ജൂവലറി ബ്രാഞ്ചുകളുടെ ഉദ്ഘാടനത്തിന് എത്തിയിരുന്നത് ശില്പ ഷെട്ടിയും പങ്കജ് ഉധാസും അടക്കമുള്ള ബോളിവുഡ് താരങ്ങളും മലയാളി സെലിബ്രിറ്റികളും; മലയാളികൾ ഏറെയും വീണത് സ്ഥിര നിക്ഷേപത്തിന് 17 ശതമാനം പലിശ എന്ന മോഹന വാഗ്ദാനത്തിൽ; വർഷാവസാനം നിക്ഷേപം പലിശസഹിതം സ്വർണാഭരണമായോ പണമായോ മടക്കികിട്ടും; കോടികളുടെ തട്ടിപ്പ് നടത്തിയ ശേഷം തൃശൂർ സ്വദേശികളായ കുമാർ സഹോദരന്മാർ മുങ്ങി; മഹാരാഷ്ട്രയിലെ ഗുഡ് വിൻ ജൂവലറി ഷോറൂമുകൾ പൂട്ടിയതോടെ നിക്ഷേപകർ വെള്ളത്തിൽ
മറുനാടൻ ഡെസ്ക്
കല്യാൺ: തൃശൂർ സ്വദേശികളായ സഹോദരന്മാർ ഉടമസ്ഥരായ മഹാരാഷ്ട്രയിലെ ഗുഡ് വിൻ ജൂവലേഴ്സ് അപ്രതീക്ഷിതമായി അടച്ചുപൂട്ടിയതോടെ, ആയിരക്കണക്കിന് നിക്ഷേപകർ വെള്ളത്തിലായി. നാലുദിവസം മുമ്പ് ഉടമകളായ സുനിൽ കുമാറും, സുധീഷ് കുമാറും കട അടച്ച് പൂട്ടി മുങ്ങി. ദോംബിവ്ലിയിലെ ഇവരുടെ വസതികളിൽ ഇന്നലെ പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോൾ പൂട്ടിക്കിടക്കുകയായിരുന്നു. ഇവരുടെ ഷോറൂമുകൾ പൊലീസ് പൂട്ടി സീൽ വച്ചു.
മുബൈയിലും പൂണെയിലുമായി തൃശൂർ സ്വദേശികളായ സഹോദരന്മാർക്ക് 13 ഷോറൂമുകളുണ്ട്. ഗുഡ് വിൻ ജൂവലേഴ്സിന്റെ സ്വർണ നിക്ഷേപ പദ്ധതികളിൽ നിക്ഷേപിച്ച മുംബൈയിൽ, സ്ഥിരമാസക്കാരാക്കിയ മലയാളികളാണ് ഇവരുടെ ചതിയിൽ പെട്ടത്. ജൂവലറി ഗ്രൂപ്പിന്റെ വെബ്സൈറ്റിൽ പറയുന്നത് അനുസരിച്ച് സുനിൽ കുമാർ ഗ്രൂപ്പിന്റെ ചെയർമാനും സുധീഷ് കുമാർ മാനേജിങ് ഡയറക്ടറുമാണ്.
2000 മുതൽ 50 ലക്ഷം വരെയാണ് പല മലയാളികളും നിക്ഷേപിച്ചിരുന്നത്. എന്നാൽ, നിക്ഷേപതുകകൾ കോടികൾ വരുമെന്നാണ് പൊലീസ് കണക്കുകൂട്ടുന്നത്. ഉടമകൾക്കും, ഏരിയ മാനേജർ മനീഷ് കുണ്ഡക്കുമെതിരെ വഞ്ചനാ കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്ന് രാംനഗർ പൊലീസ് സ്റ്റേഷനിലെ എസ്പി അഹേർ പറഞ്ഞു. ദോംബിവ്ലിയിൽ നിന്നു മാത്രം 250 പേർ പരാതി നൽകിക്കഴിഞ്ഞു. എത്ര തുകയുടെ തട്ടിപ്പാണ് നടത്തിയതെന്ന് ഇവരുടെ വിശദമായ മൊഴിയെടുത്താൽ മാത്രമേ അറിയാൻ കഴിയൂ.
ചെയർമാൻ സുനിൽ കുമാറിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. എന്നാൽ, നിക്ഷേപകർക്കായി ഉടമയുടെ വക ഒരു വോയ്സ് മെസേജുണ്ട്. എല്ലാവരുടെയും ഫണ്ടുകൾ സുരക്ഷിതമാണെന്ന്. എന്നാൽ, ഇത് പാടേ വിശ്വസിക്കാൻ ആരും തയ്യാറല്ല. ഫണ്ടുകൾ സുരക്ഷിതമാണെങ്കിൽ, ഉടമകൾ എന്തിന് മുങ്ങണം? അവർ ചോദിക്കുന്നു. ദോംബിവ്ലിയിലെ ഷോറൂം പൂട്ടിയതിന് പിന്നാലെ ആയിരക്കണക്കിന് നിക്ഷേപകരാണ് പൊലീസിൽ പരാതി നൽകാനെത്തുന്നത്. ദീപാവലി ആഘോഷങ്ങൾ കഴിയുന്നതോടെ, കൂടുതൽ പരാതികൾ എത്തുമെന്ന് പൊലീസ് കരുതുന്നത്.
22 വർഷമായി ജൂവലറി വ്യവസായ രംഗത്തുള്ളവരാണ് കുമാർ സഹോദരന്മാർ. ചെയർമാൻ സുനിൽ കുമാറിന്റെ ശബ്ദസന്ദേശത്തിൽ ഇങ്ങനെ പറയുന്നു: 'മൂന്നുവർഷം മുമ്പ എന്റെ കുടുംബം ചില പ്രശ്നങ്ങളിൽ പെട്ടപ്പോൾ തുടങ്ങിയ ദുഷ്പ്രചാരണത്തിന്റെ പരിണതഫലമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. സ്വാഭാവികമായി ബിസിനസിനെ അത് ബാധിച്ചു. എന്നാൽ, പുതിയ ആശയങ്ങൾ നടപ്പാക്കി പ്രതിസന്ധി തരണം ചെയ്യാനുള്ള പരിശ്രമത്തിലാണ് ഞങ്ങൾ'.
ഒക്ടോബർ 21 നാണ് ഗുഡ് വിൻ ജൂവലേഴ്സിന്റെ ദോംബിവ്ലിയിലെ ഓഫീസ് പൂട്ടിയത്. ഫോണിൽ അന്വേഷിച്ചപ്പോൾ ഓഫീസ് രണ്ടുദിവസത്തേക്ക് തുറക്കില്ലെന്ന മറുപടിയാണ് ജീവനക്കാർ നൽകിയത്. എന്നാൽ, ദീപാവലിക്കും ഷോറൂം അടഞ്ഞ് കിടന്നതോടെ നിക്ഷേപകർക്ക് ആശയക്കുഴപ്പവും, പരിഭ്രാന്തിയുമായി. കഴിഞ്ഞ ദിവസം പുണെയിലെ ചിഞ്ചുവാഡ ഷോറൂമിൽ ജീവനക്കാർക്ക് നേരെ നടന്ന ആക്രമണത്തെ തുടർന്ന് സംസ്ഥാനത്തെ എല്ലാ കടകളും അടച്ചിടേണ്ടി വന്നുവെന്നാണ് ചെയർമാൻ സുനിൽ കുമാർ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. അടച്ചിട്ട ഷോറൂമുകൾ രണ്ടു ദിവസത്തിനകം തുറക്കുമെന്നും നിക്ഷേപരുടെ പണം സുരക്ഷിതമാണെന്നും തിരിച്ചു നൽകാൻ സാവകാശം വേണമെന്നും അപേക്ഷിച്ചുള്ള സുനിൽ കുമാറിന്റെ വാട്ട്സപ്പ് വോയിസ് സന്ദേശം മാത്രമാണ് നിക്ഷേപകർക്ക് കുറച്ചെങ്കിലും പ്രത്യാശ നൽകിയത്.എന്നാൽ തുടർന്നുള്ള ദിവസങ്ങളിലൊന്നും ജൂവലറിയുടെ ഷോറൂമുകളൊന്നും തന്നെ തുറന്ന് പ്രവർത്തിക്കാതിരുന്നതും ഉത്തരവാദിത്തപ്പെട്ടവരെ ഫോണിൽ പോലും ബന്ധപ്പെടാൻ കഴിയാതെ വന്നതുമാണ് പ്രശ്നത്തെ കൂടുതൽ സങ്കീർണമാക്കിയിരിക്കുന്നത്.
ബോളിവുഡ് താരങ്ങളെ അണിനിർത്തി ക്യാൻവാസിങ്
ബോളിവുഡിൽ നിന്നും മലയാള സിനിമാ രംഗത്ത് നിന്നുമുള്ള സെലിബ്രിറ്റികളെ ക്ഷണിച്ചുവരുത്തിയാണ് കുമാർ സഹോദരന്മാർ സ്വർണ നിക്ഷേപ പദ്ധതികളിലേക്ക് മലയാളികൾ അടക്കമുള്ള നിക്ഷേപകരെ ആകർഷിച്ചത്. നിക്ഷേപങ്ങൾ ക്യാൻവാസ് ചെയ്യാൻ കമ്മീഷൻ അടിസ്ഥാനത്തിൽ ഏജന്റുമാരെ നിയോഗിച്ചിരുന്നു. ചില നിക്ഷേപകർ തങ്ങളുടെ മാതാപിതാക്കൾ തുടങ്ങി വച്ച നിക്ഷേപ പദ്ധതി പൂർത്തിയാക്കാൻ ചെറുകിട നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. ഏജന്റുമാർക്ക് കമ്മീഷൻ കിട്ടിക്കോട്ടെ എന്നുകരുതി മാനുഷിക പരിഗണനയോടെ ചില നിക്ഷേപങ്ങളും.
സുനിലും സുധീഷും പടർന്ന് പന്തലിച്ചത് ഇങ്ങനെ
തൃശൂരിൽ നിന്ന് മുംബൈയിലെത്തി കുമാർ സഹോദരന്മാർ ആദ്യമേ കണ്ണ് വച്ചത് ജൂവലറി ബിസിനസിലായിരുന്നു. മുംബൈയിലെ ഒരു പ്രമുഖ ജൂവലറി ഷോപ്പിന് വേണ്ടിയുള്ള സ്വർണ വിതരണക്കാരായി ആയിരുന്നു ആദ്യ രംഗപ്രവേശം. 1998 ൽ തുടങ്ങിയ ആ ബിസിനസ് 2002 ൽ അവസാനിച്ചതായി ജൂവലറി ഉടമ പറഞ്ഞു. 1992 ലാണ് ഇവർ തൃശൂരിൽ സ്വർണാഭരണ നിർമ്മാണം തുടങ്ങിയത്. അടുത്ത മൂന്നുവർഷത്തിനുള്ളിൽ പൂർണതോതിൽ ജൂവലറി ബിസിനസിൽ തിളങ്ങി തുടങ്ങി. 2004 ലാണ് മുംബൈ മാർക്കറ്റിലേക്ക് ഇറങ്ങിയത്.
നിക്ഷേപകരെ ആകർഷിക്കാൻ രണ്ടുപദ്ധതികൾ
സ്വർണത്തിന്മേലുളേള സ്ഥിര നിക്ഷേപത്തിന് 17 ശതമാനം പലിശയാണ് ഇവർ വാഗ്ദാനം ചെയ്തത്. രണ്ടാമത്തെ പദ്ധതി പ്രകാരം നിക്ഷേപത്തിന്റെ തോതനുസരിച്ച് വർഷാവസാനം സ്വർണാഭരണമോ, കാഷോ വിഹിതമായി നൽകും. നിക്ഷേപകർക്ക് എത്ര തുക വേണമെങ്കിലും ഒരുവർഷത്തേക്ക് നിക്ഷേപിക്കാം. കമ്പനി ഈ പദ്ധതിയിൽ തങ്ങളുടെ ഒരുമാസത്തെ വിഹിതമാണ് നിക്ഷേപിക്കുക. വർഷാവസാനം മൊത്തം തുകയുടെ അടിസ്ഥാനത്തിൽ സ്വർണാഭരണമായി മടങ്ങി വാങ്ങാം. പണമായി തന്നെ വേണമെങ്കിൽ 14 മാസത്തോളം കാത്തിരിക്കേണ്ടി വരികയും ചെയ്യും.
ജൂവലറി ഗ്രൂപ്പിന്റെ ബ്രാഞ്ചുകൾ
വാഷി, താനെ, എന്നിവിടങ്ങളിൽ ഓരോന്നും, ദോംബിവ്ലിയും ചെമ്പൂരിലും വസായിയിലും അംബർനാഥിലും രണ്ടുവീതവും, പൂണെയിലും, കേരളത്തിലൂം മൂന്നുവീതവും ബ്രാഞ്ചുകൾ തുറന്നിരുന്നു. വിദേശത്ത് പുതിയ ഷോറൂമുകൾ തുടങ്ങാനിരിക്കെയാണ് കടം വന്ന് കയറി സ്ഥാപനം പൂട്ടുന്നത്.
ഗാർഹിക പീഡനത്തിന് സുധീഷ് കുമാർ നേരത്തെ അറസ്റ്റിൽ
2016 ൽ സുധീഷ് കുമാറിനെ ഭാര്യയെ ആക്രമിച്ചെന്ന ഗാർഹിക പീഡന പരാതിയിൽ നവി മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതക ശ്രമത്തിനാണ് അന്ന് കേസെടുത്തിരുന്നത്.
ആദ്യപരാതിക്കാരൻ
ഗുഡ് വിൻ ജൂവലേഴ്സിന്റെ നിക്ഷേപ പദ്ധതിയിൽ നിക്ഷേപിച്ച് 9.81 ലക്ഷം നഷ്ടമായ സഞ്ജയ് ബിശ്വാസാണ് ആദ്യപരാതിക്കാരൻ. ചെറിയ സ്ഥിരനിക്ഷേപങ്ങളാണ് ഇയാൾ ജൂവലറിയുടെ പദ്ധതിയിൽ അടച്ചിരുന്നത്. ഒരുലക്ഷം ഇട്ടാൽ വർഷാവസാനം 1.17 ലക്ഷം രൂപ മടക്കി നൽകുമെന്ന വാഗ്ദാനത്തിലാണ് വീണത്. ശനിയാഴ്ച രാത്രി സുനിൽ കുമാർ തന്നെ വാട്സാപ്പിൽ വിളിച്ചിരുന്നതായി സഞ്ജയ് പറഞ്ഞു. ഷോറൂമിലേക്ക് മടങ്ങി വരണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാൽ, നിക്ഷേപകർ തന്നെ കയ്യേറ്റം ചെയ്യുമെന്നാണ് ഭയമെന്നും സ്ന്ദേശത്തിൽ പറയുന്നു. പണം എങ്ങനെയെങ്കിലും സംഭരിച്ചിട്ട് താൻ മടങ്ങി വരുമെന്നാണ് സുനിൽ കുമാറിന്റെ വാഗ്ദാനം.
ലക്ഷങ്ങൾ നിക്ഷേപിച്ച മറ്റൊരാൾ ജോബി തോമസാണ്. മിക്ക ഉപഭോക്താക്കളും കേരളത്തിൽ നിന്നുള്ളവരാണ്. സ്ഥിര നിക്ഷേപത്തിൽ 17 ശതമാനം പലിശ എന്ന വാഗ്ദാനത്തിലാണ് പലരും വീണത്. പൊലീസിനെ പലവട്ടം സമീപിച്ചെങ്കിലും അവർ കേസെടുത്തില്ലെന്ന് ജോബി പറഞ്ഞു.
ചെയർമാനും എംഡിയും മാനേജരുമൊക്കെ കസ്റ്റമേഴ്സിനെ മോഹന വാഗ്ദാനങ്ങളിൽ മയക്കാൻ പല തന്ത്രങ്ങളും പ്രയോഗിച്ചു. വിവിധ ബ്രാഞ്ചുകളുടെ ഉദ്ഘാടനത്തിന് സെലിബ്രിറ്റികളായ ശിൽപ ഷെട്ടി, പങ്കജ് ഉധാസ്, അഫ്തബ് ശിവദാസാനി എന്നിവരെ ക്ഷണിച്ചുവരുത്തിയാണ് വിശ്വാസ്യത ഉണ്ടാക്കിയെടുത്തത്.
സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കും
പൊലീസ് ഇതുവരെ 29 ഓളം നിക്ഷേപകരുടെ മൊഴിയെടുത്തുകഴിഞ്ഞു. 1.8 കോടിയോളം ഇവരിൽ നിന്ന് തട്ടിയെടുത്തിട്ടുണ്ട്. ഏകദേശം 800 ഓളം നിക്ഷേപകർ കബളിപ്പിക്കപ്പെട്ടതായാണ് കണക്കാക്കുന്നത്. ദോംബിവ്ലിയിൽ മാത്രം 10 കോടിയോളം ഇങ്ങനെ തട്ടിയെടുത്തതായി കണക്കാക്കുന്നു. താനെ പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കേസ് കൈമാറിയേക്കും.
Stories you may Like
- ജയിലിൽ കിടന്ന് കോടീശ്വരനായ ആദ്യ മലയാളി! കൊടി സുനിയുടെ ജീവിത കഥ
- എസ് ടി ജൂവലറിയുമായി ബന്ധപ്പെട്ട ദൃശ്യം അനിൽ അക്കരെ പുറത്തുവിടുമ്പോൾ
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്
- ഇനി ഒന്നും സുനിൽ കുമാറിന് വേണ്ട; ട്രഷറിയിലെ പഴയ അക്കൗണ്ടന്റ് യാത്രയാകുമ്പോൾ
- മലയാളികളെ ജോലിക്കെടുത്ത ന്യുകാസിലിലെ കെയർ ഹോം വമ്പൻ പ്രതിസന്ധിയിലേക്ക്
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്