പുനലൂരിലെ ഫയൽ കാണാതാകലിൽ പകരമെത്തി ഓഫീസർ പണിതത് പാര; മാനസിക സമ്മർദ്ദത്തിൽ ഒളിച്ചു കഴിഞ്ഞത് ഡ്രൈവർ സുഹൃത്തിന്റെ കരുത്തിൽ; മൊബൈൽ പരിശോധനയിൽ തുമ്പു കിട്ടിയപ്പോൾ എസ് ഐയുടെ സ്വന്തം കാർ അന്വേഷകർക്ക് സാരഥിയായി; ജിഎസ്ടി ഓഫീസറെ കോയമ്പത്തൂരിൽ നിന്ന് കണ്ടെത്തിയത് സൂപ്പർ ത്രില്ലർ
ആർ പീയൂഷ്
കൊച്ചി: കാണാതായ ജി.എസ്.ടി ഓഫീസറെ തമിഴ്നാട്ടിൽ നിന്നും കണ്ടെത്തിയത് ഇൻഫോ പാർക്ക് പൊലീസിന്റെ അന്വേഷണ മികവ്. കളമശേരി സെയിൽസ് ടാക്സ് വിഭാഗത്തിലെ ജിഎസ്ടി ഓഫീസർ കൊല്ലം കൊറ്റങ്കര പേരൂർ സ്വദേശി അജികുമാറിനെയാണ് ദിവസങ്ങൾക്കകം കഠിന പ്രയത്നത്തിലൂടെ ഇൻഫോ പാർക്ക് പൊലീസ് കണ്ടെത്തിയത്. പൊലീസിന്റെ കാര്യക്ഷമതയെയും ആത്മാർത്ഥതയേയും എടുത്ത് പറഞ്ഞ് ജി.എസ്.ടി ഡെ.കമ്മീഷ്ണർ ഉൾപ്പെടെയുള്ളവർ പൊലീസിനെ അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്തു.
ഏപ്രിൽ 30ന് എറണാകുളത്തു നിന്നാണ് അജികുമാറിനെ കാണാതായത്. പുനലൂർ ഓഫീസിൽ ജോലി ചെയ്തിരുന്ന സമയത്ത് ഫയലുകൾ കാണാതായതുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഇതേ തുടർന്ന് ഭാര്യ കൊല്ലം കിളികൊല്ലൂർ പൊലീസിൽ പരാതി നൽകി. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും തുമ്പൊന്നും കണ്ടുകിട്ടാതെയായതോടെ അജികുമാർ താമസിച്ചിരുന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷനായ ഇൻഫോ പാർക്ക് പൊലീസ് സ്റ്റേഷനിലേക്ക് കേസ് ട്രാൻസ്ഫർ ചെയ്തു.
മെയ് എട്ടിനാണ് പരാതി ഇൻഫോ പാർക്ക് എസ്.എച്ച്.ഒ ടി.ആർ സന്തോഷിന് ലഭിച്ചത്. തുടർന്ന് അന്വേഷണത്തിനായി പ്രിൻസിപ്പൽ എസ്ഐ മനു പി.മേനോന് കൈമാറി. അന്ന് തന്നെ അന്വേഷണം ആരംഭിക്കുകയും 11 ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. അന്വേഷണത്തിൽ ആകെ ലഭിച്ചത് ഇൻഫോ പാർക്കിന് സമീപമുള്ള ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങൾ മാത്രമാണ്. മൊബൈൽ ഫോൺ പ്രവർത്തന രഹിതമായതിനാൽ ആ വഴിയും അടഞ്ഞു. ഇതോടെ പൊലീസ് ഒരു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. എസ്ഐ കെ.കെ.രാജേഷ്, എഎസ്ഐ എം വിസുനിൽ, സീനിയർ സിവിൽ പൊലീസ് ഓഫിസർ യു.എ മുരളീധരൻ, സിവിൽ പൊലീസ് ഓഫിസർ എം.ആർ.ജയകുമാർ എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അന്വേഷണ സംഘം ആദ്യമായി ഒരു പ്രത്യേക വാട്ട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചു. ഇതിൽ അജികുമാറുമായി ബന്ധപ്പെട്ട വാർത്തകളും സി.സി.ടി.വി ദൃശ്യങ്ങളും ശേഖരിച്ച് അന്വേഷണം തുടങ്ങി. കൂടാതെ സോഷ്യൽ മീഡിയ വഴി അജികുമാറിന്റെ ചിത്രം പ്രചരിപ്പിക്കുകയും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് നിർദ്ദേശം നൽകുകയും ചെയ്തു. ഇതോടെ വിവിധ സ്ഥലങ്ങളിൽ നിന്നും അജികുമാറിന്റെതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങളും ചിത്രങ്ങളും ലഭിച്ചു. ഇതെല്ലാം വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ എല്ലാവരും പരിശോധിച്ചു. ഗോവയിൽ അജികുമാറിന്റെ രൂപസാദൃശ്യമുള്ള ഒരാളുടെ ചിത്രവും ലഭിച്ചു. എന്നാൽ അത് അജികുാറല്ലെന്ന് സ്ഥിരീകരിച്ചു.
റെയിൽവേ സ്റ്റേഷനുകൾ മുഴുവൻ പൊലീസ് അരിച്ചു പെറുക്കി. വിവിധ സ്ഥലങ്ങളിലെ നൂറിലധികം സിസിടിവിൾ പരിശോധിച്ചു. എന്നിട്ടും തുമ്പ് കിട്ടിയില്ല. ഒടുവിൽ മൊബൈൽ ഫോണിൽ നിന്നും വിളിച്ച കോളുകൾ പരിശോധിക്കുന്നതിനിടയിൽ തമിഴ്നാട്ടിലുള്ള ഒരു നമ്പരിളേക്ക് കോൾ വിളിച്ചതായുള്ള വിവരം ലഭിച്ചു. തമിഴ്നാട് നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അജികുമാർ തമിഴ്നാട്ടിലുണ്ടെന്ന് സ്ഥിരാകരിച്ചു. ഇതോടെ അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക് തിരിക്കാൻ തീരുമാനിച്ചു.
തമിഴ്നാട്ടിലേക്ക് പോകാൻ ഔദ്യോഗിക വാഹനം ലഭിച്ചില്ല. ടാക്സി വിളിച്ചു പോകുകയാണെങ്കിൽ വൻതുക ചെലവാകുകയും ചെയ്യും. ഈ സമയം പ്രിൻസിപ്പൽ എസ്ഐ തന്റെ സ്വകാര്യ വാഹനം വിട്ടു കൊടുക്കുകയായിരുന്നു. ഇതോടെ വളരെ വേഗം തന്നെ അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക് തിരിച്ചു. മൊബൈൽ ഫോണിൽ വിളിച്ചാൽ സംശയം തോന്നി അജികുമാർ അവിടെ നിന്നും കടന്നു കളയാൻ സാധ്യതയുണ്ടായതിനാൽ മൊബൈൽ ഫോൺ ലൊക്കേഷൻ സൈബർ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തിയായിരുന്നു തമിഴ്നാട്ടിലേക്ക് പുറപ്പെട്ടത്. സേലത്താണ് ആദ്യം എത്തിയത്.
എന്നാൽ അവിടെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ അന്വേഷിച്ച് ഒടുവിൽ തൂത്തുക്കുടിയിൽ എത്തി. തൂത്തുക്കുടി ബസ് സ്റ്റാന്റിലുള്ള ഒരു ചായക്കടയിൽ അജികുമാറിന്റെ ഫോട്ടോ കാണിച്ചപ്പോൾ കടയുടമ തിരിച്ചറിഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസമായി ചായകുടിക്കാൻ സ്ഥിരമായി എത്തുന്ന ആളാണെന്ന് പറഞ്ഞു. ഇതോടെ പൊലീസ് കടയുടമയോട് വിവരങ്ങൾ പറഞ്ഞ ശേഷം പരിസരത്ത് തന്നെ നിലയുറപ്പിച്ചു. രാത്രിയിൽ ഏകദേശം 11 മണിയോടെ അടുപ്പിച്ച് അജികുമാർ കടയിലേക്ക് എത്തിയതും പൊലീസ് സംഘം വളഞ്ഞു. അജികുമാറിനോട് കാണാതായ പരാതിയിൽ അന്വേഷിച്ചെത്തിയ പൊലീസ് ഉദ്യോഗസ്ഥരാണ് എന്ന് ബോധിപ്പിച്ചു.
പരിഭ്രാന്തനായ അജികുമാർ നാട്ടിലേക്ക് വരുന്നില്ല എന്നും ജീവിക്കാൻ താൽപര്യമില്ലെന്നും പറഞ്ഞു. പൊലീസ് ശാന്തമായി കാര്യങ്ങളെല്ലാം പറഞ്ഞ് അനുനയിപ്പിച്ചു. പിന്നീട് കൊച്ചിയിലേക്ക് കൊണ്ടു വന്നു. വാഹനത്തിലിരുന്ന് എങ്ങനെയാണ് തമിഴ്നാട്ടിലെത്തിയതെന്ന് അജികുമാർ പറഞ്ഞു. വാഹന പരിശോധനയിക്കിടെ പരിചയപ്പെട്ട തമിഴ്നാട് സ്വദേശിയായ ലോറി ഡ്രൈവറുടെ സഹായത്താലാണ് തൂത്തുക്കുടിയിൽ താമസിച്ചു വന്നത്. നാട്ടിൽ നിന്നും മാറി നിൽക്കാൻ വേണ്ടിയാണെന്ന് പറഞ്ഞായിരുന്നു ഇവിടെ കഴിഞ്ഞത്. കൊച്ചിയിൽ നിന്നും കെ.എസ്.ആർ.ടി.സി ബസിലാണ് തമിഴ്നാട്ടിലെത്തിയത്.
കോയമ്പത്തൂരിലാണ് ബസിറങ്ങിയത്. കൊച്ചിയിൽ വച്ച് തന്നെ ഓഫ് ചെയ്ത മൊബൈൽ ഫോൺ കയ്യിലിരുന്നാൽ പൊലീസ് അന്വേഷിച്ചെത്തുമോ എന്ന ഭയവും കുടുംബത്തെ വിളിക്കാൻ തോന്നിയാലോ എന്ന ആശങ്കയും മൂലം കോയമ്പത്തൂരിൽ വച്ചു തന്നെ ഫോൺ നശിപ്പിച്ചു. സിംകാർഡും ഒടിച്ചു കളഞ്ഞു. ആത്മഹത്യം ചെയ്യണമെന്ന ഉദ്ദേശമായിരുന്നു മനസ്സിൽ എന്നാൽ അതിന് മനസ്സ് അനുവദിച്ചില്ല. അതിനാലാണ് ആരും അറിയാത്ത എവിടെയെങ്കിലും ഒളിച്ചു താമസിക്കാൻ തീരുമാനിച്ചത്. അങ്ങനെയാണ് ഇവിടെ എത്തിയതെന്നുമാണ് അജികുമാർ പറഞ്ഞത്.
മുൻപ് ജോലി ചെയ്തിരുന്ന പുനലൂർ ജി.എസ്.ടി ഓഫീസിലെ ഫയലുകൾ കാണാതായ സംഭവത്തിൽ അജികുമാറിനെ പകരമെത്തിയ ഓഫീസർ മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നു. തന്റെ ജോലിയെ ഇത് ബാധിക്കുമെന്നുള്ള ഭയവും മറ്റുള്ളവരുടെ മുന്നിൽ നാണംകെടുമോ എന്ന ആശങ്കയുമാണ് ഒളിച്ചോടാൻ ഇടയായതെന്ന് പൊലീസ് പറഞ്ഞു. കടുത്ത മാനസിക സമ്മർദ്ദത്തിൽ തന്നെയായിരുന്നു പൊലീസ് എത്തുമ്പോഴും അജികുമാർ. ആത്മഹത്യയുടെ വക്കിൽ നിൽക്കുമ്പോഴാണ് കൃത്യസമയത്ത് പൊലീസ് എത്തുന്നത്.
17 ന് കണ്ടെത്തിയ അജികുമാറിനെ കോടതിയിൽ ഹാജരാക്കിയ ശേഷം ബന്ധുക്കളുടെ ഒപ്പമയച്ചു. സോഷ്യൽ മീഡിയ ഉപയോഗിക്കുകയോ മൊബൈൽ ഫോൺ ഉപയോഗിക്കുകയോ ചെയ്യാതിരുന്നത് അന്വേഷണത്തെ ഏറെ ബാധിച്ചിരുന്നു. എങ്കിലും ഏറെ പരിശ്രമത്തിനൊടുവിൽ കണ്ടെത്താനായി. സഹ പ്രവർത്തകനെ വളരെ വേഗം കണ്ടെത്തിയതിന്റെ സന്തോഷത്തിലും അന്വേഷണ മികവും കണക്കിലെടുത്താണ് കളമശ്ശേരി ജി.എസ്.എടി ഡെ.കമ്മീഷ്ണർ അനിൽ, അസി.കമ്മീഷ്ണർ ബിജു എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി അഭിനന്ദനം അറിയിച്ചതും ആദരിച്ചതും.
പുനലൂരിൽ ജോലി ചെയ്തിരുന്ന അജികുമാർ 3 മാസം മുൻപാണ് സ്ഥലംമാറ്റം കിട്ടി എറണാകുളത്തേക്കു പോയത്. ഒരു മാസം അവിടെ ജോലി ചെയ്തശേഷം മകന്റെ പഠനാവശ്യത്തിനായി 2 മാസം അവധി എടുത്തിരുന്നു. അവധിക്കുശേഷം ജോലിയിൽ തിരികെ പ്രവേശിക്കാനായി ഏപ്രിൽ 29ന് എറണാകുളത്ത് എത്തിയ ഇദ്ദേഹം അവധി നീട്ടിയെടുത്തു. 30നു താമസിച്ചിരുന്ന മുറി ഒഴിഞ്ഞെന്നും വീട്ടിലേക്കു വരികയാണെന്നും ഭാര്യയെ ഫോണിൽ വിളിച്ചു പറഞ്ഞശേഷം ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ നാഗരാജു ചക്കിലത്ത് ഐ.പി.എസ്, ഡെപ്യൂട്ടി കമ്മീഷണർ വി.യു കുര്യാക്കോസ് ഐ.പി.എസ്, തൃക്കാക്കര എ.സി.പി പി.വി.ബേബി എന്നിവർ അന്വേഷണത്തിൻ മേൽ നോട്ടം വഹിച്ചു.
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്