Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബംഗളുരുവിലെ ഒളിത്താവളത്തിൽ എക്‌സൈസ് സംഘം എത്തും മുമ്പ് വല പൊട്ടിച്ച് മുങ്ങിയത് മലപ്പുറത്തെ ആദ്യ ഭാര്യയുടെ വീട്ടിലേക്ക്; സഹായികളെ പിടികൂടിയതോടെ 'ഓപ്പറേഷൻ വണ്ടൂർ'; പഴുതടഞ്ഞപ്പോൾ അരയിൽ നിന്ന് പിസ്റ്റൾ എടുത്ത് വെടിയുതിർക്കൽ; കാലിൽ വെടിയുണ്ട തുളച്ച് കയറിയിട്ടും മനോവീര്യം കൈവിടാതെ ഇൻസപ്ക്ടർ മനോജ് കീഴ്‌പ്പെടുത്തിയത് 'ജികെ'യെന്ന മയക്കു മരുന്ന് ഡോണിനെ; കോട്ടയത്തെ പഴയ ലോക്കൽ കിടിലത്തെ എക്‌സൈസ് കീഴ്‌പ്പെടുത്തിയത് അതിസാഹസികമായി; ജോർജുകുട്ടി വീണ്ടും അഴിക്കുള്ളിൽ

ബംഗളുരുവിലെ ഒളിത്താവളത്തിൽ എക്‌സൈസ് സംഘം എത്തും മുമ്പ് വല പൊട്ടിച്ച് മുങ്ങിയത് മലപ്പുറത്തെ ആദ്യ ഭാര്യയുടെ വീട്ടിലേക്ക്; സഹായികളെ പിടികൂടിയതോടെ 'ഓപ്പറേഷൻ വണ്ടൂർ'; പഴുതടഞ്ഞപ്പോൾ അരയിൽ നിന്ന് പിസ്റ്റൾ എടുത്ത് വെടിയുതിർക്കൽ; കാലിൽ വെടിയുണ്ട തുളച്ച് കയറിയിട്ടും മനോവീര്യം കൈവിടാതെ ഇൻസപ്ക്ടർ മനോജ് കീഴ്‌പ്പെടുത്തിയത് 'ജികെ'യെന്ന മയക്കു മരുന്ന് ഡോണിനെ; കോട്ടയത്തെ പഴയ ലോക്കൽ കിടിലത്തെ എക്‌സൈസ് കീഴ്‌പ്പെടുത്തിയത് അതിസാഹസികമായി; ജോർജുകുട്ടി വീണ്ടും അഴിക്കുള്ളിൽ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: മയക്കുമരുന്നു കേസിൽ പിടിയിലായതിനു ശേഷം പൊലീസിന്റെ കൈയിൽ നിന്ന് രക്ഷപ്പെട്ട മയക്കുമരുന്ന് മാഫിയകിംഗിനെ ഒടുവിൽ എക്‌സൈസ് പൊക്കി. അതിസാഹസികമായാണ് കുപ്രസിദ്ധ മയക്ക് മരുന്ന് കടത്ത്ക്കാരനായ എക്‌സൈസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ ജോർജ് കുട്ടിയെ പിടികൂടിയത്. മലപ്പുറം വണ്ടൂരിലുള്ള പ്രതിയുടെ ഒളിത്താവളം വളഞ്ഞ് സാഹസികമായി പിടികൂടുകയായിരുന്നു സംഘം. പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ പ്രതിയുടെ കൈവശം ഉണ്ടായിരുന്ന പിസ്റ്റൾ ഉപയോഗിച്ച് ഉദ്യോഗസ്ഥർക്ക് നേരെ നാല് റൗണ്ട് വെടി ഉതിർക്കുകയും എക്‌സൈസ് ഇൻസ്‌പെക്ടർ മനോജിന് കാലിൽ മാരകമായി പരിക്കേൽക്കുകയും ചെയ്തു. ഇൻസ്‌പെക്ടറെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. പ്രതി ഇതിന് മുൻപും അറസ്റ്റ് ചെയ്യാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ കുത്തി പരിക്കേൽച്ചതടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കോട്ടയം ഓണംതുരുത്ത് സ്വദേശി ജോർജുകുട്ടിയാണ് പിടിയിലായത്. സംസ്ഥാനത്ത് മയക്കുമരുന്ന് എത്തിക്കുന്നതിൽ പ്രധാനിയായിരുന്നു ജോർജുകുട്ടി എന്ന ജികെ.

കോട്ടയത്തെ ലോക്കൽ കിടിലമായിരുന്നു ജോർജ് കുട്ടി. അടിപിടിയും കവർച്ചയുമായി കോട്ടയത്തെ പിടിച്ചുലയ്ക്കുന്നതിനിടെ മയക്കുമരുന്ന് വ്യാപരത്തിലേക്ക് കടന്നു. ഇതിനിടെ എറണാകുളത്ത് വച്ച് പടിയിലായി. എസ് ഐയെ കുത്തിമലർത്തിയാണ് രക്ഷപ്പെട്ട്. ഇതോടെ നിരവധി കേസുകളിൽ പ്രതിയായ ജോർജു കുട്ടിക്ക് നിൽക്കകള്ളി ഇല്ലാതെയായി. അങ്ങനെയാണ് ബംഗളുരുവിലേക്ക് കൂടുമാറുന്നത്. അവിടെ നിന്നും ഡോണായി വളരുകയായിരുന്നു ജോർജ് കുട്ടി. രണ്ട് കല്യാണം കഴിച്ച ജോർജു കുട്ടിക്ക് ഒരു മകളുമുണ്ട്. മലപ്പുറത്തുകാരിയെ പ്രണയിച്ചായിരുന്നു ആദ്യ വിവാഹം ചെയ്തത്. എന്നാൽ ഇത് ഡിവോഴ്സിലെത്തി. പിന്നെ ബംഗളുരുവിലെ നേഴ്സിനെ കെട്ടി. ഇതും താവളം കർണ്ണാടകയാക്കാൻ കാരണമായി. ഇതിനിടെയാണ് കേരളത്തിൽ വച്ച് എക്‌സൈസ് ജോർജ് കുട്ടിയെ പൊക്കിയത്. കസ്റ്റഡിയിൽ നിന്നും ബംഗളൂരുവിൽ തെളിവെടുപ്പിന് കൊണ്ടു വന്നപ്പോഴായിരുന്നു രക്ഷപ്പെടൽ.

ഇത് എക്‌സൈസിന് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. എക്‌സൈസ് സർക്കിൾ ആഫീസിൽ 20 കോടി വില വരുന്ന ഹാഷിഷ് ഓയിലുമായി അറസ്റ്റിലായ ജോർജ് കുട്ടി ഈ മാസം 4 ന് ബാഗ്‌ളൂരിൽ വച്ച് തെളിവെടുപ്പിനിടെ എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു രക്ഷപെട്ടത്. 27 ന് രാത്രി ജോർജ് കുട്ടി ബാഗ്‌ളൂരിൽ എത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് എക്‌സൈസ് കമ്മീഷണർ ആനന്ത കൃഷ്ണന്റെ നിർദ്ദേശാനുസരണം തിരുവനന്തപുരം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി അനിൽകുമാർ എക്‌സൈസ് ഇൻസ്‌പെക്ടർമാരായ പ്രദീപ് റാവു,കെ വി വിനോദ്, ടി ആർ മുകേഷ കുമാർ സിഇഒമാരായ എ ജാസിം, പി സുബിൻ, എസ് ഷംനാദ് എന്നിവർ ബംഗളൂരുവിൽ എത്തി എത്തി.

പ്രതിയെ കസ്റ്റഡിയിൽ നിന്നും രക്ഷപെടുന്നതിനും രക്ഷപെടുന്നതിന് ഉളി താവളം ഒരുക്കിയ കുഞ്ഞുണ്ണി എന്ന അനിരുദ്ധൻ, മുഹമ്മദ് ഷാഹീർ എന്നിവരെ കസ്റ്റഡിയിൽ എടുക്കുകയും ഇവരുടെ സഹായത്തോടെ ജോർജ് കുട്ടി മലപ്പുറത്ത് വണ്ടൂരിലുള്ള രണ്ടാം ഭാര്യയുടെ വീട്ടിൽ എത്തിയിട്ടുണ്ട് എന്ന് മനസ്സിലാക്കുകയും ചെയ്തു. പിടികൂടിയവരുമായി മലപ്പുറത്തേക്ക് തിരിക്കുകയും അതേ സമയം തന്നെ തിരുവനന്തപുരത്ത് നിന്നും മലപ്പുറത്തേക്ക് വിളിച്ചു വരുത്തിയ എക്‌സൈസ് ഇൻസ്‌പെക്ടർ കൃഷ്ണകുമാർ, പ്രിവന്റ്റീവ് ആഫീസർ എസ് മധുസൂധനൻ നായർ, നിലമ്പൂരിലെ എക്‌സൈസ് ഇൻസ്‌പെക്ടർമായ സജിമോൻ ടികെ , മനോജ് കുമാർ പാർട്ടിയും ചേർന്ന് വണ്ടൂരിലുള്ള പ്രതിയുടെ ഒളിത്താവളം വളയുകയായിരുന്നു. സാഹസികമായി പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ പ്രതിയുടെ കൈവശം ഉണ്ടായിരുന്ന പിസ്റ്റൾ ഉപയോഗിച്ച് ഉദ്യോഗസ്ഥർക്ക് നേരെ നാല് റൗണ്ട് വെടി ഉതിർക്കുകയും എക്‌സൈസ് ഇൻസ്‌പെക്ടർ മനോജിന് കാലിൽ മാരകമായി പരിക്കേൽക്കുകയും ചെയ്തു. ഇൻസ്‌പെക്ടറെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.

ബംഗളുരുവിലെ അധോലോക സംഘങ്ങൾക്കിടെ ജി.കെ. എന്നാണ് ജോർജുകുട്ടി അറിയപ്പെടുന്നത്. ബംഗളുരുവിലെ ചേരികളിലാണ് ജികെയുടെ ഒളിത്താവളങ്ങൾ. എക്സൈസിനു തലവേദനയായിരുന്ന ജോർജുകുട്ടിയെ അപ്രതീക്ഷിതമായാണു തിരുവനന്തപുരത്തുനിന്ന് 20 കോടിയുടെ മയക്കുമരുന്നുമായി പിടികൂടിയത്. കേസിൽ തെളിവെടുപ്പിനായി ബംഗളൂരുവിലെത്തിച്ചപ്പോൾ ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു.കോവളം വാഴമുട്ടത്തുനിന്നാണ് കാറിന്റെ രഹസ്യ അറയിൽ കടത്താൻ ശ്രമിച്ച 20 കോടി രൂപയുടെ ഹാഷിഷ് ഓയിലും കഞ്ചാവുമായി എക്സൈസ് കമ്മിഷണറുടെ പ്രത്യേക സ്‌ക്വാഡ് ജോർജുകുട്ടിയെ പിടികൂടിയത്.

തെളിവെടുപ്പിനായി ബംഗളൂരുവിലെത്തിക്കുകയായിരുന്നു. നാല് ഉദ്യോഗസ്ഥരാണു സംഘത്തിലുണ്ടായിരുന്നത്. തെളിവെടുപ്പിനു ശേഷം താമസ്ഥലത്തേക്കുള്ള യാത്രയ്ക്കിടെ മജസ്റ്റിക്കിൽ എത്തിയപ്പോൾ ജോർജുക്കുട്ടി മൂത്രമൊഴിക്കണമെന്ന് പറഞ്ഞു. ഇതിനായി ഒരു കൈയിലെ വിലങ്ങ് അഴിച്ചു. അതിനിടെ, ഉദ്യോഗസ്ഥരെ തള്ളിയിട്ട ശേഷം ഇയാൾ ഓടി രക്ഷപ്പെട്ടു. ഇയാളെ പിടികൂടാനായി ബംഗളുരുവിലെത്തിയ എക്‌സൈസ് സംഘം രണ്ടിടങ്ങളിൽ പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ ജീവനു ഭീഷണിയുയർന്നതോടെ എക്സൈസ് സംഘം നാട്ടിലേക്കു മടങ്ങി. അത്ര ഭീകരനായിരുന്നു ജികെ.

ആദ്യഭാര്യയിൽ ഇയാൾക്ക് ഒരു മകളുണ്ട്. അച്ഛനേയും അമ്മയേയും നോക്കാൻ വിസമ്മതിച്ചതുകൊണ്ടാണ് ആദ്യ ഭാര്യയെ ഇയാൾ ഡിവോഴ്സ് ചെയ്തത്. ഇതിനിടെ കർണ്ണാടകയിൽ നേഴ്സിനംഗ് പഠനത്തിനും ശ്രമിച്ചു. അപ്പോഴാണ് നേഴ്സിനെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. ആദ്യ ഭാര്യയിലെ കുട്ടിയും ഭാര്യയുമൊത്ത് ബംഗളുരുവിലാണ് ഇയാളുടെ താമസം. ഇതിനിടെയാണ് പിടിയിലായത്. എക്സൈസ് സംഘത്തിന്റെ വിശ്വാസം നേടിയ ശേഷമായിരുന്നു മുങ്ങൽ. വ്യക്തമായ പദ്ധതി ഇതിന് പിന്നിലുണ്ടായിരുന്നു. ഇയാൾ മുങ്ങിയതോടെ ഭാര്യയും മകളും അപ്രത്യക്ഷമായി. പിന്നേയും ജോർജ് കുട്ടിക്കായി എക്‌സൈസ് സംഘം വലവരിച്ചു. അങ്ങനെയാണ് മലപ്പുറത്തെ ആദ്യ ഭാര്യയുടെ വീട്ടിൽ ജികെ വീണ്ടുമെത്തിയെന്ന വിവരം കിട്ടിയത്.

നേരത്തെ പിടിയിൽ നിന്ന് ജോർജ് കുട്ടി മുങ്ങിയത് അറിഞ്ഞ എക്സൈസ് സംഘം ഉടൻ കർണാടക പൊലീസിനെ വിവരമറിയിക്കുകയും തെരച്ചിൽ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇയാൾ ബംഗളൂരുവിലെ ചേരികളിൽ ഒളിവിലാണന്നു വിവരം ലഭിച്ചു. ചേരികളിൽ കയറുന്നത് സുരക്ഷാപ്രശ്നങ്ങളുണ്ടാകുമെന്നു കർണാടക പൊലീസ് മുന്നറിയിപ്പ് നൽകി. എന്നാൽ, ഇതു മറികടന്ന് എക്സൈസ് സംഘം ചേരികളിലൊന്നിൽ കയറിയെങ്കിലും സ്ഥിതി വഷളായതോടെ മടങ്ങി. കൈയിലെ വിലങ്ങു മുറിക്കുന്നതിനിടെ ഇയാളുടെ കൈയ്ക്കു പരുക്കേറ്റിരുന്നു. തൃപ്പൂണിത്തുറയിൽ പൊലീസുകാരെ കുത്തിക്കൊല്ലാൻ ശ്രമിച്ചതുൾപ്പെടെ 20 കേസുകളിൽ പ്രതിയാണു ജോർജുകുട്ടി. കാപ്പ ചുമത്തിയതോടെയാണ് കോട്ടയത്ത് നിന്ന് ജോർജ് കുട്ടി ബംഗളുരുവിലേക്ക് തട്ടകം മാറ്റിയത്..

നേരത്തെ ബംഗളൂരുവിലെ തെളിവെടുപ്പിനിടെ ജീപ്പിൽ നിന്ന് മൂത്രമൊഴിക്കാൻ പുറത്ത് പോകണമെന്നാവശ്യപ്പെടുകയും തുടർന്ന് ഉദ്യോഗസ്ഥരെ തട്ടിമാറ്റി അതിവിദഗ്ദ്ധമായി രക്ഷപെടുകയും ചെയ്യുകയായിരുന്നു.. വേണ്ടത്ര സുരക്ഷാ മുൻകരുതൽ എടുക്കാതെയാണ് പ്രതിയെ തെളിവെടുപ്പിന് കൊണ്ടുപോയതെന്ന വിശമർശം ഉയരുന്നിരുന്നു. ജൂൺ 22 ശനിയാഴ്ച വൈകീട്ടാണ് കോവളം-കാരോട് ബൈപ്പാസിൽ വാഴമുട്ടത്തിനു സമീപത്തുവെച്ച് ജോർജുകുട്ടി പിടിയിലായത്. കാറിനടിയിലെ രഹസ്യ അറയിൽനിന്ന് 20 കിലോ ഹാഷിഷ്, രണ്ടരക്കിലോ കഞ്ചാവ്, 250 ഗ്രാം ചരസ് എന്നിവ പിടികൂടി. മൂവാറ്റുപുഴയിൽനിന്നു വാങ്ങിയ കാർ തേനിയിലെത്തിച്ചാണ് രഹസ്യ അറ നിർമ്മിച്ചത്. വാഹനം ഉയർത്തി പരിശോധിച്ചപ്പോഴാണ് ഇന്ധന ടാങ്കിനു സമീപം അറ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെയാണ് ജോർജ് കുട്ടി പിടിയിലായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP