കാശിനുവേണ്ടി വിവാഹം കഴിച്ചു; കാമുകിക്കുവേണ്ടി ഉപേക്ഷിച്ചു; സ്വർണം കടത്തി സമ്പന്നനായി: നെടുമ്പാശേരിയിൽ അറസ്റ്റിലായ എസ്ഐ മനുവിന്റെ കഥ
കൊല്ലം: കാശിനുവേണ്ടി പരക്കംപാഞ്ഞു ഒടുവിൽ കൂടുതൽ കൂടുതൽ മോഹിച്ച് ഇരുമ്പഴിക്കുള്ളിലായ കഥയാണ് കഴിഞ്ഞ ദിവസം നെടുമ്പാശേരിയിൽ അറസ്റ്റിലായ എസ്ഐ മനുവിന്റേത്. കാശുകാരനാകാനായി കല്യാണം കഴിക്കുകയും ഒടുവിൽ കാമുകിക്കൊപ്പം പോകാനായി ഭാര്യയെ ഉപേക്ഷിക്കുകയും ചെയ്തയാളാണ് മനു. സ്വർണം കടത്തി കൂടുതൽ സമ്പന്നനായി അവസാനം പിടിയിലാകുകയായിരുന്നു ഇയാൾ.
നെടുമ്പാശേരി സ്വർണകള്ളക്കടത്ത് കേസിൽ നാട്ടുകാരനായ എസ്ഐ അറസ്റ്റിലായത് ഇപ്പോഴും കിഴക്കേ കല്ലട ഉപ്പൂട് പള്ളിക്കവിള പ്രദേശവാസികൾക്കു വിശ്വസിക്കാനായിട്ടില്ല. അദ്ധ്യാപക ദമ്പതികളുടെ മകനും പാരലൽ കോളജ് അദ്ധ്യാപകനുമായിരുന്ന മനു എസ്ഐ ആകുന്നതിന് മുമ്പുവരെ നാട്ടുകാർക്ക് പ്രിയങ്കരനായിരുന്നു.
കിഴക്കേകല്ലട പള്ളിക്കവിള ഇടപ്പള്ളിൽ വീട്ടിൽ റിട്ട. അദ്ധ്യാപകരായ വിജയൻകുട്ടി, തങ്കമ്മ ദമ്പതികളുടെ ഇളയമകനാണ് മനു. കിഴക്കേക്കല്ലടയിൽ സ്കൂൾ വിദ്യാഭ്യാസവും ശാസ്താംകോട്ട കോളേജിൽ ബിരുദ പഠനവും പൂർത്തിയാക്കി നാട്ടിൽ പാരലൽ കോളജ് അദ്ധ്യാപകനായി ജോലി ചെയ്യുമ്പോഴാണ് എസ്ഐ നിയമനം കിട്ടിയത്. പ്രദേശത്തെ പുരാതന യാഥാസ്ഥിതിക കുടുംബത്തിലെ അംഗമായ മനു സൈന്യത്തിൽ ചേർന്നതോടെ ആളാകെ മാറിയെന്നാണ് നാട്ടുകാർ പറയുന്നത്.
നാട്ടിൽ വല്ലപ്പോഴും മാത്രമാണ് ഇയാൾ വരുന്നത്. അടുത്ത ചില സുഹൃത്തുക്കളോട് മാത്രമാണ് നാട്ടിലെ സൗഹൃദമുള്ളത്.
തിരുവനന്തപുരം നേമം പൊലീസ് സ്റ്റേഷനിൽ പ്രൊബേഷൻ എസ്ഐയായിരിക്കെയാണ് മനു വിവാഹിതനായത്. ഉദ്യോഗസ്ഥ ദമ്പതികളുടെ മകളും അദ്ധ്യാപികയുമായ യുവതിയായിരുന്നു വധു. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിന് സമീപമുള്ള ഓഡിറ്റോറിയത്തിൽ 2010ലായിരുന്നു വിവാഹം. 101 പവൻ സ്വർണവും കാറും സ്ത്രീധനമായി വാങ്ങിയ ആർഭാട ചടങ്ങുകൾ. വിവാഹം കഴിഞ്ഞ് വധുവിനെ കുടിയിരുത്തിയശേഷം മനുവിനെ വീട്ടിൽ നിന്ന് ഏറെനേരം കാണാതായി.
തെരച്ചിലിനൊടുവിൽ വീട്ടിനു പിൻവശത്ത് ഒളിച്ചിരുന്ന് മൊബൈൽഫോണിൽ രഹസ്യമായി സംസാരിക്കുന്ന മനുവിനെ നവവധു കണ്ടെത്തി. ഒരു പെൺകുട്ടിയുമായുള്ള ഫോണിലെ രഹസ്യസംഭാഷണം മനുവിന്റെ മാതാവിനെ ബോദ്ധ്യപ്പെടുത്തി. വിവാഹം കഴിയുമ്പോഴെങ്കിലും നീ അവളെ മറക്കുമെന്നാണ് തങ്ങൾ കരുതിയതെന്ന് ആക്രോശിച്ച് മാതാവ് മനുവിനോട് കയർത്തു. മേലിൽ കാമുകിയുമായി ബന്ധപ്പെടരുതെന്ന് മാതാവ് മനുവിനെ താക്കീത് ചെയ്തെങ്കിലും അതംഗീകരിക്കാൻ അയാൾ കൂട്ടാക്കിയില്ല.
കാമുകിയെ കൊല്ലത്ത് വരുത്തി വൻകിട ഹോട്ടലിൽ താമസിപ്പിച്ച മനു അവൾക്കൊപ്പം രഹസ്യമായി കഴിയാനാരംഭിച്ചതോടെ കുടുംബപ്രശ്നം രൂക്ഷമായി. ബാങ്ക് കോച്ചിംഗിനെന്ന പേരിലാണ് കൊല്ലത്തേക്കു വരുത്തിയത്. കാമുകിയുമായുള്ള ബന്ധം തുടർന്നതോടെ വധുവിന്റെ പിതാവ് തിരുവനന്തപുരം ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർക്ക് പരാതി നൽകി.
പെൺകുട്ടിയുടെ ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മനുവിനെ ചോദ്യം ചെയ്തപ്പോൾ തനിക്ക് ട്യൂട്ടോറിയൽ കോളജ് ജീവിതത്തിനിടെ പരിചയത്തിലായ പെൺകുട്ടിയുമായി അടുപ്പമുണ്ടെന്നും അവളെ മറക്കാൻ കഴിയില്ലെന്നും ഇയാൾ സമ്മതിച്ചു. ഇതോടെ വിവാഹ ബന്ധം വേർപെടുത്താൻ വധുവിന്റെ വീട്ടുകാർ തീരുമാനിച്ചു. കോടതി മുഖാന്തിരം മനുവുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയ യുവതിക്ക് നഷ്ടപരിഹാരമായി നാല് ലക്ഷം രൂപ നൽകി ആദ്യവിവാഹ ബന്ധം മനു അവസാനിപ്പിച്ചു. കോടതി നിർദ്ദേശിച്ച നഷ്ടപരിഹാരത്തുകയായ നാല് ലക്ഷം രൂപ വധുവിന്റെ വീട്ടുകാർക്ക് അപ്പോൾ തന്നെ നൽകിയാണ് ദാമ്പത്യം അവസാനിപ്പിച്ചത്. ആദ്യവിവാഹം വേർപെടുത്തിയശേഷം മനു തന്റെ കാമുകിയെയാണ് പിന്നീട് ജീവിത സഖിയാക്കിയത്. വർക്കലയിലെ ഒരുക്ഷേത്രത്തിൽ വച്ച് രണ്ട് വർഷം മുമ്പായിരുന്നു വിവാഹം.
അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങിൽ കാമുകിയെ സ്വന്തമാക്കിയ മനു ആഡംബര ജീവിതമാണ് നയിച്ചത്. ആദ്യഭാര്യയുടെ പരാതിയും വിവാഹമോചനവും നാട്ടിൽ പേരുദോഷവും അപകർഷതാബോധവുമുണ്ടാക്കിയതോടെ എറണാകുളത്തായി വാസം. എറണാകുളത്ത് പൊലീസ് ഉന്നതരുൾപ്പെടെ വി.ഐ.പികൾ താമസിക്കുന്ന കടവന്ത്രയായിരുന്നു താമസം. പ്രധാന പൊലീസ് സ്റ്റേഷനുകളിൽ എസ്ഐയായിരുന്ന മനു പൊലീസിലേതുൾപ്പെടെ വിവിധ വകുപ്പുകളിലെയും രാഷ്ട്രീയത്തിലെയും ഉന്നതരുമായി ചങ്ങാത്തം സ്ഥാപിക്കുകയും ബന്ധങ്ങൾ ഊട്ടി വളർത്തുകയും ചെയ്തു.
എറണാകുളത്തെ ഒരു ലോഡ്ജ് താവളമാക്കി. ഇവിടെ നിന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ സഹായത്തോടെ നെടുമ്പാശേരി എമിഗ്രേഷൻ വിഭാഗത്തിൽ എസ്.ഐയായി എത്തിയത്. നാലുവർഷമായി അവിടെ തുടരുന്ന മനു സ്വർണകള്ളക്കടത്തുകാരുമായി ചങ്ങാത്തത്തിലായി. മനുവിനൊപ്പം കൊല്ലം ചവറ സ്വദേശിയും സുഹൃത്തുമായ എസ്.ഐ കൃഷ്ണകുമാർ, അഞ്ചൽ സ്വദേശി സജീന്ദ്രൻപിള്ള എന്നിവരും കൂടിയതോടെ സ്വർണക്കടത്തിനും കള്ളത്തരങ്ങൾക്കും കൊല്ലം സ്വദേശികൾ കൂട്ടുസംഘമായി.
നെടുമ്പാശേരിയിൽ സ്വർണക്കടത്തിന് കിലോഗ്രാമിന് അരലക്ഷം രൂപ ക്രമത്തിൽ വർഷങ്ങളായി തുടരുന്ന കള്ളക്കടത്തിലൂടെ മനു കോടികൾ സമ്പാദിച്ചു. കിഴക്കേകല്ലടയിലെ പഴയ കുടുംബവീട് പുതുക്കി പണിത് മനോഹരമാക്കിയ മനു ഏതാനും മാസം മുമ്പാണ് പാലുകാച്ചൽ ചടങ്ങ് നടത്തിയത്. ബന്ധുക്കൾക്ക് വീട് വയ്ക്കാനും മറ്റും വൻതോതിൽ സാമ്പത്തിക സഹായം നൽകിയതും അന്വേഷണസംഘം ഗൗരവമായി എടുത്തിട്ടുണ്ട്.
കിഴക്കേകല്ലട ചിറ്റുമലയിൽ സഹോദരി അടുത്തിടെ നിർമ്മിച്ച ആഡംബര ഭവനത്തിന് പിന്നിലും മനുവിന്റെ സഹായമുള്ളതായി അന്വേഷണ സംഘം കരുതുന്നുണ്ട്. മനുവിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച ഉദ്യോഗസ്ഥർ പണമിടപാടുകളെപ്പറ്റി വിശദമായി അന്വേഷിച്ചുവരികയാണ്. കിഴക്കേകല്ലടയിലേത് കൂടാതെ മറ്റ് സ്ഥലങ്ങളിലും ഇയാൾ വീടോ വസ്തുക്കളോ മറ്റ് സ്വത്തുക്കളോ സമ്പാദിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
നെടുമ്പാശേരി വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിൽ രണ്ട് എസ്ഐമാരടക്കം നാലു പേർക്കെതിരെയാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. ഇ വി മനുവിനു പുറമെ ഇമിഗ്രേഷൻ എസ്ഐ ആർ കൃഷ്ണകുമാർ, സ്വർണം വിമാനത്തിൽ കൊണ്ടു വന്ന ഇജാസ്, വിമാനത്താവളത്തിനു പുറത്ത് സ്വർണം ഏറ്റുവാങ്ങാൻ കാത്തു നിന്ന ട്രാവൽ ഏജൻസി ഉടമ റഷീദ് എന്നിവർക്കെതിരെയാണ് കേസ് എടുത്തത്. 27 വരെ റിമാൻഡ് ചെയ്ത ഇവരുടെ ജാമ്യാപേക്ഷ 20ന് പരിഗണിക്കും. ഒരു മാസത്തിനിടയിൽ മൂന്നു തവണ ഇവർ കള്ളക്കടത്തിന് ഒത്താശ ചെയ്തതായാണു പ്രാഥമിക വിവരം. ഒരു കിലോഗ്രാം സ്വർണം കടത്തുമ്പോൾ 20,000 രൂപയാണത്രേ പൊലീസ് ഉദ്യോഗസ്ഥർക്കുള്ള പടി. ഏകദേശം 12 കിലോഗ്രാം സ്വർണം ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പ്രതികൾ കടത്തി.
എയർ ഇന്ത്യ വിമാനത്തിൽ ബുധനാഴ്ച എത്തിയ ഇജാസി (19)ന്റെ ലാപ്ടോപ് ബാഗിൽ നിന്ന് ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണമാണു പിടികൂടിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് പൊലീസ് ഉദ്യോഗസ്ഥരുടെ പങ്കു വെളിച്ചത്തു വന്നത്.
ഇതിനിടെ ചില ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് മദ്യം പുറത്തു കടത്തുന്നതായി ദൃശ്യങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. മദ്യം വാങ്ങാത്ത യാത്രക്കാരെ പരിശോധന നടത്തുമ്പോൾ ഇക്കാര്യം ചോദിച്ചറിഞ്ഞ്, അവരെക്കൊണ്ട് മദ്യം വാങ്ങി പുറത്തു കാത്തു നിൽക്കുന്നയാൾക്ക് കൈമാറുകയാണ് പതിവ്. പിടിയിലായ റഷീദാണ് മദ്യവിൽപ്പനയുടെയും സൂത്രധാരൻ.
Stories you may Like
- കുടുംബമായി യാത്ര ചെയ്യുന്നവർക്ക് കൂടുതൽ ഡിമാൻഡ്; കരിപ്പൂരിൽ മാഫിയ പിടിമുറുക്കുമ്പോൾ
- തെരഞ്ഞെടുപ്പിന് മുമ്പ് സ്വർണക്കടത്ത് കേസ് വീണ്ടും സജീവമാകുമോ?
- യുവം വേദിയിലെ 'സ്വർണകള്ളകടത്ത്' പരാമർശത്തെ വിമർശിച്ച് തോമസ് ഐസക്
- സ്വർണ്ണക്കടത്തിന് ഒത്താശ ചെയ്ത കസ്റ്റംസ് സൂപ്രണ്ടുമാരെ പിരിച്ചുവിട്ടു
- സ്വർണക്കടത്തിലെ മുഖ്യകണ്ണി പിടിയിൽ
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍