Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പണം പലിശക്ക് കൊടുക്കുന്നത് കൂടുതലും സ്ത്രീകൾക്ക്; വാങ്ങിയ പണം തിരികെ നൽകിയാലും ചെക്കുകൾ തിരികെ നൽകില്ല; കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുന്നത് പതിവ് പരിപാടി; തൊടുപുഴയിലെ വീട്ടമ്മയെ പീഡിപ്പിച്ചത് വീട്ടിലും കുമരകത്തെ റിസോർട്ടിലും എത്തിച്ച്; കേസുകൊടുത്തിട്ടും എന്നെ ഒരുത്തനും തൊടില്ലെന്നും എല്ലാം നിയന്ത്രിക്കുന്നത് ഞാനാടീ എന്ന് ഭീഷണിയും; കളി കാര്യമായപ്പോൾ അരീപ്ലാവിൽ ഫിനാൻസ് ഉടമ സിബി തോമസ് മുങ്ങി

പണം പലിശക്ക് കൊടുക്കുന്നത് കൂടുതലും സ്ത്രീകൾക്ക്; വാങ്ങിയ പണം തിരികെ നൽകിയാലും ചെക്കുകൾ തിരികെ നൽകില്ല; കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുന്നത് പതിവ് പരിപാടി; തൊടുപുഴയിലെ വീട്ടമ്മയെ പീഡിപ്പിച്ചത് വീട്ടിലും കുമരകത്തെ റിസോർട്ടിലും എത്തിച്ച്; കേസുകൊടുത്തിട്ടും എന്നെ ഒരുത്തനും തൊടില്ലെന്നും എല്ലാം നിയന്ത്രിക്കുന്നത് ഞാനാടീ എന്ന് ഭീഷണിയും; കളി കാര്യമായപ്പോൾ അരീപ്ലാവിൽ ഫിനാൻസ് ഉടമ സിബി തോമസ് മുങ്ങി

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ:കടം വാങ്ങിയ പണം തിരികെ നൽകിയിട്ടും കേസിൽ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഫിനാൻസ് ഉടമയുടെ പീഡനം.തൊടുപുഴ അരീപ്ലാവിൽ ഫിനാൻസ് ഉടമ സിബി തോമസിനെതിരെയാണ് പൊലീസ് കേസെടുത്തത്. പൊലീസ് കേസെടുത്തതോടെ ഇയാൾ ഇപ്പോൾ ഒളിവിലാണ്. ഇയാൾ ഇപ്പോൾ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുകയാണ്. നാളെയാണ് കോടതി ഇത് പരിഗണിക്കുന്നത്. യുവതിയെ കൊള്ളപ്പലിശയുടെ പേരിൽ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ മുട്ടം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അരിപ്ലാവൻ ഫിനാൻസ് ഉടമ സിബി തോമസ് കോടതി മുമ്പാകെ മുൻകൂർ ജാമ്യപേക്ഷ ശ്രമിച്ചിട്ടുള്ളത്. തൊടുപുഴക്ക് സമീപം ഭർത്താവിനും രണ്ടു മക്കൾക്കുമൊപ്പം വാടകവീട്ടിൽ താമസിക്കുന്ന യുവതിയാണു പരാതിക്കാരി.

ഒപ്പിട്ട 6 ചെക്കുകളുടെ ഈടിൽ വീട്ടമ്മയ്ക്ക് ഇയാൾ 1 ലക്ഷം രൂപ കടം നൽകി. വണ്ടിച്ചെക്കുകേസിൽ പെടുത്തുമെന്നു ഭീഷണിപ്പെടുത്തി ഇയാളുടെ വീട്ടിലും കുമരകത്തെ റിസോർട്ടിലുമെത്തിച്ച് പീഡിപ്പിച്ചെന്നാണു പരാതി. ഇതിനിടെ ഇയാൾ വീട്ടമ്മയ്‌ക്കെതിരെ മുട്ടം കോടതിയിൽ വണ്ടിചെക്ക് കേസ് നൽകി. വീട്ടമ്മ മൂന്നര ലക്ഷം രൂപ കോടതിയിൽ കെട്ടിവച്ചു. ഇതിനു ശേഷവും ശല്യം തുടർന്നതോടെയാണു പൊലീസിൽ പരാതിപ്പെട്ടത്.മുവാറ്റുപുഴയിൽ പൊലീസുകാരനെ കയ്യേറ്റം ചെയ്ത കേസിലെ പ്രതിയാണ് ഇയാൾ. മുട്ടം എസ്‌ഐ ബൈജു പി. ബാബുവും സംഘവും തെളിവെടുത്തു. തൊടുപുഴയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനു വീട്ടമ്മ പരാതി നൽകിയെങ്കിലും നടപടിയെടുത്തില്ലെന്ന് ആരോപണമുണ്ട്

രാഷ്ട്രീയ നേതാക്കളുടെ ഒത്താശയോടെയാണ് ഇയാൾ ഒളിവ് ജീവിതം നയിക്കുന്നത് എന്ന ആരാേപണവും സജീവമാണ്. ഇയാളുടെ ഫിനാൻസ് സ്ഥാപനം ഇപ്പോൾ പൂട്ടിയ അവസ്ഥയിലാണ്.മണി ലെൻഡൈഴ്സ് ആക്റ്റ് പ്രകാരം പ്രതിവർഷം 14 % ശതമാനത്തിൽ താഴെ മാത്രം പലിശ വാങ്ങാൻ അധികാരമെ ഈ സ്ഥാപനത്തിനൂള്ളൂ. എന്നാൽ പ്രതിമാസം ഒരു ലക്ഷം രൂപയാക്ക് 15,000 രൂപയാണ് പലിശ ഇനത്തിൽ ഇയാൽ തട്ടിപ്പ് നടത്തിയിരുന്നത്. സ്ത്രീകൾക്ക് മാത്രമേ സിബി പണം കടം നൽകുകയുള്ളൂ. ലോൺ തുകയ്ക്ക് ഈടായി സ്ത്രീകളുടെ പേരിലുള്ള ബ്ലാങ്ക് ചെക്ക് ലീഫുകൾ കൈവശപ്പെടുത്തുകയാണ് പതിവ്.

പലിശ കൃത്യമായി മാസങ്ങളിൽ ഈടാക്കും. ഇടപാട് തീർത്താൽപോലും ബ്ലാങ്ക് ചെക്കുകൾ തിരിച്ചുകൊടുക്കാതെ പല കാരണങ്ങൾ പറഞ്ഞ് പിടിച്ചുവയ്ക്കുകയും പിന്നീട് മാസങ്ങൾക്ക് ശേഷം അന്യായമായ തുകകൾ രേഖപ്പെടുത്തി ബാങ്കിൽ കൊടുത്ത് ടി സ്ത്രീകളെ ചെക്ക് കേസിൽ കുടുക്കുകയുമാണ് പതിവ്. ഇതിന് പുറമേ സ്ത്രീകളെ ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപയോഗിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

അപ്രകാരം തട്ടിപ്പ് നടത്തി തൊടുപുഴ കോടതിയിൽ തന്നെ 350 ഓളം വ്യാജ ചെക്കുകസുകൾ നിലവിലുണ്ട്. സിബിയുടെ തട്ടിപ്പുകൾ മനസിലാക്കിയ തൊടുപുഴയിലെ മികച്ച അഭിഭാഷകർ വക്കാലത്തുകൾ ഒഴിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇവനെതിരെ പല അഭിഭാഷകരും ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. കൊള്ളപ്പലിശക്കാരെ പിടിക്കാനുണ്ടാക്കിയ ഓപ്പറേഷൻ കുബേരയിൽ കാഞ്ഞാർ സർക്കിൾ ഇൻസ്പെക്ടർ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും തുടർന്ന് ടിയാൻ ബിസിനസ് കൊഴുപ്പിക്കുകയായിരുന്നു.തൊടുപുഴ പൊലീസും മുട്ടം കോടതിയിലെ ബാർ അസോസിയേഷനേയും വക്കീലന്മാരെയും നിയന്ത്രിക്കുന്നത് താനാണെന്നും തന്നെ ഒരു ചുക്കും ചെയ്യില്ലായെന്നും പറഞ്ഞാണ് ഭീഷണിപ്പെടുത്തുന്ന വോയിസ് ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുമുണ്ട്.

ചില രാഷ്ട്രീയ കക്ഷി നേതാക്കളുടെ ഒത്താശയോടെയാണ് ആശിർവാദ് തിയേറ്ററിന് സമീപമുള്ള ഈ ബ്ലെയ്ഡ് സ്ഥാപനം പ്രവർത്തിക്കുന്നത്. ടി ്സ്ഥാപനത്തിൽ ജോലിക്കെത്തുന്ന സ്ത്രീകളെ മാനസികമായി പീഡിപ്പിച്ച് പുറത്താക്കുന്ന രീതിയാണ് ടിയാൻ തുടർന്ന് വരുന്നത്. മുൻപ് പാർട്ടി പ്രവർത്തകയായ യുവതിയുടെ പരാതിയിൽ സിപിഎം ഡിവൈഎഫ് ഐ പ്രവർത്തകർ അരീപ്ലാവൻ ഫിനാൻസ് സ്ഥാപനം മൂന്ന് മാസങ്ങൾക്ക് മുമ്പ് അടിച്ച് തകർത്തിരുന്നു. നിരവധി രാഷ്ട്രീയ-സാമൂഹ്യ പ്രവർത്തകർ അരീപ്ലാവൻ ഫിനാൻസിനെതിരെ പ്രതികരണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP