ബംഗളുരുവിലെ ഒളിത്താവളത്തിൽ എക്സൈസ് സംഘം എത്തും മുമ്പ് വല പൊട്ടിച്ച് മുങ്ങിയത് മലപ്പുറത്തെ ആദ്യ ഭാര്യയുടെ വീട്ടിലേക്ക്; സഹായികളെ പിടികൂടിയതോടെ 'ഓപ്പറേഷൻ വണ്ടൂർ'; പഴുതടഞ്ഞപ്പോൾ അരയിൽ നിന്ന് പിസ്റ്റൾ എടുത്ത് വെടിയുതിർക്കൽ; കാലിൽ വെടിയുണ്ട തുളച്ച് കയറിയിട്ടും മനോവീര്യം കൈവിടാതെ ഇൻസപ്ക്ടർ മനോജ് കീഴ്പ്പെടുത്തിയത് 'ജികെ'യെന്ന മയക്കു മരുന്ന് ഡോണിനെ; കോട്ടയത്തെ പഴയ ലോക്കൽ കിടിലത്തെ എക്സൈസ് കീഴ്പ്പെടുത്തിയത് അതിസാഹസികമായി; ജോർജുകുട്ടി വീണ്ടും അഴിക്കുള്ളിൽ
മറുനാടൻ മലയാളി ബ്യൂറോ
മലപ്പുറം: മയക്കുമരുന്നു കേസിൽ പിടിയിലായതിനു ശേഷം പൊലീസിന്റെ കൈയിൽ നിന്ന് രക്ഷപ്പെട്ട മയക്കുമരുന്ന് മാഫിയകിംഗിനെ ഒടുവിൽ എക്സൈസ് പൊക്കി. അതിസാഹസികമായാണ് കുപ്രസിദ്ധ മയക്ക് മരുന്ന് കടത്ത്ക്കാരനായ എക്സൈസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ ജോർജ് കുട്ടിയെ പിടികൂടിയത്. മലപ്പുറം വണ്ടൂരിലുള്ള പ്രതിയുടെ ഒളിത്താവളം വളഞ്ഞ് സാഹസികമായി പിടികൂടുകയായിരുന്നു സംഘം. പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ പ്രതിയുടെ കൈവശം ഉണ്ടായിരുന്ന പിസ്റ്റൾ ഉപയോഗിച്ച് ഉദ്യോഗസ്ഥർക്ക് നേരെ നാല് റൗണ്ട് വെടി ഉതിർക്കുകയും എക്സൈസ് ഇൻസ്പെക്ടർ മനോജിന് കാലിൽ മാരകമായി പരിക്കേൽക്കുകയും ചെയ്തു. ഇൻസ്പെക്ടറെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. പ്രതി ഇതിന് മുൻപും അറസ്റ്റ് ചെയ്യാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ കുത്തി പരിക്കേൽച്ചതടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കോട്ടയം ഓണംതുരുത്ത് സ്വദേശി ജോർജുകുട്ടിയാണ് പിടിയിലായത്. സംസ്ഥാനത്ത് മയക്കുമരുന്ന് എത്തിക്കുന്നതിൽ പ്രധാനിയായിരുന്നു ജോർജുകുട്ടി എന്ന ജികെ.
കോട്ടയത്തെ ലോക്കൽ കിടിലമായിരുന്നു ജോർജ് കുട്ടി. അടിപിടിയും കവർച്ചയുമായി കോട്ടയത്തെ പിടിച്ചുലയ്ക്കുന്നതിനിടെ മയക്കുമരുന്ന് വ്യാപരത്തിലേക്ക് കടന്നു. ഇതിനിടെ എറണാകുളത്ത് വച്ച് പടിയിലായി. എസ് ഐയെ കുത്തിമലർത്തിയാണ് രക്ഷപ്പെട്ട്. ഇതോടെ നിരവധി കേസുകളിൽ പ്രതിയായ ജോർജു കുട്ടിക്ക് നിൽക്കകള്ളി ഇല്ലാതെയായി. അങ്ങനെയാണ് ബംഗളുരുവിലേക്ക് കൂടുമാറുന്നത്. അവിടെ നിന്നും ഡോണായി വളരുകയായിരുന്നു ജോർജ് കുട്ടി. രണ്ട് കല്യാണം കഴിച്ച ജോർജു കുട്ടിക്ക് ഒരു മകളുമുണ്ട്. മലപ്പുറത്തുകാരിയെ പ്രണയിച്ചായിരുന്നു ആദ്യ വിവാഹം ചെയ്തത്. എന്നാൽ ഇത് ഡിവോഴ്സിലെത്തി. പിന്നെ ബംഗളുരുവിലെ നേഴ്സിനെ കെട്ടി. ഇതും താവളം കർണ്ണാടകയാക്കാൻ കാരണമായി. ഇതിനിടെയാണ് കേരളത്തിൽ വച്ച് എക്സൈസ് ജോർജ് കുട്ടിയെ പൊക്കിയത്. കസ്റ്റഡിയിൽ നിന്നും ബംഗളൂരുവിൽ തെളിവെടുപ്പിന് കൊണ്ടു വന്നപ്പോഴായിരുന്നു രക്ഷപ്പെടൽ.
ഇത് എക്സൈസിന് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. എക്സൈസ് സർക്കിൾ ആഫീസിൽ 20 കോടി വില വരുന്ന ഹാഷിഷ് ഓയിലുമായി അറസ്റ്റിലായ ജോർജ് കുട്ടി ഈ മാസം 4 ന് ബാഗ്ളൂരിൽ വച്ച് തെളിവെടുപ്പിനിടെ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു രക്ഷപെട്ടത്. 27 ന് രാത്രി ജോർജ് കുട്ടി ബാഗ്ളൂരിൽ എത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് എക്സൈസ് കമ്മീഷണർ ആനന്ത കൃഷ്ണന്റെ നിർദ്ദേശാനുസരണം തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി അനിൽകുമാർ എക്സൈസ് ഇൻസ്പെക്ടർമാരായ പ്രദീപ് റാവു,കെ വി വിനോദ്, ടി ആർ മുകേഷ കുമാർ സിഇഒമാരായ എ ജാസിം, പി സുബിൻ, എസ് ഷംനാദ് എന്നിവർ ബംഗളൂരുവിൽ എത്തി എത്തി.
പ്രതിയെ കസ്റ്റഡിയിൽ നിന്നും രക്ഷപെടുന്നതിനും രക്ഷപെടുന്നതിന് ഉളി താവളം ഒരുക്കിയ കുഞ്ഞുണ്ണി എന്ന അനിരുദ്ധൻ, മുഹമ്മദ് ഷാഹീർ എന്നിവരെ കസ്റ്റഡിയിൽ എടുക്കുകയും ഇവരുടെ സഹായത്തോടെ ജോർജ് കുട്ടി മലപ്പുറത്ത് വണ്ടൂരിലുള്ള രണ്ടാം ഭാര്യയുടെ വീട്ടിൽ എത്തിയിട്ടുണ്ട് എന്ന് മനസ്സിലാക്കുകയും ചെയ്തു. പിടികൂടിയവരുമായി മലപ്പുറത്തേക്ക് തിരിക്കുകയും അതേ സമയം തന്നെ തിരുവനന്തപുരത്ത് നിന്നും മലപ്പുറത്തേക്ക് വിളിച്ചു വരുത്തിയ എക്സൈസ് ഇൻസ്പെക്ടർ കൃഷ്ണകുമാർ, പ്രിവന്റ്റീവ് ആഫീസർ എസ് മധുസൂധനൻ നായർ, നിലമ്പൂരിലെ എക്സൈസ് ഇൻസ്പെക്ടർമായ സജിമോൻ ടികെ , മനോജ് കുമാർ പാർട്ടിയും ചേർന്ന് വണ്ടൂരിലുള്ള പ്രതിയുടെ ഒളിത്താവളം വളയുകയായിരുന്നു. സാഹസികമായി പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ പ്രതിയുടെ കൈവശം ഉണ്ടായിരുന്ന പിസ്റ്റൾ ഉപയോഗിച്ച് ഉദ്യോഗസ്ഥർക്ക് നേരെ നാല് റൗണ്ട് വെടി ഉതിർക്കുകയും എക്സൈസ് ഇൻസ്പെക്ടർ മനോജിന് കാലിൽ മാരകമായി പരിക്കേൽക്കുകയും ചെയ്തു. ഇൻസ്പെക്ടറെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.
ബംഗളുരുവിലെ അധോലോക സംഘങ്ങൾക്കിടെ ജി.കെ. എന്നാണ് ജോർജുകുട്ടി അറിയപ്പെടുന്നത്. ബംഗളുരുവിലെ ചേരികളിലാണ് ജികെയുടെ ഒളിത്താവളങ്ങൾ. എക്സൈസിനു തലവേദനയായിരുന്ന ജോർജുകുട്ടിയെ അപ്രതീക്ഷിതമായാണു തിരുവനന്തപുരത്തുനിന്ന് 20 കോടിയുടെ മയക്കുമരുന്നുമായി പിടികൂടിയത്. കേസിൽ തെളിവെടുപ്പിനായി ബംഗളൂരുവിലെത്തിച്ചപ്പോൾ ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു.കോവളം വാഴമുട്ടത്തുനിന്നാണ് കാറിന്റെ രഹസ്യ അറയിൽ കടത്താൻ ശ്രമിച്ച 20 കോടി രൂപയുടെ ഹാഷിഷ് ഓയിലും കഞ്ചാവുമായി എക്സൈസ് കമ്മിഷണറുടെ പ്രത്യേക സ്ക്വാഡ് ജോർജുകുട്ടിയെ പിടികൂടിയത്.
തെളിവെടുപ്പിനായി ബംഗളൂരുവിലെത്തിക്കുകയായിരുന്നു. നാല് ഉദ്യോഗസ്ഥരാണു സംഘത്തിലുണ്ടായിരുന്നത്. തെളിവെടുപ്പിനു ശേഷം താമസ്ഥലത്തേക്കുള്ള യാത്രയ്ക്കിടെ മജസ്റ്റിക്കിൽ എത്തിയപ്പോൾ ജോർജുക്കുട്ടി മൂത്രമൊഴിക്കണമെന്ന് പറഞ്ഞു. ഇതിനായി ഒരു കൈയിലെ വിലങ്ങ് അഴിച്ചു. അതിനിടെ, ഉദ്യോഗസ്ഥരെ തള്ളിയിട്ട ശേഷം ഇയാൾ ഓടി രക്ഷപ്പെട്ടു. ഇയാളെ പിടികൂടാനായി ബംഗളുരുവിലെത്തിയ എക്സൈസ് സംഘം രണ്ടിടങ്ങളിൽ പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ ജീവനു ഭീഷണിയുയർന്നതോടെ എക്സൈസ് സംഘം നാട്ടിലേക്കു മടങ്ങി. അത്ര ഭീകരനായിരുന്നു ജികെ.
ആദ്യഭാര്യയിൽ ഇയാൾക്ക് ഒരു മകളുണ്ട്. അച്ഛനേയും അമ്മയേയും നോക്കാൻ വിസമ്മതിച്ചതുകൊണ്ടാണ് ആദ്യ ഭാര്യയെ ഇയാൾ ഡിവോഴ്സ് ചെയ്തത്. ഇതിനിടെ കർണ്ണാടകയിൽ നേഴ്സിനംഗ് പഠനത്തിനും ശ്രമിച്ചു. അപ്പോഴാണ് നേഴ്സിനെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. ആദ്യ ഭാര്യയിലെ കുട്ടിയും ഭാര്യയുമൊത്ത് ബംഗളുരുവിലാണ് ഇയാളുടെ താമസം. ഇതിനിടെയാണ് പിടിയിലായത്. എക്സൈസ് സംഘത്തിന്റെ വിശ്വാസം നേടിയ ശേഷമായിരുന്നു മുങ്ങൽ. വ്യക്തമായ പദ്ധതി ഇതിന് പിന്നിലുണ്ടായിരുന്നു. ഇയാൾ മുങ്ങിയതോടെ ഭാര്യയും മകളും അപ്രത്യക്ഷമായി. പിന്നേയും ജോർജ് കുട്ടിക്കായി എക്സൈസ് സംഘം വലവരിച്ചു. അങ്ങനെയാണ് മലപ്പുറത്തെ ആദ്യ ഭാര്യയുടെ വീട്ടിൽ ജികെ വീണ്ടുമെത്തിയെന്ന വിവരം കിട്ടിയത്.
നേരത്തെ പിടിയിൽ നിന്ന് ജോർജ് കുട്ടി മുങ്ങിയത് അറിഞ്ഞ എക്സൈസ് സംഘം ഉടൻ കർണാടക പൊലീസിനെ വിവരമറിയിക്കുകയും തെരച്ചിൽ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇയാൾ ബംഗളൂരുവിലെ ചേരികളിൽ ഒളിവിലാണന്നു വിവരം ലഭിച്ചു. ചേരികളിൽ കയറുന്നത് സുരക്ഷാപ്രശ്നങ്ങളുണ്ടാകുമെന്നു കർണാടക പൊലീസ് മുന്നറിയിപ്പ് നൽകി. എന്നാൽ, ഇതു മറികടന്ന് എക്സൈസ് സംഘം ചേരികളിലൊന്നിൽ കയറിയെങ്കിലും സ്ഥിതി വഷളായതോടെ മടങ്ങി. കൈയിലെ വിലങ്ങു മുറിക്കുന്നതിനിടെ ഇയാളുടെ കൈയ്ക്കു പരുക്കേറ്റിരുന്നു. തൃപ്പൂണിത്തുറയിൽ പൊലീസുകാരെ കുത്തിക്കൊല്ലാൻ ശ്രമിച്ചതുൾപ്പെടെ 20 കേസുകളിൽ പ്രതിയാണു ജോർജുകുട്ടി. കാപ്പ ചുമത്തിയതോടെയാണ് കോട്ടയത്ത് നിന്ന് ജോർജ് കുട്ടി ബംഗളുരുവിലേക്ക് തട്ടകം മാറ്റിയത്..
നേരത്തെ ബംഗളൂരുവിലെ തെളിവെടുപ്പിനിടെ ജീപ്പിൽ നിന്ന് മൂത്രമൊഴിക്കാൻ പുറത്ത് പോകണമെന്നാവശ്യപ്പെടുകയും തുടർന്ന് ഉദ്യോഗസ്ഥരെ തട്ടിമാറ്റി അതിവിദഗ്ദ്ധമായി രക്ഷപെടുകയും ചെയ്യുകയായിരുന്നു.. വേണ്ടത്ര സുരക്ഷാ മുൻകരുതൽ എടുക്കാതെയാണ് പ്രതിയെ തെളിവെടുപ്പിന് കൊണ്ടുപോയതെന്ന വിശമർശം ഉയരുന്നിരുന്നു. ജൂൺ 22 ശനിയാഴ്ച വൈകീട്ടാണ് കോവളം-കാരോട് ബൈപ്പാസിൽ വാഴമുട്ടത്തിനു സമീപത്തുവെച്ച് ജോർജുകുട്ടി പിടിയിലായത്. കാറിനടിയിലെ രഹസ്യ അറയിൽനിന്ന് 20 കിലോ ഹാഷിഷ്, രണ്ടരക്കിലോ കഞ്ചാവ്, 250 ഗ്രാം ചരസ് എന്നിവ പിടികൂടി. മൂവാറ്റുപുഴയിൽനിന്നു വാങ്ങിയ കാർ തേനിയിലെത്തിച്ചാണ് രഹസ്യ അറ നിർമ്മിച്ചത്. വാഹനം ഉയർത്തി പരിശോധിച്ചപ്പോഴാണ് ഇന്ധന ടാങ്കിനു സമീപം അറ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെയാണ് ജോർജ് കുട്ടി പിടിയിലായത്.
Stories you may Like
- ബെനാമി കള്ളുഷാപ്പ് ഇടപാടിന് കൂട്ടു നിന്നത് യൂണിയൻ നേതാക്കൾ മുതൽ ഉദ്യോഗസ്ഥർ വരെ
- കണ്ണേറ്റുമുക്കിൽ 'കഞ്ചാവ് മാഫിയ' കുടുങ്ങുമ്പോൾ
- എക്സൈസ് സംഘത്തിന് നേരെ തോക്ക് ചൂണ്ടി, കത്തിവീശി പ്രതി രക്ഷപ്പെട്ടു
- പത്തനംതിട്ടയിൽ 1.11 കിലോ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ
- 'എൽഎസ്ഡി' പരിശോധനാ ഫലം എക്സൈസ് മൂടിവച്ചത് ഒന്നര മാസം
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്