പാവപ്പെട്ട പ്രവാസികളുടെ വളയും മാലയും വാച്ചും മോഷ്ടിക്കുന്നത് കസ്റ്റംസുകാർ തന്നെ; കരിപ്പൂരിൽ കസ്റ്റംസ് ഉദ്യോഗസ്ഥൻ പിടിയിലായതോടെ തെളിയുന്നത് അനേകം മോഷണങ്ങൾ; കസ്റ്റംസ് കൗണ്ടറിലെ മോഷണം തടയാൻ സിബിഐ എത്തുമോ?
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരന്റെ മാല മോഷ്ടിച്ച കസ്റ്റംസ് ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തത് നിർണ്ണായകമായി. ഹവിദാർ അബ്ദുൽ കരീമാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. അബ്ദൽ കരിമിനെ ചോദ്യം ചെയ്തതിൽ നിന്ന് തട്ടിപ്പുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ കിട്ടിയിട്ടുണ്ട്. മെയ് 19നാണ് സംഭവം നടന്നത്. ഗൾഫിൽ നിന്നെത്തിയ യാത്രക്കാരന്റെ ബാഗുകൾ പരിശോധിക്കവെയായിരുന്നു കസ്റ്റംസ് ഉദ്യോഗസ്ഥന്റെ അടിച്ചുമാറ്റൽ. പരിശോധനയുടെ ഭാഗമായി കസ്റ്റംസ് ഉദ്യോഗസ്ഥരുടെ മേശപ്പുറത്ത് വച്ചിരുന്ന മൂന്ന് പവനിലേറെ വരുന്ന സ്വർണമാല കരീം പോക്കറ്റിലിടുകയായിരുന്നു.
കോഴിക്കോട് വിമാനത്താവളത്തിലെ കസ്റ്റംസ് ഹവിൽദാറും ആലുവ സ്വദേശിയുമായ അബ്ദുൾകരീം (51) ആണ് വെള്ളിയാഴ്ച വിമാനത്താവളത്തിൽ പിടിയിലായത്. കോഴിക്കോട് ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ അബ്ദുൾകരീമിനെ റിമാൻഡ്ചെയ്തു. അബ്ദുൾകരീമിനെ അന്വഷണവിധേയമായി സസ്പെൻഡ്ചെയ്യാൻ വിമാനത്താവള കസ്റ്റംസ് വിഭാഗം കസ്റ്റംസ് കമ്മിഷണർക്ക് ശുപാർശനൽകി. അവധിയിലുള്ള കമ്മിഷണർ തിരിച്ചെത്തുന്ന മുറയ്ക്ക് ഇയാൾക്കെതിരേ വകുപ്പുതല നടപടിയെടുക്കുമെന്ന് കസ്റ്റംസ് വിഭാഗം അറിയിച്ചു.
വിമാനത്താവള കസ്റ്റംസ് വിഭാഗത്തെക്കുറിച്ച് നേരത്തേതന്നെ നിരവധി ആരോപണങ്ങൾ നിലവിലുണ്ട്. പ്രവാസികളുടെ ഈ പരാതികൾ ശരിവയ്ക്കുന്നതാണ് അറസ്റ്റ്. അതിനിടെ കരിപ്പൂരിലെ തട്ടിപ്പുകളിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവും ശക്തമായി. ദുബായിൽ നിന്നും എത്തിയ യാത്രക്കാരന്റെ 25 ഗ്രാമിന്റെ മാലയാണ് കസ്റ്റംസ് ഉദ്യോഗസ്ഥൻ മോഷ്ടിച്ചത്. കോഴിക്കോട് കക്കട്ടിൽ സ്വദേശി കുഞ്ഞിരാമൻ മാല നഷ്ടപ്പെട്ടൂവെന്ന് പരാതിപ്പെട്ട് പലവട്ടം കസ്റ്റംസ് ഉദ്യോഗസ്ഥരെ സമീപിച്ചിരുന്നു. മോഷണം കണ്ടെത്താനാവാത്തതിനെ തുടർന്നാണ് ലോക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചത്. സി.സി.ടി.വി പരിശോധയിൽ മാല കൈക്കലാക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു.
കസ്റ്റംസ്ഹാളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. മെയ് 19-നാണ് കേസിനാസ്?പദമായ സംഭവം നടന്നത്. ദുബായിൽ നിന്നെത്തിയ കോഴിക്കോട് കക്കട്ട് സ്വദേശി കുഞ്ഞിരാമൻ കഴുത്തിൽ ധരിച്ചിരുന്ന 25 ഗ്രാം തൂക്കംവരുന്ന മാലയാണ് കാണാതായത്. സ്വർണം കണ്ടെത്താൻ സഹായിക്കുന്ന ഡോർഫ്രെയിം മെറ്റൽ ഡിറ്റക്ടർ യന്ത്രത്തിലൂടെ ശരീരപരിശോധനയ്ക്ക് വിധേയനാകുന്നതിനു മുൻപ് കൈവശമുള്ളതും ഡിക്ളറേഷൻ രേഖയിലുള്ളതുമായ സ്വർണാഭരണങ്ങൾ ഊരി പ്രത്യേക ട്രേയിൽ ഏൽപ്പിക്കണമെന്നാണ് കസ്റ്റംസ് നിയമം. ഇപ്രകാരം പരിശോധനയ്ക്ക് വിധേയനാകാനായി ഊരിമാറ്റി ട്രേയിൽ നിക്ഷേപിച്ചതായിരുന്നു സ്വർണമാല. പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ട്രേയിൽനിന്ന് മാല നഷ്ടപ്പെട്ടിരുന്നു.
ഭാര്യ എടുത്തിരിക്കുമെന്നുകരുതി വീട്ടിലെത്തിയ കുഞ്ഞിരാമൻ പിന്നീടാണ് മാല നഷ്ടമായതായി അറിയുന്നത്. അടുത്തദിവസം വിമാനത്താവളത്തിലെത്തിയ കുഞ്ഞിരാമൻ ഇക്കാര്യം കസ്റ്റംസ് അധികൃതരുമായി സംസാരിച്ചെങ്കിലും അവർ കൈമലർത്തി. യാത്രക്കാരനെ ചില ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതായും പറയുന്നു. ഇതേത്തുടർന്ന് കുഞ്ഞിരാമൻ കരിപ്പൂർ പൊലീസിൽ പരാതിനൽകി. പൊലീസ് എയർപോർട്ട് അഥോറിറ്റി അധികൃതരുമായി ബന്ധപ്പെട്ട് സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചു. അബ്ദുൾകരീം മാലയുമായി പോകുന്നത് സി.സി.ടി.വി. ദൃശ്യങ്ങളിൽ വ്യക്തമായതിനെത്തുടർന്നാണ് അറസ്റ്റ്.
കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വില കൂടിയ വസ്തുക്കൾ കസ്റ്റംസ് പരിശോധനക്കിടെ നഷ്ടമാകുന്നൂവെന്ന പരാതി നേരത്തെ ഉയർന്നിരുന്നു. സി.സി.ടി.വി പ്രവർത്തന രഹിതമാണന്ന പേരിലാണ് അന്നൊക്കെ കുറ്റക്കാരിൽ ചിലർ രക്ഷപ്പെട്ടത്. നിരവധിപേർക്കാണ് കസ്റ്റംസ്ഹാളിൽ സ്വർണവും മറ്റു വിലപിടിച്ച വസ്തുക്കളും നഷ്ടമായത്. കഴിഞ്ഞമാസം ഇപ്പോൾ നടന്നതിനു സമാനമായി പെരിന്തൽമണ്ണ സ്വദേശിനിയുടെ ഒൻപതുഗ്രാം മാല നഷ്ടപ്പെട്ടിരുന്നു. ഇതിനു തൊട്ടുമുൻപാണ് കോഴിക്കോട് സ്വദേശിയുടെ ഒന്നരലക്ഷം രൂപയോളം വിലവരുന്ന വാച്ച് നഷ്ടമായത്. കൊടുവള്ളി സ്വദേശിയുടെ വിലപിടിച്ച വാച്ച് നഷ്ടമായെങ്കിലും പിന്നീട് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. അബ്ദുൽ കരീം പിടിയിലായതോടെ കസ്റ്റംസ്ഹാളിലെ മോഷണത്തെക്കുറിച്ച് നിർണായകവിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്. കൂടുതൽപേർക്ക് ഇതിൽ പങ്കുള്ളതായും പൊലീസ് സംശയിക്കുന്നു.
ഇതെല്ലാം മോഷ്ടിക്കുന്നത് കസ്റ്റംസുകാരാണെന്ന വാദം സജീവമായിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് ഇപ്പോഴത്തെ അറസ്റ്റ്. കേന്ദ്ര ജീവനക്കാർ ആയതു കൊണ്ട് തന്നെ പൊലീസിന് കാര്യമായ ഇടപെടൽ നടത്താൻ കഴിയില്ല. ഈ സാഹചര്യത്തിലാണ് സിബിഐയെ കൊണ്ട് കരിപ്പൂരിലെ മോഷണം അന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുന്നത്. സിസിടിവി ഓഫാകുന്നത് ഉൾപ്പെടെയുള്ളവയിൽ ഉന്നത ഇടപെടലുണ്ടെന്നാണ് ആരോപണം. കള്ളക്കടത്തും സജീവാണ്. ഇതെല്ലാം ഉദ്യോഗസ്ഥ ഒത്താശയുടെ ഫലമാണെന്നാണ് വിലയിരുത്തൽ. ഇതിനിടെയാണ് കള്ളൻ കപ്പലിൽ തന്നെന്ന സൂചനയുമായി കരിം അറസ്റ്റിലായത്.
കഴിഞ്ഞ രണ്ടുവർഷം മുൻപുവരെ ഒരു സാമ്പത്തികവർഷത്തിൽ 200 കിലോയിലധികം കള്ളക്കടത്ത് സ്വർണമാണ് കോഴിക്കോട് വിമാനത്താവളത്തിൽ പിടികൂടിയിരുന്നത്. എന്നാൽ ഇക്കഴിഞ്ഞ സാമ്പത്തികവർഷത്തിൽ ഇത് 50 കിലോയ്ക്ക് താഴെയായി കുറഞ്ഞു. പലപ്പോഴും കസ്റ്റംസ് പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങിയ യാത്രക്കാരിൽനിന്നും ഡി.ആർ.ഐ, കസ്റ്റംസ് പ്രിവന്റീവ് തുടങ്ങിയ മറ്റു ഏജൻസികൾ കിലോക്കണക്കിന് സ്വർണം പിടിച്ചെടുത്തു. എന്നാൽ ഇത്തരത്തിലുള്ള പ്രബലമായ ഒരു കേസുപോലും കണ്ടെത്താൻ വിമാനത്താവള കസ്റ്റംസ് വിഭാഗത്തിനായതുമില്ല.
ഇതിനൊപ്പം മോഷണവും സജീവമായി. പല ബാഗേജുകളും പൊളിച്ചുനോക്കിയ നിലയിലാണ് യാത്രക്കാർക്കു ലഭിച്ചത്. ഇതിൽനിന്ന് പലസാധനങ്ങളും നഷ്ടപ്പെടുകയും ചെയ്തിരുന്നു. മടങ്ങിപ്പോകുമ്പോഴുള്ള പീഡനം ഭയന്ന് ആരും പരാതിയും നൽകില്ല. പരിശോധന നടക്കുന്ന പ്രദേശങ്ങളിലും ഗ്രീൻചാനൽ മേഖലകളിലും കഴിഞ്ഞവർഷം സി.സി.ടി.വി. സ്ഥാപിച്ചത്. എന്നാൽ പലപ്പോഴും ഇതിൽനിന്ന് കൃത്യമായ ചിത്രങ്ങൾ ലഭിച്ചിരുന്നില്ല.
Stories you may Like
- കസ്റ്റംസ് ഉദ്യോഗസ്ഥനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത് വിവാദമാകുന്നു
- ആക്രമണം തുടന്നാൽ ബെയ്റൂട്ടും ഗസ്സയാവും; പശ്ചിമേഷ്യയിൽ യുദ്ധം രണ്ടുമാസം പിന്നിടുമ്പോൾ!
- രണ്ട് കസ്റ്റംസ് ഇൻസ്പെക്ടർമാർ കസ്റ്റഡിയിൽ
- നയതന്ത്ര ബാഗേജ് സ്വർണക്കള്ളക്കടത്തിൽ എല്ലാം ശിവശങ്കർ അറിഞ്ഞ്; ; കസ്റ്റംസ്
- രക്തംചിന്തി ഇന്ത്യൻ സൈന്യം കാശ്മീരിൽ സമാധാനം കൊണ്ടുവരുമ്പോൾ!
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍