'55 ടോപ്പ് 'എന്ന പേരിൽ ഫുട്പാത്തിൽ വിറ്റഴിക്കുന്ന വില കുറഞ്ഞ രണ്ടു ജട്ടികൾ തൊണ്ടിമുതലായി ഹാജരാക്കി; പൊലീസ് സ്റ്റേഷൻ തൂപ്പുകാരിയെ കള്ള സാക്ഷിയാക്കി; പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനം നടത്തിയതിന് 'താമസിയാതെ നിന്നെ അഴിക്കുള്ളിലാക്കുമെന്ന' ഭീഷണി മുഴക്കി; പൊലീസ് കെട്ടിച്ചമച്ച പോക്സോ കേസിൽ നിന്ന് ഊരാൻ തമ്പാനൂരിലെ ഓട്ടോ ഡ്രൈവർ പോരാടിയത് 10 വർഷം

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കഴിഞ്ഞ മാസം വന്ന തലസ്ഥാനത്തെ ഒരു പ്രകൃതി വിരുദ്ധ പീഡനക്കേസിലെ വിധി അധികം ആരും ശ്രദ്ധിച്ചുകാണില്ല. എസ് ഐക്കെതിരെ വാർത്താസമ്മേളനം നടത്തിയ മുൻ വിരോധത്താൽ വ്യാജ ദൃക്സാക്ഷിയെയും വ്യാജ തൊണ്ടിയും സൃഷ്ടിച്ച് വഞ്ചിയൂർ പൊലീസ് കാട്ടിയ കടുംകൈ പൊളിഞ്ഞ കേസായിരുന്നു അത്. സ്റ്റേഷനിലെ തൂപ്പുകാരിയെ കള്ളസാക്ഷിയാക്കി തിരുമല സ്വദേശിയായ ഓട്ടോ ഡ്രൈവർ മുരുകനെ തിരുവനന്തപുരം പോക്സോ കോടതി വെറുതെ വിട്ടു. വ്യക്തിവിരോധം തീർക്കാൻ വേണ്ടി എസ്ഐ കളിച്ചപ്പോൾ, മുരുകൻ അനുഭവിച്ച ദുരിതത്തിന് കണക്കില്ല.
'ഇനി ജീവിക്കണ്ട എന്നു കരുതി പല തവണ ആത്മഹത്യക്ക് ആലോചിച്ചു. പക്ഷേ മകളുടെ മുഖം ഓർത്തപ്പോൾ കഴിഞ്ഞില്ല''- ഓട്ടോ ഡ്രൈവർ മുരുകൻ പറയുന്നു. പത്തുവർഷത്തെ നിയമയുദ്ധത്തിന് ഒടുവിലാണ് മുരുകന് നീതി കിട്ടിയതെന്ന് ഓർക്കണം.
സംഭവം ഇങ്ങനെ:
2011 ജനുവരിയിലാണ് സംഭവം. രാത്രിഓട്ടത്തിന് തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ പേരെഴുതിയിടാനെത്തിയതായിരുന്നു തിരുമല സ്വദേശിയും തമ്പാനൂർ ഓട്ടോ തൊഴിലാളി യൂണിയൻ നേതാവുമായ മുരുകൻ. നിലവിളിശബ്ദം കേട്ട് അകത്തേക്ക് ചെല്ലുമ്പോൾ, പൊലീസ് രണ്ടു വിദ്യാർത്ഥികളെ ക്രൂരമായി തല്ലിച്ചതയ്ക്കുന്നു. മുരുകൻ ഉടൻ പൊലീസ് കമ്മിഷണർ ഓഫീസിൽ വിളിച്ചുപറഞ്ഞു. എസ്.എഫ്.ഐ. പ്രവർത്തകരായ തങ്ങളെ പൊലീസ് ജീപ്പിന് സൈഡ് നൽകാത്തതിനാണ് കസ്റ്റഡിയിലെടുത്തതെന്ന് ആ വിദ്യാർത്ഥികൾ മുരുകനോട് പറഞ്ഞിരുന്നു. അന്വേഷണത്തിനായി അടുത്ത ദിവസം സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിൽ നിന്നും രണ്ടു പൊലീസുകാർ മുരുകനെ തേടിയെത്തിയിരുന്നു. തൊട്ടടുത്ത അടുത്ത ദിവസങ്ങളിൽ മുരുകനെതിരേ തമ്പാനൂർ പൊലീസ് ഒരു പോക്സോ കേസെടുത്തു. മുരുകന്റെ ഓട്ടോറിക്ഷയിൽ ഒരു വിദ്യാർത്ഥിയുടെ സൈക്കിൾ ഇടിച്ചതിനെ തുടർന്നുണ്ടായ തർക്കം പോക്സോ കേസായി രജിസ്റ്റർ ചെയ്യുകയായിരുന്നു. മറ്റൊരാവശ്യം പറഞ്ഞ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി അറസ്റ്റ് ചെയ്തു. റിമാൻഡ് ചെയ്ത് ജയിലിലായി.
അന്ന് തമ്പാനൂർ സ്റ്റേഷനിൽ എസ്ഐ. ആയിരുന്ന ശിവകുമാറിനെതിരേയാണ് മുരുകൻ കമ്മിഷണർ ഓഫീസിൽ മൊഴി നൽകിയത്. പോക്സോ കേസല്ല തങ്ങൾ നൽകിയതെന്ന് വാദി തന്നെ പറഞ്ഞതോടെ മുരുകനെ വെറുതേവിട്ടു. ആദ്യ കേസിൽ ജാമ്യത്തിലിറങ്ങിയ മുരുകൻ 2011 ജനുവരി 25-ന് പ്രസ്ക്ലബ്ബിൽ വാർത്താസമ്മേളനം വിളിച്ചു.
തനിക്കെതിരേ എടുത്ത കേസ് വ്യാജമാണെന്നും എസ്ഐ. വ്യക്തിവൈരാഗ്യം തീർക്കുകയാണെന്നും തുറന്നടിച്ചു. വാർത്ത പത്രങ്ങളിൽ വന്നതിന്റെ തൊട്ടടുത്ത ദിവസം വഞ്ചിയൂർ സ്റ്റേഷനിലേക്ക് പെറ്റിക്കേസുണ്ടെന്ന പേരിൽ വിളിച്ചുവരുത്തി അടുത്ത പോക്സോ കേസിൽ മുരുകനെ അറസ്റ്റു ചെയ്തു. പൊലീസിനെതിരേ പരാതി പോയാൽ ഇതായിരിക്കും അനുഭവമെന്ന് അന്നത്തെ വഞ്ചിയൂർ എസ്ഐ. മോഹനൻ മുന്നറിയിപ്പ് നൽകി.
ആദ്യ കേസിനുശേഷം ജാമ്യത്തിലിറക്കാൻ ചില സുഹൃത്തുക്കളും ബന്ധുക്കളും തയ്യാറായെങ്കിലും രണ്ടാമത്തെ കേസോടെ എല്ലാവരും മുരുകനെ ഒഴിവാക്കി. ജാമ്യമെടുക്കാൻ ആളില്ലാതായതോടെ മാസങ്ങളോളം ജയിലിൽ കിടന്നു. പോക്സോ കേസായതിനാൽ പാർട്ടിയും കൈവിട്ടു. ഭാര്യയും ഏക മകളും മാത്രം തുണ. മാസങ്ങൾക്ക് ശേഷം സുഹൃത്തുക്കളായ മോഹനനും വേണുവും ചേർന്ന് ജാമ്യത്തിലിറക്കി. പിന്നീടങ്ങോട്ടുള്ള ജീവിതത്തിലെ കഷ്ടപ്പാട് പറഞ്ഞാൽ തീരില്ല. രാത്രി വൈകി കടത്തിണ്ണകളിൽ ഉറങ്ങാൻ കിടക്കും. ശ്രീകണ്ഠേശ്വരം കുളത്തിൽ പോയി കുളിക്കും. പോക്സോ കേസ് പ്രതിയെന്ന് പലരും തിരിച്ചറിഞ്ഞതോടെ കടത്തിണ്ണയിലെ ഉറക്കവും ഇല്ലാതായി പിന്നെ നാഗർകോവിൽ ബസിൽ അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്തായിരുന്നു രാത്രി കഴിച്ചുകൂട്ടിയത്.
കോടതിയിൽ സംഭവിച്ചത്
വ്യാജ ദൃക്സാക്ഷിയെയും വ്യാജ തൊണ്ടിയും സൃഷ്ടിച്ച് വഞ്ചിയൂർ പൊലീസ് കുറ്റപത്രം സമർപ്പിച്ച പ്രകൃതി വിരുദ്ധ പീഡനക്കേസിൽ മുരുകനെ തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി എംപി.ഷിബു നിരുപാധികം വിട്ടയയ്ക്കുകയായിരുന്നു. 5 വർഷമായി സ്റ്റേഷൻ തൂപ്പുകാരിയായ ഗോമതിയെ വ്യാജ ദൃക്സാക്ഷിയാക്കി. ക്രൈം എസ് ഐ സി. മോഹനന്റെ നിർദ്ദേശപ്രകാരമാണ് തന്നെ സാക്ഷിയാക്കിയതെന്ന് ഗോമതി വിചാരണയിൽ മൊഴി നൽകിയത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നതായും കോടതി നിരീക്ഷിച്ചു. നട്ടു പിടിപ്പിച്ച സാക്ഷിയെന്ന് വിശേഷിപ്പിച്ചാണ് കോടതി അന്വേഷണ ഉദ്യോഗസ്ഥനായ വഞ്ചിയൂർ പൊലീസ് ക്രൈം എസ്ഐ യെ രൂക്ഷമായി വിമർശിച്ചത്.
വ്യാജ അടിവസ്ത്ര കളി വഞ്ചിയൂർ പൊലീസ് കാട്ടിയതിനും കോടതി രൂക്ഷമായി വിമർശിച്ചു. ജട്ടിയിൽ കണ്ട സെമൻ, സ്പെർമറ്റസോവ ഉമിനീർ എന്നിവ പ്രതിയുടേതല്ലെന്ന് കെമിക്കൽ എക്സാമിർ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. എങ്കിൽ പിന്നെ അവ എസ് യുടേതാണോ എന്ന് വാക്കാൽ കോടതി പരിഹസിച്ചു. കള്ളക്കേസുണ്ടാക്കാൻ പൊലീസ് അതും ചെയ്യുമെന്ന് പ്രതി ഭാഗം ബോധിപ്പിച്ചു. വിപണിയിൽ പ്രചാരത്തിലില്ലാത്ത '55 ടോപ്പ് ' എന്ന പേരിലുള്ള ഫുട്പാത്തിൽ വിറ്റഴിക്കുന്ന വില കുറഞ്ഞ രണ്ടു ജട്ടികളാണ് വഞ്ചിയൂർ എസ് ഐ ഇരയായ 16 കാരന്റേതെന്നും പ്രതിയുടേതെന്നും രേഖപ്പെടുത്തി തൊണ്ടിയായി കോടതിയിൽ ഹാജരാക്കിയത്. ഇരയായി ചിത്രീകരിച്ച പ്ലസ്' ടു വിദ്യാർത്ഥിയുടെ പ്രഥമ വിവരമൊഴിയിലും കോടതിയിൽ നൽകിയ മൊഴികളിലും വൈരുദ്ധ്യമുണ്ടെന്നും കോടതി കണ്ടെത്തി.
2011 ജനുവരി 24 ന് തമ്പാനൂർ എസ് ഐ സജികുമാറിനെതിരായും വഞ്ചിയൂർ ക്രൈം എസ് ഐ സി.മോഹനനെതിരായും താൻ വാർത്താസമ്മേളനം നടത്തിയ വാർത്ത 25 ന് പുറത്തിറക്കിയ ദിനപ്പത്രത്തിൽ വന്ന വാർത്ത കോടതി പ്രതിഭാഗം തെളിവായി സ്വീകരിച്ചു. പത്രവാർത്ത വന്ന വിരോധത്താൽ 25 ന് വൈകിട്ട് 4 മണിക്ക് എസ് ഐ തന്നോട് നേരിട്ട് ' താമസിയാതെ നിന്നെ അഴിക്കുള്ളിലാക്കുമെന്ന് ' ഭീഷണി സ്വരത്തിൽ പറഞ്ഞതായും പ്രതി കോടതിയിൽ മൊഴി നൽകി. പിറ്റേന്ന് 26 ന് 4 മണിക്ക് ഒരു പ്ലസ് റ്റു വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയെന്ന് കാട്ടി എഫ് ഐ ആർ എടുത്ത് 7.30 ന് അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യുകയായിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എയർബസ് വിമാനത്തിന് യന്ത്രത്തകരാർ സംഭവിച്ചു; പിന്നാലെ എയർ ഫോഴ്സ് വിമാനം അയച്ചെങ്കിലും ലണ്ടനിലേക്ക് വഴിതിരിച്ചു വിട്ടു; പ്രധാനമന്ത്രി എത്തിയതുകൊക്കൈനുമായി അല്ലെന്ന് കാനഡ; ട്രൂഡോയുടെ ഇന്ത്യൻ യാത്രയിൽ സർവ്വത്ര ദുരൂഹത
- കൊച്ചിയിലെ പാർട്ടിയിൽ പങ്കെടുത്ത് മടങ്ങിയവർ; പരിചയമില്ലാ റോഡിൽ ഗൂഗിൾ മാപ്പ് നോക്കി യാത്ര; വേഗതയിൽ വന്ന കാർ കടൽവാതുരുത്ത് പുഴയിലേക്ക് മറിഞ്ഞു; മരിച്ചതു കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടർമാർ
- തട്ടിപ്പിലൂടെ പ്രതിസന്ധിയിലായ സഹകരണ സംഘത്തിന് പണം നൽകുന്നത് റിസർവ് ബാങ്കിന്റെ വായ്പാ മാർഗരേഖയ്ക്ക് എതിര്; പിണറായി സർക്കാരിന്റെ പാക്കേജിന് നബാർഡ് വക ചെക്ക്
- ഞാൻ കണ്ടുപിടിച്ച പേരിടണമെന്ന് മാതാവ്; പറ്റില്ല, ഞാൻ നിശ്ചയിച്ച പേര് തന്നെ വേണമെന്ന് പിതാവും; ഒടുവിൽ നാലു വയസുകാരിക്ക് പേരിട്ട് ഹൈക്കോടതി
- 34 ട്രെയിനുകളുടെ വേഗം കൂട്ടി; മെമുവിന്റെ സമയക്രമത്തിലും മാറ്റം: ദക്ഷിണ റെയിൽവേയുടെ പുതുക്കിയ ട്രെയിൻ സമയക്രമം ഇന്നു മുതൽ
- ഗൂഗിൾ മാപ്പ് നോക്കി കാർ ഡ്രൈവ് ചെയ്യുമ്പോൾ വഴിതെറ്റി റോഡ് അവസാനിച്ചതറിയാതെ കാർ മുന്നോട്ടെടുത്തത് പുഴയിലേക്ക് വീണു; മരിച്ച ഡോക്ടർമാർ സഹപാഠികളായ ഉറ്റസുഹൃത്തുക്കൾ; ഗോതുരുത്ത് കടൽവാതുരുത്തിൽ സംഭവിച്ചത്
- ആപ്പിൾ-സാംസങ്ങ് ആരാധകർക്ക് സന്തോഷ വാർത്ത; ഐ ഫോണും ഗാലക്സിയും 50 ശതമാനം വരെ വിലക്കുറവിൽ ഈബെയിൽ; കുറഞ്ഞ വിലയിൽ പുതിയ മോഡലുകൾ ലഭിക്കുവാൻ സാധ്യത
- ഡയറക്ടറുടെ ഫോൺ വിളി തെറ്റിധരിച്ച് മറുപടി നൽകി; വിരമിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് സസ്പെൻഷനും; ആനുകൂല്യം പോലും കിട്ടാതെയുള്ള രോഗ കിടക്കയിലെ ദുരിതം മലയാളിയെ കരയിച്ചു; ഇനി ഒന്നും സുനിൽ കുമാറിന് വേണ്ട; ട്രഷറിയിലെ പഴയ അക്കൗണ്ടന്റ് യാത്രയാകുമ്പോൾ
- മണിപ്പൂർ സംഘർഷത്തിൽ 78 ദിവസം പ്രതികരിക്കാതിരുന്ന മോദി 79ാം ദിവസം പ്രതികരിച്ചപ്പോൾ ഇട്ട തലക്കെട്ട് 'മുതലക്കണ്ണീർ'; ആർ രാജഗോപാലിനെ ടെലഗ്രാഫ് പത്രാധിപ സ്ഥാനത്ത് നിന്ന് നീക്കി; വിമർശനങ്ങൾക്ക് കൊടുത്ത വിലയോ?
- നാലുവയസ്സുള്ള ദലിത് ബാലികയെ അദ്ധ്യാപകൻ പീഡിപ്പിച്ചു; കുട്ടിയുടെ സ്വകാര്യഭാഗത്തുനിന്നു രക്തം വരുന്നത് അമ്മയുടെ ശ്രദ്ധയിൽപ്പെട്ടു; സ്വയം മുറിവേൽപ്പിച്ചതെന്ന് പ്രധാന അദ്ധ്യാപകൻ; സ്കൂൾ അടിച്ചുതകർത്ത് ജീവനക്കാരെ മർദിച്ച് നാട്ടുകാർ
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തിച്ചത് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവരെ: എന്നിട്ടും പെട്ടി പൊട്ടിച്ചപ്പോൾ സിപിഎം പൊട്ടി: തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- നിജ്ജാറിന്റെ കൊലപാതകം ഷോക്കായി; പ്രാണഭയത്തിൽ ഖലിസ്ഥാനി നേതാക്കൾ! ഖലിസ്ഥാനി നേതാക്കൾക്ക് മുന്നറിയിപ്പു നൽകി എഫ്.ബി.ഐയും; ഫോണിൽ വിളിക്കുകയും നേരിട്ട് വന്ന് കാണുകയും ചെയ്തുവെന്ന് വെളിപ്പെടുത്തൽ
- 'അന്ന് വഴിയിൽ വെച്ച് കണ്ടപ്പോൾ ഒരു പാട്ട് തരാമോ എന്ന് ചോദിച്ചു; ജീവിതത്തിലേക്ക് കൈപിടിച്ചു'; സൽമ കെ.ജി ജോർജിന്റെ ജീവിതസഖിയായി; അവസാന കൂടിക്കാഴ്ചയുടെ ഓർമ്മയിൽ സൽമ
- ഡയറക്ടറുടെ ഫോൺ വിളി തെറ്റിധരിച്ച് മറുപടി നൽകി; വിരമിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് സസ്പെൻഷനും; ആനുകൂല്യം പോലും കിട്ടാതെയുള്ള രോഗ കിടക്കയിലെ ദുരിതം മലയാളിയെ കരയിച്ചു; ഇനി ഒന്നും സുനിൽ കുമാറിന് വേണ്ട; ട്രഷറിയിലെ പഴയ അക്കൗണ്ടന്റ് യാത്രയാകുമ്പോൾ
- പുറത്ത് ഡിഎഫ്ഐ എന്ന് എഴുതാൻ പറഞ്ഞതായാണ് എനിക്കു തിരിഞ്ഞത്; അങ്ങനെയല്ല ആദ്യത്തെ അക്ഷരം പി എന്ന് എഴുതാൻ പറഞ്ഞു; കടയ്ക്കലിൽ സൈനികൻ ഷൈൻ കുമാറിനെ കുടുക്കിയത് സുഹൃത്തിന്റെ ഈ മൊഴി
- 'കപിൽ ദേവിന്റെ കൈകൾ പിന്നിൽ കെട്ടി തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ; വായ തുണികൊണ്ട് കെട്ടിയ നിലയിൽ'; ദൃശ്യങ്ങൾ പങ്കുവച്ച് ഗൗതം ഗംഭീർ; ആരാധകർ അമ്പരപ്പിൽ
- 'കെ ജി ജോർജിന്റെ മൃതദേഹം ദഹിപ്പിച്ചത് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം; പള്ളിയിൽ അടക്കരുത് എന്ന് പ്രത്യേകം പറഞ്ഞിരുന്നു; സിനിമയിൽ നിന്നും കാശൊന്നും സമ്പാദിച്ചിരുന്നില്ല; സുഖവാസത്തിനല്ല ഗോവയിൽ പോയത്'- വിമർശനങ്ങൾക്ക് മറുപടിയുമായി സൽമാ ജോർജ്
- കുമ്പളത്ത് ഇഡിയെ തടയാനെത്തി പോപ്പുലർ ഫ്രണ്ട് മുൻ പ്രവർത്തകർ; സിആർപിഎഫ് തോക്കെടുത്തപ്പോൾ പിന്മാറ്റം; റെയ്ഡിൽ ലക്ഷ്യമിട്ടത് വിദേശത്ത നിന്നുള്ള ഫണ്ട് വരവിന്റെ വഴി കണ്ടെത്തൽ; നിരോധിത സംഘടനയുടെ സ്ലീപ്പർസെല്ലുകൾ സജീവം; റെയ്ഡ് തുടരും
- മകളെ ശല്യം ചെയ്തത് വിലക്കിയതിന് ജനലിലൂടെ മുറിയിലേക്ക് വിഷപാമ്പിനെ എറിഞ്ഞ് ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമം; പുറത്തിറങ്ങിയിട്ടും കലയടങ്ങിയില്ല; ഗുണ്ട് റാവു വീണ്ടും പരാക്രമം നടത്തി; എടുത്തിട്ടു കുടഞ്ഞ് കാട്ടാക്കടയിലെ നാട്ടുകാർ
- ക്രിസ്തുമതത്തിൽ നിന്ന് ഹിന്ദുമതത്തിലേക്ക് മാറിയ കുടുംബത്തിൽ ജനനം; ഹോട്ടൽ വെയിറ്ററിൽ നിന്ന് വെള്ളിത്തിരയിലേക്ക്; പടങ്ങൾ പൊളിഞ്ഞതോടെ മദ്യപാനവും വിഷാദ രോഗവും; സീറോയിൽ നിന്ന് തിരിച്ചുവന്നു; സിനിമാക്കഥ പോലെ എസ് ജെ സൂര്യയുടെ ജീവിതവും!
- ഇളയാരാജയുടെ അഹങ്കാരം തകർത്തത് റഹ്മാൻ എന്ന ചിന്നപ്പയ്യൻ; ഓസ്ക്കാറിന്റെ നെറുകയിൽ എത്തിയ ആ അത്ഭുതത്തെ പിന്തള്ളിയതു കൊലവെറിപ്പാട്ടിലൂടെയെത്തിയ അവതാരം; 10 കോടി പ്രതിഫലം വാങ്ങി ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച മ്യൂസീഷ്യനാവുന്നത് രജനീകാന്തിന്റെ ബന്ധു; ഇന്ത്യൻ സംഗീതലോകത്ത് റഹ്മാനിയക്ക് പകരം ഇനി അനിരുദ്ധ് മാനിയ!
- ശുശ്രൂഷ ചെയ്യാനുള്ള ലൈസൻസും തിരിച്ചറിയൽ കാർഡും സഭ തിരിച്ചെടുത്തു; എന്തൊക്കെ സംഭവിച്ചാലും ശബരിമല ദർശനത്തിൽ നിന്നും പിന്നോട്ടില്ല; ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി കടന്ന് അയ്യനെ കാണാൻ ഫാദർ മനോജ്
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തിച്ചത് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവരെ: എന്നിട്ടും പെട്ടി പൊട്ടിച്ചപ്പോൾ സിപിഎം പൊട്ടി: തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- ഗണേശ് കുമാറിന്റെ വസതിയിൽ അവർ കണ്ടുമുട്ടി; പരാതിക്കാരി ഗർഭിണിയായി; ഗണേശിന്റെ അമ്മയിൽ നിന്ന് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിൽ അവർ ഗർഭം അലസിപ്പിക്കേണ്ടന്ന് തീരുമാനിച്ചു! സിബിഐ റിപ്പോർട്ടിലെ രഹസ്യം പുറത്തു വിട്ട് ജ്യോതികുമാർ ചാമക്കാല
- അമ്പതിനായിരം ആർട്ടിസ്റ്റ് ഫീസും പതിനായിരം രൂപ ഡീസൽ ചാർജ്ജും; സ്വന്തം നാട്ടിലെ എൻ എസ് എസ് പരിപാടിക്ക് ലക്ഷമി പ്രിയയെ വിളിച്ച് പുലിവാല് പിടിച്ച് ബിജെപി നേതാവ്; ഉടായിപ്പ് കാണിച്ചുവെന്ന് വരുത്താൻ ശ്രമിക്കുന്ന 'ആങ്ങളമാർക്കായി' സത്യം വിശദീകരിച്ച് സന്ദീപ് വാചസ്പതി
- നാൽപതിനായിരം അടി ഉയരത്തിൽ വിമാനം ആടിയുലഞ്ഞു; യാത്രക്കാർ നിരനിരയായി ഛർദ്ദിച്ചു; എയർഹോസ്റ്റസുമാർ നിലതെറ്റി വീണു; ഉയർന്ന് പൊങ്ങി താഴെ വീണ ട്രോളിയിൽ നിന്നും ഭക്ഷണ പാനീയങ്ങൾ പുറത്തെക്ക് തെറിച്ചു; ഒരു വിമാനം ആകാശ ഗർത്തത്തിൽ വീണപ്പോൾ സംഭവിച്ചത്
- ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പ്രതികാരമായ കനിഷ്ക്ക വിമാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 329 പേർ; എന്നിട്ടും ആസുത്രകർ പിടിക്കപ്പെട്ടില്ല; ഇപ്പോൾ ലാദൻ വേട്ടപോലെ ഖലിസ്ഥാൻ ഭീകരരെ 'റോ' കൊന്നൊടുക്കുന്നു; സിഖ് തീവ്രവാദത്തിന്റെ സാമ്പത്തിക നാഡി ഈ രാജ്യത്ത്; ഇന്ത്യാ-കാനഡ ബന്ധം വഷളായതിന്റെ യാഥാർത്ഥ്യം
- നിജ്ജാറിന്റെ കൊലപാതകം ഷോക്കായി; പ്രാണഭയത്തിൽ ഖലിസ്ഥാനി നേതാക്കൾ! ഖലിസ്ഥാനി നേതാക്കൾക്ക് മുന്നറിയിപ്പു നൽകി എഫ്.ബി.ഐയും; ഫോണിൽ വിളിക്കുകയും നേരിട്ട് വന്ന് കാണുകയും ചെയ്തുവെന്ന് വെളിപ്പെടുത്തൽ
- ഉമ്മൻ ചാണ്ടി മണ്ഡലത്തിന്റെ പൊതു വികാരം, പക്ഷേ സഹതാപ തരംഗമില്ല; വോട്ടുവീഴുന്നത് കൃത്യമായ രാഷ്ട്രീയ വിഷയത്തിൽ; സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമല്ലാഞ്ഞിട്ടും ജനപ്രിയ നേതാക്കളുടെ നിരയിലേക്ക് കുതിച്ച് ശശി തരൂരും; കേരള രാഷ്ട്രീയത്തിന്റെ ഗെയിം ചേഞ്ചർ തരൂരോ? മറുനാടൻ സർവേയിലെ രാഷ്ട്രീയ കൗതുകങ്ങൾ ഇങ്ങനെ
- 'അന്ന് വഴിയിൽ വെച്ച് കണ്ടപ്പോൾ ഒരു പാട്ട് തരാമോ എന്ന് ചോദിച്ചു; ജീവിതത്തിലേക്ക് കൈപിടിച്ചു'; സൽമ കെ.ജി ജോർജിന്റെ ജീവിതസഖിയായി; അവസാന കൂടിക്കാഴ്ചയുടെ ഓർമ്മയിൽ സൽമ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍