ജിത്തു ജോൺ പെൺകുട്ടിയുടെ തലയിലും കവിളിലും പലതവണ ആഞ്ഞിടിച്ചതും പച്ചത്തെറി വിളിച്ച് ഇടുപ്പിലും മുതുകിലും ഷൂസിട്ട് ചവിട്ടിയതും ക്ലാസിൽ നിന്നും ആൺകുട്ടികളെ എല്ലാം തന്ത്രപൂർവം പുറത്തിറക്കിയ ശേഷം; മുടിയിൽ പിടിച്ച് നിലത്തടിച്ചതും കഴുത്തിൽ പിടിച്ച് ശ്വാസം മുട്ടിച്ചതും കൊല്ലാൻ ഉറച്ച് തന്നെ; കേസ് ഒതുക്കി തീർക്കാനും മൊഴി മുഴുവൻ രേഖപ്പെടുത്താതെ അട്ടിമറിക്കാനും ശ്രമിക്കുന്നത് പൊലീസും; മകൾക്ക് സുരക്ഷയും നീതിയും തേടി മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് മുന്നിൽ അപേക്ഷയുമായി പിതാവും
പ്രകാശ് ചന്ദ്രശേഖർ
ഇടുക്കി: 'ക്ലാസ്സിൽ നിന്നും ആൺകുട്ടികളൈയെല്ലാം തന്ത്രപൂർവ്വം പുറത്തിറക്കി. സുഹൃത്തിന്റെ സഹായത്തോടെ മുറി പുറമേനിന്നും പൂട്ടി. തലയിലും കവിളിലും അഞ്ഞ് പലതവണ അടിച്ചു. പിന്നാലെ പച്ചതെറിവിവിളിയും. മുടിയിൽപ്പിടിച്ച് കറക്കി നിലത്തടിച്ചു. കഴുത്തിൽ ഇരുകൈകൊണ്ടും ഞെക്കിപ്പിടിച്ച് ശ്വാസം മുട്ടിച്ചു. ഇടുപ്പിലും മുതുകിലും വയറിലും ഷൂസിട്ട കാലുകൊണ്ട് ചവിട്ടി. ഒടുവിൽ നിന്നെയിന്ന് കൊല്ലുമെടി എന്ന് ആക്രോശിച്ച് ഭിത്തിയിലേയ്ക്ക് വലിച്ചെറിഞ്ഞു. ജീവൻ രക്ഷപെട്ടത് അദ്ധ്യാപികമാർ എത്തിയതിനാൽ.'മുരിക്കാശ്ശേരി സ്ലീവാ കോളേജിൽ സഹപാഠി ജിത്തുവിൽ നിന്നുമുണ്ടായ ക്രുരമായ അക്രമത്തെക്കുറിച്ച് പരിക്കേറ്റ് ചികത്സയിൽക്കഴിയുന്ന പെൺകുട്ടിയുടെ വെളിപ്പെടുത്തൽ ഇങ്ങിനെ.
ഇക്കാര്യങ്ങൾ ഇന്നലെ ഇടുക്കി എസ് പി യ്ക്കുനൽകിയ പരാതിയിൽ പെൺകുട്ടിയുടെ പിതാവും വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെയാണ് പെൺകുട്ടിയിൽ നിന്നും പൊലീസ് മൊഴിയെടുത്തത്. മർദ്ദനമേറ്റതിന്റെ ആഘാതത്തിൽ നിന്നും മകൾ മുക്തയായിട്ടില്ലന്നും ഇതിനിടെ തന്നെ മൊഴിയെടുക്കുകയും വെളിപ്പെടുത്തിയ പലഭാഗങ്ങളും എഴുതിച്ചേർക്കാതതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ മൊഴി വീണ്ടും രേഖപ്പെടുത്തണമെന്നാണ് പിതാവ് എസ് പിക്ക് നൽകിയ പരാതിയിലെ പ്രധാന ആവശ്യം.
സംഭവത്തിൽ കമ്പിളികണ്ടം സ്വദേശിയായ ജിത്തുജോണിനെതിരെ ഐ പി സി 325 വകുപ്പുപ്രകാരം കേസെടുത്തിട്ടുണ്ടെന്ന് മുരിക്കാശ്ശേരി എസ് ഐ അറിയിച്ചു. മുഖ്യമന്ത്രിയിക്കും പിതാവ് ഇത് സംമ്പന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. മകൾക്ക് പരിക്കേൽക്കുന്നതിന് ഇടയാക്കിയ ആക്രമണത്തെക്കുറിച്ചും പിന്നീട് നടന്ന സംഭവ പരമ്പരകളെക്കുറിച്ചും പെൺകുട്ടിയുടെ പിതാവ് ഉന്നതാധികൃതർക്ക് അയച്ച പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രിക്ക് നൽകിയ പരാതി..
ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി മുമ്പാകെ സമർപ്പിക്കുന്ന പരാതി.
അപേക്ഷകൻ
റോയി ദേവസ്യ
ചേറ്റാനിയിൽ വീട്
മഞ്ഞപ്പാറ, മണിപ്പാറ പി.ഒ
ഇടുക്കി ജില്ല -685602
ഫോൺ- 9605930949
സർ,
ഞാൻ മേൽപ്പടി വിലാസത്തിൽ താമസക്കാരനാണ്. എന്റെ മകൾ 20 വയസുള്ള അലീന റോയി മുരിക്കാശേരി പടമുഖം മാർസ്ലീവാ കോളേജിലെ ബി.സി.എ മൂന്നാം വർഷ വിദ്യാർത്ഥിനിയാണ്. സാമ്പത്തികമായി വളരെയധികം പിന്നോക്കം നിൽക്കുന്ന ഞങ്ങൾ ലോണെടുത്തും കടം വാങ്ങിയുമാണ് പഠിപ്പിക്കുന്നത്.
ക്ലാസിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികളുമായും നല്ല സൗഹ്യദം സൂക്ഷിക്കുകയും നന്നായി പഠിക്കുകയും ചെയ്യുന്ന കുട്ടിയാണ് എന്റെ മകൾ അലീന. അവളുടെ ക്ലാസിൽ പഠിക്കുന്ന ജിത്തു ജോൺ അലീനയോട് ഏതാനും നാളുകൾക്കുമുമ്പ് പ്രണായാഭ്യർത്ഥന നടത്തുകയും ഇഷ്ടത്തിലാവുകയും പ്രസ്തുത വിവരം ഞങ്ങളെ അറിയിക്കുകയും ചെയ്തതാണ്. പഠനശേഷം ഇക്കാര്യം ആലോചിക്കാമെന്ന് ഉപദേശിക്കുകയും ചെയ്തിട്ടുള്ളതാണ്. ചുരുങ്ങിയ കാലത്തിനു ശേഷം ജിത്തുവിന്റെ സ്വഭാവ ദൂഷ്യങ്ങൾ അലീന മനസിലാക്കുകയും തമ്മിൽ സംസാരിച്ച് പിരിയുകയും ചെയ്തു.
എന്നാൽ തന്റെ വൈരാഗ്യം മനസിൽകൊണ്ടുനടന്ന ജിത്തു 18-09-2019 ബുധനാഴ്ച്ച ഉച്ച ഭക്ഷണ സമയത്ത് ക്ലാസിൽ വെച്ച് ആൺകുട്ടികളെയെല്ലാം തന്ത്രപൂർവ്വം ഒഴിവാക്കി തന്റെ ഒരു സുഹ്യത്തിന്റെ സഹായത്തോടെ ക്ലാസ് മുറിയുടെ വാതിൽ പുറത്ത് നിന്ന് അടച്ച് അതിക്രൂരമായി തലയിലും കവിളിലും പലതവണ മാരകമായി അടിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പച്ചത്തെറി വിളിച്ചുകൊണ്ട് ഇടുപ്പിൽ ചവിട്ടുകയും മുടിയിൽ പിടിച്ച് കറക്കി നിലത്തടിക്കുകയും കഴുത്തിൽ ഇരുകൈകൊണ്ടും കുത്തിപ്പിടിച്ച് ശ്വാസം മുട്ടിക്കുകയും ചെയ്തു. അടികൊണ്ട് നിലത്ത് വീണ കുട്ടിയെ ഷൂസിട്ട് മുതുകിലും വയറിലും ചവിട്ടുകയും നിന്നെ ഇന്ന് കൊല്ലുമെടീ.. എന്ന് അലറി വിളിച്ച് ക്ലാസ് റൂമിന്റെ ഭിത്തിയിലേക്ക് വലിച്ചെറിയുകയും ചെയ്തു.
ഇതുകണ്ട് നിലവിളിച്ച് ക്ലാസിലുണ്ടായിരുന്ന ചുരുക്കം വിദ്യാർത്ഥിനികൾ ബഹളം വെയ്ക്കുകയും ആരോ അദ്ധ്യാപകരെ വിവരമറിയിക്കുകയും ചെയ്തു. അദ്ധ്യാപകർ സ്ഥലത്തെത്തി കുറ്റിയിട്ടിരുന്ന വാതിൽ തുറന്ന് എന്റെ മകളെ ആക്രമിച്ചുകൊണ്ടിരുന്ന ജിത്തുവിനെ പിടിച്ചു മാറ്റിയതു കൊണ്ടാണ് ജീവൻ തിരിച്ചുകിട്ടിയത്.
അന്നേ ദിവസം ഉദ്ദേശം ഉച്ചയ്ക്ക് രണ്ട് മണിയോടെ കോളേജിൽ നിന്ന് എന്നെ പ്രിൻസിപ്പൽ ഫോണിൽ വിളിക്കുകയും മകൾക്ക് ഇങ്ങനെ ഒരു അപകടമുണ്ടായി എന്ന് അറിയിക്കുകയും ചെയ്തു. ഞാൻ ഉടനെ തന്നെ കോളേജിൽ എത്തി പ്രിൻസിപ്പാളിനെ കണ്ടു. മകൾക്ക് ഇങ്ങനെയൊരു പ്രശ്നം ഉണ്ടായി പരിക്കേറ്റെന്നും മുരിക്കാശേരി അൽഫോൻസാ ആശുപത്രിയിലേക്ക് അദ്ധ്യാപകരെ കൂട്ടി വിട്ടിട്ടുണ്ടെന്നും അറിയിച്ചു. എന്നെ ഒരു അദ്ധ്യാപകനെയും കൂട്ടി ആശുപത്രിയിലേക്ക് വിട്ടു. ഞാൻ ആശുപത്രിയിൽ ചെന്നപ്പോൾ മകൾ അവിടെയുണ്ടായിരുന്നു. ആശുപത്രി അധിക്യതർ മുരിക്കാശേരി പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും അവിടെനിന്ന് ഒരു പൊലീസുകാരനും വനിതാ പൊലീസുകാരിയും ആശുപത്രിയിൽ വരികയും കുട്ടിയുടെ മൊഴി എടുക്കുകയും സ്റ്റേഷനിലേക്ക് ചെല്ലുവാൻ ആവശ്യപ്പെടുകയും ചെയ്തു.
ഞങ്ങൾ സ്റ്റേഷനിൽ ചെന്നപ്പോൾ ജിത്തു അച്ഛനോടും അമ്മയോടുമൊപ്പം സ്റ്റേഷനിൽ വരികയും സ്റ്റേഷനിലെ ചാർജിൽ ഉണ്ടായിരുന്ന എസ്ഐ ഈ പ്രശ്നം ഇവിടെവെച്ച് തീർത്തേക്കാമെന്ന് പറയുകയും പരാതിയില്ലെന്ന് എഴുതി ഒപ്പിടുവാൻ ആവശ്യപ്പെടുകയും ചെയ്തു. മകൾക്ക് ഗുരുതരമായി പരിക്കേറ്റ വിവരം അറിയാതിരുന്നതിനാലും പൊലീസിന്റെ ഭാഗത്ത് നിന്ന് സമ്മർദ്ദമുണ്ടായിരുന്നതിനാലും ഞാൻ ഒപ്പിട്ടുകൊടുത്തു മകളേയും കൂട്ടി വീട്ടിലേക്ക് പോന്നു. എന്നാൽ വീട്ടിൽ വന്ന് വൈകുന്നേരത്തോടെ മകളുടെ കവിളിലും ചെവിയും കാലിലും നീരുവയ്ക്കുകയും ചെവി കേൾക്കാൻ പറ്റാതെ വരികയും ചെയ്തപ്പോൾ രാത്രിയിൽ ഇടുക്കി മെഡിക്കൽ കോളേജിൽ വരികയും ഡ്യൂട്ടി ഡോക്ടറെ കണ്ട് മരുന്ന് വാങ്ങുകയും ചെയ്തു.
പിറ്റേന്ന് രാവിലെ കടുത്ത ചെവിവേദന മൂലം മെഡിക്കൽ കോളേജിലെ ഇ.എൻ.റ്റി യെ കാണുകയും മരുന്ന് വാങ്ങുകയും ചെയ്തു. എന്നാൽ ചെവിക്ക് വീണ്ടും നീരുവയ്ക്കുകയും ശരീരമാകമാനം കടുത്ത വേദനയും നീരും അനുഭവപ്പെടുകയും ചെയ്തതിനാൽ 20-09-2019 ന് രാവിലെ ഇടുക്കി മെഡിക്കൽ കോളേജിൽ വരികയും കുട്ടിയെ അഡ്മിറ്റ് ചെയ്യുകയും ചെയ്തു. പ്രതിയുടെ ആക്രമണത്തിൽ ചെവിയുടെ ഭാഗത്ത് പൊട്ടലുള്ളതിനാൽ ഓപ്പറേഷൻ വേണ്ടിവരുമെന്നും ശരീരമാകമാനം വേദനയും നീരുമുള്ളതിനാൽ തുടർ വിദഗ്ദ ചികിത്സ ആവശ്യമുണ്ടെന്നുമാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്.
ആശുപ്രതിയിൽ നിന്ന് അറിയിപ്പ് കൊടുത്തതുപ്രകാരം ഇന്ന് മുരിക്കാശേരി പൊലീസ് സ്റ്റേഷനിൽ നിന്ന് കുട്ടിയുടെ മൊഴിയെടുക്കുകയും ചെയ്തു. എന്നാൽ ആഘാതത്തിൽ നിന്ന് പൂർണ്ണമായും മോചിതയാകാതെ, കവിളിലും ചെവിയിലും മാരകമായി പരിക്കേറ്റ് നന്നായി സംസാരിക്കാൻ കഴിയാത്ത കുട്ടിയുടെ മൊഴി പൊലീസ് തിടുക്കത്തിൽ എഴുതി. കുട്ടി നൽകിയ മൊഴി പൂർണ്ണമായി രേഖപ്പെടുത്താതെ കുട്ടിയെക്കൊണ്ട് മൊഴിയിൽ ഒപ്പ് ഇടുവിച്ച് പോവുകയുണ്ടായി.
ഇത് പ്രതി പൊലീസിനെ ഏതെങ്കിലും വിധത്തിൽ സ്വാധീനിച്ചിട്ടുള്ളതിനാലാണെന്ന് ഞാൻ ബലമായി സംശയിക്കുന്നു. കുട്ടി ഇപ്പോഴും ചികിത്സയിലാണ്. ആയതിനാൽ കുട്ടിയുടെ മൊഴി രണ്ടാമത് രേഖപ്പെടുത്താൻ ഒരു സ്വതന്ത്ര അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ച് ഒരു വനിതാ എസ്ഐ യുടെ കൂടെ സാന്നിധ്യത്തിൽ മൊഴി രേഖപ്പെടുത്തി തെളിവെടുപ്പ് നടത്തി കുറ്റക്കാരനെതിരെ കർശന നിയമ നടപടികളെടുക്കുന്നതിന് ഉത്തരവിടണമെന്ന് താഴ്മയായി അപേക്ഷിച്ചുകൊള്ളുന്നു.
എന്ന് വിനയപൂർവ്വം
റോയി ദേവസ്യ
സഥലം - മഞ്ഞപ്പാറ
തീയതി - 21-09-2019
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്