Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പെട്രോളിച്ച് തീകൊളുത്തിയ ശേഷം മരണവെപ്രാളത്തിൽ കിണറ്റിൽ ചാടി 48കാരി; അടുക്കള ഭാഗത്ത് ഇവർക്കൊപ്പം കണ്ടെത്തിയത് 46കാരനെ; ഇരുവരെയും രക്ഷപെടുത്തി ആശുപത്രിയിലാക്കി ഫയർഫോഴ്‌സും പൊലീസും; സുരേഷ് മദ്യപിച്ചെത്തി മേരിയുമായി വഴക്കിടുക പതിവെന്ന് അയൽവാസികൾ; ആരുമില്ലെന്ന തോന്നലിൽ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് യുവതിയും

പെട്രോളിച്ച് തീകൊളുത്തിയ ശേഷം മരണവെപ്രാളത്തിൽ കിണറ്റിൽ ചാടി 48കാരി; അടുക്കള ഭാഗത്ത് ഇവർക്കൊപ്പം കണ്ടെത്തിയത് 46കാരനെ; ഇരുവരെയും രക്ഷപെടുത്തി ആശുപത്രിയിലാക്കി ഫയർഫോഴ്‌സും പൊലീസും; സുരേഷ് മദ്യപിച്ചെത്തി മേരിയുമായി വഴക്കിടുക പതിവെന്ന് അയൽവാസികൾ; ആരുമില്ലെന്ന തോന്നലിൽ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് യുവതിയും

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: പെട്രോളിച്ച് തീകൊളുത്തിയ ശേഷം മരണവെപ്രാളത്തിൽ കിണറ്റിൽ ചാടിയ 48 കാരിയെയും പെള്ളലേറ്റ നിലയിൽ വീടിന്റെ അടുക്കളഭാഗത്ത് കണ്ടെത്തിയ 46 കാരനെയും ഫയർ ഫോഴ്സും പൊലീസും ചേർന്ന് കരയ്ക്കെത്തിച്ച് ആശുപത്രിയിലാക്കി. ഇന്ന് രാവിലെ 7.30 തോടെ കോതമംഗലം പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ പുന്നേക്കാടാണ് സംഭവം. പുന്നേക്കാട് ഓലിയിൽ മേരി തോമസാണ് ദേഹത്ത് തീപടരവെ നിലവിളിയോടെ വീട്ടിലെ കിണറ്റിൽ ചാടിയത്. കിണറ്റിൽ അരയ്ക്കൊപ്പം വെള്ളമെയുണ്ടായിരുന്നുള്ളു.ഇവർ വിധവയാണ്.80 ശതമാനം പൊള്ളലേറ്റിട്ടുണ്ട്.

അടുത്തകാലത്തായി ഇവർക്കൊപ്പം താമസിച്ചിരുന്ന കോതമംഗലം എബ്രാംമഠത്തിൽ സുരേഷിനെ കൈയ്ക്ക് പൊള്ളലേറ്റനിലിയിൽ അടുക്കളയുടെ ഭാഗത്ത് ഉദ്യോഗസ്ഥർ കണ്ടെത്തുകയായിരുന്നു. സംഭവത്തെക്കുറിച്ച് ഇയാളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നതിന് ഉദ്യോഗസ്ഥ സംഘം നടത്തിയ ശ്രമം വിഫലമാവുകയായിരുന്നു.

മദ്യലഹരിയിലായിരുന്ന ഇയാൾ പരസ്പര ബന്ധമില്ലാതെ സംസാരിക്കുകയായിരുന്നെന്നും മേരിക്കൊപ്പം ഇയാളെയും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതായും പൊലീസ് വ്യക്തമാക്കി. മേരി ദോഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ അവസരത്തിൽ രക്ഷിക്കാൻ ശ്രമിച്ചപ്പോഴോ തീആളിയപ്പോഴോ ആയിരിക്കാം ഇയാൾക്ക് പൊള്ളലേറ്റതെന്നാണ് പൊലീസിന്റെ പ്രാഥമീക നിഗമനം.

മേരിയുടെ മകനും മകളും വിവാഹിതരാണ്. സുരേഷുമായുള്ള ബന്ധത്തെത്തുടർന്ന് ഇവർ അടുത്തകാലത്ത് മാതാവുമായി കാര്യമായ അടുപ്പം പുലർത്തിയിരുന്നില്ലന്നാണ് പൊലീസ് നടത്തിയ വിവരശേഖരണത്തിൽ ലഭിച്ച സൂചന. സുരേഷ് മദ്യപിച്ചെത്തി മേരിയുമായി വഴക്കിടുക പതിവായിരുന്നെന്നും ഇന്നലെ രാത്രി മുതൽ വീട്ടിൽ നിന്നും ഒച്ചപ്പാട് കേട്ടിരുന്നെന്നും അയൽവാസികൾ വെളിപ്പെടുത്തി.

മേരിയുടെ നില അതീവഗുരുതരമെന്ന് കണ്ട് ഏറ്റുമാനൂർ മജിസ്ട്രേറ്റ് മെഡിക്കൽ കോളേജിലെത്തി ഇവരുടെ മൊഴി രേഖപ്പെടുത്തി. താൻ ഒറ്റയ്ക്കായി എന്നും തനിക്കാരുമില്ലന്നമുള്ള തോന്നലാണ് ആത്മഹത്യക്ക് ആപ്രരിപ്പിച്ചതെന്ന് ഇവർ വ്യക്തമാക്കിയതായിട്ടാണ് അറിയുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP