ഒരുനേരത്തെ ആഹാരത്തിന് വകയില്ലാതെ അറവ് മാലിന്യം കഴിച്ച് വിശപ്പടക്കുന്നു; താമസസ്ഥലം ഒഴിയണമെന്ന സർക്കാർ ഉത്തരവ് വന്നതോടെ പോകാനിടമില്ലാതെ കൊല്ലത്ത് ഷാജിയും അഞ്ചുമക്കളും; സത്യമറിയാൻ എൻജിഒ ക്വാർട്ടേഴ്സിലെ താമസക്കാരനായ ഷാജിയെ തേടി മറുനാടൻ എത്തിയപ്പോൾ കണ്ടെത്തിയത് ഇങ്ങനെ
എബിൻ വിൻസന്റ്
കൊല്ലം: അറവുമാലിന്യം കഴിച്ചു വിശടപ്പടക്കേണ്ട അവസ്ഥയിലായ കുടുംബത്തിന്റെ അവസ്ഥ ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നിലെ സത്യാവസ്ഥ പുറത്ത് വരുമ്പോൾ നടപടിയെടുക്കാൻ ഒരുങ്ങി കൊല്ലം ജില്ലാ ശിശുക്ഷേമ സമിതി.രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തയെ കുറിച്ച് നടത്തിയ അന്വേഷണത്തിൽ വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് അറിയാൻ കഴിയുന്നത്. കൊല്ലം സിവിൽ സ്റ്റേഷന് സമീപമുള്ള എൻ.ജി.ഒ ക്വാർട്ടേഴ്സിലെ താമസക്കാരനായ കെ.വി ഷാജിയും അഞ്ച് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ദയനീയ ജീവിതാവസ്ഥയാണ് ഓൺലൈൻ മാധ്യമം പുറത്ത് വിട്ടത്.
മണ്ണ് സംരക്ഷണ വകുപ്പിലെ ഡ്രൈവറായിരുന്ന ഷാജിയെ 2017 ൽ സർവ്വീസിൽ നിന്ന് പുറത്താക്കിയിരുന്നു. തുടർന്ന് ജീവനക്കാർക്ക് അനുവദിച്ച ക്വാർട്ടേഴ്സിൽ തന്നെയായിരുന്നു താമസം. 10 ദിവസങ്ങൾക്കുള്ളിൽ താമസ സ്ഥലം ഒഴിയണം എന്ന ഉത്തരവ് വന്നതോടെയാണ് ആത്മഹത്യയല്ലാതെ മറ്റ് മാർഗങ്ങളില്ല എന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. ഭക്ഷണം കഴിക്കാൻ നിവൃത്തിയില്ലാത്തതിനാൽ അറവ് മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളുമാണ് ആഹാരമാക്കുന്നത് ഇന്ന തലക്കെട്ടോടെ വാർത്ത വന്നതോടെ, സാമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സഹായങ്ങൾ എത്തി തുടങ്ങി. നിരവധി ആളുകൾ സഹായ വാഗ്ദാനവുമായി വീട്ടിലും എത്തി.
സംഭവത്തിന്റെ യാഥാർഥ്യമറിയാൻ സ്ഥലത്ത് എത്തിയപ്പോൾ അറിയാൻ കഴിഞ്ഞത് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ്. എൻ.ജി.ഒ ക്വാർട്ടേഴ്്സ് നിൽക്കുന്ന സ്ഥലം റവന്യു വകുപ്പ് കോടതി സമുച്ചയ നിർമ്മാണത്തിന് കൈമാറിയതിനാൽ 36 ക്വാർട്ടേഴ്സുകളിലെ താമസക്കാരും ഒഴിയണം എന്ന് പറഞ്ഞുള്ള കളക്ടറുടെ നോട്ടീസ് ലഭിച്ചിട്ടുണ്ട്. ആകെയുള്ള 41 ക്വാർട്ടേഴ്സുകളിൽ 4 എണ്ണം ഒഴിഞ്ഞു കിടക്കുകയാണ്. താമസം ഒഴിയാൻ നൽകിയ നോട്ടീസിൽ അനധികൃത താമസം എന്ന് രേഖപ്പെടുത്തിയത് ഷാജിയെ മാത്രമാണ്. 36 കുടുംബങ്ങൾക്കും നൽകിയ നോട്ടീസിൽ 10 ദിവസത്തിനകം ഒഴിഞ്ഞു പോകണമെന്നാണ് പറഞ്ഞിരിക്കുന്നത്. മിക്ക കുടുംബങ്ങളും പോകാൻ മറ്റൊരിടം ഇല്ലാത്തവരാണ്. വികലാംഗരും രോഗികളുമായ നിരവധി പേർ പോകാനിടമില്ലാതെ ക്വാർട്ടേഴ്സുകളിൽ ഉണ്ട്. ഒരു നേരത്തെ ആഹാരത്തിന് വകയില്ല എന്ന് പറയുന്ന ഷാജി രണ്ട മാസം മുൻപാണ് ആലുവ സ്വദേശിയിൽ നിന്ന് കാർ വാങ്ങിയത്.
കുട്ടികൾക്ക് ഭക്ഷണം ലഭിക്കുന്നില്ല എന്ന ആരോപണം വന്നതിനാൽ ശിശുസംരക്ഷണ വകുപ്പ് വീട്ടിലെത്തി അന്വേഷണം നടത്തിയിരുന്നു. കുട്ടികളുടെ സംരക്ഷണം ശിശുക്ഷേമ സമിതി ഏറ്റെടുക്കാൻ തയ്യാറാണെന്നും അറിയിച്ചു. വാർത്തയിൽ കുട്ടികളെ ഉപയോഗിച്ച ഓൺലൈൻ മാധ്യമത്തിനെതിരെ ശിശു സംരക്ഷണ നിയമനുസരിച്ച് നടപടി സ്വീകരിക്കുന്നതിനെ കുറിച്ച് ആലോചിച്ച് വരുകയാണെന്നും ജില്ലാ കളക്ടറുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും കൊല്ലം ജില്ലാ ശിശു സംരക്ഷണ സമിതി ഓഫീസർ പ്രസന്ന കുമാരി മറുനാടനോട് പറഞ്ഞു. കുട്ടികളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരുകയാണ്.
ചേർത്തല പാണാവള്ളി സ്വദേശിയായ ഷാജി 20 വർഷം മുൻപാണ് മണ്ണ് സംരക്ഷണ വകുപ്പിൽ ജോലിക്ക് കയറിയത്. 2011 ൽ കൊല്ലത്തെ എൻ.ജി.ഒ ക്വാർട്ടേഴ്സിൽ താമസം തുടങ്ങിയത്. 2017 ൽ ജോലിയിൽ നിന്ന് പിരിച്ച് വിടുകയായിരുന്നു. ഉന്നത ഉദ്യോഗസ്ഥരുമായുള്ള നിരന്തരമായ തർക്കങ്ങൾ കാരണമാണ് ജോലി നഷ്ടപ്പെട്ടത് എന്നാണ് അറിയാൻ കഴിയുന്നത്. അയൽക്കാർ പറയുന്നത് അനുസരിച്ച് 4 ദിവസം മുൻപ് മാത്രമാണ് ഷാജി ക്വാർട്ടേഴ്സിൽ എത്തിയത്. സ്വദേശമായ പാണവള്ളിയിലായിരുന്ന ഷാജി, താമസം ഒഴിയാനുള്ള നോട്ടീസ്് ലഭിച്ചതോടെ ക്വാർട്ടേയ്ഴ്സിൽ എത്തുകയും തുടർന്ന് വാർത്ത പ്രത്യക്ഷപ്പെടുകയുമായിരുന്നു. പാണവള്ളിയിൽ ഷാജിക്കും കുടുംബത്തിനും കോവിഡ് കാലത്ത് കുട്ടികളുടെ പഠനത്തിനായി ഫോണും ടി.വി യും ലഭ്യമാക്കിയിട്ടുള്ളതായി സാമൂഹ്യ പ്രവർത്തകർ സോഷ്യൽ മീഡിയയിൽ പറഞ്ഞിരുന്നു. ഷാജിക്ക് പാണാവള്ളിയിൽ സ്വന്തമായി വീടും വസ്തുവും ഉള്ളതായാണ് ലഭിക്കുന്ന വിവരം. ലോക്കഡൗൺ കാലത്ത് സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും ധാരളം സഹായം പണമായും അല്ലാതെയും ഷാജിക്ക് നൽകിയിട്ടുണ്ട്.
സർക്കാർ നൽകുന്ന സൗജന്യ കിറ്റുകൾ റേഷൻ കാർഡുള്ള കുടുംബത്തിന് ലഭ്യമാക്കിയിരുന്നതായാണ് പൊതുവിതരണ വകുപ്പ് അറിയിച്ചത്. അമ്മ എവിടെയാണ് എന്ന് ചോദിച്ച മാധ്യമ പ്രവർത്തകരോട് ചേർത്തലയിൽ വീട്ട് ജോലി ചെയ്യുന്നുവെന്നാണ് കുട്ടികൾ പറഞ്ഞത്. രണ്ടിലധികം വിവാഹം കഴിച്ചിട്ടുള്ള ഷാജി ഭാര്യയെ വീട്ട് ജോലിക്ക് അയച്ച് കുട്ടികളുമായി കൊല്ലത്ത് എത്തിയതെന്നാണ് അയൽക്കാർ ആരോപിക്കുന്നത്.
ആലപ്പുഴ പൊലീസ് ക്രിമിനൽ കേസിൽ ഷാജി തിരഞ്ഞു താമസ സ്ഥലമായ ക്വാർട്ടേയ്സിൽ എത്തിയതായി സമീപവാസികൾ പറഞ്ഞു. സംഭവത്തിന്റെ സത്യാവസ്ഥ പുറംലോകമറിയണം. ദയനീയത സോഷ്യൽ മീഡിയയിൽ പറഞ്ഞ് പണം തട്ടിയെടുക്കുന്ന സംഭവങ്ങൾ പെരുകുന്നത് സഹായഹസ്തത്തിന് അർഹരായ നിരവധി കുടുംബങ്ങളുടെ ഭാവിയാണ് ഇരുട്ടിലാക്കുന്നത്. ജില്ലാ ശിശുക്ഷേമ സമിതി കുട്ടികൾക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടും, നഷ്ടപ്പെട്ട ജോലി തിരികെ വേണം എന്നാശ്യമാണ് ഷാജി മുൻപോട്ട് വെയ്ക്കുന്നത്. 30000 രൂപ മാത്രമാണ് സഹായമായി ലഭിച്ചത് എന്നാണ് ഷാജി പറയുന്നത്. എന്നാൽ വാർത്തയ്ക്ക് ഒപ്പം നൽകിയ ബാങ്ക് അക്കൗണ്ടിൽ വൈകിട്ട് വരെ മാത്രം രണ്ടര ലക്ഷത്തോളം രൂപയാണ് എത്തിയത്. ജില്ലാ കളക്ടർ ഇടപ്പെട്ട് ഷാജിയുടെ ആവശ്യങ്ങളിലെ സത്യാവസ്ഥ കണ്ടെത്തേണ്ടിയിരിക്കുന്നു
Stories you may Like
- തൃക്കാക്കരയിൽ എൽഎസ്ഡി സ്റ്റാമ്പും കഞ്ചാവുമായി യുവാവ് പിടിയിൽ
- കസ്റ്റംസ് ഉദ്യോഗസ്ഥനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത് വിവാദമാകുന്നു
- വനിതാസുഹൃത്തുമായി ക്വാർട്ടേഴ്സിലെത്തി; പൊലീസുകാർ തമ്മിൽ കയ്യാങ്കളി
- ശ്രീരാമൻ മാംസാഹാരിയായിരുന്നുവെന്ന് എൻ സി പി നേതാവ്; പ്രതിഷേധവുമായി ബിജെപി
- വൈദ്യുതി ബിൽ കുടിശിക: ഫ്യൂസ് ഊരിയ കെഎസ്ഇബിയുടെ വണ്ടി പിടിച്ചെടുത്ത് പൊലീസ്
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍