കക്കൂസിനുള്ളിൽ വെച്ചു ചാരായം വാറ്റി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; ഉഗ്രൻ സാധനമെന്ന് പറഞ്ഞ് വാറ്റി എടുത്ത ചാരായം കൈകളിൽ മുക്കി തീ പടർത്തി കാണിച്ചു; ചാരായം വാറ്റാൻ രാഷ്ട്രീയം മറന്ന് ഒരുമിച്ചത് കരുനാഗപ്പള്ളിയിലെ ആർഎസ്എസ് - യൂത്ത് കോൺഗ്രസ് പ്രവർത്തകർ; വാറ്റിയത് ലോക്ക് ഡൗണിലും തങ്ങൾക്ക് മദ്യം കഴിക്കാൻ അറിയാം എന്ന് വെല്ലുവിളിച്ചു കൊണ്ട്; ദൃശ്യങ്ങൾ ഫേസ്ബുക്കിൽ അപ്ലോഡ് ചെയ്തത് യൂത്ത് കോൺഗ്രസുകാരൻ ദീപക്ക്; വൈറലായതോടെ ഇരുവരെയും പൊക്കി എക്സ്സൈസ്
ആർ പീയൂഷ്
കൊല്ലം: കക്കൂസിനുള്ളിൽ ചാരായം വാറ്റി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച ആർ.എസ്.എസ് - യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയും കോൺഗ്രസ് തെക്കുംഭാഗം മണ്ഡലം കമ്മിറ്റിയംഗവുമായ ദീപക്ക്, ബി.എം.എസ് മണ്ഡലം കമ്മിറ്റിയംഗം ജയമോഹൻ, ആർ.എസ്.എസ് നേതാവ് സനു എന്നിവരെയാണ് കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.പി മോഹനന്റെ നേതൃത്വത്തിൽ പിടികൂടിയത്.
പ്രതികളിൽ ഒരാളുടെ വീട്ടിലെ കക്കൂസിനുള്ളിൽ പ്രഷർകുക്കർ ഉപയോഗിച്ച് വാറ്റുന്ന ദൃശ്യങ്ങളാണ് ടിക് ടോക്കിലും ഫേസ്ബുക്കിലും വാട്ട്സാപ്പിലും പ്രചരിപ്പിച്ചത്. വാറ്റി എടുത്ത ചാരായം കൈകളിൽ മുക്കി തീ പടർത്തി ദൃശ്യങ്ങളിൽ കാണിക്കുന്നുണ്ട്. ലോക്ക് ഡൗൺ ദിനത്തിൽ മദ്യം ലഭിക്കാതിരുന്നതിനെ തുടർന്നാണ് മൂവരും ചേർന്ന് വാറ്റിയത്. ഇവരുടെ ഒരു സുഹൃത്തായ പ്രിൻസിനെ കാണിക്കാൻ വേണ്ടിയായിരുന്നു ദൃശ്യങ്ങൾ പകർത്തിയത്. യൂത്ത് കോൺഗ്രസ് നേതാവ് ദീപക്ക് തന്റെ മൊബൈലിലാണ് ദൃശ്യങ്ങൾ പകർത്തിയത്. ലോക്ക് ഡൗണിലും തങ്ങൾക്ക് മദ്യം കഴിക്കാൻ അറിയാം എന്ന് വെല്ലുവിളിച്ചു കൊണ്ടായിരുന്നു വാറ്റ് നടത്തിയത്.
ഈ ദൃശ്യങ്ങൾ ദീപക്ക് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഇവർക്കെതിരെ നാട്ടുകാർ കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്ക് പരാതി നൽകുകയായിരുന്നു. സംഭവം വിവാദമായതോടെ ദീപക് തന്റെ ഫെയ്സ് ബുക്ക് അക്കൗണ്ടിൽ നിന്നും ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു. പരാതി ലഭിച്ചതോടെ എക്സൈസ് സംഘം ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. 55 എച്ച് പ്രകാരം മദ്യം നിർമ്മിക്കുകയും അത് പരസ്യപ്പെടുത്തുകയും ചെയ്തതിന് കേസെടുത്ത് ജാമ്യത്തിൽ വിട്ടു. ഇവരുടെ പക്കൽ നിന്നും മദ്യവും വാറ്റാനുപയോഗിച്ച സാധനങ്ങളും കണ്ടെത്താൻ സാധിച്ചില്ല.
അതേ സമയം ജില്ലയിൽ എക്സൈസ് പരിശോധനകൾ കർശനമാക്കിയിരിക്കുകയാണ്. നിരവധി വ്യാജവാറ്റുകാരെ ഇതിനോടകം തന്നെ വലയിലാക്കി. ലോക്ഡൗൺ ഒരുമാസം തികയുമ്പോഴേക്കും കൊല്ലം ജില്ല സംസ്ഥാനത്തു മറ്റൊരു റെക്കോർഡ് തീർത്തു- സംസ്ഥാനത്ത് കോഴിക്കോട് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കോട പിടിച്ചെടുത്ത ജില്ല എന്ന ബഹുമതിയാണ് ജില്ലക്ക് ലഭിച്ചിരുന്നത്. കോഴിക്കോട് ഇതുവരെ 12000 ലീറ്ററോളം കോട പിടിച്ചെടുത്തെങ്കിൽ കൊല്ലം ജില്ല തൊട്ടു പിന്നിലുണ്ട്. 10000 ലീറ്ററിലധികം കോടയാണ് ഇതുവരെ ജില്ലയിൽ പിടിച്ചെടുത്തത്. വ്യാജ വിദേശമദ്യം, ചാരായം തുടങ്ങിയവ വേറെ. ബാറുകളും മറ്റു മദ്യശാലകളും അടച്ചതോടെ ജില്ലയിൽ വ്യാജവാറ്റ് വ്യാപകമായെന്നാണ് എക്സൈസ് വകുപ്പിന്റെ കണക്ക്. വീടുകൾക്കു പുറമെ ഒറ്റപ്പെട്ട തുരുത്തുകൾ, വനമേഖലകൾ, നദീതീരങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ചാണു വാറ്റ്.
ആളൊഴിഞ്ഞ തുരുത്തുകളിൽ വ്യാജവാറ്റ് വ്യാപകമാണെന്നു കഴിഞ്ഞ ദിവസങ്ങളിൽ എക്സൈസ് നടത്തിയ ഡ്രോൺ പരിശോധനയിൽ കണ്ടെത്തി. വാറ്റാനുള്ള ഏർപ്പാടുകൾ ചെയ്ത ശേഷം വാറ്റുകാർ സ്ഥലം വിടും. എക്സൈസോ പൊലീസോ എത്തിയാൽ വാറ്റുകാരെ കിട്ടില്ല. വീടുകൾ കേന്ദ്രീകരിച്ചു വാറ്റുന്ന അനവധി സംഭവങ്ങളുണ്ടായി. വാറ്റിയെടുക്കുന്ന മദ്യം കഴിക്കാൻ കൂട്ടുകാർ ഒറ്റയ്ക്കും കൂട്ടായും വീടുകളിലേക്കു വരുന്നതു ശ്രദ്ധയിൽപ്പെടുന്ന അയൽക്കാരാണ് എക്സൈസിനു വിവരം കൈമാറുന്നത്.
ശാസ്ത്രീയമായ അറിവില്ലാതെയാണു മിക്കയിടത്തും വാറ്റ് അരങ്ങേറുന്നതെന്ന് എക്സൈസ് പറയുന്നു. വാറ്റി കിട്ടുന്നത് ഈഥൈൽ ആൽക്കഹോളാണ്. ഇതിൽ വീര്യം കൂട്ടാൻ മറ്റു പല രാസവസ്തുക്കളും ചേർക്കുന്നു. 5 ലീറ്റർ മദ്യത്തിൽ പ്രത്യേക രാസവസ്തു ചേർത്താൽ 10 ലീറ്ററാക്കാം. സർജിക്കൽ സ്പിരിറ്റ് ചേർത്ത സംഭവവുമുണ്ട്. ജില്ലയുടെ കിഴക്കൻ മേഖലകളായ പുനലൂർ, പത്തനാപുരം, കൊട്ടാരക്കര, എഴുകോൺ തുടങ്ങിയ പ്രദേശങ്ങളിൽ വാറ്റുകേന്ദ്രങ്ങൾ വ്യാപകമാണ്. വാറ്റുകേന്ദ്രത്തിന്റെ 50 മീറ്റർ ദൂരെ എത്തിയാൽ തന്നെ രൂക്ഷഗന്ധം മൂക്കിലടിച്ചു കയറുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
കണക്ക് ഇങ്ങനെ ( മാർച്ച് 23 മുതൽ ഏപ്രിൽ 16 വരെ)
ഇതുവരെ നടത്തിയ റെയ്ഡുകൾ - 786
അബ്കാരി കേസുകൾ - 114
ആകെ അറസ്റ്റ് -67
വ്യാജമദ്യം - 360 ലീറ്റർ
ചാരായം - 220 ലീറ്റർ
വിദേശമദ്യം- 9.7 ലീറ്റർ
അരിഷ്ടം- 112.4 ലീറ്റർ
കഞ്ചാവ് - 10.787 കിലോഗ്രാം
ബീയർ - 5.2 ലീറ്റർ
കോട- 10000 ലീറ്റർ
വാഹനങ്ങൾ പിടിച്ചെടുത്തത്- 147
അനധികൃത വാറ്റു കേന്ദ്രങ്ങൾ കണ്ടെത്തിയത്- 198
ലോക്ഡൗൺ തുടങ്ങിയതോടെ തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്കുള്ള ശർക്കര വാഹനങ്ങളുടെ എണ്ണം വർധിച്ചു. മുൻകാലങ്ങളിൽ ഒരു ദിവസം 3 മുതൽ 5 വാഹനങ്ങൾ വരെയാണ് വന്നിരുന്നത്. രണ്ടാഴ്ചകൊണ്ട് ഇത് 15 വാഹനങ്ങൾക്ക് മുകളിലായി. ഓണക്കാലത്താണ് കേരളത്തിലേക്ക് ശർക്കര കൂടുതലായിട്ട് വന്നിരുന്നത്. തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നും പൊടി ശർക്കര, ഉണ്ട ശർക്കര എന്നിവയാണ് പ്രധാനമായും എത്തുന്നത്.
പൊടി ശർക്കര ആയുർവേദ ഔഷധ നിർമ്മാണത്തിനാണ് ഉപയോഗിക്കുന്നത്. ഉണ്ട ശർക്കര(കറുപ്പ്, വെളുപ്പ്, ബ്രൗൺ) പ്രഥമൻ, ഉണ്ണിയപ്പം എന്നീ ആവശ്യങ്ങൾക്കും ഉപയോഗിക്കും. കറുത്ത ശർക്കര ചാരായം വാറ്റുന്നതിനാണ് ഉപയോഗിക്കുന്നത്. കറുത്ത ശർക്കരയ്ക്ക് ഉപ്പില്ലാത്തതാണ് വാറ്റാൻ ഉപയോഗിക്കാൻ കാരണം.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍