പതിമൂന്ന് കോടിയുടെ ഹാഷിഷ് പിടിച്ച് ദിവസങ്ങൾക്കുള്ളിൽ വമ്പൻ ലഹരി വേട്ട; തമ്പാനൂരിൽ നിന്നും കണ്ണൂരിൽ നിന്നും എക്സൈസും റെയിൽവേ പ്രൊട്ടക്ഷൻ സംഘവും പിടികൂടിയത് കിലോക്കണക്കിന് കഞ്ചാവ് ! ഉറവിടം കണ്ടെത്താതിരിക്കാൻ പരസ്പരം പേരു വെളിപ്പെടുത്താത്തത് മുതൽ 'കോഡു ഭാഷ' വരെ പ്രയോഗിക്കുന്ന തന്ത്രം; കാരിയർമാർക്ക് 50,000 വരെ പ്രതിഫലം ലഭിക്കുന്നുണ്ടെന്നും പൊലീസ്; ഇടനിലക്കാർ പിടിയിലാകുമ്പോഴും മാഫിയ തലവന്മാർ ഇപ്പോഴും അജ്ഞാതർ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി വേട്ട തുടർക്കഥയാകുമ്പോൾ പുറത്ത് വരുന്ന് കിലോ കണക്കിനുള്ള കഞ്ചാവ് ഇടപാടിന്റെ പിന്നാമ്പുറ കഥകൾ. എക്സൈസ് സംഘവും റയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സും സംയുക്തമായി നടത്തിയ പരിശോധനയിൽ ഇന്നും തമ്പാനൂർ റയിൽവെ സ്റ്റേഷനിലൂടെ കടത്താൻ ശ്രമിച്ച 25 കിലോ കഞ്ചാവ് കണ്ടെത്തി. ഇതിനു പിന്നാലെ കണ്ണൂരിൽ നിന്നും 24 കിലോ കഞ്ചാവും പിടികൂടിയിരുന്നു. കണ്ണൂരിലെ ലഹരി വേട്ടയ്ക്ക് പിന്നാലെ രണ്ടുപോണ് പിടിയിലായത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽനിന്നാണ് ഇവർ പിടിയിലായത്, തിരൂർ സ്വദേശി മുഹമ്മദലി, തൃശൂർ സ്വദേശി നിഥിൻ എന്നിവരാണു പിടിയിലായത്.
ലഹരി വേട്ട തുടർച്ചയായി നടക്കുന്നുണ്ടെങ്കിലും ലഹരി വിപണി ഇപ്പോഴും കേരളത്തിൽ പിടിമുറുക്കുകയാണ്. കഴിഞ്ഞ ദിവസം തലസ്ഥാനത്ത് പിടിയിലായവർ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത് ലഹരി മാഫിയ പണിതുയർത്തുന്ന സമാന്തര സാമ്രാജ്യത്തെക്കുറിച്ചായിരുന്നു. ലഹരി കച്ചവടത്തിന്റെ കേന്ദ്രമായി മാറുകയാണ് കേരളം.
കഴിഞ്ഞയാഴ്ച 13 കോടിയുടെ ഹാഷിഷുമായി പിടിയിലായ അഞ്ചംഗ സംഘത്തെ എക്സൈസ് ചോദ്യം ചെയ്തപ്പോൾ പുറത്തുവരുന്നത് ലഹരിമാഫിയയുടെ ആർക്കും കണ്ടെത്താനാവാത്ത പ്രവർത്തന രീതികളാണ്. പരസ്പരം പേരുപോലും വ്യക്തമായി അറിയാത്തവരാണ് ഈ കണ്ണിയിലുള്ളത്. ഇതിന്റെ ഉറവിടം എവിടെയാണെന്നോ എവിടേക്ക് കൊണ്ടുപോകുന്നതാണെന്നോ മയക്കുമരുന്ന് വാഹകരായി എത്തുന്നവർക്ക് പോലും അറിയില്ല. കോളേജ് വിദ്യാർത്ഥികളും വീട്ടമ്മമാരും റിട്ട. പൊലീസുകാരും വരെ മയക്കുമരുന്ന് കടത്ത് സംഘത്തിൽ വാഹകരായുണ്ട്. അളവ് അനുസരിച്ച് പതിനായിരം മുതൽ അരലക്ഷം വരെയാണ് കാരിയർമാരുടെ പ്രതിഫലം തലസ്ഥാനത്ത് പിടിയിലായ അഞ്ചംഗ സംഘത്തിലുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശികളായ ഷഫീഖ്, സാജൻ എന്നിവർ കാരിയർമാരായി പ്രവർത്തിച്ചവരാണ്.
ചെന്തിട്ടയിലുള്ള മയക്കുമരുന്ന് വ്യാപാരി നിദേശിച്ച പ്രകാരം അയാളുടെ ഫോണുമായി ഇടുക്കിയിലെത്തി ആന്ധ്ര സ്വദേശി റാം ബാബു, ഇടുക്കി സ്വദേശികളായ അനിൽ, ബാബു എന്നിവരെ ഫോണിൽ ബന്ധപ്പെട്ട് പണം കൈമാറി ഇന്നോവ കാറിന്റെ ഡോറിനുള്ളിൽ ഒളിപ്പിച്ച ഹാഷിഷുമായി വരും വഴിയാണ് ഇവർ പിടിയിലായത്. റാംബാബുവും സംഘവും സഞ്ചരിച്ച വാഹനം ബ്രേക്ക് ഡൗണായി വഴിയിൽ കിടന്നതിനാലാണ് ഇന്നോവയിൽ ഇവരും കയറാനിടയായത്. റാം ബാബുവും സംഘവും റോഡിൽ വച്ച് കൈമാറിയ പായ്ക്കറ്റുകളെന്നതിനപ്പുറം ഹാഷിഷിന്റെ ഉറവിടത്തെപ്പറ്റി യാതൊന്നും കാരിയർമാർക്കറിയില്ല.
20 കിലോ ഹാഷിഷാണ് ആന്ധ്രയിൽ നിന്ന് റാംബാബു കേരളത്തിലെത്തിച്ചത്. ഇതിൽ അഞ്ച് കിലോ മൂന്നുംരണ്ടും വീതം രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ട് തവണയായി തലസ്ഥാനത്തെത്തിച്ച് ഇടനിലക്കാർ മുഖാന്തിരം മാലിയിലേക്ക് കടത്തി. തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ച്, പൊലീസിൽ നിന്ന് പിരിച്ചുവിട്ട കരിക്കകം സ്വദേശിയുൾപ്പെടെ വൻ സംഘം ലഹരി കടത്തുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ടെന്നും എക്സൈസിന് വിവരം ലഭിച്ചിട്ുണ്ട്. വള്ളക്കടവ്, കവടിയാർ സ്വദേശികളായ കുപ്രസിദ്ധ കടത്തുകാരുടെ കൂട്ടാളികൾ വേറെയും. ഇവർക്കെല്ലാം സാധനം എത്തിച്ച് നൽകിയിരുന്നത് കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരനായ മൂർഖൻ ഷാജിയുടെ സംഘത്തിലുൾപ്പെട്ടവരാണ്.
കഞ്ചാവിനും ഹാഷിഷിനുമൊപ്പം കൂട്ടാളികളെപ്പോലും കോഡിലൂടെയാണ് ഇവർ സൂചിപ്പിക്കുന്നത്. പിടികൂടിയ 13 കോടിയുടെ ഹാഷിഷിനെ പ്രതികളുടെ ഭാഷയിൽ അറിയുന്നത് 'കിലോ 13 പേരല്ലേ' എന്നാണ്. ട്രെയിനിലോ, ബസിലോ, കാറിലോ ആണ് ഇടപാടിനായി കാരിയർമാരെ അയയ്ക്കുന്നതെങ്കിൽ വാഹനത്തിന്റെ പേരാകും ഇവരുടെ കോഡ്. ചെന്നൈയ്ക്കുള്ള ട്രെയിനിലാണെങ്കിൽ ചെന്നൈ സൂപ്പറെന്നാകും കാരിയർ അറിയപ്പെടുക. നിയോഗിക്കുന്ന ആളുടെ ഫോണാകും കാരിയർക്ക് ഇടപാടിനായി നൽകുക. സാധനം സുരക്ഷിതമായി എത്തിച്ചാൽ പറഞ്ഞുറപ്പിച്ച പ്രതിഫലവുമായി കാരിയർക്ക് മടങ്ങാം.
മാലിയിലേക്കാണ് തിരുവനന്തപുരത്ത് നിന്ന് ഏറ്റവുമധികം മയക്കു മരുന്ന് ഒഴുകുന്നത്. കാർഗോ സർവീസുകളുടെ സഹായത്തോടെ ഫുഡ് ഐറ്റം, തുണികൾ, ഡാൽഡ പോലുള്ള ഓയിലുകൾ തുടങ്ങിയവയെന്ന വ്യാജേനയാണ് കടത്ത്. ഡോളറാണ് വിലയായി നൽകുക. മയക്കുമരുന്ന് ഇടപാടിന്റെ ലാഭത്തിനൊപ്പം ഡോളർ എക്സ്ചേഞ്ച് വഴിയും മയക്കുമരുന്ന് ലോബിയുടെ കീശ നിറയും.
ലഹരി കടത്തിലെ കാരിയറായി പ്രവർത്തിക്കുന്നവർക്ക് തികച്ചും അജ്ഞാതരാണ് മയക്കുമരുന്ന് മാഫിയ തലവന്മാർ. ഇടപാടുകാർ നിയോഗിച്ചയാളുകളാണെന്ന് ഉറപ്പാക്കി ഊരോ പേരോ അന്വേഷിക്കാതെ പണം കൈപ്പറ്റി സാധനം കൈമാറുന്നതാണ് രീതി. ആരെങ്കിലും പിടിക്കപ്പെട്ടാലും ലഹരിയുടെ ഉറവിടത്തിലേക്ക് എത്താൻ അന്വേഷണ ഏജൻസികൾക്ക് കഴിയാതെ പോകുന്നതും ഇതുകെണ്ടാണ്.
ലഹരിയെ പൂട്ടാൻ സിങ്കവും
സംസ്ഥാനത്ത് ലഹരിമരുന്ന് സംഘങ്ങളും ഇത്തരം സംഘാംഗങ്ങൾ നടത്തുന്ന കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങളും വർധിച്ച് വരുന്ന അവസരത്തിലാണ് ലഹരി ഉൽപന്നങ്ങളുടെ വിൽപന കടത്ത് എന്നിവയടക്കമുള്ള കാര്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിഞ്ഞാൽ കൈമാറണമെന്ന് അറിയിച്ച് എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ് വാട്ട്സാപ്പ് നമ്പർ സഹിതം അറിയിപ്പിറക്കിയത്. സ്കൂൾ, കോളേജ് തുടങ്ങി കുടുംബശ്രീ അടക്കമുള്ള ഗ്രൂപ്പൂകളിൽ ഈ നമ്പർ പരമാവധി പ്രചരിപ്പിക്കണമെന്നും ലഹരിയുമായി ബന്ധപ്പെട്ട് എന്ത് വിവരങ്ങളും അറിയിക്കണമെന്നും അദ്ദേഹം അറിയിപ്പിൽ വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് തലസ്ഥാനം അടക്കമുള്ള സ്ഥലങ്ങളിൽ ലഹരി ഇടപാട് വരെ നടത്തുന്ന ഗുണ്ടാ സംഘങ്ങളുടെ വിളയാട്ടം വർധിക്കുകയും കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങൾ പരമ്പരയായി നടക്കുന്നത് സാധാരണക്കാരുടെ സ്വസ്ഥ ജീവിതത്തെ ഏറെ ബാധിച്ചിരിക്കുന്ന വേളയിലാണ് ഇതിന് തടയിടുന്നതിനായി എക്സൈസ് കമ്മീഷണർ ഉത്തരവിറക്കിയത്. കൃത്യമായ വിവരങ്ങൾ നൽകുന്നവർക്ക് ക്യാഷ് അവാർഡ് നൽകുമെന്നും സന്ദേശത്തിലുണ്ട്.
ഋഷിരാജ് സിങിന്റെ വാട്സാപ്പ് സന്ദേശം
പ്രിയപ്പെട്ട സുഹൃത്തേ,
9048044411- ഇത് എന്റെ സ്വന്തം വാട്സ് ആപ്പ് നമ്പർ ആണ്. ഈ നമ്പർ എല്ലാ സ്ക്കൂൾ/ കോളേജ്/ റസിഡന്റ്സ് അസോസിയേഷൻ/ ഗ്രന്ഥശാല/ കലാ-കായിക സംഘടനകൾ/ എൻ.എസ്.എസ്/ എൻ.സി.സി/ ചാരിറ്റബിൾ ട്രസ്റ്റ്/ കുടുംബശ്രീ/ പൂർവ്വ വിദ്യാർത്ഥി സംഘടനകൾ തുടങ്ങിയവയുടെ ഗ്രൂപ്പുകളിൽ പരമാവധി പ്രചരിപ്പിക്കുക. ഏതെങ്കിലും തരത്തിലുള്ള ലഹരി ഉത്പന്നങ്ങൾ/ കഞ്ചാവ്/ വ്യാജ മദ്യം/ അന്യ സംസ്ഥാന വിദേശ മദ്യം തുടങ്ങിയവയുടെ ഉപയോഗം/ വിൽപന/ വിതരണം/ ഉല്പാദനം/ അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള കടത്ത് തുടങ്ങിയവയെ കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങൾ രഹസ്യമായി വാട്സ് ആപ്പ് മുഖാന്തരം കൈമാറാൻ അഭ്യർത്ഥിക്കുന്നു. സത്യസന്ധമായ വിവരങ്ങൾക്ക് ഞാൻ തന്നെ നേരിട്ട് ക്യാഷ് റിവാർഡ് നൽകുന്നതാണ്. എല്ലാ വിവരങ്ങളും രഹസ്യമായിരിക്കും.
ഇത് വളരെ അടിയന്തിര പ്രാധാന്യം ഉള്ളതായി കണക്കാക്കുക
വിശ്വസ്തതയോടെ,
ഋഷി രാജ് സിങ്,
ഡി.ജി.പി & എക്സൈസ് കമ്മീഷണർ
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍