2010ൽ പ്രൊഫസർ ടി ജെ ജോസഫിനെ ആക്രമിക്കാൻ വാനിലെത്തിയ സംഘത്തിന് ബൈക്കിൽ വഴികാട്ടിയ പ്രതി; നോട്ടു നിരോധനക്കാലത്ത് കണക്കിൽപെടാത്ത പണം കൈവശം വെച്ചതിനും പിടിയിൽ; സ്വർണ്ണക്കടത്തതിൽ അറസ്റ്റിലായ കൈവെട്ട് കേസിലെ 24-ാം പ്രതി മുഹമ്മദ് അലിക്ക് തീവ്രവാദ സംഘടനകളുമായുള്ള ബന്ധം പ്രകടം; ആന്ധ്രയിലെ നെല്ലൂരിൽ നിന്ന് സ്വർണ്ണപ്പണം പോകുന്നത് കശ്മീരിലേക്ക്; കനക മാഫിയയുടെ തീവ്രവാദ നാഡികൾ തെളിയുമ്പോൾ
എം മാധവദാസ്
തിരുവനന്തപുരം സ്വർണ്ണക്കടത്തുകേസിൽ എൻഐഎ അറസ്റ്റ് ചെയ്തവരിൽ കൈവെട്ട് കേസ് പ്രതികൾ കൂടി ഉൾപ്പെട്ടതോടെ കേസിലെ തീവ്രാവാദ ബന്ധം മറനീക്കുന്നു. പ്രവാചക നിന്ദയുടെ പേരിൽ തൊടുപുഴ ന്യൂമാൻ കോളജിലെ അദ്ധ്യാപകൻ പ്രൊഫസർ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ 24ാം പ്രതി ആയിരുന്ന മുഹമ്മദ് അലി എന്ന മമ്മാലിയാണ് സ്വർണ്ണക്കടത്തിലും പിടിയിലായത്.
അതിനിടെ ചെന്നൈയിൽ എൻഐഎയുടെ കസ്റ്റഡിയിൽ ആയ സ്വർണ്ണവിൽപ്പനക്കാരായ രണ്ടുപേരിൽനിന്ന് നിർണ്ണായകമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. കള്ളക്കടത്ത് സ്വർണം ഇവർ വിറ്റിരുന്നത് ആന്ധ്രയിലെ നെല്ലൂരിലാണ്. ഇവിടെനിന്ന തീവ്രവാദ പ്രവർത്തനങ്ങൾക്കായി കശ്മീരിലേക്കാണ് ഈ പണം പോയിരുന്നത്. ഇതോടെ എൻഐഎ അന്വേഷണം ഈ വഴിക്കും നീങ്ങിയിടുണ്ട്. കേസിൽ ഇന്റർപോളും കൂടുതൽ വിവരങ്ങൾ നേടിയിട്ടുണ്ട്.
കൈവെട്ടുകേസിലെ ദീർഘകാല ഗൂഢാലോചനയിലെ പങ്കാളി
മമ്മാലിക്കൊപ്പം എൻഐഎ അറസ്റ്റ് ചെയ്ത മുഹമ്മദ് അലി ഇബ്രാഹീമും മൂവാറ്റുപുഴ കിഴക്കേക്കരയിലാണ് താമസം. സ്വർണ്ണക്കടത്തുമായി തീവ്രാവാദത്തെ ബന്ധിപ്പിക്കുന്ന കണ്ണിയാണ്, മുഹമ്മദ് അലി. 2010ൽ പ്രൊഫസർ ടി ജെ ജോസഫിനെ ആക്രമിക്കാൻ വാനിലെത്തിയ സംഘത്തിന് ബൈക്കിൽ വഴികാട്ടിയ പ്രതിയാണ് ഇയാൾ. ചാലിക്കടവ് പാലത്തിന് സമീപമായിരുന്നു, അന്ന് താമസം. അന്നുതന്നെ തീവ്രാവാദ പ്രവർത്തനങ്ങളിൽ ഇയാൾക്ക് ബന്ധമുണ്ടെന്ന് നാട്ടുകാർക്ക് സംശയം ഉണ്ടായിരുന്നു. എസ്ഡിപിഐയുടെ സജീവ പ്രവർത്തകനായിരുന്നു ഇയാൾ. കൈവെട്ടുകേസിലെ ദീർഘകാല ഗൂഢാലോചനയിലെ സജീവ പങ്കാളിയും അക്രമത്തിൽ വഴികാട്ടിയാവുകയും ചെയ്ത വ്യക്തിയാണ് ഇയാൾ. മാറാട് കാലാപും കൈവെട്ടുകേസും തൊട്ട് ഹാദിയ കേസും സിഎഎ സമരവും വരെയുള്ള ഇസ്ലാമിക തീവ്രാവാദ സംഘടനകൾ ഇടപെട്ട മിക്ക കേസുകളിലും വൻതോതിൽ പണം കേരളത്തിലേക്ക് ഒഴുകിയിരുന്നു. ഇത് സ്വർണ്ണക്കടത്ത് വഴിയാണൊയെന്നും എൻഐഎ പരിശോധിക്കുന്നുണ്ട്.
സ്ഥലക്കച്ചടം, പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനി നടത്തിപ്പ് എന്നിവയൊക്കെയാണ് ഇയാൾക്ക് നാട്ടിൽ ഉണ്ടായിരുന്ന ജോലികൾ. വീടുകൾ ഇടക്കിടെ വിറ്റും ഇയാൾ പണം സമ്പാദിച്ചു. രണ്ടു വീട് വിറ്റതിന് ശേഷമാണ് മൂവാറ്റുപുഴ കിഴക്കേക്കര ശ്രീഭദ്ര ഓഡിറ്റോറിയത്തിന് സമീപം ഇരുനില വീട്് വെച്ചത്. നാട്ടിൽ അത്ര സൗഹൃദങ്ങൾ സൂക്ഷിക്കാത്ത പ്രകൃതമായിരുന്നു. നോട്ടുനിരോധനക്കാലത്ത് കണക്കിൽ പെടാത്ത പണം കൈവശം വെച്ചതിനും ഇയൾ പിടിയിലായിരുന്നു.
മൂവാറ്റുപുഴയിലെ സ്വർണ്ണക്കടത്തു സംഘത്തിന് തീവ്രവാദവുമായി ബന്ധമുണ്ടെന്ന് നേരത്തെ തന്നെ സംശയിച്ചിരുന്നതാണ്. കൈവെട്ടുകേസ് വന്നപ്പോൾ തന്നെ അന്വേഷണ സംഘങ്ങൾ ഇത്തരത്തിലുള്ള പല സൂചനയും നൽകിയിരുന്നു. തീവ്രാവാദത്തിന് വരുന്ന പണം കുഴൽപ്പണമായും കള്ള സ്വർണ്ണവുമായാണ് നാട്ടിൽ എത്തിയിരുന്നത്. യുവാക്കളെ തീവ്രാവാദത്തിലേക്ക് തിരിച്ചുവിട്ടും സ്വർണ്ണക്കടത്തിന്റെ കാരിയർമാർ ആയും നടത്തിയ പ്രവർത്തനങ്ങൾ പൊലീസ് കണ്ടെത്തിയിരുന്നു.
സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ ആനിക്കാട് സഹോദരങ്ങളും ജലാലുമായുള്ള ബന്ധമാണ് മുഹമ്മദ് ഇബ്രാഹീമിനെ കേസിൽ എത്തിച്ചത്. ആനിക്കാട്ട് ഇവരുടെ അടുത്ത് വാടകക്ക് താമസിച്ചതോടെ രൂപപ്പെട്ട ബന്ധം സ്വർണക്കടത്തിലേക്ക് നീങ്ങുകയായിരുന്നു. ശനിയാഴ്ച ഉച്ചയോടെ തന്നെ എൻഐഎ സംഘം ഇവരുടെ വീടിന്റെ പരിസരങ്ങളിൽ ഉണ്ടായിരുന്നു. സ്വർണക്കടത്ത് കേസിൽ നേരത്തെ പിടിയിലായ കെ.ടി. റമീസിൽനിന്നും ഇവരെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചിരുന്നു. തുടർന്ന് രണ്ടുപേരെയും എൻഐഎ. സംഘം പിടികൂടുകയായിരുന്നു. റമീസിൽനിന്ന് സ്വർണം വാങ്ങി വിവിധയിടങ്ങളിൽ വിതരണം ചെയ്തത് മമ്മാലിയും, മുഹമ്മദ് അലി ഇബ്രാഹീമുമാണെന്നാണ് എൻ.ഐ.എ.യുടെ റിപ്പോർട്ട്.തിരുവനന്തപുരത്തെ ഹോട്ടലുകളിൽവെച്ച് റമീസ് ഇരുവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് ജൂൺ 24, 26 തീയതികളിലാണ് പ്രതികൾ സ്വർണം വിവിധയിടങ്ങളിൽ എത്തിച്ച് വിതരണം ചെയ്തത്.
തിരുവനന്തപുരത്തെയും കോവളത്തെയും ഹോട്ടലുകളിൽ വച്ചാണ്, ഗൂഢാലോചന നടത്തിയത്. മൂവാറ്റുപുഴയിൽ ജലാലിന്റെയും റബിൻസിന്റെയും വീട്ടിൽ പരിശോധന നടത്തിയപ്പോൾ മലപ്പുറത്ത് കെ ടി റമീസ്, മുഹമ്മദ് ഷാഫി, സെയദ് അലവി, പി ടി അബ്ദു എന്നിവരുടെ വീടുകളിൽ ആയിരുന്നു പരിശോധന. ഞായറാഴ്ച പുലർച്ചെ തുടങ്ങിയ റെയഡ് മണിക്കൂറുകൾ നീണ്ടു. സ്വർണ്ണക്കടത്തുകേസിൽ ഇതുവെരെ പത്തുപേരാണ് എൻഐഎയുടെ പിടിയിൽ ആയത്.
കൂടുതൽ വിവരങ്ങൾ തേടി ഇന്റർപോളും
സ്വർണക്കടത്ത് കേസിൽ മുഖ്യ ആസൂത്രകൻ ഫൈസൽ ഫരീദിന്റെ നാടുകടത്തലുമായി ബന്ധപ്പെട്ട് ഇന്റർപോൾ ഇന്ത്യയിൽനിന്നു കൂടുതൽ വിവരങ്ങൾ തേടിയിട്ടുണ്ട്. കേസിനുപിന്നിൽ സ്വർണക്കടത്ത്, തീവ്രവാദബന്ധം എന്നിവയല്ലാതെ മതപരമായ കാര്യങ്ങളൊന്നുമില്ലെന്ന് ഇന്റർപോൾ ഉറപ്പുവരുത്തും. ഇതിനുശേഷമേ ദുബായ് പൊലീസിന്റെ കസ്റ്റഡിയിലുള്ള ഫൈസലിനെ ഇന്ത്യയിലെത്തിക്കുകയുള്ളൂ. ഇന്ത്യയുടെ ആവശ്യപ്രകാരം ഇന്റർപോൾ ബ്ലൂകോർണർ നോട്ടീസ് ഇറക്കിയതിനെത്തുടർന്നാണ് ദുബായ് പൊലീസ് കൊടുങ്ങല്ലൂർ മൂന്നുപീടിക സ്വദേശി ഫൈസലിനെ അറസ്റ്റുചെയ്തത്. ഫൈസൽ ഫരീദിനും റബിൻസിനും പുറമേ നാലു പ്രതികൾകൂടി ദുബായിൽനിന്ന് പിടിയിലാവാനുണ്ടെന്ന് കസ്റ്റംസ് അന്വേഷണസംഘം ഉറപ്പിച്ചു. എൻ.ഐ.എ. ആണ് ഫൈസൽ ഫരീദിനെതിരേ കേന്ദ്ര ആഭ്യന്തര മന്ത്രാലയംവഴി ഇന്റർപോളിനെ സമീപിച്ചത്. തുടർന്ന് ഇയാൾക്കെതിരേ ഇന്റർപോൾ ബ്ലൂകോർണർ നോട്ടീസ് ഇറക്കി. പിന്നാലെ ദുബായ് പൊലീസ് ഫൈസലിനെ അറസ്റ്റ് ചെയ്തത്. ഉടൻ ഇന്ത്യയ്ക്ക് വിട്ടുകിട്ടുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, ഇയാളുടെ നാടുകടത്തൽ നീണ്ടുപോവുകയായിരുന്നു.
അന്വേഷണത്തുടർച്ചയ്ക്കും ദുബായ് ബന്ധങ്ങൾ പുറത്തുകൊണ്ടുവരാനും ഫൈസലിന്റെ അറസ്റ്റ് അനിവാര്യമാണ്. ഇക്കാര്യങ്ങൾ എൻ.ഐ.എ.യും കസ്റ്റംസും കേന്ദ്രസർക്കാരിനെ ബോധ്യപ്പെടുത്തിയിരുന്നു. ഇന്ത്യ സമ്മർദം ചെലുത്താൻ തുടങ്ങിയതോടെയാണ് നാടുകടത്തലിന്റെ ആദ്യപടിയെന്നോണം ഇന്റർപോൾ വിശദീകരണം തേടിയിരിക്കുന്നത്. ന്യൂനപക്ഷ പീഡനമുണ്ടാവില്ലെന്ന ഉറപ്പും നൽകണം. സ്വർണക്കടത്ത് കേസുമായിമാത്രം ബന്ധപ്പെട്ടാണ് ഫൈസലിനെ ആവശ്യപ്പെടുന്നതെന്ന് ഇന്ത്യ ഇതിന് മറുപടി നൽകും.
കേരളത്തിൽനിന്ന് ദുബായിലേക്ക് പണം ഹവാലയായി എത്തിച്ചാണ് വൻതോതിൽ സ്വർണം കടത്തിയിരിക്കുന്നത്. ഓരോ സ്വർണക്കടത്തിനും ഹവാല ഇടപാടുകൾ നടന്നിട്ടുണ്ട്. കേരളത്തിൽനിന്നുള്ള നിർദ്ദേശമനുസരിച്ച് സ്വർണക്കടത്തിനായി പണമിറക്കിയവർക്ക് പ്രതിഫലം കേരളത്തിൽ ഭൂമിയായും കറൻസിയായും നൽകിയിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിനു ലഭിച്ചിരിക്കുന്ന വിവരം.ഏറെക്കാലമായി ദുബായിൽ കച്ചവടം നടത്തുന്ന ഈ മലയാളികൾക്ക് സ്വർണക്കടത്തുമായി അടുത്ത ബന്ധമാണുള്ളത്. നിലവിൽ നാലുപേരെയാണ് ലക്ഷ്യമിട്ടിരിക്കുന്നതെങ്കിലും ദുബായിലെ പ്രതികളുടെ എണ്ണം കൂടിയേക്കാം.
ഫൈസലിനും റബിൻസിനുമൊപ്പം ഇവരെയും ഇന്ത്യയിലേക്ക് എത്തിക്കാനാണ് ശ്രമം. ഇതിനായി ആഭ്യന്തരമന്ത്രാലയത്തിന് പ്രത്യേക അപേക്ഷ നൽകാൻ കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍