ഇത്രയേറെ ദ്രോഹിച്ചു കഴിഞ്ഞിട്ടും വെറുതേ വിടാൻ ഭാവമില്ല; അജിത്തിനേയും അനുപമയേയും വിടാതെ വേട്ടയാടി സിപിഎം സൈബർ ഗുണ്ടകൾ; അജിത്തിന് സർക്കാർ ജോലി നൽകണമെന്ന് സാമൂഹ്യപ്രവർത്തകരുടെ പേരിൽ വ്യാജ പോസ്റ്റർ; സൈബർ സെല്ലിനും മുഖ്യമന്ത്രിക്കും പരാതി നൽകാൻ അജിത്തും അനുപമയും
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: പേരൂർക്കടയിൽ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി നിയമവിരുദ്ധമായി ദത്ത് നൽകിയിട്ടും, അനുപമ എന്ന അമ്മയെ ഒരു വർഷത്തോളമായി കുഞ്ഞിനെ തേടിയലയാൻ വിട്ടിട്ടും സിപിഎമ്മിന് പക തീരുന്നില്ല. നിരന്തരപോരാട്ടങ്ങളിലൂടെ സ്വന്തം കുഞ്ഞിനെ നേടിയെടുത്ത അനുപമയേയും അജിത്തിനേയും പിന്തുടർന്ന് വേട്ടയാടുകയാണ് സൈബർ ലോകത്തെ സഖാക്കൾ.
സിപിഎമ്മിനെ ഏറെ പ്രതിരോധത്തിലാക്കിയ സംഭവമായിരുന്നു പേരൂർക്കട ദത്ത് കേസ്. പിഎസ് ജയചന്ദ്രൻ എന്ന സിപിഎം നേതാവിന് വേണ്ടി ശിശുക്ഷേമസമിതിയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും പേരൂർക്കട പൊലീസും ഒത്തുകളിച്ചതിന്റെ ഭാഗമായായിരുന്നു അനുപമയുടെയും അജിത്തിന്റെയും കുഞ്ഞിനെ ആന്ധ്രാപ്രദേശിൽ ദത്ത് നൽകിയത്. സമരപോരാട്ടങ്ങളിലൂടെ കുഞ്ഞിനെ നേടിയെടുക്കാൻ അനുപമയ്ക്ക് സാധിച്ചെങ്കിലും നിരവധി വ്യാജപ്രചരണങ്ങളുമായി ഇവർക്കെതിരെ സൈബർ ഗുണ്ടകളും രംഗത്തെത്തിയിരുന്നു.
അജിത്തിന്റെ മൂന്നാം വിവാഹമാണിത്, ആദ്യഭാര്യയിൽ അജിത്തിന് മൂന്ന് മക്കളുണ്ട്, അവരെ ഉപേക്ഷിച്ചാണ് അജിത്ത് അനുപമയെ വിവാഹം കഴിച്ചത്, ആദ്യഭാര്യകൂട്ടുകാരന്റെ ഭാര്യയായിരുന്നു, അനുപമയുടെ സമ്മതത്തോടെയാണ് കുട്ടിയെ ഉപേക്ഷിച്ചത് തുടങ്ങിയ സിപിഎമ്മിന്റെ നുണപ്രചരണങ്ങളെ ഖണ്ഡിക്കുന്ന തെളിവുകൾ മറുനാടൻ അടക്കമുള്ള മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.
ആദ്യമുയർത്തിയ വാദങ്ങൾ ഓരോന്നായി പൊളിഞ്ഞതോടെ അത്യന്തം ഹീനമായ മറ്റൊരു കുപ്രചരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സിപിഎം അണികൾ. അജിത്തിന് സർക്കാർ ജോലി ആവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തകർ നിവേദനം നൽകിയെന്ന പോസ്റ്ററാണ് ഇടതുമുന്നണി അണികൾ വ്യാപകമായി പ്രചരിപ്പിക്കുന്നത്. കേരളാ കോൺഗ്രസ് (സ്കറിയാ തോമസ്) സംസ്ഥാന നേതാവായ ഹഫീസ് മുതൽ താഴെക്കിടയിലുള്ള സൈബർ തൊഴിലാളികൾ വരെ ഈ വ്യാജ പോസ്റ്റ് പ്രചരിപ്പിക്കുന്നുണ്ട്. കേസുണ്ടാകുമെന്ന് ഭയന്നിട്ടാകാം പോസ്റ്റർ ഷെയർ ചെയ്യാതെയാണ് ഹഫീസിന്റെ പോസ്റ്റ്.
അനുപമയ്ക്കും അജിത്തിനും കുഞ്ഞിനെ തിരിച്ചുകിട്ടാനുള്ള നടപടികൾ കൈകൊള്ളണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തകർ തയ്യാറാക്കിയ പോസ്റ്റർ എഡിറ്റ് ചെയ്താണ് പ്രചരിപ്പിക്കുന്നത്. ബിആർപി ഭാസ്കർ, കെ. സച്ചിദാനന്ദൻ, കെ. അജിത, എച്ച്മുക്കുട്ടി, പ്രൊഫ. ബി രാജീവൻ, എൻപി ചേക്കുട്ടി, ശിഹാബ്ദിൻ പൊയ്ത്തുംക്കടവ്, പിഇ ഉഷ, ഡോ. ആസാദ്, ഡോ. ജെ. ദേവിക തുടങ്ങിയവർ ഒപ്പിട്ട നിവേദത്തിന്റെ പോസ്റ്ററിലാണ് കൃത്രിമത്വം നടന്നിരിക്കുന്നത്.
ഈ വ്യാജപ്രചരണത്തിനെതിരെ നിരവധിപേർ ഇതിനകം രംഗത്തെത്തിക്കഴിഞ്ഞു. കേരളത്തിൽ സാംസ്കാരിക പ്രവർത്തനങ്ങളെ തന്നെ വെല്ലുവിളിക്കുന്ന പ്രവർത്തനങ്ങളാണ് സൈബർ ഗുണ്ടകൾ നടത്തുന്നതെന്ന് സമരസമിതി കൺവിനർ പി ഇ ഉഷ പ്രതികരിച്ചു. ഈ വ്യാജപ്രചരണത്തിനെതിരെ സമരസമിതി നിയമനടപടി സ്വീകരിക്കുമെന്നും അവർ അറിയിച്ചു. നീതിയെയും ന്യായത്തെയും നോക്കി പല്ലിളിച്ചു കാട്ടി അപമാനിക്കുന്ന പുരോഗമനമാണ് സിപിഎം സൈബർ ഗുണ്ടകളുടേതെന്ന് സാമൂഹ്യപ്രവർത്തകയും സമരസമിതി അംഗവുമായ ഡോ. ജെ ദേവിക പറഞ്ഞു.
അതീവ ദുർബ്ബലമായ മൂന്നംഗ കുടുംബത്തെ ജീവിക്കാൻ വിടില്ല എന്ന കാര്യത്തിൽ സർക്കാറും പാർട്ടിയും അവരുടെ കൂളസംഘങ്ങളും സകല ഭൂതപിശാചുകളും ഒറ്റക്കെട്ടാണെന്ന് ഡോ. ആസാദ് ഫേസ്ബുക്കിൽ കുറിച്ചു. കൺമുന്നിൽ ഒരു കുടുംബം ഇങ്ങനെ ആക്രമിക്കപ്പെടുമ്പോൾ മാന്യന്മാരുടെ മഹാനിര മൗനമാണെന്നും അദ്ദേഹം പരിഹസിച്ചു. മുമ്പ് ടിപിയെ വധിച്ചപ്പോഴും ഇത്തരത്തിലുള്ള നുണക്കഥകൾ വ്യാപകമായി പ്രചരിച്ചിരുന്നു. അന്ന് സിപിഎമ്മിലെ ചിലർക്കെങ്കിലും നീതിബോധമുണ്ടായിരുന്നു. ഇന്ന് നീതിബോധത്തിന്റെ അവസാനകനലും കെട്ടുപോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎം നടത്തുന്നത് ഗുരുതരമായ ക്രിമിനൽ ആക്ടിവിറ്റിയാണെന്നാണ് സമരസമിതി അംഗം ശ്രീജ നെയ്യാറ്റിൻകര പ്രതികരിച്ചത്. ഇത്തരം പോസ്റ്ററുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ഡിജിപിക്കും സൈബർ സെല്ലിനും പരാതി നൽകിയിട്ടുണ്ടെന്നും അവർ അറിയിച്ചു.
ഇന്നലെ രാത്രി മുതൽ പോസ്റ്റർ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. സർക്കാർ ഉദ്യോഗസ്ഥർ അടക്കമുള്ള സൈബർഗുണ്ടകൾ വ്യാജപ്രചരണം നടത്തുന്നതിന് മുൻനിരയിലുണ്ട്. പോസ്റ്റർ പ്രചരിപ്പിക്കുന്നവർക്കെതിരെ പൊലീസിനും മുഖ്യമന്ത്രിക്കും സൈബർ സെല്ലിനും പരാതി നൽാൻ ഒരുങ്ങുകയാണ് അജിത്തും അനുപമയും. മോൻസനോടൊപ്പമുള്ള എ എ റഹീമിന്റെ വ്യാജചിത്രം പ്രചരിപ്പിച്ചതിന് സ്കൂൾ അദ്ധ്യാപികയെ രായ്ക്ക് രാമാനം അറസ്റ്റ് ചെയ്യാൻ നിർദ്ദേശിച്ച പിണറായി വിജയൻ അജിത്തിന്റെയും അനുപമയുടെയും ദുഃഖം കാണുമോ എന്നാണ് ഇനി അറിയേണ്ടത്. ഇവിടെ പ്രതിസ്ഥാനത്ത് മുഖ്യന്റെ സ്വന്തം പാർട്ടിക്കാരാണ്. വാദികൾ പാർട്ടി എതിരാളികളായി കാണുന്നവരുമാണ് എന്നതാണ് വ്യത്യാസം.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍