നിങ്ങളുടെ കസ്റ്റംസ് കണ്ണടക്കുന്നതു കൊണ്ടല്ലേ ഇതൊക്കെ നടക്കുന്നത്? സ്വർണ്ണ കടത്ത് നിയന്ത്രിക്കുന്നത് നിങ്ങളുടെ ഒരു സഹമന്ത്രിയല്ലേ? നിങ്ങൾക്ക് വേണ്ടപ്പെട്ടവരിൽ എത്തുമ്പോൾ അല്ലേ കേസ് അന്വേഷണം നിലച്ചത്? അമിത് ഷായുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ മറു ചോദ്യങ്ങൾ ഉന്നിയിച്ച് പിണറായി; കോൺസുലേറ്റ് കടത്ത് ആളിക്കത്തുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: അമിത് ഷാ ചോദിച്ചത് എട്ട് ചോദ്യങ്ങൾ. ഒന്നിനും മറുപടിയില്ല. പകരം ചോദിച്ചത് 13 ചോദ്യങ്ങൾ. ഈ തെരഞ്ഞെടുപ്പിൽ സ്വർണ്ണ കടത്തിനെ തന്നെയാകും സിപിഎമ്മും ബിജെപിയും ആയുധമാക്കുക. രണ്ടു പേരും ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേ ഇരിക്കും. അങ്ങനെ സ്വപ്നാ സുരേഷ് വിഷയത്തിൽ ചോദ്യങ്ങളിലൂടെ മുൻതൂക്കം നേടാനുള്ള തന്ത്രമാണ് സിപിഎമ്മും ബിജെപിയും പയറ്റുന്നത്. മുഖ്യമന്ത്രിയുടെ ചോദ്യങ്ങൾക്ക് ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരം പറയാനുള്ള സാധ്യത കുറവാണ്. ദേശീയ രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ ചെലുത്തുന്ന അമിത് ഷാ ഇതിന് വേണ്ടി ഇനി സമയം കളയുക അടുത്ത തവണ കേരളത്തിൽ എത്തുമ്പോഴാകാണാണ് സാധ്യത.
അതുകൊണ്ട് തന്നെ സൈബർ സഖാക്കളും മറ്റും പിണറായിയുടെ ഇമേജുയർത്താൻ അദ്ദേഹം ഉന്നയിച്ച ചോദ്യങ്ങൾ ചർച്ചയാക്കും. സ്വർണക്കടത്ത് നിയന്ത്രിക്കുന്നതിൽ താങ്കളുടെ മന്ത്രിസഭയിലെ ഒരു സഹമന്ത്രിക്കു വ്യക്തിപരമായ നേതൃ പങ്കാളിത്തമുണ്ടെന്നത് അറിയാത്തതാണോ? സ്വർണക്കടത്തിനു തടസ്സം വരാതിരിക്കാൻ തിരുവനന്തപുരം എയർപോർട്ടിൽ സംഘപരിവാറുകാരായവരെ വിവിധ ചുമതലകളിൽ നിയമിച്ചതു ബോധപൂർവമല്ലേ?-ഈ രണ്ട് ചോദ്യങ്ങളിലൂടെ കേന്ദ്ര മന്ത്രി വി മുരളീധരനെയാണ് പിണറായി ലക്ഷ്യമിടുന്നത്.
ഏതായാലും അന്വേഷണം ആദ്യ ഘട്ടത്തിൽ താളം തെറ്റിയെന്ന് ബിജെപിയും സമ്മതിക്കുന്നു. സിപിഎമ്മുകാരായ കസ്റ്റംസ് ഉദ്യോഗസ്ഥരായിരുന്നു ഇതിന് കാരണം. ഇത് മനസ്സിലാക്കിയാണ് അന്വേഷണ സംഘത്തിൽ മാറ്റം വരുത്തിയത്. നയതന്ത്ര ബാഗേജിലൂടെ അല്ല കടത്ത് എന്ന മുരളീധരന്റെ പ്രസ്താവനയും പുലിവാലായി. ഇതു രണ്ടും സിപിഎം ആയുധമാക്കുമെന്നാണ് സ്വർണ്ണ കടത്തിലെ പുതിയ ചോദ്യങ്ങൾ വ്യക്തമാക്കുന്നത്. ശിവശങ്കറിനെ കുറിച്ച് ഒന്നും പിണറായി പറയില്ല. ശിവശങ്കറിനെ പ്രകോപിപ്പിക്കാതിരിക്കാനാണ് ഇതെന്നാണ് വിലയിരുത്തൽ. അങ്ങനെ ഉത്തരമില്ലാതെ ചോദ്യങ്ങളുമായി അമിത് ഷായെ പ്രതിരോധിക്കുകയായിരുന്നു പിണറായി.
നിയമസഭാതിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ സംസ്ഥാനതല തിരഞ്ഞെടുപ്പുപ്രചാരണത്തിനു തുടക്കമിട്ടായിരുന്നു മുഖ്യമന്ത്രിയുടെ തിരിച്ചടി. ജന്മനാടായ പിണറായിയിൽ തിങ്കളാഴ്ച വൈകുന്നേരം നൽകിയ സ്വീകരണത്തിലാണ് ഗുജറാത്ത് കലാപത്തിലും ഏറ്റുമുട്ടൽ കൊലപാതകത്തിലും അമിത് ഷായുടെ പങ്ക് പരാമർശിച്ചും സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ചോദ്യങ്ങളുന്നയിച്ചും പിണറായി തിരിച്ചടിച്ചത്.
മുഖ്യന്ത്രിയുടെ ചോദ്യങ്ങൾ ചുവടെ
നയതന്ത്ര ബാഗേജിൽ സ്വർണക്കടത്ത് ആസൂത്രണം ചെയ്ത പ്രവാസികളിൽ ഒരാൾ അറിയപ്പെടുന്ന സംഘപരിവാറുകാരനല്ലേ?
സ്വർണക്കടത്തു പോലുള്ള ദേശവിരുദ്ധ പ്രവർത്തനങ്ങൾ തടയേണ്ടത് കസ്റ്റംസ് അല്ലേ?
തിരുവനന്തപുരം വിമാനത്താവളം കേന്ദ്ര സർക്കാരിന്റെ സമ്പൂർണ നിയന്ത്രണത്തിലല്ലേ?
ബിജെപി അധികാരത്തിൽ വന്നതു മുതൽ തിരുവനന്തപുരം വിമാനത്താവളം സ്വർണക്കടത്തിന്റെ ഹബ്ബായത് എങ്ങനെ?
സ്വർണക്കടത്ത് നിയന്ത്രിക്കുന്നതിൽ താങ്കളുടെ മന്ത്രിസഭയിലെ ഒരു സഹമന്ത്രിക്കു വ്യക്തിപരമായ നേതൃ പങ്കാളിത്തമുണ്ടെന്നത് അറിയാത്തതാണോ?
സ്വർണക്കടത്തിനു തടസ്സം വരാതിരിക്കാൻ തിരുവനന്തപുരം എയർപോർട്ടിൽ സംഘപരിവാറുകാരായവരെ വിവിധ ചുമതലകളിൽ നിയമിച്ചതു ബോധപൂർവമല്ലേ?
കള്ളക്കടത്തിനു പിടികൂടപ്പെട്ട ചിലരെ പ്രത്യേക താൽപര്യമെടുത്തു ഡപ്യൂട്ടേഷനിൽ തിരുവനന്തപുരത്ത് എത്തിച്ചതിനു പിന്നിൽ ആരാണു പ്രവർത്തിച്ചത്?
അന്വേഷണം അമിത്ഷായ്ക്കു വേണ്ടപ്പെട്ടവരിൽ എത്തുന്നുവെന്നു കണ്ടപ്പോഴല്ലേ കേസിന്റെ ദിശ തിരിച്ചു വിട്ടത്?
നയതന്ത്ര ബാഗേജല്ല എന്നു പറയാൻ പ്രതിയെ പ്രേരിപ്പിച്ച വ്യക്തി താങ്കളുടെ പാർട്ടിയുടെ ചാനലിന്റെ മേധാവിയല്ലേ?
സ്വർണം കൊടുത്തയച്ച ആളെ 8 മാസമായി ചോദ്യം ചെയ്തോ?
കള്ളക്കടത്ത് സ്വർണം വാങ്ങിയവരിലേക്ക് അന്വേഷണം എത്തിയോ?
പ്രതിയെ മുഖ്യമന്ത്രിയുടെ പേരു പറയാൻ നിർബന്ധിക്കുന്നു എന്നുപറഞ്ഞ ശബ്ദരേഖ പുറത്തു വന്നതു ശ്രദ്ധയിലില്ലേ?
ശബ്ദരേഖയിലുള്ളത് തന്റെ ശബ്ദമാണ് എന്ന് ഇതേ പ്രതി ജയിൽ അധികൃതർക്ക് എഴുതിക്കൊടുത്തത് അറിഞ്ഞിട്ടില്ലേ?
സ്വർണക്കടത്തുമായി ബന്ധപ്പെടുത്തി തിരുവനന്തപുരത്തു ഞായറാഴ്ച കേന്ദ്രമന്ത്രി അമിത് ഷാ പ്രസംഗത്തിൽ സൂചിപ്പിച്ച സംശയാസ്പദമായ ആ മരണം ആരുടേത്? മുഖ്യമന്ത്രിയോടുള്ള ചോദ്യങ്ങളിൽ അവസാനത്തേതായിരുന്നു സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഒരാളുടെ സംശയാസ്പദമായ മരണം അന്വേഷിച്ചോ എന്നത്. സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകൾ അന്വേഷിക്കുന്ന കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥർ, ഇങ്ങനെയൊരു മരണത്തെപ്പറ്റി കൈമലർത്തുകയാണ്. എവിടെ വച്ച്, ആരാണു മരിച്ചതെന്ന സൂചനകളൊന്നും ഷായുടെ പ്രസംഗത്തിലില്ലെങ്കിലും സംശയാസ്പദ മരണമെന്നു പറഞ്ഞതു കേന്ദ്ര ആഭ്യന്തര മന്ത്രിയാണെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.
സ്വർണക്കടത്തു കേസിൽ, മുൻ കോൺസൽ ജനറലിന്റെ ഗൺമാൻ ജയഘോഷ് ജീവനൊടുക്കാൻ ശ്രമിച്ചതു മാത്രമാണ് ഉദ്യോഗസ്ഥർക്ക് അറിവുള്ള കാര്യം. പൊലീസിനും ഇതുസംബന്ധിച്ച അറിവൊന്നുമില്ല. അമിത് ഷായുടെ പ്രസംഗത്തിനു ശേഷം ഐബി അടക്കമുള്ള കേന്ദ്ര ഏജൻസികളും ആരുടെ മരണമാണ് ഉദ്ദേശിച്ചതെന്ന കാര്യത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തല്ലാതെ മറ്റേതെങ്കിലും സ്വർണക്കടത്തുമായി ബന്ധപ്പെട്ട മരണമാണോയെന്നും അന്വേഷിക്കുന്നുണ്ട്. എന്നാൽ കൊടുവള്ളി എംഎൽഎ കരാട്ട് റസാഖിന്റെ സഹോദരന്റെ അപകട മരണമാണ് അമിത് ഷാ ഉയർത്തുന്നതെന്ന സൂചനയും ശക്തമാണ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍