Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തിരുക്കുരിശും ആചാരത്തൊപ്പിയും ധരിച്ചു എല്ലാവരുടെയും ഇഷ്ടക്കാരനായി കഴിഞ്ഞ ഫാദർ ജോബ് മാത്യു ഇന്നലെ അന്തിയുറങ്ങിയത് ഇരുമ്പഴിക്കുള്ളിലെ കൊതുകു കടിയേറ്റ്; കുമ്പസാര രഹസ്യം പുറത്തു പറഞ്ഞ അച്ചൻ അകത്തായപ്പോൾ അതുപയോഗിച്ച് വീട്ടമ്മയെ വേട്ടയാടിയ മൂന്ന് വൈദികർ നെട്ടോട്ടത്തിൽ; കേരളത്തിലും തമിഴ്‌നാട്ടിലും വലവിരിച്ചു പൊലീസ്; മൊബൈൽ ഫോൺ രേഖകളുടെ അടിസ്ഥാനത്തിൽ ഇന്നോ നാളെയോ അറസ്‌റ്റെന്ന് ക്രൈംബ്രാഞ്ച്

തിരുക്കുരിശും ആചാരത്തൊപ്പിയും ധരിച്ചു എല്ലാവരുടെയും ഇഷ്ടക്കാരനായി കഴിഞ്ഞ ഫാദർ ജോബ് മാത്യു ഇന്നലെ അന്തിയുറങ്ങിയത് ഇരുമ്പഴിക്കുള്ളിലെ കൊതുകു കടിയേറ്റ്; കുമ്പസാര രഹസ്യം പുറത്തു പറഞ്ഞ അച്ചൻ അകത്തായപ്പോൾ അതുപയോഗിച്ച് വീട്ടമ്മയെ വേട്ടയാടിയ മൂന്ന് വൈദികർ നെട്ടോട്ടത്തിൽ; കേരളത്തിലും തമിഴ്‌നാട്ടിലും വലവിരിച്ചു പൊലീസ്; മൊബൈൽ ഫോൺ രേഖകളുടെ അടിസ്ഥാനത്തിൽ ഇന്നോ നാളെയോ അറസ്‌റ്റെന്ന് ക്രൈംബ്രാഞ്ച്

മറുനാടൻ മലയാളി ബ്യൂറോ

തിരുവല്ല: തിരുക്കുരിശും ആചാരത്തൊപ്പിയും ധരിച്ചു എല്ലാവരുടെയും ഇഷ്ടക്കാരനായി കഴിഞ്ഞ വ്യക്തിയായിരുന്നു ഓർത്തഡോക്‌സ് വൈദികൻ ഫാദർ ജോബ് മാത്യു. സമൂഹത്തിൽ നിലയും വിലയുമുള്ള പദവിയിൽ തുടർന്ന വൈദികൻ ഇന്നലെ രാത്രി കിടന്നുറങ്ങിയത് ഇരുമ്പഴിയിൽ കൊതുകു കടിയേറ്റാണ്. പത്തനംതിട്ട ജില്ലാ ജയിലിൽ ആയിരുന്നു വൈദികനെ ഇന്നലെ പാർപ്പിപ്പിച്ചത്. കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിക്കുകയായിരുന്നു വൈദികൻ. കേസിൽ രണ്ടാം പ്രതിയായ കൊല്ലം പട്ടാഴി സ്വദേശിയുമായ ഫാ. ജോബ് മാത്യു(40)വിനെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. ഇതോടെയാണ് ഇദ്ദേഹത്തെ ജില്ലാ ജയിലിൽ അടച്ചത്.

രണ്ടാം പ്രതി അഴിക്കുള്ളിൽ ആയതോടെ വീട്ടമ്മയെ പീഡിപ്പിച്ച മറ്റു വൈദികർക്ക് കീഴടങ്ങാതെ മറ്റു മാർഗ്ഗമില്ലാത്ത അവസ്ഥയിലാണ്. സുപ്രീംകോടതിയെ സമീപിച്ചാലും കാര്യമായ ഫലമുണ്ടാകില്ലെണ് വിലയിരുത്തൽ, പ്രത്യേകിച്ചും ഒരു വൈദികൻ കീഴടങ്ങിയതോടെ.രാവിലെ ക്രൈംബ്രാഞ്ച് ഓഫിസിലെത്തിയാണ് വൈദികൻ കീഴടങ്ങിയിരുന്നു. കേസിലെ രണ്ടാം പ്രതിയാണു ഫാ.ജോബ് മാത്യു. ഇദ്ദേഹത്തിന്റെ അടുത്താണ് യുവതി കുമ്പസാരിച്ചത്. ഈ കുമ്പസാര രഹസ്യത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റു വൈദികരും വീട്ടമ്മയെ പീഡിപ്പിച്ചത്.

വൈദികനെതിരെ കൂടുതൽ തെളിവുകളും കിട്ടിയിട്ടുണ്ട്. ഫാ. ജോബ് മാത്യു പരാതിക്കാരിയോട് സംസാരിച്ചതിന്റെ ഫോൺ രേഖകൾ കണ്ടെടുത്തു. ഫോണിലെ വിവരങ്ങൾ വീണ്ടെടുക്കാൻ ഫാ.ജോബിന്റെ ഫോൺ കസ്റ്റഡിയിൽ എടുത്തു. പരാതിക്കാരി വൈദികന്റെ താമസസ്ഥലത്ത് എത്തിയതിനും തെളിവുകൾ ലഭിച്ചിട്ടുണ്ട്. എന്നാൽ യുവതിയെ കുമ്പസാരിപ്പിച്ചിട്ടുണ്ടെന്നും വിശദാംശങ്ങൾ ഓർമയില്ലെന്നും വൈദികൻ പറഞ്ഞു.

പ്രതികളായ മൂന്നു വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. മൂന്നാം പ്രതി ഫാ. ജോൺസൺ വി. മാത്യു നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പിന്നീടു പറയും. ഫാ. ജെയ്സ് കെ.ജോർജ്, ഫാ. സോണി വർഗീസ്, ഫാ. ജോബ് മാത്യു, ഫാ. ജോൺസൺ വി. മാത്യു എന്നിവരാണു കേസിലെ പ്രതികൾ. കുമ്പസാര രഹസ്യം ചോർത്തി അഞ്ച് വൈദികർ വീട്ടമ്മയെ പീഡിപ്പിച്ചെന്നായിരുന്നു ആദ്യം പരാതി വന്നത്. മല്ലപ്പള്ളി സ്വദേശിയായ ഭർത്താവ് സഭയ്ക്കു പരാതി നൽകിയതോടെയാണു സംഭവം പുറത്തറിഞ്ഞത്.

ഭർത്താവ് പൊലീസിൽ പരാതി നൽകിയിരുന്നില്ല. മാനഭംഗം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണു വൈദികർക്കെതിരെ ക്രൈംബ്രാഞ്ച് കേസ്. അഞ്ച് വൈദികർക്കെതിരെയാണു വീട്ടമ്മയുടെ ഭർത്താവ് പീഡനക്കുറ്റം ആരോപിച്ചത്. എന്നാൽ, ഫാ.ജെയ്സ് കെ.ജോർജ്, ഫാ. എബ്രാഹം വർഗീസ്, ഫാ. ജോൺസൺ വി. മാത്യു, ഫാ.ജോബ് മാത്യു എന്നിവർക്കെതിരെ മാത്രമാണു യുവതി മൊഴി നൽകിയത്. ഈമാസം രണ്ടാംതീയതി രജിസ്റ്റർ ചെയ്ത കേസിൽ അടുത്ത കോടതി നടപടികളിലേക്ക് നീങ്ങുംമുൻപ് വൈദികരെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.

ആദ്യം തിരുവല്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പി. ജോസി ചെറിയാന്റെ നേതൃത്വത്തിലും വൈകീട്ട് ഐ.ജി. ശ്രീജിത്തും ചോദ്യംചെയ്തു. പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം. ആറുമണിയോടെ പ്രതിയെ തിരുവല്ല മജിസ്‌ട്രേറ്റിന്റെ പന്തളത്തെ വീട്ടിൽ ഹാജരാക്കി. ഭാര്യയെ വൈദികർ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന തിരുവല്ല സ്വദേശിയുടെ പരാതിയിലാണ് നടപടി. ഈമാസം രണ്ടിനാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്. മറ്റു പ്രതികളായ ഫാ. സോണിവർഗീസ്, ഫാ. ജെയ്‌സ് കെ. ജോർജ് എന്നിവർ ഒളിവിലാണ്. ഇവർ സുപ്രീംകോടതിയിൽ മുൻകൂർജാമ്യത്തിന് ശ്രമിക്കുന്നതായാണ് വിവരം.

ഇവരെ പിടികൂടുന്നതിന് പൊലീസ് വ്യാപക തിരച്ചിൽ നടത്തുന്നുണ്ട്. മൂന്നുപ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച ഹൈക്കോടതി തള്ളിയിരുന്നു. പ്രതികൾക്കെതിരേ ഹൈക്കോടതി കടുത്ത പരാമർശങ്ങളും നടത്തുകയുണ്ടായി. ഈ സാഹചര്യത്തിലാണ് കീഴടങ്ങൽ. ബലാത്സംഗം, ഭീഷണിപ്പെടുത്തിയുള്ള ലൈംഗിക ബന്ധം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ജീവപര്യന്തം തടവുവരെ ശിക്ഷകിട്ടാവുന്ന കുറ്റങ്ങളാണിത്.

കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 34കാരിയെ ലൈംഗിക ചൂഷണം ചെയ്തുവെന്നാണ് വൈദികർക്കെതിരായ കേസ്. ഒന്നാം പ്രതി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും മറ്റുപ്രതികൾ മോർഫ് ചെയ്ത ചിത്രം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയിൽ പറയുന്നു. വൈദികനെ കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP