ബാഗ് വിട്ടു കിട്ടിയില്ലെങ്കിൽ ജോലി പോകുമെന്ന് സ്വപ്ന പറഞ്ഞപ്പോൾ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വിളിച്ചത് കസ്റ്റംസിലെ ഉന്നതനെ; കിട്ടിയ സന്ദേശവും വാട്സാപ്പിൽ നൽകി സമാധാനിപ്പിച്ചു; 2019ലെ വിളിക്ക് ഡിജിറ്റൽ തെളിവുണ്ടെന്ന് കേന്ദ്ര ഏജൻസികൾ; കസ്റ്റംസിലെ ഒറ്റുകാരനെ ഉടൻ പിടിക്കുമെന്ന് റിപ്പോർട്ട്; സ്വർണ്ണ കടത്തിൽ ഇനി അതിവേഗ നീക്കങ്ങൾക്ക് ഇഡിയും എൻഐഎയും

മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി : നയതന്ത്ര ബാഗേജുകൾ വിട്ടുകിട്ടാൻ തനിക്കുവേണ്ടി മൂന്നുതവണ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ കസ്റ്റംസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നു സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴിയിൽ കേന്ദ്ര ഏജൻസികൾ നടത്തുന്നത് സമഗ്ര അന്വേഷണം. സിഎം രവീന്ദ്രന്റെ അടുപ്പക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഡെപ്യൂട്ടി കമ്മീഷണർ അടക്കമുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്നും ഇഡിയും മറ്റും വിവരങ്ങൾ തേടിയിട്ടുണ്ട്.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും കസ്റ്റംസിനും നൽകിയ മൊഴിയിലാണു സ്വപ്നയുടെ നിർണായക വെളിപ്പെടുത്തൽ. എന്നാൽ ഏറ്റവുമൊടുവിൽ, കഴിഞ്ഞ ജൂൺ 30-നു സ്വർണക്കടത്ത് പിടികൂടപ്പെട്ടപ്പോൾ സ്വപ്ന അഭ്യർത്ഥിച്ചെങ്കിലും ശിവശങ്കർ കസ്റ്റംസിനെ വിളിക്കാൻ കൂട്ടാക്കിയില്ലെന്ന മൊഴിയും നിർണ്ണായകമാണ്. സ്വപ്നയുടെ ആവശ്യപ്രകാരം ശിവശങ്കർ വിളിച്ചിരുന്ന കസ്റ്റംസ് ഓഫീസറാരെന്നാണ് ഇ.ഡി. അന്വേഷിക്കുന്നത്. ജൂനിയർ ഓഫീസർമാരെയല്ല, കസ്റ്റംസിന്റെ ഉന്നത ഓഫീസറെത്തന്നെയാണു ശിവശങ്കർ വിളിച്ചതെന്നാണു പ്രാഥമികവിവരം. സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും വൈകാതെ ഇയാളിൽനിന്നു വിശദീകരണം തേടുമെന്നാണു വിവരം.
2019 ഏപ്രിലിൽ നയതന്ത്ര ബാഗേജ് കസ്റ്റംസ് തടഞ്ഞുവച്ചതിനേത്തുടർന്ന് സ്വപ്ന സഹായത്തിനു ശിവശങ്കറെ വിളിച്ചതിനു ഡിജിറ്റൽ തെളിവുണ്ട്. ബാഗ് വിട്ടുകിട്ടിയില്ലെങ്കിൽ തന്റെ ജോലി നഷ്ടപ്പെടുമെന്നും ആരെയെങ്കിലും വിളിച്ചുപറയണമെന്നുമായിരുന്നു സ്വപ്നയുടെ വാട്സ്ആപ് സന്ദേശം. ഇതോടെ, കസ്റ്റംസ് ഓഫീസറെ വിളിച്ച ശിവശങ്കർ, കിട്ടിയ മറുപടി സ്വപ്നയ്ക്കു ഫോർവേഡ് ചെയ്തു. 'റിമാർക്സ് ഫ്രം കസ്റ്റംസ്' എന്ന മറ്റൊരു സന്ദേശവും ശിവശങ്കർ സ്വപ്നയ്ക്ക് അയച്ചു. എന്നാൽ, സന്ദേശം ഡിലീറ്റ് ചെയ്തതിനാൽ, എന്തു മറുപടിയാണു കസ്റ്റംസ് ഓഫീസർ ശിവശങ്കർക്കു നൽകിയതെന്നു കണ്ടെത്താനായില്ല. ഈ ഓഫീസർ ആരാണെന്ന് ഇ.ഡി. അന്വേഷിക്കുകയാണ്. സന്ദേശമയച്ച മൊബൈൽ നമ്പർ കണ്ടെത്താനാണു ശ്രമമെന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു.
2019 ജൂണിലാണു സ്വർണക്കടത്തിനായി പരീക്ഷണാർഥം രണ്ടുതവണ ബാഗേജ് അയച്ചതെന്നാണു പ്രതികളുടെ മൊഴി. 2019 നവംബർ മുതലാണു നയതന്ത്രബാഗിലൂടെ സ്വർണക്കടത്ത് തുടങ്ങിയത്. അന്നെല്ലാം ശിവശങ്കർ ഇടപെട്ടതായാണു വിലയിരുത്തൽ. സ്വർണക്കടത്ത് ശിവശങ്കർക്ക് അറിയാമായിരുന്നെന്നു സ്വപ്ന കസ്റ്റംസിനു മൊഴി നൽകിയിട്ടുണ്ട്. 21 തവണ സ്വർണം കൊണ്ടുവന്നതു കസ്റ്റംസ് ഉദ്യോഗസ്ഥരുടെ അറിവോടെയാണോയെന്നും അന്വേഷിക്കുന്നുണ്ട്. മുതിർന്ന കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചതായി ശിവശങ്കർ സമ്മതിച്ചെന്നാണു സൂചന.
ഇതിനിടെയിലാണ് സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസും (സിഎംഒ) കേരളത്തിലെ ചില കസ്റ്റംസ് ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധം പുറത്തുവന്നുവെന്നും ഉടൻ നടപടികളുണ്ടാകുമെന്നും ജന്മഭൂമിയുടെ റിപ്പോർട്ടും ചർച്ചയാകുന്നത്. കസ്റ്റംസിൽ സിപിഎം ഫ്രാക്ഷൻ ഉണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയോട് അടുത്തു നിൽക്കുന്ന സംഘപരിവാർ പത്രമായ ജന്മഭൂമി പേരു സഹിതം വാർത്ത നൽകുന്നത്. എന്നാൽ ഇത് ഭാവന മാത്രമാണെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിലപാട്.
മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനും വകയിൽ സഹോദരനും സർക്കാർ ഉദ്യോഗസ്ഥനുമായ ഗോപിനാഥുമാണ് സ്വർണക്കടത്തിൽ കസ്റ്റംസ്-സിഎംഒ അച്ചുതണ്ടിന് സഹായങ്ങൾക്ക് നൽകിയിരുന്നതെന്ന് ജന്മഭൂമി ആരോപിക്കുന്നു. രവീന്ദ്രൻ ചോദ്യം ചെയ്യലിന് പിടി കൊടുക്കാതെ ഒഴിയുന്നതും അതിനാലാണ്. ഗോപിനാഥ് വൈകാതെ അന്വേഷണ ഏജൻസിയുടെ പിടിയിലാകുമെന്നാണ് സൂചനയുണ്ടെന്നും ജന്മഭൂമി റിപ്പോർട്ട് ചെയ്യുന്നു. അതുകൊണ്ട് തന്നെ ഈ റിപ്പോർട്ടിനെ ഗൗരവത്തോടെയാണ് സംസ്ഥാന സർക്കാരും കാണുന്നത്.
കസ്റ്റംസിനെ കഴിഞ്ഞ ദിവസം കോടതി വിമർശിച്ചതും കസ്റ്റംസിന്റെ അന്വേഷണ നടപടികളിലെ വേഗക്കുറവും 'സ്വന്തക്കാരെ' രക്ഷിക്കാൻ ചിലർ നടത്തിയ ശ്രമങ്ങളുടെ ഫലമാണ്. എന്നാൽ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ധനകാര്യ വകുപ്പിന്റെ കർശന നിർദ്ദേശം കിട്ടിക്കഴിഞ്ഞുവെന്നാണ് ജന്മഭൂമി വാർത്ത. ഗോപിനാഥ് കോഴിക്കോട് ജിഎസ്ടിയിൽ പിആർഒയാണ്. ഇയാൾ നേരത്തേ ഡിആർഐയിലും അതിനു മുമ്പ് കസ്റ്റംസിലുമായിരുന്നുവെന്നും ജന്മഭൂമി വാർത്ത വിശദീകരിക്കുന്നു. ഇന്നലെയാണ് ഈ വാർത്ത ജന്മഭൂമി നൽകിയത്. അതുകൊണ്ട് തന്നെ കേന്ദ്ര ഏജൻസികളുടെ ഇനിയുള്ള നീക്കങ്ങൾ നിർണ്ണായകമാണ്.
മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറിയും സിപിഎമ്മിന്റെയും പാർട്ടി നേതാക്കളുടെയും മനസ്സാക്ഷി സൂക്ഷിപ്പുകാരനും പിണറായി വിജയന്റെ ബന്ധുവുമായ സി.എം. രവീന്ദ്രന്റെ അമ്മയുടെ സഹോദരിയുടെ മകനാണ് ഇയാൾ. ക്ലാർക്ക് പദവിയിൽ ജോലിക്കു കയറി ഇൻസ്പെക്ടറായി, ഇപ്പോൾ പിആർഒയാണ്. ഡിആർഐയിൽ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്) ജോലിയിലിരിക്കെ സ്വർണക്കടത്തു നടത്തിയവരിൽനിന്ന് പണം വാങ്ങിയ കേസിൽ പെട്ടിരുന്നയാളാണെന്നും ജന്മഭൂമി ആരോപിക്കുന്നു.
സ്വർണക്കടത്തു സംഘത്തിന് കസ്റ്റംസിന്റെ കടമ്പ കടന്നുകിട്ടാൻ വേണ്ട നിർദേശങ്ങളും വിവരങ്ങളും നൽകിയിരുന്നത് ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. വിമാനത്താവളങ്ങളിലെ ചില കസ്റ്റംസ് ഉദ്യോഗസ്ഥർ, കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്തെ ഏതാനും ഉദ്യോഗസ്ഥർ തുടങ്ങിയവരടങ്ങിയ സംഘമാണിത്. സ്വപ്നയും കൂട്ടരും നടത്തിയതുൾപ്പെടെ ആസൂത്രിത സ്വർണക്കടത്തുകൾ ഈ സംഘത്തിന്റെ 'മേൽനോട്ട'ത്തിലാണ് നടന്നിരുന്നത്.
സ്വപ്നയും മറ്റും ഉൾപ്പെട്ട സ്വർണ, കറൻസി കടത്തു സംഘത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറും അംഗമാണ്. സി.എം. രവീന്ദ്രനാണ് അതിന് സർക്കാർ തല സംരക്ഷണം നൽകുന്നത്. രവീന്ദ്രനും ശിവശങ്കറും ഉൾപ്പെടെ 12 ഉദ്യോഗസ്ഥർ ചേർന്ന സംഘം തിരുവനന്തപുരത്ത് ഈ പ്രവർത്തനങ്ങളിലുണ്ട്. ഇവർക്ക് സംയുക്തമായി പല സംരംഭങ്ങളുമുണ്ട്. തലസ്ഥാനത്ത് നഗരാതിർത്തിയിൽ ഇങ്ങനെ സമ്പാദിച്ച പണം കൊണ്ടാണ് ഇവർ ബിനാമിയായി ഫ്ളാറ്റു സമുച്ചയം നിർമ്മിക്കുന്നതെന്നും വാർത്തയിൽ പറയുന്നു.
ഗോപിനാഥ് വടകരയിൽനിന്ന് ഏഴെട്ടു മാസം മുമ്പ് കോഴിക്കോട്ട് കാരപ്പറമ്പിലേക്ക് താമസം മാറി. അവിടെ ഒരു ഫ്ളാറ്റിന്റെ അറ്റകുറ്റപ്പണിക്ക് മാത്രം ചെലവിട്ടത് ഒരു കോടി 90 ലക്ഷം രൂപയാണ്. ഇതു സംബന്ധിച്ച വിവരങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശേഖരിച്ചിട്ടുണ്ട്. സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത് അറസ്റ്റിനാണെന്നുതന്നെയാണ് സിഎംഒയുടെയും സിപിഎമ്മിന്റെയും വിലയിരുത്തൽ. രവീന്ദ്രന്റെ ചോദ്യം ചെയ്യലിലൂടെ പാർട്ടിയുടെയും സർക്കാരിന്റെയും ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്തുവരുമെന്ന ഭയപ്പാടിലാണ് നേതാക്കളെന്നും ജന്മഭൂമി ആരോപിക്കുന്നു.
Stories you may Like
- 'സൂപ്പർ മുഖ്യമന്ത്രി' ശിവശങ്കറിന്റെത് അസാധാരണ ഉയർച്ചയും വീഴ്ചയും
- ടാക്സി ഡ്രൈവർ മറുനാടനോട് പറയുന്നു സ്വപ്നയുടെ കൊടുംചതിയുടെ കഥ
- മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരുന്ന് എല്ലാം ശിവശങ്കർ ഭരിച്ചത് ഇങ്ങനെ
- സിഎക്കാരൻ സാക്ഷിയാകുമെന്ന് ആദ്യമേ തിരിച്ചറിഞ്ഞ ദീർഘ വീക്ഷണം
- മുഖ്യമന്ത്രിയുടെ പഴയ വിശ്വസ്തനെ പൂട്ടി ഇഡി; പിണറായിക്ക് രാഷ്ട്രീയ കുരുക്കും
- TODAY
- LAST WEEK
- LAST MONTH
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന് 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- കൽപ്പറ്റയിൽ മുല്ലപ്പള്ളി; വട്ടിയൂർക്കാവിൽ സുധീരൻ; നേമത്ത് ശിവകുമാർ... എതിരാളികളുടെ കോട്ട പിടിക്കാൻ മുതിർന്ന നേതാക്കളെ ഇറക്കാൻ തന്ത്രം; വിജയ സാധ്യത ഇല്ലാത്ത മണ്ഡലങ്ങളിൽ യുവനേതാക്കളെ ബലിയാടാക്കില്ല; തോമസിനും കുര്യനും വേണമെങ്കിൽ മത്സരിക്കാം; കോൺഗ്രസിൽ എല്ലാം ഹൈക്കമാണ്ട് നിയന്ത്രണത്തിലേക്ക്
- തിരുതയ്ക്കൊപ്പം റോമിലെ ബന്ധങ്ങൾ; അമ്മയെ ശുശ്രൂഷിക്കുന്ന നേഴ്സിന്റെ ബന്ധുവിന് സോണിയ സ്വാതന്ത്ര്യം അനുവദിച്ചത് സഹോദര തുല്യനായി; ഇനി എല്ലാം പഴങ്കഥ; വിലപേശൽ അനുവദിക്കില്ല; കെവി തോമസിന് എന്തെങ്കിലും കിട്ടുക ഹൈക്കമാണ്ടിനെ അംഗീകരിച്ചാൽ മാത്രം; കൊച്ചിയിലെ മാഷിനെ തളയ്ക്കാനുള്ള ഗ്രുപ്പ് മാനേജർമാരുടെ തന്ത്രം ജയിക്കുമ്പോൾ
- അഞ്ചു സീറ്റുകളിൽ കണ്ണു വച്ച് ട്വന്റി 20; കഴിഞ്ഞ തവണ നഷ്ടപ്പെട്ട കോതമംഗലവും മൂവാറ്റുപുഴയും അടക്കം അഞ്ചും പിടിക്കാൻ പദ്ധതി ഒരുക്കുന്ന കോൺഗ്രസിന് വൻ തിരിച്ചടി; കിറ്റക്സിന്റെ പാർട്ടി കളത്തിൽ ഇറങ്ങിയാൽ ക്ഷീണമാകുക യുഡിഎഫിന് തന്നെ
- ബ്രിസ്ബേനിൽ കംഗാരുക്കളെ മലർത്തിയടിച്ച് ഇന്ത്യൻ വിജയം; ട്വന്റി 20 ആവേശത്തിലേക്ക് നീങ്ങിയ ടെസ്റ്റിൽ ഇന്ത്യയ്ക്ക് വിജയ സമ്മാനിച്ചത് ഋഷബ് പന്തിന്റെ ബാറ്റിങ് മികവ്; ഗവാസ്ക്കർ - ബോർഡർ ട്രോഫി നിലനിർത്തി; സീനിയർ താരങ്ങളുടെ അഭാവത്തിലും ഓസ്ട്രേലിയൻ മണ്ണിൽ ടെസ്റ്റ് പരമ്പര നേടി അജങ്കെ രഹാനെയും കൂട്ടരും
- കോവിഡ് മരണനിരക്കിൽ ഒന്നാമതെത്തി ബ്രിട്ടൻ; മരണ നിരക്ക് ഉയർന്ന് നിൽക്കുന്ന പത്തു രാജ്യങ്ങളിൽ ഒമ്പതും യൂറോപ്പിൽ; മരണനിരക്ക് ഏറ്റവും അധികമുള്ള 30 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയില്ല; എല്ലാ ഭൂഖണ്ഡങ്ങളിലും ഇപ്പോഴും കോവിഡ് കത്തിപ്പടരുന്നു; ഈ പത്തു രാജ്യങ്ങളിൽ ഇതുവരെ കോവിഡെത്തിയില്ല
- കോവിഡ് ഭേദമായ മൂന്നിൽ ഒരാൾ വീതം വീണ്ടും ആശുപത്രികളിൽ മടങ്ങി എത്തുന്നു; വിജയദാസ് എംഎൽഎയുടെ മരണവും ഇതിനു തെളിവ്; അഞ്ചു മാസത്തിനുള്ളിൽ പലരും രോഗികളാകുന്നു; ഇവരിൽ എട്ടിൽ ഒരാൾ വീതം മരണത്തിലേക്കും, മഹാമാരി മനുഷ്യകുലത്തെ മുടിച്ചേക്കും
- കെപിസിസി പ്രസിഡന്റിന്റെ താൽകാലിക ചുമതല സുധാകരന് നൽകും; പ്രചരണത്തിന്റെ നേതൃത്വം രാഹുലും ആന്റണിയും ഏറ്റെടുക്കും; തന്ത്രങ്ങൾ ഒരുക്കാൻ ഉമ്മൻ ചാണ്ടിയും; കൽപ്പറ്റയിൽ മത്സരിക്കുന്ന മുല്ലപ്പള്ളി കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയും; ഒറ്റക്കെട്ടായി എല്ലാവരേയും കൊണ്ടു പോകാൻ ചെന്നിത്തലയ്ക്കും നിർദ്ദേശം; കോൺഗ്രസ് അടിമുടി മാറും
- അഞ്ചു കൊല്ലം നീണ്ട അമേരിക്കയുടെ കുടിയേറ്റ വിരോധത്തിന് പരിഹാരമായി; 1.1 കോടി അനധികൃത കുടിയേറ്റക്കാർക്ക് പൗരത്വം നൽകി നാളെ തന്നെ ബൈഡൻ ചരിത്രത്തിലേക്ക്; അവസരം മുതലെടുക്കാൻ അതിർത്തിയിൽ തങ്ങുന്ന ലക്ഷങ്ങൾ ബൈഡന് വിനയാകും
- തദ്ദേശതിരഞ്ഞെടുപ്പിലെ മുന്നേറ്റത്തോടെ ഭരണത്തുടർച്ച സ്വപ്നം കാണുന്ന എൽഡിഎഫിന് ഉഷാറാകാം; ഭരണം നിലനിർത്തുമെന്ന് എബിപി-സീവോട്ടർ അഭിപ്രായ സർവേ; വോട്ടുവിഹിതത്തിൽ എൽഡിഎഫ് യുഡിഎഫിനേക്കാൾ 7 ശതമാനം മുന്നിൽ; ബിജെപി വോട്ടുവിഹിതത്തിലും വർദ്ധന; എൽഡിഎഫ് 85 സീറ്റിലും, യുഡിഎഫ് 53 സീറ്റിലും വിജയിക്കും; ബിജെപിക്ക് ഒരുസീറ്റും; സർവേ ഫലങ്ങൾ ഇങ്ങനെ
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്