കോട്ടയത്തെ ലോക്കൽ കിടിലം; എസ് ഐയെ കുത്തി മലർത്തി രക്ഷപ്പെട്ടതോടെ പൊലീസിന്റെ കണ്ണിലെ കരടായി; കാപ്പ ചുമത്തിയപ്പോൾ തട്ടകം ബംഗളുരുവിലേക്ക് മാറ്റി; നേഴ്സാകാൻ പഠിച്ചെങ്കിലും ചെന്നെത്തിയത് ചേരികളിലെ അധോലോകത്ത്; അച്ഛനേയും അമ്മയേയും നോക്കാൻ വിസമ്മതിച്ച പ്രണയിച്ചു കെട്ടിയ ആദ്യ ഭാര്യയെ ഡിവേഴ്സ് ചെയ്ത 'ജികെ'; നേഴ്സിനെ രണ്ടാം പങ്കാളിയാക്കി മകളുമൊത്ത് അടിപൊളി ജീവിതം; എക്സൈസ് സംഘത്തെ വെട്ടിച്ചു കടന്ന ജോർജുകുട്ടി ചില്ലറക്കാരനല്ല; മലയാളിയായ മയക്കുമരുന്ന് ഡോണിന്റെ കഥ
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: മയക്കുമരുന്നു കേസിൽ പിടിയിലായതിനു ശേഷം പൊലീസിന്റെ കൈയിൽ നിന്ന് രക്ഷപ്പെട്ട മയക്കുമരുന്ന് മാഫിയകിംഗിനെ പികൂടാൻ ശ്രമിച്ച് പരാജയപ്പെട്ട് ബംഗളുരുവിൽ നിന്ന് മടങ്ങി എക്സൈസ് സംഘം. ഇയാൾ ആന്ധ്രയിലേക്ക് മുങ്ങിയെന്നാണ് സംശയം. കോട്ടയം ഓണംതുരുത്ത് സ്വദേശി ജോർജുകുട്ടിയാണ് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്. സംസ്ഥാനത്ത് മയക്കുമരുന്ന് എത്തിക്കുന്നതിൽ പ്രധാനിയായ ജോർജുകുട്ടി കഴിഞ്ഞ ദിവസം എക്സൈസ് സംഘത്തിന്റെ പിടിയിൽനിന്നു രക്ഷപ്പെട്ടിരുന്നു.
കോട്ടയത്തെ ലോക്കൽ കിടിലമായിരുന്നു ജോർജ് കുട്ടി. അടിപിടിയും കവർച്ചയുമായി കോട്ടയത്തെ പിടിച്ചുലയ്ക്കുന്നതിനിടെ മയക്കുമരുന്ന് വ്യാപരത്തിലേക്ക് കടന്നു. ഇതിനിടെ എറണാകുളത്ത് വച്ച് പടിയിലായി. എസ് ഐയെ കുത്തിമലർത്തിയാണ് രക്ഷപ്പെട്ട്. ഇതോടെ നിരവധി കേസുകളിൽ പ്രതിയായ ജോർജു കുട്ടിക്ക് നിൽക്കകള്ളി ഇല്ലാതെയായി. അങ്ങനെയാണ് ബംഗളുരുവിലേക്ക് കൂടുമാറുന്നത്. അവിടെ നിന്നും ഡോണായി വളരുകയായിരുന്നു ജോർജ് കുട്ടി. രണ്ട് കല്യാണം കഴിച്ച ജോർജു കുട്ടിക്ക് ഒരു മകളുമുണ്ട്. മലപ്പുറത്തുകാരിയെ പ്രണയിച്ചായിരുന്നു ആദ്യ വിവാഹം ചെയ്തത്. എന്നാൽ ഇത് ഡിവോഴ്സിലെത്തി. പിന്നെ ബംഗളുരുവിലെ നേഴ്സിനെ കെട്ടി. ഇതും താവളം കർണ്ണാടകയാക്കാൻ കാരണമായി.
ബംഗളുരുവിലെ അധോലോക സംഘങ്ങൾക്കിടെ ജി.കെ. എന്നാണ് ജോർജുകുട്ടി അറിയപ്പെടുന്നത്. ബംഗളുരുവിലെ ചേരികളിലാണ് ജികെയുടെ ഒളിത്താവളങ്ങൾ. എക്സൈസിനു തലവേദനയായിരുന്ന ജോർജുകുട്ടിയെ അപ്രതീക്ഷിതമായാണു തിരുവനന്തപുരത്തുനിന്ന് 20 കോടിയുടെ മയക്കുമരുന്നുമായി പിടികൂടിയത്. കേസിൽ തെളിവെടുപ്പിനായി ബംഗളൂരുവിലെത്തിച്ചപ്പോൾ ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു.കോവളം വാഴമുട്ടത്തുനിന്നാണ് കാറിന്റെ രഹസ്യ അറയിൽ കടത്താൻ ശ്രമിച്ച 20 കോടി രൂപയുടെ ഹാഷിഷ് ഓയിലും കഞ്ചാവുമായി എക്സൈസ് കമ്മിഷണറുടെ പ്രത്യേക സ്ക്വാഡ് ജോർജുകുട്ടിയെ പിടികൂടിയത്.
തെളിവെടുപ്പിനായി ബംഗളൂരുവിലെത്തിക്കുകയായിരുന്നു. നാല് ഉദ്യോഗസ്ഥരാണു സംഘത്തിലുണ്ടായിരുന്നത്. തെളിവെടുപ്പിനു ശേഷം താമസ്ഥലത്തേക്കുള്ള യാത്രയ്ക്കിടെ മജസ്റ്റിക്കിൽ എത്തിയപ്പോൾ ജോർജുക്കുട്ടി മൂത്രമൊഴിക്കണമെന്ന് പറഞ്ഞു. ഇതിനായി ഒരു കൈയിലെ വിലങ്ങ് അഴിച്ചു. അതിനിടെ, ഉദ്യോഗസ്ഥരെ തള്ളിയിട്ട ശേഷം ഇയാൾ ഓടി രക്ഷപ്പെട്ടു. ഇയാളെ പിടികൂടാനായി ബംഗളുരുവിലെത്തിയ എക്സൈസ് സംഘം രണ്ടിടങ്ങളിൽ പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ ജീവനു ഭീഷണിയുയർന്നതോടെ എക്സൈസ് സംഘം നാട്ടിലേക്കു മടങ്ങി. അത്ര ഭീകരനാണ് ജികെ. ജികെ പിന്നീട് ആന്ധ്രയിലേക്ക് കടന്നുവെന്നാണ് സൂചന.
ആദ്യഭാര്യയിൽ ഇയാൾക്ക് ഒരു മകളുണ്ട്. അച്ഛനേയും അമ്മയേയും നോക്കാൻ വിസമ്മതിച്ചതുകൊണ്ടാണ് ആദ്യ ഭാര്യയെ ഇയാൾ ഡിവോഴ്സ് ചെയ്തത്. ഇതിനിടെ കർണ്ണാടകയിൽ നേഴ്സിനംഗ് പഠനത്തിനും ശ്രമിച്ചു. അപ്പോഴാണ് നേഴ്സിനെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. ആദ്യ ഭാര്യയിലെ കുട്ടിയും ഭാര്യയുമൊത്ത് ബംഗളുരുവിലാണ് ഇയാളുടെ താമസം. ഇതിനിടെയാണ് പിടിയിലായത്. എക്സൈസ് സംഘത്തിന്റെ വിശ്വാസം നേടിയ ശേഷമായിരുന്നു മുങ്ങൽ. വ്യക്തമായ പദ്ധതി ഇതിന് പിന്നിലുണ്ടായിരുന്നു. ഇയാൾ മുങ്ങിയതോടെ ഭാര്യയും മകളും അപ്രത്യക്ഷമായി. അത്രയും പദ്ധതിയൊരുക്കൽ ഇതിന് പിന്നിലുണ്ടായിരുന്നു.
ജോർജുകുട്ടിയുടെ അറസ്റ്റ് എക്സൈസ് സംഘത്തിന് വലിയ അംഗീകാരം നേടിക്കൊടുത്തു. മുഖ്യമന്ത്രി പ്രത്യേക അവാർഡ് നൽകി സംഘത്തെ അനുമോദിച്ചിരുന്നു. ബംഗളൂരുവിൽനിന്നാണ് ഇയാൾ കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിച്ചത്. പിടിയിൽ നിന്ന് ജോർജ് കുട്ടി മുങ്ങിയത് അറിഞ്ഞ എക്സൈസ് സംഘം ഉടൻ കർണാടക പൊലീസിനെ വിവരമറിയിക്കുകയും തെരച്ചിൽ ആരംഭിക്കുകയും ചെയ്തു. എന്നാൽ, ഇയാൾ ബംഗളൂരുവിലെ ചേരികളിൽ ഒളിവിലാണന്നു വിവരം ലഭിച്ചു. ചേരികളിൽ കയറുന്നത് സുരക്ഷാപ്രശ്നങ്ങളുണ്ടാകുമെന്നു കർണാടക പൊലീസ് മുന്നറിയിപ്പ് നൽകി.
എന്നാൽ, ഇതു മറികടന്ന് എക്സൈസ് സംഘം ചേരികളിലൊന്നിൽ കയറിയെങ്കിലും സ്ഥിതി വഷളായതോടെ മടങ്ങി. കൈയിലെ വിലങ്ങു മുറിക്കുന്നതിനിടെ ഇയാളുടെ കൈയ്ക്കു പരുക്കേറ്റിട്ടുണ്ടെന്നും സൂചനയുണ്ട്. മയക്കുമരുന്നു വേട്ടയ്ക്കിടെ തൃപ്പൂണിത്തുറയിൽ പൊലീസുകാരെ കുത്തിക്കൊല്ലാൻ ശ്രമിച്ചതുൾപ്പെടെ 20 കേസുകളിൽ പ്രതിയാണു ജോർജുകുട്ടി. കാപ്പ ചുമത്തിയതോടെയാണ് കോട്ടയത്ത് നിന്ന് ജോർജ് കുട്ടി ബംഗളുരുവിലേക്ക് തട്ടകം മാറ്റിയത്..
ബെംഗളൂരുവിലെ തെളിവെടുപ്പിനിടെ ജീപ്പിൽ നിന്ന് മൂത്രമൊഴിക്കാൻ പുറത്ത് പോകണമെന്നാവശ്യപ്പെടുകയും തുടർന്ന് ഉദ്യോഗസ്ഥരെ തട്ടിമാറ്റി അതിവിദഗ്ദ്ധമായി രക്ഷപെടുകയും ചെയ്തെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നത്. വേണ്ടത്ര സുരക്ഷാ മുൻകരുതൽ എടുക്കാതെയാണ് പ്രതിയെ തെളിവെടുപ്പിന് കൊണ്ടുപോയതെന്ന വിശമർശം ഉയരുന്നുണ്ട്. ജൂൺ 22 ശനിയാഴ്ച വൈകീട്ടാണ് കോവളം-കാരോട് ബൈപ്പാസിൽ വാഴമുട്ടത്തിനു സമീപത്തുവെച്ച് ജോർജുകുട്ടി പിടിയിലായത്. കാറിനടിയിലെ രഹസ്യ അറയിൽനിന്ന് 20 കിലോ ഹാഷിഷ്, രണ്ടരക്കിലോ കഞ്ചാവ്, 250 ഗ്രാം ചരസ് എന്നിവ പിടികൂടി. മൂവാറ്റുപുഴയിൽനിന്നു വാങ്ങിയ കാർ തേനിയിലെത്തിച്ചാണ് രഹസ്യ അറ നിർമ്മിച്ചത്. വാഹനം ഉയർത്തി പരിശോധിച്ചപ്പോഴാണ് ഇന്ധന ടാങ്കിനു സമീപം അറ ശ്രദ്ധയിൽപ്പെട്ടത്.
കോട്ടയം സ്വദേശിയായ ജോർജുകുട്ടിക്ക് തലസ്ഥാനത്ത് ഒട്ടേറെ സൗഹൃദങ്ങളുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ജനുവരിയിൽ ആക്കുളത്തിനു സമീപത്തുനിന്ന് ഒന്നരക്കിലോ ഹാഷിഷുമായി പിടിയിലായ നെടുമങ്ങാട് സ്വദേശി അജിത് മറ്റൊരു മയക്കുമരുന്ന് കേസിൽ ഇയാളുടെ കൂട്ടുപ്രതിയാണ്. ഏറ്റുമാനൂർ പൊലീസ് ഇരുവരെയും 11 കിലോ കഞ്ചാവുമായി പിടികൂടിയിരുന്നു. തലസ്ഥാനത്തെ മറ്റു പല മയക്കുമരുന്ന് ഇടപാടുകൾക്കു പിന്നിലുള്ളവരും ജോർജുകുട്ടിയുമായി ബന്ധപ്പെട്ടിരുന്നു. ഒട്ടേറെ ഗുണ്ടാസംഘങ്ങളുമായും ജോർജുകുട്ടിക്ക് സൗഹൃദമുണ്ടെന്ന് പൊലീസ് കണ്ടെത്തി. തൃപ്പൂണിത്തുറ ഹിൽപാലസ് സ്റ്റേഷനിൽ ഒരുകിലോ ഹാഷിഷ് പിടികൂടിയ കേസിലും ജോർജുകുട്ടി അറസ്റ്റിലായിട്ടുണ്ട്. ആദ്യ ഭാര്യയിലെ കുഞ്ഞിനെ മറയാക്കി മയക്കുമരുന്ന് കടത്തിയിരുന്നതായും സൂചന ലഭിച്ചിട്ടുണ്ട്. ബൈക്കിൽ മയക്കുമരുന്ന് വിൽക്കാൻ പോകുമ്പോൾ കുട്ടിയെയും ഒപ്പം കൂട്ടിയിരുന്നതായി എക്സൈസ് ഇന്റലിജൻസിന് വിവരം ലഭിച്ചു.
ജോർജുകുട്ടിയുടെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ സ്ഥിരമായി ഇയാൾ ആന്ധ്രയിൽ പോയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. മയക്കുമരുന്നിനുവേണ്ടി ജോർജുകുട്ടിയെ ഫോണിൽ ബന്ധപ്പെട്ട എറണാകുളം സ്വദേശികൾക്കുവേണ്ടി തിരച്ചിൽ തുടങ്ങി.
Stories you may Like
- ബെനാമി കള്ളുഷാപ്പ് ഇടപാടിന് കൂട്ടു നിന്നത് യൂണിയൻ നേതാക്കൾ മുതൽ ഉദ്യോഗസ്ഥർ വരെ
- കണ്ണേറ്റുമുക്കിൽ 'കഞ്ചാവ് മാഫിയ' കുടുങ്ങുമ്പോൾ
- എക്സൈസ് സംഘത്തിന് നേരെ തോക്ക് ചൂണ്ടി, കത്തിവീശി പ്രതി രക്ഷപ്പെട്ടു
- പത്തനംതിട്ടയിൽ 1.11 കിലോ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ
- 'എൽഎസ്ഡി' പരിശോധനാ ഫലം എക്സൈസ് മൂടിവച്ചത് ഒന്നര മാസം
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍