സ്വർണം എത്തിക്കാൻ പണംമുടക്കിയ പൂക്കാട്ടിൽ റമീസ് സ്വസ്ഥമായി വീട്ടിൽ തന്നെ കിടന്നുറങ്ങിയത് അന്വേഷണം ഇങ്ങുവരെ എത്തില്ലെന്ന ആത്മവിശ്വാസത്തിൽ; ഡിപ്ലോമാറ്റിക് ബാഗേജ് സ്വർണ്ണക്കടത്ത് കേസിൽ മലപ്പുറം സ്വദേശിയുടെ പങ്ക് പുറംലോകം അറിഞ്ഞത് അതിരാവിലെ കസ്റ്റംസ് സംഘമെത്തി കസ്റ്റഡിയിൽ എടുത്തതോടെ; പിടിയിലായത് പ്രതികൾ എത്തിക്കുന്ന സ്വർണം വിതരണം ചെയ്തു എന്ന് കരുതപ്പെടുന്നയാൾ; എൻഐഎയും കസ്റ്റംസും കച്ചകെട്ടി ഇറങ്ങിയതോടെ മലബാറിലെ കുഴൽപ്പണ മാഫിയയും ഭീതിയിൽ
മറുനാടൻ ഡെസ്ക്
കോഴിക്കോട്: ഡിപ്ലോമാറ്റിക് ബാഗേജ് സ്വർണ്ണക്കടത്ത് കേസിൽ മലപ്പുറം സ്വദേശിയെ കസ്റ്റംസ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയതോടെ മലബാറിലെ കുഴൽപ്പണ സംഘങ്ങളും ഭീതിയിലായി. സ്വർണക്കടത്ത് കേസിൽ സാമ്പത്തിക നിക്ഷേപം നടത്തിയതിനാണ് മലപ്പുറം സ്വദേശിയെ കസ്റ്റംസ് പിടികൂടിയത്. മലപ്പുറം പെരിന്തൽമണ്ണക്കടുത്ത വെട്ടത്തൂർ കവല സ്വദേശി പുക്കാട്ടിൽ റമീസിനെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. 2015ലും ഇയാൾ സ്വർണക്കടത്തിന് അറസ്റ്റിലായിട്ടുണ്ട്. അന്ന് 17.5 കിലോഗ്രാം സ്വർണവുമായാണ് ഇയാൾ പിടിയിലായത്. ഇന്ന് പുലർച്ചെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിനായി ഇയാളെ കൊച്ചിയിലേക്ക് കൊണ്ടുപോയി. ഡിപ്ലോമാറ്റിക് ബാഗേജ് സ്വർണക്കടത്ത് കേസിലെ നാലാമത്തെ അറസ്റ്റാണിത്. ഈ കേസിൽ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും എൻ.ഐ.എ ശനിയാഴ്ച്ച രാത്രി ബംഗളൂരുവിൽ വെച്ച് കസ്റ്റഡിയിൽ എടുത്തിരുന്നു.
സാധാരണ സ്വർണക്കടത്ത് കേസുകളിൽ കാരിയർമാരിൽ തുടങ്ങി അവിടെ തന്നെ അവസാനിക്കുന്നതാണ് രീതി. സ്വർണം പുറപ്പെട്ട ഉറവിടമോ ആർക്കാണ് സ്വർണം എത്തിച്ചതെന്നോ പുറംലോകം സാധാരണ അറിയാറില്ല. ഇതേ കീഴ്വഴക്കം തന്നെ ഈ കേസിലും ഉണ്ടാകും എന്ന ആത്മവിശ്വാസമാണ് മലപ്പുറം സ്വദേശിയെ സ്വന്തം വീട്ടിൽ സ്വസ്ഥമായി ഉറങ്ങാൻ പ്രേരിപ്പിച്ചത്. എന്നാൽ കാലവും കഥയും മാറിയതോടെ കസ്റ്റംസ് ഉദ്യോഗസ്ഥർ പുലർച്ചെ തന്നെ ആരുമറിയാതെ വീട്ടിലെത്തി ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഞായറാഴ്ച പുലർച്ചെ ഇയാളെ വീട്ടിലെത്തി ചോദ്യം ചെയ്യുന്നതിനായി കൊണ്ടുപോവുകയായിരുന്നു. പ്രതികൾ എത്തിക്കുന്ന സ്വർണം വിതരണം ചെയ്തു എന്ന് കരുതപ്പെടുന്ന വ്യക്തിയാണ് ഇയാൾ. സ്വർണം എങ്ങോട്ടേക്ക് പോകുന്നു എന്നതിൽ വ്യക്തമായ സൂചന ഇയാളെ ചോദ്യം ചെയ്തതിലൂടെ കസ്റ്റംസിന് ലഭിച്ചു എന്നാണ് റിപ്പോർട്ട്. തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജ് ഉപയോഗിച്ച് സ്വർണം കടത്തിയത് അന്വേഷിക്കാൻ വെള്ളിയാഴ്ച്ച രൂപം നൽകിയ പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ കസ്റ്റസിയിലെടുത്തത്. സ്വർണക്കടത്തിൽ ഇയാളുടെ നിക്ഷേപം എത്രയാണ്, മറ്റാരെല്ലാമാണ് നിക്ഷേപകർ, ഏകോപനം, കൊണ്ടുവരുന്നവർ ആരെല്ലാം, സ്വപ്ന സുരേഷും സന്ദീപ് നായർ എന്നിവരുടെ പങ്ക് എന്നിവ ചോദ്യം ചെയ്യലിലൂടെ വ്യക്തമാകേണ്ടതുണ്ട്.
കോൺസുലേറ്റിലെ സ്വർണ കടത്ത് കേസിൽ മാത്രം ഇത് ഒതുക്കാതെ കേരളത്തിലെ എല്ലാ സ്വർണ കടത്തു കേസുകളും ക്രോഡീകരിച്ചുള്ള അന്വേഷണത്തിനാണ് എൻ.ഐ എ ഒരുങ്ങുന്നത് എന്നാണ് വിവരം. മാത്രമല്ല കുഴൽപ്പണം (ഹുണ്ടി) മാഫിയകൾക്കും ഇതിൽ കൃത്യമായ ഇടപെടലുകൾ ഉണ്ടെന്നാണ് എൻ.ഐ എ കരുതുന്നത് . കേരളത്തിൽ കേന്ദ്രീകരിച്ചു നടന്നു വരുന്ന സ്വർണക്കടത്തിന്ന് പിന്നിൽ ചില രാഷ്ട്രീയപാർട്ടികളുടെ നേതാക്കൾക്ക് വ്യക്തമായ അറിവുണ്ടെന്നും കൊച്ചി, കോഴിക്കോട്, കൊടുവള്ളി, വടകര , തലശേരി ,കാസർകോട് സ്വർണക്കടത്തുസംഘങ്ങൾക്കു ഇവരുടെ പിന്തുണ ഉണ്ടെന്നുമാണ് കേരളാ പൊലീസ് സ്പെഷ്യൽ ബ്രാഞ്ച് നല്കിയിരിക്കുന്ന റിപ്പോർട്ട്.
സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ശരിവെക്കുന്നതാണ് കസ്റ്റംസ് കേന്ദ്രത്തിന് നൽകിയ റിപ്പോർട്ടും. മാത്രമല്ല തിരുവനന്തപുരത്തെ നയതന്ത്രകള്ളക്കടത്തുമായി രാജ്യവിരുദ്ധ പ്രവർത്തകർക്ക് ബന്ധമുണ്ടെന്നും ദേശവിരുദ്ധസംഘടനകളുടെ വരുമാനമാർഗമാണെന്നതുൾപ്പെടെ ഞെട്ടിക്കുന്ന വിവരങ്ങളടങ്ങിയ റിപ്പോർട്ട് ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ)ക്കും കൈമാറും. കാസർകോട്, കണ്ണൂർ, കോഴിക്കോടിനും പുറമെ മാഹിയും അന്വേഷണ പരിധിയിൽ വരുമെന്നാണ് സൂചന. ഇവിടങ്ങളിലെ കസ്റ്റംസ് സൂപ്രണ്ടുമാരുടെ അടിയന്തിര യോഗം കൊച്ചി കസ്റ്റംസ് കമ്മീഷണർ സുമിത്കുമാർ ഐആർ.എസ് വിളിച്ചു ചേർത്തതായി വിവരങ്ങൾ പുറത്തുവരുന്നുണ്ട്. ഇവരുടെ റിപ്പോർട് എൻ.ഐ.എ സംഘത്തിന് ഉപയോഗപ്രദമാകുമെന്നാണ് വിലയിരുത്തൽ.മാഹിക്ക് പുറമെ മലബാറിലെ നാല് ജില്ലകളിൽ നിന്നുള്ള 174 പേരുടെ വിവരങ്ങൾ ഇതിനകം രഹസ്യമായി ശേഖരിച്ചിട്ടുണ്ട്.
കേരളത്തിലാകെ വേരുകളുള്ള രണ്ട് സ്വർണാഭരണ ശാലകളും ഉത്തരകേരളത്തിലെ 14 ജൂവല്ലറികളും കൊടുവള്ളിയിൽ വേരുറപ്പിച്ചു രാഷ്ട്രീയ രംഗത്തും നിലയുറപ്പിച്ച ഒരു വ്യാപാരപ്രമുഖനും കരിപ്പൂർ കടത്തുകൾക്ക് ചുക്കാൻ പിടിക്കുന്ന കണ്ണൂരിലെ ഒരു ജനപ്രതിനിധിയും കേന്ദ്ര അന്വേഷണ സംഘത്തിന്റെ സംശയ നിഴലിലാണ്. നിലവിൽ പരാമർശിക്കപ്പെടുന്ന പേരുകൾ പലതും ചെറുമീനുകൾ മാത്രമാണെന്നും സ്രാവുകളുടെയും തിമിംഗലങ്ങളുടെയും പേരുവിവരങ്ങൾ പുറത്തുവരുമ്പോൾ കേരളത്തിൽ വരാനിരിക്കുന്നത് ഒരു വലിയ രാഷ്ട്രീയ ഭൂകമ്പമാണെന്നും വിലയിരുത്തപ്പെടുന്നു. യു.എ.ഇ. കോൺസുലേറ്റിലെ ഒരു വനിതയ്ക്കു കൊടുവള്ളി സംഘവുമായി ബന്ധമുണ്ടെന്നു കസ്റ്റംസിനും വിമാനത്താവളങ്ങളുടെ സുരക്ഷാചുമതലയുള്ള സിഐ.എസ്.എഫിനും കഴിഞ്ഞവർഷം കേരളാ സ്പെഷ്യൽ ബ്രാഞ്ച്സം വിവരം നൽകിയിട്ടും മുഖവിലയ്ക്കെടുത്തിരുന്നില്ല. സംഘത്തിലെ രണ്ടുപേർ തിരുവനന്തപുരത്തു വീട് വാടകയ്ക്കെടുത്ത് താമസിക്കുന്നുണ്ടെന്നും അവരാണു സ്വർണവുമായി കൊടുവള്ളിക്കു പോകുന്നതെന്നും ഈ റിപ്പോർട്ടിലുണ്ട്.
രാജ്യാന്തരവിമാനത്താവളങ്ങളിലൂടെയുള്ള കള്ളക്കടത്ത് ദേശസുരക്ഷയെ ബാധിക്കുന്നതും നിരോധിതസംഘടനകൾക്കു ജീവരക്തം നൽകുന്നതാണെന്നറിഞ്ഞിട്ടും ഇതിന്മേൽ ഗൗരവമേറിയ ഒരു അന്വേഷണം നാളിതുവരെ പ്രഖ്യാപിക്കാതിരുന്നത് ദുരൂഹതയുളവാക്കിയ വിഷയമാണ്. പിടിയിലാകുമ്പോഴൊക്കെ ഉന്നതബന്ധങ്ങൾ ഉപയോഗിച്ചാണു കള്ളക്കടത്തുസംഘങ്ങൾ രക്ഷപ്പെടുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രവാസികൾക്കായുള്ള വന്ദേഭാരത് വിമാനങ്ങളിലും മറ്റു ചാർട്ടർ വിമാനങ്ങളിലും കടത്തിയ സ്വർണം മലബാർ ജില്ലകളിലാണ് എത്തിച്ചേർന്നത്.. ഇപ്പോൾ തിരുവനന്തപുരത്ത് പിടികൂടിയതു കേരളത്തിലെ ഏറ്റവും വലിയ സ്വർണക്കടത്തെന്നു പറയുമ്പോഴും, 2018 നവംബറിൽ ഏഴ് ജില്ലകളിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ ചേർന്ന് നടത്തിയ ബൃഹത് റെയ്ഡിൽ പിടികൂടിയ 177 കോടി രൂപയുടെ 600 കിലോ സ്വർണത്തെക്കുറിച്ചു പലരും മൗനം ഇന്നും പാലിക്കുന്നു. അന്ന് ഇതിനെതിരെ ഒരു പ്രക്ഷോഭമോ പ്രതിഷേധമോ ഉയർന്നില്ലെന്നതും കൗതുകം പരത്തുന്ന സംഗതിയാണ്.
സ്വർണമിശ്രിതം, ഉരുക്കാനുള്ള സംവിധാനം, കടത്താനുപയോഗിക്കുന്ന അടിവസ്ത്രങ്ങൾ എന്നിവയും അന്നു ഡി.ആർ.ഐ. പിടികൂടിയിരുന്നു. അതിനുശേഷവും പല തവണയായി കോടികളുടെ സ്വർണം കൊടുവള്ളിയിലെത്തി. ഡി.ആർ.ഐ. മാത്രം രണ്ടുവർഷത്തിനിടെ 30 കോടിയോളം രൂപയുടെ സ്വർണം പിടിച്ചു.തിരുവനന്തപുരം കടത്തിന്റെ കോളിളക്കം തുടരുമ്പോൾ ഇന്നും ഇന്നലെയുമായി വിവിധ വിമാനത്താവളങ്ങളിൽ നിന്ന് പിടിച്ചത് മൂന്നു കോടി രൂപയുടെ സ്വർണമാണ്. സ്വർണക്കടത്തിനു പിടിയിലാകുന്നവർ ജാമ്യം സംഘടിപ്പിച്ചശേഷം ഗൾഫ് രാജ്യങ്ങളിലേക്കു മുങ്ങുകയും കള്ളക്കടത്ത് തുടരുകയും ചെയ്യുമ്പോൾ ഇത്തരക്കാരുടെ പാസ്പോർട്ട് റദ്ദാക്കാൻ സാധിച്ചില്ല എന്നുള്ളത് ഗുരുതര വീഴ്ചയായാണ് കണക്കാക്കപ്പെടുന്നത്.
രണ്ടുവർഷം മുമ്പ് കരിപ്പൂർ സ്വർണക്കടത്ത് കേസിലെ കോഫെപോസ പ്രതിക്കുവേണ്ടി രണ്ട് എംഎൽഎമാർ ഇടപെട്ടതു വിവാദമായിരുന്നു. അവർ സെക്രട്ടേറിയറ്റിലെ ഉന്നതൻ മുഖേന ആഭ്യന്തര സെക്രട്ടറിയെ സ്വാധീനിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അതേസമയം കടുവയെ പിടിക്കുന്ന കിടുവയെപ്പോലെ കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കുന്ന സംഘങ്ങൾ കോഴിക്കോട്, കണ്ണൂർ, വയനാട് ,കാസർകോട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നത് മാത്രമാണ് നിലവിൽ കള്ളക്കടത്തുസംഘങ്ങൾക്ക് ഭീഷണി.ഇതിന്റെ പേരിൽ നിരവധി രക്തച്ചൊരിച്ചിലുകളും ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന്നിരുന്നു. കള്ളക്കടത്ത് സ്വർണമായതിനാൽ നഷ്ടപ്പെട്ടാലും ആരും നിയമ സഹായം തേടാറില്ല. പകരം തട്ടിയ മുതലുകൾ വീണ്ടെടുക്കാൻ വാടക ഗുണ്ടാ സംഘങ്ങളെയാണ് നിയോഗിക്കാറുള്ളത്.
Stories you may Like
- കുടുംബമായി യാത്ര ചെയ്യുന്നവർക്ക് കൂടുതൽ ഡിമാൻഡ്; കരിപ്പൂരിൽ മാഫിയ പിടിമുറുക്കുമ്പോൾ
- തെരഞ്ഞെടുപ്പിന് മുമ്പ് സ്വർണക്കടത്ത് കേസ് വീണ്ടും സജീവമാകുമോ?
- യുവം വേദിയിലെ 'സ്വർണകള്ളകടത്ത്' പരാമർശത്തെ വിമർശിച്ച് തോമസ് ഐസക്
- ഇടുക്കിയുടെ മലയോരത്തിന് പുതിയ പ്രതീക്ഷ
- സ്വർണ്ണക്കടത്തിന് ഒത്താശ ചെയ്ത കസ്റ്റംസ് സൂപ്രണ്ടുമാരെ പിരിച്ചുവിട്ടു
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്