രമേശ് ചെന്നിത്തലയെ ഭീഷണിപ്പെടുത്താൻ രവി പൂജാരി വിളിച്ചത് യുകെയിലെ നമ്പറിൽ നിന്ന്; മുമ്പേ പൊലീസ് നോട്ടമിട്ട നമ്പറിന്റെ ചരിത്രം തേടി പൊലീസ്; പണക്കാരായ പ്രശസ്തരെ മാത്രം ലക്ഷ്യമിടുന്ന പൂജാരി ചെന്നിത്തലയെ ലക്ഷ്യം ഇട്ടത് രാഷ്ട്രീയ വിവാദം ആയേക്കും; നിസാമിന്റെ അധോലോക ബന്ധം പുറത്ത്
പ്രത്യേക ലേഖകൻ
ലണ്ടൻ : മാഫിയ കണ്ണ് കേരളത്തിലേക്കോ ? ഇന്നലെ കേരളത്തെ ഞെട്ടിക്കും വിധം അധോലോക നായകൻ രവി പൂജാരി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിളിച്ചത് ബ്രിട്ടനിൽ ഉപയോഗിക്കുന്ന മൊബൈൽ നമ്പറിൽ നിന്നും ആണെന്നത് പൊലീസിനെ കൂടുതൽ കുഴപ്പിക്കാൻ കരണമാകുകയാണ് . നിലവിലെ ധാരണയനുസരിച്ചു രവി പൂജാരിയെന്ന അധോലോക ഗുണ്ടാ ഓസ്ട്രേലിയയിൽ എവിടെയോ ഒളിത്താവളത്തിലാണ് .
ഇയാളുടെ രഹസ്യ താവളം തേടി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേനകൾ അംനൗഷണം നടത്തിയെങ്കിലും അവ ഒക്കെ പരാജയമായ നിലയ്ക്ക് ഇപ്പോൾ രമേശ് ചെന്നിത്തലയെ വിളിച്ചു ഭീക്ഷണിപ്പെടുത്തിയ കേസിലും എന്തെങ്കിലും തുമ്പുണ്ടാക്കാൻ കഴിയും എന്ന് കരുതുന്നവർ ആരും തന്നെയില്ല . മാത്രമല്ല ചെന്നിത്തലയെ വിളിക്കാൻ ഉപയോഗിച്ച 00447440190035 എന്ന നമ്പർ മുൻപും പലവട്ടം രവി പൂജാരി ഉപയോഗിച്ചിട്ടുണ്ട് എന്നതാണ് പൊലീസിനെ വലയ്ക്കുന്നത് . ഈ നമ്പർ തേടി മുൻപ് ഡൽഹി , മുംബൈ പൊലീസ് അനേഷണം നടത്തിയിട്ടുള്ളത് ആണെങ്കിലും ഇപ്പോൾ നിലവിൽ ഇല്ലാത്ത നമ്പർ ആണെന്ന വിവരമാണ് പൊലീസിനെ തേടി എത്തിയത് . ഇപ്പോൾ കേരള പൊലീസ് അന്താരഷ്ട്ര ഏജൻസിയുടെ സഹായം തേടി അന്വേഷണം നടത്തിയാലും ഇതിൽ കൂടുതൽ വിവരങ്ങൾ ലഭിക്കാൻ ഇടയില്ലെന്നും വക്തമാണ് .
അതേസമയം രവി പൂജാരി നേരിട്ട് വിളിക്കുമ്പോൾ ഒക്കെ ഈ നമ്പർ തന്നെ എന്തിനു ഉപയോഗിക്കുന്നു എന്നത് മറ്റൊരു സമസ്യയാകുകയാണ് . അതോ രവി പൂജാരി ഊഴമിട്ടു ലണ്ടനിലും എത്തുന്നുണ്ടോ എന്നതും സംശയത്തിനിട നൽകുന്നു . ഒരു പക്ഷെ സാങ്കേതിക വിദ്യയുടെ സൗകര്യത്തോടെ ലോകത്തിന്റെ ഏതോ കോണിൽ ഇരുന്നു ഇന്റർനെറ്റ് വഴി വിളിക്കുമ്പോൾ യുകെ നമ്പർ ഡിസ്പ്ലേ ചെയ്യുന്നത് വഴി അന്വേഷണം തുടക്കത്തിലേ വഴി തെറ്റിക്കാൻ കഴിയും എന്നതുമാകാം കാരണമെന്ന അനുമാനത്തിനും കരുത്തേറുകയാണ് . എന്നാൽ ഇതിനേക്കാൾ ഒക്കെ രസകരം രവി പൂജാരിയും മുഹമ്മദ് നിസാമും തമ്മിൽ ഉള്ള ബന്ധം തന്നെയാണ് . കർണാടകയിൽ വ്യാപകമായി വേരുകൾ ഉള്ള രവി പൂജാരി ബാംഗ്ലൂരിൽ താവളമടിച്ച മുഹമ്മദ് നിസാമുമായി ബന്ധപ്പെട്ടിരിക്കാൻ ഉള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല .
ഇക്കാരണത്താൽ തന്നെ രവി പൂജാരിയുടെ കോൾ വ്യാജം ആണെന്ന് പറഞ്ഞു തള്ളിക്കളയാനും നിവർത്തിയില്ലാതെ വലയുകയാണ് കേരള പൊലീസ് . എന്നാൽ ഈ ഫോൺ വിളിയോടെ മുഹമ്മദ് നിസാം താൻ നിയമത്തിനും മുകളിൽ ആണെന്നു കാണിച്ചു കേരള രാഷ്ട്രീയ നേതാക്കളെ ഭയപ്പെടുത്താനും ശ്രമിക്കുകയാണ് . മുഖ്യമന്ത്രിയെ വിളിക്കുന്നതിലും നല്ലതു പ്രതിപക്ഷ നേതാവിനെ തന്നെയാണെന്നും ഇത് വഴി ഭരണ , പ്രതിപക്ഷ കക്ഷികൾക്ക് ഒരേ സമയം താക്കീത് നല്കാൻ കഴിയുമെന്നും തന്റെ കാര്യത്തിൽ ഭരണകൂട ഇടപെടൽ വെറും വാചകക്കസർത്തിൽ അവസാനിക്കണമെന്നും കൂടിയാണ് നിഷാം നൽകുന്ന സൂചന . മാത്രമല്ല , പറയുന്നത് ചെയ്യാൻ കെൽപ്പുള്ള രവി പൂജാരിയുടെ പോലെ ഒരാളുടെ ഭീക്ഷണി തള്ളിക്കളയാൻ പ്രത്യക്ഷത്തിൽ ആരും തയ്യാറാകില്ല എന്നതും നിഷാം ഭാവിയിൽ നേട്ടമാക്കി മറ്റും .
എന്നാൽ സൂക്ഷമ നിരീക്ഷണത്തിൽ ഏറെ രസകരം ആകുന്നതു രവി പൂജാരിയുടെ തിരഞ്ഞെടുപ്പ് തന്നെയാണ് .
ഇയാൾ മുൻപ് ഭീക്ഷണിപ്പെടുത്തിയിട്ടുള്ളതും പണം പിടുങ്ങിയിട്ടുള്ളതും അതി പ്രശസ്ത്രയുടെയും പണക്കാരെയും ആണെന്നതും പ്രത്യേകം സ്രെധേയമാണ് . ഇക്കാരണത്താൽ രമേശ് ചെന്നിത്തലയെ ഉപയോഗിച്ചാൽ ആവശ്യമെങ്കിൽ തനിക്കു പണം നേടാൻ കൂടി ഉള്ള വഴി തെളിയുമെന്നു രവി പൂജാരി കരുതിയിരിക്കണം . രമേശ് ചെന്നിത്തല അവിഹിതമായി പണം സംബാധിച്ചിട്ടുണ്ടെന്നു കഴിഞ്ഞ ഏതാനും വര്ഷങ്ങളായി പല കോണുകളിൽ നിന്നും ഉയർന്ന ആരോപണങ്ങൾ അധോലക സംഘത്തിന്റെ ചെവിയിലും എത്തി എന്ന് കൂടിയാണ് രവി പൂജാരിയുടെ ഭീക്ഷണി കോൾ തെളിയിക്കുന്നത് . എന്നാൽ സാധാരണ ഇത്തരം കോളുകളും വ്യാജ സന്ദേശങ്ങളും മനസിനെ ആകുലപ്പെടുത്തുമെങ്കിലും പുറം മോടിക്കു എങ്കിലും തള്ളിക്കളയാൻ തയാറാകുന്നവരാണ് ഭൂരിപക്ഷം രാഷ്ട്രീയക്കാരും . എന്നാൽ രവി പൂജാരിയുടെ ചരിത്രം മനസിലാക്കിയ രമേശ് ചെന്നിത്തല അത്തരം ഒരു ധീരത കാട്ടാൻ തയ്യാറായില്ല എന്നതും കൗതുകം ഉണർത്തുന്ന വസ്തുതയാണ് .
മാത്രമല്ല , ഫോൺ സന്ദേശം കയ്യോടെ പൊലീസിനെ അറിയിക്കുകയും അത് പ്രസിദ്ധീകരണത്തിന് നൽകുകയും വഴി രമേശ് തന്റെ ഉള്ളിലെ ഭയം പുറത്തു കാണിക്കാനും തയാറായി എന്നതാണ് വസ്തുത . ഇതൊന്നും തന്നെ ഭയപ്പെടുത്താൻ ഉള്ള കാരണമല്ല എന്ന് തെളിയിക്കാൻ നിഷാമിന്റെ ഫോൺ വിളിയെ കുറിച്ച് പരസ്യമായി പ്രതികരിക്കാൻ ഇന്നലെ ചെന്നിത്തല തയ്യാറായില്ല എന്നതും ഇതിനൊപ്പം ചേർന്ന് പോകുന്ന വസ്തുതയാണ് . അർദ്ധ രാത്രിയോടെ എത്തിയ ഫോൺ സന്ദേശത്തെ കുറിച്ച് ഒട്ടും സമയം കളയാതെ പുലർച്ചെ തന്നെ അദ്ദേഹം പരാതിപ്പെടാനും തയ്യാറായി . ഒരു പക്ഷെ രവി പൂജാരിയും ആഗ്രഹിച്ചതും അത് തന്നെ ആയിരിക്കണം . ഇനി ഇരുചെവി അറിയാതെ തന്റെ ഭീക്ഷണി പണം വാങ്ങി പിൻവലിക്കുന്ന ശൈലിയിലേക്ക് മാറാനും അയാൾക്ക് പ്രയാസമുണ്ടാകില്ല .
കഴിഞ്ഞ വർഷം നവംബറിൽ മുംബൈയിൽ കോൺഗ്രസിന്റെ പണ സ്രോതസ്സുകളിൽ പ്രധാനി ആയ വിക്രം ചവാനെ ഭീക്ഷണി പെടുത്താനും രവി പൂജാരി പ്രയോഗിച്ചതും ഇതേ തന്ത്രം തന്നെയാണ് . അന്ന് ഉപയോഗിച്ചതും ഇതേ ലണ്ടൻ മൊബൈൽ നമ്പർ തന്നെയാണ് . ഈ സംഭവത്തിലും രമേഷ് ചെന്നിത്തലയ്ക്ക് ലഭിച്ച അതെ സന്ദേശം തന്നെയാണ് വിക്രം ചവാനെ തേടി എത്തിയതും . വിളിക്കുന്നവരോട് തന്റെ നമ്പർ ശ്രദ്ധിച്ചു കൊള്ളാനും തിരിച്ചു വിളിക്കാൻ മടിക്കേണ്ടെന്നു പറയുന്നതും രവി പൂജാരിയുടെ ശൈലിയാണ് . വിക്രം ചവാനോടു തിരിച്ചു വിളിച്ചു കൊള്ളാൻ ആവശ്യപ്പെട്ട രവി പൂജാരി രമേശ് ചെന്നിത്തലയോട് തിരികെ വിളിക്കാൻ ആവശ്യപ്പെട്ടുവോ എന്ന കാര്യം അദ്ദേഹം നൽകിയ പരാതിയിൽ വക്തമല്ല .
പൊലീസ് അനൗഷ്ണം എങ്ങും എത്തില്ല എന്നറിയാവുന്നവർ ഇത്തരം സംഭവങ്ങളിൽ പണം കൊടുത്തു ഒതുക്കാൻ തയ്യാറാക്കുന്നതും രവി പൂജാരിയെ പോലുള്ള ക്രിമിനലുകൾക്ക് ആവേശം പകരുന്ന കാഴ്ചയാണ് . കഴിഞ്ഞ വര്ഷം മാർച്ചിൽ കർണാടകയിലെ കോലാപ്പൂർ മേഖലയിലെ തെക്കൻ ബെലഗാവി മണ്ഡലത്തിലെ എം എൽ എ സാംബാജി പാട്ടീലിനെ രവി പൂജാരി വിളിച്ചത് ഓസ്ട്രേലിയയിൽ നിന്നുമാണ് . അന്ന് താൻ സാമ്പത്തികമായി പ്രയാസത്തിൽ ആണെന്നും നാലഞ്ച് ലക്ഷം രൂപ നൽകി സഹായിക്കണം എന്നുമായിരുന്നു രവിയുടെ ആവശ്യം . ആസ്ട്രേലിയയിൽ ഉപയോഗിക്കാൻ കഴിയുന്ന 6666874044 എന്ന നമ്പറിൽ നിന്നാണ് അന്ന് രവി പൂജാരി വിളിച്ചത് . അന്നും തന്റെ ഐഡന്റിറ്റി വക്തമാക്കുന്നതിൽ രവി പൂജാരി മടിച്ചിരുന്നില്ല . വ്യാജമായി നിർമ്മിച്ച ആസ്ട്രേലിയൻ പാസ്പോര്ട് ഉപയോഗിച്ചാണ് രവി പൂജാരിയുടെ സഞ്ചാരം എന്നാണ് ഒടുവിൽ പൊലീസിന് കണ്ടെത്താൻ കഴിഞ്ഞത് .
കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിൽ പല മന്ത്രിമാരും കോടികൾ സമ്പാദിച്ചു കൂട്ടി എന്ന ആരോപണങ്ങൾ ന്യായമായും അധോലോക കേന്ദ്രങ്ങളുടെയും ശ്രദ്ധ ആകർഷിക്കാൻ കൂടി കാരണമായിരിക്കുന്നു എന്ന് കൂടി തെളിയിക്കുകയാണ് രമേശിനെ തേടിയെത്തിയ പൂജാരിയുടെ ഫോൺ സന്ദേശം . ബാർ കോഴ ഇടപാടിൽ തനിക്കു കിട്ടിയ പണം വീതം വയ്ക്കുക ആയിരുന്നു എന്ന മട്ടിൽ ആരോപണ വിധേയനായ മന്ത്രി പാർട്ടി യോഗത്തിൽ പറയുക കൂടി ചെയ്തതോടെ മാന്യത നടിച്ചവരും ഏറെ സമ്പാദിച്ചു കൂട്ടി എന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത് . തിരുവനന്തപുരത്തു നിന്നുള്ള യുവ മന്ത്രി അനധികൃതമായി കോടികൾ സമ്പാദിച്ചതിനെ കുറിച്ചും ഒക്കെ ആരോപണം ഉണ്ടായ സ്ഥിതിക്ക് രവി പൂജാരിയുടെയോ സമാനമായ തരത്തിൽ അധോലോക പ്രവർത്തനത്തിന് പണം കണ്ടെത്തുന്ന സംഘങ്ങളുടെയും സന്ദേശങ്ങൾ കേരള രാഷ്ട്രീയക്കാരെയും തേടി എത്തിതുടങ്ങാൻ ഇനി താമസമില്ല എന്നതിന്റെ കൂടി സൂചനയാണ് ഇപ്പോൾ രമേഷിലൂടെ ലഭ്യമാകുന്നത് .
Stories you may Like
- 2011ൽ ഉമ്മൻ ചാണ്ടി തനിക്ക് ഉപമുഖ്യമന്ത്രി പദവിയും റവന്യൂ മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു
- വീണ്ടും ചെന്നിത്തലയ്ക്ക് മുമ്പിൽ പിണറായി ക്ലീൻ ബൗൾഡ്!
- 'ക്ലിഫ് ഹൗസിൽ കുളിക്കുന്നത് പട്ടിയോ കുട്ടിയോ?' പരിഹസിച്ച് ചെന്നിത്തല
- വനിതാ ഗൂണ്ട കാജൽ ഝായുടെ കഥ
- ശരി തരൂരിനെ ഒതുക്കും, ഒഴിവാക്കും എന്നെല്ലാം പറഞ്ഞിട്ട് ഇപ്പോഴോ
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്