ആട്.. മാഞ്ചിയം... ഇപ്പോൾ വിദേശ മദ്യ തട്ടിപ്പും! സൂര്യനെല്ലിയിലെ മാർട്ടിന് കൂട്ടായി ദുൽഖർ സൽമാന്റെ തമിഴ് സിനിമയുടെ നിർമ്മാതാവും; അഞ്ച് കോടിയുടെ വിദേശ മദ്യം എക്സൈസ് പിടിച്ചത് കസ്റ്റംസ് തീരുവയ്ക്ക് വേണ്ടി; പണം നൽകുന്നവർക്ക് മുതൽമുടക്കിന്റെ ഇരട്ടി 60 ദിവസത്തിനുള്ളിൽ തിരികെ നൽകാമെന്ന ഓഫർ; പിരിവ് നീണ്ടത് നൂറു കോടിക്ക് മുകളിലേക്ക്; എംആൻഡ് ബിയിൽ നിന്ന് മെക്സിക്കൻ അക്കൗണ്ടിലേക്കു 12 തവണയായി നിക്ഷേപിച്ചത് കോടികൾ; സിനിമയും ഹവാലയും വീണ്ടും കൈകോർക്കുമ്പോൾ
എം മനോജ് കുമാർ
കൊച്ചി: മദ്യം ഇറക്കുമതി ചെയ്യുന്ന കൊച്ചിയിലെ എംആൻഡ് ബി അസോസിയേറ്റ്സിന്റെ ഓഹരി നൽകാമെന്നു പറഞ്ഞു കബളിപ്പിച്ച് മൂന്നു കോടി രൂപ തട്ടിയെടുത്ത കേസിൽ പ്രമുഖ സിനിമാ നിർമ്മാതാവായ ഫ്രാൻസിസ് കണ്ണൂക്കാടൻ, കണ്ണൂക്കാടന്റെ പിതാവ് തോമസ് കണ്ണൂക്കാടൻ, സൂര്യനെല്ലി പ്ലാന്റെഷൻസിന്റെ മാർട്ടിൻ എന്നിവർക്കെതിരെ വഞ്ചനാക്കുറ്റത്തിനു കൊച്ചി സെൻട്രൽ പൊലീസ് കേസ് ചാർജ് ചെയ്തു. ആ
്, മാഞ്ചിയം തട്ടിപ്പുകളിൽ ചർച്ചയായ പേരാണ് മാർട്ടിന്റേതും. എംആൻഡ് ബി അസോസിയെറ്റ്സിന്റെ ഓഹരികൾ നൽകാമെന്നു പറഞ്ഞു മൂന്നു കോടി രൂപ തട്ടിയെടുത്ത കേസിലാണ് കൊച്ചി പൊലീസ് കേസ് ചാർജ് ചെയ്തത്. എറണാകുളം സിജെഎം കോടതിയിൽ പരാതി നൽകിയതിനെ തുടർന്ന് കോടതി ഉത്തരവ് പ്രകാരമാണ് കൊച്ചി സെൻട്രൽ പൊലീസ് വഞ്ചനാക്കുറ്റത്തിനു ഇവർക്കെതിരെ കേസ് ചാർജ് ചെയ്തത്. ദുൽഖർ സൽമാൻ നായകനായ കണ്ണും കണ്ണും കൊള്ളയടിത്താൽ, പുള്ളിക്കാരൻ സാറാ എന്ന സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളാണ് ഫ്രാൻസിസ് കണ്ണൂക്കാടൻ. എംആൻഡ് ബി അസോസിയേറ്റ്സുമായി ബന്ധപ്പെട്ട തട്ടിപ്പുകളുടെ മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് ഈ എഫ് ഐആർ എന്നാണ് സൂചന.
നൂറു കോടിയോളം രൂപയുടെ തട്ടിപ്പ് ആണ് ഈ മദ്യത്തട്ടിപ്പിൽ നടന്നത് എന്നാണ് സൂചനകൾ. ഇതുമായി ബന്ധപ്പെട്ടു വന്ന പരാതികളിൽ വിവിധ എഫ്ഐആറുകൾ കൊച്ചി പൊലീസ് ചാർജു ചെയ്തിട്ടുണ്ട് എന്നാണ് അറിയുന്നത്. സിനിമാ നിർമ്മാതാക്കളും ദിവസങ്ങളുടെ ഇടവേളകളിൽ കോടികൾ പലിശയ്ക്ക് നൽകുന്നവരുമാണ് എംആൻഡ് ബിയുടെ തട്ടിപ്പിൽപ്പെട്ടത്. മദ്യം ഇറക്കുമതി ചെയ്യുന്നതിന് ലൈസൻസുള്ള എം ആൻഡ് ബിയുടെ കൊച്ചിയിലെ ഓഫീസ് നിലവിൽ അടഞ്ഞുകിടക്കുകയാണ്. അതുകൊണ്ട് തന്നെ ഈ കാര്യത്തിൽ അന്വേഷണം ഊർജ്ജിതമാക്കുകയാണ് കൊച്ചി പൊലീസ്. പണം കടൽ കടന്നതായി തെളിവുകൾ ഉള്ളതിനാൽ എന്ഫോഴ്സ്മെന്റും സംഭവം അന്വേഷിക്കുന്നുണ്ട്. കള്ളപ്പണമായി സ്വരൂപിച്ച തുക ഹവാല വഴി വിദേശത്തേക്കു കടത്തിയതായാണു കേന്ദ്ര ഏജൻസികൾ സംശയിക്കുന്നത്. വിദേശബാങ്ക് വഴി നടത്തിയ സാമ്പത്തിക ഇടപാടുകളായതിനാലാണ് മറ്റ് കേന്ദ്ര ഏജൻസികളും തട്ടിപ്പ് അന്വേഷിക്കുന്നത്. നാലപ്പാട്ട് സെബാസ്റ്റ്യൻ ജോസാണ് പരാതിക്കാരൻ.
എം ആൻഡ് ബി ഇറക്കുമതി ചെയ്ത അഞ്ച് കോടി രൂപയുടെ വിദേശമദ്യം 7.80 കോടി രൂപ തീരുവ അടയ്ക്കാത്തതിനാൽ ബെംഗളൂരു കസ്റ്റംസ് ഗോഡൗണിൽ പിടിച്ചുവച്ചിരിക്കുന്നു. തീരുവ അടയ്ക്കാനുള്ള പണം നൽകിയാൽ നൽകിയ തുക ഇരട്ടിയായി അറുപത് ദിവസത്തിനുള്ളിൽ തിരികെ നൽകാം എന്നാണ് ഇവർ വാഗ്ദാനം നൽകിയത്. ബംഗളൂര് കസ്റ്റംസ് മദ്യം പിടിച്ചു വെച്ചു എന്നത് വാസ്തവമാണ്. ഇതിനുള്ള ഇൻവോയിസും രേഖകളും കാണിച്ചാണ് ഇവർ പണം തേടി നിർമ്മാതാക്കൾ അടക്കമുള്ളവരെ സമീപിച്ചത്. ഈ വാഗ്ദാനത്തിൽ കുരുങ്ങിയവർക്കാണ് കോടികൾ നഷ്ടമായത്. ഇതിനെ തുടർന്നാണ് വഞ്ചനാക്കുറ്റത്തിനു പരാതി വന്നത്. എംബി അസോസിയേറ്റ്സിന്റെ തലപ്പത്തിരുന്ന വനിതകളായ മഞ്ജുള ശ്യാം നാഥ് , ബീന ഉണ്ണിക്കൃഷ്ണൻ എന്നിവർക്കെതിരെയും അന്വേഷണം നീളുന്നുണ്ട്.
പിരിച്ച പണം കൊണ്ടാണ് ഇവർ ബെൽജിയം, ബൾഗേറിയ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചതെന്നും സൂചനകളുണ്ട്. വിദേശമദ്യക്കമ്പനിക്ക് മുൻപിൽ നിന്ന് ഇന്ത്യൻ ദേശീയ പതാകയുയർത്തി പോസ് ചെയ്യുന്ന ഫോട്ടോകൾ മറുനാടന് ലഭിച്ചിട്ടുണ്ട്. ദേശീയ പതാകയെ ഇവർ അപകീർത്തിപ്പെടുത്തിയതും കേന്ദ്ര ഏജൻസികളുടെ അന്വേഷണ പരിധിയിലുണ്ട്. മഞ്ജുള ശ്യാം നാഥ്, ബീന ഉണ്ണിക്കൃഷ്ണൻ എന്നിവർ എവിടെയുണ്ടെന്നു പൊലീസിന് അറിയില്ല. എന്നാൽ ഫ്രാൻസിസ് കണ്ണൂക്കാടൻ കൊച്ചിയിൽ തന്നെയുണ്ട് എന്നാണ് സൂചന. എംആൻഡ് ബി അസോസിയേറ്റ്സിന്റെ മാനേജിങ് പാർട്ണർ എന്ന നിലയിലാണ് ഫ്രാൻസിസ് കണ്ണൂക്കാടനെ പൊലീസ് തിരയുന്നത്. സൂര്യനെല്ലി പ്ലാന്റെഷന്റെ മാർട്ടിനെയും പൊലീസ് തിരയുന്നു എന്നാണ് ലഭിക്കുന്ന സൂചനകൾ.
എം ആൻഡ് ബി അസോസിയേറ്റ്സ് നടത്തിയതായി സംശയിക്കുന്ന നൂറു കോടിക്ക് അടുത്തോളം തുകയുടെ തട്ടിപ്പിൽ ചില പരാതികൾ മാത്രമാണ് വെളിയിൽ വന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ടു വിവിധ പരാതികൾ മുഖ്യമന്ത്രിക്കും ഡിജിപിക്കും ലഭിച്ചിട്ടുണ്ട്. ഈ പരാതികൾ ഡിജിപി കൊച്ചി പൊലീസിന് കൈമാറിയിട്ടുണ്ട്. കൊച്ചി പൊലീസിന്റെ അന്വേഷണം എൻഫോഴ്സ്മെന്റും വിവിധ കേന്ദ്ര ഏജൻസികളും നിരീക്ഷിക്കുന്നുണ്ട്. അന്വേഷണം എൻഫോഴ്സ്മെന്റ് നേരിട്ട് ഏറ്റെടുത്തേക്കും എന്നാണ് ലഭിക്കുന്ന സൂചനകൾ. എംബി അസോസിയെറ്റ്സിന്റെ അക്കൗണ്ടിൽ നിന്ന് മെക്സിക്കൻ അക്കൗണ്ടിലേക്ക് 4 വർഷത്തിനിടെ 12 തവണ കോടിക്കണക്കിനു രൂപ നിക്ഷേപിച്ചതിന്റെ തെളിവു കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഈ തുകയ്ക്ക് ഇവർ ഇറക്കുമതി ചെയ്ത മദ്യത്തിന്റെ ഇൻവോയ്സ് ഇതുവരെ ബാങ്കിൽ സമർപ്പിച്ചിട്ടില്ല. ഇതോടെയാണ് ബാങ്ക് ഇടപാടുകൾ സംശയാസ്പദമായി മാറിയത്.
മെക്സിക്കൻ ബാങ്കിന്റെ അക്കൗണ്ടിലേക്ക് പണം മാറ്റുമ്പോൾ തന്നെ കള്ളപ്പണമായി വന്ന തുക തമിഴ്, മലയാളം സിനിമകളുടെ നിർമ്മാണത്തിനും ആർഭാട ജീവിതത്തിനും ചെലവഴിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്. ഇന്ത്യൻ രൂപയിൽ വിദേശ അക്കൗണ്ടിലേക്ക് പണം മാറ്റുമ്പോൾ അതിനു തത്തുല്യമായ ഉത്പ്പന്നം ഇന്ത്യയിലേക്ക് എത്തണം. ഇവർ വിദേശത്തേക്ക് നിക്ഷേപിച്ച കോടിക്കണക്കിന് രൂപയുടെ പണം ഉത്പ്പന്നമായി ഇതുവരെ തിരികെ എത്തിയിട്ടില്ല. അപ്പോൾ വിദേശത്തേക്കുള്ള പണം കടത്തിന് തുല്യമാണ് ഈ ഇടപാടുകൾ. അതിനാലാണ് കേന്ദ്ര ഏജൻസികൾ ഈ കേസിനെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത്.
കസ്റ്റംസ് തീരുവയ്ക്ക് ആവശ്യമായ തുക തന്നാൽ മുതൽമുടക്കിന്റെ ഇരട്ടിത്തുക 60 ദിവസത്തിനുള്ളിൽ തിരികെ നൽകാമെന്ന ഓഫർ ആണ് ഇവർ നിരത്തിയത്. എംആൻഡ്ബി ആവശ്യപ്പെട്ട പ്രകാരം ഇവരുടെ അക്കൗണ്ടിലേക്ക് 85 ലക്ഷം രൂപ മുതൽ 5 കോടിവരെ നിക്ഷേപിച്ചു കബളിപ്പിക്കപ്പെട്ടവരാണു വഞ്ചനാക്കുറ്റത്തിനു പരാതിയുമായി പൊലീസിനെ സമീപിച്ചത്. അഞ്ച് കോടി രൂപയുടെ മദ്യം ബംഗളൂര് കസ്റ്റംസ് ഗോഡൗണിലുണ്ട് എന്നാണ് ഇവർ പറഞ്ഞത്. ഇൻവോയിസും മറ്റു രേഖകളും ഇവർ പണം നൽകുന്നവരെ കാണിക്കുകയും ചെയ്തു. മദ്യത്തിനു 150 ശതമാനമാണ് കസ്റ്റംസ് തീരുവ. അഞ്ചു കോടി രൂപയുടെ മദ്യത്തിനു എട്ടു കോടി രൂപയോളം രൂപ കസ്റ്റംസിന് അടയ്ക്കണം. അഞ്ച് കോടി രൂപയുടെ മദ്യം പുറത്ത് ഇറങ്ങുമ്പോൾ പന്ത്രണ്ടു കോടിക്ക് അപ്പുറത്താകും. ഈ പന്ത്രണ്ടു കോടിയുടെ ഇരട്ടി രൂപയ്ക്കാണ് ബീവറേജസ് കോർപറേഷൻ ഈ മദ്യം കച്ചവടം ചെയ്യുന്നത്. കസ്റ്റംസ് തീരുവയ്ക്ക് പണം ഇല്ലാത്ത അവസ്ഥയിൽ എം ആൻഡ് ബി സിനിമാ രംഗത്തുള്ളവരുടെ സഹായം തേടി. പണം റോൾ ചെയ്യാൻ വേണ്ടിയായിരുന്നു ഇത്. നിർമ്മാതാക്കൾക്ക് ഇതു പിടിച്ചു. മദ്യം കസ്റ്റംസ് ഗോഡൗണിലുണ്ട്. ഇവർക്ക് കാശ് നൽകിയാൽ അറുപത് ദിവസം കൊണ്ട് ആ തുക ഇരട്ടിയാകും. രണ്ടു മാസം എന്നത് വിശ്വാസയോഗ്യവുമാണ്.
അറുപത് ദിവസംകൊണ്ടാണ് ബീവറെജസ് തുക ക്ലിയർ ചെയ്യുന്നത്. അതിനാലാണ് രണ്ടു മാസ കാലാവധി ഇവർ നിർമ്മാതാക്കൾ അടക്കമുള്ളവരോട് പറഞ്ഞത്. അറുപത് ദിവസം കൊണ്ട് തുക ഇരട്ടിയാവുകയാണ് ചെയ്യുന്നത്. സിനിമാ രംഗത്ത് തൊട്ടാൽ കൈ പൊള്ളുന്ന അവസ്ഥ നിലനിൽക്കുന്നതിനാൽ നിർമ്മാതാക്കൾ അടക്കമുള്ളവർ കണ്ണും പൂട്ടി ബ്ലാക്കും വൈറ്റും ഒക്കെയായി കോടികൾ തന്നെ എം ആൻഡ് ബിക്ക് നൽകി. അഞ്ച് കോടിയുടെ മദ്യത്തിനു ആവശ്യമായ കസ്റ്റംസ് തീരുവയിൽ ഇരട്ടിയിൽ അധികം തുക കളക്റ്റ് ചെയ്യാൻ ഇവർക്ക് ആദ്യമേ കഴിഞ്ഞു. അപ്പോഴാണ് ഈ കച്ചവട സാധ്യത എംആൻഡ് ബി മനസിലാക്കുന്നത്. ബംഗളൂര് കസ്റ്റംസ് ഗോഡൗണിൽ ഇരിക്കുന്നത് പൊന്മുട്ടയിടുന്ന പൊന്മുട്ടയിടുന്ന താറാവായി അവർ ബംഗളൂര് കസ്റ്റംസിന്റെ കയ്യിലിരിക്കുന്ന മദ്യത്തെ കണ്ടു. കസ്റ്റംസിന്റെ കയ്യിൽ നിന്നും മദ്യം ഇറക്കുന്നതിനേക്കാൾ ലാഭം ഈ രീതിയിൽ പണം സമാഹരിക്കുന്നതാണെന്ന് ഇവർ തിരിച്ചറിഞ്ഞു. കോടികളാണ് കസ്റ്റംസ് ഗോഡൗണിലെ മദ്യം ചൂണ്ടിക്കാട്ടി ഇവർ പുറത്ത് നിന്നും സമാഹരിച്ചത്. നൂറു കോടിയിലേറെ തുക ഈ രീതിയിൽ ഇവർ സമാഹരിച്ചതായാണ് അറിയാൻ കഴിയുന്നത്. ഇതോടെയാണ് തട്ടിപ്പ് എന്നത് അക്ഷരാർത്ഥത്തിൽ എംആൻഡ് ബി നടപ്പിലാക്കുന്നത്. കസ്റ്റംസ് ഗോഡൗണിൽ സൂക്ഷിച്ചിട്ടുള്ള മദ്യം അങ്ങിനെ തന്നെ കിടന്നു. ഈ മദ്യം കൂടുതൽ പേരെ കബളിപ്പിക്കാനുള്ള ഉപാധിയായി മാറി.
വിദേശമദ്യം ഇറക്കുമതി ചെയ്യാനുള്ള ലൈസൻസും ഇവർ ഇറക്കുമതി ചെയ്ത വിദേശ മദ്യം ബംഗളൂര് കസ്റ്റംസ് പിടിച്ചുവെച്ചതും കാണിച്ചാണ് ഇവർ വൻ തോതിൽ പിരിവിനു ഇറങ്ങിയത്. ഇവർ ഇറക്കുമതി ചെയ്ത വിദേശ മദ്യം ബംഗളൂര് കസ്റ്റംസിന്റെ പിടിയിലുണ്ട് എന്നത് യാഥാർത്ഥ്യമാണ്. ഇതിനു കസ്റ്റംസ് തീരുവ അടക്കാനുള്ള തുക തേടിയാണ് ഇവർ പിരിവിനു ഇറങ്ങിയത്. വാക്കുകളിലും ഇവർ മുന്നോട്ടു വെച്ച രേഖകളിലും വിശ്വാസ്യത തോന്നി ബ്ലാക്കും വൈറ്റുമായി പണം ഇറക്കിയവരാണ് കുടുങ്ങിപ്പോയത്. കസ്റ്റംസ് തീരുവ അടയ്ക്കാനുള്ള തുകയുടെ പതിന്മടങ്ങു തുക ഇവരുടെ കയ്യിൽ വന്നിട്ടും ഇവർ വ്യാപകമായ പണപ്പിരിവ് തുടർന്നു. കോഴിക്ക് മുല വരുന്നത് പോലെ കാത്തിരിപ്പ് അനന്തമായി നീണ്ടപ്പോഴാണ് തട്ടിപ്പിൽ കുരുങ്ങിയവർ പണം നഷ്ടമായ കാര്യം മനസിലാക്കുന്നത്.
ഡിജിപിക്കും മുഖ്യമന്ത്രിക്കും ഒക്കെ പരാതി പോയെങ്കിലും പരാതിയിൽ പൊലീസ് അടയിരിക്കുകയായിരുന്നു. പക്ഷെ ഒരു ഐജിയുടെ ബന്ധുവിനു കൂടി പണം നഷ്ടമായപ്പോഴാണ് ഡിജിപിക്ക് നൽകിയ പരാതിയിൽ ചലനങ്ങളുണ്ടായത് എന്നാണ് അറിയുന്നത്. ഈ പരാതി കൊച്ചി പൊലീസ് അന്വേഷിക്കുമ്പോൾ സമാന്തരമായി കേന്ദ്ര ഏജൻസികൾ കൂടി അന്വേഷണം തുടങ്ങിയിട്ടുണ്ട്. ദുരൂഹമായ ഇടപാടുകൾ എന്ന് ഉറപ്പായതോടെയാണ് കേന്ദ്ര ഏജൻസികൾ കൂടി രംഗത്ത് എത്തിയത്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്