ഒരുനേരത്തെ ആഹാരത്തിന് വകയില്ലാതെ അറവ് മാലിന്യം കഴിച്ച് വിശപ്പടക്കുന്നു; താമസസ്ഥലം ഒഴിയണമെന്ന സർക്കാർ ഉത്തരവ് വന്നതോടെ പോകാനിടമില്ലാതെ കൊല്ലത്ത് ഷാജിയും അഞ്ചുമക്കളും; സത്യമറിയാൻ എൻജിഒ ക്വാർട്ടേഴ്സിലെ താമസക്കാരനായ ഷാജിയെ തേടി മറുനാടൻ എത്തിയപ്പോൾ കണ്ടെത്തിയത് ഇങ്ങനെ

എബിൻ വിൻസന്റ്
കൊല്ലം: അറവുമാലിന്യം കഴിച്ചു വിശടപ്പടക്കേണ്ട അവസ്ഥയിലായ കുടുംബത്തിന്റെ അവസ്ഥ ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നിലെ സത്യാവസ്ഥ പുറത്ത് വരുമ്പോൾ നടപടിയെടുക്കാൻ ഒരുങ്ങി കൊല്ലം ജില്ലാ ശിശുക്ഷേമ സമിതി.രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തയെ കുറിച്ച് നടത്തിയ അന്വേഷണത്തിൽ വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് അറിയാൻ കഴിയുന്നത്. കൊല്ലം സിവിൽ സ്റ്റേഷന് സമീപമുള്ള എൻ.ജി.ഒ ക്വാർട്ടേഴ്സിലെ താമസക്കാരനായ കെ.വി ഷാജിയും അഞ്ച് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ദയനീയ ജീവിതാവസ്ഥയാണ് ഓൺലൈൻ മാധ്യമം പുറത്ത് വിട്ടത്.
മണ്ണ് സംരക്ഷണ വകുപ്പിലെ ഡ്രൈവറായിരുന്ന ഷാജിയെ 2017 ൽ സർവ്വീസിൽ നിന്ന് പുറത്താക്കിയിരുന്നു. തുടർന്ന് ജീവനക്കാർക്ക് അനുവദിച്ച ക്വാർട്ടേഴ്സിൽ തന്നെയായിരുന്നു താമസം. 10 ദിവസങ്ങൾക്കുള്ളിൽ താമസ സ്ഥലം ഒഴിയണം എന്ന ഉത്തരവ് വന്നതോടെയാണ് ആത്മഹത്യയല്ലാതെ മറ്റ് മാർഗങ്ങളില്ല എന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. ഭക്ഷണം കഴിക്കാൻ നിവൃത്തിയില്ലാത്തതിനാൽ അറവ് മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളുമാണ് ആഹാരമാക്കുന്നത് ഇന്ന തലക്കെട്ടോടെ വാർത്ത വന്നതോടെ, സാമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സഹായങ്ങൾ എത്തി തുടങ്ങി. നിരവധി ആളുകൾ സഹായ വാഗ്ദാനവുമായി വീട്ടിലും എത്തി.
സംഭവത്തിന്റെ യാഥാർഥ്യമറിയാൻ സ്ഥലത്ത് എത്തിയപ്പോൾ അറിയാൻ കഴിഞ്ഞത് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ്. എൻ.ജി.ഒ ക്വാർട്ടേഴ്്സ് നിൽക്കുന്ന സ്ഥലം റവന്യു വകുപ്പ് കോടതി സമുച്ചയ നിർമ്മാണത്തിന് കൈമാറിയതിനാൽ 36 ക്വാർട്ടേഴ്സുകളിലെ താമസക്കാരും ഒഴിയണം എന്ന് പറഞ്ഞുള്ള കളക്ടറുടെ നോട്ടീസ് ലഭിച്ചിട്ടുണ്ട്. ആകെയുള്ള 41 ക്വാർട്ടേഴ്സുകളിൽ 4 എണ്ണം ഒഴിഞ്ഞു കിടക്കുകയാണ്. താമസം ഒഴിയാൻ നൽകിയ നോട്ടീസിൽ അനധികൃത താമസം എന്ന് രേഖപ്പെടുത്തിയത് ഷാജിയെ മാത്രമാണ്. 36 കുടുംബങ്ങൾക്കും നൽകിയ നോട്ടീസിൽ 10 ദിവസത്തിനകം ഒഴിഞ്ഞു പോകണമെന്നാണ് പറഞ്ഞിരിക്കുന്നത്. മിക്ക കുടുംബങ്ങളും പോകാൻ മറ്റൊരിടം ഇല്ലാത്തവരാണ്. വികലാംഗരും രോഗികളുമായ നിരവധി പേർ പോകാനിടമില്ലാതെ ക്വാർട്ടേഴ്സുകളിൽ ഉണ്ട്. ഒരു നേരത്തെ ആഹാരത്തിന് വകയില്ല എന്ന് പറയുന്ന ഷാജി രണ്ട മാസം മുൻപാണ് ആലുവ സ്വദേശിയിൽ നിന്ന് കാർ വാങ്ങിയത്.
കുട്ടികൾക്ക് ഭക്ഷണം ലഭിക്കുന്നില്ല എന്ന ആരോപണം വന്നതിനാൽ ശിശുസംരക്ഷണ വകുപ്പ് വീട്ടിലെത്തി അന്വേഷണം നടത്തിയിരുന്നു. കുട്ടികളുടെ സംരക്ഷണം ശിശുക്ഷേമ സമിതി ഏറ്റെടുക്കാൻ തയ്യാറാണെന്നും അറിയിച്ചു. വാർത്തയിൽ കുട്ടികളെ ഉപയോഗിച്ച ഓൺലൈൻ മാധ്യമത്തിനെതിരെ ശിശു സംരക്ഷണ നിയമനുസരിച്ച് നടപടി സ്വീകരിക്കുന്നതിനെ കുറിച്ച് ആലോചിച്ച് വരുകയാണെന്നും ജില്ലാ കളക്ടറുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും കൊല്ലം ജില്ലാ ശിശു സംരക്ഷണ സമിതി ഓഫീസർ പ്രസന്ന കുമാരി മറുനാടനോട് പറഞ്ഞു. കുട്ടികളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരുകയാണ്.
ചേർത്തല പാണാവള്ളി സ്വദേശിയായ ഷാജി 20 വർഷം മുൻപാണ് മണ്ണ് സംരക്ഷണ വകുപ്പിൽ ജോലിക്ക് കയറിയത്. 2011 ൽ കൊല്ലത്തെ എൻ.ജി.ഒ ക്വാർട്ടേഴ്സിൽ താമസം തുടങ്ങിയത്. 2017 ൽ ജോലിയിൽ നിന്ന് പിരിച്ച് വിടുകയായിരുന്നു. ഉന്നത ഉദ്യോഗസ്ഥരുമായുള്ള നിരന്തരമായ തർക്കങ്ങൾ കാരണമാണ് ജോലി നഷ്ടപ്പെട്ടത് എന്നാണ് അറിയാൻ കഴിയുന്നത്. അയൽക്കാർ പറയുന്നത് അനുസരിച്ച് 4 ദിവസം മുൻപ് മാത്രമാണ് ഷാജി ക്വാർട്ടേഴ്സിൽ എത്തിയത്. സ്വദേശമായ പാണവള്ളിയിലായിരുന്ന ഷാജി, താമസം ഒഴിയാനുള്ള നോട്ടീസ്് ലഭിച്ചതോടെ ക്വാർട്ടേയ്ഴ്സിൽ എത്തുകയും തുടർന്ന് വാർത്ത പ്രത്യക്ഷപ്പെടുകയുമായിരുന്നു. പാണവള്ളിയിൽ ഷാജിക്കും കുടുംബത്തിനും കോവിഡ് കാലത്ത് കുട്ടികളുടെ പഠനത്തിനായി ഫോണും ടി.വി യും ലഭ്യമാക്കിയിട്ടുള്ളതായി സാമൂഹ്യ പ്രവർത്തകർ സോഷ്യൽ മീഡിയയിൽ പറഞ്ഞിരുന്നു. ഷാജിക്ക് പാണാവള്ളിയിൽ സ്വന്തമായി വീടും വസ്തുവും ഉള്ളതായാണ് ലഭിക്കുന്ന വിവരം. ലോക്കഡൗൺ കാലത്ത് സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും ധാരളം സഹായം പണമായും അല്ലാതെയും ഷാജിക്ക് നൽകിയിട്ടുണ്ട്.
സർക്കാർ നൽകുന്ന സൗജന്യ കിറ്റുകൾ റേഷൻ കാർഡുള്ള കുടുംബത്തിന് ലഭ്യമാക്കിയിരുന്നതായാണ് പൊതുവിതരണ വകുപ്പ് അറിയിച്ചത്. അമ്മ എവിടെയാണ് എന്ന് ചോദിച്ച മാധ്യമ പ്രവർത്തകരോട് ചേർത്തലയിൽ വീട്ട് ജോലി ചെയ്യുന്നുവെന്നാണ് കുട്ടികൾ പറഞ്ഞത്. രണ്ടിലധികം വിവാഹം കഴിച്ചിട്ടുള്ള ഷാജി ഭാര്യയെ വീട്ട് ജോലിക്ക് അയച്ച് കുട്ടികളുമായി കൊല്ലത്ത് എത്തിയതെന്നാണ് അയൽക്കാർ ആരോപിക്കുന്നത്.
ആലപ്പുഴ പൊലീസ് ക്രിമിനൽ കേസിൽ ഷാജി തിരഞ്ഞു താമസ സ്ഥലമായ ക്വാർട്ടേയ്സിൽ എത്തിയതായി സമീപവാസികൾ പറഞ്ഞു. സംഭവത്തിന്റെ സത്യാവസ്ഥ പുറംലോകമറിയണം. ദയനീയത സോഷ്യൽ മീഡിയയിൽ പറഞ്ഞ് പണം തട്ടിയെടുക്കുന്ന സംഭവങ്ങൾ പെരുകുന്നത് സഹായഹസ്തത്തിന് അർഹരായ നിരവധി കുടുംബങ്ങളുടെ ഭാവിയാണ് ഇരുട്ടിലാക്കുന്നത്. ജില്ലാ ശിശുക്ഷേമ സമിതി കുട്ടികൾക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടും, നഷ്ടപ്പെട്ട ജോലി തിരികെ വേണം എന്നാശ്യമാണ് ഷാജി മുൻപോട്ട് വെയ്ക്കുന്നത്. 30000 രൂപ മാത്രമാണ് സഹായമായി ലഭിച്ചത് എന്നാണ് ഷാജി പറയുന്നത്. എന്നാൽ വാർത്തയ്ക്ക് ഒപ്പം നൽകിയ ബാങ്ക് അക്കൗണ്ടിൽ വൈകിട്ട് വരെ മാത്രം രണ്ടര ലക്ഷത്തോളം രൂപയാണ് എത്തിയത്. ജില്ലാ കളക്ടർ ഇടപ്പെട്ട് ഷാജിയുടെ ആവശ്യങ്ങളിലെ സത്യാവസ്ഥ കണ്ടെത്തേണ്ടിയിരിക്കുന്നു
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- രണ്ട് തവണ ടേം നിബന്ധനയിൽ ഉറച്ചത് പിണറായിയും കോടിയേരിയും; ബംഗാളിലെ പാർട്ടിയുടെ പതനം ചൂണ്ടി എതിർത്തവരുടെ വായടപ്പിച്ചു പിണറായി; അടുത്ത തവണ താനില്ലെന്ന് പ്രഖ്യാപിച്ച് തീരുമാനം ഉറപ്പിക്കൽ; ലക്ഷ്യം വെച്ചത് ഐസക്ക് അടക്കമുള്ളവരെ വെട്ടിനിരത്തലും കോടയേരിക്ക് വീണ്ടും വഴിയൊരുക്കലും; കേന്ദ്ര ഇടപെടൽ പ്രതീക്ഷിച്ച് സീറ്റു പോയ നേതാക്കൾ
- നാടകീയ നീക്കത്തിലൂടെ ഒ സി ഐ കാർഡുള്ള പ്രവാസികളുടെ അനേകം അവകാശങ്ങൾ എടുത്തു കളഞ്ഞു കേന്ദ്ര സർക്കാർ; ഇന്ത്യൻ പൗരന്മാർക്ക് തുല്യമായ അവകാശങ്ങൾ നൽകാൻ പുറത്തിറക്കിയ നോട്ടിഫിക്കേഷനുകൾ എല്ലാം റദ്ദുചെയ്തു; മാധ്യമ പ്രവർത്തനവും മതപ്രഭാഷണവും അടക്കം അനേകം കാര്യങ്ങളിൽ നിരോധനം
- 21-ാം ദിവസം എത്തിയ മോഹൻലാൽ സംസാരിച്ചത് പ്രണയത്തെ കുറിച്ച്; രണ്ടാമത്തെ എലിമിനേഷനിൽ മിഷേൽ പുറത്തേക്ക്; ബിഗ് ബോസ് ഹൗസിൽ സംഭവിക്കുന്നത് ഇങ്ങനെ..
- വസതിയിലെ നാലാം നിലയിൽ നിന്നും വീണുള്ള മുത്തൂറ്റ് ചെയർമാന്റെ മരണത്തിലെ ദുരൂഹത നീക്കാൻ ഫോറൻസിക് പരിശോധന; എം ജി ജോർജിന്റെ മരണ കാരണം കണ്ടെത്താൻ വിദഗ്ധ പരിശോധന നടത്തുക എയിംസിലെ മൂന്നംഗ ഫോറൻസിക് മെഡിക്കൽ ടീം; പരിക്കുകൾ ഉയരത്തിൽ നിന്നുള്ള വീഴ്ച്ചയിൽ നിന്നാണോ എന്ന് പരിശോധിക്കും; രാസപരിശോധനയും നടത്തും
- സ്ക്രീനിങ് കഴിഞ്ഞ് കോൺഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക ഡൽഹിയിലെത്തി; ഇന്ന് മുതൽ ചർച്ച ഇന്ദ്രപ്രസ്ഥത്തിൽ; മാനദണ്ഡങ്ങൾ പലതും കൊണ്ടുവന്നെങ്കിലും അവസാന ഘട്ടത്തിൽ മേൽക്കൈ ഗ്രൂപ്പു സ്ഥാനാർത്ഥികൾക്ക് തന്നെ; ബുധനാഴ്ച ആദ്യഘട്ട പ്രഖ്യാപനം; കെ.സി വേണുഗോപാൽ ഗ്രൂപ്പ് മേൽക്കൈ നേടുമോ എന്നതിൽ അസ്വസ്ഥരായി ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും
- ബുർക്ക നിരോധിച്ച് നിയമം പാസ്സാക്കി സ്വിറ്റ്സർലൻഡും; ഫ്രാൻസിനും ഡെന്മാർക്കിനും പിന്നാലെ മുഖം മറച്ചുകൊണ്ടുള്ള വസ്ത്രങ്ങൾ നിരോധിക്കുന്ന മൂന്നാമത്തെ രാജ്യമായി സ്വിറ്റ്സർലൻഡ്; ഇസ്ലാമോഫോബിയ എന്നാരോപിച്ച് അറബ് രാജ്യങ്ങളും
- പിണറായിയോട് ചോദ്യങ്ങളുമായി അമിത്ഷാ എത്തിയത് അന്വേഷണം ഏജൻസികൾക്കുള്ള പച്ചക്കൊടിയായി; ഡോളർ കടത്തു കേസിൽ മന്ത്രിമാരെയും മന്ത്രിപുത്രന്മാരെയും അടക്കം ഉന്നതരെ 'ഗ്രിൽ' ചെയ്യാൻ തയ്യാറെടുത്ത് കസ്റ്റംസ്; സ്വപ്നയുടെ മൊഴിയിൽ സിപിഎം നേതാക്കളെ കുരുക്കാൻ കേന്ദ്ര ഏജൻസി; ഡിജിറ്റൽ തെളിവുകളിലും പുറത്തുവന്നേക്കും
- ബോംബായി മാറുന്ന അഭിമുഖം ഇന്നു രാത്രി അമേരിക്കയിൽ സംപ്രേഷണം ചെയ്യും; അതോടെ രാജകുടുംബത്തെ കുത്തുന്ന പണി ഹാരി അവസാനിപ്പിച്ചേക്കും; ജൂലായിൽ നാട്ടിൽ എത്തുന്ന ഹാരി ചേട്ടൻ വില്യമിനൊപ്പം ഡയാനയുടെ പ്രതിമ അനാഛാദനം ചെയ്യും
- വരുമാനം നിലച്ചതിനാൽ സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ടി വന്നു; ഭൂമി നിയമപരമല്ലെന്ന പ്രചരണത്താൽ വസ്തുക്കൾ വിറ്റ് കടബാധ്യതകൾ തീർക്കാൻ പോലും സാധിക്കുന്നില്ല; പശ്ചിമ ആഫ്രിക്കയിൽ എന്താണ് ചെയ്യുന്നതെന്ന് വീഡിയോയിൽ പറയാം; സിയറ ലിയോണിൽ നിന്നും വീണ്ടും പി വി അൻവർ; 11ന് കരിപ്പൂരിൽ വിമാനം ഇറങ്ങുമ്പോൾ വൻ സ്വീകരണം നൽകാൻ പ്രവർത്തകർ
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
- നാടകീയ നീക്കത്തിലൂടെ ഒ സി ഐ കാർഡുള്ള പ്രവാസികളുടെ അനേകം അവകാശങ്ങൾ എടുത്തു കളഞ്ഞു കേന്ദ്ര സർക്കാർ; ഇന്ത്യൻ പൗരന്മാർക്ക് തുല്യമായ അവകാശങ്ങൾ നൽകാൻ പുറത്തിറക്കിയ നോട്ടിഫിക്കേഷനുകൾ എല്ലാം റദ്ദുചെയ്തു; മാധ്യമ പ്രവർത്തനവും മതപ്രഭാഷണവും അടക്കം അനേകം കാര്യങ്ങളിൽ നിരോധനം
- 'കിടപ്പ് മുറിയിൽ നിന്നും താഴെ അടുക്കളയിലേക്ക് ചായ കുടിക്കാൻ പോയി തിരിച്ച് വന്നപ്പോൾ വാതിലടച്ച് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഷാൾ മുറിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നും ഭർത്താവിന്റെ മൊഴി; ഒടുവിൽ അമ്പലത്തറയിലെ നൗഫിറയുടെ ദുരൂഹമരണത്തിൽ ഭർത്താവ് അബ്ദുൾ റസാഖ് അറസ്റ്റിൽ
- മുത്തൂറ്റ് ചെയർമാൻ എം ജി ജോർജിന്റേത് സ്വാഭാവിക മരണമല്ല; വസതിയിലെ നാലാം നിലയിൽ നിന്നു വീണുള്ള അപകട മരണം; വീഴ്ച്ചയിൽ ഗുരുതര പരിക്കേറ്റ ജോർജ്ജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; വിദഗ്ധ ചികിത്സ നൽകിയെങ്കിലും മരണം സംഭവിച്ചു; പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി; അസ്വഭാവികമായി ഒന്നുമില്ലെന്ന് ഡൽഹി പൊലീസ്
- കുളിമുറിയിലെ ഡ്രെയ്നേജിൽ ഭാര്യ അറിയാതെ മദ്യം ഒളിപ്പിച്ചതല്ല; 'ആ വിഡിയോ പ്രചരിച്ച ശേഷം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്'; 'ജോലിക്കു പോലും പോകാൻ പറ്റുന്നില്ല'; 'മകളും മാനസിക വിഷമത്തിൽ' വ്യാജപ്രചാരണത്തിൽ പ്രതികരിച്ച് മാവേലിക്കര മാന്നാറിലെ കുടുംബം
- വഞ്ചിയൂരിലെ മുസ്ലിം കുടുംബത്തിൽ ജനിച്ച മുംതാസ് അലി ഖാൻ; ചോദ്യങ്ങൾക്ക് ഉത്തരം തേടി 19ാം വയസ്സിൽ വീടുപേക്ഷിച്ച് ഹിമാലയത്തിലേക്ക്; ബദ്രീനാഥിൽ വെച്ച് മഹേശ്വർനാഥ് ബാബാജിയിൽ ഗുരുവിനെ കണ്ടു; ആന്ധ്രയിലെ മദനപ്പള്ളിയിൽ സത്സംഗ് ഫൗണ്ടേഷൻ സ്ഥാപിച്ചു; കന്യാകുമാരിയിൽ നിന്നും ശ്രീനഗറിലേക്ക് പദയാത്ര നടത്തിയ യോഗാചാര്യൻ; ഒരേ സമയം മോദിയെയും പിണറായിയുമായി കൈകോർക്കുന്ന ശ്രീ എം ആരാണ്?
- നേമത്തേക്ക് ശക്തനും പിന്നെ അശക്തരും; വട്ടിയൂർക്കാവിലേക്ക് സുധീരനെ മറന്ന് വേണു രാജാമണി; വാമനപുരത്തേക്ക് ഹസനും; തിരുവനന്തപുരത്ത് ശിവകുമാറും അരുവിക്കരയിൽ ശബരിനാഥനും കോവളത്ത് വിൻസന്റും മതി; ഒന്നാം പേരുകാരെല്ലാം സ്ഥിരം കേട്ടുമടുത്ത മുഖങ്ങൾ'; തിരുവനന്തപുരം ഡിസിസിയുടെ പട്ടിക കണ്ട് ഞെട്ടി ഹൈക്കമാണ്ട്; ജില്ലാ കമ്മറ്റിയുടെ ലിസ്റ്റ് മറുനാടന്‍
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍