ഫാരിസിനെതിരായ റെയ്ഡ് രാഷ്ട്രീയ ഉന്നതരുടെ ഉറക്കം കെടുത്തുന്നു; ഭൂമാഫിയയിലേക്ക് അന്വേഷണം നീളുമ്പോൾ വിറയ്ക്കുന്നത് എല്ലാ കക്ഷിയിലും പെട്ട ഉന്നതർ; സിനിമാ രംഗത്തള്ളവരും ആദായനികുതി വകുപ്പിന്റെ റഢാറിൽ; ഫാരിസിന്റെ പ്രധാന ഇടനിലക്കാരനായ കണ്ണൂർ സ്വദേശിയുടെ കൊച്ചിയിലെ ഫ്ളാറ്റും കണ്ടുകെട്ടി

മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരുടെ ഇഷ്ടക്കാരനായ വിവാദ വ്യവസായി ഫാരീസ് അബൂബക്കറിനെ ആദായനികുതി വകുപ്പും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും വരിഞ്ഞു മുറുകുമ്പോൾ അതിന്റെ പിരിമുറുക്കം രാഷ്ട്രീയ കേന്ദ്രങ്ങളിലും. കേരളത്തിലെ പല പ്രമുഖരുടെയും അഴിമതിപ്പണം നിക്ഷേപിച്ച മേഖല കൂടിയാണ് റിയൽ എസ്റ്റേറ്റ് ബിസിനസ്. അതുകൊണ്ട് തന്നെ ഫാരീസിനെ തൊടുമ്പോൾ ഉറക്കം പോകുന്നവരിൽ പല പ്രമുഖരുമുണ്ട്.
കേരളത്തിനകത്തും പുറത്തുമുള്ള വമ്പൻ ഭൂമാഫിയയിലേക്ക് കൂടിയാണ് അന്വേഷണം നീളുന്നത്. ഇൻകംടാക്സിനൊപ്പം ഇഡി കൂടി ചേരുന്നതോടെ കുരുക്ക് മുറുകാനാണ് സാധ്യത. റിയൽ എസ്റ്റേറ്റ് രംഗത്തുള്ള രാഷ്ട്രീയ-ചലച്ചിത്ര മേഖലയിലെ പ്രമുഖരും അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് വ്യവസായി ഫാരിസ് അബൂബക്കറിന്റെ ബിനാമി ഇടപാടുകളിൽ തുടർച്ചയായ മൂന്നാംദിവസവും ഐ.ടി. റെയ്ഡ് നടന്നത്. കൊച്ചിയിലുള്ള പ്രമുഖ സിനിമാക്കാർക്ക് അടക്കം റിയൽ എസ്റ്റേറ്റിൽ സജീവമായി നിൽക്കുന്നവരാണ്.
ഇൻകംടാക്സ് ചെന്നൈ ഇൻവെസ്റ്റിഗേഷൻ യൂണിറ്റാണ് ഫാരിസിന്റെ കേസ് അന്വേഷിക്കുന്നത്. കൊച്ചി, കോഴിക്കോട് ഇൻവെസ്റ്റിഗേഷൻ ഓഫീസുകളെയും അന്വേഷണസഹായത്തിന് നിയോഗിച്ചിട്ടുണ്ട്. ഫാരിസ് അബൂബക്കറിന് ഇൻകംടാക്സ് അധികൃതർ നോട്ടീസ് നൽകിയെങ്കിലും ഹാജരായിട്ടില്ല. ഒരാഴ്ച്ചക്കുള്ളിൽ ഹാജരാകാനാണ് നിർദ്ദേശം. ഫാരീസ് ഇപ്പോഴുള്ളത് വിദേശത്താണ്. അതേസമയം റിയൽ എസ്റ്റേറ്റ് ബിസിനസിൽ കള്ളപ്പണ ഇടപാടുകൾ ഉറപ്പിച്ചതിനാൽ ഇ.ഡി. ചെന്നൈ യൂണിറ്റ് കേസ് രജിസ്റ്റർചെയ്ത് അന്വേഷണം തുടങ്ങും. ഇതോടെ വ്യക്തമായ മറുപടി ഇല്ലെങ്കിൽ കണ്ടുകെട്ടൽ നടപടികളും ഉണ്ടാകും.
ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട് സമർപ്പിച്ച ടി.ഡി.എസ്. (ടാക്സ് ഡിഡക്ഷൻ അറ്റ് സോഴ്സ്) രേഖകൾ പരിശോധിച്ചതിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഫാരിസ് അബൂബക്കറിന് നിക്ഷേപമുള്ള ചെറുതും വലുതുമായ തൊണ്ണൂറോളം റിയൽ എസ്റ്റേറ്റ് കമ്പനികൾ കേരളം, തമിഴ്നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽ വ്യാപകമായി ഭൂമി വാങ്ങിക്കൂട്ടിയതായാണ് ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ സംഘത്തിനു ലഭിച്ചിരിക്കുന്ന വിവരം.
സർക്കാരിന്റേതുൾപ്പെടെയുള്ള വൻകിടപദ്ധതികൾ പ്രഖ്യാപിക്കുംമുന്നേ പ്രദേശത്തെ തണ്ണീർത്തടഭൂമികൾ വാങ്ങിക്കൂട്ടുകയും റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ തരംമാറ്റുകയുമായിരുന്നു. കേരളത്തിൽ റെയ്ഡ് തുടങ്ങുംമുന്നേയാണ് ഫാരിസ് അബൂബക്കറിന് ഇ-മെയിൽ മുഖേന ഇൻകംടാക്സ് സമൻസ് അയച്ചത്. ഫാരിസ് ലണ്ടനിലാണെന്ന വിവരമാണ് ചെന്നൈയിലെ ഓഫീസ് നൽകുന്നത്. രണ്ടാമതും സമൻസ് അയക്കാനാണ് നീക്കം.
ഇൻകംടാക്സ് ചെന്നൈ ഇൻവെസ്റ്റിഗേഷൻ യൂണിറ്റാണ് റെയ്ഡിന് നേതൃത്വം നൽകുന്നത്. ഇ.ഡി.യുടെ ചെന്നൈ യൂണിറ്റ് ഇവരിൽനിന്ന് വിശദ റിപ്പോർട്ട് തേടാൻ തീരുമാനിച്ചിട്ടുണ്ട്. ഇത് ലഭിക്കുന്ന മുറയ്ക്ക് എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇ.സിഐ.ആർ.) ഫയൽചെയ്യും. വിദേശനാണ്യ വിനിമയചട്ടത്തിന്റെ (ഫെമ) ലംഘനം നടന്നിട്ടുണ്ടോയെന്നും ഇ.ഡി. പരിശോധിക്കും.
അതിനിടെ മറ്റൊരു സുപ്രധാന നീക്കവും ആദായനികുതി വകുപ്പ് നടത്തിയിട്ടുണ്ട്. ഫാരിസിന്റെ ഇടനിലക്കാരന്റെ സ്വത്ത് കണ്ടുകെട്ടിയിട്ടുണട്. ഫാരിസ് അബൂബക്കറിന്റെ പ്രധാന ഇടനിലക്കാരനായ കണ്ണൂർ സ്വദേശിയുടെ കൊച്ചിയിലെ ഫ്ളാറ്റാണ് ആദായനികുതിവകുപ്പ് കണ്ടുകെട്ടിയത്. കണ്ണൂർ പിലാക്കണ്ടി സ്വദേശി നജീം അഹമ്മദിന്റെ കൊച്ചി ചിലവന്നൂരുള്ള ഫ്ളാറ്റാണ് കണ്ടുകെട്ടിയത്. നജീബിന്റെ ബാങ്ക് അക്കൗണ്ടുകളുൾപ്പെടെ ഇ.ഡി. മരവിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന.
അതേസമയം മെട്രോ വാർത്തയുടെ മുൻ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായിരുന്ന സുരേഷ് കുമാറിന്റെ വീട്ടിലും ഇഡിയും ഇൻകംടാക്സും പരിശോധന നടത്തിയിരുന്നു. കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമാണ് സുരേഷിനും ഭാര്യ നാദിറയ്ക്കുമുള്ളത്. പല കോൺഗ്രസ് നേതാക്കളും ഫാരീസുമായുള്ള പാലമായും സുരേഷ് മാറിയെന്നാണ് വിലയിരുത്തൽ.
നാദിറ സുരേഷിന്റെ ഭർത്താവ് സുരേഷ് കുമാറിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടായിരുന്നു പരിശോധനയെന്നാണ് വിവരം. അമൃതാ ടിവിയിലെ ജീവനക്കാരനായിരുന്ന സുരേഷ് മുൻകാല കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. വി എം സുധീരന്റെ കാലത്താണ് നദീറ കോൺഗ്രസിൽ സജീവമാകുന്നത്. മഹിളാ കോൺഗ്രസിലായിരുന്നു പ്രവർത്തന മണ്ഡലം. പിന്നീട് ഡിസിസി ഭാരവാഹിയായി മാറുകയും ചെയ്തു. ജയ്ഹിന്ദ് ടിവിയുടെ പുനരുദ്ധാരണത്തിൽ അടക്കം സുരേഷ് കുമാറിനെ കോൺഗ്രസ് നേതൃത്വം സഹകരിപ്പിച്ചിരുന്നു. അമതൃ ടിവിയിൽ ചാനൽ കോ ഓർഡിനേറ്ററുടെ റോളിലായിരുന്നു സുരേഷിന്റെ പ്രവർത്തനം.
ഫാരീസ് മെട്രോ വാർത്ത തുടങ്ങിയതോടെ അതിലേക്ക് മാറി. അധികാരത്തിന്റെ ഇടനാഴികളിലെ സ്വാധീനം സമർദ്ദമായി സ്ഥാപനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നതിൽ പ്രത്യേക മിടുക്ക് സുരേഷിനുണ്ടായിരുന്നു. കോൺഗ്രസ് അധികാരത്തിലുണ്ടായിരുന്നപ്പോഴെല്ലാം മന്ത്രിമാർ അടക്കമുള്ളവരെ സുഹൃത്തുക്കളെ പോലെയാണ് കൈകാര്യം ചെയ്തത്. ഈശ്വരവിലാസം റോഡിൽ താമസിക്കുന്ന പ്രമുഖ യുഡിഎഫ് നേതാക്കളുമായും അടുത്ത ബന്ധം പുലർത്തി സുരേഷ്. അമൃതാ ടിവിയിൽ എത്തും മുമ്പും പത്രങ്ങളുമായി സഹകരിച്ചിട്ടുണ്ട് സുരേഷ്. മാർക്കറ്റിംഗുമായി ബന്ധപ്പെട്ടായിരുന്നു ഇവിടെ എല്ലാം സുരേഷിന്റെ പ്രവർത്തനം.
ഫാരീസ് അബൂബേക്കറിന്റെ സ്ഥാപനത്തിലെത്തിയപ്പോഴും മുതലാളിയുടെ വിശ്വസ്തനായി. തിരുവനന്തപുരത്ത് നിരവധി വസ്തു ഇടപാടുകളും സൂരേഷ് നടത്തിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഫാരീസിന്റെ പേരും ഇയാൾ ഇതിനായി ഉപയോഗിച്ചു. ഫാരീസിന്റെ ബിനാമിയാണോ സുരേഷ് എന്ന തരത്തിലെ പരിശോധനകളാണ് നടത്തുന്നത്. ആദായ നികുതി വകുപ്പാണ് ആദ്യം മണ്ണന്തലയിലെ വീട്ടിൽ പരിശോധന നടത്തിയത്. അതിന് ശേഷം ഇഡിയും എത്തുകയായിരുന്നു. പരിശോധനയിൽ നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നാണ് സൂചന.
Stories you may Like
- ഫാരിസ് അബൂബക്കർ വീണ്ടും വാർത്തകളിൽ
- ഫാരിസ് അബൂബക്കർ മന്ത്രി മുഹമ്മദ് റിയാസിന്റെ ബന്ധു; പി സി ജോർജ്ജ്
- ഫാരിസിലെ ഇൻകം ടാക്സ് റെയ്ഡ് 100 കോടിയുടെ കള്ളപ്പണം നിക്ഷേപം സംശയിച്ച്
- മുഖ്യമന്ത്രിയുടെ ഗൃഹസന്ദർശനം വിവാദത്തിലേക്ക്; രണ്ടും കൽപ്പിച്ച് പോരാട്ടത്തിന് പിസി ജോർജ്
- ഫാരിസ് അബൂബക്കറിന്റെ വീട്ടിൽ കേന്ദ്ര ഏജൻസി എത്തുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- ഓട്ടോ കൂലിയായ 100 രൂപ കടം പറഞ്ഞു; 30 വർഷത്തിന് ശേഷം ഡ്രൈവറെ തേടിപ്പിടിച്ച് നൂറിരട്ടിയായി തിരികെ നൽകി യാത്രക്കാരൻ
- ആറു വയസുകാരി മകളെ പിതാവ് വെട്ടിക്കൊന്നത് മദ്യലഹരിയിൽ; അമ്മയുടെ മാതാപിതാക്കളെ കാണാൻ നക്ഷത്ര വാശിപിടിച്ചത് പ്രകോപനമായി; മകളെ മഴുകൊണ്ട് വെട്ടി കൊലപാതകം; സോഫയിൽ ഒരുവശം ചരിഞ്ഞുകിടക്കുന്ന ചേതനയറ്റ കുഞ്ഞു ശരീരം കണ്ട് വാവിട്ടു നിലവിളിച്ചു സ്ത്രീകൾ; പുന്നമൂട് ഗ്രാമത്തിന് കണ്ണീരായി നക്ഷത്ര മോൾ
- പല്ലു പൊടിഞ്ഞ നടനാരെന്ന് ടിനിം ടോം വെളിപ്പെടുത്തണം; ഒരിക്കൽ പോലും ലഹരി ഉപയോഗിക്കാത്തവരെ വേട്ടയാടുന്ന നടപടി അംഗീകരിക്കില്ല; എക്സൈസ് നീക്കത്തിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചന; ഈരാറ്റുപേട്ടയിലേത് ഒന്നും കിട്ടാത്ത റെയ്ഡ്; ആഞ്ഞടിച്ച് ഫെഫ്ക; 'കളി' എന്ന സിനിമാ സംവിധായകനെ ചതിച്ചത് ആര്? നജിം കോയയോട് കാട്ടിയത് ക്രൂരത
- ആറു വയസുകാരിയായ മകളെ പിതാവ് ശ്രീമഹേഷ് വെട്ടിക്കൊലപ്പെടുത്തിയത് മഴു ഉപയോഗിച്ച്; ബഹളം കേട്ട് ഓടിയെത്തിയ അമ്മ കണ്ടത് വെട്ടേറ്റ് സോഫയിൽ കിടക്കുന്ന നക്ഷത്രയെ; പുറത്തേക്കോടിയ സുനന്ദയെയും പിന്തുടർന്നെത്തി ആക്രമിച്ചു; സമീപവാസികളെയും മഴു കാട്ടി ഭീഷണിപ്പെടുത്തി; മാവേലിക്കരയെ നടുക്കി അരുംകൊല
- പിണറായി - മോദി സംഭാഷണം മിമിക്രിയാക്കി കയ്യടി നേടിയ അതുല്യ കലാകാരൻ; 'വിക്രം' സിനിമയുടെ മലയാളം പതിപ്പിൽ ഏഴ് കഥാപാത്രങ്ങൾക്ക് ശബ്ദം നൽകി; കാറപകടത്തിൽ മഹേഷ് കുഞ്ഞുമോന് പരിക്കേറ്റത് മുഖത്ത്; ഒമ്പതു മണിക്കൂർ നീണ്ടു നിന്ന ശസ്ത്രക്രിയ പൂർത്തിയായി; ബിനു അടിമാലിയുടെ ആരോഗ്യനിലയിലും പുരോഗതി
- എംഡിഎംഎയുമായി യുവ നടനും സുഹൃത്തും പിടിയിൽ; ലഹരി വാങ്ങാൻ പണം ഇല്ലാതെ വന്നതോടെ കടത്തുകാരായെന്ന് യുവാക്കൾ
- നമ്മുടെ വീട്ടിൽ ഇന്റർനെറ്റ് കണക്ഷൻ വേണമെന്ന് പറഞ്ഞാൽ റിലയൻസ് കണക്ഷൻ തരില്ലേ? ബി എസ് എൻ എൽ തരില്ലേ? ബി എസ് എൻ എല്ലിന്റെ നെറ്റ് 250 രൂപക്കും കെ ഫോൺ വഴിയുള്ള ബി എസ് എൻ എല്ലിന്റെ കണക്ഷൻ 350 രൂപയ്ക്കും വീട്ടിൽ ലഭിക്കും! കെ ഫോൺ ലോകത്തിന് മാതൃക എന്നത് ബഡായി! ഐ ടി വിദഗ്ധൻ ജോസഫ് സി മാത്യു മറുനാടനോട്
- പ്രതിച്ഛായ മാറ്റിവെച്ച് മുഖ്യമന്ത്രിയെ സംരക്ഷിക്കാനുള്ള റിയാസിന്റെ നിർദ്ദേശം നടപ്പിലാക്കാൻ പാർട്ടി; സഹമന്ത്രിമാരെ ശകാരിച്ച നടപടി അച്ചടക്ക ലംഘനമായി കാണാതെ ഗോവിന്ദൻ മാഷും; ആ തുറന്നടി പാർട്ടിയിലും സർക്കാരിലും റിയാസ് കൂടുതൽ സ്വാധീനം ഉറപ്പിച്ചതിന്റെ ലക്ഷണമായി കണ്ട് നേതാക്കളും; കുടുംബ രാഷ്ട്രീയം കത്തിച്ച് പ്രതിപക്ഷവും
- ദാമ്പത്യത്തിലെ തകർച്ചയിൽ പിടിച്ചു നിന്നത് വീവേവ്സ് വില്ലേജ് തുടങ്ങി; എംബിഎക്കാരിയെ തകർക്കാൻ കഞ്ചാവ് കേസിലെ ഗൂഢാലോചന; പ്രതിസന്ധികളെല്ലാം മറുനാടനോട് തുറന്ന് പറഞ്ഞതോടെ കിട്ടിയത് കൈയടി; ബിഗ് ബോസിൽ തിളങ്ങുമ്പോഴും ശത്രുക്കൾ പിറകെ; ശോഭാ വിശ്വനാഥിനെ തകർക്കാൻ സൈബർ ബുള്ളിയിങ് വ്യാപകം; അവസാന അഞ്ചിൽ ആരെല്ലാം?
- മെസ്സിയുടെ കാര്യത്തിൽ ഉറപ്പില്ലെങ്കിലും റൊണാൾഡോക്ക് പിന്നാലെ അനേകം സൂപ്പർ താരങ്ങൾ സൗദിയിലെക്കെത്തും; സ്വപനം കാണാൻ കഴിയാത്ത ആഡംബര വസതിയും കോടികളുടെ വാച്ചും ഇട്ടുമൂടാൻ പറ്റുന്ന ശമ്പളവും വാഗ്ദാനം ചെയ്ത് സൗദി രംഗത്ത്
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്കറിയയുടെ വീഡിയോ കാണാം..
- 'ഒരു ദിവസമെങ്കിൽ ഒരു ദിവസം.. നീ ഞെളിഞ്ഞിരുന്ന് വീഡിയോ തള്ളുന്ന ഓഫീസ് ഞാൻ പൂട്ടിക്കും.. പണ്ടേ പറഞ്ഞിട്ടുണ്ട്.. 'തരുന്നതിനും മുൻപ്, പറഞ്ഞിട്ട് തരുന്നതാണ് ഈ കമ്പനിയുടെ പ്രത്യേകത'; ഫേസ്ബുക്ക് പോസ്റ്റുമായി പി വി അൻവർ എംഎൽഎ; 'മരണ മാസ്സെന്ന്' പറഞ്ഞ് കയ്യടികളോടെ സൈബർ സഖാക്കൾ!
- സിനിമ രംഗത്തെ പ്രമുഖനായ ബിജെപി നേതാവ് സി പി എമ്മിലേക്ക്; രണ്ടു ദിവസത്തിനകം ഏ കെ ജി സെന്ററിലെത്തി ചർച്ച നടത്തും; കലാകാരന്മാർക്ക് അർഹിക്കുന്ന പരിഗണന ബിജെപി നൽകാത്തത് കാരണമെന്ന് സൂചന; മധ്യസ്ഥരെ മുന്നിൽ നിർത്തി ആദ്യവട്ട ചർച്ച പൂർത്തിയായെന്നും വിവരം
- ഓട്ടോ കൂലിയായ 100 രൂപ കടം പറഞ്ഞു; 30 വർഷത്തിന് ശേഷം ഡ്രൈവറെ തേടിപ്പിടിച്ച് നൂറിരട്ടിയായി തിരികെ നൽകി യാത്രക്കാരൻ
- പി. ആർ ലഭിക്കാൻ അഞ്ചു വർഷത്തിന് പകരം ഇനി എട്ട് വർഷം കാത്തിരിക്കണം; രണ്ട് വർഷമെങ്കിലും ജോലി ചെയ്യുകയോ സ്കൂളിൽ പഠിക്കുകയോ ചെയ്തതിന്റെ തെളിവ് ഹാജരാക്കണം; പത്ത് വർഷം ക്രിമിനൽ കേസുകൾ ഉണ്ടാകാൻ പാടില്ല; കുടിയേറ്റ നിയമങ്ങൾ അടിമുടി പൊളിച്ചെഴുതി നിയന്ത്രണങ്ങൾക്ക് ബ്രിട്ടൻ
- സൗജന്യ താമസവും ഫ്രീ ഫ്ളൈറ്റും കണ്ട് മോഹിച്ചെത്തുന്ന ഇന്ത്യൻ നഴ്സുമാർ മാസങ്ങൾക്കുള്ളിൽ ഞെട്ടുന്നു; വീട്ടു വാടകയും ദൗർലഭ്യവും ജീവിതച്ചെലവും താങ്ങാൻ ആകാത്തത്; യു കെയിലെ ഇന്ത്യൻ നഴ്സുമാരുടെ സംഘടനാ നേതാവ് പറയുന്നത്
- വടകരയിൽ ചാനൽ പരിപാടി കഴിഞ്ഞുള്ള യാത്ര മരണയാത്രയായി; വാഹനം ഓടിച്ചിരുന്നത് ഉല്ലാസ് അരൂർ; അപകടസമയം മുൻ സീറ്റിൽ കൊല്ലം സുധി; പരിക്കേറ്റ ബിനു അടിമാലിയെയും മഹേഷിനെയും എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി; സുധിയുടെ വിയോഗ വാർത്ത അറിഞ്ഞ ഞെട്ടലിൽ സിനിമ - മിമിക്രി പ്രവർത്തകർ
- ഒന്നര വയസ്സുള്ള കുഞ്ഞിനെ എന്റെ കയ്യിൽ തന്നിട്ട് അവൾ മറ്റൊരാൾക്കൊപ്പം പോയി; ഏറെ വേദനിച്ച നാളുകൾ; എന്റെ നെഞ്ചോട് ചേർന്നു നിൽക്കുന്ന ഭാര്യ രേണുവും രണ്ടു മക്കളുമാണ് ഇന്നെന്റെ ലോകം; വെള്ളിത്തിരയിൽ ചിരിപ്പിക്കുമ്പോഴും ജീവിതത്തിലെ കണ്ണീർക്കഥ അന്ന് സുധി തുറന്നുപറഞ്ഞു; കയ്പ്പമംഗലത്തെ അപകടം ദുരന്തമാകുമ്പോൾ
- സെക്സിനെ കായിക ഇനമാക്കി സ്വീഡൻ; ചാമ്പ്യൻഷിപ്പ് നടത്താൻ ഒരുങ്ങി രാജ്യം
- ജയിൽ വാതിൽ തുറന്നിറങ്ങിയ സവാദിനെ കാത്ത് മാധ്യമപ്പട; തുരുതുരാ മിന്നുന്ന ഫ്ളാഷ് ലൈറ്റുകളുടെ വെളിച്ചത്തിൽ മുല്ലപ്പൂ മാലയിട്ട് സ്വീകരിച്ച് മെൻസ് അസോസിയേഷൻ; കെ എസ് ആർ ടി സി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ സവാദിന് വൻസ്വീകരണം
- ഇതാ ഈ വർഷത്തെ ഏറ്റവും വലിയ നിർഭാഗ്യവാൻ! വിഷു ബംബർ അടിച്ച ചെമ്മാട്ടെ ലോട്ടറിക്കടയിലെ ജീവനക്കാരന് 12കോടി നഷ്ടമായത് അവസാന ഒറ്റ അക്കത്തിന്; ഗിരീഷിന്റെ ടിക്കറ്റിന്റെ അവസാനം അക്കം 88ഉം അടിച്ചത് 89നും; ബംബർ ഭാഗ്യവാനെ ഇനിയും കണ്ടെത്താനായില്ല
- പൃഥ്വിരാജ് അടച്ചത് 25 കോടിയുടെ പിഴ; ബാക്കി നാലു പേർക്കെതിരെ ഇഡി അന്വേഷണം വരും; വിദേശത്തുള്ള സാമ്പത്തിക സ്രോതസുകളിൽ നിന്നുള്ള കള്ളപ്പണം കേരളത്തിലേക്ക് എത്തുന്നത് സിനിമയിലൂടെയെന്ന് സംശയം; വിദേശത്ത് പണം കൈപ്പറ്റിയവരെ എല്ലാം കുടുക്കും; മൂന്ന് നിർമ്മാതാക്കൾക്കെതിരെ അന്വേഷണം തുടരുന്നു; മലയാളത്തിൽ 'പ്രൊപഗാൻഡ' സിനിമകളോ?
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്കറിയയുടെ വീഡിയോ കാണാം..
- മലയാളത്തിലെ പ്രൊപ്പഗൻഡാ സിനിമകൾക്ക് പണമെത്തിക്കുന്നത് ഖത്തർ മാഫിയ; ഇടനിലക്കാരാകുന്നത് 'സലിം' അടക്കമുള്ളവർ; ലിസ്റ്റൺ സ്റ്റീഫനെ ചോദ്യം ചെയ്യുന്നത് 'ജനഗണമന'യിൽ തുടങ്ങുന്ന സംശയം; പൃഥ്വിരാജ് പിഴയടച്ച് തലയൂരുന്നത് 'വാരിയംകുന്നത്തെ' രക്ഷപ്പെടലിന് സമാനം; മലയാളത്തിന്റെ 'ഭാഗ്യ നിർമ്മാതാവിനെ' ഇഡി വളയുമ്പോൾ
- ബ്രിട്ടണിലേക്കുള്ള മലയാളികളുടെ ഒഴുക്ക് അവസാനിച്ചേക്കും; മാസ്റ്റേഴ്സ് കോഴ്സുകൾക്ക് വരുന്നവരുടെ ആശ്രിതർക്ക് വിസ നൽകുന്നത് നിർത്താൻ ശുപാർശ; ജോലി ചെയ്യാൻ വേണ്ടി സ്റ്റുഡന്റ് വിസയിൽ ഒഴുകി എത്തുന്ന മലയാളികൾ, സഡൻ ബ്രേക്ക് ഇട്ടപോലെ നിന്നേക്കും; യുകെയിൽ ചിത്രം മാറുമ്പോൾ
- എം എ യൂസഫലിക്കെതിരെ പ്രസിദ്ധീകരിച്ച വാർത്തകൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി; ഉത്തരവ് പാലിച്ച് മറുനാടൻ മലയാളി
- ആന്റണി പെപ്പേയെന്ന ആൾ സാധാരണക്കാരനാണ്; അവൻ കാണിച്ച വൃത്തികേടൊന്നും ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല; കഞ്ചാവും മയക്കു മരുന്നുമൊന്നുമല്ല പ്രശ്നം നന്ദി ഇല്ലായ്മ; ഷെയ്ൻ നിഗമും ഭാസിയും അല്ല പ്രശ്നക്കാർ; യഥാർത്ഥ നായകൻ ആന്റണി പെപ്പെയെന്ന് ജൂഡ് അന്തോണി ജോസഫ്; സിനിമയിലെ ചതി വീണ്ടും ചർച്ചകളിൽ
- ഫോണിൽ പറഞ്ഞത് എന്തിനും റെഡിയാണെന്ന്; റൂമിലെത്തിയപ്പോൾ വിധം മാറി; അഞ്ചുലക്ഷം വേണം; പക്ഷെ വഴങ്ങിത്തരില്ലെന്നും നിലപാട് എടുത്തു; ഫർഹാനയെ മുന്നിൽ നിർത്തി കളിച്ചെതെല്ലാം ഷിബിലി; ഹണിട്രാപ്പിലുടെ ഹോട്ടൽ വ്യാപാരിയെ അരുംകൊല ചെയ്തതിന്റെ യാഥാർത്ഥ്യം ഇങ്ങനെ; ഇത് പൊലീസ് അന്വേഷണ മികവിന് ഉദാഹരണം
- വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു; ആദ്യം ശ്രദ്ധിച്ചില്ല; പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്; തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി; തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; ഗാറ്റ്വിക്കിൽ സംഭവിച്ചത് എന്ത്?
- വിദേശ രാജ്യത്തെ പൗരത്വം എടുത്ത് ഇന്ത്യക്കെതിരെ ഉറഞ്ഞു തുള്ളുന്നവർക്കൊക്കെ മുട്ടൻ പണി; ലണ്ടനിലെ ഇന്ത്യൻ വംശജയുടെ ഒ സി ഐ കാർഡ് റദ്ദ് ചെയ്ത് ഇന്ത്യ; നടപടി റദ്ദാക്കാൻ അമൃത് വിൽസൺ ഡൽഹി ഹൈക്കോടതിയിൽ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍