എടാ നാണം കെട്ടവനേ... നാണവും മാനവും ഉളപ്പുമില്ലാത്തവനേ..... നീ പോവില്ല അല്ലേ...; പണത്തിന്റെ അഹങ്കാരം പുറം ലോകത്ത് എത്തിക്കാൻ മുറിയിലെ അക്രമം വീഡിയോയിൽ പകർത്തിയപ്പോൾ തല്ലി ചതച്ചത് ബെൽറ്റു കൊണ്ട് അതിക്രൂരമായി; കൈയിൽ കിട്ടിയത് എടുത്ത് എറിയുകയും ചെയ്തു; ഫെയ്സ് ബുക്കിൽ ആത്മഹത്യാ ഭീഷണി മുഴക്കിയ ഇടയാർ ഹരിയെ കൊന്ന് കെട്ടിത്തൂക്കിയതോ? ആത്മഹത്യയെങ്കിൽ ഭാര്യയ്ക്കെതിരെ പ്രേരണാക്കുറ്റം ചുമത്തണമെന്നും ആവശ്യം; ഓട്ടോ ഡ്രൈവറുടെ ഭാര്യ വീട്ടിലെ മരണത്തിൽ ദുരൂഹത
എം മനോജ് കുമാർ
തിരുവനന്തപുരം: ഇടയാർ ഹരിയുടെ മരണം വിവാദമാകുന്നു. ഭാര്യ വീട്ടിൽ ഇന്നലെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട ഹരിയുടെ മരണത്തിൽ സംശയമുണ്ടെന്നാണ് ഹരിയുടെ കുടുംബം പ്രതികരിക്കുന്നത്. ഭാര്യവീട്ടുകാരുടെ പീഡനങ്ങളിൽ തനിക്ക് മനം മടുത്തിരിക്കുന്നു. അതിനാൽ താൻ ആത്മഹത്യ ചെയ്യും എന്ന ഹരിയുടെ ഫെയ്സ് ബുക്ക് വീഡിയോ ആണ് ബന്ധുക്കൾ ഉയർത്തിക്കാട്ടുന്നത്. മരണം സംശയാസ്പദമെന്നാണ് ഹരിയുടെ കുടുംബം പറയുന്നത്. ഹരിയുടെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ ഉടൻ മരണത്തിലെ ദുരൂഹത നീക്കാനുള്ള നിയമപോരാട്ടത്തിനു ബന്ധുക്കൾ തുടക്കമിടും. മരണവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുമെന്നും ബന്ധുക്കൾ മറുനാടൻ മലയാളിയോട് പ്രതികരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റുമോർട്ടത്തിന് ശേഷം ഹരിയുടെ മൃതദേഹം ഇന്നലെ വൈകീട്ടോടെ ഇടയാറിലെ വീട്ടുവളപ്പിൽ സംസ്ക്കരിച്ചു.
മരിക്കുന്നതിന് മുമ്പ് ഭാര്യ മർദ്ദിക്കുന്ന വീഡിയോ ഹരി പോസ്റ്റ് ചെയ്തിരുന്നു. വീട്ടിൽ നടക്കുന്ന അക്രമങ്ങൾ പൊതു സമൂഹത്തിൽ ചർച്ചയാക്കുകയായിരുന്നു ലക്ഷ്യം. ഈ വീഡിയോ ഉയർത്തിയാണ് ബന്ധുക്കളുടെ സംശയങ്ങൾ. ഭാര്യ വീട്ടിലെത്തിയ ഹരി എങ്ങനെ ആരു മറിയാതെ തൂങ്ങി മരിച്ചുവെന്ന സംശയമാണ് അവർ ഉയർത്തുന്നത്. പോസ്റ്റ് ചെയ്ത വീഡിയോയിൽ ബെൽറ്റ് കൊണ്ട് ഭാര്യ അതിക്രൂരമായാണ് ഹരിയെ അടിക്കുന്നത്. പണം ഒട്ടുമില്ല. അഹങ്കാര ഇല്ലാത്ത എന്നൊക്കെ പറഞ്ഞ് അച്ഛനുണ്ടാക്കിയ കള്ളപ്പണത്തിന്റെ അഹങ്കാരമാണെന്നും പറഞ്ഞ് ഹരി ഭാര്യയെ പ്രകോപിപ്പിക്കുന്നുണ്ട്. എന്റെ അച്ഛൻ കള്ളപ്പണം ഉണ്ടാക്കുന്നത് കണ്ടോ..... എടാ നാണം കെട്ടവനേ... നാണവും മാനവും ഉളപ്പുമില്ലാത്തവനേ..... നീ പോവില്ല അല്ലേ... എന്ന് പറഞ്ഞാണ് ക്രൂരമായ മർദ്ദനം. കൈയിൽ കിട്ടിയത് എടുത്ത് എറിഞ്ഞു പ്രതികാരം തീർക്കുകയും ചെയ്യുന്നു. നി മൊബൈലിൽ പിടിക്കുമോ... എന്റെ കൺ മുന്നിൽ നിന്ന് പോ... ഒന്നുകിൽ എന്നെ കൊല്ല്.. അല്ലെങ്കിൽ ഞാൻ ശരിയാക്കും എന്നൊക്കെ ആക്രോശിക്കുകയാണ് ഭാര്യ. ഈ വീഡിയോ ഫെയ്സ് ബുക്കിൽ ഹരി ഇട്ടതും തനിക്ക് സംഭവിക്കാൻ പോകുന്ന അത്യാഹിതം പുറം ലോകത്തെ അറിയിക്കാനാണെന്ന സംശയമാണ് ഹരിയുടെ കുടുംബം പറയുന്നത്.
മരണം വന്ന് എന്റെ കണ്ണിൽ ചുംബിക്കൂമ്പോഴും അവസാന കാഴ്ചയിലെ സ്വപനത്തിനു നിന്റെ മുഖമായിരിക്കണം. എന്ന് അവസാന ഫെയ്സ് ബുക്ക് പോസ്റ്റ് നടത്തുകയും അതിനു തൊട്ടുമുൻപ് ഫെയ്സ് ബുക്ക് പോസ്റ്റിൽ ആത്മഹത്യാ തീരുമാനം പ്രഖ്യാപിക്കുകയും ചെയ്ത ശേഷമാണ് ഓട്ടോ ഡ്രൈവർ ആയ ഇടയാർ ഹരി അമ്പലത്തറ മുട്ടാറിലുള്ള ഭാര്യവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയ്ക്കും ഭാര്യാസഹോദരിക്കും ഭാര്യാപിതാവിനും എതിരെ ആരോപണങ്ങൾ മുഴക്കി, മരണത്തിന്റെ ഉത്തരവാദിത്തം പൂർണമായും ഇവരുടെ ചുമലിൽ ചാരിയാണ് ഹരി ആത്മഹത്യാ തീരുമാനം ഫെയ്സ് ബുക്കിൽ വീഡിയോയായി പോസ്റ്റ് ചെയ്തത്. ഭാര്യാ കുടുംബത്തിന്റെ പീഡനങ്ങളിൽ മനം മടുത്താണ് ആത്മഹത്യ തീരുമാനം പ്രഖ്യാപിക്കുന്നത് എന്നാണ് ഹരി വീഡിയോയിൽ പറയുന്നത്.
മരണത്തിനു രണ്ടു നാൾ മുൻപാണ് ഹരി ഫെയ്സ് ബുക്കിൽ ആത്മഹത്യാ തീരുമാനം പ്രഖ്യാപിക്കുന്നത്. പക്ഷെ ഈ വീഡിയോ തങ്ങളുടെ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നാണ് ഹരിയുടെ കുടുംബം പറയുന്നത്. ഈ വീഡിയോ ശ്രദ്ധയിൽപ്പെട്ടിരുന്നെങ്കിൽ പ്രത്യേക കരുതൽ തങ്ങൾ എടുത്തേനെയെന്നും കുടുംബം പറയുന്നു. ചാലയിൽ ചുമട്ടു തൊഴിലാളിയായ ഇടയാർ ഹരിശ്രീയിൽ വിജയന്റെയും വസന്തയുടെയും രണ്ടു മക്കളിൽ മൂത്ത മകനാണ് ഹരി. ഇളയ മകനായ ഹരീഷും ഓട്ടോ ഡ്രൈവർ ആണ്. കുടുംബത്തിനു ആശ്രയമായിരുന്ന മൂത്ത മകനു വന്ന ദുരന്തത്തിന്റെ ഞെട്ടലിലാണ് ഹരിയുടെ കുടുംബം.
ഒന്നര വർഷം മുൻപാണ് വിവാഹമോചിതയായ യുവതിയുമായി ഹരി പ്രേമത്തിലാകുന്നത്. മുൻപുള്ള വിവാഹത്തിൽ യുവതിക്ക് ഒരു കുട്ടികൂടിയുണ്ട്. ഇതെല്ലാം അറിഞ്ഞു തന്നെയാണ് അമ്പലത്തറ മുട്ടാറിലുള്ള യുവതിയുമായി ഹരി അടുക്കുന്നത്. യുവതിയെ തന്നെ വിവാഹം കഴിക്കണമെന്ന നിർബന്ധത്തെ തുടർന്ന് ഹരിയുടെ വീട്ടുകാർ വഴങ്ങുകയായിരുന്നു. പക്ഷെ ബന്ധത്തിൽ താളപ്പിഴകൾ പതിവായിരുന്നു. ഇത് പലപ്പോഴും വഴക്കുകളിലേക്ക് നീങ്ങുകയും ചെയ്തു. യുവതിയുടെ അനുജത്തിയും വിവാഹമോചിതയാണ്. ഇവരുടെ അടുപ്പങ്ങളും ഹരിക്ക് തലവേദനയായി. അതോടൊപ്പം ആദ്യ ഭർത്താവുമായി യുവതി ബന്ധം പുലർത്തുന്നതും ഹരിയുടെ കണ്ണിൽപ്പെട്ടു. ഈ വിവരങ്ങൾ എല്ലാം ഹരി സുഹൃത്തുക്കളുമായി പങ്കു വെച്ചിരുന്നു. ഒട്ടനവധി പ്രശനങ്ങളിലേക്കാണ് വിവാഹം വഴി ഹരി എടുത്തുചാടിയതെന്നു ബന്ധുക്കളും മനസിലാക്കി. ആർക്കും പരിഹരിക്കാൻ കഴിയാത്ത പ്രശനങ്ങൾ ആയിരുന്നു സ്വന്തം ജീവിതത്തിൽ ഹരി നേരിട്ടത്.
ഭാര്യയുടെ മറ്റു അടുപ്പങ്ങളോ ഭാര്യാ സഹോദരിയുടെ അടുപ്പങ്ങളോ ഒന്നും ഹരിക്ക് തടയാൻ കഴിയില്ല. ഒന്നും രണ്ടും പറഞ്ഞുള്ള ഹരിയുടെ ചോദ്യം ചെയ്യൽ ഭാര്യയ്ക്കും പിടിച്ചില്ല. മുൻ ഭർത്താവ് ഒരു കാര്യത്തിലും തന്നെ ചോദ്യം ചെയ്യാറില്ല എന്ന് ചൂണ്ടിക്കാട്ടി പ്രതിരോധിച്ചതും ഹരിയെ നിസ്സഹായനാക്കി. പ്രശ്നങ്ങൾ തുടരുമ്പോഴും തന്റെ കുടുംബ ജീവിതം ഇന്നല്ലെങ്കിൽ നാളെ നന്നാകും എന്ന പ്രതീക്ഷയിലായിരുന്നു ഹരി. എന്നിട്ടും കാര്യങ്ങൾ ശരിയാകാതെ മുന്നോട്ടു പോയപ്പോൾ ഹരിയുടെ നിരാശ കൂടുകയും ചെയ്തു. ഹരി നേരിട്ട് തിരഞ്ഞെടുത്ത ബന്ധമായതിനാൽ ഹരിയുടെ വീട്ടുകാർക്കും ഇടപെടാൻ പരിമിതിയുണ്ടായിരുന്നു. ഇത് ഹരിയും മനസിലാക്കിയിരുന്നു. പക്ഷെ ഭാര്യ വീട്ടിലെ കാര്യങ്ങൾ ഹരിയുടെ പിടിയിലും അപ്പുറത്താണെന്നു പിന്നീട് ഹരിക്കും ബോധ്യമാവുകയായിരുന്നു. ഈ ബോധ്യം തന്നെയാണ് ഹരിയെ ആത്മഹത്യാ സൂചനാ വീഡിയോ ഇടാൻ കാരണം.
മരിക്കുന്നതിന് തലേന്ന് അതായത് മിനിയാന്ന് രാത്രി പത്തുമണിക്കാണ് ഇടയാറുള്ള സ്വന്തം വീട്ടിൽ നിന്ന് ഹരി ഇറങ്ങുന്നത്. അത് എങ്ങോട്ടു എന്ന കാര്യത്തിൽ ഹരിയുടെ വീട്ടുകാർക്ക് അറിയാമായിരുന്നില്ല. പത്ത് മണിക്ക് ശേഷം ഇറങ്ങിയ ഹരിയെ പിന്നീട് വീട്ടുകാർ ജീവനോടെ കണ്ടില്ല. ഇന്നലെ രാവിലെ ആറുമണിയോടെ ഹരിയുടെ മരണവാർത്ത എത്തുകയും ചെയ്തു. മിനിയാന്ന് രാത്രി തന്നെ ഭാര്യ വീട്ടിൽ പോയോ അതോ ഇന്നലെ രാവിലെയാണോ എത്തിയത് എന്നൊന്നും വീട്ടുകാർക്ക് അറിയില്ല. പക്ഷെ മരണവിവരം അറിഞ്ഞപ്പോൾ ഇടയാറുകാർ ഹരിയുടെ അമ്പലത്തറ മുട്ടാറിലുള്ള ഭാര്യവീട്ടിലേക്ക് പ്രവഹിക്കുക തന്നെ ചെയ്തു. പിന്നീടുള്ള കാര്യങ്ങൾ എല്ലാം നാട്ടുകാരും ബന്ധുക്കളും ആലോചിച്ചാണ് കൈക്കൊണ്ടത്.
ഹരിയുടെത് ആത്മഹത്യയാണെങ്കിൽ പ്രേരണാക്കുറ്റം ചുമത്തി ഭാര്യവീട്ടുകാരെ അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ടു ഹരിയുടെ ബന്ധുക്കളും നാട്ടുകാരും ഇൻക്വിസ്റ്റ് നടപടികൾ തടഞ്ഞിരുന്നു. പക്ഷെ പോസ്റ്റുമോർട്ടത്തിനുശേഷം അന്വേഷണം ആരംഭിക്കാമെന്നുള്ള പൊലീസ് തീരുമാനത്തെ തുടർന്ന് ആവശ്യത്തിൽ നിന്ന് ബന്ധുക്കൾ പിൻവലിയുകയായിരുന്നു. അതേസമയം ഹരിയുടെ മരണത്തിൽ അസ്വാഭാവിക മരണത്തിനു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നു കേസ് അന്വേഷിക്കുന്ന ഫോർട്ട് സിഐ അജിത് മറുനാടൻ മലയാളിയോട് പ്രതികരിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം അന്വേഷണം വ്യാപിപ്പിക്കും. ഹരിയുടെ ബന്ധുക്കൾ പരാതി നൽകിയില്ലെന്നും സിഐ പറഞ്ഞു.
Stories you may Like
- മുതിർന്ന ആർഎസ്എസ് നേതാവ് ആർ ഹരി അന്തരിച്ചു
- പോക്സോ കേസിൽ പ്രതിയായ അദ്ധ്യാപകനെ കോടതി കുറ്റവിമുക്തനാക്കി
- പാർക്കിങ് സ്ഥലത്ത് കിടന്നുറങ്ങി; കാർ ഇടിച്ച് മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം
- മനുവിന് ഒക്കത്തിരുത്തി ലാളിക്കാൻ മീനുക്കുട്ടി ഇനിയില്ല
- കൊല്ലപ്പെട്ട കോളജ് വിദ്യാർത്ഥിനിയും യുവാവും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ്
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്