പാൽക്കാരൻ കോടീശ്വരനായത് സ്വർണ്ണക്കടത്തിലൂടെ; ബൈക്കിൽ വന്നിറങ്ങിയ ആൾ ഒരു സുപ്രഭാതത്തിൽ ആഡംബരക്കാറിൽ വന്നു തുടങ്ങിയതോടെ നാട്ടുകാർക്കും അമ്പരപ്പ്; ജലാലിന് ബന്ധം മൂവാറ്റുപുഴയിലെ രണ്ട് സമ്പന്ന കുടുംബക്കാരമായി; മരക്കച്ചവടത്തിന്റെയും മാസ്ക്കിന്റെയും മറവിൽ ആഫ്രിക്കയിൽ നിന്നും യുഎഇയിലേക്ക് സ്വർണം കടത്തി റമീസും; കസ്റ്റംസ് ഓഫീസിൽ കീഴടങ്ങിയ ജലാലിനുനേരേ ഒരുമാസം മുമ്പ് വധശ്രമം നടന്നതിലും ദൂരൂഹത; സ്വർണത്തിന് പണം മുടക്കിയ വമ്പന്മാരുടെ വിവരങ്ങൾ പുറത്തുവരാതിരിക്കാൻ ശ്രമം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കേരളത്തിലേക്ക് ഉൾപ്പെടെയുള്ള സ്വർണം ആഫ്രിക്കയിൽ നിന്നും യുഎഇയിലേക്ക് കടത്തുന്നത് മരക്കച്ചവടത്തിന്റെ മറവിലും. റമീസും ജലാലും ചേർന്ന സംഘമായിരുന്നും ഈ മാർഗ്ഗത്തിൽ സ്വർണം കടത്തിയതെന്നാണ് പുറത്തുവരുന്ന സൂചന. കേരളത്തിലേക്ക് ഉൾപ്പെടെയുള്ള സ്വർണം ആഫ്രിക്കയിൽനിന്നു യു.എ.ഇയിലേക്കു കടത്തുന്നതു മരക്കച്ചവടത്തിന്റെ മറവിലായിരുന്നു. നയതന്ത്ര സ്വർണക്കടത്ത് കേസിലെ അന്വേഷണം മൂവാറ്റുപുഴയിലെ മൂന്ന് ഉന്നതരിലേക്കു കൂടിയാണ്. സ്വർണക്കടത്ത് കേസിലെ മുഖ്യകണ്ണിയായ മലപ്പുറം സ്വദേശി റമീസ്, ഇന്നലെ കീഴടങ്ങിയ മൂവാറ്റുപുഴ സ്വദേശി ജലാൽ എന്നിവരുമായി മൂവാറ്റുപുഴയിലെ രണ്ട് സമ്പന്നകുടുംബാംഗങ്ങൾ ഉൾപ്പെട്ട മൂവർസംഘത്തിനു ബന്ധമുള്ളതായി അന്വേഷണസംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. ഈ ഉന്നതരിലേക്ക് അന്വേഷണം എത്താതിരിക്കാൻ വേണ്ടിയാണ് ഇപ്പോൾ ശ്രമങ്ങൾ നടക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. ഇക്കാര്യം മംഗളം റിപ്പോർട്ടു ചെയ്തു.
മൂവാറ്റുപുഴയിലെ മൂവർസംഘത്തിന്റെ കാരിയറായി ജലാൽ സ്വർണമെത്തിച്ചിരുന്നു. ഇന്നലെ കസ്റ്റംസ് ഓഫീസിൽ കീഴടങ്ങിയ ജലാലിനുനേരേ ഒരുമാസം മുമ്പ് വധശ്രമം നടന്നതായും സൂചന. ഇയാളിൽനിന്നു വമ്പന്മാരുടെ വിവരങ്ങൾ പുറത്തുവരാതിരിക്കാനായിരുന്നു വധശ്രമം. ജീവനു ഭീഷണിയുള്ളതും കീഴടങ്ങാൻ ഇയാൾക്കു പ്രേരണയായി. ആഫ്രിക്കയിൽനിന്നു തടിയെത്തിച്ച് യു.എ.ഇയിൽ വിൽക്കുന്നതിന്റെ മറവിലാണു റമീസിന്റെ സംഘം കോടികളുടെ സ്വർണക്കടത്തും ഹവാല ഇടപാടും നടത്തിയിരുന്നത്. മൂവാറ്റുപഴയിലെ ഈ പ്രമുഖർക്കു പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളുണ്ട്.
മലപ്പുറത്തെ മുസ്ലിം ലീഗ് മുന്മന്ത്രിയുമായി ബന്ധുത്വവുമുണ്ട്. സംഘത്തിൽ ഒരാൾ മുമ്പ് പാൽ വിറ്റും ഇറച്ചി വീടുകളിൽ എത്തിച്ചുനൽകിയുമാണ് ഉപജീവനം നടത്തിയിരുന്നത്. പിന്നീടായിരുന്നു അഭൂതപൂർവമായ വളർച്ച. ഗൾഫിൽ തടി ബിസിനസെന്നാണു നാട്ടുകാരോടു പറഞ്ഞിരുന്നത്. റമീസുമായി ചേർന്നായിരുന്നു കൂട്ടുകച്ചവടം. അഞ്ചുകോടിയുടെ സ്വർണവുമായി 2015 മാർച്ചിൽ റമീസിനൊപ്പം അയൽവാസിയും സുഹൃത്തുമായ സുെബെറും പിടിയിലായിരുന്നു. സുെബെർ ഇപ്പോൾ പെരിന്തൽമണ്ണയിലെ ഒരു ജൂവലറിയിൽ സെയിൻസ്മാനാണ്. റമീസുമായി ഇപ്പോൾ ബന്ധമില്ലെന്നു സുെബെർ പറഞ്ഞു.
ജലാൽ കൊച്ചി കസ്റ്റംസ് ഓഫീസിലെത്തി കീഴടങ്ങി. അറസ്റ്റ് രേഖപ്പെടുത്തി ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. സ്വർണം കടത്താനുപയോഗിച്ച വാഹനവും കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്. കാറിന്റെ മുൻവശത്തെ സീറ്റിനടിയിൽ രഹസ്യഅറകൾ കണ്ടെത്തിയിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതിയായ റമീസിൽനിന്ന് ഇത്തരത്തിൽ കടത്തിയ സ്വർണം ജലാൽ വാങ്ങിയിട്ടുണ്ടെന്നാണു കസ്റ്റംസ് കണ്ടെത്തൽ. മൂവാറ്റുപുഴ സ്വർണക്കടത്ത് കേസിൽ ഉൾപ്പെടെ ആരോപണവിധേയനാണിയാൾ. വിവിധ വിമാനത്താവളങ്ങൾ വഴി 60 കോടിയോളം രൂപയുടെ സ്വർണം കടത്തിയതിന് ജലാലിനെതിരെ കേസുണ്ട്.
സ്വർണം കടത്തിന് സ്ത്രീകളെ ഉൾപ്പെടെ ഏജന്റുമാരെ നിയോഗിച്ചത് ഇയാളാണെന്നാണ് കസ്റ്ംസ് നിഗമനം. കേരളം കൂടാതെ ചൈന്നെ, മുംെബെ, ബംഗളുരു വിമാനത്താവളങ്ങൾ വഴിയും സ്വർണം കടത്തി. കേസിൽ റമീസിന്റെ കൂട്ടാളികളായ രണ്ടുപേരെക്കൂടി പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ജലാൽ മുഹമ്മദ് നിരവധി തവണ സ്വർണ്ണക്കടത്തു നടത്തിയ ആളാണെന്നാണ് പുറത്തുവരുന്ന വിവരം. 2015 ൽ കൊച്ചി വിമാനത്താവളത്തിലൂടെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥന്റെ സഹായത്തോടെ സ്വർണക്കടത്തു നടത്തിയ കേസിൽ കസ്റ്റംസിന്റെ പിടിയിൽ നിന്നു വഴുതി നടക്കുകയായിരുന്ന ഇയാൾ. അറസ്റ്റിലാകുമെന്ന ഘട്ടത്തിൽ വിദേശത്തേക്ക് മുങ്ങിയ ജലാൽ പിന്നീട് തന്റെ സാമ്രാജ്യം വിപുലമാക്കുകയായിരുന്നു.
സ്വർണ്ണക്കടത്തു കേസിൽ പിടികൊടുക്കാതെ വിദേശത്തേക്കു മുങ്ങിയ ജലാൽ റമീസുമായി പരിചയപ്പെട്ടതോടെയാണു സ്വർണക്കടത്തു വിപുലമാക്കിയത്. തിരുവനന്തപുരം സ്വർണക്കള്ളക്കടത്ത് കേസിൽ അറസ്റ്റിലായ റമീസിൽ നിന്ന് ജലാലിന്റെ വിവരങ്ങൾ ലഭിച്ചതോടെ ഇയാൾക്കു വേണ്ടി കസ്റ്റംസ് വലയൊരുക്കി. അന്വേഷണം തനിക്കു നേരെ നീളുന്നുവെന്ന വിവരം ചോർന്നു കിട്ടിയ ജലാൽ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഓഫിസിലെത്തുകയായിരുന്നു.
ലോക്ഡൗണിനു തൊട്ടുമുൻപാണ് ജലാൽ ദുബായിൽ നിന്നെത്തിയത്. തിരിച്ചു പോകാനുള്ള ശ്രമങ്ങൾ ഊർജിതമാക്കുന്നതിനിടെയാണ് കേസ് വന്നത്.ദുബായിൽ നിന്നാണ് ഇയാൾ സ്വർണക്കടത്തിനു നേതൃത്വം നൽകിയിരുന്നത്. കോടികളുടെ സമ്പാദ്യമാണ് ജലാൽ കുറഞ്ഞ കാലം കൊണ്ടു നേടിയത്. സിനിമാ നിർമ്മാണത്തിലും ജലാൽ പങ്കാളിയായിട്ടുണ്ടെന്നു വിവരമുണ്ട്. സ്വർണ്ണകടത്തിന് മറയെന്ന നിലയിലാണ് ഇയാൾ സിനിമാ നിർമ്മാണവും നടത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം ജലാൽ സ്വർണം കടത്താൻ ഉപയോഗിച്ച കാർ കണ്ടെത്തിയിട്ടുണ്ട്. ജലാലിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ മലപ്പുറം തിരൂരങ്ങാടി രജിസ്റ്റ്രഷൻ ഉള്ള കാർ കൊച്ചി കസ്റ്റംസ് ഓഫീസിൽ എത്തിച്ചു. ജലാലിന്റെ ഉടമസ്ഥതയിലുള്ള കാറിൽ സ്വർണ്ണക്കടത്തിന് പ്രത്യേക രഹസ്യഅറ സജ്ജീകരിച്ചിട്ടുണ്ട്. കാറിന്റെ മുൻസീറ്റിനടിയിലാണ് പ്രത്യേക അറയുള്ളത്. ഇതിലാണ് സ്വർണം കടത്തിയിരുന്നത്. മലപ്പുറം സ്വദേശിയിൽ നിന്നും വാങ്ങിയ കാറിന്റെ രജിസ്ട്രേഷൻ ഇതുവരെ മാറിയിട്ടില്ല.
വർഷങ്ങളായി അന്വേഷണ ഏജൻസികൾ തിരയുന്ന മൂവാറ്റുപുഴ സ്വദേശിയായ ജലാൽ ഇതുവരെ 60 കോടിയിലേറെ രൂപയുടെ സ്വർണം കടത്തിയിട്ടുള്ളതായാണ് വിവരം. നെടുമ്പാശേരിയിൽ കസ്റ്റംസ് ഉദ്യോഗസ്ഥൻ ഉൾപ്പെട്ട സ്വർണ്ണക്കടത്ത് കേസിലെയും തിരുവനന്തപുരത്ത് എയർ ഇന്ത്യ സാറ്റ്സ് ജീവനക്കാരൻ പ്രതിയായ കേസിലെയും മുഖ്യ കണ്ണിയാണ് ഇയാൾ. വിമാനത്താവളത്തിലെ നയതന്ത്ര സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ റമീസുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ട്.
Stories you may Like
- സ്വർണ്ണക്കടത്തിന് ഒത്താശ ചെയ്ത കസ്റ്റംസ് സൂപ്രണ്ടുമാരെ പിരിച്ചുവിട്ടു
- യുവം വേദിയിലെ 'സ്വർണകള്ളകടത്ത്' പരാമർശത്തെ വിമർശിച്ച് തോമസ് ഐസക്
- ജി 20 ഉച്ചകോടിക്കിടെ ഇന്ത്യയെ വാനോളം പുകഴ്ത്തി ആഫ്രിക്കൻ യൂണിയൻ
- കുടുംബമായി യാത്ര ചെയ്യുന്നവർക്ക് കൂടുതൽ ഡിമാൻഡ്; കരിപ്പൂരിൽ മാഫിയ പിടിമുറുക്കുമ്പോൾ
- 1.17 കോടിയുടെ സ്വർണവുമായി യുവതി അറസ്റ്റിൽ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍