Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ടാം ഭാര്യയുടെ വീട് കോളനിക്ക് നടുവിലെ പാറയ്ക്ക് മുകളിൽ; ആളനക്കം ഇല്ലാതെ 25 വീടുകൾ കടന്ന് ഒളി സങ്കേതത്തിൽ എത്തിയത് ഇല പോലും അനക്കാതെ; എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പാക്കി വാതിൽ തകർത്ത് അപ്രതീക്ഷിത അറ്റാക്ക്; അരയിൽ നിന്ന് തോക്കെടുത്ത് നിറയൊഴിച്ച് കുഴിക്കുള്ളിലേക്ക് ചാടിയത് പ്രതിക്ക് വിനയായി; വെടിയേറ്റിട്ടും പതറാത്ത മനസ്സുമായി മൽപ്പിടിത്തത്തിൽ മനോജ് കീഴടക്കിയത് പിടികിട്ടാപ്പുള്ളിയെ; മയക്കുമരുന്ന് മാഫിയാ ഡോൺ 'ജികെ'യെ എക്‌സൈസ് കുടുക്കിയത് എൻകൗണ്ടർ സ്‌റ്റൈൽ വണ്ടൂർ ഓപ്പറേഷനിലൂടെ

രണ്ടാം ഭാര്യയുടെ വീട് കോളനിക്ക് നടുവിലെ പാറയ്ക്ക് മുകളിൽ; ആളനക്കം ഇല്ലാതെ 25 വീടുകൾ കടന്ന് ഒളി സങ്കേതത്തിൽ എത്തിയത് ഇല പോലും അനക്കാതെ; എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പാക്കി വാതിൽ തകർത്ത് അപ്രതീക്ഷിത അറ്റാക്ക്; അരയിൽ നിന്ന് തോക്കെടുത്ത് നിറയൊഴിച്ച് കുഴിക്കുള്ളിലേക്ക് ചാടിയത് പ്രതിക്ക് വിനയായി; വെടിയേറ്റിട്ടും പതറാത്ത മനസ്സുമായി മൽപ്പിടിത്തത്തിൽ മനോജ് കീഴടക്കിയത് പിടികിട്ടാപ്പുള്ളിയെ; മയക്കുമരുന്ന് മാഫിയാ ഡോൺ 'ജികെ'യെ എക്‌സൈസ് കുടുക്കിയത് എൻകൗണ്ടർ സ്‌റ്റൈൽ വണ്ടൂർ ഓപ്പറേഷനിലൂടെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആന്ധ്രയിലെ മയക്കുമരുന്നു കച്ചവടക്കാരുമായി അടുത്ത ബന്ധം പുലർത്തുന്ന കുപ്രസിദ്ധ മയക്കുമരുന്നു കടത്തുകാരൻ 'ജികെ' എന്ന ജോർജുകുട്ടിക്ക് മൊബൈലിനോട് ഉള്ളത് അലർജി! അന്വേഷണ ഉദ്യോഗസ്ഥരുടെ പിടിയിൽ പെടാൻ മൊബൈൽ കാരണമാകുമെന്നുള്ളതു കൊണ്ടാണ് ജോർജ് കുട്ടി മൊബൈൽ ഉപേക്ഷിക്കാത്തത്. കോട്ടയം ജില്ലയിൽ ഓണംതുരുത്താണ് ജോർജ്കുട്ടിയുടെ സ്വദേശം. ആദ്യം ചെറിയ രീതിയിൽ മയക്കുമരുന്നു കച്ചവടം തുടങ്ങി പിന്നീട് ആന്ധ്രയിൽനിന്ന് മയക്കു മരുന്നെത്തിക്കുന്ന പ്രധാന കടത്തുകാരനായി ജോർജ് കുട്ടി മാറുകയായിരുന്നു. പിടികൂടാനെത്തുന്ന പൊലീസിനേയും എക്‌സൈസിനേയും വെടിവച്ചിടുകയാണ് രക്ഷപ്പെടുന്നതിന് ജികെ കണ്ട മാർഗ്ഗം. അതിലൂടെ കഴിഞ്ഞ ദിവസവും രക്ഷപ്പെടൽ നീക്കം നടത്തി. എന്നാൽ എക്‌സൈസ് സംഘം പിടിച്ചത് അതി സാഹസികമായി ജികെയെ കീഴടക്കി.

പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ പിസ്റ്റൽ ഉപയോഗിച്ച് ഉദ്യോഗസ്ഥർക്കു നേരെ ജോർജുകുട്ടി നാല് റൗണ്ട് വെടി ഉതിർത്തു. കാലിൽ മാരകമായി പരുക്കേറ്റ എക്‌സൈസ് ഇൻസ്‌പെക്ടർ മനോജിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. അറസ്റ്റ് ചെയ്യാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ കുത്തി പരിക്കേൽച്ച ചരിത്രമുള്ളയാളാണ് ജോർജുകുട്ടി. തന്ത്രപരമായാണ് എക്‌സൈസ് സംഘം ജോർജ് കുട്ടിയെ കീഴ്‌പ്പെടുത്തിയത്. ജോർജുകുട്ടിയുടെ വീട് പാറയുടെ മുകളിലാണ്. ഒരു കോളനിയിലെ 25ഓളം വീടുകൾ കടന്നുവേണം വീട്ടിലേക്ക് പോകാൻ. ആളനക്കം കേട്ടാൽ പാറയുടെ മുകളിലുള്ള ജോർജ്കുട്ടിക്ക് രക്ഷപ്പെടാൻ കഴിയും. അതിനാൽ തിരച്ചിൽ രാത്രി 12 മണിക്കാക്കി. കോളനിയിലെ എല്ലാവരും ഉറങ്ങിയതിനുശേഷം എക്‌സൈസ് സംഘം വീട് വളഞ്ഞു.

എക്‌സൈസ് ഉദ്യോഗസ്ഥർ വാതിൽ തകർത്ത് വീടിനുള്ളിലേക്ക് കയറിയതും ജോർജ്കുട്ടി അടുക്കളഭാഗത്തേക്ക് ഓടി. 8 അംഗ എക്‌സൈസ് സംഘത്തിനുനേരെ 4 തവണ നിറയൊഴിച്ചു. പിന്നീട് അടുക്കളയ്ക്ക് പിന്നിലുള്ള കുഴിയിലേക്ക് ചാടി. എക്‌സൈസ് ഇൻസ്‌പെക്ടർ മനോജിനു കാലിനു വെടിയേറ്റെങ്കിലും എക്‌സൈസ് സംഘവും കുഴിയിലേക്ക് ചാടി ബലപ്രയോഗത്തിലൂടെ ജോർജ്കുട്ടിയെ പിടികൂടി. 13 വെടിയുണ്ടകൾ വീട്ടിൽനിന്ന് കണ്ടെടുത്തു. തോക്ക് ഡൽഹിയിൽനിന്ന് വാങ്ങിയതാണെന്നാണ് എക്‌സൈസിന് ലഭിച്ച വിവരം. ഇത് ജോർജ് കുട്ടി എപ്പോഴും കരുതലായി കരുതി. ഒരു മാസം മുൻപ് ബെംഗളൂരിലെ തെളിവെടുപ്പിനിടെ ജോർജുകുട്ടി രക്ഷപ്പെട്ടതിന്റെ നാണക്കേട് എക്‌സൈസ് സംഘം തീർത്തത് വീറും വാശിയും നിറഞ്ഞ ഏറ്റുമുട്ടലിലൂടെയായിരുന്നു.

ബംഗളൂർ നഗരത്തിലെ ചേരികൾക്കുള്ളിലാണ് ജോർജ്കുട്ടിയുടെ താമസം. ആന്ധ്രയിൽനിന്ന് കൊണ്ടുവരുന്ന മയക്കുമരുന്ന് ഒളിപ്പിക്കുന്നതും ഈ ചേരികളിലാണ്. വലിയ കച്ചവടങ്ങൾക്കല്ലാതെ ജോർജ്കുട്ടി പുറത്തേക്ക് വരില്ല. മയക്കുമരുന്ന് മാഫിയയുടെ കണ്ണുവെട്ടിച്ച് ചേരികൾക്കുള്ളിലേക്ക് കയറാനും കഴിയില്ല. ഇതാണ് എക്‌സൈസിനെ കുടുക്കിയത്. എന്നാൽ മകളെ കാണാൻ അച്ഛൻ മലപ്പുറത്തെ വണ്ടൂരിൽ എത്തുമെന്ന് എക്‌സൈസ് സംഘം തിരിച്ചറിഞ്ഞു. ഇതിൽ നിന്നാണ് പദ്ധതി തയ്യാറാക്കി നടപ്പാക്കിയത്. മൊബൈൽ ഉപയോഗിക്കാത്തതിനാൽ ജോർജ്കുട്ടിയുടെ നീക്കങ്ങൾ അറിയാനും പ്രയാസമായിരുന്നു. അന്വേഷണം തുടരുന്നതിനിടയിലാണ് ജോർജ്കുട്ടി 27ന് ആന്ധ്രയിൽനിന്ന് ബംഗളൂരിലെത്തിയ വിവരം എക്‌സൈസ് ഇൻസ്‌പെക്ടർ അനികുമാറിനു ലഭിക്കുന്നത്.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ശരിയാണെന്നു ബോധ്യമായി. പ്രതിയെ കസ്റ്റഡിയിൽ നിന്നും രക്ഷപെടുന്നതിനു സഹായിച്ച, ബെംഗളൂരിൽ ഒളിത്താവളം ഒരുക്കിയ കുഞ്ഞുണ്ണി എന്ന അനിരുദ്ധൻ, മുഹമ്മദ് ഷാഹീർ എന്നിവരെ എക്‌സൈസ് കസ്റ്റഡിയിൽ എടുത്തു. ഞായറാഴ്ച പുലർച്ചെ 3 മണിക്ക് ബെംഗളൂരുവിൽനിന്ന് മംഗലാപുരത്തേക്ക് ഇയാൾ പൊകുന്നതായി വിവരം ലഭിച്ചു. യാത്ര കേരളത്തിലേക്കാണെന്ന് എക്‌സൈസ് ഉറപ്പിച്ചു. മലപ്പുറത്ത് വണ്ടൂരിൽ ഇയാൾക്ക് വീടുണ്ടെന്ന് എക്‌സൈസിന് നേരത്തെ അറിയാം. രണ്ടാം ഭാര്യയും ആദ്യ ഭാര്യയിലെ മകളുമാണ് വീട്ടിലുള്ളത്. തിരുവനന്തപുത്തുനിന്നും ഒരു എക്‌സൈസ് ടീം മലപ്പുറത്തേക്ക് എത്തി. മലപ്പുറത്തെ എക്‌സൈസിലെ ഉദ്യോഗസ്ഥരും ഒപ്പം ചേർന്നു. അങ്ങനെയാണ് വണ്ടൂർ ഓപ്പറേഷൻ വിജയകരമായത്.

കാറിന്റെ അടി ഭാഗത്ത് പ്രത്യേകം നിർമ്മിച്ച രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 20 കിലോ ഹഷീഷ് ഓയിലുമായി തിരുവനന്തപുരത്ത് കോവളം - കഴക്കൂട്ടം ബൈപാസിൽ എക്‌സൈസ് പിടികൂടുകയും, പിന്നീട് തെളിവെടുപ്പിനിടെ ബെംഗളൂരിൽവച്ച് എക്‌സൈസിനെ ആക്രമിച്ച് രക്ഷപ്പെടുകയും ചെയ്ത ജോർജുകുട്ടിയെ ഒരു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് വീണ്ടും എക്‌സൈസ് പിടികൂടിയത്. കോട്ടയം ജില്ലയിൽ ഓണംതുരുത്താണ് ജോർജ്കുട്ടിയുടെ സ്വദേശം. ആദ്യം ചെറിയ രീതിയിൽ മയക്കുമരുന്നു കച്ചവടം തുടങ്ങി പിന്നീട് ആന്ധ്രയിൽനിന്ന് മയക്കു മരുന്നെത്തിക്കുന്ന പ്രധാന കടത്തുകാരനായി. പൊലീസ് ഓഫീസറെ മാരകമായി കുത്തി പരിക്കേൽപ്പിച്ചത് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലും മയക്കുമരുന്നു കേസുകളിലും പ്രതിയായ ഇയാൾക്ക് കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ പ്രവേശിക്കാൻ വിലക്കുണ്ട്.

ഇതോടെ ബംഗളൂരിലേക്ക് താമസം മാറിയ ജോർജ്കുട്ടിക്ക് ആന്ധ്രയിലെ ലഹരി മാഫിയയുമായി അടുത്ത ബന്ധമുണ്ട്. സാധാരണ കേരളത്തിലേക്ക് വരാത്ത ജോർജ്കുട്ടി വലിയ ഇടപാടുകൾക്കേ കേരളത്തിലേക്ക് വരൂ. അത്തരം ഇടപാടിനു കോവളത്തെത്തിയപ്പോഴാണ് എക്‌സൈസ് കമ്മിഷണർ അനന്തകൃഷ്ണൻ ഐപിഎസിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന തല എക്‌സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് പിടികൂടിയതും പിന്നീട് തെളിവെടുപ്പിനിടെ രക്ഷപ്പെട്ടതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP