അലക്‌സിനെയും തിരുവനന്തപുരം സിബിഐ യൂണിറ്റ് കസ്റ്റഡിയിലെടുത്തു്. മൂന്നു മാസങ്ങൾക്ക് മുമ്പ് മാത്രം ചെന്നൈയിൽ നിന്ന തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റി കിട്ടി വന്ന ശൈലേന്ദ്ര മമ്മടി കുറഞ്ഞ സമയത്തിനുള്ളിൽ കോടികളാണ് സംസ്ഥാനത്ത് നിന്ന് ഉണ്ടാക്കിയത്. ആദായനികുതി വകുപ്പ് പ്രിൻസിപ്പൽ കമ്മീഷണർ തന്നെ കൈക്കൂലി കേസിൽ അകത്തായത് വകുപ്പിന് തന്നെ നാണക്കേടായി.

ആദായനികുതി വകുപ്പിലെ തന്നെ മറ്റൊരു ഉദ്യോഗസ്ഥനായ ശരത്തിനും ഈ ഇടപാടിൽ വ്യക്തമായ പങ്ക് ഉള്ളതായി തെളിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ശരത്തിന്റെ പിടിപി നഗറിൽ വീട്ടിൽ നടത്തിയ റെയ്ഡിൽ പത്ത് വെടിയുണ്ടകളും വിദേശ മദ്യവും കണ്ടെത്തി. വെടിയുണ്ടകൾ സൂക്ഷിക്കാൻ അധികാരമില്ലാത്ത ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നും വെടിയുണ്ടകൾ കണ്ടെത്തിയത് ഗൗരവമായിട്ടാണ് കാണുന്നത്. സിബിഐ നിർദ്ദേശപ്രകാരം അനധികൃതമായി വെടിയുണ്ടകൾ സൂക്ഷിച്ചതിനും വിദേശമദ്യം സൂക്ഷിച്ചതിനും വട്ടിയൂർക്കാവ് പൊലീസ് കേസെടുത്തു. വിലകൂടിയ പത്തിലധികം വിദേശമദ്യങ്ങളാണ് റെയ്ഡിൽ കണ്ടെത്തിയത്. എന്നാൽ ശരത്തിന്റെ വീടിന്റെ സമീപത്തുള്ള മരണപ്പെട്ട റിട്ട. കേണൽ സമ്മാനിച്ചതാണെന്നാണ് സിബിഐക്ക് നൽകിയ വിശദീകരണം. എന്നാൽ സിബിഐ ഇത് മുഖവിലയ്‌ക്കെടുത്തിട്ടില്ല.

ശരത്തിന്റെ വീട്ടിൽ നിന്നും അനധികൃത സ്വത്തുക്കളുടെ രേഖകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്്. ഇതേ തുടർന്ന് നടത്തിയ അന്വേഷണമാണ് കുമാറിലേക്ക് കാര്യങ്ങളെത്തിച്ചത്. പറയ്‌ക്കോട് സ്വദേശിയായ കുമാറിന്റെ വീട്ടിലും സിബിഐ റെയ്ഡ് നടത്തി. നിരവധി രേഖകളും പണവും ഇവിടെ നിന്നും കണ്ടെത്തി. ഇതോടെയാണ് ഇയാൾ സമ്മർദ്ദത്തിലായത്. തുടർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു. ഏതായാലും ഇൻകം ടാക്‌സ് ഉദ്യോഗസ്ഥർക്ക് ബിനാമികൾ ഏറെയുണ്ടെന്ന സൂചനയാണ് അന്വേഷണത്തിൽ സിബിഐയ്ക്ക് ലഭിക്കുന്നത്. കൂടതൽ ചോദ്യം ചെയ്യലുകൾ വരും ദിവസങ്ങളിൽ നടക്കും.

അതിനിടെ ശൈലേന്ദ്ര മമ്മടിയുടെ സ്വത്തുക്കളെ കുറിച്ച് അന്വേഷിക്കാൻ സിബിഐ ചെന്നൈ യൂണിറ്റിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ആദായനികുതി ഇനത്തിൽ ലക്ഷക്കണക്കിന് രൂപയുടെ കുടിശികയുള്ള ഏറ്റുമാനൂർ പൗവ്വത്തിൽ ജൂവലറിക്കെതിരെ ആദായനികുതി വകുപ്പ് പലതവണ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇളവുകൾ അനുവദിക്കാനാവില്ലെന്ന് അറിയിപ്പ് വന്നതോടെയാണ് ഇടനിലക്കാരൻ അലക്‌സുമായി ജൂവലറി ഉടമകൾ ബന്ധപ്പെടുന്നത്. ഇടനിലക്കാരനായ അലക്‌സ് മുഖേനെ കോട്ടയത്തെ ഫ്ളാറ്റിൽ വച്ച് കമ്മീഷണർ ശൈലേന്ദ്ര മമ്മടിക്ക് കൈമാറിയത്.

ഈ ജൂവലറിയുടെ ആദായനികുതി ഇടപാടുകളും കുടിശ്ശികകളും കൈകാര്യം ചെയ്ത ഉദ്യോഗസ്ഥരെയും സിബിഐ ചോദ്യം ചെയ്യുന്നുണ്ട്. തിരുവനന്തപുരം സിബിഐ യൂണിറ്റ് ഡിവൈഎസ്‌പി ശ്രീവാസ്തവയുടെ നേതൃത്വത്തിലായിരുന്നു മൂവരെയും അറസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP