സോഷ്യൽ മീഡിയയിലെ അപമാനത്തിന് പരാതി നൽകിയപ്പോൾ പൊലീസ് ഏമാൻ വക ബലാത്സംഗം; സസ്‌പെൻഷനിലായപ്പോൾ പരാതി പിൻവലിക്കാൻ ഭീഷണിയുമായി ആക്രമണം; മുൻ എംഎൽഎയുടെ പേരക്കുട്ടി മുതൽ സർക്കാർ ഉദ്യോഗസ്ഥയെ വരെ വെറുതെ വിടാത്ത പൊലീസ് ഉദ്യോഗസ്ഥന്റെ അതിക്രമം സഹിക്കവയ്യാതെ വീണ്ടും പരാതി നൽകൽ; മുൻ പാലക്കാട് നോർത്ത് സിഐ യ്‌ക്കെതിരെ പുതിയ എഫ് ഐ ആർ; ശിവങ്കരൻ പാലക്കാട്ടെ പൊലീസിന് തലവേദനയാകുമ്പോൾ

എം മനോജ് കുമാർ
പാലക്കാട്: ബലാത്സംഗക്കേസിൽ പ്രതിയായി സസ്പെൻഷനിൽ തുടരുന്ന മുൻ പാലക്കാട് നോർത്ത് സിഐ ശിവശങ്കരനെതിരെ വീണ്ടും അന്വേഷണം. പാലക്കാട് സൗത്ത് പൊലീസാണ് ശിവശങ്കരനെതിരെ വീണ്ടും എഫ്‌ഐആർ ചാർജ് ചെയ്തത്. മുൻ സിഐക്കെതിരെ ബലാത്സംഗത്തിനു പരാതി നൽകിയ യുവതിയെ കടയിൽ കയറി ഭീഷണിപ്പെടുത്തിയതിനാണ് പുതിയ എഫ്‌ഐആർ ഫയൽ ചെയ്തത്. യുവതിയുടെ പരാതികളിലുള്ള നാലാമത് എഫ്‌ഐആർ ആണിത്.
നിരന്തരമുള്ള ഭീഷണികളാണ് ശിവശങ്കരൻ കേസ് പിൻവലിക്കാനായി യുവതിക്ക് നേരെ ഉയർത്തുന്നത്. യുവതിയുടെത് അടക്കമുള്ള കേസുകൾ നിലനിൽക്കുന്നതിനാൽ സർവീസിൽ തിരികെ കയറാൻ മുൻ സിഐയ്ക്ക് കഴിയുന്നില്ല. കൊലപാതക ശ്രമങ്ങൾ അടക്കമുള്ള ശ്രമങ്ങളാണ് യുവതിക്ക് നേരെ നടത്തുന്നത്. മലപ്പുറം പഴയന്നൂരിലേക്ക് വിളിച്ചു വരുത്തി മുൻപ് യുവതിയെ കാർ കയറ്റി കൊല്ലാൻ ഇയാൾ ശ്രമിച്ചിരുന്നു. ഈ കേസിലും സിഐയ്ക്ക് നേരെ പഴയങ്ങാടി പൊലീസ് എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ട്. ഇതിനും പുറമേയാണ് നിരന്തരഭീഷണികൾ ഉയർത്തി സിഐ അരങ്ങു തകർത്ത് വാഴുന്നത്.
പരാതി നൽകാനെത്തിയ യുവതികളെ വശീകരിച്ച് തെളിവെടുപ്പിന്റെ പേരിൽ ഹോട്ടൽ മുറിയിൽ എത്തിച്ച് ബലാത്സംഗം ചെയ്യുന്നുവെന്ന പരാതികൾ ഉയർന്നിട്ടുള്ള സിഐ ആണ് ശിവശങ്കർ. അഞ്ച് ബലാത്സംഗക്കേസിലാണ് ഇയാൾ പ്രതി ചേർക്കപ്പെട്ടിട്ടൂള്ളത് എന്നാണ് അറിയാൻ സാധിച്ചത്. മുൻ എംഎൽഎയുടെ പേരക്കുട്ടി മുതൽ സർക്കാർ ഉദ്യോഗസ്ഥയെ വരെ ഇയാൾ ബലാത്സംഗം ചെയ്തതായി പരാതി നേരത്തെ ഉയർന്നിരുന്നു്. ശിവശങ്കറിന്റെ കേസുകളിൽ പൊലീസ് ഒത്തുകളിക്കുന്നത് കാരണം ഇയാളുടെ ബലാത്സംഗകേസുകൾ ഡിസിആർബി ഡിവൈഎസ്‌പിക്കാണ് ഹൈക്കോടതി വിട്ടിരിക്കുന്നത്. ഇയാൾക്കെതിരെ നിരവധി സ്ത്രീ പീഡനകേസുകൾ വന്നപ്പോൾ പലതും ഒത്തുതീർക്കപ്പെട്ടതായും സൂചനയുണ്ട്.
കഴിഞ്ഞ അഞ്ചിന് യുവതി ജോലി ചെയ്യുന്ന കടയിൽ പാലക്കാടെ കടയിൽ കയറി കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയാണ് മുൻ സിഐ ചെയ്തത്. പരാതി പിൻവലിച്ചില്ലെങ്കിൽ കൊന്നു കളയും എന്ന് ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. ബലാത്സംഗ പരാതികളും വിവിധ കേസുകളും വന്നതിനെ തുടർന്ന് കഴിഞ്ഞ ഒന്നരവർഷമായി സസ്‌പെൻഷനിൽ തുടരുകയാണ് ശിവശങ്കരൻ. സോഷ്യൽ മീഡിയയിലൂടെ തന്നെ അപമാനിച്ചതിനെ തുടർന്ന് പരാതി നൽകാനെത്തിയ ഈ യുവതിയെ തെളിവെടുപ്പ് എന്ന പേരിൽ ഹോട്ടൽ മുറിയിൽ എത്തിച്ച് ബലാത്സംഗം ചെയ്തതിനെ തുടർന്നാണ് ശിവശങ്കറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് വന്നത്.
കേസ് നൽകിയ ശേഷം ഫോൺ വഴിയും നേരിട്ടും ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നതായി യുവതി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതു കൂടാതെ ജോലി ചെയ്യുന്ന സ്ഥാപനത്തിലെത്തിയും ഇയാൾ കയ്യേറ്റത്തിനു ശ്രമിച്ചതായും യുവതിയുടെ പരാതി വന്നിരുന്നു. യുവതിയുടെ സഹോദരനായ ഡോക്ടർക്കെതിരെ കള്ളക്കേസ് ചുമത്തി അകത്തിടുമെന്നു ശിവശങ്കർ ഭീഷണിപ്പെടുത്തിയതായും യുവതി അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ മൊഴി നൽകിയിരുന്നു. മുഖ്യമന്ത്രിക്കും ഡിജിപിക്കും യുവതി പരാതിയും നൽകിയിരുന്നു. ഇതിനു ശേഷമാണ് മുൻ സിഐ കൊലപാതക ശ്രമം നടത്തിയത്. കൊലപാതക ശ്രമത്തിനു ശേഷം ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതിന്റെ പേരിലും ഇയാൾക്കെതിരെ കേസുണ്ട്.
ഭീഷണിയുടെയും വധശ്രമങ്ങളുടെയും ഇടയിൽ കഴിയുന്ന യുവതിയുടെ പ്രതികരണം:
കഴിഞ്ഞ അഞ്ചിന് പാലക്കാട് ഞാൻ ജോലി നോക്കുന്ന കടയിൽ മുൻസിഐ ശിവശങ്കരനും പത്ത് മുപ്പത് വയസുള്ള യുവതിയും കൂടി കയറി വന്നു. ഒരു കത്തിയും കൈയിലുണ്ടായിരുന്നു. കേസുകൾ എല്ലാം പിൻവലിക്കണം. അല്ലെങ്കിൽ കൊന്നുകളയും. കൊന്നു കളയും എന്ന് പറയുകയല്ല കൊന്നു കളയുക തന്നെ ചെയ്യും. ഇങ്ങിനെയുള്ള ഭീഷണിയാണ് മുൻ സിഐ നടത്തിയത്. തരുത്ത് നിൽക്കുന്ന ഞങ്ങൾ സ്ത്രീകളുടെ ഇടയിലൂടെ അതിനു ശേഷം മുൻസിഐയും യുവതിയും കൂടി നടന്നു പോവുകയും ചെയ്തു. ഞങ്ങൾക്ക് ആർക്കും ഒന്നും ശബ്ദിക്കാൻ കൂടി കഴിഞ്ഞില്ല. തിരികെ വന്നു അയാൾ കൊല്ലുമെന്ന് തന്നെ ഞാൻ കരുതി. എനിക്ക് ഒപ്പമുണ്ടായിരുന്ന ആരും ശബ്ദിച്ചില്ല. ഇപ്പോൾ എനിക്ക് ഭീതിയാണ്. ഏത് നിമിഷവും ഞാൻ കൊല്ലപ്പെടാം.
കഴിഞ്ഞ തവണ മലപ്പുറത്ത് വിളിച്ചു വരുത്തി ഇന്നോവ ഇടിച്ച് കൊല്ലാനാണ് അയാൾ നോക്കിയത്. അന്ന് ജസ്റ്റ് ഞാൻ രക്ഷപ്പെടുകയായിരുന്നു. ദൈവകൃപകൊണ്ടാണ് ഞാൻ അന്നു രക്ഷപ്പെട്ടത്. എനിക്ക് പരുക്കും ഏറ്റിരുന്നു. നാല് എഫ്‌ഐആറുകൾ ആണ് ഈ സിഐക്കെതിരെ ഞാൻ നൽകിയ പരാതിയിൽ പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്റെ മോന്റെ രണ്ടു കൈകളും വെട്ടിയെടുത്തുകൊണ്ട് പോകും. നിന്നെ തുണ്ടം തുണ്ടമാക്കും. നിനക്ക് നരകിച്ച് ജീവിക്കേണ്ടി വരും,ഈ വോയിസ് റെക്കോർഡ് ഞാൻ കസബ സിഐയ്ക്ക് കൈമാറിയിട്ടുണ്ട്. അതിലും മുൻ സിഐക്കെതിരെ എഫ്‌ഐആർ ഉണ്ട്. എന്റെ മകൻ സ്‌കൂളിൽ പോയിട്ട് ഒരു വർഷമായി. പുറത്തിറങ്ങുന്നത് തന്നെ കുറവ്. ഇയാൾ എന്തും ചെയ്യും. എങ്ങിനെ മകനെ പുറത്തിറക്കും. മകനും പുറത്തിറങ്ങാൻ പേടി. എന്ത് ചെയ്യും. എല്ലാം സഹിച്ച് മുന്നോട്ടു പോവുകയാണ് ചെയ്യുന്നത്. അതിന്നിടയിലാണ് ജോലി സ്ഥലത്ത് കയറിയുള്ള ഭീഷണിയും. കൊല്ലും കൊല്ലും എന്ന് തന്നെയാണ് ഇയാൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. ശരിക്കും ഇയാൾ എന്നെ കൊല്ലും എന്ന് തന്നെയാണ് ഇപ്പോൾ ഞാൻ കരുതുന്നത്. ഭീഷണിയുടെയും പേടിയുടെയും നിഴലിലുള്ള ജീവിതമാണ് തുടരുന്നത്-യുവതി പറയുന്നു.
മുൻ സിഐക്കെതിരെ ബലാത്സംഗക്കേസ് വന്ന വഴി:
ശിവശങ്കറിനെതിരെ ആദ്യം ബലാത്സംഗക്കേസാണ് യുവതി നല്കിയത്. സോഷ്യൽ മീഡിയയിലൂടെ തന്നെ അപമാനിച്ചതിനെ തുടർന്ന് പരാതി നൽകാനെത്തിയ ഈ യുവതിയെ സിഐ ബലാത്സംഗം ചെയ്യുകയായിരുന്നു. 2018 ഫെബ്രുവരി മാസത്തിലായിരുന്നു പാലക്കാട് ടൗൺ നോർത്ത് പൊലീസ് സ്റ്റേഷനിൽ പരാതിയുമായെത്തുന്നത്. സോഷ്യൽ മീഡിയയിൽ അപകീർത്തിപ്പെടുത്തുകയും ഇതു ചോദ്യം ചെയ്യുകയും ചെയ്തതിന് കൈയേറ്റം നടത്തിയെന്നുമാണ് പരാതി നൽകിയത്. അരുൺ എന്നയാൾക്കെതിരെയുള്ള ഈ പരാതി എസ്‌പിയുടെ കൈവശമാണ് നൽകിയിരുന്നത്. എന്നാൽ ഫെബ്രുവരി 25ന് കേസിന്റെ ഭാഗമായി തെളിവെടുക്കണമെന്നു പറഞ്ഞ് സിഐ ശിവശങ്കരൻ യുവതിയെ വിളിച്ചു. തെളിവെടുപ്പ് നടത്തണമെന്ന് പറഞ്ഞിതിന്റെ അടിസ്ഥാനത്തിൽ സിഐക്കൊപ്പം പോകാൻ തയ്യാറായി യുവതിയെത്തി. എന്നാൽ പ്രൈവറ്റ് വാഹനമായ ഇന്നോവയിൽ പൊലീസുകാർ ആരുമില്ലാതെ സിഐ തനിച്ചായിരുന്നു തെളിവെടുപ്പിനായി കൊണ്ടുപോയത്.
പൊലീസ് തിരിച്ചറിയൽ കാർഡ് കാണിച്ച് ഹോട്ടൽ മുറി തരപ്പെടുത്തി. നിർബന്ധപൂർവ്വം യുവതിയെ മുറിയിലേക്കു പ്രവേശിപ്പിച്ചു. വഴങ്ങിയില്ലെങ്കിൽ കള്ളക്കേസിൽ കുടുക്കുമെന്നും സമൂഹത്തിൽ അപകീർത്തിപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. വിസമ്മതിച്ച യുവതിയെ ബലമായി കീഴ്പെടുത്തി ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു.ഇതിനു സിഐക്ക് എതിരെ കേസുണ്ട്. കേസ് വന്ന ശേഷം ഫോൺ വഴിയും നേരിട്ടും ഇയാൾ ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നതായി യുവതി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതു കൂടാതെ ജോലി ചെയ്യുന്ന സ്ഥാപനത്തിലെത്തിയും ഇയാൾ കയ്യേറ്റത്തിനു ശ്രമിച്ചതായും യുവതിയുടെ പരാതി വന്നിരുന്നു. യുവതിയുടെ സഹോദരനായ ഡോക്ടർക്കെതിരെ കള്ളക്കേസ് ചുമത്തി അകത്തിടുമെന്നു ശിവശങ്കർ ഭീഷണിപ്പെടുത്തിയതായും യുവതി അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ മൊഴി നൽകിയിരുന്നു. മുഖ്യമന്ത്രിക്കും ഡിജിപിക്കും യുവതി പരാതിയും നൽകിയിരുന്നു.
അതിനുശേഷം യുവതിയുടെ ഫോണിലേക്കു നിരന്തരമായി വിളിച്ചു. ജോലിചെയ്യുന്ന സ്ഥാപനത്തിലും എത്തി ശല്യം തുടർന്നു. നൽകിയ പരാതിയിൽ നീതി ലഭിക്കണമെങ്കിൽ തന്റെ കൂടെ ഊട്ടിയിലേക്കു വരണമെന്നും ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്നും നിർബന്ധിച്ചിരുന്നതായി യുവതി പറഞ്ഞു. വന്നില്ലെങ്കിൽ കേസ് അട്ടിമറിക്കുമെന്നും ഭീഷണി ഉയർത്തി. ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ മുകളിലെ തയ്യൽ കടയിൽ യൂണിഫോം തയ്‌പ്പിക്കാനെന്ന വ്യാജേന ദിവസവും പലതവണയെത്തി ആംഗ്യ ഭാഷയിൽ പുറത്തേക്കു വരാൻ പറയും. ശല്യം തുടർന്നപ്പോൾ ജനപ്രതിനിധികളെയും നാട്ടുകാരെയും അറിയിക്കുമെന്നു യുവതി പറഞ്ഞു. അപ്പോൾ സിഐയുടെ മറുപടി, പിടിച്ചെടുത്ത കഞ്ചാവ് അടക്കമുള്ള വസ്തുക്കൾ വീട്ടിലും സ്ഥാപനത്തിലും കൊണ്ടുവച്ച് കേസിൽ പെടുത്തുമെന്നായിരുന്നു. സിഐക്കെതിരെ പരാതിപ്പെട്ട ചിലരെ പരലോകത്തേക്കു അയച്ചതായും നിനക്കും ഈ ഗതി വരുമെന്നും ഭീഷണിമുഴക്കി. ഇതിനിടെ യുവതിയെ സഹായിച്ച സുഹൃത്തും ആക്ടിവിസ്റ്റുമായ അൻസാറിനു നേരെയും സിഐ ഭീഷണി മുഴക്കി. ഇതും പരാതിയിൽ യുവതി ഉൾക്കൊള്ളിച്ചിരുന്നു.
അതിനു ശേഷമാണ് പഴയന്നൂരിൽ ഇയാൾ യുവതിക്കെതിരെ വധശ്രമം നടത്തുന്നത്. പഴയന്നൂരിലേക്ക് വിളിച്ചു വരുത്തി ഇന്നോവ ഇടിച്ചു കൊല്ലാൻ ശ്രമിക്കുകയായിരുന്നു. ഇതിനെ തുടർന്ന് യുവതി പഴയന്നൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്നോവ ഇടിച്ചതിനെ തുടർന്ന് യുവതിയുടെ കാലിൽ പരുക്കുള്ളതായി പഴയന്നൂർ സിഐ മഹേന്ദ്രൻ അന്ന് മറുനാടനോട് പറഞ്ഞിരുന്നു. മനഃപൂർവം ഇന്നോവ ഇടിച്ചു കൊല്ലാൻ ശ്രമിച്ചു എന്നാണ് യുവതി നൽകിയ മൊഴിയിൽ ഉള്ളത്. പാലക്കാട് ഉള്ള യുവതിയെ പഴയന്നൂരിലേക്ക് വിളിച്ചു വരുത്തിയാണ് ഇന്നോവ ഇടിച്ച് കൊല്ലാൻ ശ്രമിച്ചത്. 307അടക്കമുള്ള ജാമ്യമില്ലാ വകുപ്പുകൾ ഈ കേസിൽ ചുമത്തിയിട്ടുണ്ട്. ശിവശങ്കർ ഒളിവിലാണ്.എന്നാണ് അന്നു സിഐ പറഞ്ഞത്.
അബ്ദുൾ റഫീഖിനെ കള്ളക്കേസിൽ കുടുക്കിയത് ഇങ്ങനെ:
ശിവശങ്കരനെപോലെ കേരളാ പൊലീസിന്റെ ചരിത്രത്തിൽ ഇത്രയും കുപ്രസിദ്ധിയുള്ളവർ കുറവാണെന്നാണ് ഉദ്യോഗസ്ഥർ തന്നെ അടക്കം പറയുന്നത്. ഉന്നത സ്വാധീനമാണ് ഇയാൾക്ക് പലപ്പോഴും തുണയാകുന്നത്. കുറെ കേസുകൾ ഇയാൾ സ്വന്തം സ്വാധീനം ഉപയോഗിച്ച് ഒതുക്കി തീർക്കുകയും ചെയ്തിട്ടുണ്ട്. ഇങ്ങിനെ ഒതുക്കി തീർക്കാൻ കഴിയാത്ത ഒരു കേസാണ് പെരിന്തൽമണ്ണ സ്വദേശി പി.ടി.അബ്ദുൽ റഫീഖ് നൽകിയ കേസ്. വീട്ടിൽ നിന്നും പിടിച്ചു കൊണ്ടുപോയി കള്ളക്കേസിൽ കുടുക്കി ബന്ധുക്കളിൽ നിന്നും തന്നിൽ നിന്നും ലക്ഷങ്ങൾ വസൂലാക്കി എന്നാണ് റഫീഖ് നൽകിയ പരാതിയിൽ പറഞ്ഞത്. 2017 ജൂലൈ ഒമ്പതിന് പുലർച്ചേ സിഐയും ആളുകളും വീട്ടിൽ എത്തുകയും കുരുമുളക് സ്പ്രേ കണ്ണിൽ അടിച്ച് തന്നെ പിടിച്ചു കൊണ്ടുപോയി എന്നാണ് റഫീഖിന്റെ പരാതിയിൽ പറഞ്ഞത്. പണം തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെ തന്നെയും കുടുംബത്തേയും സി ഐ നിരന്തരം വേട്ടയാടി. ബ്ലാക്ക്മെയിൽ ചെയ്തു. ബിസിനസ്സുകാരനായ റഫീക്കിന് തമിഴ്‌നാട് തിരുപ്പൂർ സ്വദേശിയുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നു. രണ്ട് ഘട്ടങ്ങളിലായി ബിസിനസ്സിൽ ലാഭം തരാം എന്നു പറഞ്ഞ് നാഗരാജൻ ഇടനിലക്കാർ വഴി റഫീക്കിൽ നിന്ന് 13 ലക്ഷം രൂപ കൈപറ്റിയിരുന്നു. എന്നാൽ പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും ലാഭം പോയിട്ട് മുടക്ക് മുതൽപോലും തിരിച്ച് കിട്ടിയില്ല. ഇതോടെ കൊടുത്ത പണം തമിഴ്‌നാട് സ്വദേശിയോട് തിരികെ ആവശ്യപ്പെട്ടതായും എന്നാൽ ഒരു വർഷത്തിന് ശേഷം തമിഴ്‌നാട് സ്വദേശി നേരിട്ട് വന്ന് പണം നൽകാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് കുറച്ച് സമയം നീട്ടിചോദിക്കുകയും സ്വന്തം വാഹനമായ മാരുതി എസ്‌ക്രോസ് ഈടായി റഫീക്കിന് രേഖാമൂലം കൈമാറുകയും ചെയ്തിരുന്നു.
2017 ജൂൺ 23 ന് മണ്ണാർക്കാട് ഒരു സ്വകാര്യ ഹോട്ടലിൽ വച്ചാണ് ഇവർ പരസ്പരം കരാർ ഉണ്ടാക്കിയത്. എന്നാൽ രണ്ടാഴ്ചക്ക് ശേഷം 2017 ജൂലൈ 9 ന് അർദ്ധരാത്രി പാലക്കാട് നോർത്ത് സി ഐ ആയിരുന്നു ആ ശിവശങ്കരന്റെ നേതൃത്വത്തിൽ ഒരു സംഘം ആളുകൾ പൂവ്വത്താണിയിലുള്ള റഫീക്കിന്റെ വീട്ടിൽ അതിക്രമിച്ചു കടക്കുകയും ഭാര്യയോടും കുട്ടികളോടുമൊപ്പം ബെഡ്റൂമിൽ ഉറങ്ങിക്കിടക്കുകയായിരുന്ന റഫീക്കിന്റെ മുഖത്തേക്ക് സി ഐ ശിവശങ്കരൻ കുരുമുളക് സ്പ്രേ അടിക്കുകയും ഭാര്യക്കും മാതാവിനും കുട്ടികൾക്കുമിടയിൽ വെച്ച് ക്രൂരമായി മർദ്ദിക്കുകയും ബലംപ്രയോഗിച്ച് കൈവിലങ്ങ് വെച്ച് വലിച്ചിഴച്ച് വാഹനത്തിൽ കയറ്റുകയും ചെയ്തു. വീട്ടിലുണ്ടായിരുന്ന പണവും വാഹനങ്ങളുടെയും ഭൂമിയുടേയും രേഖകളും മുഴുവൻ മൊബൈൽ ഫോണുകളും കുട്ടിയുടെ കളിത്തോക്ക് വരെ എടുത്തു കൊണ്ടുപോവുകയും ചെയ്തു. വീട്ടിലുണ്ടായിരുന്ന രണ്ട് വാഹനങ്ങളും സി ഐ അകാരണമായി പിടിച്ചെടുത്തു. ഭർത്താവിനെ അറസ്റ്റ് ചെയ്യുന്നതെന്ന് ചോദ്യം ചെയ്ത ഭാര്യയെ സി ഐ ശിവശങ്കർ ഭീഷണിപ്പെടുത്തുകയും അസഭ്യം ചൊരിയുകയും ചെയ്തതായും പരാതിയിൽ പറയുന്നു.
''നിന്റെ കെട്ടിയോൻ അടുത്തൊന്നും പുറംലോകം കാണില്ലെന്നും കെട്ടിയോനെ കെട്ടിപ്പിടിച്ചു കിടക്കാമെന്ന് കരുതേണ്ടന്നും അതിന് താനൊക്കെ ഇവിടെ ഉണ്ടെന്ന''തടക്കം അശ്ലീലച്ചുവയോടെ സംസാരിക്കുകയും വളരെ മോശമായ രീതിയിൽ ശിവശങ്കരൻ തന്റെ ഭാര്യയോടും മാതാവിനോടും പെരുമാറിയതായും റഫീഖ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽപറഞ്ഞിരുന്നു. സ്റ്റേഷനിലെത്തിച്ച തന്നോട് കേസ് എന്തെന്ന് പോലും വിശദീകരിക്കാതെ 15 ലക്ഷം രൂപ കൈക്കൂലി തന്നാൽ വെറുതെ വിടാമെന്നും അല്ലെങ്കിൽ അകത്തു കിടക്കേണ്ടി വരുമെന്നും സി ഐ ഭീഷണിപ്പെടുത്തി. താൻ സമ്പത്തിനെ ഉരുട്ടിക്കൊന്ന സ്റ്റേഷനിലെ സി ഐ ആണെന്നും പഞ്ചസാര കുടിപ്പിച്ച് നിന്റെ എല്ലുനുറുക്കുമെന്നു ഭീഷണിപ്പെടുത്തി വീണ്ടും പണം ആവശ്യപ്പെട്ടു. പണം നൽകാൻ തയ്യാറാകാതിരുന്നതോടെ റഫീക്കിനെതിരെ നിരവധി ക്രിമിനൽ വകുപ്പുകൾ ചേർത്ത് കേസെടുത്തു. വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയ സഹോദരനോടും സി ഐ പത്തുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായും പണം നൽകാത്ത പക്ഷം റഫീക്കിനെ വിലങ്ങണിയിപ്പിച്ച് ഭാര്യാവീട്ടിലടക്കം കൊണ്ടുപോയി നാറ്റിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഒടുവിൽ സി ഐ യുടെ ഭീഷണിക്ക് വഴങ്ങി സഹോദരൻ നാലര ലക്ഷം രൂപ സി ഐ ആർ ശിവശങ്കരന്റെ നിർദ്ദേശ പ്രകാരം പലാക്കാട് എ ടി എസ് ഹോട്ടലിൽ വെച്ച് ശശി എന്നയാൾക്ക് കൈമാറി. പണം കൈമാറിയതോടെ തനിക്കെതിരെ ജാമ്യം കിട്ടുന്ന വകുപ്പുകൾ മാത്രമാണ് ചേർത്തിട്ടുള്ളതെന്ന് സഹോദരനെ തെറ്റിദ്ധരിപ്പിച്ചതായും എന്നാൽ നിരന്തരം ജാമ്യാപേക്ഷകൾ സമർപ്പിച്ചിട്ടും ഒരു മാസം റിമാൻഡിൽ കഴിഞ്ഞ ശേഷമാണ് തനിക്ക് ജാമ്യം അനുവദിച്ച് കിട്ടിയതെന്നും റഫീക്ക് അന്ന് പറഞ്ഞിരുന്നു. .
കേസ് വന്നപ്പോൾ കോടതിയിൽ ഹാജരാക്കി ജാമ്യമില്ലാ വകുപ്പ് പ്രകാരം ഒരു മാസം എടുത്ത് അകത്തിട്ടു. സഹോദരനോടു 10 ലക്ഷം രൂപ കൈക്കൂലി ചോദിച്ചു. നാലര ലക്ഷം രൂപ കൈക്കൂലി നൽകി. എന്നിട്ടും റഫീഖിനെ മോചിപ്പിച്ചില്ല. ജാമ്യത്തിൽ ഇറങ്ങിയപ്പോൾ റഫീഖിൽ നിന്നും നാലു ലക്ഷം രൂപ വേറെയും വാങ്ങി. എന്നാൽ ഈ കേസിൽ പരാതി നൽകിയ തമിഴ്‌നാട് സ്വദേശി നാഗരാജ് പരാതി പിൻവലിച്ചതോടെ ഈ കേസ് ഹൈക്കോടതി റദ്ദാക്കി. ഒരേ സമയം നാഗരാജിൽ നിന്നും തന്നിൽ നിന്നും സിഐ ലക്ഷങ്ങൾ കൈപ്പറ്റിയതായാണ് റഫീഖ് നൽകിയ പരാതിയിൽ പറയുന്നത്. ഈ പരാതിയിലും ശിവശങ്കറിനെതിരെ അന്വേഷണം വന്നിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- നാലു മീറ്ററായിരുന്ന റോഡുകളെ 14 മീറ്ററാക്കിയ വികസന വിപ്ലവം; പിഡബ്ല്യൂക്കാർ നോ പറഞ്ഞപ്പോൾ തുണയായത് കോടതി; തടയാൻ സർക്കാർ ശ്രമിച്ചത് സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചും; കിഴക്കമ്പലം പഞ്ചായത്തിനെതിരെ നടന്നത് സമാനതകളില്ലാത്ത ജനാധിപത്യ അവഗണന; ആ റോഡുകളെ നന്നാക്കിയ കഥ പറഞ്ഞ് സാബു ജേക്കബ്; കിറ്റക്സ് വിരുദ്ധർ വായിച്ചറിയാൻ
- ഞാൻ ഒരു കാലത്ത് ദുരുപയോഗിക്കപ്പെട്ട ഒരു വ്യക്തിയാണ്; പല ധ്യാനങ്ങൾ കൂടിയിട്ടും ആന്തരികസൗഖ്യം കിട്ടിയില്ല; അങ്ങനെ ഞാൻ കന്യാസ്ത്രീയായെങ്കിലും ഒരു കള്ളനെ കണ്ട് ഞാൻ പേടിച്ചോടിയപ്പോൾ കിണറ്റിൽ വീണതാണ്! ഈ അത്ഭുത പ്രസ്താവന തിരിച്ചെടുത്ത് വൈദികൻ; പ്രതിഷേധ ചൂട് ഫാദർ മാത്യു നായ്ക്കാംപറമ്പിലിനെ മാപ്പു പറയിക്കുമ്പോൾ
- അമ്മ മകളെ കാണാനെത്തിയപ്പോൾ വീട്ടിൽ ആരുമില്ല; ശരത് എത്തി ബാത്ത്റൂമിന്റെ വാതിൽ ചവിട്ടിപ്പൊളിച്ചപ്പോൽ കണ്ടത് കഴുത്തറുത്ത് മരിച്ച നിലയിൽ ആതിരയെ; തിരുവനന്തപുരം കല്ലമ്പലത്ത് ഒന്നര മാസം മുമ്പ് വിവാഹിതയായ യുവതിയുടെ മരണത്തിന്റെ കാരണം തേടി പൊലീസ്
- ഇതരസംസ്ഥാന ഭക്തരെ മകരവിളക്ക് കാട്ടാമെന്ന വാഗ്ദാനത്തിൽ പൂട്ടിയിട്ടത് മൂത്രപ്പുരയിൽ! ഭാര്യ എസ് ഐ ആയതിനാൽ സന്നിധാനത്ത് എന്തുമാകാമെന്ന ഭർത്താവിന്റെ അഹങ്കാരത്തിന് തിരിച്ചടി; മറുനാടൻ വാർത്തയിൽ എഡിജിപി ശ്രീജിത്തിന്റെ ഇടപെടൽ; ശബരിമല പൊലീസ് സ്റ്റേഷനിൽ 2021ലെ ആദ്യ കേസിൽ പ്രതി എസ് ഐ മഞ്ജു വി നായരുടെ ഭർത്താവ്
- തുണി ഉടുക്കാതെ മത്തി വറുക്കുകയോ, കക്ഷത്തെ രോമം കാണിച്ചു ഫോട്ടോ എടുക്കുകയോ, ആർത്തവ ലഹള നടത്തുകയോ, സ്വയം ഭോഗ യന്ത്രങ്ങൾ പ്രചരിപ്പിക്കുകയോ ചെയ്തിട്ടില്ല; സോഷ്യൽ മീഡിയയിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി നടി ലക്ഷ്മി പ്രിയ
- കാബിനറ്റിലെ ക്യാപ്ടന്റെ അതൃപ്തി തിരിച്ചറിഞ്ഞ് തോമസ് ഐസക് സ്വയം പിന്മാറും; സുധാകരനുമായി ഒത്തുതീർപ്പിലെത്തി മത്സരിക്കാൻ ധനമന്ത്രിക്ക് താൽപ്പര്യമില്ല; ഭരണ തുടർച്ചയുണ്ടായാൽ അടുത്ത ധനമന്ത്രി ആരെന്ന ചർച്ച സിപിഎമ്മിൽ സജീവം; ആലപ്പുഴയിലെ ഭിന്ന സ്വരക്കാർ രണ്ടു പേരും ഇത്തവണ മത്സരിക്കില്ല
- പതിനഞ്ച് കൊല്ലം കഴിഞ്ഞാൽ ബിജെപിയെ തടയാൻ കേരളത്തിലും കോൺഗ്രസ്- സിപിഎം സഖ്യം; ബിജെപി ഒരിക്കൽ ഇന്ത്യ ഭരിക്കുമെന്ന് 28 വർഷം മുൻപ് തന്നെ താൻ പറഞ്ഞിരുന്നുവെന്നും കെഎൻഎ ഖാദർ എംഎൽഎ
- വിവാഹം കഴിഞ്ഞിട്ട് 10 വർഷം; ഭാര്യയ്ക്ക് ഉയരക്കുറവെന്നും വിവാഹമോചനം വേണമെന്നും ഗൾഫുകാരൻ ഭർത്താവ്; പൊക്കം കുറവാണെന്ന് ഇപ്പോഴാണോ അറിഞ്ഞതെന്ന് ഭാര്യ; നാട്ടിൽ പുതിയ വീട്ടിൽ കയറ്റാതെ ഭർതൃവീട്ടുകാർ; നാദാപുരത്ത് ഭർത്താവിന്റെ വീടിന് മുന്നിൽ ഷഫീന കുത്തിയിരിപ്പ് സമരം നടത്തുന്നത് മുത്തലാഖ് ക്രൂരതയ്ക്കെതിരെ
- ചെലോർക്ക് ശരിയാവും ചെലോർക്ക് ശരിയാവില്ല; വാക്സിൻ കൊണ്ട് എല്ലാം ശരിയാവുമെന്ന് കരുതുന്നവർക്ക് തിരിച്ചടി നൽകി പുതിയ പഠന റിപ്പോർട്ട്; പ്രതിരോധ ശേഷി അഞ്ചുമാസം വരേ മാത്രം; വാക്സിൻ എടുത്താലും രോഗം വന്നേക്കാമെന്നും റിപ്പോർട്ട്
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- 13 വയസുള്ള ആൺകുട്ടിയെ പിതാവ് വിദേശത്തേക്ക് കൊണ്ടുപോയത് ഒരു വർഷം മുമ്പ്; മാതാവ് പീഡിപ്പിച്ചെന്ന് പരാതി നൽകിയത് കഴിഞ്ഞ മാസം തിരികെ എത്തി; ആദ്യ വിവാഹ ബന്ധം വേർപെടുത്തും മുമ്പേ ഭർത്താവ് രണ്ടാമത് വിവാഹം കഴിച്ചു; പോക്സോ കേസ് നൽകിയത് മാതാവിനൊപ്പമുള്ള മൂന്നാമത്തെ മകനെയും കൊണ്ടുപോകാൻ ഭർത്താവ് ശ്രമിക്കവേ; കടയ്ക്കാവൂർ സംഭവത്തിലെ മറുവശം ഇങ്ങനെ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- മണ്ണു സംരക്ഷണത്തിലെ ജോലി പോയത് ഉഴപ്പുമൂലം; അഞ്ച് കല്യാണം; മാലിന്യ കൂമ്പാരത്തിൽ നിന്നും ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളുമായി സഹാതാപം നേടിയ കുബുദ്ധി; സിവിൽ സർവ്വീസിന് പഠിക്കുന്ന മകളെയും ഉപയോഗിച്ച് വ്യാജ പ്രചരണം; വീട്ടിൽ രണ്ടു ടൂ വീലറും മൂന്ന് മാസം മുൻപ് വാങ്ങിയ സെക്കൻ ഹാൻഡ് കാറും; പൊയ്ക്കാട് ഷാജിയുടെ കള്ളക്കളി മറുനാടന്‍ മുമ്പിൽ പൊളിയുമ്പോൾ
- ലിഫ്റ്റ് കൊടുത്ത പെൺകുട്ടിയോട് ഞാനൊന്ന് പിടിച്ചോട്ടെയെന്ന് ചോദിച്ചത് നിഷ്കളങ്കമായ ഒരു ചോദ്യമല്ല; പതിനാലുകാരന്റെ അപക്വമായ ചെയ്തിയോളം തന്നെ ഗൗരവമേറിയ ഒന്നാണ് അപർണ്ണയെന്ന പക്വതയും ബോധവുമുള്ള പെൺകുട്ടി അറിഞ്ഞു കൊണ്ട് ചെയ്ത തെറ്റ്: അഞ്ജു പാർതി പ്രഭീഷ് എഴുതുന്നു
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- ഒരുനേരത്തെ ആഹാരത്തിന് വകയില്ലാതെ അറവ് മാലിന്യം കഴിച്ച് വിശപ്പടക്കുന്നു; താമസസ്ഥലം ഒഴിയണമെന്ന സർക്കാർ ഉത്തരവ് വന്നതോടെ പോകാനിടമില്ലാതെ കൊല്ലത്ത് ഷാജിയും അഞ്ചുമക്കളും; സത്യമറിയാൻ എൻജിഒ ക്വാർട്ടേഴ്സിലെ താമസക്കാരനായ ഷാജിയെ തേടി മറുനാടൻ എത്തിയപ്പോൾ കണ്ടെത്തിയത് ഇങ്ങനെ
- പ്ലസ്ടുക്കാരുടെ പ്രൊഫൈലിൽ നിന്ന് ഇൻബോക്സിൽ വരുന്ന മെസ്സേജുകൾ കണ്ട് ഭൂമി പിളർന്ന് പോയിരുന്നെങ്കിൽ എന്ന് ഓർത്തിട്ടുണ്ട്; പതിനാലുകാരന്റെ അശ്ലീല ആവശ്യത്തിൽ പ്രതികരണവുമായി അശ്വതി ശ്രീകാന്ത്
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- വീണ്ടും ട്രോളിൽ നിറഞ്ഞ് സുരേഷ് ഗോപി;ആയിരം പഞ്ചായത്ത് ചോദിച്ചിട്ട് ഒരു അമ്പത് പോലും തന്നില്ലല്ലോ' എന്ന് ട്രോളന്മാർ;കടലിലെറിയണ മെന്ന പ്രയോഗവും എറ്റെടുത്ത് സോഷ്യൽ മീഡിയ
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- വൈശാലിയും ഋഷ്യശൃംഗനും പുനരവതരിച്ചു; വ്യത്യസ്ത ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സൈബർലോകം
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍