Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അവസാനം കാമുകിയും കാലുമാറി! പ്രണയത്തിൽനിന്നും പിന്മാറാൻ യുവാവിനെ തലകീഴാക്കി തൂക്കിയിട്ട് ക്രൂരമായി മർദിച്ച സംഭവത്തിന് പിന്നാലെ കാമുകിയുടെ പരാതി പൊലീസിന്; വീട്ടിൽ അതിക്രമിച്ചുകയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു; പ്രണയത്തിലായിരുന്നുവെങ്കിലും വിവാഹം വേണ്ടെന്നുവെച്ചുവെന്നും പെൺകുട്ടി; മലപ്പുറം വലമ്പൂരിൽ യുവാവിനെ കാമുകിയുടെ വീട്ടുകാർ ക്രൂരമായി പീഡിപ്പിച്ച കേസിലെ ട്വിസ്റ്റ് ഇങ്ങനെ

അവസാനം കാമുകിയും കാലുമാറി! പ്രണയത്തിൽനിന്നും പിന്മാറാൻ യുവാവിനെ തലകീഴാക്കി തൂക്കിയിട്ട് ക്രൂരമായി മർദിച്ച സംഭവത്തിന് പിന്നാലെ കാമുകിയുടെ പരാതി പൊലീസിന്; വീട്ടിൽ അതിക്രമിച്ചുകയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു; പ്രണയത്തിലായിരുന്നുവെങ്കിലും വിവാഹം  വേണ്ടെന്നുവെച്ചുവെന്നും പെൺകുട്ടി; മലപ്പുറം വലമ്പൂരിൽ യുവാവിനെ കാമുകിയുടെ വീട്ടുകാർ ക്രൂരമായി പീഡിപ്പിച്ച കേസിലെ ട്വിസ്റ്റ് ഇങ്ങനെ

ജംഷാദ് മലപ്പുറം

മലപ്പുറം: പ്രണയത്തിൽനിന്നും പിന്മാറാൻ 20 വയസ്സുകാരനെ ക്രൂര പീഡനത്തിനിരയാക്കിയ സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുവായ സ്ത്രീ അടക്കം രണ്ടുപേർ അറസ്റ്റിലായതിന് പിന്നാലെ കാമുകനെതിരെ കേസ് കൊടുത്ത് കാമുകി രംഗത്ത്. മലപ്പുറം വലമ്പൂരിൽ യുവാവിനെ ക്രൂരമായി മർദിച്ചകേസിൽ മർദനമേറ്റ 20വയസ്സുകാരനായ കാമുകനെതിരെ കാമുകിയെന്ന് യുവാവ് പറഞ്ഞ വലമ്പൂരിലെ പെൺകുട്ടിയാണ് മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.

പരാതിയുടെ അടിസ്ഥാനത്തിൽ യുവാവ് പാതായ്ക്കര നാഷിദ് അലി(20)ക്കെതിരെ പെരിന്തൽമണ്ണ പൊലീസ് കേസെടുത്തു. ശനിയാഴ്ച രാവിലെ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പെൺകുട്ടി പരാതി നൽകിയത്. യുവാവുമായി നേരത്തെ പ്രണയത്തിലായിരുന്നുവെന്നും വിവാഹം ആലോചിക്കുകയും പിന്നീട് വേണ്ടെന്നുവെക്കുകയും ചെയ്തിരുന്നു. ഇതിന്റെ വിദ്വേഷം തീർക്കാനായാണ് യുവാവ് വീട്ടിലെത്തിയതെന്നും യുവതി പരാതിയിൽ പറയുന്നു. അതേ സമയം വീട്ടുകാരുടെ സമ്മർദത്തിന് വഴങ്ങിയാണ് കാമുകിയായ പെൺകുട്ടി യുവാവിനെതിരെ പരാതി നൽകിയതെന്ന് നാഷിദ് അലിയുടെ ബന്ധുക്കൾ ആരോപിച്ചു. വീട്ടുകാർ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തിട്ടുണ്ടാകുമെന്നും അല്ലാതെ അവൾ അത്തരത്തിൽ മൊഴി നൽകില്ലെന്നുമാണ് ഇവർ ആരോപിക്കുന്നത്.

തന്നെ വിളിച്ചു വരുത്ത ആക്രമിക്കുകയായിരുന്നുവെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. ഗുരുതര പരിക്കേറ്റ യുവാവ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.പ്രണയത്തിൽനിന്നും പിന്മാറാൻ 20വയസ്സുകാരനെ ക്രൂര പീഡനത്തിനിരയാക്കിയ സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് രണ്ടുപേർ അറസ്റ്റിലായത്. മലപ്പുറം പെരിന്തൽമണ്ണയിൽവച്ചാണ് യുവാവിന് പെൺകുട്ടികളുടെ ബന്ധുക്കളുടെ നേതൃത്വത്തിൽ ക്രൂരമായ പീഡനം ഏറ്റത്. പെരിന്തൽമണ്ണ വലമ്പൂരിൽവച്ചാണ് യവാവിനെ കഴിഞ്ഞ ദിവസം ക്രൂരമായി മർദിച്ചത്. സംഭവത്തിൽ പെൺകുട്ടിയുടെ അയൽവാസി വലമ്പൂർ കലംപറമ്പിൽ ഹമീദ്(35), പെൺകുട്ടിയുടെ ബന്ധു കലംപറമ്പിൽ മുഹ്‌സിന(24) എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.

വലമ്പൂരിൽ നിന്നും ഞായറാഴ്ച രാത്രിയും മുഹ്‌സിനയെ തിങ്കളാഴ്ച ഉച്ചയോടെയുമാണ് പെരിന്തമണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ആകെ ഏഴ് പ്രതികളാണുള്ളത്. മുമ്പു ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള വലമ്പൂർ സ്വദേശികളായ ഇർഷാദലി, ജാസിം, ആസിഫ്, ആദിൽ എന്നിവരടക്കമുള്ളവർ ഒളിവിലാണ്. ഇവർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പെൺകുട്ടിയുടെ ബന്ധുകൂടിയായ ഇർഷാദലിയുടെ ഭാര്യയാണ് മുഹ്‌സിന. ഇവർക്ക് ഏഴുമാസം പ്രായമായ മകനുണ്ട്. ഇക്കാര്യം ചൈൽഡ് വെൽഫയർ കമ്മിറ്റി മുമ്പാകെ പൊലീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പെൺകുട്ടിയുടെ വീട്ടിലെത്തിയ പാതായ്ക്കര സ്വദേശി നാഷിദ് അലി(20)യെ മറ്റുള്ളവരുടെ അടുത്തെത്തിച്ചത് ഹമീദാണെന്ന് പൊലീസ് പറഞ്ഞു. ഒളിവിലുള്ള ഇർഷാദലിയുടെ വീട്ടിൽ വച്ച് മർദനത്തിനു മുഹ്‌സിന സഹായിച്ചുവെന്നും പൊലീസ് പറയുന്നു. നാഷിദ് അലിയെ രണ്ടു പേർ ചേർന്ന് മലയിലേക്ക് കൊണ്ടുപോയി അടിച്ചു.ഇർഷാദലിയുടെ വീട്ടിലെത്തിച്ച് ജനൽ കമ്പിയിൽ കെട്ടിയിട്ട് ഇരുമ്പ് പൈപ്പ് കൊണ്ട് മർദിക്കുകയും മൂർച്ചയില്ലാത്ത കത്തികൊണ്ട് പരിക്കേൽപ്പിക്കുകയും ചെയ്തു. പിന്നീട് വലമ്പൂർ റെയിൽപാളത്തിനടുത്തു കൊണ്ടുപോയി ഇരുമ്പു വടി കൊണ്ടും മറ്റും മർദിക്കുകയായിരുന്നുവെന്നുമാണ് മർദനമേറ്റ നാഷിദ് അലി പൊലീസിനു മൊഴി നൽകിയിരിക്കുന്നത്.

യുവതിയെ പ്രേമിച്ച കുറ്റത്തിന് പെരിന്തൽമണ്ണ പാതായ്ക്കര ചുണ്ടപറ്റ നാഷിദ് അലി (20)യാണ് മർദനത്തിനിരയായത്. വലമ്പൂരിലുള്ള യുവതിയെ പ്രേമിച്ചു എന്ന് ആരോപിച്ചാണ് വലമ്പൂരിലെ ഒരു പറ്റം ഗുണ്ടകൾ യുവാവിനെ മർദ്ദിച്ച് കൈ, കാലുകൾ അടിച്ച് തകർത്ത് പരുക്കേൽപിച്ചത്. അവശനിലയിൽ ഗുരുതരാവസ്ഥയിൽ യുവാവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിനെ വിളിച്ചു വരുത്തിയ സംഘം റയിൽവെ ട്രാക്കിൽ കൊണ്ട് പോയി ഇരുമ്പ് വടി കൊണ്ട് അടിക്കുകയും, പിന്നീട് ഒരു വീട്ടിൽ കൊണ്ട് പോയി കാലുകൾ മേലോട്ട് കെട്ടി തൂക്കി കയ്യിലും, കാലിലും കത്തി കൊണ്ട് വരഞ്ഞ് മുറിവാക്കി, കാലിനടിയിൽ തീ കൊണ്ട് പൊള്ളിച്ചു. പിന്നീട് ഒരു മലയുടെ മുകളിൽ കൊണ്ട് പോയി അടിച്ച് തകർക്കുകയും യുവാവിനെ കൊണ്ട് മൂത്രം കുടിപ്പിക്കുകയും ചെയ്തുവെന്ന് യുവാവ് പരാതിപ്പെട്ടു. പരാതിയെ തുടർന്ന് പെരിന്തൽമണ്ണ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഘംചേർന്നായിരുന്നു മർദനം, കമ്പി, കത്തി തുടങ്ങിയ മാരകായുധങ്ങളുമായി മുൻകൂട്ടി പ്ലാൻ ചെയ്ത പ്രകാരമാണ് സംഘം വന്നത്.പെൺകുട്ടിയുടെ കസിനാണെന്ന് അക്രമികളിൽ ചലർ പറഞ്ഞതായി നൗഷാദലി പറഞ്ഞു. ആദ്യം റെയിൽവേ ട്രാക്കിൽവെച്ച് അക്രമിച്ച ശേഷം മറ്റൊരു വീട്ടിലേക്ക് ബലംപ്രയോഗിച്ച് വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി, വാഹനത്തിൽ പോകുന്നതിനിടയിൽ ക്രൂരമായി മർദിച്ചും, മുഖത്തും, തലയക്കും വരെ ഈ സമയത്ത് മർദനം ഏറ്റതായി നൗഷാദലി പറഞ്ഞു. തുടന്ന് ഒരു വീട്ടികൊണ്ടുപോയാണ് കാല് മേൽപ്പോട്ടാക്കി കെട്ടിത്തൂക്കിയത്. തുടർന്ന് കയ്യിലും കാലിലും തീകൊണ്ടുപോള്ളിച്ചു. തുടർന്ന് കമ്പിക്കൊണ്ട് കാലിനും കയ്യിനും ക്രൂരമായി മർദിച്ചു. കത്തിക്കൊണ്ടു ശരീരത്തിന് പുറത്തും മറ്റും വരഞ്ഞ് മുറിവേൽപിച്ചു. തുടർന്നും കലി തീരാതെ ഒരു മലയുടെ മുകളിൽകൊണ്ടുപോയി ക്രൂരമായി മർദിച്ചു.

നാഷിദ്അലിയെ കാണാതായ സമയത്ത് സുഹൃത്തുക്കളിൽ പലരും ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഫോൺ എടുത്തില്ല, അക്രമികളുടെ കയ്യിലായിരുന്നു ഫോൺ, ഈ സമയത്ത് ഇവർ ഫോൺ ബിസിയാക്കുകയും, ഇടക്കയ്ക്ക് സ്വിച്ച് ഓഫ് ആക്കുകയും ചെയ്തു. ക്രൂര പീഡനമേറ്റ നാഷിദ്അലി പെരിന്തൽമണ്ണ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. പെരിന്തൽമണ്ണ പൊലീസ് വന്ന് നാഷിദ്അലിയുടെ മൊഴിയെടുത്തു. തുടർന്ന് അക്രമികൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP