കൊച്ചി ഗ്യാസ് ചേംബറാകുമ്പോൾ പുറത്തുവരുന്നത് വമ്പൻ അട്ടിമറിയുടെ കഥ; ബ്രഹ്മപുരത്തെ സിസി ടിവികൾ പ്രവർത്തന രഹിതമായി; ഫയർ എഞ്ചിനുകൾ വഴിമുടക്കും വിധം മാലിന്യ കൂമ്പാരവും വഴിയിൽ; നീക്കാത്ത മാലിന്യങ്ങൾ കത്തിനശിക്കാൻ ആസൂത്രിത നീക്കം; പിന്നിൽ ബയോ മൈനിങ് കരാർ വീണ്ടും നേടാനുള്ള വൈക്കം വിശ്വന്റെ മകളുടെ കമ്പനിയുടെ കുബുദ്ധിയോ?

മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കൊച്ചി നഗരത്തെ ഗ്യാസ് ചേംബറാക്കും വിധത്തിലാണ് ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ നിന്നും പുക ഉയരുന്നത്. കൊച്ചി നഗരവാസികളെ പുക തീറ്റിച്ചത് സിപിഎമ്മിന്റെ ലാഭക്കൊതിയാണെന്ന ആക്ഷേപം ശക്തമാകുകയാണ്. കുറച്ചുകാലമായി തന്നെ ഈ മാലിന്യ പ്ലാന്റുമായി ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട്. ഇക്കാര്യത്തിൽ കൊച്ചി കോർപ്പറേഷൻ ഭരിക്കുന്ന ഭരണമുന്നണിയിലെ സിപിഐക്ക് അടക്കം ആക്ഷേപമുണ്ട്. സിപിഎം നേതാക്കൾ ആസൂത്രിതമായി അഴിമതിക്കു കൂട്ടു നിൽക്കുന്നുവെന്നാണ സിപഐ നേതാക്കൾക്ക് പോലും ഉള്ള അഭിപ്രായം.
എൽ.ഡി.എഫ് മുൻ കൺവീനറും സിപിഎം നേതാവുമായ വൈക്കം വിശ്വന്റെ മകൾ നിഷയും ഭർത്താവ് രാജ് കുമാർ ചെല്ലപ്പനും ബ്രഹ്മപുരത്തെ ബയോമൈനിങ് കരാറെടുത്ത സോൺട കമ്പനിയുടെ ഡയറക്ടർമാരാണ്. ഈ കമ്പനിക്കാണ് ബയോ മൈനംഗ് കരാർ ലഭിച്ചിരിക്കുന്നത്. സോൺട ഇൻഫ്രാടെക് കമ്പനിക്ക് 54.90 കോടിക്കാണ് ടെൻഡർ നൽകിയിരുന്നത്. ഇവർക്ക് കരാർ നൽകുമ്പോൾ തന്നെ മുൻപരിചയം അടക്കമുള്ള കാര്യങ്ങളില്ലെന്ന ആരോപണം ശക്തമായിരുന്നു. ഇതെല്ലാം മറികടന്നാണ് കരാർ നൽകിയതും.
തുടക്കം മുതൽ അഴിമതി ആരോപണം
കരാർ പ്രകാരം പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു നീക്കം ചെയ്യേണ്ട ചുമതലയാണ് സോൺട കമ്പനിക്കുള്ളത്. എന്നാൽ കരാർ കമ്പനി ആർ.ഡി.എഫ്. ആക്കി വെച്ച മുഴുവൻ പ്ലാസ്റ്റിക് മാലിന്യവും കത്തിത്തീരാൻ ആസൂത്രിത നീക്കമാണ് നടന്നതെന്നാണ് ഉയരുന്ന ആരോപണം. കരാർ പ്രകാരം പ്ലാസ്റ്റിക് നീക്കേണ്ട കമ്പനി അത് ചെയ്തിരുന്നില്ല. ഏറ്റെടുത്ത ജോലിയുടെ 30 ശതമാനം പോലും ഈ കമ്പനിക്ക് പൂർത്തിയാക്കൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് പ്ലാന്റിന് തീപിടിച്ചത്. ഇത് ആസൂത്രിതമാണെന്നാണ് ഉയരുന്ന ആരോപണം. പ്രതിപക്ഷം ഇതിനോടകം ഈ ആരോപണം ഉയർത്തി കഴിഞ്ഞു.
വൈക്കം വിശ്വന്റെ മകളുടെ കമ്പനിക്ക് കരാർ ലഭിക്കാൻ തുടക്കം മുതൽ വഴിവിട്ട നീക്കങ്ങളാണ് നടന്നത്. ഇതേക്കുറിച്ച് മുൻ കൊച്ചി മേയർ ടോണി ചമ്മണിയും ആരോപണം ഉന്നയിച്ചിരുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് നിശ്ചയിച്ച ക്യൂബിക് മീറ്ററിന് 700 രൂപയെന്ന ഉയർന്ന നിരക്കിൽ കൂട്ടിയാലും 38.57 കോടി മാത്രമേ ബ്രഹ്മപുരത്തെ ബയോ മൈനിംഗിന് വേണ്ടിവരൂ. എന്നാൽ 4.5 ലക്ഷം ക്യൂബിക് മീറ്റർ മാലിന്യം കണക്കാക്കിയാണ് കരാർ നൽകിയത്. രണ്ടാമതെത്തിയ ഇതരസംസ്ഥാനക്കാരന്റെ ടെൻഡർ തുക 33 കോടിയായിരുന്നു.
കമ്പനിക്ക് 50 കോടിയുടെ ആസ്തിമൂല്യം ഇല്ലെന്ന വ്യവസ്ഥ ഉന്നയിച്ച് 2022ലെ ടെൻഡറിൽ നിന്ന് ഇവരെ ഒഴിവാക്കി. മിനിമം 10കോടിയുടെ ബയോമൈനിങ് പരിചയം വേണമെന്ന വ്യവസ്ഥ പാലിക്കാതിരുന്ന സോൺട റീടെണ്ടറിൽ തിരുനൽവേലി മുനിസിപ്പൽ എൻജിനിയറിൽ നിന്ന് 10.03 കോടിയുടെ സർട്ടിഫിക്കറ്റ് ഹാജരാക്കി കരാർ സ്വന്തമാക്കുകയായിരുന്നെന്നും ടോണി ചമ്മിണി ആരോപിച്ചു.ഒമ്പതു മാസത്തെ കരാർ കാലാവധിയിൽ 4.75 ലക്ഷം ക്യൂബിക് മീറ്റർ മാലിന്യം നീക്കേണ്ടതിൽ 20 ശതമാനം പോലും സോൺട പൂർത്തിയാക്കിയിട്ടില്ല. ഇതുവരെ കമ്പനിക്ക് 11 കോടി കൈമാറിക്കഴിഞ്ഞെന്നും ടോണി ചമ്മിണി പറഞ്ഞു.
സോൺട ഇൻഫ്രാടെക് എന്ന കമ്പനിക്ക് 54.90 കോടിക്കാണ് ടെൻഡർ ലഭിച്ചത്. യു.ഡി.എഫ് അംഗങ്ങളുടെ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയാണ് പ്രവൃത്തി അനുമതി നൽകിയത്. ഹരിത ട്രിബ്യൂണലിന്റെ ഉത്തരവുപ്രകാരം സംസ്ഥാന ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിൽ ബയോ മൈനിങ്ങിന് അനുമതി നൽകാൻ നഗരസഭക്ക് കർശന നിർദ്ദേശം നൽകിയിരുന്നു. ടെൻഡർ യോഗ്യതകൾ പൂർത്തീകരിക്കാത്തതാണ് കമ്പനി. 21 കോടി, 30 കോടി എന്നിങ്ങനെ ടെൻഡർ ചെയ്ത കമ്പനികളെ മാറ്റി 54.90 കോടിയുടെ ടെൻഡറാണ് ഉറപ്പിച്ചത്.
പ്ലാസ്റ്റില് മാലിന്യങ്ങൾ കത്തിച്ചു കളഞ്ഞതിൽ അടിമുടി അട്ടിമറി
ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റ് കേരളം കണ്ട ഏറ്റവും വലിയ അഴിമതികളിൽ ഒന്നാണെന്ന് ബെന്നി ബഹനാൻ അടക്കമുള്ളവർ ആവശ്യപ്പെട്ടു കഴിഞ്ഞു. പ്ലാന്റിന് പിന്നിലെ അഴിമതിയെ കുറിച്ച് ഹൈക്കോടതി നിരീക്ഷണത്തിലുള്ള അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബയോമൈനിങ്ങിന് ടെൻഡർ യോഗ്യതപോലും ഇല്ലാതിരുന്ന കമ്പനിക്കുവേണ്ടി സർക്കാരും കൊച്ചി കോർപ്പറേഷനും വഴിവിട്ട പ്രവർത്തനമാണ് നടത്തിയത്. മുൻ എൽ.ഡി.എഫ്. കൺവീനറുടെ മകളും മരുമകനും ഡയറക്ടറായിട്ടുള്ള കമ്പനിയാണത്. കരാർ കമ്പനി ആർ.ഡി.എഫ്. ആക്കി വെച്ച മുഴുവൻ പ്ലാസ്റ്റിക് മാലിന്യവും കത്തിത്തീരാൻ സമയം കൊടുത്ത ജില്ലാ ഭരണകൂടത്തിന്റെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ബെന്നി ബെഹനാൻ ആരോപിച്ചു.
കമ്പനിക്ക് വഴിവിട്ട സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നുവെന്ന ആക്ഷേപവും കൗൺസിൽ യോഗങ്ങളിൽ മുൻപേ ഉയർന്നിട്ടുണ്ട്. ബയോ മൈനിങ്ങിൽ വേർതിരിക്കുന്ന ആർ.ഡി.എഫ്. ബ്രഹ്മപുരത്തുനിന്ന് മാറ്റാതെ, പുതിയ വൈദ്യുതി പ്ലാന്റ് നിർമ്മിക്കുമ്പോൾ ഉപയോഗിക്കാനായി അവിടെത്തന്നെ സൂക്ഷിക്കാൻ അനുമതി നൽകിയതിനെ സിപിഐയും എതിർത്തുന്നു. എന്നാൽ, എതിർപ്പുകളെയെല്ലാം അവഗണിച്ചുകൊണ്ട് കമ്പനിക്ക് സർക്കാർ അനുമതി നൽകുകയായിരുന്നു. ഇപ്പോൾ സർക്കാരിന്റെ ആ തീരുമാനവും വിവാദമായിരിക്കുകയാണ്.
വിവാദ കമ്പനി ബ്രഹ്മപുരത്തു നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കിയിരുന്നില്ല. ജോലി പൂർത്തിയാകാത്ത പശ്ചാത്തലത്തിൽ വീണ്ടും കരാർ ലഭിക്കാൻ ആസൂത്രിതമായി തീയിട്ടെന്ന ആരോപണവും ശക്തമാണ്. 70 ഏക്കറുള്ള പ്ലാന്റിന്റെ പല ഭാഗത്തു നിന്നുമാണ് തീപിടിച്ചത്. ഇവിടെതന്നെയുള്ള അഗ്നിശമന സേനാ സംവിധാനങ്ങൾ പ്രവർത്തിച്ചിരുന്നില്ല. കൂടാതെ ഫയർ എൻജിനുകൾ വരുമ്പോൾ വഴി തടസ്സപ്പെടുത്തും വിധത്തിൾ വഴിയിൽ മാലിന്യങ്ങളും തള്ളി. കൂടാതെ പ്രദേശത്തെ സിസി ടിവികളും പ്രവർത്തന ക്ഷമം ആയിരുന്നില്ല. ഇതെല്ലാം അട്ടിമറിയെന്ന ആരോപണം ശക്തമകാൻ ഇടയാക്കുന്നതാണ്.
ബ്രഹ്മപുരത്ത് വർഷങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യം പ്ലാസ്റ്റിക്, മെറ്റൽ, റബർ, ജൈവം എന്നിങ്ങനെ വേർതിരിച്ചാണ് ബയോ മൈനിങ് ചെയ്യുക. ഇതിൽ മണ്ണിൽ അലിയുന്ന ജൈവ മാലിന്യം അവിടെത്തന്നെ കുഴിച്ചിടും. മറ്റുള്ളവ വൈദ്യുതി ഉൽപാദനം പോലെ ഊർജ മേഖലയിലേക്ക് മാറ്റും ഇതാണ് ചെയ്യേണ്ടത്. മാലിന്യങ്ങൾ വേർതിരിക്കാതെ കുഴിച്ചിട്ടാൽ (കാപ്പിങ്) പ്രദേശത്ത് കെട്ടിടനിർമ്മാണംപോലെ ഒന്നും ഭാവിയിൽ നടത്താൻ കഴിയില്ല.
2020 ഒക്‌ടോബർ വരെ 4,75,139 ക്യുബിക് മീറ്റർ മാലിന്യമാണ് ബ്രഹ്മപുരത്ത് സോൺട ഇൻഫ്രാടെക് കണക്കാക്കിയിട്ടുള്ളത്. ഇത് ബയോ മൈനിങ് നടത്തനാണ് സോൻഡക്ക് കരാർ. 2021 ഫെബ്രുവരിയിൽ എൻ.ഐ.ടി കാലിക്കറ്റ് നടത്തിയ ഡ്രോൺ സർവേയിൽ ചിത്രപ്പുഴയുടെ കൈവഴിയുടെ ജലനിരപ്പിൽനിന്ന് 1.75 മീറ്റർ ഉയരത്തിൽ 3,25,816 ക്യുബിക് മീറ്ററും താഴേക്ക് 2,26,087 ക്യുബിക് മീറ്ററും ഉൾപ്പെടെ മൊത്തം 5,51,903 ക്യുബിക് മീറ്റർ മാലിന്യമാണ് പ്രദേശത്ത് കണക്കാക്കിയിട്ടുള്ളത്.
വിശദീകരണവുമായി കമ്പനി
ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിലെ പുക ശമിപ്പിക്കുന്നതിനായി വ്യോമസേന ഹെലിക്കോപ്ടറുകൾ ഉപയോഗിച്ച് വെള്ളം സ്പ്രേ ചെയ്യിക്കാൻ അടക്കം വൈകിയെന്നും ആക്ഷേപമുണ്ട്. തീ വ്യാപിക്കുന്നത് കുറഞ്ഞെങ്കിലും പുക ഉയരുന്നുണ്ട്. നിലവിൽ വെള്ളം പമ്പ് ചെയ്യുന്നുണ്ടെങ്കിലും പുക കുറയാത്തതിനാലാണ് വ്യോമസേനയുടെ സഹായം തേടിയിരിക്കുന്നത്. നാല് മീറ്റർവരെ താഴ്ചയിൽ മാലിന്യം ജെസിബി ഉപയോഗിച്ച് നീക്കി വെള്ളം പമ്പ് ചെയ്യുന്ന പ്രവർത്തനങ്ങൾ തുടരുകയാണ്.
അതേസമയം വിവാദം ഉയരുമ്പോൾ വിശദീകരണവുമായി സോൻഡ കമ്പനി രംഗത്തുവന്നിട്ടുണ്ട്. ബ്രഹ്മപുരം പ്ലാന്റിൽ ബയോ മൈനിങ് മാത്രമാണ് തങ്ങൾ നടത്തുന്നതെന്ന വാദവുമായി കരാർ ഏറ്റെടുത്ത സോണ്ട ഇൻഫ്രാടെക് കമ്പനി. ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിർദേശപ്രകാരം പഴയ മാലിന്യത്തിൽനിന്ന് പ്ലാസ്റ്റിക് നീക്കി അവശിഷ്ടം സൂക്ഷിക്കുകയാണ് ചെയ്യുന്നത്. ഈ പ്ലാന്റിൽ എവിടെയും സംസ്‌കരണം നടക്കുന്നില്ല. മാലിന്യം ഇടുന്ന ഒരിടം മാത്രമാണിത്. 70 ഏക്കറിലെ ബയോ മൈനിങ് മാത്രമാണ് തങ്ങളുടെ ചുമതല. ഇവിടെ തീയിട്ടു എന്ന ആരോപണം രാഷ്ട്രീയപ്രേരിതമാണ്. മാലിന്യം കൂടിക്കിടക്കുമ്പോൾ അവിടെ മീഥെയ്ൻ ഗ്യാസ് രൂപപ്പെടുകയും അത് തീപ്പിടിത്തത്തിന് കാരണമാവുകയും ചെയ്യാം. ഈ അപകടസാധ്യത വേനൽക്കാലത്ത് കൂടും. സമാനമായ സ്ഥിതി രാജ്യത്ത് മറ്റ് പലയിടത്തുമുണ്ട്. ഇവിടെ അഗ്‌നിരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നും അതാകാം നിയന്ത്രിക്കാൻ പറ്റാതെ വന്നതെന്നും കമ്പനി പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- കൊച്ചിയിലെ പാർട്ടിയിൽ പങ്കെടുത്ത് മടങ്ങിയവർ; പരിചയമില്ലാ റോഡിൽ ഗൂഗിൾ മാപ്പ് നോക്കി യാത്ര; വേഗതയിൽ വന്ന കാർ കടൽവാതുരുത്ത് പുഴയിലേക്ക് മറിഞ്ഞു; മരിച്ചതു കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടർമാർ
- എയർബസ് വിമാനത്തിന് യന്ത്രത്തകരാർ സംഭവിച്ചു; പിന്നാലെ എയർ ഫോഴ്സ് വിമാനം അയച്ചെങ്കിലും ലണ്ടനിലേക്ക് വഴിതിരിച്ചു വിട്ടു; പ്രധാനമന്ത്രി എത്തിയതുകൊക്കൈനുമായി അല്ലെന്ന് കാനഡ; ട്രൂഡോയുടെ ഇന്ത്യൻ യാത്രയിൽ സർവ്വത്ര ദുരൂഹത
- തട്ടിപ്പിലൂടെ പ്രതിസന്ധിയിലായ സഹകരണ സംഘത്തിന് പണം നൽകുന്നത് റിസർവ് ബാങ്കിന്റെ വായ്പാ മാർഗരേഖയ്ക്ക് എതിര്; പിണറായി സർക്കാരിന്റെ പാക്കേജിന് നബാർഡ് വക ചെക്ക്
- ഞാൻ കണ്ടുപിടിച്ച പേരിടണമെന്ന് മാതാവ്; പറ്റില്ല, ഞാൻ നിശ്ചയിച്ച പേര് തന്നെ വേണമെന്ന് പിതാവും; ഒടുവിൽ നാലു വയസുകാരിക്ക് പേരിട്ട് ഹൈക്കോടതി
- ആപ്പിൾ-സാംസങ്ങ് ആരാധകർക്ക് സന്തോഷ വാർത്ത; ഐ ഫോണും ഗാലക്സിയും 50 ശതമാനം വരെ വിലക്കുറവിൽ ഈബെയിൽ; കുറഞ്ഞ വിലയിൽ പുതിയ മോഡലുകൾ ലഭിക്കുവാൻ സാധ്യത
- 34 ട്രെയിനുകളുടെ വേഗം കൂട്ടി; മെമുവിന്റെ സമയക്രമത്തിലും മാറ്റം: ദക്ഷിണ റെയിൽവേയുടെ പുതുക്കിയ ട്രെയിൻ സമയക്രമം ഇന്നു മുതൽ
- ഡയറക്ടറുടെ ഫോൺ വിളി തെറ്റിധരിച്ച് മറുപടി നൽകി; വിരമിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് സസ്പെൻഷനും; ആനുകൂല്യം പോലും കിട്ടാതെയുള്ള രോഗ കിടക്കയിലെ ദുരിതം മലയാളിയെ കരയിച്ചു; ഇനി ഒന്നും സുനിൽ കുമാറിന് വേണ്ട; ട്രഷറിയിലെ പഴയ അക്കൗണ്ടന്റ് യാത്രയാകുമ്പോൾ
- മണിപ്പൂർ സംഘർഷത്തിൽ 78 ദിവസം പ്രതികരിക്കാതിരുന്ന മോദി 79ാം ദിവസം പ്രതികരിച്ചപ്പോൾ ഇട്ട തലക്കെട്ട് 'മുതലക്കണ്ണീർ'; ആർ രാജഗോപാലിനെ ടെലഗ്രാഫ് പത്രാധിപ സ്ഥാനത്ത് നിന്ന് നീക്കി; വിമർശനങ്ങൾക്ക് കൊടുത്ത വിലയോ?
- ഗൂഗിൾ മാപ്പ് നോക്കി കാർ ഡ്രൈവ് ചെയ്യുമ്പോൾ വഴിതെറ്റി റോഡ് അവസാനിച്ചതറിയാതെ കാർ മുന്നോട്ടെടുത്തത് പുഴയിലേക്ക് വീണു; മരിച്ച ഡോക്ടർമാർ സഹപാഠികളായ ഉറ്റസുഹൃത്തുക്കൾ; ഗോതുരുത്ത് കടൽവാതുരുത്തിൽ സംഭവിച്ചത്
- എകെജി സെന്ററിന് തൊട്ടടുത്ത ചെറിയ വളവിൽ നിയന്ത്രണം വിട്ട് പൊലീസ് ജീപ്പ് പോസ്റ്റിൽ ഇടിച്ചു; സീറ്റ് ബെൽറ്റ് ഇടാതെ പുറകിലെ സീറ്റിൽ ഇരുന്ന പൊലീസുകാരന് ദാരൂണാന്ത്യം; മരിച്ചത് കൺട്രോൾ റൂമിലെ പൊലിസുകാരൻ അജയ കുമാർ
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തിച്ചത് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവരെ: എന്നിട്ടും പെട്ടി പൊട്ടിച്ചപ്പോൾ സിപിഎം പൊട്ടി: തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- നിജ്ജാറിന്റെ കൊലപാതകം ഷോക്കായി; പ്രാണഭയത്തിൽ ഖലിസ്ഥാനി നേതാക്കൾ! ഖലിസ്ഥാനി നേതാക്കൾക്ക് മുന്നറിയിപ്പു നൽകി എഫ്.ബി.ഐയും; ഫോണിൽ വിളിക്കുകയും നേരിട്ട് വന്ന് കാണുകയും ചെയ്തുവെന്ന് വെളിപ്പെടുത്തൽ
- 'അന്ന് വഴിയിൽ വെച്ച് കണ്ടപ്പോൾ ഒരു പാട്ട് തരാമോ എന്ന് ചോദിച്ചു; ജീവിതത്തിലേക്ക് കൈപിടിച്ചു'; സൽമ കെ.ജി ജോർജിന്റെ ജീവിതസഖിയായി; അവസാന കൂടിക്കാഴ്ചയുടെ ഓർമ്മയിൽ സൽമ
- ഡയറക്ടറുടെ ഫോൺ വിളി തെറ്റിധരിച്ച് മറുപടി നൽകി; വിരമിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് സസ്പെൻഷനും; ആനുകൂല്യം പോലും കിട്ടാതെയുള്ള രോഗ കിടക്കയിലെ ദുരിതം മലയാളിയെ കരയിച്ചു; ഇനി ഒന്നും സുനിൽ കുമാറിന് വേണ്ട; ട്രഷറിയിലെ പഴയ അക്കൗണ്ടന്റ് യാത്രയാകുമ്പോൾ
- പുറത്ത് ഡിഎഫ്ഐ എന്ന് എഴുതാൻ പറഞ്ഞതായാണ് എനിക്കു തിരിഞ്ഞത്; അങ്ങനെയല്ല ആദ്യത്തെ അക്ഷരം പി എന്ന് എഴുതാൻ പറഞ്ഞു; കടയ്ക്കലിൽ സൈനികൻ ഷൈൻ കുമാറിനെ കുടുക്കിയത് സുഹൃത്തിന്റെ ഈ മൊഴി
- 'കപിൽ ദേവിന്റെ കൈകൾ പിന്നിൽ കെട്ടി തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ; വായ തുണികൊണ്ട് കെട്ടിയ നിലയിൽ'; ദൃശ്യങ്ങൾ പങ്കുവച്ച് ഗൗതം ഗംഭീർ; ആരാധകർ അമ്പരപ്പിൽ
- 'കെ ജി ജോർജിന്റെ മൃതദേഹം ദഹിപ്പിച്ചത് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം; പള്ളിയിൽ അടക്കരുത് എന്ന് പ്രത്യേകം പറഞ്ഞിരുന്നു; സിനിമയിൽ നിന്നും കാശൊന്നും സമ്പാദിച്ചിരുന്നില്ല; സുഖവാസത്തിനല്ല ഗോവയിൽ പോയത്'- വിമർശനങ്ങൾക്ക് മറുപടിയുമായി സൽമാ ജോർജ്
- കുമ്പളത്ത് ഇഡിയെ തടയാനെത്തി പോപ്പുലർ ഫ്രണ്ട് മുൻ പ്രവർത്തകർ; സിആർപിഎഫ് തോക്കെടുത്തപ്പോൾ പിന്മാറ്റം; റെയ്ഡിൽ ലക്ഷ്യമിട്ടത് വിദേശത്ത നിന്നുള്ള ഫണ്ട് വരവിന്റെ വഴി കണ്ടെത്തൽ; നിരോധിത സംഘടനയുടെ സ്ലീപ്പർസെല്ലുകൾ സജീവം; റെയ്ഡ് തുടരും
- അമ്മുവിനെ ഒരുതവണ മാത്രമേ നോക്കിയുള്ളൂ, പിന്നെയതിന് കഴിഞ്ഞില്ല; വിഷ്ണുപ്രിയ വധക്കേസിന്റെ വിചാരണവേളയിൽ ശബ്ദമിടറി കണ്ണുനിറഞ്ഞ് സഹോദരി വിജിനയുടെ സാക്ഷിമൊഴി; ശോകമൂകമായി കോടതി മുറി
- മകളെ ശല്യം ചെയ്തത് വിലക്കിയതിന് ജനലിലൂടെ മുറിയിലേക്ക് വിഷപാമ്പിനെ എറിഞ്ഞ് ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമം; പുറത്തിറങ്ങിയിട്ടും കലയടങ്ങിയില്ല; ഗുണ്ട് റാവു വീണ്ടും പരാക്രമം നടത്തി; എടുത്തിട്ടു കുടഞ്ഞ് കാട്ടാക്കടയിലെ നാട്ടുകാർ
- ഇളയാരാജയുടെ അഹങ്കാരം തകർത്തത് റഹ്മാൻ എന്ന ചിന്നപ്പയ്യൻ; ഓസ്ക്കാറിന്റെ നെറുകയിൽ എത്തിയ ആ അത്ഭുതത്തെ പിന്തള്ളിയതു കൊലവെറിപ്പാട്ടിലൂടെയെത്തിയ അവതാരം; 10 കോടി പ്രതിഫലം വാങ്ങി ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച മ്യൂസീഷ്യനാവുന്നത് രജനീകാന്തിന്റെ ബന്ധു; ഇന്ത്യൻ സംഗീതലോകത്ത് റഹ്മാനിയക്ക് പകരം ഇനി അനിരുദ്ധ് മാനിയ!
- ശുശ്രൂഷ ചെയ്യാനുള്ള ലൈസൻസും തിരിച്ചറിയൽ കാർഡും സഭ തിരിച്ചെടുത്തു; എന്തൊക്കെ സംഭവിച്ചാലും ശബരിമല ദർശനത്തിൽ നിന്നും പിന്നോട്ടില്ല; ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി കടന്ന് അയ്യനെ കാണാൻ ഫാദർ മനോജ്
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തിച്ചത് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവരെ: എന്നിട്ടും പെട്ടി പൊട്ടിച്ചപ്പോൾ സിപിഎം പൊട്ടി: തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- ഗണേശ് കുമാറിന്റെ വസതിയിൽ അവർ കണ്ടുമുട്ടി; പരാതിക്കാരി ഗർഭിണിയായി; ഗണേശിന്റെ അമ്മയിൽ നിന്ന് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിൽ അവർ ഗർഭം അലസിപ്പിക്കേണ്ടന്ന് തീരുമാനിച്ചു! സിബിഐ റിപ്പോർട്ടിലെ രഹസ്യം പുറത്തു വിട്ട് ജ്യോതികുമാർ ചാമക്കാല
- അമ്പതിനായിരം ആർട്ടിസ്റ്റ് ഫീസും പതിനായിരം രൂപ ഡീസൽ ചാർജ്ജും; സ്വന്തം നാട്ടിലെ എൻ എസ് എസ് പരിപാടിക്ക് ലക്ഷമി പ്രിയയെ വിളിച്ച് പുലിവാല് പിടിച്ച് ബിജെപി നേതാവ്; ഉടായിപ്പ് കാണിച്ചുവെന്ന് വരുത്താൻ ശ്രമിക്കുന്ന 'ആങ്ങളമാർക്കായി' സത്യം വിശദീകരിച്ച് സന്ദീപ് വാചസ്പതി
- നാൽപതിനായിരം അടി ഉയരത്തിൽ വിമാനം ആടിയുലഞ്ഞു; യാത്രക്കാർ നിരനിരയായി ഛർദ്ദിച്ചു; എയർഹോസ്റ്റസുമാർ നിലതെറ്റി വീണു; ഉയർന്ന് പൊങ്ങി താഴെ വീണ ട്രോളിയിൽ നിന്നും ഭക്ഷണ പാനീയങ്ങൾ പുറത്തെക്ക് തെറിച്ചു; ഒരു വിമാനം ആകാശ ഗർത്തത്തിൽ വീണപ്പോൾ സംഭവിച്ചത്
- ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പ്രതികാരമായ കനിഷ്ക്ക വിമാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 329 പേർ; എന്നിട്ടും ആസുത്രകർ പിടിക്കപ്പെട്ടില്ല; ഇപ്പോൾ ലാദൻ വേട്ടപോലെ ഖലിസ്ഥാൻ ഭീകരരെ 'റോ' കൊന്നൊടുക്കുന്നു; സിഖ് തീവ്രവാദത്തിന്റെ സാമ്പത്തിക നാഡി ഈ രാജ്യത്ത്; ഇന്ത്യാ-കാനഡ ബന്ധം വഷളായതിന്റെ യാഥാർത്ഥ്യം
- നിജ്ജാറിന്റെ കൊലപാതകം ഷോക്കായി; പ്രാണഭയത്തിൽ ഖലിസ്ഥാനി നേതാക്കൾ! ഖലിസ്ഥാനി നേതാക്കൾക്ക് മുന്നറിയിപ്പു നൽകി എഫ്.ബി.ഐയും; ഫോണിൽ വിളിക്കുകയും നേരിട്ട് വന്ന് കാണുകയും ചെയ്തുവെന്ന് വെളിപ്പെടുത്തൽ
- ഉമ്മൻ ചാണ്ടി മണ്ഡലത്തിന്റെ പൊതു വികാരം, പക്ഷേ സഹതാപ തരംഗമില്ല; വോട്ടുവീഴുന്നത് കൃത്യമായ രാഷ്ട്രീയ വിഷയത്തിൽ; സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമല്ലാഞ്ഞിട്ടും ജനപ്രിയ നേതാക്കളുടെ നിരയിലേക്ക് കുതിച്ച് ശശി തരൂരും; കേരള രാഷ്ട്രീയത്തിന്റെ ഗെയിം ചേഞ്ചർ തരൂരോ? മറുനാടൻ സർവേയിലെ രാഷ്ട്രീയ കൗതുകങ്ങൾ ഇങ്ങനെ
- 'അന്ന് വഴിയിൽ വെച്ച് കണ്ടപ്പോൾ ഒരു പാട്ട് തരാമോ എന്ന് ചോദിച്ചു; ജീവിതത്തിലേക്ക് കൈപിടിച്ചു'; സൽമ കെ.ജി ജോർജിന്റെ ജീവിതസഖിയായി; അവസാന കൂടിക്കാഴ്ചയുടെ ഓർമ്മയിൽ സൽമ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍