സമ്മാനാർഹമാകാൻ സാധ്യതയുള്ള ലോട്ടറി ടിക്കറ്റിന്റെ അവസാന മൂന്നു നമ്പരുകൾ എഴുതി നൽകണം; നമ്പരുകൾ ഒത്തുവന്നാൽ ലഭിക്കുക 5000 രൂപ; പഴവങ്ങാടിയും കിഴക്കേക്കോട്ടയും നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ലോട്ടറി വിൽപ്പനകേന്ദ്രങ്ങളുടെ മറവിലുള്ള ചൂതാട്ടങ്ങൾ; ലോട്ടറി വകുപ്പിന് ലക്ഷങ്ങൾ നഷ്ടമാക്കുന്ന ചൂതാട്ട മാഫിയയെ തകർത്തത് ഫോർട്ട് പൊലീസിന്റെ സമർത്ഥമായ നീക്കങ്ങൾ; തകർക്കപ്പെട്ടത് സമാന്തര ലോട്ടറി ശൃംഖല; ലോട്ടറി ഏജൻസികളുടെ അംഗീകാരം റദ്ദാക്കാനുള്ള നീക്കങ്ങളുമായി ഭാഗ്യക്കുറി വകുപ്പും
എം മനോജ് കുമാർ
തിരുവനന്തപുരം: ലോട്ടറി വകുപ്പിന് ലക്ഷങ്ങൾ നഷ്ടമാക്കുന്ന ലോട്ടറി ചൂതാട്ട മാഫിയയെ തകർത്തത് ഫോർട്ട് പൊലീസിന്റെ സമർത്ഥമായ നീക്കങ്ങൾ. രണ്ടാഴ്ച നടത്തിയ മുന്നൊരുക്കങ്ങൾക്ക് ശേഷമാണ് ലോട്ടറി ചൂതാട്ട മാഫിയയെ ഫോർട്ട് പൊലീസ് ഇന്നലെ വലയിലാക്കിയത്. വർഷങ്ങളായി ചൂതാട്ടം നടത്തി ലക്ഷങ്ങൾ കൊയ്തവരാണ് ഫോർട്ട് പൊലീസിന്റെ മിന്നൽ നീക്കം വഴി പിടിയിലായത്. ലോട്ടറി വകുപ്പിന് വൻ വരുമാന നഷ്ടമുണ്ടാക്കുന്ന സമാന്തര ശൃംഖലയെയാണ് തകർക്കപ്പെട്ടത്. ലോട്ടറി ടിക്കറ്റുകൾ സ്വന്തമായി എടുക്കാതെയാണ് ലോട്ടറി ചൂതാട്ടത്തിൽ മിക്കവരും പങ്കെടുക്കുന്നത്. ഒന്നാം സമ്മാനമോ രണ്ടാം സമ്മാനമോ അടിക്കുന്ന നമ്പരുകൾ വച്ചാണ് ഇവർ ചൂതാട്ടം നടത്തുന്നത്. ഇവർക്ക് പണം നൽകി സമ്മാനാർഹമാകാൻ സാധ്യതയുള്ള ലോട്ടറി ടിക്കറ്റിന്റെ അവസാന മൂന്നക്ക നമ്പരുകൾ എഴുതി നൽകും. നമ്പർ ശരിയായി വന്നാൽ സമ്മാനം വാങ്ങുകയും ചെയ്യും. ലോട്ടറിവകുപ്പ് അറിയാതെ, ലോട്ടറി പോലും വാങ്ങിക്കാതെ നടന്ന ചൂതാട്ടമാണ് തകർന്നത്.
പഴവങ്ങാടി, കിഴക്കേക്കോട്ട ഭാഗങ്ങളിൽ നടന്ന പരിശോധനയിലാണ് ലോട്ടറി വിൽപ്പനകേന്ദ്രങ്ങളുടെ മറവിൽ ചൂതാട്ടം കണ്ടെത്തിയത്. രണ്ടു സ്ഥാപനങ്ങളിൽനിന്നായി ആറുപേരെ അറസ്റ്റു ചെയ്യുകയും ഒന്നരലക്ഷം രൂപ പിടികൂടുകയും ചെയ്തു. തകരപ്പറമ്പ് ന്യൂ സ്റ്റാർ ലക്കി സെന്ററിന്റെ പുത്തൻപള്ളി പള്ളിത്തെരുവിൽ മുഹമ്മദ് നാസറുദീൻ, ജീവനക്കാരനായ പുത്തൻപള്ളി പള്ളിത്തെരുവിൽ അബ്ദുൾ ഷെഫീക്ക്, ലോട്ടറി ഏജന്റ് വലിയതുറ മാർക്കറ്റ് റോഡിൽ ഹരി, പഴവങ്ങാടി സെൻട്രൽ തിയറ്റർ റോഡിലുള്ള സോണി ലക്കി സെന്ററിന്റെ നെയ്യാറ്റിൻകര ടി.ബി. ജങ്ഷനിൽ മേടയിൽ വീട്ടിൽ ഷെറീഫ്, ലോട്ടറി ഏജന്റ് വള്ളക്കടവ് പുത്തന്റോഡ് ഇർഫാന മൻസിലിൽ സുധീർ, ജീവനക്കാരനായ പരുത്തിക്കുഴി എംപി. കോമ്പൗണ്ടിൽ റഷീദ് എന്നിവരാണ് പിടിയിലായത്. ന്യൂസ്റ്റാർ ലക്കി സെന്ററിൽനിന്ന് 71,110 രൂപയും സോണി ലക്കി സെന്ററിൽനിന്ന് 80,810 രൂപയും ചൂതാട്ടത്തിനുവേണ്ടി മൂന്നക്കം അടയാളപ്പെടുത്തി സൂക്ഷിച്ചിരുന്ന ലോട്ടറി ടിക്കറ്റുകളും പൊലീസ് പിടിച്ചെടുത്തു.
ലോട്ടറി വെച്ചുള്ള ചൂതാട്ടത്തിന്റെ കഥ കേട്ട് അമ്പരന്ന ലോട്ടറി വകുപ്പ് ഫോർട്ട് പൊലീസിൽ നിന്നും എഫ്ഐആറിന്റെ പകർപ്പും കേസിന്റെ വിശദാംശങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. ലോട്ടറിവെച്ച് ചൂതാട്ടം നടത്തിയ ലോട്ടറി ഏജൻസികളുടെ അംഗീകാരം വകുപ്പ് റദ്ദാക്കിയേക്കും. കേരളമങ്ങോളമിങ്ങോളം നടക്കുന്ന ചൂതാട്ടത്തിന്റെ തലസ്ഥാന നഗരിയിലെ വേരുകളാണ് തകർക്കപ്പെട്ടത്. ഇങ്ങിനെ ചൂതാട്ടം നടത്തിയ മറ്റുള്ളവരും കുടുങ്ങും എന്നാണ് ഫോർട്ട് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. ആദ്യപടിയായി മാത്രമാണ് ഇപ്പോഴുള്ള അറസ്റ്റുകൾ വന്നത്. കേസിന്റെ അന്വേഷണം പുരോഗമിക്കുമ്പോൾ കൂടുതൽ അറസ്റ്റുകൾ നടക്കും എന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന സൂചന.
സമ്മാനാർഹമാകാൻ സാധ്യതയുള്ള നമ്പരുകളുടെ അവസാന മൂന്നക്ക നമ്പരുകൾ ആദ്യമേ എഴുതി നല്‍കണം. നറുക്കെടുപ്പിന് മുൻപ് ഇവർ ആവശ്യപ്പെടുന്ന തുക നൽകിയാണ് ചൂതാട്ടത്തിൽ പങ്കെടുക്കാൻ ഇവർക്ക് കഴിയുക. ഇവർ എഴുതിയ നമ്പറുകൾ അവസാന നമ്പറായി നൽകിയാൽ അയ്യായിരം രൂപ നൽകും. ഭാഗ്യക്കുറി വകുപ്പ് പോലും അറിയാതെ സുഗമമായി നടന്ന ലോട്ടറി ചൂതാട്ടമാണ് ഫോർട്ട് പൊലീസിന്റെ നീക്കങ്ങൾ കാരണം അവസാനിച്ചത്. കേരള ലോട്ടറി ടിക്കറ്റിന്റെ അവസാനത്തെ മൂന്നക്ക, ഒരക്ക നമ്പർ ഉപയോഗിച്ചാണ് ഇവർ വർഷങ്ങളായി ചൂതാട്ടം നടത്തിയിരുന്നത്. ഒരക്കം വന്നാൽ നൂറു രൂപ ലഭിക്കും. മൂന്നക്ക നമ്പർ വന്നാൽ അയ്യായിരം രൂപയും ലഭിക്കും. വളരെ കുറച്ച് പേർക്ക് മാത്രമേ സമ്മാനം ലഭിക്കൂ എന്നുള്ളതുകൊണ്ട് ലക്ഷങ്ങളാണ് ചൂതാട്ട മാഫിയ കൊയ്തുകൊണ്ടിരിക്കുന്നത്.
പൂജ്യം മുതൽ ഒമ്പത് വരെയുള്ള അക്കങ്ങളാണ് ചൂതാട്ട മാഫിയ ഉപയോഗപ്പെടുത്തിയത്. മാഫിയക്ക് വൻ വരുമാനം ലഭിക്കുന്ന പരിപാടിയാണിത്. ടാക്സ് നൽകേണ്ടതില്ല. വേറെ ചെലവ് ഒന്നും തന്നെയില്ല. എല്ലാവരുടെയും പണം ആദ്യമേ ലഭിക്കുകയും ചെയ്യും. നമ്പർ ശരിയായി വന്നവർക്ക് ഇവർ കൃത്യമായി പണം നൽകും. ആരും വഞ്ചിക്കപ്പെടാത്തതിനാൽ ആർക്കും പരാതിയോ ആരോപണങ്ങളോ വന്നതുമില്ല. ഫോർട്ട് പൊലീസിന് ലഭിച്ച വിവരങ്ങൾ പ്രകാരം ഇവർ ലോട്ടറി മാഫിയയുടെ രീതികൾ രണ്ടാഴ്ചയോടെ വാച്ച് ചെയ്ത് വിശദാംശങ്ങൾ മനസിലാക്കിയ ശേഷമാണ് മാഫിയയെ വലയിലാക്കിയത്.
മാഫിയയുടെ പ്രവർത്തന രീതികളെക്കുറിച്ച് ഫോർട്ട് പൊലീസ് നൽകുന്ന വിശദീകരണം:
പത്തു രൂപ മുതൽ മുകളിലോട്ടാണ് ലോട്ടറി മാഫിയ ചൂതാട്ടം നടത്തുന്നവരുടെ അടുക്കൽ നിന്നും ഈടാക്കി വരുന്നത്. ഒരു നമ്പറിന്റെബണ്ടിൽ ആകും ഇവർ എടുക്കുന്നത്. അഞ്ഞൂറ് രൂപയ്ക്ക് എടുക്കുന്നവർ കാണും. ആയിരം രൂപയ്ക്കും എടുക്കുന്നവർ കാണും. അങ്ങിനെ വരുമ്പോൾ വലിയ കളക്ഷനാണ് ഇവർക്ക് ലഭിക്കുന്നത്. സുപ്പർ ലോട്ടോ നിരോധിച്ച ശേഷം ഈ രീതിയിലുള്ള ഗാംബ്ലിങ് സജീവമാണ്. ചൂതാട്ടത്തിൽ പങ്കെടുത്തവർ വിവരങ്ങൾ കൈമാറിയപ്പോൾ അത് ഫോർട്ട് പൊലീസിന് ലഭിക്കുകയായിരുന്നു. ഇതോടെ പൊലീസ് അന്വേഷണം സത്വരമാക്കി. ഒരാഴ്ച കൃത്യമായി വാച്ച് ചെയ്തു. കടകൾ ഐഡന്റിഫൈ ചെയ്തത്. നടപടി ക്രമങ്ങൾ മനസിലാക്കി. രണ്ടരയോടെ ഇവരും ചൂതാട്ടം അവസാനിപ്പിക്കും.
ഒരേ സമയത്ത് നാലഞ്ചു ഇടങ്ങളിൽ റെയിഡ് നടത്തി. ഇതോടെയാണ് പണവും വിശദാംശങ്ങളും ലഭിച്ചത്. അറസ്റ്റ് വന്ന ശേഷം ലോട്ടറി വകുപ്പ് ജാഗരൂകരായിട്ടുണ്ട്. അവർ കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടു കൂടുതൽ അറസ്റ്റുകളും നടന്നേക്കും- ഫോർട്ട് പൊലീസ് പറയുന്നു.ഫോർട്ട് പൊലീസ് ഇൻസ്പെക്ടർ എ.കെ.ഷെറി, എസ്ഐ.വിമൽ, സീനിയർ സിവിൽ ഓഫീസർമാരായ സുധീർചന്ദ് കുമാർ, രാമചന്ദ്രൻ, സിവിൽ പൊലീസ് ഓഫീസർമാരായ ശ്രീജിത്ത്, റെജി, പ്രശാന്ത്, അരുൺ, ശ്യാം, എ.എ.അരുൺ, സുനിൽ, വിനോദ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍