'സിങ്ക'ത്തിന്റെ നിർദേശപ്രകാരം അതിർത്തിയിൽ കഞ്ചാവു വേട്ടക്കിറങ്ങിയ എക്സൈസ്-പൊലിസ് സംയുക്ത ടീമിനു നിരാശ; വലയിലായതു ചെറുമീനുകൾ മാത്രം; 594 വാഹനങ്ങളിൽ തപ്പിയിട്ടും കിട്ടിയത് 25 ഗ്രാം കഞ്ചാവ്; ഇഷ്ടംപോലെ സിഗരറ്റും ബീഡിയും പിടിച്ചെടുത്തു മാനം കാത്ത് ഉദ്യോഗസ്ഥസംഘം
തൊടുപുഴ: കഞ്ചാവ് കടത്തിന്റെ പ്രധാന ഇടത്താവളമായ ഇടുക്കി ജില്ലയിലെ അതിർത്തി പ്രദേശങ്ങളിൽ പൊലിസുമായി ചേർന്നും തമിഴ്നാടുമായി സഹകരിച്ചും എക്സൈസ് കമ്മിഷണർ ഋഷിരാജ് സിംഗിന്റെ നിർദേശപ്രകാരം എക്സൈസ് വകുപ്പ് നടത്തിയ ലഹരിവേട്ട വേണ്ടത്ര ഫലം കണ്ടില്ല. കുടുങ്ങിയത് ചെറുമീനുകൾ മാത്രം.
41 കേസുകളെടുത്തെങ്കിലും കഞ്ചാവുമായി പിടിക്കപ്പെട്ടത് ഒരാൾ മാത്രം. അതാകട്ടെ, വെറും 25 ഗ്രാം കഞ്ചാവാണ് പിടിച്ചെടുക്കാനായത്. കഞ്ചാവ് തപ്പിയിറങ്ങി നിരാശയിലായെങ്കിലും പുകയില ഉൽപന്നങ്ങളും ഏതാനും ലിറ്റർ മദ്യവും പിടിച്ചെടുത്തു മാനം കാത്തതിന്റെ ആശ്വാസത്തിലാണ് എക്സൈസ് വകുപ്പും പൊലിസും.
കേരളത്തിൽതന്നെ ഏറ്റവും കൂടുതൽ ലഹരി കടത്തുന്ന ജില്ലയിായി ഇടുക്കി മാറിയിട്ട് ഏതാനും വർഷങ്ങളായെങ്കിലും ഇത് നിയന്ത്രിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിരുന്നില്ല. വ്യാപകമായ തോതിൽ ഇടുക്കിയിലെ അതിർത്തിയിലൂടെ കഞ്ചാവും മറ്റ് ലഹരി ഉൽപന്നങ്ങളും കടന്നുവരുന്നത് ബോധ്യപ്പെട്ടെങ്കിലും തടയിടാൻ കൃത്യമായ നടപടിയുണ്ടായില്ല. ഒറ്റപ്പെട്ട അറസ്റ്റുകളാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. നിത്യമെന്നോണം കുമളി ചെക് പോസ്റ്റിൽ കഞ്ചാവ് കടത്തുകാർ പിടിയിലായിട്ടും കഞ്ചാവിന്റെ ഉറവിടം കണ്ടെത്താനോ, കഞ്ചാവ് മൊത്തവ്യാപാരികളെയോ, കർഷകരെയോ പിടികൂടാനോ അധികൃതർക്ക് പറ്റിയില്ല. രണ്ടു സംഭവങ്ങളിലായി 20 കോടി രൂപയുടെ ഹാഷിഷ് പിടിച്ചെടുത്തിട്ടുപോലും പിന്നിൽ ആരെന്ന ചോദ്യം അവശേഷിക്കുകയാണ്. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളുമടക്കം നൂറുകണക്കിന് പേർ കഞ്ചാവുമായി പിടിയിലായെങ്കിലും അവരിൽ ബഹുഭൂരിപക്ഷവും തന്നെ കാരിയർമാരും ചില്ലറ വിൽപനക്കാരുമായിരുന്നുവെന്നാണ് ഉദ്യോഗസ്ഥഭാഷ്യം.
തമിഴ്നാടുമായി അതിർത്തി പങ്കിടുന്നതിനാൽ അതിർത്തി മേഖലകളിലൂടെ വാഹനത്തിലും കാൽനടയായും വ്യാപകമായാണ് കഞ്ചാവ് എത്തിക്കുന്നത്. കുമളി, കമ്പംമെട്ട്, ബോഡിമെട്ട്, ചിന്നാർ തുടങ്ങിയ ചെക് പോസ്റ്റുകളിലൂടെയും രാമക്കൽമേട് ഉൾപ്പെടെ നിരവധി ഗ്രാമങ്ങളിലെ ഊടുവഴികളിലൂടെയുമാണ് കഞ്ചാവ് എത്തിക്കുന്നത്. ഇതിൽ കാര്യമായ പരിശോധനയുള്ളത് കുമളിയിൽ മാത്രമാണ്. പ്രത്യേക പരിശീലനം നേടിയ ബ്രൂസ് എന്ന നായയുടെ സേവനംകൂടി ഉപയോഗപ്പെടുത്തിയാണ് കുമളിയിലെ റെയ്ഡ്. ഇവിടെ പിടിക്കപ്പെടുന്നവരുടെ എണ്ണം കൂടിയതോടെ, മറ്റ് വഴികളിൽ കഞ്ചാവുകടത്തുകാർ നിർബാധം വിഹരിച്ചു. കഞ്ചാവിന് പുറമെ, പാൻ ഉൽപന്നങ്ങളും വ്യാപകമായി ഇടുക്കിയിലേക്ക് ഒഴുകുകയാണ്. തമിഴ്നാട്ടിലെ കമ്പം കേന്ദ്രീകരിച്ചാണ് കഞ്ചാവ് മാഫിയ പ്രവർത്തിക്കുന്നത്. ആന്ധ്ര, ഒഡീഷ, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇപ്പോൾ കഞ്ചാവ് കൃഷി വൻതോതിൽ നടക്കുന്നതെന്നാണ് പിടിയിലായവരിൽനിന്നു ലഭിക്കുന്ന വിവരം. അവിടെനിന്നും കമ്പം മേഖലയിലെ സുരക്ഷിത താവളങ്ങളിൽ സൂക്ഷിച്ചശേഷം ഏജന്റുമാർ മുഖേന ആവശ്യക്കാർക്ക് അവിടെവച്ചുതന്നെ ചരക്ക് കൈമാറുന്ന വ്യാപാരതന്ത്രമാണ് ഉപയോഗപ്പെടുത്തുന്നത്. കമ്പം ടൗണിലും ബസ് സ്റ്റാൻഡ് പരിസരത്തും നിരവധി ഏജന്റുമാരാണ് ഇടപാടുകാരെ കാത്ത് ചുറ്റിക്കറങ്ങുന്നത്. യാതൊരു പരിചയവുമില്ലാത്ത വ്യക്തിക്കുപോലും കമ്പം ടൗണിൽനിന്ന് വാങ്ങാൻ കഴിയുന്ന തരത്തിൽ സുലഭമാണ് കഞ്ചാവ്. വിപുലമായ വിപണന ശൃംഖലയാണ് പിന്നിലുള്ളത്. തമിഴ്നാട് പൊലിസിന് ഇവരെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെങ്കിലും ആരും അറസ്റ്റ് ചെയ്യപ്പെടാത്തത് ഉദ്യോഗസ്ഥരും കഞ്ചാവ് മാഫിയയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെയാണ് സൂചിപ്പിക്കുന്നത്.
തമിഴ്നാട് ചെക് പോസ്റ്റിലെ പരിശോധന കഴിഞ്ഞെത്തുന്നവരിൽനിന്നാണ് കുമളിയിൽ കഞ്ചാവ് പിടിച്ചെടുക്കുന്നത്. തമിഴ്നാടിന്റെ പരിശോധന പ്രഹസനമാണെന്നതിന്റെ തെളിവാണിത്. കഞ്ചാവ് കടത്ത് നിർബാധം തുടരുന്നതിനിടെ ഇടുക്കിയിൽ പലയിടത്തും കഞ്ചാവ് ചെടികൾ നട്ടുവളർത്തുന്നതും പിടിക്കപ്പെട്ടു. മൂലമറ്റം, തൊടുപുഴ, കുമളി, വണ്ടിപ്പെരിയാർ തുടങ്ങിയ സ്ഥലങ്ങളിൽ സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിൽനിന്ന് കഞ്ചാവ് ചെടികൾ അടുത്തിടെ പിടികൂടി. ഋഷിരാജ് സിങ് എക്സൈസ് കമ്മിഷണറായി ചുമതലയേറ്റതോടെ ലഹരി കടത്തിന് കുച്ചുവിലങ്ങിടാനാകുമെന്ന് ജനങ്ങൾ പ്രതീക്ഷിച്ചെങ്കിലും നടപടികൾ ഉണ്ടായില്ലെന്ന് പിന്നീട് പിടിക്കപ്പെട്ടവരുടെ കാര്യത്തിൽനിന്നും വ്യക്തമാണ്. ആദ്യഘട്ടത്തിൽ ബിയർ പാർലറുകളുടെയും മറ്റും പിന്നാലെ പോയ എക്സൈസ് കമ്മിഷണർ വൈകിയാണ് ഇടുക്കിയിലെത്തിയത്. ഇതുവരെയും അതിർത്തി ചെക് പോസ്റ്റുകളിലെ പരിശോധന കുറ്റമറ്റതാക്കാൻപോലുമുള്ള നടപടിയുണ്ടായില്ല.
ഇന്നലെ മൂന്നാർ എ. എസ്. പി മെറിൻ ജോസഫ്, ഇടുക്കി എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ കെ. എ നെൽസൺ എന്നിവരെ ഏകോപിപ്പിച്ചാണ് സംയുക്ത റെയ്ഡ് നടത്തിയത്. കുമളി, കമ്പംമെട്ട്, അടിമാലി, ഉടുമ്പൻചോല, ബോഡിമെട്ട് തുടങ്ങിയ സ്ഥലങ്ങളിൽ അഞ്ച് ടീമുകളായി തിരിഞ്ഞാണ് റെയ്ഡ് നടത്തിയത്. തേനി എസ്. പിയുടെ നേതൃത്വത്തിൽ കമ്പം-കുമളി റൂട്ടിലും പരിശോധന നടത്തി. 594 വാഹനങ്ങൾ സംഘം പരിശോധിച്ചെങ്കിലും 25 ഗ്രാം കഞ്ചാവുമായി ഒരാൾ മാത്രമാണ് പിടിയിലായത്. കമ്പംമെട്ടിലും ബോഡിമെട്ടിലും ഡോഗ് സ്ക്വാഡിന്റെ സേവനവും പ്രയോജനപ്പെടുത്തി. 60 പെട്ടിക്കടകളും നാല് മെഡിക്കൽ ഷോപ്പുകളും പരിശോധിച്ച സംഘം പുകയില ഉൽപന്നങ്ങൾ വിറ്റഴിക്കുന്നതുമായി ബന്ധപ്പെട്ട് കോട്പ നിയമപ്രകാരം 35 കേസുകൾ രജിസ്റ്റർ ചെയ്തു. എട്ട് ലിറ്റർ മദ്യം പിടിച്ചെടുത്തു മൂന്നു അബ്കാരി കേസുകളും എടുത്തു. നാല് പേരെ അറസ്റ്റ് ചെയ്തു. 133 പായ്ക്കറ്റ് സിഗരറ്റ്, 2250 പായ്ക്കറ്റ് ബീഡി, 2.6 കിലോ പുകയില, 55 പായ്ക്കറ്റ് പുകയിലപൊടി എന്നിവയും പിടിച്ചെടുത്തു. പരസ്യമായി പ്രദർശിപ്പിച്ചവയും സ്കൂൾ പരിസരത്തും മറ്റും വിൽപനയ്ക്കായി സൂക്ഷിച്ചവയുമാണ് സിഗരറ്റ് ഉൽപന്നങ്ങൾ. കഞ്ചാവ് കാര്യമായി കണ്ടെത്താനായില്ലെങ്കിലും എക്സൈസ് വകുപ്പിലാകെ ഉണർവ് നൽകാനും പരിശോധന കർശനമാക്കാനും ഋഷിരാജ് സിംഗിന് കഴിഞ്ഞിട്ടുണ്ടെന്നാണ് ജനാഭിപ്രായം. വരുംദിനങ്ങളിൽ കഞ്ചാവ് കടത്തുകാരെ നിയന്ത്രിക്കാനാകുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.
Stories you may Like
- ബെനാമി കള്ളുഷാപ്പ് ഇടപാടിന് കൂട്ടു നിന്നത് യൂണിയൻ നേതാക്കൾ മുതൽ ഉദ്യോഗസ്ഥർ വരെ
- കണ്ണേറ്റുമുക്കിൽ 'കഞ്ചാവ് മാഫിയ' കുടുങ്ങുമ്പോൾ
- എക്സൈസ് സംഘത്തിന് നേരെ തോക്ക് ചൂണ്ടി, കത്തിവീശി പ്രതി രക്ഷപ്പെട്ടു
- പത്തനംതിട്ടയിൽ 1.11 കിലോ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ
- 'എൽഎസ്ഡി' പരിശോധനാ ഫലം എക്സൈസ് മൂടിവച്ചത് ഒന്നര മാസം
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍