Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജിമ്മിലെ വർക്ക് ഔട്ടും മസിലും കാട്ടി പെൺകുട്ടികളെ വളച്ചെടുത്തത് നാഗർകോവിലിലെ കോഴി കച്ചവടക്കാരന്റെ മകൻ; സ്ത്രീ പക്ഷ വാദങ്ങളുമായി അടുപ്പം കാട്ടും; ബിസിനസ്സുകാരനും പൈലറ്റും ചമഞ്ഞ് പ്രണയ ചതിയിൽ വീഴ്‌ത്തി രഹസ്യ വീഡിയോ ചിത്രീകരണം; ദൃശ്യങ്ങൾ കാട്ടി പിന്നെ ബ്ലാക് മെയിലിങ്; 100ലേറെ സ്ത്രീകളെ കുഴിയിലാക്കി കാശിയുണ്ടാക്കിയത് ലക്ഷങ്ങൾ; ചതിക്കിരയായവരിൽ തമിഴ് സിനിമാ നടന്റെ മകളും; കോവിഡ് കാലത്ത് തമിഴ്‌നാട്ടിനെ ഞെട്ടിച്ച് പീഡന വീരൻ കാശിയെന്ന സൂചിയുടെ വില്ലത്തരം പുറത്ത്

ജിമ്മിലെ വർക്ക് ഔട്ടും മസിലും കാട്ടി പെൺകുട്ടികളെ വളച്ചെടുത്തത് നാഗർകോവിലിലെ കോഴി കച്ചവടക്കാരന്റെ മകൻ; സ്ത്രീ പക്ഷ വാദങ്ങളുമായി അടുപ്പം കാട്ടും; ബിസിനസ്സുകാരനും പൈലറ്റും ചമഞ്ഞ് പ്രണയ ചതിയിൽ വീഴ്‌ത്തി രഹസ്യ വീഡിയോ ചിത്രീകരണം; ദൃശ്യങ്ങൾ കാട്ടി പിന്നെ ബ്ലാക് മെയിലിങ്; 100ലേറെ സ്ത്രീകളെ കുഴിയിലാക്കി കാശിയുണ്ടാക്കിയത് ലക്ഷങ്ങൾ; ചതിക്കിരയായവരിൽ തമിഴ് സിനിമാ നടന്റെ മകളും; കോവിഡ് കാലത്ത് തമിഴ്‌നാട്ടിനെ ഞെട്ടിച്ച് പീഡന വീരൻ കാശിയെന്ന സൂചിയുടെ വില്ലത്തരം പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: നഗർകോവിൽ പീഡന കേസിൽ പൊലീസ് അറസ്റ്റിലായ 26 വയസുകാരനായ കാശി എന്ന സുചിയുടെ വലയിൽ കൂടുതൽ പെൺകുട്ടികൾ വീണെന്ന് സൂചന. പെൺകുട്ടികളെ പീഡനത്തിനിരയാക്കുകയും സ്വകാര്യദൃശ്യങ്ങൾ പകർത്തുകയും ചെയ്യുന്ന വിരുതനാണ് കാശി.

കാശിയെ കഴിഞ്ഞ ഏപ്രിൽ അവസാനം അറസ്റ്റ് ചെയ്തത്. കൂടുതൽ അന്വേഷണങ്ങളിലാണ് പുതിയ വിവരങ്ങൾ പുറത്തായത്. നഗർകോവിലെ കൊട്ടാർ വനിത പൊലീസ് സ്റ്റേഷനാണ് ഈ വില്ലനെ കുടുക്കിയത്. പെൺകുട്ടികളുടെ ചിത്രങ്ങൾ അശ്ലീല അടിക്കുറിപ്പോടെ പങ്കുവെക്കുന്നതായിരുന്നു ഇയാളുടെ വിനോദം. ചെന്നൈയിലെ ഒരു ഡോക്ടറുടെ പരാതിയിലാണ് നാഗർകോവിൽ സ്വദേശിയായ കാശിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഡോക്ടറിൽ നിന്നും ഏഴു ലക്ഷം രൂപയോളം പല അവസരങ്ങളിലായി സെക്‌സ് കെണിയിൽ പെടുത്തി തട്ടിയെടുത്തു

കാശിയുടെ വലയിൽ വീണവരിൽ ഒരു നടന്റെ മകളും ഉണ്ടെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇയാളുടെ കൈവശമുണ്ടായിരുന്ന ലാപ്ടോപ്പുകളും പെൻഡ്രൈവുകളും ഹാർഡ് ഡിസ്‌കുകളും ക്യാമറകളുമെല്ലാം പൊലീസ് പരിശോധിക്കുകയാണ്. ഇയാളുടെ ഇടപാടുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചതായി പൊലീസ് പറഞ്ഞു. സോഷ്യൽമീഡിയയിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ചെന്നൈയിലെയും വടക്കേ ഇന്ത്യയിലെയും നിരവധി പെൺകുട്ടികളെ വലിയിൽ വീഴ്‌ത്തിയിട്ടുണ്ട്.

ഫെമിനിസത്തോട് അനുഭാവമുള്ള യുവാവ് എന്ന രീതിയിൽ കബളിപ്പിച്ചാണ് ഇയാൾ പെൺകുട്ടികളുടെയും സ്ത്രീകളുടെയും ഇഷ്ടക്കാരനാകുന്നത്. പിന്നീട് ഇയാൾ അവരുമായി അടുപ്പത്തിലാകുകയും സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്യും. ഭീഷണി പരിധി വിട്ടതോടെയാണ് ഡോക്ടർ പരാതിയുമായി എത്തിയത്. ഇത് ചർച്ചയായതോടെ കൂടുതൽ പരാതികൾ കിട്ടി. ഇതോടെ പൊലീസ് ശക്തമായ അന്വേഷണം തുടങ്ങി. ചതിക്കുഴയിൽ പെട്ട നിരവധി പേരെ പൊലീസും അന്വേഷണത്തിൽ കണ്ടെത്തി.

താനൊരു സ്ത്രീപക്ഷവാദിയാണെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് ഇയാൾ പെൺകുട്ടികളുടെയും സ്ത്രീകളുടെയും ശ്രദ്ധ നേടുന്നത്. പിന്നീട് ഇയാൾ അവരുമായി അടുപ്പത്തിലാകുകയും സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ബലാത്സംഗത്തിന് വിധേയരാക്കുകയും ചെയ്തിരുന്നുവെന്ന് പൊലീസും പറയുന്നു. ഗുണ്ടാ നിയമ പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നത്. നാഗർകോവിലിലെ കോഴി ഫോം ഉടമയായ തങ്കപാണ്ടിയന്റെ മകനാണ് കാശി. പൊള്ളാച്ചിയിലെ കൂട്ട പീഡന കേസിന് സമാനമായാണ് ഇതിനേയും പൊലീസ് കാണുന്നത്. വീഡിയോ ചിത്രീകരിച്ച് സ്ത്രീകളെ ഭയപ്പെടുത്തി പണം തട്ടുന്ന പൊള്ളാച്ചി കേസിന്റെ പുതിയ മാതൃക.

സോഷ്യൽ മീഡിയയുടെ സാധ്യത ഉപയോഗിച്ച് പണക്കാരായ സ്ത്രീകളുമായി അടുപ്പം ഉണ്ടാക്കും. താനൊരു ബിസിനസ്സുകാരനാണെന്നും പൈലറ്റാണെന്നും അഭിഭാഷകനാണെന്നും കള്ളം പറും. അതിന് ശേഷം ഇവരുമായി അടുക്കും. ശാരീരിക അടുപ്പമുണ്ടാക്കിയ ശേഷം രഹസ്യമായി വീഡിയോ ചിത്രീകരിക്കും. അതിന് ശേഷം അതുകാട്ടി ഭീഷണി പെടുത്തും. ഇതാണ് കാശിയുടെ രീതി. നാഗർകോവിലിലെ ഗണേശപുരം സ്വദേശിയാണ് ഇയാൾ ബ്ലാക് മെയിലിംഗിലൂടെ ലക്ഷങ്ങൾ ഇയാൾ ഉണ്ടാക്കിയതായാണ് സൂചന.

ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന മസിൽ മാൻ എന്ന തരത്തിലെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇട്ടാണ് സ്ത്രീകളെ ഇയാൾ ആകർഷിക്കുന്നത്. വീഡിയോ കോൾ സംവിധാനം ഉപയോഗിച്ചാണ് യുവതികളെ തന്നിലേക്ക് ഇയാൾ അടുപ്പിക്കുന്നത്. നൂറോളം സ്ത്രീകൾ ചതിക്കപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP