Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വായ്പാ തിരിച്ചടവ് ഒരുതവണ മുടങ്ങിയാൽ മഞ്ഞ സ്റ്റിക്കർ; രണ്ടെണ്ണം മുടങ്ങിയാൽ പച്ച; തുടർന്ന് വീടിന് മുന്നിൽ പെയിന്റ് കൊണ്ട് പേരെഴുതും; ആത്മഹത്യ ചെയ്തുകൂടേ എന്നും കളക്ഷൻ ഏജന്റ്; ചവറയിൽ ചോള ഹോം ഫിനാൻസിനെതിരെ പരാതികൾ ഏറുന്നു; പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും വീട്ടുടമകൾ

വായ്പാ തിരിച്ചടവ് ഒരുതവണ മുടങ്ങിയാൽ മഞ്ഞ സ്റ്റിക്കർ;  രണ്ടെണ്ണം മുടങ്ങിയാൽ പച്ച;  തുടർന്ന് വീടിന് മുന്നിൽ പെയിന്റ് കൊണ്ട് പേരെഴുതും; ആത്മഹത്യ ചെയ്തുകൂടേ എന്നും കളക്ഷൻ ഏജന്റ്; ചവറയിൽ  ചോള ഹോം ഫിനാൻസിനെതിരെ  പരാതികൾ ഏറുന്നു;  പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും വീട്ടുടമകൾ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ചവറയിൽ വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ വീടിന്റെ ഭിത്തിയിൽ പെയിന്റ് കൊണ്ട് ഉടമസ്ഥാവകാശമെഴുതി ധനകാര്യ സ്ഥാപനത്തിന്റെ ഭീഷണി. ചോള ഹോം ഫിനാൻസ് എന്ന ധനകാര്യ സ്ഥാപനമാണ് വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ ചുമരുകളിൽ പേരെഴുതി വെച്ചതെന്നും വീട്ടുകാർ ആരോപിക്കുന്നു. പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്നും വീട്ടുടമ പറയുന്നു.

ചോള ഹോം ഫിനാൻസ് എന്ന ധനകാര്യ സ്ഥാപനത്തിൽ നിന്ന് വായ്പ എടുത്തവർക്കാണ് ഈ ദുരവസ്ഥ. രണ്ട് മാസത്തെ തിരിച്ചടവ് മുടങ്ങിയതിനാണ് ചുമരുകളിൽ ധനകാര്യ സ്ഥാപനത്തിന്റെ പേര് എഴുതിയതെന്ന് വീട്ടുകാർ ആരോപിച്ചു. സ്ഥാപനത്തിലെ ജീവനക്കാർ ഭീഷണിപ്പെടുത്തുന്നതായും വീട്ടുകാർ ആരോപിച്ചു. .

ചോളഹോം ഫിനാൻസ് ലിമിറ്റഡാണ് ഈ പ്രാകൃത നടപടി സ്വീകരിച്ചത്. സ്പ്രേ പെയിന്റ് ഉപയോഗിച്ചാണ് വലിയ അക്ഷരത്തിൽ ഉടമസ്ഥാവകാശം എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. സ്ഥാപനത്തിലെ ജീവനക്കാർ ഭീഷണിപ്പെടുത്തിയതായും പരാതിക്കാർ ആരോപിച്ചു. വായ്പ തിരിച്ചടവ് ഒരുമാസം മുടങ്ങിയാൽ മഞ്ഞനിറത്തിലുള്ള സ്റ്റിക്കർ പതിപ്പിക്കും. രണ്ടാമത് പച്ച നിറത്തിലുള്ള സ്റ്റിക്കർ പതിക്കും. തുടർന്നാണ് സ്പ്രേ പെയിന്റ് ഉപയോഗിച്ച് ഈ വസ്തു തങ്ങളുടേതാണെന്ന് എഴുതുന്നതെന്ന് പരാതിക്കാർ പറയുന്നു.

ചവറ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ നിന്ന് ഇത്തരത്തിലുള്ള നിരവധി പരാതി ഉയർന്നിട്ടുണ്ട്. സംഭവത്തിൽ നാല് വീട്ടുകാർ പരാതി നൽകിയിട്ടുണ്ട്. ചോള ഹോം ഫിനാൻസിൽ നിന്നും പണം പിരിക്കാനെത്തുന്ന ഏജന്റ് അപമര്യാദയായി പെരുമാറുന്നത് പതിവാണെന്ന് ഒരു വീട്ടുടമ പറഞ്ഞു. പലപ്പോഴും ഭീഷണിപ്പെടുത്താറുണ്ട്. ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്നുവെന്നും വീട്ടുടമ ആരോപിച്ചു. പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്നും വീട്ടുകാർ പറയുന്നു.

എന്നാൽ ഇക്കാര്യത്തിൽ സ്ഥാപനം ഇതുവരെ വ്യക്തമായി പ്രതികരിച്ചിട്ടില്ല.വീടിന് മുന്നിൽ സ്റ്റിക്കറൊട്ടിച്ചതിൽ പരാതിയറിയിച്ചവരോട് ഞങ്ങളുടെ നിയമം ഇങ്ങനെയാണെന്നും ഇതിനുള്ള അവകാശം തങ്ങൾക്കുണ്ടെന്നുമാണ് ജീവനക്കാർ പ്രതികരിച്ചത്. ഇനി പണം അടച്ചില്ലെങ്കിൽ ജയിയിൽ അടയ്ക്കുമെന്ന് കളക്ഷൻ മാനേജർ ഭീഷണിപ്പെടുത്തി. ആത്മഹത്യ ചെയ്തുകൂടേ എന്നും ആത്മഹത്യ ചെയ്താൽ ഇൻഷ്വറൻസുകാർ പണം തരുമെന്നുമെല്ലാം ഇവർ പറഞ്ഞതായും പരാതിക്കാർ പറയുന്നു.

പരാതിയിൽ ഏജന്റിന്റെ പൊലീസ് വിളിച്ച് വരുത്തുകയും വീടുകളിൽ പോയി പണം പിരിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇയാൾ ഇത് കൂട്ടാക്കിയിട്ടില്ല. ഇപ്പോഴത്തെ സംഭവത്തിന് പിന്നാലെ ഇയാളെ പൊലീസ് വീണ്ടും വിളിപ്പിച്ചിട്ടുണ്ട്. വീട്ടുകാരെയും വിളിപ്പിച്ചു. അതേസമയം ഇത്തരത്തിൽ ചെയ്യാൻ നിർദ്ദേശം നൽകിയിട്ടില്ലെന്നാണ് ധനകാര്യ സ്ഥാപനമായ ചോള ഹോം ഫിനാൻസിന്റെ വിശദീകരണം. ഏജന്റിന് പറ്റിയ വീഴ്ചയാണ് ഇതെന്നും സ്ഥാപനം വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP