Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബെൽറ്റിൽ സൂക്ഷിച്ചിരുന്ന ഇരുപതിനായിരം രൂപ തട്ടിയെടുക്കാൻ കാലികളെ മെയ്‌ക്കാൻ പോയ ഹൈദ്രുവിനെ വനത്തിലെ ഷെഡിന് സമീപം കുറ്റിക്കാട്ടിൽ കല്ലുകൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി; മൂസയുടെ വീട്ടിലെ മേശവലിപ്പിൽ നിന്നും രക്തക്കറ കണ്ടെത്തിയത് നിർണായകമായി; പ്രതി കോടതിയിൽ വീണ്ടും കീഴടങ്ങുമ്പോൾ

ബെൽറ്റിൽ സൂക്ഷിച്ചിരുന്ന ഇരുപതിനായിരം രൂപ തട്ടിയെടുക്കാൻ കാലികളെ മെയ്‌ക്കാൻ പോയ ഹൈദ്രുവിനെ വനത്തിലെ ഷെഡിന് സമീപം കുറ്റിക്കാട്ടിൽ കല്ലുകൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി; മൂസയുടെ വീട്ടിലെ മേശവലിപ്പിൽ നിന്നും രക്തക്കറ കണ്ടെത്തിയത് നിർണായകമായി; പ്രതി കോടതിയിൽ വീണ്ടും കീഴടങ്ങുമ്പോൾ

ജംഷാദ് മലപ്പുറം

മലപ്പുറം: പോത്തുകൽ വെള്ളിമുറ്റം ബാവക്കുത്ത് ഹൈദ്രു വധക്കേസിലെ പ്രതി നിലമ്പൂർ കോടതിയിൽ വീണ്ടും കീഴടങ്ങി. പ്രതിക്ക് കീഴ്ക്കോടതി അനുവദിച്ച ജാമ്യം സുപ്രീം കേടതി തള്ളിയതിനെത്തുടർന്നാണ് പ്രതി നല്ലംതണ്ണി മണക്കാട് മുസ്ലിയാരകത്ത് മൂസ(39) നിലമ്പൂർ കോടതിയിൽ കീഴടങ്ങിയത്. മൂസയെ നിലമ്പൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.

2005-ജൂലൈ പതിനെട്ടിനാണ് വെള്ളിമുറ്റം കൊടീരി ബാവക്കുത്ത് ഹൈദ്രുവെന്ന എഴുപത്തിരണ്ടുകാരൻ കൊടീരി വനത്തിൽ അതിദാരുണമായി കൊല ചെയ്യപ്പെട്ടത്. വനത്തിൽ കാലികളെ മെയ്‌ക്കാൻ പോയ ഹൈദ്രുവിനെ വനത്തിലെ ഷെഡിന് സമീപം കുറ്റിക്കാട്ടിൽ കല്ലുകൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു. കൊല്ലപ്പെട്ട സമയം ഹൈദ്രുവിന്റെ പക്കൽ 20000ത്തിലധികം രൂപ ബെൽറ്റിൽ സൂക്ഷിച്ചിരുന്ന വിവരം അറിഞ്ഞ പ്രതി ഈ പണം തട്ടിയെടുക്കുന്നതിനായാണ് കൊലപാതകം നടത്തിയത്.

ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും വർഷങ്ങളോളം നൂറ് കണക്കിന് ആളുകളെ കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ പിടികൂടാനായിരുന്നില്ല. തുടർന്നാണ് 2020 ജൂൺ പതിനൊന്നിന് പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരുന്ന മണക്കാട് സ്വദേശി മുസ്ലിയാരകത്ത് മൂസയുടെ വീട്ടിൽ പരിശോധന നടത്തി ഇയാൾ കുറ്റക്കാരനാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ജില്ലാ സയന്റിഫിക് ഓഫിസർ ത്വയ്ബ കൊട്ടേക്കാടിന്റെ നേതൃത്വത്തിലുള്ള സംഘം മൂസയുടെ വീട്ടിലെ മേശവലിപ്പിൽ നിന്നും ഹൈദ്രുവിന്റേതെന്ന് കരുതുന്ന രക്തക്കറ കണ്ടെത്തി.

കൊല്ലപ്പെട്ട ഹൈദ്രുവിൽ നിന്നും മോഷ്ടിച്ച പണം അലമാര വലിപ്പിൽ സൂക്ഷിച്ചപ്പോൾ രക്തം പുരണ്ടതാണെന്ന് പരിശോധനാ സംഘം കണ്ടെത്തി. പ്രതിയാണെന്ന് വ്യക്തമായതോടെ ക്രൈംബ്രാഞ്ച് ഇയാളെ അറസ്റ്റ് ചെയ്ത് നിലമ്പൂർ കോടതിയിൽ ഹാജരാക്കി. എന്നാൽ നിലമ്പൂർ കോടതി ഇയാൾക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. ഇതിനെതിരെ സെഷൻസ് കോടതിയിൽ ക്രൈംബ്രാഞ്ച് അപ്പീൽ നൽകുകയും മൂസയോട് കിഴടങ്ങാൻ ആവശ്യപ്പെടുകയുമായിരുന്നു.

തുടർന്ന് ഇയാൾ ഹൈക്കോടതിയെ സമീപിച്ചു ഹൈക്കേടതിയും കീഴടങ്ങാൻ ആവശ്യപ്പെട്ടു. തുടർന്നാണിയാൾ സുപ്രീം കോടതിയെ സമീപിക്കുന്നത്. ഇതിനിടെ കൊലപാത കേസായതിനാൽ ഇയാളുടെ ജാമ്യം തള്ളണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് എസ്‌പി വിക്രമൻ സുപ്രീം കോടതിയിൽ നൽകിയ എതിർ അപ്പീൽ ഹരജിയിൽ ക്രൈംബ്രാഞ്ചിന്റെ വാദം ശരിയാണെന്ന് സുപ്രീം കോടതി കണ്ടെടത്തുകയും പ്രതിയോട് മൂന്നാഴ്ചക്കുള്ളിൽ കീഴടങ്ങാൻ നിർദ്ദേശിക്കുകയുമായിരുന്നു. തുടർന്നാണ് ഇന്നലെ മൂസ നിലമ്പൂർ ഫസ്റ്റ് ക്ലാസ് മജിസ്റ്റ്രേറ്റ് കോടതിയിൽ കീഴടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP