ലൈംഗികാതിക്രമത്തിനിടെ രക്ഷപ്പെടാൻ ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം ഛേദിച്ചു വീഴ്ത്തി; മജിസ്ട്രേറ്റിനു മുന്നിൽ നൽകിയ രഹസ്യമൊഴി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പെൺകുട്ടി തിരുത്തി; ജനനേന്ദ്രിയം ഛേദിച്ച കേസിൽ ഒരടി പോലും മുന്നോട്ടു നീങ്ങാനാവാതെ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം; 90 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകേണ്ട കേസിൽ രണ്ടു വർഷമായിട്ടും കുറ്റപത്രം സമർപ്പിച്ചില്ല; ജനനേന്ദ്രിയം മുറിച്ച കേസിൽ എന്ത് ചെയ്യണമെന്നറിയാതെ അന്വേഷണ സംഘവും ആശയക്കുഴപ്പത്തിൽ
എം മനോജ് കുമാർ
തിരുവനന്തപുരം: ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം ഛേദിച്ച കേസിൽ രണ്ടു വർഷമായിട്ടും കുറ്റപത്രം സമർപ്പിച്ചില്ല. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘമാണ് കുറ്റപത്രം സമർപ്പിക്കേണ്ടിയിരുന്നത്. എന്നാൽ സംഭവം നടന്നു രണ്ടു വർഷം തികഞ്ഞിട്ടും കുറ്റപത്രം കോടതിയിൽ എത്തിയിട്ടില്ല. ജനനേന്ദ്രിയം ഛേദിച്ച പെൺകുട്ടിയുടെ വിപരീതാർത്ഥത്തിലുള്ള രണ്ടു വ്യത്യസ്ത മൊഴികൾ നിലനിൽക്കുന്നതിനാലാണ് കേസിൽ ക്രൈംബ്രാഞ്ച് സംഘത്തിന് കുറ്റപത്രം സമർപ്പിക്കാൻ കഴിയാതിരിക്കുന്നത്. ലൈംഗിക പീഡന ശ്രമത്തിനിടെ പെൺകുട്ടി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം ഛേദിച്ച കേസിലാണ് കുറ്റപത്ര സമർപ്പണം വൈകുന്നത്. ഇത്തരം ലൈംഗിക പീഡനക്കേസുകളിൽ 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ് നിലനിൽക്കുമ്പോഴാണ് സംഭവം നടന്നു രണ്ടു വർഷമായിട്ടും കുറ്റപത്രം സമർപ്പിക്കാതിരിക്കുന്നത്.
കേരളത്തെ പിടിച്ചു കുലുക്കിയ ഈ ജനനേന്ദ്രിയ ഛേദന കേസിൽ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം നിസ്സഹായാവസ്ഥയിലായതിനാലാണ് കുറ്റപത്രസമർപ്പണം വൈകുന്നതെന്നാണ് സൂചന. ജനനേന്ദ്രിയ ഛേദന കേസ് കേരളത്തെ പിടിച്ചു കുലുക്കിയ സമയത്ത് പെൺകുട്ടി മജിസ്ട്രേറ്റിനു മുന്നിൽ രഹസ്യ മൊഴി നൽകിയത് ബലാത്സംഗ ശ്രമത്തിനിടെ രക്ഷപ്പെടാനാണ് ഈ കൃത്യം നടത്തിയത് എന്നാണ്. ഗംഗേശാനന്ദയെ അകത്ത് കിടത്തിയത് പെൺകുട്ടിയുടെ ഈ ശക്തമായ മൊഴിയായിരുന്നു. ജനനേന്ദ്രിയ ഛേദത്തെ തുടർന്ന് ആശുപത്രി കിടക്കയിൽ നിന്നാണ് മജിസ്ട്രേറ്റ് ഗംഗേശാനന്ദയെ റിമാൻഡ് ചെയ്യാൻ ഉത്തരവിടുന്നത്. മജിസ്ട്രേറ്റിനു മുന്നിൽ പെൺകുട്ടി നൽകിയ രഹസ്യമൊഴിക്ക് നേരെ കടകവിരുദ്ധമായ മൊഴിയാണ് പെൺകുട്ടി ഹൈക്കോടതിയിൽ നൽകിയത്. സ്വാമിയെ രക്ഷിക്കാൻ ഉദ്ദേശിച്ചുള്ള സത്യവാങ്മൂലം ഹൈക്കോടതിയിൽ പെൺകുട്ടി സമർപ്പിച്ചതോടെ കേസിൽ ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നോട്ടു പോകാനാകാതെ നിലവന്നു. കേസിൽ തുടരുന്ന ഇതേ അവസ്ഥ തന്നെയാണ് കുറ്റപത്ര സമർപ്പണവും വൈകിക്കുന്നത്. കേസ് എന്തായാലും എഴുതി തള്ളാൻ ഒരിക്കലൂം തയ്യാറല്ലെന്നാണ് ക്രൈംബ്രാഞ്ച് ഉന്നതർ മറുനാടനോട് വ്യക്തമാക്കിയത്.
ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം ഛേദിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. ബലാത്സംഗ ശ്രമത്തിനിടെ താൻ ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം ഛേദിക്കുകയായിരുന്നുവെന്നു പെൺകുട്ടിയും മൊഴി നൽകിയിട്ടുണ്ട്. ഇതെല്ലാം സത്യമാണ്. പെൺകുട്ടിയുടെ മജിസ്ട്രേറ്റിനു മുന്നിൽ നൽകിയ രഹസ്യമൊഴിയും ശക്തമായി നിലനിൽക്കുന്നു. അതുകൊണ്ട് തന്നെ കേസ് സജീവമാണ്-ക്രൈംബ്രാഞ്ച് വൃത്തങ്ങൾ വിരൽ ചൂണ്ടുന്നു. പക്ഷെ ഇരയായ പെൺകുട്ടി ബലാത്സംഗം നടത്താൻ ശ്രമിച്ചയാളെ രക്ഷിക്കാൻ ശ്രമിച്ച് ഹൈക്കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തതോടെ ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നോട്ട് പോകാനാകാത്ത സ്ഥിതിവന്നു. ഈ അവസ്ഥ ഇപ്പോഴും തുടരുന്നു. ഇതാണ് കുറ്റപത്ര സമർപ്പണം വൈകുന്നത്. ലൈംഗിക അതിക്രമ ശ്രമത്തിനിടെ സ്വാമിയുടെ ലൈംഗിക അവയവം താൻ ഛേദിച്ചു എന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള കേസാണ് നിലനിൽക്കുന്നത്. പക്ഷെ ഹൈക്കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തതോടെ ക്രൈംബ്രാഞ്ചിന് മുന്നോട്ടു പോകാൻ കഴിയാതിരുന്നത്.
ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ് ക്രൈംബ്രാഞ്ചിനു കൈമാറണമെന്നു റേഞ്ച് ഐജി മനോജ് ഏബ്രഹാം റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് കേസ് ക്രൈംബ്രാഞ്ച് സംഘം ഏറ്റെടുക്കുന്നത്. അടിക്കടി പെൺകുട്ടി മൊഴിമാറ്റിയതിനാൽ കേസിൽ ആദ്യം മുതൽ പൊലീസിന് മുന്നോട്ടു പോകാൻ തടസങ്ങൾ നിലനിന്നിരുന്നു. സ്വാമിക്കെതിരെ മൊഴി നൽകിയതു പൊലീസ് ആവശ്യപ്പെട്ട പ്രകാരമാണെന്നു പെൺകുട്ടി കോടതിയെയും അറിയിച്ചിരുന്നു. അതേസമയം ലിംഗം ഛേദിച്ച സംഭവത്തിനു പിന്നിൽ കരുക്കൾ നീക്കിയത് എഡിജിപി സന്ധ്യയെന്ന വെളിപ്പെടുത്തലുമായി ഗംഗേശാനന്ദ അന്ന് രംഗത്തു വരുകയും ചെയ്തിരുന്നു. ഇതോടെയാണ് വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് ഈ കേസ് നീങ്ങുന്നത്. സന്ധ്യയുടെ അറിവോ സമ്മതമോ ഇല്ലാതെ ഇങ്ങനെയൊന്നും നടക്കില്ലയെന്നും ഗംഗേശാനന്ദ ആരോപിച്ചിരുന്നു.
സംഭവദിവസം . ഒമ്പതരയായപ്പോഴാണ് അയ്യപ്പദാസ് കാണാൻ വന്നത്. കഴിഞ്ഞ മൂന്നു വർഷമായി എന്നോടൊപ്പമുള്ളയാളാണ് അയ്യപ്പദാസ്. ഒരു ചിട്ടിയുടെ ഭാഗമായി ഒരു കോടി രൂപയുടെ ആധാരം കൊടുക്കാൻ വേണ്ടിയാണ് അന്ന് അയ്യപ്പദാസിനെ വിളിച്ചു വരുത്തിയത്. ഭക്ഷണമൊക്കെ കഴിച്ച് രാത്രി പത്തരയോടെ പെൺകുട്ടിയുടെ അനിയൻ തന്നെയാണ് ഇയാളെ ബസ് സ്റ്റാൻഡിൽ കൊണ്ടുവിട്ടത്. എന്നിട്ട് അവൻ തിരികെ വന്നു. രണ്ടു ദിവസമായി കാര്യമായി ഭക്ഷണം കഴിക്കാത്തതിനാൽ നല്ല ക്ഷീണമുണ്ടായിരുന്നു. . സാധാരണ എല്ലാവരും കൂടിയിരിക്കുമ്പോൾ അവർ എന്റെ കാലു തിരുമ്മാറുണ്ട്. അന്നും പെൺകുട്ടി കാലു തിരുമ്മി. അച്ഛനും അമ്മയുമൊക്കെ അടുത്തിരിപ്പുണ്ട്. നല്ല ക്ഷീണമുള്ളതിനാൽ ഞാൻ മയങ്ങിപ്പോയി ക്ഷീണമുള്ളതിനാൽ സമയമെത്രയെന്ന് ഓർക്കുന്നില്ല.
കിടന്നപ്പോൾ ലൈറ്റുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ശരീരത്തിൽ നല്ല വേദന തോന്നിയപ്പോഴാണ് എഴുന്നേറ്റത്. അപ്പോൾ മുൻ ഭാഗം നനഞ്ഞിരിക്കുന്നത് കണ്ടു ചെന്ന് ലൈറ്റ് ഇട്ടപ്പോൾ ജനനേന്ദ്രിയം മുറിഞ്ഞു തൂങ്ങിയ അവസ്ഥയിലായിരുന്ന. ഏകദേശം നാലുമീറ്റർ അപ്പുറത്ത് പെൺകുട്ടി നിൽപ്പുണ്ടായിരുന്നു. എന്നെ ഒന്നു നോക്കിയിട്ട് അവൾ പുറത്തേക്ക് ഓടിപ്പോയി. ഇതാണ് അന്ന് സംഭവിച്ചത്. ആരാണ് ജനനേന്ദ്രിയം മുറിച്ചതെന്ന് എനിക്കറിയില്ല. ഇതിനു പിന്നിൽ ഗൂഢാലോചന നടത്തിയത്. അയ്യപ്പദാസ്, മനോജ് മുരളി, അജിത്ത് എന്നിവർ ചേർന്നാണ്. ഇവരെയൊക്കെ ഓരോഘട്ടത്തിൽ ഞാൻ തന്നെ രക്ഷിച്ചു കൊണ്ടു വന്നവരാണ്. ഇവരാണ് ഈ പദ്ധതി ഫ്രെയിം ചെയ്തത്.- ഗംഗാശാനന്ദ ഇങ്ങിനെ പ്രതികരിച്ചിരുന്നു. ഈ സംഭവം നടന്നിട്ടു രണ്ടു വർഷമാകുന്നു. വാദി ഭാഗത്തു നിന്നും പ്രതിഭാഗത്തു നിന്നും നിരന്തരമുള്ള മൊഴിമാറ്റൽ കാരണം കേരളത്തെ പിടിച്ചു കുലുക്കിയ കേസിൽ ക്രൈംബ്രാഞ്ച് സംഘത്തിന് ഒരടിപോലും മുന്നോട്ടു പോകാൻ കഴിഞ്ഞില്ല. ഇപ്പോഴും കുറ്റപത്രം എന്ന് സമർപ്പിക്കുമെന്ന് പറയാനും കഴിയാത്ത അവസ്ഥയിലാണ്.
Stories you may Like
- ഭർത്താവിന്റെ ജനനേന്ദ്രിയം ഛേദിച്ച് ടോയ്ലറ്റിൽ ഫ്ളഷ് ചെയ്ത് കളഞ്ഞ് ഭാര്യ
- പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചെടുത്തു യുവതി
- പീഡിപ്പിക്കാൻ ശ്രമം: 27കാരന്റെ ജനനേന്ദ്രിയം ബ്ലേഡ് കൊണ്ട് മുറിച്ച് യുവതി
- അയൽവാസിയായ യുവാവിന്റെ ജനനേന്ദ്രിയം വെട്ടിമാറ്റി; 32കാരി അറസ്റ്റിൽ
- ഡോ.ബി.സന്ധ്യ പടിയിറങ്ങുന്നു
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍