വയ് രാജാ വൈ, 10 മാസം കൊണ്ട് ഇരട്ടി കാശ് പോക്കറ്റിൽ; ആഡംബര കാറുകളിൽ വന്നിറങ്ങി ചെറുപുഞ്ചിരിയോടെ ആളെ വീഴ്‌ത്തുന്ന വാക്‌സാമർത്ഥ്യം; പളപളപ്പിൽ വീണു പോയത് 200 കോടീശ്വരന്മാരെ സൃഷ്ടിച്ചെന്ന് വീമ്പിളക്കിയ രാജേഷ് മലാക്കയുടെ തട്ടിപ്പിൽ; 500 കോടിയുടെ ഫ്യൂച്ചർ ട്രേഡ് ലിങ്ക് നിക്ഷേപ തട്ടിപ്പിൽ കോയമ്പത്തൂരിലെ ഒളിത്താവളത്തിൽ നിന്ന് പിടിവീഴുമ്പോഴും മന്ത്രിച്ചത് 'എന്നോടൊപ്പം നിന്നവരെല്ലാം കോടീശ്വരന്മാർ'
മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: വൻലാഭം, തുക ഇരട്ടിപ്പ് ഇതൊക്കെ കേട്ടാൽ, ഉടൻ ചാടി വീഴുന്ന പ്രകൃതമാണ് മലയാളികൾക്ക് എന്നുപറഞ്ഞാൽ തെറ്റുപറയാൻ സാധിക്കില്ല. ആടു, തേക്ക് മാഞ്ചിയം മുതൽ, മണി ചെയിനും, ക്രിപ്‌റ്റോ കറൻസിയും അടക്കം പച്ചില പോലെ കാട്ടി വിളിച്ചപ്പോൾ പെട്ടുപോയി കുത്തുപാള എടുത്തവർ എത്രയോ. തൃശൂർ വടക്കാഞ്ചേരി മലാക്ക കണ്ടരത്ത് രാജേഷ് മലാക്ക എന്ന കെ ആർ രാജേഷും(46) എളുപ്പം കാശുണ്ടാക്കാനുള്ള വിദ്യ കാട്ടിയാണ് ആളെ പിടിച്ചത്. ടോൾ ഡീൽ വെഞ്ചേഴ്‌സ് എൽ.എൽ.പി, ഫ്യൂച്ചർ ട്രേഡ് ലിങ്ക് എന്നീ മണിചെയിൻ സ്ഥാപനങ്ങളുടെ പേരിൽ തൃശൂർ കേന്ദ്രമാക്കി വീണ്ടും തട്ടിപ്പ് നടത്തിയ പ്രതികളെ പൊലീസ് പിടികൂടുമ്പോൾ പുറത്തു വരുന്നത് തട്ടിപ്പിന്റെ ഞെട്ടിപ്പിക്കുന്ന കഥകൾ. രാജേഷ് മലാക്കയെ കൂടാതെ, സ്ഥാപനത്തിന്റെ പ്രോമോട്ടർ തൃശൂർ അരണാട്ടുകര പല്ലിശ്ശേരി വീട്ടിൽ ഷിജോ പോളും (45 ) തൃശൂർ പൊലീസിന്റെ പിടിയിലായി. ഒരാൾ ഡയറക്ടറും മറ്റൊരാൾ കമ്പനി പ്രൊമോട്ടറുമായിരുന്നു.
രാജേഷും ഷിജോയും ആയിരത്തിലേറെപ്പേരിൽ നിന്ന് അഞ്ഞൂറ് കോടി നിക്ഷേപം തട്ടിച്ചതായി കണ്ടെത്തിയിട്ടുണ്ട്. തൃശൂർ ഈസ്റ്റ്, വെസ്റ്റ് പൊലീസ് സംഘങ്ങൾ സംയുക്തമായി നടത്തിയ ഓപ്പറേഷനെ തുടർന്ന് കോയമ്പത്തൂരിലെ ഒളിത്താവളത്തിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. കോയമ്പത്തൂരിലെ ജനവാസകേന്ദ്രത്തിലെ ആഡംബര ഒളിത്താവളത്തിലായിരുന്നു ഇരുവരും.
എന്നാൽ തോക്ക് ധാരിയായ സുരക്ഷാ ജീവനക്കാരുണ്ടായിരുന്നതിനാൽ പ്രതികളെ പിടികൂടുന്നത് ശ്രമകരമായിരുന്നു. സ്ഥാപനത്തിൽ നിക്ഷേപം നടത്തി 55,000 രൂപ നഷ്ടപെട്ടുവെന്ന പഴുവിൽ സ്വദേശിയുടേയും, പലതവണകളിലായി 1,11,000 രൂപ കഴിഞ്ഞവർഷം തട്ടിയെടുത്തുവെന്ന കല്ലൂർ സ്വദേശിയുടേയും പരാതിയിലാണ് അറസ്റ്റ്. സമാനമായ രീതിയിൽ വിവിധ പദ്ധതികളിലേക്ക് ആകർഷിച്ച് കോടിക്കണക്കിന് രൂപ ഇയാൾ തട്ടിയെടുത്തതായും പൊലീസ് സംശയിക്കുന്നു. തട്ടിപ്പിനായി വിവിധ തരത്തിലുള്ള വെബ്സൈറ്റുകൾ, മൊബൈൽ ആപ്ലിക്കേഷനുകൾ, ഇ മെയിൽ വിലാസങ്ങൾ എന്നിവ സൃഷ്ടിച്ചതായി അന്വേഷണത്തിൽ അറിവായിട്ടുണ്ട്.
പുതിയ നിക്ഷേപകരെ കണ്ടെത്താൻ ഇവർ വലിയ ഹോട്ടലുകളിലാണ് മീറ്റിങ്ങുകൾ സംഘടിപ്പിച്ചിരുന്നത്. ഇവരെ അറസ്റ്റ് ചെയ്തതറിഞ്ഞ് കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമായി നിരവധി നിക്ഷേപകരാണ് പൊലീസിനെ ബന്ധപ്പെടുന്നത്. നിക്ഷേപം കൊണ്ട് സ്ഥലം വാങ്ങിയതായും ദുബായിൽ എട്ട് സ്ഥലങ്ങളിലായി കുട്ടികളുടെയും സ്ത്രീകളുടെയും വസ്ത്രങ്ങൾ വിൽക്കുന്ന കടകൾ തുടങ്ങിയതായും പൊലീസ് കണ്ടെത്തി. വടകരയിൽ ജുവലറി നടത്താനുള്ള തയ്യാറെടുപ്പിനിടെയായിരുന്നു പിടിയിലായത്.
സ്ഥാപനത്തിന്റെ മറ്റു പ്രൊമോട്ടർമാരായ മലപ്പുറം കാളിക്കാവ് പാലക്കാതൊടി മുഹമ്മദ് ഫസൽ, തൃശൂർ പെരിങ്ങോട്ടുക്കര കുന്നത്തു പടിക്കൽ കെ.ആർ പ്രസാദ്, എരുമപ്പെട്ടി ഷങ്കേരിക്കൽ ലിജോ എന്നിവർ അടക്കം അഞ്ചുപേർക്കെതിരെയാണ് കേസ്. തൃശൂർ വെസ്റ്റ്, ഈസ്റ്റ്, കൊല്ലം, പാലക്കാട് , നെടുപുഴ മലപ്പുറം സ്റ്റേഷനുകളിലായി നൂറോളം കേസുകളുണ്ട്.
കോടീശ്വരന്മാരെ സൃഷ്ടിക്കുന്ന മറിമായം
കോട്ടും സൂട്ടുമൊക്കെ അണിഞ്ഞ് സ്റ്റൈലായി മാത്രമേ നിക്ഷപകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടുകയുള്ളു. താമസം ആഡംമ്പര ഹോട്ടലുകളിലും റിസോർട്ടുകളിലും .സഞ്ചാരം കോടികൾ വിലമതിക്കുന്ന വാഹനങ്ങളിൽ. ഉല്ലസിക്കാൻ കൂട്ടാളികൾക്കൊപ്പം ഡിജെ പാർട്ടികളിൽ ആടിതിമിർക്കുന്നതും പതിവ്. വാതുറന്നാൽ പുറത്തുവരുന്നത് താൻ സൃഷ്ടിച്ച ലക്ഷാധിപന്മാരെയും കോടിശ്വരന്മാരെക്കുറിച്ചുള്ള സ്ഥിതി വിവരകണക്കുകൾ-രാജേഷ് മലാക്ക ഇങ്ങനെയൊക്കെയായിരുന്നു.
ഇന്നലെ തൃശൂരിൽ സാമ്പത്തീക തട്ടിപ്പിന് അറസ്റ്റിലായ മലാക്ക രാജേഷിന്റെ ലൈഫ് സ്റ്റൈലിനെക്കുറിച്ച് തട്ടിപ്പിനിരായവർ പങ്കുവയ്ക്കുന്ന വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. രാജേഷും കൂട്ടാളികളും തട്ടിപ്പിലൂടെ സ്വന്തമാക്കിയ കോടികൾ ആഡംമ്പര ജീവതത്തിനായി ചിലവഴിക്കുകയായിരുന്നെന്നാണ് ഇതുവരെ പുറത്തുവന്നിട്ടുള്ള വിവരങ്ങളിൽ നിന്നും വ്യക്തമാവുന്നത്. തൃശൂർ ഈസ്റ്റ് സി ഐയാണ് പരാതിയുടെ അടിസ്ഥാനത്തിൽ ഒളിവിലായിരുന്ന രാജേഷിനെ കോയമ്പത്തൂരിൽ നിന്നും പിടികൂടിയത്.
''എന്നോട് ചേർന്നു നിന്നിരുന്നവർ എല്ലാം കോടീശ്വരന്മാരാണ്. ഈശ്വരനു തുല്യമായ വാക്കാണ് ഈ പറയുന്നത്. 200 കോടീശ്വരന്മാരെ സൃഷ്ടിച്ച ശേഷമാണ് ഇതു പറയുന്നത്.'' നിക്ഷേപ തട്ടിപ്പിന് അറസ്റ്റിലായ രാജേഷ് മലാക്ക തന്റെ സ്ഥാപനത്തിൽ പണം നിക്ഷേപിക്കാൻ എത്തുന്ന ആളുകളോട് പറഞ്ഞിരുന്ന വാചകമാണ് ഇത്. ക്രിപ്‌റ്റോ കറൻസി വിനിമയത്തിലൂടെയും സ്വർണം, വെള്ളി, ക്രൂഡ് ഓയിൽ ട്രേഡിങ് എന്നിവയിൽ നിക്ഷേപിച്ചും അതിൽ നിന്നു ലഭിക്കുന്ന പണമാണ് നിക്ഷേപത്തിന്റെ ഇരട്ടിയായി 10 മാസം കൊണ്ട് നിക്ഷേപകർക്ക് തിരിച്ചു നൽകുന്നത് എന്നാണ് ഇയാൾ വിശ്വസിപ്പിച്ചിരുന്നത്.
പുതിയ നിക്ഷേപകരെ കണ്ടെത്താൻ ഇവർ വലിയ ഹോട്ടലുകളിലാണ് യോഗങ്ങൾ സംഘടിപ്പിച്ചിരുന്നത്. മൈ ക്ലബ് ട്രേഡിങ് എന്ന മലേഷ്യൻ കമ്പനിയുടെ ശാഖ എന്ന നിലയിൽ 2021 മാർച്ചിൽ ആരംഭിച്ച സ്ഥാപനമാണ് ജൂൺ മാസം ഫ്യൂച്ചർ ട്രേഡ് ലിങ്ക് എന്നു പേരു മാറ്റിയത്. ഡോളർ നിരക്കിൽ മാത്രമാണ് ഇവർ കണക്കുകൾ അവതരിപ്പിച്ചിരുന്നത്. 750 ഡോളർ നിക്ഷേപിച്ചവർക്ക് 500 രൂപ, 1,500 ഡോളർ രൂപ നിക്ഷേപിച്ചവർക്ക് 1,000 രൂപ, 3,500 ഡോളർ നിക്ഷേപിച്ചവർക്ക് 2,500 രൂപ എന്ന ക്രമത്തിൽ ഓരോ ദിവസവും കിട്ടുന്ന തുക 210 ദിവസം കൊണ്ട് തിരിച്ച് ഒന്നിച്ച് അക്കൗണ്ടിലേക്ക് നൽകുന്നുവെന്നാണ് ഇവർ പറയുന്നത്.
ആഴ്ചയിൽ 5 ദിവസമാണ് വരുമാനം. ആയതിനാൽ 210 ദിവസത്തെ വരുമാനം കിട്ടാൻ 10 മാസം കഴിയണം. പുതിയ ആൾക്കാരെ ചേർക്കുന്നവർക്ക് അവർ നിക്ഷേപിക്കുന്ന തുകയുടെ 10% വരെ കമ്മിഷൻ ലഭിക്കുമെന്നും വാഗ്ദാനം ഉണ്ടായിരുന്നു. 'മൈ ക്ലബ് ട്രേഡിങ്' എന്ന മലേഷ്യൻ കമ്പനിയുടെ ഡയറക്ടർമാരെ പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് തൃശൂരിലെ ബിസിനസ് രാജേഷ് മലാക്ക ഫ്യൂച്ചർ ട്രേഡ് ലിങ്ക് എന്ന പേരിലേക്ക് മാറ്റിയത്.
നിക്ഷേപകരുടെ കയ്യിൽ നിന്നു പണം നേരിട്ട് വാങ്ങുന്ന ഇവർ അതിന് രസീതോ മറ്റ് രേഖകളോ നൽകിയിരുന്നില്ല. ഓരോ ആഴ്ചയിലും പലിശത്തുക കൈമാറിയിരുന്നത് വിശ്വാസ്യത വർധിപ്പിച്ചു. ഈ പണം നേരിട്ട് കൈവശം കൊടുക്കുകയാണ് പതിവ്. അക്കൗണ്ട് ഇടപാടുകൾ ഒഴിവാക്കാൻ ശ്രദ്ധിച്ചിരുന്നു. 10 എക്‌സിക്യൂട്ടീവ് ഏജന്റുമാരും അവരുടെ കീഴിൽ ആയിരത്തോളം വരുന്ന ഏജന്റുമാരും ഉണ്ടെന്നാണ് സൂചന.
ഇഷ്ടക്കാർ ഉന്നതങ്ങളിൽ
സർക്കാർ സംവിധാനത്തിന് കീഴിലെ വിവിധ വകുപ്പുകളിൽ ഉന്നതസ്ഥാനങ്ങളിൽ ഇരുപ്പുറപ്പിച്ചിട്ടുള്ളവരിൽ ചിലരൊക്കെ രാജേഷിന്റെ ഇഷ്ടക്കാരാണെന്നും സംസാരമുണ്ട. മൈ ക്ലബ്ബ് ട്രേഡിങ് എന്ന പേരിലുള്ള കമ്പനി വഴിയാണ് 8 -ാം ക്ലാസുകാരനായ രാജേഷ് കോടികളിലേയ്ക്ക് ആസ്തി ഉയർത്തുന്നതിന് തുടക്കമിട്ടതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. സമ്പാദ്യം ബിനാമി പേരുകളിലേയ്ക്ക് മാറ്റിയാണ് സൂക്ഷിച്ചിട്ടുള്ളതെന്നും അതിനാൽ തട്ടിപ്പിന്റെ പേരിൽ ഇയാളെ എളുപ്പത്തിൽ ആർക്കും തളയ്ക്കാൻ കഴിയില്ലെന്നും നിക്ഷേപകരിൽ ഒരുവിഭാഗത്തിന്റെ വിലയിരുത്തൽ.
ഇടക്കാലത്ത് മൈ ക്ലബ്ബ് ട്രേഡിങ് കമ്പിനി വഴിയുണ്ടായിരുന്ന ഇടപാടുകൾ രാജേഷ് ഫ്യൂച്ചർ ട്രേഡ് ലിങ്ക് എന്ന കമ്പനിയിലേയ്ക്ക് മാറ്റുകയായിരുന്നെന്നും അടുത്തകാലത്ത് ഈ കമ്പനിയുടെ പേരിലാണ് കൂടുതൽ തട്ടിപ്പുകൾ നടന്നതെന്നും ഇതിനകം വ്യക്തമായിട്ടുണ്ട്. വിവിധ പദ്ധതികളിലായി നിക്ഷേപിക്കുന്ന പണം ആഴ്ച-മാസ തവണകളായി 10 മാസങ്ങൾ കൊണ്ട് ഇരട്ടിയായി തിരിച്ചുനൽകുമെന്നുള്ള ഇയാളുടെയും കൂട്ടാളികളുടെയും വാഗ്ദാനത്തിൽ വിശ്വസിച്ച് പണമിറക്കിയവരാണ് ഇപ്പോൾ വെട്ടിലായിട്ടുള്ളത്.
കന്നുകാലികളെ വിറ്റും സ്ഥലവും വാഹനങ്ങളും മറ്റും പണയപ്പെടുത്തിയും വിറ്റും രാജേഷിന്റെ കമ്പനിയിൽ പണം നിക്ഷേപിച്ചവർക്ക് മുതലുപോലും നഷ്ടമായ സ്ഥിതിയാണ് നിലവിലുള്ളത്. ക്രിപ്‌റ്റോ കറൻസി വിനിമയത്തിലൂടെ സ്വർണം, വെള്ളി, ക്രൂഡ് ഓയിൽ വ്യാപാരത്തിൽ നിക്ഷേപകരിൽ നിന്നും ലഭിക്കുന്ന പണം വിനയോഗിക്കുകയാണെന്നും ആയതിനാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ വൻ ലാഭം ലഭിക്കുമെന്നും ഇതുവഴിയാണ് നിക്ഷേപകർക്ക് 10 മാസം കൊണ്ട് തുക ഇരട്ടിയായി നൽകാൻ കഴിയുന്നതെന്നുമായിരുന്നു രാജേഷിന്റെ പ്രചാരണം.
വാങ്ങുന്ന തകയ്ക്ക് രസീതോ മറ്റ് രേഖകളോ നൽകാറില്ല.കമ്പനിയുടെ മൊബൈൽ ആപ്ലിക്കേഷനിലെ വാലറ്റിലാണ് നിക്ഷേപത്തെക്കുറിച്ചും ലാഭത്തെക്കുറിച്ചും മറ്റുമുള്ള കണക്കുവിരങ്ങൾ രാജേഷ് ഉൾക്കൊള്ളിച്ചിരുന്നത്. അക്കൗണ്ടുവഴി തുക കൈമാറിയ ചുരുക്കം ചിലർ നിയമനടപടിയുമായി രംഗത്തെത്തിയിട്ടുണ്ട്.നേരിൽ പണം കൈമാറിയവരിൽ ഏറെയും പണം വീണ്ടെടുക്കുന്നതിനുള്ള മാർഗ്ഗങ്ങളാരാഞ്ഞുള്ള നെട്ടോട്ടത്തിലാണ്.
ആകർഷകമായ ശമ്പള പാക്കേജിലാണ് രാജേഷ് ഏജന്റുമാരെ നിയോഗിച്ചിരുന്നത്.ശമ്പളത്തിന് പുറമെ ഇവർ മൂലം കമ്പനിയിലേയ്‌ക്കെത്തുന്ന നിക്ഷേപത്തിന്റെ 10 ശതമാനവും ഇവർക്ക് ലഭിച്ചിരുന്നു.ആയിരത്തോളം ആളുകളിൽ നിന്നായി കമ്പനിയുടെ പേരിൽ രാജേഷ് നിക്ഷേപം സ്വീകരിച്ചതായിട്ടാണ് അടുപ്പമുള്ള നിക്ഷേപകരിൽ ചിലർ പുറത്തുവിടുന്ന വിവരം.എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
Stories you may Like
- ഇലക്ട്രൽ ബോണ്ടിലൂടെ വീണ്ടും വാർത്തകളിൽ; സാന്റിയാഗോ മാർട്ടിന്റെ കഥ
- മാർട്ടിൻ ബോണ്ട് വാങ്ങാൻ ഇറങ്ങിപ്പുറപ്പെട്ടത് കേന്ദ്രം പിടികൂടിയതോടെ
- വാളയാറിലെ നീതിമാനെ എത്തിക്കാൻ കുടുംബം; വണ്ടിപ്പെരിയാറിൽ അപ്പീലിൽ നീതിയെത്തുമോ?
- സാന്റിയാഗോ മാർട്ടിൻ ഡിഎംകെക്ക് നൽകിയത് 509 കോടി രൂപ!
- വണ്ടിപ്പെരിയാറിലും കുടുംബത്തിന് വേണ്ടത് ഈ പോരാളിയെ
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍