കൊള്ള നടത്തിയ ശേഷം പൊലീസുകാരനെ തോക്കിൻ മുനയിൽ നിറുത്തി രക്ഷപ്പെട്ട ഇതരസംസ്ഥാന പ്രതികൾ സ്വന്തം നാടുകളിലെത്തി; കൃത്യമായ ഏകോപനമില്ലാത്തതിനാൽ കൈയിൽ കിട്ടിയ പ്രതിയ കൈവിട്ടു; മൊഹ്ദ് മോനിഷിനെയും കൂട്ടാളികളെയും തപ്പി കേരള പൊലീസ് ഇനി ഉത്തർപ്രദേശിലേക്ക്; പൊലീസിന് നാണക്കേടായി പ്രതികൾ രക്ഷപെട്ട സംഭവം
സായ് കിരൺ
തിരുവനന്തപുരം: പൊലീസിന്റെ വീഴ്ച ഒന്നുകൊണ്ടു മാത്രം കൈയിൽ കിട്ടിയ പ്രതികൾ അതിവിദഗ്ദ്ധമായി രക്ഷപ്പെട്ടതിന് പിന്നാലെ അവരെ തപ്പി വട്ടം ചുറ്റുക, തുടർന്ന് പ്രതികൾ സ്വന്തം നാടുകളിലെത്തിയെന്ന് അറിഞ്ഞപ്പോൾ പിടികൂടാൻ അവിടേക്കും. കേരള പൊലീസിന് അപമാനകരമായ സംഭവമാണ് തിരുവനന്തപുരം സിറ്റി പൊലീസിലുണ്ടായത്.ആദ്യ മണിക്കൂറുകളിലെ പ്രതികളെ പിടികൂടുന്നതിലുണ്ടായ വീഴ്ചയാണ് നാണക്കേടിന് കാരണമായത്.
തോക്കുമായി നഗരത്തെ വിറപ്പിച്ച് കവർച്ചയ്ക്കിറങ്ങിയശേഷം മുങ്ങിയ യു.പി സ്വദേശി മൊഹ്ദ് മോനിഷിനെയും (25) കൂട്ടാളികളെയും കണ്ടെത്താൻ ഈയാഴ്ച യു.പിയിലേക്ക് പോകാനൊരുങ്ങുകയാണ് പൊലീസ്. ഫോർട്ട് എസ്ഐ അഭിജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘമാണ് യു.പിയിലേക്ക് പോകുക. ഇക്കഴിഞ്ഞ ഓഗസ്റ്റ് 22നാണ് തോക്കുമായി ഇറങ്ങിയ സംഘം നഗരത്തിൽ കവർച്ചയും കവർച്ചാശ്രമവും നടത്തിയത്. ഫോർട്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ആറ്റുകാൽ ക്ഷേത്രത്തിന് സമീപം കട നടത്തുന്ന സുരേഷിന്റെ വീട് കുത്തിപ്പൊളിച്ച് സ്വർണവും പണവും കവർന്ന സംഘം ഇടപ്പഴഞ്ഞിയിൽ മലയിൻകീഴ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായ സിന്ധുവിന്റെ വീട്ടിലാണ് കവർച്ചാശ്രമം നടത്തിയത്. ഇടപ്പഴഞ്ഞിയിലെ കവർച്ചാശ്രമം തൊട്ടടുത്ത ഫാർമസ്യൂട്ടിക്കൽസ് സ്ഥാപനത്തിലെ ജീവനക്കാരനായ പ്രവീണിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഘം പ്രവീണിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയശേഷം രക്ഷപ്പെട്ടത്.
അവിടെനിന്ന് വഞ്ചിയൂർ ഭാഗത്തെത്തിയ സംഘത്തിന്റെ സ്കൂട്ടർ തടയാൻ ശ്രമിച്ച വഞ്ചിയൂർ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ ബാബുവിനെയും സംഘം തോക്കുകാട്ടി ഭീഷണിപ്പെടുത്തിയിരുന്നു. കോവളം സ്വദേശിയായ ദസ്തജീറിൽ നിന്ന് തുണിക്കച്ചവടത്തിനെന്ന പേരിൽ വാടകയ്ക്കെടുത്ത സ്കൂട്ടറാണ് വ്യാജ നമ്പരിൽ കവർച്ചാസംഘം ഉപയോഗിച്ചിരുന്നത്. ഇവർക്കായി തെരച്ചിൽ ശക്തമാക്കിയതോടെ സംഘം സ്കൂട്ടർ പട്ടത്തിന് സമീപം ഉപേക്ഷിച്ചശേഷം നഗരത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.
തിരുവനന്തപുരത്ത് നിന്ന് ഇവർ തമിഴ്നാട് തഞ്ചാവൂരിലെത്തിയതായി സംശയിച്ച് പൊലീസ് അവിടെ അന്വേഷണം നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. വഞ്ചിയൂരിലെ വാടക വീട്ടിൽ നിന്ന് ഇവരുടെ തിരിച്ചറിയൽ രേഖകളും മറ്റ് തെളിവുകളും പൊലീസിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് യു.പിയിൽ നേരിട്ടുപോയി അന്വേഷിക്കാൻ തീരുമാനിച്ചത്. ആദ്യമണിക്കൂറുകളിൽ പ്രതികളെ പിടികൂടുന്നതിൽ പൊലീസിന് സംഭവിച്ചത വൻ വീഴ്ച ഇങ്ങനെ ; കൺട്രോൾ റൂമിൽ നിന്ന് കൃത്യമായ വിവരം നൽകാത്തതാണ് സേനയക്ക് അപമാനകരമായ സാഹചര്യം സൃഷ്ടിച്ചത്. അതാണ് പ്രതികളെ കൺമുന്നിൽ കിട്ടിയിട്ടും പൊലീസുകാരന് ഒന്നും ചെയ്യാനാകാതെ നോക്കിനിൽക്കേണ്ടി വന്നത്.
തോക്കുമായാണ് പ്രതികൾ കവർച്ചയ്ക്ക് ഇറങ്ങിയതെന്ന കാര്യം കൺട്രോൾ റൂമിൽ നിന്നുള്ള അറിയിപ്പിൽ ഉണ്ടായിരുന്നില്ല. സാധാരണ കവർച്ചയെന്ന തരത്തിലായിരുന്നു അറിയിപ്പ് അത് അനുസരിച്ചായിരുന്നു പൊലീസിന്റെ പ്രവർത്തനവും. തോക്കുണ്ടെന്ന് അറിയാതെയാണ് ശ്രീകണ്ഠേശ്വരത്ത് വച്ച് പൊലീസുകാരൻ ഒറ്റയ്ക്ക് പ്രതികളുമായി ഏറ്റുമുട്ടിയതും തലനാരിഴയ്ക്ക് രക്ഷപ്പെട്ടതും. ഓഗസ്റ്റ് 22ന് സംഘം ആദ്യം ഫോർട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മേടമുക്ക് കാർത്തിക നഗറിൽ സുരേഷ്കുമാറിന്റെ വീട്ടിലായിരുന്നു. സ്വർണവും പണവും ഉൾപ്പെടെ ഒന്നര ലക്ഷത്തോളം രൂപയുടെ കവർച്ച നടത്തി. ആളില്ലാതിരുന്ന വീട്ടിൽ ഉടമസ്ഥർ എത്തി മോഷണം നടന്ന വിവരം ഫോർട്ട് പൊലീസ്സ്റ്റേഷനെ അറിയിച്ചു.
തുടർന്ന് പരിശോധനയും എഫ്.ഐ.ആർ തയ്യാറാക്കലും നടക്കുന്നതിനിടെയാണ് ഇടപ്പഴിഞ്ഞിൽ നിന്നുള്ള സംഭവം പൊലീസിന്റെ വയർലെസിലൂടെ സന്ദേശമായെത്തിയത്.12മണിയോടെയായിരുന്നു സംഭവം. ഇടപ്പഴഞ്ഞി സി.എസ്.എം നഗറിൽ മലയിൻകീഴ് ഗവ.ഹയർസസെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ സിന്ധുവിന്റെ വീട്ടിലായിരുന്നു കവർച്ചാ ശ്രമം. സിന്ധു സ്കൂളിലും മക്കൾ ജോലിസ്ഥലത്തുമായതിനാൽ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.ഗേറ്റിന്റെ പൂട്ട് തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ വീടിന്റെ മുൻവശത്തെ കതക് കുത്തിതുറക്കുന്നതിനിടെ വീടിന്റെ എതിർവശത്തെ ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിലെ ജീവനക്കാരനായ പ്രവീൺ ഇത് കണ്ടു. സ്ഥാപനത്തിൽ നിന്ന് ബാങ്കിൽ പണം അടയ്ക്കാൻ പോകാനായി സ്കൂട്ടർ എടുക്കുന്നതിനിടെയാണ് പ്രവീൺ അയൽവീട്ടിൽ അപരിചിതരെ കണ്ടത്.
സിന്ധു സ്കൂളിലാണെന്ന് അറിയാമായിരുന്ന പ്രവീൺ വീടിന്റെ മുൻവാതിലിൽ നിന്നവരോട് ആരാണെന്ന് അന്വേഷിച്ചു.ഇവിടെ ആളില്ലെന്ന് ഹിന്ദിയിൽ പറഞ്ഞവർ വന്ന ആക്ടീവ സ്ക്കൂട്ടറിൽ രക്ഷപ്പെടാൻ ശ്രമിച്ചു.കെഎൽ.22 എഫ് 3094 എന്ന നമ്പർ മഞ്ഞഹോണ്ടാ ആക്ടീവ സ്കൂട്ടറിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രവീൺ തടഞ്ഞു. സ്കൂട്ടറിന്റെ താക്കോൽ പ്രവീൺ ഊരിയെടുത്തതോടെയാണ്പിൻസീറ്റിലിരുന്നയാൾ ബാഗിൽ ഒളിപ്പിച്ചിരുന്ന തോക്ക് ചൂണ്ടി താക്കോൽ തിരികെ ആവശ്യപ്പെട്ടത്. ഈ സമയത്ത് റോഡിൽ ആരുമുണ്ടായിരുന്നില്ല. താക്കോൽ തിരികെ നൽകാൻ വിസമ്മതിച്ച പ്രവീൺ സ്കൂട്ടറിൽ അവിടെ നിന്ന് രക്ഷപ്പെട്ടു. തുടർന്ന് ഫാർമസ്യൂട്ടിക്കൽ സ്ഥാപന ഉടമയെ വിവര അറിയിച്ചു. സ്ഥാപന ഉടമ ഇക്കാര്യം പൊലീസിനെ അറിയിച്ചു. പൊലീസെത്തുമ്പോഴേക്കും താക്കോലില്ലാത്ത സ്കൂട്ടർ തള്ളി സ്റ്റാർട്ടാക്കി ഇരുവരും അവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു.
വാഹന നമ്പർ സഹിതം പൊലീസ് നഗരത്തിലും റൂറൽ പൊലീസിലും അറിയിച്ചെങ്കിലും തോക്ക് ചൂണ്ടിയെന്ന വസ്തുത പൊലീസ് മറച്ചു വച്ചു. ഇതോടെ നഗരത്തിലെ പൊലീസുകാർ സാധാരണ കവർച്ച കേസിൽ പ്രതിയെ പിടികൂടുന്ന ലാഘവത്തോടെയാണ് കേസിനെ സമീപിച്ചത്. അതിനിടെയാണ് മൂന്ന് മണിയോടെ വഞ്ചിയൂർ ശ്രീകണ്ഠേശ്വരത്തെ ജ്യൂസ് കടയുടെ സമീപം സ്കൂട്ടർ കണ്ട ബീറ്റ് ഡ്യൂട്ടിയിലായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ ബാബു വാഹനം തടയാൻ ശ്രമിച്ചത്. ഇയാൾക്ക് നേരെയും തോക്ക് ചൂണ്ടിയ സംഘം ഈഞ്ചയ്ക്കൽ ബൈപ്പാസിലേക്ക് പാഞ്ഞു.
ബാബു അറിയിച്ചതനുസരിച്ച് പൊലീസ് ഇവർക്കായി നഗരമാകെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. അതേസമയം സ്കൂട്ടറിന്റെ നമ്പർ വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കഴക്കൂട്ടം ചന്തവിള സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്കൂട്ടറിന്റെ നമ്പരാണിത്. അതേ നിറത്തിലുള്ള സ്കൂട്ടറാണ് ഇവരും ഉപയോഗിച്ചിരിക്കുന്നത്. പകൽ ആളില്ലെന്ന് മനസിലാക്കിവീടുകളിൽ കവർച്ച നടത്തുന്ന സംഘമാണിതെന്നാണ് വിവരം. സിന്ധുവിന്റെ വീടിന്റെ സമീപത്തും ശ്രീകണ്ഠേശ്വരത്തും നിന്നുള്ള സിസി ടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍