Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇറാനിൽ അംബാസറഡായിരിക്കെ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ നീക്കങ്ങൾ പൊളിച്ചു; ഇറാൻ ഇന്റലിജൻസ് ഏജൻസിയായ സവക്കുമായി സഹകരിച്ചുപ്രവർത്തിച്ചു; ഇന്ത്യൻ ഉദ്യോഗസ്ഥരെ സവക് കസ്റ്റഡിയിൽ എടുത്തപ്പോൾ കണ്ടില്ലെന്ന് നടിച്ച് ജീവൻ അപകടത്തിലാക്കി; റോ സ്‌റ്റേഷൻ മേധാവി കസ്റ്റഡിയിലായപ്പോൾ മോചിപ്പിച്ചത് വാജ്‌പേയി ഇടപെട്ട്; മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ റോ ഉദ്യോഗസ്ഥർ; അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത്

ഇറാനിൽ അംബാസറഡായിരിക്കെ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ നീക്കങ്ങൾ പൊളിച്ചു; ഇറാൻ ഇന്റലിജൻസ് ഏജൻസിയായ സവക്കുമായി സഹകരിച്ചുപ്രവർത്തിച്ചു; ഇന്ത്യൻ ഉദ്യോഗസ്ഥരെ സവക് കസ്റ്റഡിയിൽ എടുത്തപ്പോൾ കണ്ടില്ലെന്ന് നടിച്ച് ജീവൻ അപകടത്തിലാക്കി; റോ സ്‌റ്റേഷൻ മേധാവി കസ്റ്റഡിയിലായപ്പോൾ മോചിപ്പിച്ചത് വാജ്‌പേയി ഇടപെട്ട്; മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ റോ ഉദ്യോഗസ്ഥർ; അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരിക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുൻ റോ ഉദ്യോഗസ്ഥർ. 1990 മുതൽ 92 വരെ ഇറാനിൽ അംബാസഡറായിരിക്കെ ഹമീദ് അൻസാരി അവിടുണ്ടായിരുന്ന റോ ഉദ്യോഗസ്ഥരുടെ ജീവൻ അപകടത്തിലാക്കിയെന്നും തെഹ്‌റാനിലെ റോയുടെ രഹസ്യ സ്വഭാവമുള്ള നീക്കം വെളിച്ചത്താക്കിയെന്നുമാണ് ആരോപണം.

ദി സൺഡേ ഗാർഡിയനിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം റോയുടെ ഓപ്പറേഷനുകൾ തകിടം മറിച്ച അൻസാരിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുൻ റോ ഉദ്യോഗസ്ഥർ കത്തെഴുതിയിട്ടുണ്ട്. ആരോപണങ്ങൾ ഇങ്ങനെ: ഇന്ത്യയുടെ ദേശീയ താൽപര്യം സംരക്ഷിക്കുന്നതിൽ അൻസാരി പരാജയപ്പെട്ടു. ഇറാനിയൻ സർക്കാരുമായും അവരുടെ ഇന്റലിജൻസ് ഏജൻസിയായ സവക്കുമായും സഹകരിക്കുക വഴി റോയുടെ ഓപ്പറേഷനുകള ബാധിക്കും വിധം പ്രവർത്തിച്ചു. ഇന്ത്യൻ ഏംബസി ഉദ്യോഗസ്ഥരെയും നയതന്ത്ര പ്രതിനിധികളെയും സവക് കിഡ്‌നാപ്പ് ചെയ്ത നാലുപ്രധാന സംഭവങ്ങളുണ്ടായപ്പോൾ ഇന്ത്യയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ അൻസാരി പരാജയപ്പെട്ടു.

മുൻ റോ ഉദ്യോഗസ്ഥനായ എൻ.കെ.സൂദിന്റെ ആരോപണം

1991 മെയിലാണ് സംഭവം. സവക് ഇന്ത്യൻ ഉദ്യോഗസ്ഥനായ സന്ദീപ് കപൂറിനെ തെഹ്‌റാൻ വിമാനത്താവളത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയി. അപ്പോൾ തെഹ്‌റാനിലുണ്ടായിരുന്ന ഹമീദ് അൻസാരിയെ ഇക്കാര്യം അറിയിച്ചെങ്കിലും നിസ്സാരമായി തള്ളിക്കളഞ്ഞു. കപൂറിനെ കണ്ടുപിടിക്കാൻ അൻസാരി ഒരുനടപടിയും എടുത്തില്ലെന്ന് മാത്രമല്ല, വിദേശകാര്യ മന്ത്രാലയത്തിന് അയച്ച രഹസ്യ റിപ്പോർട്ടിൽ സവക്കിന്റെ പങ്കാളിത്തം മൂടി വയ്ക്കുകയും ചെയ്തു. സ്ഥലത്തെ ഒരു യുവതിയുമായുള്ള കപൂറിന്റെ ബന്ധത്തെ ചൊല്ലി അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സംശയാസ്പദമാണെന്നാണ് അൻസാരി എഴുതിയത്. കപൂറിനെ കാണാതായി മൂന്നുദിവസത്തിന് ശേഷം ഇന്ത്യൻ ഏംബസിയിൽ ഒരുഅജ്ഞാത ഫോൺ സന്ദേശം എത്തി. കപൂർ വഴിയരികിൽ ബോധമില്ലാതെ കിടക്കുന്നു. സവക്ക് അയാൾക്ക് ഉയർന്ന തോതിൽ മയക്കുമരുന്നുനൽകി വശം കെടുത്തിയിരുന്നു. അതിന്റെ പ്രത്യാഘാതം വർഷങ്ങളോളം നീണ്ടുനിന്നു.

മറ്റു സംഭവങ്ങൾ

1991 ഓഗസ്റ്റ്. ഇറാനിലെ ആത്മീയ കേന്ദ്രമായ കോം പതിവായി സന്ദർശിച്ച് ആയുധ പരിശീലനത്തിലും മറ്റും ഏർപ്പെടുന്ന കശ്മീരി യുവാക്കളെ റോ നിരീക്ഷിച്ചുവരികയായിരുന്നു. റോയുടെ പുതിയ സ്റ്റേഷൻ മേധാവി ഡി.ബി.മാഥുറിനെ സഹപ്രവർത്തകർ ഉപദേശിച്ചു: നീക്കങ്ങൾ ഒന്നും അൻസാരിയെ അറിയിക്കരുത്. എന്നാൽ, മാഥുർ ഇക്കാര്യം അൻസാരിയെ അറിയിച്ചു. അൻസാരി ഇക്കാര്യം ഇറാൻ വിദേശ മന്ത്രാലയത്തെ അറിയിച്ചുവെന്നും അവിടെ നിന്നും സവക്കിലേക്ക് വിവരം പോയെന്നുമാണ് ആരോപണം. ഇതിനെ തുടർന്ന് മാഥുറിനെ സവക് പിടികൂടി.

മാഥുറിന്റെ മോചനത്തിനായി അൻസാരി കാര്യമായ ഒരുനടപടിയും സ്വീകരിച്ചില്ല. ഇതേ തുടർന്ന് റോ ഉദ്യോഗസ്ഥർ അടൽ ബിഹാരി വാജ്‌പേയി വഴി വിവരം അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവുവിനെ അറിയിക്കുകയായിരുന്നു. കിഡ്‌നാപ്പ് ചെയ്യപ്പെട്ട് നാല് ദിവസത്തിന് ശേഷം എവിൻ ജയിലിൽ നിന്ന് മാഥുറിനെ പുറത്തുവിട്ടു. 72 മണിക്കൂറിനകം രാജ്യം വിടണമെന്ന അന്ത്യശാസനവും നൽകി. ഇന്ത്യൻ ഏംബസിയിൽ സുരക്ഷിതനായി എത്തിയ ശേഷമാണ മാഥുർ അൻസാരിയുടെ ചെയ്തികൾ വെളിപ്പെടുത്തിയതെന്ന് സൂദ് പറയുന്നു.

പ്രധാനമന്ത്രിക്കുള്ള കത്തിൽ മറ്റൊരു സംഭവം കൂടി സൂചിപ്പിക്കുന്നു. റോ സ്‌റ്റേഷൻ മേധാവിയായിരുന്ന പി.കെ.വേണുഗോപാലിനെ സവക് കസ്റ്റഡിയിൽ എടുക്കുകയും മർദ്ദിക്കുകയും ചെയ്്തു. ഇറാനിയൻ അധികാരികൾക്ക് മുമ്പാകെ പരാതി നൽകാൻ അൻസാരി തയ്യാറായിരുന്നില്ല. തെഹ്രാനിലെ പാക് അംബാസഡറുമായുള്ള ദൈർഘ്യമേറിയ പതിവ് കൂടിക്കാഴ്ചകൾ വിദേശമന്ത്രാലയത്തിന് റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കത്തിൽ ആരോപിക്കുന്നതായി സൺഡേ ഗാർഡിയൻ പറയുന്നു.

മുംബൈ സ്‌ഫോടനങ്ങൾക്ക് മുന്നോടിയായി ഐബി അഡീഷണൽ സെക്രട്ടറി രത്തൻ സെഹ്ഗാളിനൊപ്പം ചേർന്ന് റോയുടെ ഗൾഫ് യൂണിറ്റുകൾ നശിപ്പിക്കാൻ അൻസാരി കൂട്ടുനിന്നു.രത്തൻ സെഹ്ഗാൾ പിന്നീട് സിഐഎയ്ക്ക് വേണ്ടി പ്രവർത്തിക്കുകയാണെന്ന് തെളിഞ്ഞിരുന്നു. ഡൽഹിയിൽ ഒരുവനിതാ ഏജന്റിന് രേഖകൾ കൈമാറുന്നതിനിടെ ഇയാൾ പിടിക്കപ്പെട്ടിരുന്നു. ഇയാൾ പിന്നീട് രാജി വച്ച് അമേരിക്കയിൽ സ്ഥിരതാമസമാക്കി. 1993 മധ്യത്തിൽ, അൻസാരിയെ ഇറാനിലെ ഇന്ത്യൻ ഏംബസിയിൽ നിന്ന് മാറ്റിയപ്പോൾ അവിടെ ആഘോഷങ്ങൾ നടന്നതായും എൻ.കെ.സൂദ് പറയുന്നുണ്ട്.

ഉപരാഷ്ട്രപതിസ്ഥാനം ഒഴിഞ്ഞതിന് ശേഷം ഹമീദ് അൻസാരിയെ ചുറ്റിപ്പറ്റി വിവാദങ്ങളുമുണ്ടായിരുന്നു. രാജ്യത്ത് ശരിഅത്ത് കോടതികൾ സ്ഥാപിക്കുക എന്ന ആശയത്തെ അൻസാരി പിന്തുണച്ചിരുന്നു. ഒരുപൗരനെന്ന നിലയിൽ തനിക്ക് രാജ്യത്ത് കഴിയാൻ അരക്ഷിതാവസ്ഥ തോന്നുന്നുവെന്ന പ്രസ്താവനയും പിന്നീട് അദ്ദേഹത്തെ വിവാദച്ചുഴിയിലാക്കി. പോപ്പുലർ ഫ്രണ്ടിന്റെ ഒരുപരിപാടിയിൽ പങ്കെടുത്തതും അൻസാരിയെ പ്രതിരോധത്തിലാക്കി.എസ്.രാധാകൃഷ്ണന് ശേഷം തുടർച്ചയായി രണ്ടുവട്ടം ഉപരാഷ്ട്രപതിയായ വ്യക്തിയാണ് ഹമീദ് അൻസാരി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP