കഞ്ചാവ് മാഫിയക്ക് കേരളം സുരക്ഷിത വിപണിയോ? കേരളത്തിലെത്തിയ 370 കിലോ കഞ്ചാവിന്റെ രഹസ്യം തേടി അന്വേഷണ സംഘം പാട്നയിലേക്ക്; എത്തിച്ചത് ഹാഷിഷ് ഓയിൽ നിർമ്മിക്കാനെന്ന് വിലയിരുത്തൽ; ഭുവനേശ്വറിൽ ഇറക്കാൻ കഴിയാതിരുന്ന പാഴ്സൽ തൃശ്ശൂരിൽ പിടിച്ചെടുത്തത് ട്രെയിൻ എറണാകുളത്തെത്തി മടങ്ങുമ്പോൾ; സമീപകാലത്ത് നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയിൽ എക്സൈസിനൊപ്പം റെയിൽവെ പൊലീസും
മറുനാടൻ ഡെസ്ക്
കൊച്ചി: തീവണ്ടി വഴി പാഴ്സലായി 370 കിലോഗ്രാം കഞ്ചാവ് കടത്തിയ സംഭവത്തിൽ അന്വേഷണം പാറ്റ്നയിലേക്ക്. തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇന്നലെ രാത്രി 11 ചാക്ക് കഞ്ചാവ് പിടികൂടിയിരുന്നു. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും പിടികൂടാനായിട്ടില്ല.
സമീപ കാലത്ത് സംസ്ഥാനത്ത് നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയായാണിതിനെ എക്സൈസ് സംഘം കാണുന്നത്. പാറ്റ്നയിൽ നിന്നും ഭുവനേശ്വറിലേക്ക് പാഴ്സലായ അയച്ച കഞ്ചാവ് ഇറക്കാനാകാതെ എറണാകുളത്തെത്തുകയായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന വിവരം. ട്രെയിൻ എറണാകുളത്തെത്തി തിരിച്ച് പോകും വഴി എക്സൈസ് സംഘം തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കഞ്ചാവ് പിടികൂടുകയുമായിരുന്നു.
തൃശൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് എക്സൈസും റെയിൽവേ പൊലീസും ചേർന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഒഡീഷയിൽ നിന്നും എറണാകുളത്തേക്കുള്ള ട്രെയിനിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. 11 ചാക്കുകളിലായിരുന്നു കഞ്ചാവ്. എറണാകുളത്തു പോയി മടങ്ങി വന്ന ട്രെയിൻ തൃശൂരിലെത്തിയപ്പോഴും ചാക്കുകൾ കൂട്ടിയിട്ടിരുന്നതിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
കഞ്ചാവ് പാഴ്സൽ അയച്ചതുമായി ബന്ധപ്പെട്ട ബില്ല് എക്സൈസ് സംഘത്തിന് ഇതിനോടകം ലഭിച്ചു കഴിഞ്ഞു. എന്നാൽ പാഴ്സൽ ബുക്ക് ചെയ്തവരെപ്പറ്റി കൃത്യമായ വിവരം കിട്ടിയിട്ടില്ല. ഇക്കാര്യം അന്വേഷിക്കുകയാണെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.
ഇതിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം പാറ്റ്ന കേന്ദ്രീകരിച്ച് വിപുലമായ അന്വേഷണം നത്തും. പിടിക്കപ്പെട്ടവയിൽ 58 കിലോഗ്രാം കഞ്ചാവ് പൊടിച്ച രൂപത്തിലാണ്. മറ്റുള്ളവ നുറുക്കിയ നിലയിലുമാണ്. ഹാഷിഷ് ഓയിൽ നിർമ്മിക്കാനായിരിക്കാം കഞ്ചാവ് എത്തിച്ചെന്നതാണ് അന്വേഷണ സംഘത്തിന് വിലയിരുത്തൽ.
പ്രതികളെ സംബന്ധിച്ചുള്ള സൂചന ഇത് വരെ അന്വേഷണ സംഘത്തിന് ലഭ്യമായിട്ടില്ല. ഉടൻ വിപുല മായ അന്വേഷണ സംഘത്തെ രൂപീകരിച്ച് പാറ്റ്നയിലേക്ക് അയക്കുമെന്നാണ് റിപ്പോർട്ടുകൾ.
കഞ്ചാവിൽ പുകഞ്ഞ് കേരളം
കേരളത്തിൽ മുൻകാലങ്ങളിൽ ഉള്ളതിനേക്കാൽ വ്യാപകമാണ് കഞ്ചാവ് വിപണി. സ്കൂളുകൾ പോലും കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയ സജീവമാണെന്നാണ് റിപ്പോർട്ടുകൾ. കർശന പരിശോധനകളും അറസ്റ്റും വ്യാപകമായി നടക്കുമ്പോഴും സംസ്ഥാനത്തേക്കുള്ള കഞ്ചാവിന്റെ വരവ് നിലയ്ക്കുന്നില്ല.
ഈ വർഷം ജനുവരി മുതൽ മാർച്ചു വരെ 576.344 കിലോഗ്രാം കഞ്ചാവാണ് സംസ്ഥാനത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്. മുൻവർഷങ്ങളേക്കാൾ കഞ്ചാവിന്റെ ഉപയോഗം സംസ്ഥാനത്ത് വർധിക്കുന്നതയാണ് കണക്കുകളിൽനിന്ന് വ്യക്തമാകുന്നത്. കഴിഞ്ഞവർഷം ഇതേകാലയളവിൽ സംസ്ഥാനത്ത് പിടിച്ചെടുത്തത് 519.572 കിലോഗ്രാം കഞ്ചാവായിരുന്നു. 2017-ൽ 229.854 കിലോഗ്രാമും 2016-ൽ 321.049 കിലോഗ്രാം കഞ്ചാവുമാണ് ജനവുരിമുതൽ മാർച്ചു വരെയുള്ള കാലയളവിൽ സംസ്ഥാനത്തുനിന്ന് എക്സൈസ് വകുപ്പ് പിടികൂടിയത്.
പാലക്കാട്, മലപ്പുറം, തിരുവനന്തപുരം ജില്ലകളിൽനിന്നാണ് കൂടുതൽ അളവിൽ കഞ്ചാവ് പിടികൂടിയിട്ടുള്ളത്. മൂന്നുമാസത്തിനിടെ പാലക്കാട് ജില്ലയിൽനിന്നുമാത്രം പിടിച്ചെടുത്തത് 194.055 കിലോഗ്രാം കഞ്ചാവാണ്. മലപ്പുറത്തുനിന്ന് 86.987-ഉം തിരുവനന്തപുരത്തുനിന്ന് 59.082 കിലോഗ്രാം കഞ്ചാവും പിടികൂടി. കഞ്ചാവ് ഉൾപ്പെടെ 1919 മയക്കുമരുന്ന് കേസുകളാണ് ഈ കാലയളവിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. 2024 പേരെ അറസ്റ്റുചെയ്യുകയും ചെയ്തു.
ലഹരിയുടെ കുമളി
കേരള തമിഴ്നാട് അതിർത്തിയായ കുമളിയാണ് ലഹരികടത്തിന്റെ പ്രധാന വാതിൽ. കഴിഞ്ഞ പതിനഞ്ച് ദിവസം കൊണ്ട് 8 കേസുകളിലായി വണ്ടിപ്പെരിയാർ എക്സൈസ് ചെക്ക് പോസ്റ്റിൽ പിടിച്ചത് 15 കിലോ കഞ്ചാവാണ്. തമിഴ്നാട് കമ്പത്ത് നിന്ന് കഞ്ചാവ് കേരളത്തിൽ എത്തിച്ച് വില്പന നടത്തിയാൽ നാലിരട്ടിയാണ് ലാഭം. കഞ്ചാവ് അതിർത്തി കടത്തി കൊടുത്താലും വൻ പ്രതിഫലം ലഹരി മാഫിയ നൽകുന്നു.
ലഹരിയുടെ ഇരയാകുന്ന കുഞ്ഞുങ്ങൾ
കഞ്ചാവിന് അടിമപ്പെടുക മാത്രമല്ല, ഇതിന്റെ മറവിൽ കുട്ടികൾ ലൈംഗിക ചൂഷണത്തിന് വരെ ഇരയാകുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഈ മാസമാണ് പാലക്കാട് ജില്ലയിൽ കഞ്ചാവ് നൽകി വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ ആറുപേർ പൊലീസ് പിടിയിലായത്. കേസിൽ ഒൻപത് പേർ ഒളിവിലാണ്. ഇരിങ്ങാവൂർ സ്വദേശികളായ ടി.പി. ഉണ്ണീൻ കുട്ടി (71), പി. മുഹമ്മദ് ബഷീർ എന്ന മാനു (45), ടി. കോയ ഹാജി (70), എം. സിദ്ദീഖ് (46), പി. മുഹമ്മദ് സുഹൈൽ (28), സി. അബ്ദുസ്സലാം (44) എന്നിവരെയാണ് കൽപകഞ്ചേരി പൊലീസ് പോക്സോ നിയമ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തത്.
സ്കൂളിലെ സെൻഡ് ഓഫ് കഴിഞ്ഞെത്തിയ മകന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് പിതാവ് നടത്തിയ അന്വേഷണമാണ് സംഭവം പുറത്തു കൊണ്ടുവന്നത്. ഇദ്ദേഹം മകനിൽ നിന്നു ലഭിച്ച വിവരങ്ങളനുസരിച്ച് കൂട്ടുകാരായ മറ്റ് മൂന്നു പേരെകൂടി കണ്ടെത്തുകയും അവരുടെ രക്ഷിതാക്കളെ ബന്ധപ്പെടുകയുമായിരുന്നു. തുടർന്ന് വിവരം ചൈൽഡ് ലൈനിനു കൈമാറി. ചൈൽഡ്ലൈൻ പ്രവർത്തകർ കുട്ടികളെ കൗൺസലിങ്ങിന് വിധേയമാക്കിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരമറിഞ്ഞത്.
സൗജന്യമായി കഞ്ചാവ് നൽകിയ ശേഷം പ്രകൃതിവിരുദ്ധ ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നതായി കുട്ടികൾ വെളിപ്പെടുത്തി. ചിലരെ പലതവണ ഉപയോഗിച്ചിട്ടുള്ളതായും കണ്ടെത്തി. ഇതോടെ ചൈൽഡ് ലൈൻ പൊലീസിൽ പരാതി നൽകുകയും കൽപ്പകഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയുമായിരുന്നു. 15 അംഗ സംഘമാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചതെന്ന് പൊലീസ് കണ്ടെത്തിയത്. വിദ്യാർത്ഥികളെ വശീകരിച്ച് ഇടനിലക്കാരായി ഉപയോഗപ്പെടുത്തുന്ന സംഘങ്ങളും വ്യാപകമാണ്. വയോധികർ വരെയുള്ളവർ ലഹരിക്ക് അടിമകളായിട്ടുണ്ടെന്നാണ് അടിക്കടി കഞ്ചാവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിലൂടെ വ്യക്തമാവുന്നത്.
പിടിക്കപ്പെട്ടാൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെയും തൊണ്ടിമുതലും കൈമാറുന്ന നടപടിയൊഴിച്ചാൽ കഞ്ചാവിന്റെ ഉറവിടം തേടി അധികൃതർ പോവാറില്ല. ഒരു കിലോഗ്രാം വരെ കഞ്ചാവ് പിടികൂടിയാൽ ജാമ്യം ലഭിച്ച് ചുരുങ്ങിയ ദിവസത്തിനുള്ളിൽ പുറത്തിറങ്ങുന്ന സ്ഥിതിയുമുണ്ട്. ഇത് വീണ്ടും ഈ കച്ചവടത്തിൽ സജീവമാകാൻ കഞ്ചാവ് മാഫിയക്ക് സഹായകരമാവുന്നു.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍